*മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ*
മക്ക: “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…” എന്ന തൽബിയത്തോട് കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് ഹാജിമാർ മിനായിലേക്ക് ഒഴുകിത്തുടങ്ങി. ഹജ്ജിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ തർവിയത് ദിനാചരണത്തിനായാണ് തീർഥാടകർ മിനാ താഴ്വരയിൽ സംഗമിക്കുന്നത്.
ഇന്നലെ മുതലേ തന്നെ ഹാജിമാർ ബസുകളിലും ട്രെയിനുകളിലുമായി മക്കയിൽ നിന്ന് മിനായിലേക്ക് യാത്ര തുടങ്ങി. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകൾ പ്രത്യേക സമയക്രമങ്ങളും നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർക്കും പ്രത്യേക യാത്രാ ഷെഡ്യൂൾ ഒരുക്കിയിരുന്നു.
ഇന്ന് മിനായിൽ ഹാജിമാർ അഞ്ച് നേര നിസ്‌കാരങ്ങളും നിർവഹിച്ച് നാളെയുടെ അറഫ സംഗമത്തിനായി ആത്മീയമായി ഒരുങ്ങും. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമ്മമായ അറഫാ സംഗമം നാളെ നടക്കും. മദീനയിലെ പ്രവാചക പള്ളി ഇമാമായ Shaykh Ali Al Hudhaifi അറഫ ഖുത്ബയ്ക്ക് നേതൃത്വം നൽകും.
അറഫയിൽ സന്ധ്യവരെ പ്രാർത്ഥനയിലും ദുആയിലും കഴിഞ്ഞ ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി, പിന്നീട് മിനായിലേക്ക് മടങ്ങി ജംറയിൽ കല്ലേറ്, ബലി, തലമുണ്ഡനം തുടങ്ങിയ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കും.
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #ഹജ്ജ് കർമം #നബി തങ്ങളുടെ ചാരെ എത്താൻ വിധി നൽകണേ നാഥാ 😢🤲