ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _10 ✍️ രചന - ജിഫ്ന നിസാർ ❤‍🔥❤‍🔥 പോയോ.. മുണ്ടൊക്കെ മടക്കി കുത്തി വല്ലാത്തൊരു ആശ്വാസഭാവത്തോടെ നടന്നു വരുന്ന കാശിയെ നോക്കി ശിവ ചിരിയോടെ ചോദിച്ചു. "അതങ്ങനെ ഒറ്റയ്ക്ക് പോവൂല. കയറ്റി വിട്ടു.. ശിവയെ നോക്കി അവനും ചിരിക്കുന്നുണ്ട്. അതിനു നിന്നോട് വല്ലാത്ത സ്നേഹമാണെടാ.. "എല്ലാം അറിയാവുന്ന നീ ഇങ്ങനെ പറയരുത് ശിവ.. അവൾക്കൊപ്പം കൂടാതെ അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചൂടെ നിനക്ക്.." കാശിയുടെ സ്വരം മാറി..ച്ചിരി മാഞ്ഞു. ഹാ ബെസ്റ്റ്.. പഠിച്ച പണി പതിനെട്ടും നോക്കി നീ അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. പിന്നെയാ ഇനി ഞാൻ പറഞ്ഞിട്ട് മനസ്സിലാവുന്നത്.. നമ്മളില്ലപ്പാ.. " ശിവ വളരെ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി. എവറസ്റ്റ് കീഴടക്കി വരുന്നതാണ് കാശിയുടെ കാര്യം കാർത്തികയെ പറഞ്ഞു മനസ്സിലാക്കുക എന്നതിനേക്കാൾ കൂടുതൽ എളുപ്പമെന്ന് അവനു തോന്നി. അവള് നിന്നെയും കൊണ്ടെ പോകൂ കാശി.. " ശിവ പറഞ്ഞത് കേൾക്കാത്തത് പോലെ കാശി തിരിഞ്ഞു നടന്നു കൊണ്ടൊരു ഇരിപ്പിടത്തിൽ പോയിരുന്നു. പത്തു മിനിറ്റ് കൂടിയുണ്ട്.. ചായ വേണോ ഡാ.." ശിവ അവന്റെ അരികിലേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു. വേണ്ട.. കടുപ്പത്തിലാണ് മറുപടി. അതോടെ ശിവ ബാഗ് അവന്റെ മടിയിലേക്ക് വെച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റ് പോയി. പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിക്കുന്നത് കേട്ടതും കാശി അതെടുത്തു.. അതിലേക്ക് നോക്കുമ്പോൾ തെളിഞ്ഞു കണ്ട പേര്. അവന്റെ അത് വേറെയുമുള്ള മൂഡോക്കെ മാറി.. പകരം ഉള്ളിൽ തണുപ്പ് നിറയുന്നുണ്ട്. അച്ഛമ്മേ..." നീട്ടി വിളിക്കുമ്പോൾ ഉത്തരമൊന്നുമില്ല. ആള് പിണക്കമാണോ ഇനി..? അവനു ചിരി വന്നു ആ മൗനമറിഞ്ഞപ്പോൾ "അച്ഛമ്മയ്ക്കും വേണ്ടാതായോ എന്നെ.." കാശ്യേ... മോനെ.. എന്തൊക്കെയാ നീ ഈ പറയുന്നേ.. "തൊട്ടടുത്ത നിമിഷം ഉത്തരം കിട്ടിയതും അവനൊരു കള്ളത്തരത്തോടെ ചിരിച്ചു. അവനറിയാം ആ പിണക്കത്തിന്റെ കാരണമെന്തെന്ന്.. അവനറിയാം.. ആ പിണക്കം എങ്ങനെ തീർക്കണമെന്നും. "നിനക്കല്ലേ എന്നെ വേണ്ടതായത്.. നീയല്ലേ ഈ വഴി വരാത്തതും.. അതിനവൻ ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷേ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ത്ഥത തോന്നി തുടങ്ങി.. വീണ്ടും. "അച്ഛമ്മയ്ക്ക് നിന്നെ കാണാൻ തോന്നുന്നു കാശ്യേ.. വരോ നീ ഇങ്ങട്ട്." വരാം അച്ഛമ്മേ.." അവരുടെ ആ.. ചോദ്യം.. അതിനുള്ളിൽ അവർ തനിക്കായി കരുതി വെച്ച സ്നേഹത്തെ കുറിച്ച് മാത്രം ഓർത്താൽ മതിയായിരുന്നു കാശിക്ക് പിന്നൊന്നും ഓർക്കാതെ അങ്ങനൊരു ഉത്തരം കൊടുക്കാൻ. സുഖല്ലേ നിനക്ക്..? സുഖമാണ് അച്ഛമ്മേ..അവിടെയോ..? "ഇവിടെ... ഇവിടെ എനിക്കറിയില്ല കാശ്യേ.. ഈ മുറിയിലേക്ക് വരുന്നത് ഗായും കുഞ്ഞും ആണ്.. അത്‍ങ്ങൾക്കിവിടെ യാതൊരു സുഖവുമില്ലെന്ന് മാത്രം അച്ഛമ്മക്കറിയാം.." അവരുടെ സ്വരം വല്ലാതെ പതിഞ്ഞു പോയിരുന്നു.. അത് പറയുമ്പോൾ. ഏട്ടത്തി ണ്ടോ അവിടെ.. ഒന്ന് ഫോൺ കൊടുത്തേ അച്ഛമ്മേ.. " ഗായത്രി ആയിരിക്കും അവർക്ക് ഫോൺ വിളിച്ചു കൊടുത്തതെന്ന് അറിയാവുന്ന കാശി പറഞ്ഞു. നിന്നെ വിളിക്കുന്നു മോളെ ന്നൊരു പറച്ചിലിനൊപ്പം.. ഹലോ എന്നൊരു പതറി കൊണ്ടുള്ള ശബ്ദം. കാശിയുടെ ഹൃദയം പിടഞ്ഞു.. അതിനുള്ളിൽ അവൾ അടക്കി പിടിച്ച വേദന അറിഞ്ഞെന്ന പോലെ. ഏട്ടത്തി.. പറയ്യ് കാശി.. സുഖമാണോ നിനക്ക്.. മ്മ്.. സുഖം ഏട്ടത്തി.. എന്നാൽ ആ ചോദ്യം അവളോട് തിരിച്ചു ചോദിക്കാൻ കാശിക്ക് തോന്നിയില്ല. "കല്ലു മോളെവിടെ.. ഇവിടുണ്ട്.. എന്റെ ഒക്കത്തു തന്നെ.. ഏട്ടനിപ്പോ.." അവനൊരു വല്ലായ്മയോടെ ചോദ്യം പാതിയിൽ നിർത്തി.. "അങ്ങനെ തന്നെ കാശി.. അതിലൊന്നും ഒരു മാറ്റവും വരില്ലെന്ന് എന്നേക്കാൾ നിനക്കറിയില്ലേ.. നീ ഉള്ളത് കൊണ്ട് എനിക്കന്നു എന്റെ ജീവൻ തിരികെ കിട്ടി.. എന്റെ കുഞ്ഞിനേയും. പക്ഷേ.. പക്ഷേ ഇപ്പൊ തോന്നുന്നെടാ.. അത് വേണ്ടായിരുന്നു. എന്നെങ്കിലും നന്നാവുമെന്ന് കരുതി ഞാൻ നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് തിരിച്ചു വരരുതായിരുന്നു.. അവിഹിത സന്ദതിന്ന് എന്റെ മോളെ കൂടി വിളിക്കുന്നവന്റെ കൂടെ.. എനിക്ക് വയ്യ കാശി.. നീയും അച്ഛമ്മയും ഇപ്പോഴും കൂടെ നിൽക്കുന്നത് കൊണ്ടാ.. അല്ലേൽ.. അല്ലേൽ ഞാൻ..." ഗായത്രിയുടെ ശബ്ദത്തിലൊരു കരച്ചിലിന്റെ പേരും മഴ ഒളിച്ചു നിൽക്കുന്നുണ്ട്.. അതിനെ അവനറിയാം..അവനത് ഒരിക്കൽ അറിഞ്ഞതാണ്. ഒരിക്കൽ.. ഇതേ കടച്ചിലോടെ... കരച്ചിലോടെ അവൾ അവനു മുന്നിൽ വന്നു നിന്നിരിന്നു.. അന്നവൾ പറഞ്ഞു കൊടുത്തൊരു കഥയുണ്ട്.. തന്നെ സ്നേഹിച്ചു ചതിച്ച് ഇപ്പൊ പഠനം തീർന്ന് ജോലി ഒക്കെ ആയപ്പോ കറി വേപ്പില പോലെ വലിച്ചെറിയാൻ തയ്യാറാവുന്ന അവന്റെ ഏട്ടനെ കുറിച്ചൊരു പ്രണയകഥ. "ഞാൻ.. ഞാൻ ഒറ്റക്കാണെങ്കിൽ.. എന്റെ ജീവൻ കളഞ്ഞിട്ടെങ്കിലും വിഷ്ണുവേട്ടനെ വിട്ട് പോകുമായിരുന്നു കാശി.. പക്ഷേ.. പക്ഷേ എന്റെ കുഞ്ഞ്.. എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നു.എന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കൊണ്ട് പഴയ വിഷ്ണുവേട്ടനെ തിരിച്ചു പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.." അന്ന് തനിക് മുന്നിൽ വന്നു കെഞ്ചി പറഞ്ഞവൾ.. ഏട്ടന്റെ ചതിയുടെ ഇര.. കോളേജിൽ ആഘോഷമാക്കാൻ ഏട്ടൻ കണ്ടു പിടിച്ചൊരു നേരം പോക്ക് മാത്രമായിരുന്നു അവനവൾ. പക്ഷേ ഗായത്രി ഹൃദയം കൊണ്ട് സ്നേഹിച്ചു.. ജോലിയും നിലയും വിലയുമായപ്പോൾ അവളെക്കാൾ നല്ല ഒരുത്തിയെ വേണമെന്ന് തോന്നിയവനെ സ്വന്തമാക്കി തന്റെ സ്നേഹം കൊണ്ടവനെ തിരുത്താൻ കഴിയുമെന്ന് വിശ്വാസിക്കുന്ന ലോകത്തിലെ വിഡ്ഢികളായ എല്ലാ കാമുകിമാരെയും പോലെ അവളും കരുതി. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിഡ്ഢിത്തം.. കാശി കൂടെ നിന്നു.. വിഷ്ണുവിനവളെ ഉപേക്ഷിച്ചു പോകാൻ കഴിയാത്ത വിധം കത്രിക പൂട്ടിട്ടു പൂട്ടി കൊണ്ട് കാശി അവളുടെ കൂടെ നിന്നു. ഏട്ടൻ കാരണം ഒരു പാവപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്യരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവന് കിട്ടിയ സമ്മാനം വളരെ വലുതായിരുന്നു. ഗായത്രി രണ്ടു മാസം ഗർഭിണിയായിരുന്നു വിഷ്‌ണു അവളെ സ്വീകരിക്കുമ്പോൾ. അതവന്റെ കുഞ്ഞ് തന്നെയാണെന്ന് വിഷ്ണുവിന് ഉറപ്പുണ്ടെങ്കിലും.. കാശിയെ തോൽപ്പിക്കാൻ.. ഗായത്രിയെ തകർക്കാൻ.. തന്റെ ജീവിതത്തിലേക്ക് കയറി വരാൻ കാശിക്ക് അവൾ അവളെ കൊടുത്തതിന്റെ സമ്മാനമണാ കുഞ്ഞെന്ന് വരെയും വിഷ്ണു പറഞ്ഞു. അതറിഞ്ഞു കൊണ്ടാണ് താൻ അവളെ ഉപേക്ഷിച്ചു കളഞ്ഞതെന്ന് പറഞ്ഞു.. അവന്റെ മുഖം രക്ഷിക്കാൻ അവൻ ഗായത്രിയെ തന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. അതൊക്കെ തന്നെ അവനിൽ നിന്നും പ്രതീക്ഷിക്കുന്ന കാശി അതത്ര കാര്യമാക്കിയില്ല. അവനെ അറിയാവുന്നവരും. കുറെ പറഞ്ഞു മടുത്തപ്പോൾ വിഷ്ണു പിന്നെ അടവ് മാറ്റി. അച്ഛമ്മയെ കാണാൻ വരുന്നവൻ ശെരിക്കും ഗായത്രിയുമായി ബന്ധം പുതുക്കാനാണ് വരുന്നതെന്ന് പറഞ്ഞു.. എന്നിട്ടും നാരായിണിയമ്മ കാണാൻ വിളിക്കുമ്പോഴെല്ലാം കാശി അവരെ കാണാൻ പോകും. പോകുമ്പോൾ അച്ഛമ്മയ്ക്ക് ഡ്രസ്സ് എടുക്കുന്നതിനൊപ്പം തന്നെ കല്ലു മോൾക്കും ഗായത്രിക്കും ഡ്രസ്സ് എടുക്കും.പലഹാരങ്ങൾ വാങ്ങിക്കും.. തെറ്റ് ചെയ്ത്ട്ടില്ല.. ചെയ്യുന്നില്ല എന്നുള്ള ബോധം അവനുള്ളിലുണ്ടായിരിക്കുന്നടത്തോളം കാലം അവനാ ആരോപണങ്ങളെ ഭയന്നില്ല.. തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ തല ഉയർത്തി കൊണ്ട് തന്നെ അവൻ കയറി ചെല്ലും.. കാശ്യേ.. വീണ്ടും അച്ഛമ്മയുടെ വിളി.. വെക്കട്ടെ അച്ഛമ്മേ.. ബസ് എടുക്കാൻ ടൈമായി.. ഇനി പിന്നെ വിളിക്കാം കേട്ടോ.. " ശിവ ചായയുമായി വരുന്നത് കണ്ടതും കാശി വേഗം കോൾ കട്ട് ചെയ്തു. "കുഞ്ഞാറ്റ ആണോടാ വിളിച്ചത്..." അവന്റെ മുഖം കണ്ടിട്ട് ശിവ ചിരിയോടെ ചോദിച്ചു. "നിന്റമ്മേടെ നായര്.." കാശിക്കവന്റെ ചോദ്യം കേട്ടിട്ട് ദേഷ്യം വന്നു. "അതിപ്പോ എന്തിനാ മൂപ്പര് നിന്നെ വിളിക്കുന്നത്.. സ്വന്തം മോനായ എന്നെ വിളിച്ചൂടെ. " ശിവ കണ്ണ് ചിമ്മി കാണിച്ചു. "സ്വന്തം മോനത്ര പോരാഞ്ഞിട്ടാവും.." അവന്റെ കയ്യിലെ ചായ വാങ്ങിച്ചു കൊണ്ട് കാശി പറഞ്ഞു. ശിവ ചിരിച്ചതല്ലാതെ അതിനുത്തരമൊന്നും പറഞ്ഞില്ല. അച്ഛമ്മയെ കാണാൻ പോണം ശിവ.." ചായ ഊതി കുടിച്ച് കൊണ്ടത് പറയുമ്പോഴും അങ്ങോട്ട് പോണതോർക്കുമ്പോഴുള്ള ഒരു വല്ലായ്മയുണ്ടവന്. പറഞ്ഞില്ലെങ്കിലും ശിവക്കതറിയാം. ഇനിയിപ്പോ ആ അസ്വസ്ത്ഥയൊക്കെ ഉണ്ടെങ്കിൽ കൂടിയും അച്ഛമ്മ വിളിച്ച സ്ഥിതിക്ക് അവൻ പോകുമെന്നും അറിയാം.. പിന്നെയൊന്നും പറയാതെ രണ്ടു പേരും പെട്ടന്ന് ചായ കുടിയൊക്കെ കഴിഞ്ഞു തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഒന്നോ രണ്ടോ മിനിറ്റ് കൂടി ബാക്കിയുള്ളപ്പോൾ കാശി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആളുകൾ നിറഞ്ഞിട്ടുണ്ട്. എങ്കിലും മുന്നിലെ നീളൻ സീറ്റിലെക്ക് അവന്റെ കണ്ണൊന്നു പാളി.. അവിടെ ഇരുന്നു കൊണ്ട് തന്നെ കണ്ണിമാ വെട്ടാതെ നോക്കിയിരുന്ന ഒരുവൾ.. അവനൊന്ന് തല കുടഞ്ഞു.. ഇറങ്ങി പോകാതെ അവളപ്പോഴും അവിടെ തന്നെ ഇരിപ്പുണ്ടെന്ന് അവനു തോന്നി. വെറുതെ ഇരിക്കുവല്ല.. തന്നെ നോക്കി നോക്കി ശല്യപ്പെടുത്തി കൊണ്ടവൾ അവിടുണ്ട്.. കാശി ബസ് സ്റ്റാർട്ട്‌ ചെയ്തു.. ആ ഭാഗത്തേക്ക് നോക്കുമ്പോഴൊക്കെയും അവളവിടെ ഉണ്ടെന്നവന് പിന്നെയും തോന്നി. സ്റ്റാന്റിൽ നിന്നിറങ്ങുമ്പോൾ.. ബസ്സിനുള്ളിലെ സംസാരങ്ങൾ വല്ലാതെ മുഷിച്ചിലുണ്ടാക്കിയപ്പോൾ അവൻ കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു. അപ്പോഴും അവനവളെ ഓർമ വന്നു. പാടി നിർത്തിയിടത്തു നിന്നും വീണ്ടും പ്രണയഗാനങ്ങൾ തന്നെ തുടർന്നപ്പോഴും അവനവളെ ഓർമ വന്നു... തുടരും.. മുദ്ര ശ്രദ്ധിക്കണം കേട്ടോ.. വന്നത് ഓർമ മാത്രമാണ്.. പ്രണയമല്ല. അതിൽ പിടിച്ചു കയറാൻ നോക്കരുത്. ഇഷ്ടമില്ലാത്തവരെയും നമ്മുക്ക് ഓർമ വരും.. അത് മറക്കുകയും ചെയ്യരുത്.. റിവ്യൂ കുറഞ്ഞു കുറഞ്ഞു പോകുന്നുണ്ട് കേട്ടോ.. വായിക്കുന്നവർ വല്ലതും പറഞ്ഞു പോയാലല്ലേ എഴുതാൻ ഒരിത് കിട്ടൂ.. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat