സി വി എന്ന സി. വി. രാമൻപിള്ള, കേരള സ്കോട്ട്!
104-o ചരമവാർഷികദിനം
🌹➖🌹➖🌹➖🌹➖🌹
ആഖ്യായകകാരൻ, നാടകകൃത്ത്, പത്ര പ്രവർത്തകൻ, പൊതു പ്രവർത്തകൻ,സർക്കാരുദ്യോഗസ്ഥൻ
തിരുവിതാംകൂർ ചരിത്രവും രാജഭരണ സമ്പ്രദായത്തിന്റെ ഗുണദോഷവിചാരവും, രാജഭക്തിയും, കൽപ്പിത കഥാപാത്രങ്ങളും ചേർന്നൊരു പശ്ചാത്തലത്തിലാണ് സി വി യുടെ മിക്ക നോവലുകളും രചിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ഇംഗ്ലീഷ് ചരിത്രാഖ്യായികാകാരൻ വാൾട്ടർ സ്കോട്ടിന്റെ രചനാരീതിയായിരുന്നു സി വി പിൻതുടർന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ സ്കോട്ട് എന്ന വിശേഷണവും.
മാർത്താണ്ഡവർമ്മയാകട്ടെ, ധർമ്മരാജാവാകട്ടെ, രാമരാജബഹദൂറാകട്ടെ ഏതു നോവലാകട്ടെ, സാഹിത്യവിദ്യാർത്ഥികളെ സംബന്ധിച്ച് അവയുടെ ചരിത്രപശ്ചാത്തലം വളരെ പ്രധാനമാണ്.
അച്ഛൻ കൊട്ടാരം ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് കൊട്ടാരം കഥകളും രാജഭരണത്തിന്റെ രീതികളും കേട്ടറിയാൻ കഴിഞ്ഞു. അത് എഴുത്തിൽ സഹായകമായി. സംസ്കൃതപദാവലികൾ കൊണ്ട് പ്രൗഢമായ ഭാഷയാണ് സി വി യുടേത്. കഥാപാത്രങ്ങൾക്ക് പേരു നൽകുന്നതിൽപ്പോലും ഒരു പ്രത്യേകത പുലർത്തിയിരുന്നു. ത്രിപുരസുന്ദരിക്കുഞ്ഞമ്മ, ചന്ത്റക്കാരൻ, പെരിഞ്ചക്കോടൻ, ഉഗ്ര -ശാന്ത-ഹരിപഞ്ചാനൻമാർ തുടങ്ങി പല പേരുകളിലും ആ പ്രത്യേകത പ്രകടമാണ്. യുദ്ധരംഗങ്ങളും കൊട്ടാരം വിശേഷങ്ങളും വർണ്ണിക്കുമ്പോൾ ഭാഷയ്ക്ക് ഒരു നാടകീയത കൈവരുന്നു.
നോവലിലെ സംഭവങ്ങൾ ഉദ്വേഗജനകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏതാണ്ടൊരു ഡിറ്റക്ടീവ് നോവൽ സസ്പെൻസ്! കഥാപാത്രങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഭാഷണ ശൈലിയയാണ്.'ഞാൻ ഭരിച്ചാൽ ഭരുവോ'ഘോരാന്ധകാരമേ നീയേ നെടുങ്കെതി.. എന്നീ പ്രയോഗങ്ങൾ പ്രസിദ്ധം.
ആഖ്യായികകൾ കൂടാതെ നാടകങ്ങളും, പ്രഹസനങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അടൂർ ഭാസി ചെറുമകനാണ്.
1922 മാർച്ച് 21- ന് മലയാളത്തിലെ ചരിത്രനോവലുകളുടെ ഉപജ്ഞാതാവായ ആ അതുല്യ പ്രതിഭ വിടവാങ്ങിയെങ്കിലും, സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ സി വി ഇന്നും ജീവിക്കുന്നു!
🌹➖🌹➖🌹➖🌹➖🌹
#സി വി രാമൻപിള്ള ഓർമ്മദിനം 🙏🌹
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🕵️♀️ കുറ്റാന്വേഷണ കഥകൾ


