ShareChat
click to see wallet page
search
Part-9 മഴ മിഴി ✍️.... മുന്നിൽ നിൽക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ മിഴിച്ചു ഉന്തി വന്നു. താൻ ചതിക്ക പെട്ടല്ലോന്ന് ഓർത്തു  അവൾ ഭയത്തോടെ  ശാലുമ്മയെ നോക്കി.. അവരുടെ ചുണ്ടിൽ അവരെ കാണെ ചിരി വിടർന്നതും അവളുടെ ഉള്ളിൽ  ഒരു ആന്തൽ ഉണ്ടായി.. അവൾ ഭയത്തോടെ അവരെയും വന്നവരെയും നോക്കി. അങ്ങനെ ഭയന്നു നോക്കി നിന്ന അതെ നേരത്തു  അകത്തേക്ക് വരുന്ന  വേറെ ഒരു കൂട്ടരേ കണ്ടു അവൾ ഭയന്നു വിറച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിന്നു. ആ നേരം മുന്നിൽ നിന്ന സേട്ടിനോട് സംസാരിച്ചു കൊണ്ടിരുന്ന  ശാലുമ്മ  ഹാളിലേക്ക് വരുന്നവരെ നോക്കി..പരിചയമില്ലാത്തവരെ കാണെ അവരുടെ നെറ്റി ചുളിഞ്ഞു. ആരാടാ നീയൊക്കെ..? ചോദിക്കാതെയും പറയാതെയും കയറി വരാൻ എന്റെ വീട് എന്താ വല്ല സത്രവും ആണോ? ആ നേരം വന്നവർ പകച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിൽക്കുന്ന ഭൂമിയെ നോക്കി.. അവൾ ആണെങ്കിൽ ഇവരു എന്താ ഇവിടെ എന്നോർത്ത് ഭീതിയിൽ ആണ്. ഈശ്വര ഞാൻ ആണ് സ്നേഹിച്ചിയെ ഒളിച്ചോടാൻ സഹായിച്ചതെന്നു ഇവര് വിളിച്ചുപറയുമൊ.? ഭയത്താൽ അവരെ നോക്കുമ്പോൾ അങ്ങ് ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു. അവന്മാരുടെ നോട്ടം ഭൂമിയിലേക്ക് ആണെന്ന് കാണെ ശാലുമ്മയുടെ കണ്ണുകൾ കുറുകി അവർ ദേഷ്യത്തിൽ പേടിച്ചു വിറച്ചു നിൽക്കുന്നവളെ വിളിച്ചു. ഭൂമി... ടി അസത്തെ.. ആരാടി ഇവന്മാരൊക്കെ? നീയും ഇവന്മാരുമായിട്ട് എന്താടി ബന്ധം... അവര് ദേഷ്യത്തിൽ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ പകച്ചാ നിൽപ്പു നിന്നുപോയി. "ഭൂമി.." താൻ എന്തിനാടോ ഇവരെ കണ്ടു പേടിക്കുന്നെ. തന്നെ കൊണ്ട് പോകാൻ വന്നതാ ഞങ്ങൾ. അവൾക്ക് ആ നേരം ഒരേ സമയം ആശ്വാസവും ഭയവും തോന്നി. അവൾ മുന്നിൽ നിന്നു പറയുന്ന മിഥുനെ നോക്കി. "ഈശ്വര..." ഇതിപ്പോ എന്റെ ഉള്ള സമാധാനം കളയാനായിട്ട് വന്നെതോ? ഈ ജാനി എന്നെ ചതിച്ചോ..ന്റെ മഹാദേവ.. നാണിയമ്മേടെ ഫോണിൽ നിന്നും അവളെ വിളിച്ചപ്പോൾ ഞാനിതിരി പ്രേശ്നത്തില ഇവിടെന്നു മാത്രമേ പറഞ്ഞിട്ടുള്ളു. അതിനു അവള് ഇവിടുത്തെ പ്രശ്നം കൂട്ടാൻ ആണോ അവടെ വീട്ടുകാരെ മുഴുവൻ ഇങ്ങോട്ട് പറഞ്ഞു അയച്ചത്. മിഥുനപ്പുറവും ഇപ്പുറവും  ആയി നിൽക്കുന്ന ശ്രീ രാജിനെയും മനുവിനെയും നോക്കി കൊണ്ട് അവൾ ഓർത്തു. പെട്ടന്ന് ശാലുമ്മ ദേഷ്യത്തിൽ അലറണ കേട്ടാണ് അവൾ അവരിൽ നിന്നും നോട്ടം മാറ്റിയത്. ആരാടാ നീയൊക്കെ? എന്റെ വീട്ടിൽ കേറി വന്നു തോന്നിവാസം പറയുന്നോ? ഇറങ്ങിനെടാ #*₹& മക്കളെ. അവർ മുഴുത്ത തെറി വിളിച്ചു കൊണ്ട് പറയുന്നതിന് ഒപ്പം വിളിച്ചു. കരുണ... ഭാസി.. എവിടെ പോയി തൊലഞ്ഞു കിടക്കുവാടാ നീയൊക്കെ.. അവരുടെ അലർച്ചകേട്ട്  മുറ്റത്ത് എന്തോ സംസാരിച്ചു നിന്നവർ ഓടിവന്നു. എന്താ ശാലുമ്മ.. കെന്താന്നോ? നോക്കിനെടാ നായകളെ.. എന്റെ വീട്ടിൽ കേറി വന്നു കുറെ നായ്ക്കൂട്ടങ്ങൾ നിന്നു കുരയ്ക്കുന്നെ. ആരോട് ചോദിച്ചിട്ട് ആണെടാ നീയൊക്കെ ഇവന്മാരെ അകത്തേക്ക് കയറ്റിവിട്ടത്. അവർ ഞെട്ടി പരസ്പരം നോക്കി. അയ്യോ.. ക്ഷമിക്കണം ശാലുമ്മ.. ഞങ്ങൾ കരുതി ഇവർ   സേട്ടജിയ്ക്ക് ഒപ്പം വന്നതാണെന്ന്. അതാ ഞങ്ങൾ ഇവരെ വിലക്കാഞ്ഞത്.. ഓഹ്.. അങ്ങനെ നീയൊക്കെ കൊറേ കരുതും. മര്യധയ്ക്ക് ഇവന്മാരെ പിടിച്ചു പുറത്തു ആക്കിനെടാ. അവർക്ക് അടുത്തേക്ക്  ആജാനുബാഹികളായ   ഭാസിയും  കരുണനും  വന്നു.. കരുണൻ ആ നേരവും  ആദ്യം നോക്കിയത് അണിഞ്ഞൊരുങ്ങി ദേവത പോലെ നിൽക്കുന്ന ഭൂമിയെ ആണ്. അവന്റെ നോട്ടത്തിൽ അവൾക്കു തൊലി ഉരിഞ്ഞു പോകും പോലെ തോന്നി. അവന്റെ ആ വൃത്തികെട്ട നോട്ടം ശ്രീരാജും കൂട്ടരും അത്ര രസിക്കാത്ത മട്ടിൽ ഒന്നു നോക്കി. ഏതാടാ നീയൊക്കെ.. കരുണൻ അവന്മാരെ നോക്കി ചോദിച്ചു. ഞങ്ങൾ ഏതാന്ന് നിന്നോട് പറയണോടാ.. ശ്രീ രാജ് ചോദിച്ചതും കരുണൻ കയ്യ് രണ്ടും വിടർത്തി ഞൊട്ട ഇട്ടു കൊണ്ട് അവന്മാരെ നോക്കി. പൊന്നു മക്കളെ നിന്റെയൊക്കെ ബോഡി നല്ല ഉടയാത്തതാണ്. വെറുതെ ഈ സുന്ദരമായ ബോഡി എന്റെ കൈകൊണ്ട് ഉടച്ചെടുക്കണോ. ആഹാ... കൊള്ളാല്ലോടാ മനു ഇത്.. ഈ ചേട്ടന്റെ ബോഡി കണ്ടിട്ട് കണ്ടമാനം ഉടഞ്ഞത് ആണെന്ന് തോന്നുന്നു.. അതാ ഇങ്ങനെ കൊഴുത്തു തള പുളാന്ന് കിടക്കുന്നത്. ഇതൊക്കെ നമുക്ക് ഒന്ന് കൊറയ്ക്കണ്ടേ ചേട്ടാ. ചേട്ടൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ അതിന്നു നല്ലതുപോലെ  കുറയ്ക്കും.. അധികം കെട്ടി കിടക്കുന്ന ഈ കൊഴുപ്പ് ഉണ്ടല്ലോ അതൊക്കെ ഞങ്ങൾ ഇന്ന് ഉടച്ചു മാറ്റും. അതുവരെ സൗമ്യനായി നിന്ന കരുണൻ  അവന്മാരെ നോക്കി. ടാ പീറെ ചെറുക്കന്മാരെ നിനക്ക്ഒന്നും ഈ കരുണയെ അറിയാഞ്ഞിട്ട. ആണോ? എന്നാൽ പിന്നെ അറിഞ്ഞേക്കാം. അതിനു മുന്നേ ഒരു മിനിറ്റ് ഞങ്ങൾ ഭൂമിയോട് ജസ്റ്റ്‌ ഒന്ന് സംസാരിച്ചോട്ടെ. മിഥുൻ പെട്ടന്ന് ഭൂമിയ്ക്ക് അടുത്തേക്ക് ഓടി ചെന്ന്  ശാലുമ്മയും സേട്ടും നോക്കി നിൽക്കെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി എന്തോ സംസാരിച്ചു. ഭൂമി തീരുമാനം തന്റെ ആണ്. വേഗം ആലോചിച്ചു തീരുമാനിക്ക്. അവൾ ഞെട്ടി ശാലുമ്മയെ നോക്കി. അവര് പെട്ടന്ന് ദേഷ്യത്തിൽ ഭൂമിയുടെ കയ്യിൽ പിടിച്ചു വലിച്ചു സേട്ടിന്റെ മുന്നിലേക്ക് നീക്കി നിർത്തി. ദാ.. സേട്ടെ.. പറഞ്ഞ കാശു വെച്ചിട്ട് ഇവളെ ഇപ്പൊ തന്നെ കൊണ്ട് പോയിക്കോ. കണ്ടല്ലോ ഇവളെ കൊണ്ടു പോകാൻ ആമ്പിള്ളേര് ക്യു നിൽക്കുകയാണ്. സേട്ടിനു വേണ്ടെങ്കിൽ പറഞ്ഞോ ആ നാട്വർ ലാൽ ചോദിക്കുന്നത് തരും. എനിക്ക് ഏതായാലും കാശു മതി. ആ നേരം അവളും   ഞെട്ടി ശ്രീ രാജും മനുവും മിഥുനും ഒക്കെ ഞെട്ടിപ്പോയി..   സേട്ടാണെങ്കിൽ കാശ് എത്ര വേണമെങ്കിലും കൊടുക്കാം എന്ന രീതിയിൽ അവളെ നോക്കുന്നുമുണ്ട്. അയാളുടെ നോട്ടവും താടി ഉഴിഞ്ഞുള്ള നിൽപ്പും കാണെ  ഭൂമിക്കു ശരീരം തളരും പോലെ തോന്നി.. ആ നേരം കരുണന്റെ മുഖത്ത് വല്ലാത്തൊരു ദേഷ്യം നിറയുന്നത് ആരും ശ്രെദ്ധിച്ചില്ല. ""നീങ്ക പറഞ്ഞ തൊക എവളോ ആച്ചാലും  നോ പ്രോബ്ലം. എനക്ക് ഇവളെ മട്ടും മതി."" എന്നാ അഴക ദേവതമാരി ഇരിക്കെ.. റൊമ്പ പുടിച്ചു പോച്ചു. അയാൾക്ക് അരികിലേക്ക് അവർ അവളെ ബലമായി നിർത്താൻ ശ്രെമിച്ചതും അവൾ പെട്ടന്ന്  അവരെ തള്ളി മാറ്റി  മിഥുന്റെ അരികിലേക്ക് ഓടി ചെന്നു. എനിക്ക് സമ്മതം ആണ്   നിങ്ങളുടെ കൂടെ വരാൻ. എന്നെ ഇവിടെ നിന്നു ഒന്ന് രക്ഷിക്കുമോ.? അല്ലെങ്കിൽ ഇവരെന്നെ അയാൾക്ക് വിൽക്കും. ഈ നേരം ശ്രീ രാജും കരുണാനുമായി പൊരിഞ്ഞ അടി നടക്കുകയാണ്. രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും കിട്ടുന്നുണ്ട്.. അതിനിടയിലേക്ക് ഭാസി കൂടി ചെന്നതും മനു പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു മിസ്സ്‌ കാൾ അടിച്ചു കൊണ്ട് ഭാസിയുമായി അടി ആയി. മിഥുൻ അപ്പോഴേക്കും ഭൂമിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഓടാൻ ശ്രെമിച്ചതും അവളുടെ മറ്റേ കയ്യിൽ ശാലുമ്മ കടന്നു പിടിച്ചു. അവർ അപ്പോഴേക്കും ആരൊക്കെയോ വല്യക്കാരെ വിളിച്ചു. ആരൊക്കെയോ എവിടെ നിന്നൊക്കെ ഓടിപ്പാഞ്ഞ് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ആ നിമിഷം ഭൂമിയ്ക്ക് ബോധ്യമായി ഇവരുടെ കയ്യിൽ നിന്നും രക്ഷപെടാൻ തനിക്ക് ഒരിക്കലും ആവില്ലെന്ന്. തന്നെ രക്ഷിക്കാൻ വന്നു തല്ലു വാങ്ങുന്ന മിഥുനെയും രാജിനെയും മനുവിനെയും ഒക്കെ കാണെ അവൾക്ക് സങ്കടം വന്നു. താൻ കാരണം ഇവരു കൂടി.. എന്ന് ഓർത്തതും അവൾ തീർത്തും നിസ്സഹായയായി തീർന്നിരുന്നു. പെട്ടന്ന് അകത്തേക്ക് കയറി വരുന്ന കൊറേ ചെറുപ്പക്കാരെ കണ്ടു അവൾ ഞെട്ടി നോക്കി നിന്ന നേരത്തു   അവിടെ ഭയങ്കര അടി ആയി.. ആ അടിയ്ക്ക് ഇടയിൽ മിഥുനെ പിടിച്ചു വെച്ച ഏതോ ഒരുത്തന്റെ കാലിൽ അമർത്തി ചവിട്ടി അവന്റെ കവിളിൽ കടിച്ചു കൊണ്ട് അവൻ അയാളെ തള്ളി മാറ്റി.. പിന്നെ അവനെ പിടിച്ചു വെക്കാൻ നോക്കിയ  ആരെയൊക്കെയോ അവൻ നല്ല പോലെ അങ്ങ് കടിച്ചു പറിച്ചു. അവന്റെ കടി കൊണ്ട് അവരൊന്നു വിട്ട നേരം അവൻ ഓടി ചെന്ന്  ഭൂമിടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി. അവിടുത്തെ അടിയും ബഹളവും കണ്ട് നാട്ടുകാർ അന്തിച്ചു നിന്നു. ആരോ പോലീസിൽ അറിയിക്കാൻ തുടങ്ങിയതും ആരൊക്കെയോ തടഞ്ഞു. കിട്ടട്ടെ അവന്മാർക്ക്. ഈ നാട്ടുകാരെ മുഴുവൻ പേടിപ്പിച്ചു നിർത്തിയത് അല്ലെ.. ഇവന്മാരുടെ കയ്യിന്നു കിട്ടിയതൊക്കെ മറന്നോ. ഇതുപോലെ ഇവന്മാർക്ക് കിട്ടുന്ന ഒരു അവസരം നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്നത് അല്ലേ. ഇതിപ്പോ  കണ്ടിട്ട് ഏതോ കോളേജ് പിള്ളേര് ആണെന്ന് തോന്നു. മിക്കവാറും ആ ഭൂമി കൊച്ചിന്റെ കൂടെ പഠിക്കുന്നതുങ്ങൾ ആവും. ആ കൊച്ചിനെ അകത്തുള്ള ആ തേ*-* വിക്കാൻ നോക്കിയതാ. എന്തോ അതിന്റെ ഭാഗ്യത്തിന് ഈ പിള്ളേര് വന്നു. പുറത്തേക്ക് പേടിച്ചു ആരണ്ട്  വരുന്ന  ഭൂമിയെ നോക്കി നാട്ടുകാർ പറയുമ്പോൾ അവൾ അന്ന് ഭയമില്ലാതെ ആ നാട്ടുകാരുടെ മുഖത്തേക്ക് ധൈര്യത്തെ നോക്കി. ഇത്രയും കാലം അവൾ കരുതിയിരുന്നത് ഈ നാട്ടുകാരെല്ലാം ശാലുമ്മയുടെ ഭാഗത്തായിരുന്നു എന്നായിരുന്നു. പക്ഷെ എന്നാൽ ഇന്ന് അവർ തനിക്ക് വേണ്ടി നിൽക്കുന്നത് കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു. മോള് ഈ പിള്ളേരുടെ കൂടെ പോയിക്കോ.. അകത്തേക്ക് ആ സേട്ടിന്റെ വണ്ടി വന്നപ്പോഴേ  ഞങ്ങൾക്ക് മനസ്സിലായത്. അകത്തിരിക്കുന്നവൾ അയാടെ കയ്യിന്നു കാശു വാങ്ങിന്നു .. ഇനിയിപ്പോ ഒന്നും പേടിക്കണ്ട  മോള് പോയി രക്ഷപ്പെട് അല്ലെങ്കിൽ ഇവൾ നിന്നെ വീണ്ടും ആർക്കെങ്കിലും വിൽക്കും. അവൾ ആ നേരം കണ്ണീരോടെ അവരെ നോക്കി തൊഴുതു.. ഈ സമയം അകത്തു മനു സേട്ടിന്റെ അടിനാവി നോക്കി ഒരെണ്ണം കൊടുത്തു.. ടാ കള്ള കിളവ.... നിനക്ക് കെട്ടാൻ കൊച്ചു പെമ്പിള്ളേരെ വേണം അല്ലെ.. നിന്റെ സൂക്കേട് ഞാൻ ഇപ്പൊ മാറ്റി തരാം.. അവൻ അയാളുടെ അടി വയറ്റിലായി ചൂണ്ടു വിരൽ ചേർത്തു ഒന്ന് പിടിച്ചതും  അയാൾ മരണ വെപ്രാളംത്തോടെ  വിക്കാൻ തുടങ്ങി. അപ്പോഴേക്കും എല്ലാവരും തറ പറ്റി കഴിഞ്ഞിരുന്നു. ഇതെല്ലാം കണ്ടു ഭയന്ന് കർട്ടന് മറവിൽ ഒളിച്ചു നിന്ന   ശാലുമ്മയെ  ശ്രീ രാജ് കൈ ആട്ടി വിളിച്ചു. കർട്ടന് പിന്നിൽ മറഞ്ഞു നിൽക്കാതെ ഇറങ്ങി വാടി പെണ്ണിന്റെ രൂപത്തിൽ ജനിച്ച രാക്ഷസി. നീ ഇറങ്ങി വരുന്നോ അതോ ഞാൻ ഈ കയ്യിൽ ഇരിക്കുന്ന മൊന്ത കൊണ്ടു തരണോ. സൈടിലേ  ഷോകേഴ്സിൽ ആന്റിക്ക് ആയി വെച്ചിരുന്ന ഷോ പീസിൽ ഇരുന്ന വെട്ടി തിളങ്ങുന്ന കൊത്തു പണികളോട് കൂടിയ ആ മൊന്ത അവൻ പൊക്കിയെടുത്തു കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞതും അവർ ഭയന്നു പുറത്തേക്ക് വന്നു. ""ഭൂമിയെ ഞങ്ങൾ അങ്ങ് കൊണ്ട് പോവാ.. കാളിയാട്ട് മനയിലെ ഞങ്ങടെ പെങ്ങൾ ആയിട്ട് വഴിക്കാൻ."" ഇനി നീയോ നിന്റെ ആൾക്കാരോ അവളെ തിരഞ്ഞു മഹാദേവപുരത്തേക്ക് വന്നാൽ ജീവനോടെ തിരികെ പോകില്ല. അവളുടെ സാധനങ്ങൾ ഒക്കെ പോയി എടുത്തിട്ട് വാടി രാക്ഷസി.. അവളുടെ ഒരു സാധനം ഒന്ന് പോലും മിസ് ആകരുത്.. വേഗം വേണം. പെട്ടന്ന് ശാലുമ്മ ഭയന്നു പോകാൻ തുടങ്ങിയതും നാണിയമ്മ പറഞ്ഞു ഞാൻ ചെന്ന് എടുത്തിട്ട് വരാം. അല്പനേരത്തിനു ശേഷം അവളുടെ സകല സാധനങ്ങളുമായി  അവരെല്ലാം പോകുന്നത് കാണെ ശാലുമ്മ പകയോടെ സോഫയിൽ കാലുന്മേൽ കാലും വെച്ചു അഴിഞ്ഞു ഉലഞ്ഞ മുടിയോടെ ഇരുന്നു. അവർ പകയോടെ  തന്റെ വീടിന്റെ ഗേറ്റ് കടന്നു പോകുന്ന വണ്ടികളും നാട്ടുകാരുടെ ആർപ്പ് വിളിയും ശ്രവിച്ചു. തനിക്ക് ഇതിൽപരം ഒരു അപമാനം ഉണ്ടാകാനില്ലെന്ന പോലെ  അവർ മുന്നിലെ വാതിലിൽ കൂടി മുറ്റത്തേക്ക് തുറിച്ചു നോക്കി ഇരുന്നു. ആ നേരം അവളെ കൊല്ലാനുള്ള പക അവരുടെ ഉള്ളിൽ ആളി. ആ നേരത്തു മറ്റൊന്ന് കൂടി സംഭവിച്ചു..പുതുക്കി പണിഞ്ഞ ഇളയന്നൂർ മനയുടെ വടക്കു ഭാഗത്തായി വർഷങ്ങളായി പൊളിക്കാതെ അടച്ചു പൂട്ടി  ഇട്ടിരുന്ന  നിലവറയുടെ ഉള്ളിൽ  കഴിഞ്ഞിരുന്ന   തിളങ്ങുന്ന നീല കണ്ണുകളോടെഉള്ള ഒരു  വലിയ കരി നാഗം മച്ചീനിയിൽ കൂടി ഈഴഞ്ഞു പുറത്തേക്ക് ഇറങ്ങി. അത്‌ ഈഴഞ്ഞു പുറത്തു എത്തിയതും  അത്യുഗ്രമായ വലിയ ശബ്ദത്തോടെ ആ നിലവറ നിലം പതിച്ചു. ആ ശബ്ദം കേട്ടു എല്ലാരും ഞെട്ടി നിന്നു.. തുടരും.. #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
📔 കഥ - Part -9 @0@]@ இ 0191 09 Part -9 @0@]@ இ 0191 09 - ShareChat