ShareChat
click to see wallet page
search
📖നേർവായന എപ്പിസോഡ് : 1282 ഇന്നത്തെ വിഷയം: പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ▪️ ഭാഗം - 06 ✒️ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ ➖➖➖➖➖➖➖➖➖ 🔲വത്തിക്കാന്റെ നടപടി പോലെ, കേരളത്തിലെ പണ്ഡിതസഭകൾ ഒന്നിച്ചോ അല്ലാതെയോ, ക്വുർആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ, ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ട വിശ്വാസവും ആചാരപരവുമായ അതിരുകടത്തലുകൾ ഇസ്‌ലാമികമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മുന്നോട്ടു വരണം. മരിച്ചുപോയ വ്യക്തികളോട് നേരിട്ടോ അല്ലാതെയോ പ്രാർഥിക്കുന്നത് അനുവദനീയമല്ലെന്നും പ്രാർഥന അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നും തുറന്നു പറയാൻ അവർ തയ്യാറാകണം. ക്വബറിടങ്ങളെ കേന്ദ്രീകരിച്ച് നടന്നുവരുന്ന നേർച്ച, വഴിപാട്, പ്രദക്ഷിണം, നിലവിളക്ക് കത്തിക്കൽ തുടങ്ങിയ എല്ലാ അനാചാരങ്ങളും കർശനമായി നിരോധിക്കാനും നടപടികൾ സ്വീകരിക്കണം. ചില വ്യക്തികളെ ‘പുണ്യാളർ’ എന്ന നിലയിൽ അതിമാനുഷിക ശക്തിയുള്ളവരായി ചിത്രീകരിക്കുന്ന, വിവിധ ഭാഷയിലും ഭാഷ്യത്തിലുമുള്ള എല്ലാത്തരം എടുകളെയും പുസ്തകങ്ങളെയും പാട്ടുകളെയും പ്രസംഗങ്ങളെയും പ്രമാണ വിരുദ്ധമായി പ്രഖ്യാപിക്കുക എന്നത് ഏറെ അനിവാര്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രഖ്യാപനം ഉണ്ടായാൽ മാത്രമെ, പാരമ്പര്യത്തിന്റെ മറവിൽ, തൗഹീദിന് വിരുദ്ധമായ കാര്യങ്ങളിൽനിന്ന് മുസ്‌ലിം സമൂഹത്തിന് മുക്തി നേടാൻ സാധിക്കുകയുള്ളൂ. വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതും എന്നാൽ സ്‌നേഹത്തോടെയുള്ളതുമായ സമീപനം പണ്ഡിതന്മാർ സ്വീകരിക്കുകയും ജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് അവരുടെ ധാർമികമായ ബാധ്യതയാണ്. ഏകദൈവ വിശ്വാസത്തിന്റെ പ്രകാശം യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും മറയില്ലാതെ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വിശുദ്ധ ക്വുർആനിലെ അഞ്ചാം അധ്യായമായ മാഇദയിലെ 116ാം വചനം ഇതോടൊപ്പം ചേർത്ത് വിശദീകരിക്കേണ്ടത് അനിവാര്യമെന്ന് കരുതുന്നു. ഏക ദൈവവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഊട്ടിയുറപ്പിക്കുന്നതും പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും എങ്ങനെ ആദരിക്കണം എന്നതിന്റെ അതിർവരമ്പുകൾ നിർണയിക്കുന്നതുമായ ഒരു അതിമഹത്തായ ദിവ്യ പ്രഖ്യാപനമാണ് ഈ സൂക്തത്തിൽ അടങ്ങിയിട്ടുള്ളത്. സർവശക്തനായ അല്ലാഹുവും മഹാനായ പ്രവാചകൻ ഈസബ്‌നു മർയമും(അ) തമ്മിൽ അന്ത്യനാളിൽ നടക്കുന്ന ഒരു സംഭാഷണമാണ് ഈ സൂക്തത്തിന്റെ മുഖ്യപ്രമേയം. ഈ സംഭാഷണത്തിന് ഈ ഭൗതികലോകത്തെ ഒരു സാധാരണ കോടതിയിലെ വിചാരണയുടെ രൂപമുണ്ടെങ്കിലും ഇത് മഹാനായ ഒരു പ്രവാചകന്റെ നിരപരാധിത്വത്തെ ലോകത്തിന് മുമ്പിൽ തുറന്ന് പ്രഖ്യാപിക്കാനും അതിലുപരിയായി ഏകദൈവവിശ്വാസത്തിൽനിന്ന് വ്യതിചലിച്ചവരുടെ തെറ്റിദ്ധാരണകളെ തിരുത്താനുമുള്ള ഒരു ദിവ്യമായ ദൃഷ്ടാന്തം കൂടിയാണ്. ➖➖➖➖➖➖➖➖ Subscribe Our YouTube Channel: https://www.youtube.com/c/WisdomMediaChannel ➖➖➖➖➖➖➖➖ സംഭാഷണം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “അല്ലാഹു പറയുന്ന സന്ദർഭം: ‘ഓ, മർയമിന്റെ മകനായ ഈസാ! എന്നെയും എന്റെ മാതാവിനെയും ദൈവത്തിന് പുറമെ രണ്ട് ആരാധ്യന്മാരായി സ്വീകരിക്കണമെന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?’ ഈ ചോദ്യം വളരെ ഗൗരവമേറിയതാണ്. കാരണം, ലോകചരിത്രത്തിൽ ഒരു വിഭാഗം ജനത പ്രവാചകനായ യേശു(അ)വിനെ ദൈവപുത്രനായോ ദൈവമായോ ദൈവത്തിന്റെ മൂന്നിലൊന്നായോ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ മാതാവായ മറിയമിന്-പരിധികളില്ലാതെ അങ്ങേയറ്റം ആദരിച്ച്- ദൈവിക പരിവേഷം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദൈവത്തിലുള്ള വിശ്വാസം ലംഘിക്കപ്പെടുകയും പങ്കുചേർക്കൽ എന്ന വലിയ തെറ്റിലേക്ക് മനുഷ്യസമൂഹം നീങ്ങുകയും ചെയ്തു. ഈ ചോദ്യത്തിലൂടെ, ഈ പ്രവാചകൻ ഒരിക്കലും അത്തരമൊരു കൽപന തന്റെ സമൂഹത്തിന് നൽകിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ആ വിശ്വാസം തന്റെ അനുയായികൾക്കിടയിൽ ഉണ്ടായ ഒരു കൂട്ടിച്ചേർക്കൽ മാത്രമാണെന്ന് സ്ഥാപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ ഈ ചോദ്യത്തിന് ഈസാ നബി(അ) നൽകുന്ന മറുപടി, എല്ലാ പ്രവാചകന്മാരുടെയും മുഖ്യ ദൗത്യത്തിന്റെ കാതൽ വെളിപ്പെടുത്തുന്നതാണ്. അദ്ദേഹം പറഞ്ഞു: “നീ എത്ര പരിശുദ്ധൻ! എനിക്ക് ഒരവകാശവുമില്ലാത്ത ഒരു കാര്യം ഞാൻ പറയുക എന്നത് എനിക്ക് ഒട്ടും ചേർന്നതല്ല.’’ ആദ്യമായി ഈസാ നബി(അ) തന്റെ നാഥനെ എല്ലാ അപാകതകളിൽനിന്നും പങ്കുചേർക്കലുകളിൽ നിന്നും പരിശുദ്ധനാക്കി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് പങ്കാളികളുണ്ടാവുക എന്നത് ദൈവത്വത്തിന് ചേർന്നതല്ല എന്ന ശക്തമായ പ്രഖ്യാപനമാണിത്. തന്നെയും തന്റെ മാതാവിനെയും ആരാധിക്കാൻ കൽപിക്കുക എന്നത് ഒരു പ്രവാചകന്റെ ദൗത്യത്തിന് തികച്ചും വിരുദ്ധമാണ്. ദൈവത്തെ ആരാധിക്കുക എന്നതിലാണ് പ്രവാചകത്വ ദൗത്യം അടങ്ങിയിരിക്കുന്നത്. അതിനാൽ, ‘ഒരവകാശവുമില്ലാത്ത’ കാര്യം-അതായത് ദൈവത്വം-തനിക്ക് അവകാശപ്പെട്ടതല്ല എന്ന് അദ്ദേഹം വിനയത്തോടെ സമ്മതിക്കുകയാണിതിലൂടെ. പ്രവാചകന്മാർ ദൈവദാസന്മാരും ദൂതന്മാരുമാണ്. അവർ ആദരിക്കപ്പെടേണ്ടവരാണ്. എന്നാൽ ഒരിക്കലും അവർ ആരാധിക്കപ്പെടേണ്ടവരല്ല. പ്രവാചകൻ എന്ന നിലയിൽ താൻ ദൈവത്തിനു വേണ്ടി സംസാരിക്കുകയേ ഉള്ളൂ; തനിക്ക് വേണ്ടി സംസാരിക്കുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com #nerpadamweekly #wisdommedia #peaceradio #WisdomIslam
nerpadamweekly - 1282 WISDOM mon்om dullugumgo Bonlonp @lolalopo; (0 0loolooonb lloJJolmoolonp வ@ுபபமிஸி 06 [30o மடஸூவீ் ஸபவிஸ் மஜவி ஸவி0 ಗ 1282 WISDOM mon்om dullugumgo Bonlonp @lolalopo; (0 0loolooonb lloJJolmoolonp வ@ுபபமிஸி 06 [30o மடஸூவீ் ஸபவிஸ் மஜவி ஸவி0 ಗ - ShareChat