ShareChat
click to see wallet page
search
താഴെ കൊടുത്തത് വാദ്ദഹ ഖാൻഫ്രിന്റെ റാബീ ഉൽ അവ്വൽ പ്രവാചക ജീവിതം ഒരു സ്ട്രേറ്റേജിക് വായന എന്ന പുസ്തകത്തിൽ നിന്ന് കോപ്പി ചെയ്തത്, സൂറത്തുൽ ഖുറൈഷിൽ പറയുന്ന ഇലാഫ് എന്ത്? 'ഈലാഫും സുവർണകാലത്തിൻ്റെ തുടക്കവും മക്കയുടെ സാമ്പത്തികമായ ശോഭനകാലം ആരംഭിക്കുന്നത് ഹാശിം സിറിയയിലേക്കു നടത്തിയ കച്ചവട യാത്രയോടു കൂടിയാണെന്നാണ് പറയ പ്പെടുന്നത്. സിറിയൻ വിപണിയിൽ സാധനങ്ങളുടെ വില യമൻ വിപണിയെ അപേക്ഷിച്ച് വളരെ ഉയർന്നതാണെന്ന് ആ യാത്രയിൽ ഹാശിം മനസ്സിലാക്കി അങ്ങനെ മികച്ചൊരു വാണിജ്യാവസരം താദ്ദേഹം കണ്ടെത്തി. ഖുറൈശി കളെ ഐശ്വര്യത്തിൻ്റെയും സമ്പന്നതയുടെയും വഴിയിൽ കൊണ്ടെത്തി ക്കുന്ന അവസരം. ഹാശിം സിറിയ സന്ദർശിച്ച ക്രി. ട ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലുണ്ടായി രുന്ന രാഷ്ട്രാന്തറിയ സാഹചര്യം പഠനവിധേയമാക്കിയാൽ അക്കാലത്തെ ലോക വ്യാപാര സ്ഥിതിഗതികൾ പരിഗണിക്കുമ്പോൾ സിറിയയിലെ വിയ ക്കൂടുതലിൻ്റെയും യമനിലെ വിലക്കുറവിൻ്റെയും വ്യാഖ്യാനം നമുക്ക് കരണ്ട ത്താനാകും. വിശിഷ്യ, ചൈനീസ്-ഇന്ത്യൻ വിപണികളെ അക്കാലത്തെ ആഗോള സാമ്രാജ്യ ശക്തികളായ റോം- പേർഷ്യകളുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വാണിജ്യപാതകളുടെ സ്ഥിതി മനസ്സിലാക്കാം. പുരാതന ആഗോള സമ്പർഘടനയിൽ ഏറ്റവുമേറെ സ്വാധീനം ചെലു ത്തിയിരുന്നത് ചൈനീസ്-ഇന്ത്യൻ വിപണികളായിരുന്നു. അതിലൂടെ ഇരു വിപണികളെയും റോം-പേർഷ്യൻ സാമ്രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കാ കടൽ മാർഗങ്ങളുടെ ഒരു നെറ്റ്‌വർക്കു തന്നെ രൂപപ്പെടുകയുണ്ടായി. പ്രസ്തുത ഗതാഗത ശൃംഖല മൊത്തത്തിൽ പട്ടുപാത (സിൽക് റോഡി എന്നാണറിയപ്പെട്ടിരുന്നത്. അതു ഒറ്റപ്പാതയല്ല. ഒരു കൂട്ടം പാതകളാണ്. ഏറ്റവും പ്രധാനപ്പെട്ടത് വടക്കൻ പട്ടുപാത തന്നെ. ലോകചരിത്രത്തിൽ വലിയ സ്വാധീനമുള്ള പാതയാണത്. ഇതെഴുതുമ്പോഴും ചൈന അതിബൃഹത്താ യൊരു സാമ്പത്തിക പദ്ധതിയിലൂടെ ആ പാത പുനരുജജീവിപ്പിക്കുവാൻ യത്നിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽനിന്ന് മധ്യേഷ്യ വഴി ബൈസന്റിയൻ രാഷ്ട്രത്തിലേക്കും അവിടെനിന്നു യൂറോപ്പിലേക്കും ചെന്നെത്തുന്ന പാതയാണ് വടക്കൻ പട്ടു പാത. രണ്ടായിരം വർഷം അത് ഏറ്റവും സുപ്രധാനമായ അന്താരാഷ്ട്ര പാതയായിരുന്നു. ആറായിരം കിലോമീറ്റർ നീളമുള്ള ആ പാത നിരവധി നഗരങ്ങളെയും സമൂഹങ്ങളെയും ജനപദങ്ങളെയും സ്‌പർശിച്ചാണ് കടത്തു പോകുന്നത്. അതു വഴി കച്ചവടസംഘങ്ങൾ വിവിധയിനം ചരക്കുകൾ കട ത്തുന്നു. കൂട്ടത്തിൽ ഏറ്റവും പ്രധാനം പട്ടുൽപ്പന്നങ്ങളാണ്. അതുമൂലമാണ് പട്ടുപാത എന്നറിയപ്പെട്ടതുതന്നെ. പക്ഷേ പട്ടുൽപ്പന്നങ്ങൾ മാത്രമായിരു ന്നില്ല, വേറെയും ചരക്കുകളുടെ ഗതാഗതം ആ പാതയിലൂടെ നടന്നു. സുശ ரயருவராம் மாமவரளா, மடிவ உண்ணையம் തുടങ്ങിയവ കൂട്ടത്തിൽ ചിലത് മാത്രം. ഒന്നിലധധികം അധികാര കേന്ദ്രങ്ങ-ളുടെ കീഴിലായിരുന്നുവെന്നതാണ് പട്ടുപാതയുടെ പ്രശ്നം അവ തമ്മിലു-ണ്ടാവുന്ന തർക്കങ്ങളും യുദ്ധങ്ങളും അതിനെ ബാധിച്ചിരുന്നു. 'മധ്യപട്ടുപാത'യാവട്ടെ കടൽപ്പാതയായിരുന്നു. കാലാവസ്ഥക്കനുസരി ച്ചുള്ള കാറ്റിന്റെ ഗതിയെ ആശ്രയിച്ചായിരുന്നു അതിലൂടെയുള്ള സഞ്ചാരം. അത് ഇന്ത്യയെ അറേബ്യൻ ഗൾഫ് വഴി ബസറയുമായി കണ്ണിചേർത്തു. പിന്നെ കരമാർഗം സാസാനി രാഷ്ട്രത്തിനു കീഴിലായിരുന്ന ഇറാഖ് വഴി സിറിയയിലേക്ക് ആ പാത നീണ്ടു. സാസാനികളായ പേർഷ്യക്കാരും ബൈ സൻ്റൻ രാഷ്ട്രവും തമ്മിൽ സംഘർഷം കടുക്കുമ്പോഴെല്ലാം ഈ പാതയിലെ ഗാതാഗതവും അവതാളത്തിലായി. ഇന്ത്യയെ യമനിലെ എഡൻ നഗരവുമായി ബന്ധിക്കുന്ന ദക്ഷിണ കടൽപ്പാതയാണ്. മൂന്നാമത്തെ പട്ടുപാത മൂത്രചെയ്യുന്ന രണ്ടു പാതകളും സംഘർഷത്തിതമാവുമ്പോൾ ഈ മൂന്നാം പായ സജീവമാവാനാണ് പതിവ്. റോം പേർഷ്യ എന്നീ രണ്ട് വൻശക്തികൾ തമ്മിലെ പോര് ചന്തുപിടിച്ചാൽ വടക്കൻ കരപാതയും മധ്യ കടൽപ്പാനയും അവതാളത്തിലാവു്യം കൊണ കടൽപ്പാത ഉന്മേഷത്തോടെ നിലയുറപ്പിക്കും. 5-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മധ്യേഷ്യയിലെ തുർക്കി ഗോത്രങ്ങൾക്കി ടയിലെ ഏറ്റുമുട്ടലുകൾ രൂക്ഷമായിരുന്നു. അതു വടക്കൻ പട്ടുപാതക്ക് പരി ക്കേൽപ്പിച്ചു. റോമും പേർഷ്യയും തമ്മിൽ നടന്ന നിരന്തര സംഘട്ടനങ്ങൾ മധ്യ പട്ടുപാതയെയും പ്രവർത്തനരഹിതമാക്കി തടതോടെ പട്ടൽപ്പന്നങ്ങൾ സാധനങ്ങൾക്ക് വിലയേറി ഇന്ത്യയിൽനിന്നു ഏഡനിലേക്കു പോകുന്ന ദക്ഷിണ കടൽപ്പാത മാത്രമാണ് മുടങ്ങാതെ ശോഷിച്ചത്. അക്കാലത്ത് യമന് ഹിംയർ രാജവംശത്തിനു കീഴിലായിരുന്നു. ഇന്ത്യയുമായുള്ള യമൻ്റെ സമ്പ ർക്കം വളരെ പുരാതനമാണ്. റോമും പേർഷ്യയും തമ്മിലെ നിരന്തര സംഘ ട്ടനങ്ങളുടെ നിഴലിൽ ഇരു ശക്തികളും പരസ്‌പരം സന്ധിക്കുന്ന സ്ഥാലത്ത് ളില്ലാത്ത ദക്ഷിണ കടൽപ്പാത കൂടുതൽ സ്ഥിരത കൈവരിക്കുകയും അതു സാധനങ്ങളുടെ വിലക്കുറവിനു കാരണമാവുമാവുകയും ചെയ്തു. ബൈസന്റിയൻ കപ്പലുകൾ അല്ലെങ്കിൽ അവരുമായി സഖ്യത്തിലുള്ള എത്യോപ്യൻ കപ്പലുകൾ ഏഡനിൽനിന്ന് ചരക്കെടുത്ത് ചെങ്കടലിലെ ഈജി പ്ഷ്യൻ തുറമുഖങ്ങളിലേക്കും പിന്നീട് കരമാർഗം മധ്യധരണ്യാഴിയിലെ അല ക്സാണ്ട്രിയയിലേക്കും അവിടെ നിന്നു യൂറോപ്പിലേക്കും കടത്താറാണ് പതിവ്. മറ്റു കപ്പലുകൾ ഐലാ തുറമുഖത്തോ അഖബ തുറമുഖത്തോ ചാ ക്കുകൾ എത്തിക്കുന്നു. തുടർന്നു കരമാർഗം ചരക്ക് നീങ്ങുന്നു. ചില ചാ ക്കുകൾ കരമാർഗം ഗസ്സയിലെത്തുകയും അവിടെനിന്നു കടൽ വഴി യൂറോ പ്പിലേക്കു നീങ്ങുകയും ചെയ്യുന്നു. ചർച്ചുകളിലെ മതചടങ്ങുകൾക്ക് ഉപയോ ഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളാണ് കൂടുതൽ ഈ പാതവഴി നീങ്ങാറുള്ളത് എന്നാൽ രണ്ട് വൻശക്തികൾ തമ്മിലെ സംഘർഷം ചെങ്കടൽ വഴിയുള്ള ചരക്കുനീക്കവും മുടക്കാറുണ്ട്. അതോടെ ഏഡൻ തുറമുഖത്ത് ചമക്ക കുമിഞ്ഞുകൂടുകയും അതു വിലക്കുറവിനു കാരണമാവുകയും ചെയ്യുന്നു. ഈ സന്ദർഭത്തിലായിരുന്നു മക്കയുടെ സ്ഥിതി മാറ്റിമറിക്കുന്ന തത്ത ലുള്ള ഹാശിമിൻ്റെ നിരീക്ഷണം. അഥവാ ഇന്ത്യയിൽനിന്നു കടൽമാർഗ് യമനിലെത്തുന്ന സാധനങ്ങൾക്ക് സിറിയൻ വിപണിയിൽ വിൽക്കപ്പെടുന്ന വയെ അപേക്ഷിച്ച് വിലക്കുറവുണ്ട്. യമനിൽനിന്ന് ചരക്കെടുത്ത് മക്ക കരമാർഗം സിറിയയിലും ഇറാഖിലുമെത്തിക്കാനായാൽ ഇത്യ വൻശക്തി ളും തമ്മിലുള്ള സംഘർഷസ്ഥാനങ്ങളെ വെട്ടിച്ച് പോകാം ഖുറൈശികളും കച്ചവടസാധ്യതകളെ അതു ശോഭനമാക്കും. സിറിയ യമൻ വിപണിക തമ്മിലെ വിലവ്യത്യാസം മുതലെടുത്ത് ഖുറൈശികൾക്ക് സമ്പന്നത കൈ രിക്കുകയും ചെയ്യാം.. ഹാശിം കണക്കുകൂട്ടി. മരുഭൂമി താണുന്ന കച്ചവടസംഘങ്ങളുടെ പ്രശ്‌നം അവ കാട്ടറബികളുടെ കൈയേറ്റങ്ങൾക്കിരയാവുന്നുവെന്നതാണ്. കൈയേറ്റം അറേബ്യൻ ഉപദി-പിലെ പതിവു കാഴ്ച്ചയായിരുന്നു. എന്നാൽ, ഖുറൈശികൾക്ക് ഇതര അറബ് ഗോത്രങ്ങൾക്കിടയിലുള്ള സ്ഥാനം അപൂർവ അവസരം പ്രദാനം ചെയ്തു. തങ്ങളുടെ ആത്മീയമായ സ്ഥാനം ഉപയോഗിച്ച് കച്ചവടസംഘങ്ങളെ കൈ യേറ്റങ്ങളിൽനിന്നു രക്ഷിക്കാനുള്ള അവസരമാണത്. നാം കേട്ടുകൊണ്ടിരിക്കുന്നതും ഖുർആനിലെ 'ഖുറൈശ' അധ്യായ ത്തിൽ പരാമർശിക്കപ്പെട്ടതുമായ ഈലാഫ്'ന് രണ്ടു വശമുണ്ട്. ഖുറൈശി വാണിജ്യ സംഘങ്ങളെ സിറിയ, യമൻ, ഇറാഖ്, എത്യോപ. ദേശങ്ങളിലേക്കു യാത്ര ചെയ്യാൻ അനുവദിക്കുന്ന ഉടമ്പടിയാണ് ഒരു വശം. മേൽരാജ്യങ്ങൾക്ക് അതിർത്തികളും ചെക്ക്പോസ്റ്റുകളും നികുതിവ്യവസ്ഥയുമുണ്ട്. അവരുടെ പ്രദേശത്ത് കച്ചവടം ചെയ്യണമെങ്കിൽ ഔദ്യോഗിക അനുമതി വേണം. ആ അനുമതിയാണ് ഹാശിമിനും സഹോദരങ്ങൾക്കും ലഭിക്കാനിരിക്കുന്നത്. മരുഭൂമിയിലൂടെയുള്ള വാണിജ്യപാതയുടെ ഇരു വശങ്ങളിലധിവസിക്കുന്ന അറബ് ഗോത്രങ്ങളുമായുള്ള വാണിജ്യ ഉടമ്പടിയാണ് രണ്ടാമത്തെ വശം. പ്രസ്തുത ഗോത്രങ്ങളുമായുള്ള ഖുറൈശികളുടെ ഉടമ്പടി ഇരുകക്ഷികളുടെ യും താൽപര്യങ്ങൾ സാക്ഷാൽക്കരിക്കുന്നതാവും: ഖുറൈശികൾക്ക് തങ്ങ ളുടെ കച്ചവടസംഘങ്ങളുടെ സ്വരക്ഷ ഉറപ്പുവരുത്താം. ഗോത്രങ്ങൾക്കാവട്ടെ വാണിജ്യസംഘങ്ങളിൽനിന്ന് നേരിട്ട് നികുതി ഈടാക്കാം. അല്ലെങ്കിൽ ഗോത്രങ്ങൾക്ക് കച്ചവടസംഘങ്ങളുമായി വാണിജ്യത്തിലേർപ്പെടാം. അങ്ങോ . തുകലുകൾ വിറ്റ് ഇങ്ങോട്ടു പാത്രങ്ങളും ആയുധങ്ങളും പടയങ്കികളും വാങ്ങാം. അങ്ങനെ 'ഈലാഫ്' ഹിജാസിലും ഉപദ്വീപിൻ്റെ വടക്കുഭാഗത്തും പുതിയൊരു രാഷ്ട്രീയ സാമ്പത്തിക ഭൂപടം നിർമിക്കുകയും മക്കയെ അതിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിക്കുകയും ചെയ്യും. ഇപ്പറഞ്ഞ 'ഈലാഫ് പിൽക്കാലത്ത് പ്രവാചകൻ്റെ രാഷ്ട്രവും ഖുറൈശികളും തമ്മിൽ ഉടലെടു ക്കാനിരിക്കുന്ന ഏറ്റുമുട്ടലിൻ്റെ പ്രകൃതം മനസ്സിലാക്കുന്നതിൽ നിർണായക മായിരിക്കും. വാണിജ്യപാതകളുടെ ഓരങ്ങളിൽ താമസമുറപ്പിച്ചിട്ടുള്ള ഗോ ത്രങ്ങളുമായി ഇരു കക്ഷികളും രൂപപ്പെടുത്തിയ സഖ്യങ്ങളുടെ പടം മന സ്സിലാക്കുന്നതിലും നിർണായകമാവും. അതിൻ്റെതായ സന്ദർഭത്തിൽ അതു വിശദീകരിക്കാം. 'ഈലാഫ്' മക്കയുടെ സാഹചര്യത്തിലും ഖുറൈശികളുടെ സ്ഥാനപദ വികളിലും ചെലുത്തിയ വമ്പിച്ച സ്വാധീനം അറബി സാഹിത്യകാരൻ താബൂ മൻസൂർ അസ്സആലബി വിശദീകരിക്കുന്നതു കാണുക: "ഉത്സവനാളുകളിൽ മക്കയുടെ വിവിധ ദിക്കുകളിൽനിന്നു ദുൽമജാസ്, ഉക്കാള് ചന്തകളിലെത്തു ന്നവരുമായിട്ടേ ഖുറൈശികൾ കച്ചവടത്തിലേർപ്പെട്ടിരുന്നുള്ളൂ. വിശുദ്ധ മാസങ്ങളിൽ ഹറം പരിസരത്തേക്കല്ലാതെ അവർ വീടുവിട്ട് പോകുമായിരു ന്നില്ല. മതപരമായ ആവേശവും ഹറമിനോടുള്ള പ്രിയവും കുടുംബവുമാ യുള്ള ഇണക്കവും മക്കയിലെത്തുന്ന എല്ലാവരെയും സേവിക്കാനുള്ള താൽപ52 ណាវិទ្យា បានល្អស പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് ഡാന ര്യവുമായിരുന്നു കാരണം. കൃഷിയിടങ്ങളൊന്നുമില്ലാത്ത താഴ്വരയിലായിരു ന്നു അവർ ജീവിച്ചിരുന്നത്. പ്രവാചകൻ ഇബ്റാഹീമിൻ്റെ ചരിത്രം പരാമർശി ക്കവെ ഖുർആൻ അത് സൂചിപ്പിക്കുന്നുണ്ട്. 'ഞങ്ങളുടെ നാഥാ, കൃഷിയേ തുമില്ലാത്ത ഒരു താഴ്വരയിൽ നിൻ്റെ മന്ദിരത്തിനരികെ ഞാനവരെ കുടിയി രുത്തിയിരിക്കുന്നു' (14:37). ആദ്യമായി സിറിയയിലേക്കു പുറപ്പെട്ടതും രാ ജാക്കന്മാരുടെ അടുക്കൽ ദൂതനായി പോയതും ബഹുദൂരം യാത്ര ചെയ്തതും ശത്രുക്കളുടെ സമീപത്തുകൂടെ സഞ്ചരിച്ചതും അവരുമായി ഖുർആൻ പറ യുന്ന 'ഈലാഫ്' സഖ്യം രൂപപ്പെടുത്തിയതും അബ്ദുമനാഫിന്റെ മകൻ ഹാ ശിമായിരുന്നു. അദ്ദേഹത്തിന് രണ്ട് വാണിജ്യ യാത്രകളുണ്ടായിരുന്നു: ശൈ ത്യകാലത്ത് യമൻ രാജാക്കന്മാർ ഭരിക്കുന്ന അബാഹിലയിലേക്കും എത്യോ പ്യയിൽപ്പെട്ട ആക്സമി(Axum)ലേക്കുമായിരുന്നു ഒന്നാമത്തേത്. ഉഷ്‌ണകാ ലത്ത് സിറിയയിലേക്കും റോമൻ പ്രദേശങ്ങളിലേക്കുമായിരുന്നു രണ്ടാമത്തേ ത്. ഹാശിം ഗോത്രനേതാക്കളുമായും പൗരപ്രമുഖരുമായും സഖ്യത്തിലേർപ്പെ ടുമായിരുന്നു. രണ്ടു കാരണങ്ങളായിരുന്നു അതിനു പിന്നിൽ ഒന്നാമതായി, സുരക്ഷയുടെ കാര്യത്തിൽ മരുഭൂമിയിലെ ഉൾപ്രദേശ വാസികളായ കൊള്ള ക്കാർക്കും അക്രമകാരികൾക്കും വിശുദ്ധ മന്ദിരത്തിൻ്റെ ആളുകളെന്നോ അല്ലാത്തവരെന്നോ രണ്ടാമതൊരു പരിഗണനയുമുണ്ടായിരുന്നില്ല. രണ്ടാമ തായി, എല്ലാ അറബികളും മക്കയിലെ വിശുദ്ധ മന്ദിരത്തിൽ തീർഥാടനത്തി നെത്തുകയും അതിനെ മാനിക്കുകയും ചെയ്ത‌ിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കാത്ത ചിലർ അപ്പോഴുമുണ്ടായിരുന്നു. ത്വയ്‌ത്, ഖശ്‌ം, ഖുദാ ഗോത്രങ്ങൾ ഉദാഹരണം. ഗോത്ര നേതാക്കൾക്ക് വാണിജ്യ ലാഭത്തിൽനിന്നൊരു വിഹിതം നൽകുക, തന്റെ ചരക്കിനൊപ്പം അവർക്കും ചരക്ക് കൊണ്ടുവരിക, തന്റെ ഒട്ടകങ്ങൾക്കൊപ്പം അവരുടെയും ഒട്ടകങ്ങളെ കൊണ്ടുവരിക.. ഇതൊക്കെ യായിരുന്നു 'ഈലാഫ് അർഥമാക്കിയിരുന്നത്. അതുവഴി ഗോത്രങ്ങൾക്ക് തങ്ങളുടെ യാത്രകൾക്കാവശ്യമായ വിഭവങ്ങൾ കൈവരുന്നു. ഖുറൈശി കൾക്ക് ശത്രുക്കളിൽനിന്ന് സംരക്ഷണവും ലഭിക്കും. അങ്ങനെയത് രണ്ട് കൂട്ടർക്കും പ്രയോജനകരമായി മാറും. തദ്ദേശവാസി നേട്ടം കൊയ്യുകയും യാത്രക്കാരൻ സുരക്ഷിതനാവുകയും ചെയ്‌താൽ ഖുറൈശികൾക്ക് ഐശ ര്യജീവിതം കൈവരും. സിറിയയിൽനിന്നും യമനിൽനിന്നും എത്യോപ്യയ ൽനിന്നും അവർക്ക് അനുഗ്രഹം വന്നെത്തും. അവരുടെ സ്ഥിതി മെച്ചപ്പെടും ജീവിതനിലവാരം ഉയരും. ഹാശിം മരിച്ചപ്പോൾ ആ ചുമതല നിർവഹിച്ചത മുത്തലിബാണ്. മുത്തലിബും ലോകത്തോടു വിടപറഞ്ഞപ്പോൾ അണ ശ്ശംസും അദ്ദേഹത്തിനു ശേഷം നൗഫലും അതേറ്റെടുത്തു. സഹോദരന്മ രിൽ ഏറ്റവും ഇളയവനായിരുന്നു നൗഫൽ.. വ്യാപാരം അറേബ്യൻ ഉപദ്വീപിൽ പണ്ടു പണ്ടേ ഉള്ളതാണെന്ന് എല്ല വർക്കുമറിയാം. യമനിൽനിന്ന് സിറിയയിലേക്കു പോകുന്ന കരമാർഗം സം സ്രാബ്ദങ്ങൾ പഴക്കമുള്ളതുമാണ്. എന്നാൽ പ്രസ്‌തുത പാതയെ രാഷട്ര ങ്ങളും ഗോത്രങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ സ്ഥാ ചനവൽക്കരിച്ചത് അബ്ദുമനാഫ് സന്തതികളായ ഹാശിമും സഹോദരങ്ങളു മാണ്. 'ഈലാഫിനു മുമ്പും ശേഷവുമുള്ള മക്കയെ പഠനവിധേയമാക്കിയാൽ ഹാശിമിന് സാക്ഷാൽക്കരിക്കാനായ പ്രഥമ ഈലാഫാണ് ഖുറൈശി ജീവി തവഴിയിൽ വഴിത്തിരിവായതെന്ന് പറയാനാവും. മണലാരണ്യത്തിന്റെ നടു ത്തളത്തിൽ ഒരുങ്ങിക്കൂടുകയായിരുന്നു മക്ക. അതിൻ്റെ എളിയ സാമ്പത്തിക വ്യവഹാരങ്ങൾ ഊന്നിയത് തീർഥാടകർക്കേകിക്കൊണ്ടിരുന്ന പരിചരണ ത്തിലും ഉത്സവ ചന്തകളിലുമായിരുന്നു. ആ മക്ക പൊടുന്നനെ മരുഭൂമിയെ സജീവമാക്കിക്കൊണ്ടുള്ള കരവാണിജ്യത്തിൻ്റെ ഹൃദയനഗരിയായി. സിറിയ, ഇറാഖ്, യമൻ വിപണികളെ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രസ്തുത വിപ ണികൾക്കു വേണ്ട അടിസ്ഥാന സാധനങ്ങൾ കുറഞ്ഞ വിലക്കും കൂടുതൽ ലാഭത്തിനും നൽകുന്ന ഫീഡിംഗ് വിപണിയായി. റോം-പേർഷ്യകൾ തമ്മിൽ നിലനിന്ന ഒടുങ്ങാത്ത സംഘർഷങ്ങൾ കാരണം ഇതര രാഷ്ട്രാന്തരീയ വാണിജ്യ പാതകളിൽ നിലനിന്ന അനിശ്ചിതത്വങ്ങളായിരുന്നു എല്ലാറ്റിനും ഹാശിമിൽനിന്നായിരുന്നു ഈലാഫിൻ്റെ തുടക്കമെങ്കിലും അദ്ദേഹത്തിന്വ ശേഷം നിരവധി വർഷമെടുത്താണ് അത് പൂർണരൂപം പ്രാപിച്ചത്. ഹാശി മിന്റെ വാണിജ്യ ഉടമ്പടി (ഈലാഫ്) അന്നത്തെ ശാമിലുണ്ടായിരുന്ന ബൈ സന്റിയൻ അഡ്മ‌ിനിസ്ട്രേഷനിലെ അധികാരികളുമായിട്ടായിരിക്കാ നാണ് കൂടുതൽ സാധ്യത. അദ്ദേഹം മക്കയിലേക്കു മടങ്ങുംവഴി മക്ക-സിറിയ വാണിജ്യ പാതയോരത്തെ ഗോത്ര നേതാക്കളുമായി കരാറുകളുണ്ടാക്കിയി ട്ടുണ്ടാവും. 'ഈലാഫി'ന്റെ വൃത്തം പിൽക്കാലത്ത് വിശാലമായി. ശാമി(വിശാല സിറിയ)നു പുറമെ വേറെയും പ്രദേശങ്ങളതിലേക്കു വന്നു. അബ്ദുമനാഫ് സന്തതികൾ എത്യോപ്യയിലെ നജ്ജാശി രാജാവുമായും ഇറാഖിലെ സാസാനി ഭരണാധികാരികളുമായും യമനിലെ ഹിംയരി രാജാക്കന്മാരുമായും ഈലാഫ് ഉണ്ടാക്കി. പലചരക്കുകളും വഹിച്ചുള്ള ഖുറൈശി ഖാഫിലകൾക്ക് നിർഭയം, സഹർഷം മരുഭൂയാത്ര ചെയ്യാനുള്ള സാധ്യത തെളിഞ്ഞു. കാലക്ര മത്തിൽ വ്യത്യസ്ത വിപണികളെ സംബന്ധിച്ച ഖുറൈശികളുടെ അറിവും പരിചയവും വർധിച്ചതോടെ തഞ്ച് പ്രധാന വഴികളിലൂടെയുള്ള വാണിജ്യം ശക്തിപ്പെട്ടു. മക്കയിൽനിന്ന് മദീനയിലേക്കും അവിടെനിന്ന് ഖൈബർ വഴി തബുക്കി ലൂടെ ഗസ്സയിലെത്തിച്ചേരുന്ന പാതയായിരുന്നു ഹാശിം തൻ്റെ കച്ചവടയാത്ര ക്ക് പതിവായി തെരഞ്ഞെടുത്തിരുന്നത്. ചരക്കുകൾ യൂറോപ്പിലേക്ക് കയ റ്റിപ്പോയിരുന്ന പ്രധാന തുറമുഖമാണ് അന്ന് ഗസ്സ. ഗസ്സയിലേക്കുള്ള ഒരു വാണിജ്യ യാത്രയിലാണ് ഹാശിം മരണപ്പെടുന്നതും ഗസ്സയിൽ മറമാടപ്പെട്ടു. ന്നതും. അതിനാൽ 'ഹാശിമിൻ്റെ ഗസ്സ' എന്ന അപരനാമവും നഗരത്തിനുണ്ട് മക്കയിൽനിന്ന് ചെങ്കടൽ തീരത്തേക്കും പിന്നെ വടക്കോട്ട് ശാമിലേക്കും നീളുന്നതായിരുന്നു രണ്ടാമത്തെ പാത. സിയഫൂൽ ബഹ്ർ" പാതയെന്ന പേരിലാണത് അറിയപ്പെടുന്നത്. ചെങ്കടലിലെ ശുഐബ തുറമുഖത്തുനി ന്നാരംഭിക്കുന്ന ജലപാതയാണ് മൂന്നാമത്തേത്. അവിടെ നിന്ന് ചരക്കുകൾ കപ്പൽ വഴി എത്യോപ്യയിലേക്കു കയറ്റിപ്പോവുന്നു. 'ആക്സം രാജ്യ മാണ് എത്യോപ്യ, അതേ പാതയുടെ ഒരു ശാഖ കടലിലൂടെ എയ്ല്ല തുറമുഖ ത്തേക്ക് പോകുന്നു. ഇന്ന് അഖബ എന്നാണ് പ്രസ്‌തുത തുറമുഖം അറിയ പ്പെടുന്നത്. നാലാമത്തെ പാത നജ്ദി പാതയാണ്. അത് മദീന വഴി നജ്‌ദിലേ ക്കും പിന്നെ ഇറാഖിലേക്കും നീളുന്നു. അഞ്ചാമത്തേത് ദക്ഷിണപാതയാണ്. അത് മക്കയിൽനിന്നു തുടങ്ങി താഇഫ് വഴി നജ്റാനിലൂടെ യമനിൽ ചേരുന്നു. ശാം, ഇറാഖ്, യമൻ, എത്യോപ്യ എന്നീ നാല് സുപ്രധാന വിപണികളെ ചേർത്തുനിർത്തുന്ന കേന്ദ്രമായി മക്ക വളർന്നു. കാലാവസ്ഥകളുടെയും നാന്തരീക്ഷങ്ങളുടെയും വൈവിധ്യത്തെ ഖുറൈശീവ്യാപാരം ഉപയോഗപ്പെ ടുത്തി. എത്യോപ്യയിലേക്കും യമനിലേക്കും ശൈത്യകാല യാത്ര, ശാമിലേക്ക് ഉഷ്ണകാല യാത്രയും. അതിനിടെ അവർ ഗസ്സാനിഡുകളുടെ നഗരമായ ബുസ്റയിലൂടെ കടന്നുപോകുന്നു. പക്ഷേ, അവരുടെ വ്യാപാരം ഒടുക്കം ചെന്നെത്തിയിരുന്നത് ഗസ്സയിലാണ്. ചരക്കുകൾ യൂറോപ്പിലേക്കു കയറ്റിയ യക്കുന്ന പ്രശസ്ത തുറമുഖമായി അപ്പോഴേക്കും ഗസ്സ മാറിക്കഴിഞ്ഞിരുന്നു. റോം-പേർഷ്യൻ സംഘർഷം മൂർച്ഛിക്കുമ്പോഴെല്ലാം മേൽപ്പറഞ്ഞ അഞ്ച് പാതകളും സജീവമാവുന്നു. അങ്ങനെ പതിവു അന്താരാഷ്ട്ര വാണിജ്യപാ തകളുടെ ബദൽപാത കടന്നുപോകുന്ന കേന്ദ്രമായിത്തീർന്നു മക്ക, അഥവാ അന്താരാഷ്ട്ര സാഹചര്യം വഷളാവുന്നത് മക്കക്ക് പ്രയോജനപ്പെട്ടു. വിശിഷ്യാ സംഘർഷങ്ങൾ കാരണം ചെങ്കടൽ വഴിയുള്ള വാണിജ്യം നിലക്കുകയോ ആപഛങ്കയിലമരുകയോ ചെയ്‌താൽ യമനും ശാമിനുമിടയിലുള്ള ചരക്കു നീക്കത്തിനുള്ള ഏക ആശ്രയം പിന്നെ ഖുറൈശി ഖാഫിലകളായിരുന്നു. #ഇസ്ലാം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Deen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #islam
ഇസ്ലാം - لوأا عیبرلا Ogigou 000|00 வவூவக ஜிவிசை 632 03-9$|@ ஸகுgஜிக வpறm வழூஹ் வஸ்ஹம் ^70 لوأا عیبرلا Ogigou 000|00 வவூவக ஜிவிசை 632 03-9$|@ ஸகுgஜிக வpறm வழூஹ் வஸ்ஹம் ^70 - ShareChat