ShareChat
click to see wallet page
search
#സ്പെഷ്യൽ സ്റ്റോറീസ് ✍ #📹 ക്രൈം ഫയൽ #കുറ്റവും ശിക്ഷയും #💥ക്രൈം ത്രില്ലെർ 💥 🔴ആരാണ് അതിക്രൂരമായി കൊല്ലപ്പെട്ട അംഗവൈകല്യമുള്ള കിഷോർ എന്ന് പേരുള്ള വ്യക്തി? എന്തിനുവേണ്ടിയാണ് അയാളെ ഇങ്ങനെ കൊലപ്പെടുത്തിയത്? 🔴ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ പല രീതിയിലാണ് കാര്യങ്ങൾ അന്വേഷിക്കുന്നത്. 🔴അന്വേഷണ ഉദ്യോഗസ്ഥരിലെ ഒരു ടീം ആരാണോ മിസ്സിംഗ് കംപ്ലൈന്റ് കൊടുത്തത് അവരെ തേടി പോവുകയാണ്, 🔴കിഷോറിന്റെ സുഹൃത്തുക്കളെ. അവരെ ചോദ്യം ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും കിഷോറിന് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ എന്ന് മനസ്സിലാക്കാനായി കഴിയും. 🔴അടുത്തതായിട്ട് രണ്ടാമത്തെ ടീം പോകുന്നത് സിസിടിവി വിഷ്വൽസ് കളക്ട് ചെയ്യാനാണ്, 🔴പണക്കാർ മാത്രം താമസിക്കുന്ന ഒരു ഏരിയയാണ് എന്ന് പറഞ്ഞില്ലേ അതുകൊണ്ടുതന്നെ അവിടെ എല്ലായിടത്തും സിസിടിവി ഉണ്ട്. ഈ പറയുന്ന കാടുപോലെയുള്ള സ്ഥലത്ത് ഫോക്കസ് ചെയ്തുകൊണ്ട് ഒരുപാട് സിസിടിവി നോക്കി നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടേക്ക് ഒരാൾ ഇത്രയും ഭാരമുള്ള ഒരു പെട്ടി കൊണ്ടുവന്നു വെക്കണമെങ്കിൽ രണ്ടുപേരുടെ സഹായം എന്തായാലും വേണം. അപ്പോൾ രണ്ടുപേർ ചേർന്നിട്ടായിരിക്കും ഈ ഒരു പെട്ടി ഈ കാട്ടിൽ കൊണ്ടിട്ടിട്ടുണ്ടാവുക, അതിന്റെ വിഷ്വൽസ് കൃത്യമായിട്ട് കിട്ടാനുള്ള സാധ്യതയുണ്ട്. 🔴സിസിടിവി വിഷ്വൽസുംപരിശോധിച്ചു വരികയാണ്. 🔴അന്വേഷണ ഉദ്യോഗസ്ഥർ പ്രധാനപ്പെട്ട കാര്യങ്ങൾ ഫോക്കസ് ചെയ്തു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് അവർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടായിരുന്നു, ആ ഒരു കാര്യം ആ ടീമിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ഓർമ്മപ്പെടുത്തി. ആ ഇരുമ്പ് ബോക്സ്. ആ ഇരുമ്പ് ബോക്സ് നല്ല രീതിയിൽ നമ്മൾ പരിശോധിച്ചിട്ടില്ല എന്ന്. 🔴അങ്ങനെ അവർ ആ ഇരുമ്പ് ബോക്സ്‌ ഒന്നുകൂടി ഒന്ന് പരിശോധിക്കുകയാണ്. ബോക്സിന്റെ ഉൾഭാഗമെല്ലാം തന്നെ വൃത്തിയായി പരിശോധിക്കുന്ന സമയത്ത് അതിനുള്ളിൽ ഒരു കാര്യം എഴുതി വെച്ചിട്ടുണ്ട്. 🔴"ഹബീബ് ഭായ് വർക്കേഴ്സ്" എന്നാണ് ആ പെട്ടിയിൽ എഴുതിയിരിക്കുന്നത്, അതായത് ആ ഇരുമ്പ് പെട്ടി. പുതിയതായിട്ട് മേടിച്ചതാണ്. ഏത് കടയിൽ നിന്നാണോ അത് മേടിച്ചത് ആ കടയുടെ പേരാണ് അതിലുള്ളത്. വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് പോലീസിനു ഇപ്പോൾ കിട്ടിയിരിക്കുന്നത്. 🔴 "ഹബീബ് ഭായ്" എന്ന് പേരുള്ള അദ്ദേഹത്തിന്റെ കട കണ്ടുപിടിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും ഈ ഒരു ഇരുമ്പ് പെട്ടി വാങ്ങിയിരിക്കുന്നത് ആരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കും.പോലീസ് നേരെ ഹബീബ് ഭായുടെ കട അന്വേഷിച്ചു പോവുകയാണ്. ​🔴ഇതേസമയം സിസിടിവി വിഷ്വൽസ് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒരു കാര്യം കണ്ടെത്തിയിട്ടുണ്ടായിരുന്നു, അതിലെ ഒരു വിഷ്വലിൽ ഒരു ആൾട്ടോ കാർ പോകുന്നുണ്ട്. ആ ഒരു ആൾട്ടോ കാറിന്റെ പുറകിലായിട്ട് വലിയൊരു ഇരുമ്പ് പെട്ടി വെച്ചിട്ടുണ്ട്. 🔴ആ ആൾട്ടോ കാറിനുള്ളിൽ ഉണ്ടായിരുന്നത് രണ്ടുപേരാണ്. അവർ ഈ കാർ നിർത്തിയിട്ട് ഈ പറയുന്ന പെട്ടി വളരെ കഷ്ടപ്പെട്ട് പൊക്കിയിട്ട് ഈ പറയുന്ന കാടിന്റെ ഭാഗത്തേക്ക് കൊണ്ടുപോകുന്നുണ്ട്. 🔴ഒരു സ്ത്രീ പെട്ടി തൂക്കി കൊണ്ടുപോകുന്ന കാര്യങ്ങളെല്ലാം തന്നെ തൊട്ടടുത്തു ഒരു സ്കൂട്ടിയിൽ ഇരുന്നുകൊണ്ട് അത് നോക്കുന്നുണ്ട്. നോക്കുക മാത്രമല്ല കൃത്യമായിട്ട് ആ പെട്ടി തൂക്കി കൊണ്ടുപോകുന്ന ആളുകളെ ഗൈഡ് ചെയ്യുന്നുണ്ട്. അവർ കൃത്യമായിട്ട് ഈ കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. 🔴ഈ സിസിടിവി വിഷ്വൽസിൽ നിന്നും ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാനായി പോലീസുനു കഴിഞ്ഞു എങ്കിലും ആരാണ് അത് ചെയ്തത്, ആരാണ് ആ ലേഡി, അതുപോലെതന്നെ ഈ പെട്ടി തൂക്കി കൊണ്ടുപോയ ആ രണ്ടു വ്യക്തികൾ ആരാണ്, ഇവരുടെ ഫേസ് ക്ലിയർ ആയിട്ട് ക്യാപ്ചർ ചെയ്യാനായി പോലീസുനു കഴിയുന്നില്ല. അത്ര ക്ലാരിറ്റി മാത്രമേ ആ സിസിടിവി വിഷ്വൽസിന് ഉണ്ടായിരുന്നുള്ളൂ. 🔴പക്ഷേ ഒന്ന് ഉറപ്പാണ് ഈ സ്ത്രീയാണ് ഇതിനെല്ലാം പിന്നിൽ പോലീസ് ഉറപ്പിച്ചു. പക്ഷേ അവരുടെ മൂന്നുപേരുടെയും മുഖം സിസിടിവി ദൃശ്യത്തിൽ വ്യക്തമല്ലായിരുന്നു. പക്ഷേ അവർ ബോക്സ് കൊണ്ടുവന്ന ആൾട്ടോ കാറിന്റെ നമ്പർ പോലീസ് മനസ്സിലായി. 🔴ആ കാറിന്റെ നമ്പർ പോലീസ് പരിശോധിക്കുന്ന സമയത്ത് ആരോ പുതിയതായിട്ട് മേടിച്ച കാറാണത്. അതായത് ഫേക്ക് ആയിട്ടുള്ള പ്രൂഫ് സബ്മിറ്റ് ചെയ്തിട്ടാണ് ആ വണ്ടി മേടിച്ചിരിക്കുന്നത്. 🔴ഒരു കൊലപാതകം ചെയ്യാൻ വേണ്ടിയിട്ട് ഒരു പുതിയ കാർ പോലും മേടിച്ചിരിക്കുകയാണ്. ഇങ്ങനെ നോക്കുന്ന സമയത്ത് ഇതിനു പുറകിൽ എന്തോ കാര്യമായിട്ടുള്ള ലക്ഷ്യമുണ്ട് എന്നാണ് പോലീസ് ഇപ്പോൾ ചിന്തിക്കുന്നത്. 🔴 മറ്റൊരു ഭാഗത്ത് ഇരുമ്പ് പെട്ടി അന്വേഷിച്ചു പോയ പോലീസ് ഹബീബ് ഭായുടെ കട കണ്ടുപിടിച്ചു. 🔴പോലീസ്: ഈ പെട്ടി നിങ്ങളല്ലേ സെയിൽ ചെയ്തത് ആരാണ് അത് വന്ന് മേടിച്ചത് എന്ന് ഹബീബ് ഭായിനോട് നേരിട്ട് ചോദിക്കുകയാണ്. 🔴ഹബീബ് ഭായ് പോലീസുകാരോട് പറഞ്ഞ മറുപടി 23-ാം തീയതി രാവിലെ ഏഴു മണിക്ക് ഹബീബ് ഭായ് കട തുറക്കുന്ന ആ സമയത്ത് രണ്ടുപേർ വെപ്രാളപ്പെട്ടുകൊണ്ട് ഒരു സ്കൂട്ടി ബൈക്കിൽ അവിടേക്ക് വന്നിട്ടുണ്ടായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനുമായിരുന്നു. അവർ രണ്ടുപേരും വന്ന പാടെ പറഞ്ഞു ഞങ്ങൾക്ക് ഒരു ഇരുമ്പിന്റെ പെട്ടി വേണമെന്ന്. 🔴വെപ്രാളത്തോടുകൂടിയാണ് അവർ നിന്നിരുന്നത് ചെറിയ ഒരുപാട് ഇരുമ്പിന്റെ പെട്ടികൾ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. അവർ പറഞ്ഞത് ഞങ്ങൾക്ക് വേണ്ടത് വളരെ വലുതാണ് എന്നാണ്. അങ്ങനെയാണ് ഈ ഇരുമ്പ് പെട്ടി അവർ എന്റെ കയ്യിൽ നിന്നും മേടിച്ചിട്ട് പോയത് എന്ന് ഹബീബ് ഭായ് പോലീസിനോട് വിശദീകരിച്ചു പറഞ്ഞു. 🔴പോലീസ് ഹബീബിനോട് ചോദിച്ചു ഈ കടയിൽ സിസിടിവി ഉണ്ടോ? ഹബീബ്: ഉണ്ട് സാർ അപ്പോൾ ഈ സിസിടിവിയിൽ വിഷ്വൽ എല്ലാം കിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടും പക്ഷേ നല്ല ക്ലാരിറ്റി ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു. എന്തായാലും പോലീസ് ആ വിഷ്വൽ പരിശോധിക്കുന്ന സമയത്ത് ഇതിനുമുമ്പ് പോലീസുകാർ പരിശോധിച്ച സിസിടിവി വിഷ്വൽസിലെ സെയിം ബൈക്ക്. അത് മാത്രമല്ല ആ സ്ത്രീ ആ സിസിടിവി വിഷ്വലിൽ എന്ത് ഡ്രസ്സ് ആണോ ഇട്ടിരിക്കുന്നത് അതേ ഡ്രസ്സ് തന്നെയാണ് ഇതിലുമുള്ളത്. അതുകൊണ്ടുതന്നെ അവര് തന്നെയാണ് ഇത് എന്ന് പോലീസുകാർ ഉറപ്പിക്കുകയാണ്. 🔴ഇവിടെയും ഒരു പ്രശ്നമുണ്ടായിരുന്നു പോലീസുകാർക്ക് ഇവർ രണ്ടുപേരുടെയും ഫേസ് മനസ്സിലാക്കാനായി കഴിഞ്ഞില്ല. പക്ഷേ ഒരു കാര്യമുണ്ട് ഹബീബ് ഭായിനോട് ചോദിച്ചു ഈ വന്നവരെ കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന്. വന്ന രണ്ടുപേരും അവരുടെ മുഖം ഏകദേശം മറച്ച അവസ്ഥയിലാണ്, കാണുന്ന സമയത്ത് ഈ വന്നതിലെ സ്ത്രീക്ക് 25 വയസ്സ് പ്രായമുണ്ടാകും അതുപോലെതന്നെ പുരുഷന് ഒരു 30 വയസ്സ് പ്രായമുണ്ടാകും എന്നാണ് ഹബീബ് ഭായ് പോലീസുകാരോട് പറയുന്നത്. ​🔴ഇരുമ്പ് പെട്ടിയെ ഫോക്കസ് ചെയ്ത് അന്വേഷിച്ചു വന്നിട്ടും ഇവിടെയും അവർ ആരാണെന്ന് കണ്ടെത്താൻ പോലീസ് വലഞ്ഞു നിൽക്കുന്ന സമയത്താണ് ഹബീബ് ഭായ് ആ ഒരു കാര്യം കൂടി പറയുന്നത്. 🔴അവർ എനിക്ക് പേയ്മെന്റ് നടത്തിയത് ഗൂഗിൾ പേ വഴിയാണ് പേയ്മെന്റ് നടത്തിയത് എന്ന് അറിഞ്ഞപ്പോൾ തളർന്നുപോയ പോലീസ് ഉദ്യോഗസ്ഥർക്ക് വീണ്ടും ജീവൻ വന്നു. എങ്കിൽ ആ നമ്പർ ഒന്ന് കാണിച്ചു തരൂ എന്ന് പറയുകയാണ് പോലീസ് ആ നമ്പറിന്റെ ഡീറ്റെയിൽസ് എല്ലാം തന്നെ കളക്ട് ചെയ്യുകയാണ്. 🔴മൊബൈൽ നമ്പർ ആൻഡ് അക്കൗണ്ട് ഡീറ്റെയിൽസ് എടുത്തപ്പോൾ അതിൽ പറയുന്നത് ശിവാനി ശർമ്മ എന്ന് പേരുള്ള ഒരു സ്ത്രീയാണ് പേയ്മെന്റ് അയച്ചിരിക്കുന്നത് എന്നാണ്. 🔴അങ്ങനെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസുകാർക്ക് ഒരു സസ്പെക്റ്റിനെ കിട്ടിയിരിക്കുകയാണ് ശിവാനി ശർമ്മ. 🔴ശിവാനി ശർമ്മയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ഡീറ്റെയിൽസും എല്ലാം തന്നെ പോലീസ് ലഭിച്ചതുകൊണ്ട് അവർ എവിടെയാണ് താമസിക്കുന്നത് എന്നും ഉദ്യോഗസ്ഥർ മനസ്സിലാക്കുകയാണ്. 🔴പെട്ടെന്ന് തന്നെ പോലീസ് ശിവാനി ശർമയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. അവിടെ വെച്ചാണ് മനസ്സിലാക്കുന്നത് ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. താഴെ ഹൗസ് ഓണറും മുകളിൽ ഒന്നാം നിലയിലും ആണ് ഇവർ താമസിച്ചിരുന്നത്. 🔴ഹൗസ് ഓണറോട് ചോദിച്ചപ്പോൾ ശിവാനി ശർമയും ഭർത്താവും വീട് ഒഴിഞ്ഞു പോയി എന്നാണ് അയാൾ പറഞ്ഞത് 🔴പോലീസ് : ഓക്കേ അവർ ആരാണ്? എപ്പോഴാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനായിട്ട് വന്നത് എന്ന് പോലീസ് ചോദിക്കുന്ന സമയത്ത് ശിവാനി ശർമ്മയുടെ ഭർത്താവ് കൂടെയുണ്ട് അയാൾ ഒരു അഡ്വക്കേറ്റാണ്. അവർ താമസിക്കാൻ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. 🔴എന്താണ് സാർ? എന്തെങ്കിലും പ്രശ്നമുണ്ടോ? അവർ നല്ല രീതിയിൽ തന്നെയാണ് എന്നോട് പെരുമാറിയിട്ടുണ്ടായിരുന്നത്. പക്ഷേ എന്നോട് ഒന്നും പറയാതെ അവർ പോയതിൽ മാത്രമാണ് എനിക്ക് സംശയം ഉണ്ടായിരുന്നത്. എന്തുപറ്റി? എന്തിനാണ് അവരെ അന്വേഷിക്കുന്നത് എന്ന് പോലീസിനോട് അയാൾ ചോദിച്ച സമയത്ത് പോലീസുകാർ പറഞ്ഞു ഒരു കേസുമായി ബന്ധപ്പെട്ട് അവരെ അന്വേഷിക്കേണ്ടതുണ്ട്.എന്തായാലും അവർ താമസിച്ച റൂം ഞങ്ങൾക്ക് ഒന്ന് കാണണമെന്ന് പറഞ്ഞിട്ട് പോലീസ് അവർ താമസിച്ച റൂമിലേക്ക് പോയി. 🔴 പോലീസ് ഉദ്യോഗസ്ഥർ റൂമിനുള്ളിലേക്ക് കയറി നോക്കുന്ന സമയത്ത് അവിടെ സിമന്റ് എല്ലാം തന്നെ ചിതറിക്കിടക്കുന്നുണ്ട്. ഇതിൽ നിന്നും മനസ്സിലായി ഈ വീടിനുള്ളിൽ വെച്ചിട്ടാണ് കിഷോറിനെ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന്. കൊലപ്പെടുത്തിയ ശേഷം ഇവിടെ വെച്ചിട്ടാണ് കോൺക്രീറ്റും കാര്യങ്ങളുമൊക്കെ മിക്സ് ആക്കിയിരിക്കുന്നത്. 🔴 പക്ഷേ ഇവിടെ ഇതുവരെയായിട്ട് പോലീസുകാർക്ക് ഒരു സസ്പെക്റ്റ് മാത്രമേ കിട്ടിയിട്ടുണ്ടായിരുന്നുള്ളൂ. അങ്കിത് എന്ന് പേരുള്ള ശിവാനി ശർമ്മയുടെ ഭർത്താവാണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത് എന്ന് പോലീസുകാർക്ക് ഈ ഹൗസ് ഓണറിൽ നിന്നും വ്യക്തമായിട്ട് മനസ്സിലായി. ​🔴ഈ ശിവാനി ശർമ്മ - അങ്കിത് ദമ്പതികൾക്ക് കൊല്ലപ്പെട്ട കിഷോറുമായിട്ട് എന്താണ് ബന്ധം? ഇതിനെക്കുറിച്ച് കൂടുതലായി അറിയണമെങ്കിൽ കിഷോർ മിസ്സായപ്പോൾ കംപ്ലൈന്റ് കൊടുത്ത കിഷോറിന്റെ കുറച്ചു സുഹൃത്തുക്കൾ. അവരോട് ചോദിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കാനായി കഴിയും എന്ന് പോലീസ് തീരുമാനിക്കുന്നു. 🔴വക്കീലായിട്ടുള്ള അങ്കിതിനെയും ഭാര്യയെയും കുറിച്ച് കിഷോറിന്റെ സുഹൃത്തുക്കളോട് പോലീസുകാർ ചോദിച്ച സമയത്ത് ആരാണ് ഇവർ എന്ന് പോലീസുകാർക്ക് വളരെ വ്യക്തമായിട്ട് മനസ്സിലായി. 🔴അങ്കിതിന് 31 വയസ്സാണ് പ്രായം. കൊല ചെയ്യപ്പെട്ട കിഷോറിന്റെ ആത്മാർത്ഥ സുഹൃത്താണ്. ലീഗൽ അഡ്വൈസറാണ്. ആത്മാർത്ഥ സുഹൃത്ത് എന്നൊക്കെ പറയുന്ന സമയത്ത് കിഷോറിന്റെ ഒട്ടുമിക്ക കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നത് അങ്കിതാണ്. അപ്പോൾ ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലായി ഇവർ സുഹൃത്തുക്കളാണ്. 🔴എന്നാൽ ശിവാനിയും അങ്കിതും ഇപ്പോൾ എവിടെയാണ്. അവർ മിസ്സിംഗ് ആണ് ഇവരെയന്വേഷിച് പോലീസ് ഉദ്യോഗസ്ഥർ ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ അന്വേഷിക്കുകയാണ്. 🔴ഒടുവിൽ ഡൽഹി എയർപോർട്ടിൽ വെച്ചിട്ട് ഇവരെ പോലീസുകാർ അറസ്റ്റ് ചെയ്യുകയാണ്. വെളിരാജ്യത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു അപ്പോഴാണ് പോലീസുകാർ ഇവരെ അറസ്റ്റ് ചെയ്തത്. ​🔴പോലീസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ട് ചോദ്യം ചെയ്യാനാരംഭിക്കുന്ന സമയത്ത് ഇവർ പോലീസുകാരോട് പറയുന്നത് സാർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്? കിഷോർ മരിച്ച കാര്യം നിങ്ങൾ പറയുമ്പോഴാണ് ഞങ്ങൾ ഇത് അറിയുന്നത്. 🔴ഞങ്ങൾക്ക് ഇതൊന്നും അറിയില്ല. ഞങ്ങൾ ജോലിയുമായി ബന്ധപ്പെട്ടിട്ട് വെളിരാജ്യത്തേക്ക് പോകാനായിട്ട് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ യാത്ര നിങ്ങൾ തടസ്സപ്പെടുത്തിയത്. എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞിട്ട് പോലീസുകാരുടെ മേൽ ഇവർ ചൂടാവുകയാണ്. 🔴വെറുതെ നിങ്ങളെ അറസ്റ്റ് ചെയ്തതല്ല. നിങ്ങളാണ് കിഷോറിനെ കൊലപ്പെടുത്തിയത് എന്ന് ഞങ്ങൾ സംശയിക്കുന്നുണ്ട് എന്ന് പറയുകയാണ്. 🔴ഇത് കേട്ടപ്പോൾ അവർ പറഞ്ഞത്, ഞങ്ങളും കിഷോറും തമ്മിലുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്ക് അറിയില്ല. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണ്. കിഷോർ അംഗവൈകല്യമുള്ള ആളായതുകൊണ്ടുതന്നെ ഒരുപാട് സഹായങ്ങൾ ഞാൻ അവന് ചെയ്തിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞിട്ട് വീണ്ടും ഇവർ ഇങ്ങനെ തർക്കിച്ചു കൊണ്ടേയിരിക്കുകയാണ്. 🔴ആ സമയത്താണ് പോലീസ് അവർ കളക്ട് ചെയ്ത തെളിവുകൾ എല്ലാം തന്നെ ഇവരുടെ മുമ്പാകെ വെക്കുന്നത്. സിസിടിവി വിഷ്വൽസ്, അതുപോലെതന്നെ ഇരുമ്പ് പെട്ടി എവിടെനിന്നാണോ മേടിച്ചത് അതിന്റെ ഡീറ്റെയിൽസ്, പിന്നെ ഈ പറയുന്ന പോലെ ഇവർക്കെതിരെ കണ്ടെത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും പോലീസുകാർ ഇവരുടെ മുമ്പാകെ വെക്കുകയാണ്. 🔴സത്യത്തിൽ ഇത്രയും തെളിവുകൾ പോലീസുകാർ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടുപിടിച്ചു എന്ന് പറയുന്നത് പ്രതികളെ അമ്പരപ്പിച്ച ഒരു കാര്യമാണ്. സത്യത്തിൽ അവർ ഷോക്ക് ആയിപ്പോയി. 🔴ഇനിയൊരു നുണയും പറഞ്ഞിട്ട് കാര്യമില്ല എന്ന് അങ്കിതിന് മനസ്സിലായി. അങ്ങനെ സത്യങ്ങളെല്ലാം തുറന്നു പറയുകയാണ്. 🔴കിഷോറിന് സ്വന്തക്കാരും ബന്ധുക്കളുമായിട്ട് ആരും തന്നെയില്ല എങ്കിലും നിറയെ സുഹൃത്തുക്കളുണ്ട്. അതിലെ ഒരു സുഹൃത്താണ് അങ്കിത്. പക്ഷേ അങ്കിത് ഒരു വക്കീലായതുകൊണ്ടുതന്നെ കിഷോറിന് വേണ്ട കാര്യങ്ങളെല്ലാം അയാൾ അറിഞ്ഞു ചെയ്യുമായിരുന്നു. കിഷോർ അങ്കിതിനെ കുറിച്ച് ബാക്കിയുള്ള സുഹൃത്തുക്കളോട് പറയുന്നത് ഇവൻ എന്റെ സഹോദരനാണെന്നാണ്. ഇവൻ പറയുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുക. അത് മാത്രമല്ല ഇവൻ എന്റെ എല്ലാമാണെന്ന് എല്ലാ സുഹൃത്തുക്കളോടും പബ്ലിക് ആയിട്ട് കിഷോർ പറയാറുണ്ട്. 🔴അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് കിഷോറിന്റെ മാതാപിതാക്കൾ പണ്ട് അവനുവേണ്ടി ഉപേക്ഷിച്ചിട്ട് പോയ ഒരു പ്രോപ്പർട്ടി ഉണ്ട് എന്നറിയുന്നത്. അതിനിപ്പോൾ ഏകദേശം 50 ലക്ഷം രൂപയുടെ വാല്യൂ ഉണ്ട്. ആ പ്രോപ്പർട്ടി വിൽക്കുവാൻ വേണ്ടിയും അതിലെ നിയമവശങ്ങൾ നടത്തുവാൻ വേണ്ടി കിഷോർ അങ്കിതിനെ ഏൽപ്പിക്കുകയാണ്. വേണ്ട കാര്യങ്ങളെല്ലാം അങ്കിത് ചെയ്തു കൊടുക്കുകയും ചെയ്തു. 🔴പ്രോപ്പർട്ടി വിറ്റ് ക്യാഷ് അങ്കിത് വഴിയെ നിങ്ങൾക്ക് തരികയുള്ളൂ എന്ന് കിഷോറിനോട് പ്രോപ്പർട്ടി വാങ്ങിയ ആളുകൾ പറഞ്ഞു. കാരണം പഴയ പ്രോപ്പർട്ടി ആയതുകൊണ്ട് ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ അത് അങ്കിത് നോക്കിക്കൊള്ളുമല്ലോ. അതാണ് പ്രോപ്പർട്ടി വാങ്ങിയ ആളുകൾ അങ്ങനെ പറഞ്ഞത്. 🔴അങ്ങനെ പ്രോപ്പർട്ടി വിറ്റ ക്യാഷ് അക്കൗണ്ടിലേക്ക് വന്നു. എന്നാൽ കിഷോറിന് അങ്കിത് കൊടുത്തത് ആകെ 30 ലക്ഷം രൂപയാണ്. 🔴എത്ര വലിയ സുഹൃത്ത് ബന്ധം ആണെങ്കിലും കാശിന്റെ കാര്യങ്ങൾ വരുമ്പോൾ ആ ബന്ധത്തിൽ ഒരു മുറിച്ചിൽ ഉണ്ടാകും. 🔴അങ്കിതിനെ ഒരു അനിയനെ പോലെ കണ്ടിരുന്ന കിഷോറിന് ഇത് വല്ലാത്തൊരു വിഷമം ആയിരുന്നു. ഇക്കാര്യം പറഞ്ഞ് അവർ തമ്മിൽ തെറ്റുകയാണ്. 🔴കിഷോർ ഈ കാര്യം പറഞ്ഞു ഒരുപാട് തവണ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവിൽ കിഷോർ അങ്കിതിനെതിരെ പോലീസ്കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ അങ്കിതിന്റെ ഭാര്യ ശിവാനി ശർമയാണ് കിഷോറിനെ നമുക്ക് ഒഴിവാക്കാം എന്ന് അങ്കിതിനോട് പറഞ്ഞത്. 🔴കാരണം കേസ് ആയാൽ അത് അങ്കിതിനും ശിവാനി ശർമയ്ക്കും അവരുടെ ഫാമിലിയിലും ഫ്രണ്ട്സിന്റെ ഇടയിലും വലിയൊരു നാണക്കേട് സംഭവിക്കും എന്നുള്ള കാരണം കൊണ്ടാണ് ഇവർ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. 🔴അതുപോലെതന്നെ കിഷോർ മരിച്ചാൽ ആരും അന്വേഷിച്ചു വരാനില്ല എന്നുള്ള ഉറപ്പിന്മേൽ ആണ് ഇവർ ഈ കൊലപാതകം പ്ലാൻ ചെയ്തത്. 🔴അങ്ങനെ അങ്കിത് കിഷോറിനെ വിളിച്ച് വരുത്തുകയാണ് . നീ പോലീസ് കേസ് ഒന്നും കൊടുക്കേണ്ട കാര്യമില്ല. ക്യാഷ് ഞാൻ തിരിച്ചു തരാം. നീ വീട്ടിലേക്ക് വന്നാൽമതി നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിച്ച് തീരുമാനിക്കാൻ ഉണ്ട് എന്ന് കിഷോറിനെ ഫോൺ വിളിച്ചു പറയുകയാണ്. 🔴അനിയനെപ്പോലെ കണ്ട അങ്കിതിനെ വിശ്വസിച്ച് കിഷോർ അവിടേക്ക് ചെല്ലുകയാണ്. 🔴കിഷോർ ഒരു വികലാംഗൻ ആയതുകൊണ്ട് തന്നെ രണ്ടു കക്ഷത്തിലും വടി കുത്തിപ്പിടിച്ചാണ് അവരുടെ വീട്ടിലേക്ക് പ്രവേശിച്ചത് ഡോറിൽ മുട്ടിയപ്പോൾ കതക് തുറന്നു കിടക്കുകയായിരുന്നു. അങ്കിതിന്റെ പേര് വിളിച്ചാണ് വീടിനകത്തേക്ക് കിഷോർ പ്രവേശിച്ചത്. 🔴ഹാളിലേക്ക് കടന്ന് കിഷോറിനെ പുറകിൽ നിന്നും വന്ന് അങ്കിത് കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ്. എന്നിട്ട് അവർ വാങ്ങിവെച്ച രണ്ടു പെട്ടികളിൽ ഒരു പെട്ടിയിൽ ആദ്യം കിഷോറിന്റെ ബോഡി അവർ വയ്ക്കുകയാണ്. അതിനുശേഷം രണ്ടാമത്തെ ഇരുമ്പ് പെട്ടിയിൽ കിഷോറിന്റെ ബോഡി വെച്ചിട്ട് അവർ ചുറ്റിനും കോൺക്രീറ്റ് ചെയ്യുകയാണ്. 🔴ഇത് എന്തിനാണെന്ന് വെച്ചാൽ കിഷോറിന്റെ ബോഡിയിൽ നിന്നും ഒലിച്ചു വീഴുന്ന രക്തം പുറത്തേക്ക് വരാതിരിക്കാനാണ് അവർ ഇങ്ങനെ ഒരു കാര്യം ചെയ്തത്. 🔴എല്ലാം കഴിഞ്ഞ് ഈ ബോഡി ഡബ്ബ് ചെയ്യാനായി ഇവർ രണ്ട് കൂലി തൊഴിലാളികളെ വിളിച്ചുവരുത്തി. ഇതിൽ നിറയെ വേസ്റ്റ് ആണ് ഇത് ഒരു ഒഴിഞ്ഞ പ്രദേശത്ത് കൊണ്ട് കളയണമെന്ന് നിർദ്ദേശിച്ച് അവരെക്കൊണ്ട് ആ ബോക്സ് എടുപ്പിക്കുകയാണ് . 🔴അവർ അത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ശിവാനി ശർമ അവരുടെ പുറകെ പോയതും കാര്യങ്ങളെല്ലാം നിരീക്ഷിച്ചു നോക്കി നിന്നത്. 🔴ശിവാനി ശർമ കാണിച്ച ആ അബദ്ധമാണ് ഈ കേസിൽ ഒരു വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളിൽ ശിവാനി ശർമ്മയുടെ രൂപവും അതുപോലെതന്നെ ഇരുമ്പ് പെട്ടി വാങ്ങിയ കടയിലെ ഗൂഗിൾ പേ ഈ രണ്ടു കാര്യങ്ങളാണ് ഈ ദമ്പതികളെ കുടുക്കിയത്. 🔥ഈ റിയൽ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് എന്താണ് മനസ്സിലായത്🔥 🔥എത്ര വലിയ ബന്ധമാണെന്ന് പറഞ്ഞാലും നമ്മൾ ആരെയും അകമഴിഞ്ഞ് വിശ്വസിക്കരുത് "പണം" അതെല്ലാം മാറ്റിമറിക്കും.🔥 സൂക്ഷിക്കുക..🔥🙏 🔥ഇതുപോലുള്ള റിയൽ സ്റ്റോറികൾ തുടർന്ന് വായിക്കുന്നതിനായി എന്നെ ഫോളോ ചെയ്യു.. 🙏🔥 #MalayalamCrimeStory #TrueCrime #Mystery #Investigation #Thriller #PoliceCase #RealStory #MalayalamShortStories #Suspense #KeralaPolice #ChhattisgarhCrime) #WhoIsKishore #sanuaugstin
സ്പെഷ്യൽ സ്റ്റോറീസ് ✍ - மமஒல்ை ஸoவ இம 0 [90)0 2 @@@m @oवकb@ @gकी@ @@ வழிவிஷமுணவி ஐறைீ மமஒல்ை ஸoவ இம 0 [90)0 2 @@@m @oवकb@ @gकी@ @@ வழிவிஷமுணவி ஐறைீ - ShareChat