ShareChat
click to see wallet page
search
Part-11 മഴ മിഴി ✍️.... അവറ്റകളൊക്കെ മനുഷ്യ ജന്മങ്ങൾ ആണോ? മനുഷ്യ ജന്മത്തിൽ പിറന്ന അസുരന്മാർ. എന്നാലേ ഒരിക്കൽ ചേച്ചി കണ്ടോ  അവറ്റകളെ നിഗ്രഹിക്കാനായി സാക്ഷാൽ കാളി തന്നെ അവതരിക്കും. അഞ്ചു പറഞ്ഞു കൊണ്ട് നോക്കിയത് മുകളിലെ പടിക്കെട്ടിൽ നിന്നു തങ്ങളെ നോക്കുന്ന ജാനിയുടെ മുഖത്തേക്ക് ആയിരുന്നു. ആ നേരം ഉദയ സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്ത് തട്ടി തിളങ്ങി കൊണ്ടിരുന്നു. ആ തിളക്കത്തിനു ഒപ്പം പുഞ്ചിരിയോടെ അവൾ കുളത്തിന്റെ കൽ പടവുകൾ ഇറങ്ങി അവർക്ക് അരികിലേക്ക് വന്നു. എന്താ ജാനി കുട്ടി.. നിന്റെ ഫ്രണ്ട് വന്നില്ലേ. ഇല്ല മിത്രച്ചി. അവൾ ഇപ്പൊ എത്തുമായിരിക്കും.. നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നവളെ  മിത്രയും കൂട്ടരും നോക്കി ചിരിച്ചു. ഈ നേരം  മഹാദേവപുരത്തിന്റെ കാവടത്തിലേക്ക് വന്ന വണ്ടിയിലേക്ക് ആയി അവിടെ സംഘമായി നിന്ന അമന്റെയും കൂട്ടരുടെയും നോട്ടം. . അവരെ കണ്ടതും  മനുവും കൂട്ടരും രൂക്ഷമായി ഒന്ന് നോക്കി ആ നേരം അവരുടെ രണ്ടു കൂട്ടരുടെയും കണ്ണുകളിൽ പക ആളി. ഇരു കൂട്ടരും ദേഷ്യത്തിൽ നോക്കുന്നത് കാണെ  ഇവർക്ക് എല്ലാവർക്കും പെട്ടെന്ന് ഇതെന്തു പറ്റിയെന്നു ആലോചിച്ചു ഭൂമി മുന്നിലേക്കുള്ള തന്റെ നോട്ടം മാറ്റി മനു നോക്കുന്നിടത്തേക്ക് നോക്കി. ആ നേരം അമന്റെ കണ്ണുകൾ അവരിൽ നിന്നും ഭൂമിയിലേക്ക് ആയി ഒരേ നിമിഷം ഇരു മിഴികളും തമ്മിൽ കൊരുത്തു. അമന്റെ കണ്ണിൽ ചുവപ്പ് പടർന്നു.. ഭൂമിയുടെ മിഴികളിൽ ഭയവും. ആ നേരം അവളുടെ ഹൃദയമിടിപ്പ് ഏറി.. ഭയത്താൽ ചുണ്ടുകൾ വിറച്ചു.. എന്നിട്ടും മുന്നിൽ കണ്ട രൂപത്തിൽ വിശ്വാസം വരാത്ത പോലെ അവൾ  ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കി. മുന്നോട്ട് പാഞ്ഞ വണ്ടിയിൽ ഇരുന്നു ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പെട്ടന്ന് അത്യുച്ചതിൽ ഒരു വെള്ളിടി വെട്ടി... തെളിഞ്ഞു നിന്ന അന്തരീക്ഷത്തിൽ പെട്ടന്ന് കേട്ട ഒച്ചയിൽ  ഇരു സംഘവും ഞെട്ടി. പെട്ടന്ന് മാനം ഇരുണ്ടു കൂടി.. വർഷം ഭൂമിയിലേക്ക്  ശക്തമായി പൊഴിഞ്ഞു തുടങ്ങി..ഒപ്പം കാതാടപ്പിക്കും  ഒച്ചയിൽ മിന്നലും വെള്ളിടിയും തരംഗം സൃഷ്ടിച്ചു കൊണ്ടിരുന്നു. അമൻ വർദിച്ച ദേഷ്യത്തിൽ മുന്നോട്ട് പായുന്ന ആ വണ്ടിയിൽ തന്നെ ആ മഴയും നനഞ്ഞു നോക്കി നിന്നു. ആ നേരം  അവന്റെ കാഴ്ച്ചയിൽ തന്റെ കണ്ണുകളിൽ ഉടക്കിയ ഭൂമിയുടെ കണ്ണുകൾ മാത്രം ആയിരുന്നു. അവളുടെ ആ വെള്ളാരം മിഴികൾ അവന്റെ മിഴികളിൽ ഉടക്കി അങ്ങനെ തന്നെ നിന്നു. ടാ അരുണേ.. ഇവനു ഭ്രാന്തയോ ഈ മഴ  മുഴുവൻ നിന്നു ഇങ്ങനെ നനയാൻ. അരുൺ അരികിൽ നിന്ന അജിത്തിനോട് ചോദിച്ചു. എനിക്ക് അറിയില്ല അളിയാ. ഇവനു മുഴുത്ത വട്ട.. ആ വട്ടിപ്പോ ലവന്മാരെ കണ്ടപ്പോൾ ഒന്ന് കൂടി എന്ന് തോന്നുന്നു. കണ്ടില്ലേ ഇടാഞ്ഞ കൊമ്പനെ പോലെ നിൽക്കുന്നത് അതിനിടയിൽ കോപ്പിലെ നശിച്ച ഒരു മഴയും. തോരുമെന്ന് വെച്ചിട്ട് ആണെങ്കിൽ തോരുന്നുമില്ല. ലവൻ ആണെങ്കിൽ ഈ മഴയിൽ നിന്നും കേറി വരുമെന്ന് തോന്നുമില്ല. അതിനിടയിൽ ഈ കൈലാസ് ഇത് എങ്ങോട്ടാ ഈ പോയെ. അവൻ ഇടയ്ക്കിടെ ഇത് എവിടെക്കാ പോകുന്നത്. നിനക്ക് വല്ലതും അറിയുവോട. എനിക്ക് അറിയില്ലെടാ. അത്‌ അവനു മാത്രമേ അറിയൂ.. പിള്ളേരെ ഈ മഴ അങ്ങനെ ഒന്നും തോരുമെന്ന് തോന്നുന്നില്ല. നിങ്ങൾ അമൻ കുഞ്ഞിനോട് മഴയാ നനയാതെ ഇങ്ങു വന്നു നിൽക്കാൻ പറയ്.. പല ചരക്കു കടക്കാരൻ ശങ്കരൻ പറഞ്ഞതും അരുൺ അയാളെ നോക്കി പുഞ്ചിരിച്ചു. ചെന്നു പറയേണ്ട താമസം ഇപ്പൊ തന്നെ അവൻ കേൾക്കും ശങ്കരേട്ടാ. അവനോട് ആരാ എന്തേലും പറയുക. അവൻ നനഞ്ഞു കേറി വരട്ടെ. അല്ലാണ്ട് ചെന്നു പറഞ്ഞു അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യ... പിന്നീട് ശങ്കരൻ ഒന്നും പറയാൻ നിന്നില്ല. അപ്പോഴും തുള്ളിയ്ക്ക് ഒരു കുടം എന്നാ കണക്കിൽ മഴയാ തകർത്തു പെയ്യുകയാണ്. ഈ നേരം കൈലാസ് ആ ഗ്രാമത്തിൽ നിന്നും കുറച്ചു ദൂരെ ഉള്ള ഒരു ശിവ കോവിലിൽ ആയിരുന്നു. അല്ല ഈ വർഷവും കുട്ടി എത്തിയിട്ട് ഉണ്ടല്ലോ. അവനെ പരിചയം ഉള്ള പോലെ അവിടുത്തെ പൂജാരി ചോദിച്ചതും അവൻ ചെറു ചിരിയോടെ അയാൾക്ക് ഒപ്പം മല മുകളിൽ കാണുന്ന കോവിലിലേക്ക് ഉള്ള പടവുകൾ കയറി. ഇത്രേം വർഷമായി കുട്ടി ഇവിടേക്ക് വരുന്നു.. ഈ കാലയളവിൽ കുട്ടി വിചാരിച്ചത് ഒന്നും നടന്നില്ല അല്ലെ. അവൻ വിഷമത്തോടെ തലയാട്ടി..അവർ നടന്നു മലമുകളിലെ ക്ഷേത്രത്തിൽ എത്തി.. അവൻ മുന്നിലെ വലിയ മണി അടിച്ചു കൊണ്ട് അകത്തേക്ക് കയറി. അവിടെ അവിടെ ആയി ധാരാളം സന്യാസിമാർ ഇരിപ്പുണ്ട്. എല്ലാവരും ധ്യാനത്തിൽ ആണ്. അവൻ നടന്നു ചെന്ന് മുന്നിൽ കാണുന്ന മഹാദേവ ശിലയെ വണങ്ങി. കണ്ണുകൾ അടച്ചു കുറച്ചു നേരം പ്രാർത്ഥിച്ചു.. കണ്ണുകൾ തുറന്നു തിരുമേനി നൽകിയ പ്രസാദം വാങ്ങിച്ചു കയ്യിൽ ഇരുന്ന തേങ്ങ പൂജാരിയുടെ കയ്യിലേക്ക് കൊടുത്തു. പൂജാരി അത് വാങ്ങി മഹാദേവന് മുന്നിൽ ഉടച്ചു കൊണ്ട് അവനെ നിറഞ്ഞ പുഞ്ചിരിയോടെ  നോക്കി. ശുഭലക്ഷണം ആണ് കാണുന്നത്. കുട്ടി തേടുന്ന ആളു കുട്ടീടെ കൺ മുന്നിൽ എത്രയും വേഗം എത്തും.. അവൻ പൂജാരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. തിരിഞ്ഞു മുന്നിൽ ഇരിക്കുന്ന ഭിക്ഷ ദേഹികൾക്ക് തന്റെ കയ്യിൽ ഇരുന്ന വെള്ളി നാണയങ്ങൾ നൽകി കൊണ്ട് അവൻ മുന്നോട്ട് നടന്നു.. പെട്ടന്ന് അവനെ അവിടെ ഇരുന്ന സന്യാസിമാരിൽ ഒരാൾ വിളിച്ചു. ഹേയ്...മകനെ. അവൻ തിരിഞ്ഞു തന്നെ കൈ ആട്ടി വിളിക്കുന്ന ആ സന്യാസിയെ നോക്കി.. മകനെ നിന്നെ തന്നെ. അവൻ വേഗം അയാൾക്ക് അരികിലേക്ക് ചെന്നു. അയാൾ കയ്യിൽ ഇരുന്ന ഭസ്മം അവന്റെ മുഖത്തേക്ക് ഊതി കൊണ്ട് പറഞ്ഞു.. മകനെ നീ വിഷമിക്കണ്ട പത്തു ഇരുപത് കൊല്ലങ്ങളായി മകൻ മുടങ്ങാതെ വരുന്നത് അല്ലെ അതിന്റെ ഫലം ശിവ ഭഗവാൻ തരാതെ ഇരിക്കില്ല. ഉറപ്പായും നീ തേടുന്ന കുട്ടീടെ  ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കൊല്ലം മഹാദേവപുരത്തേക്ക്  മടങ്ങി എത്തും. അവൻ ഞെട്ടലോടെ അയാളെ നോക്കി. സ്വാമിജി അങ്ങേയ്ക്ക് എങ്ങനെ അറിയാം ഞാൻ മഹാദേവപുരത്തെ ആണെന്ന്. അതിനു ഒരു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.. അയാൾ പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു. എല്ലാം അറിയുന്നവൻ മുന്നിൽ ഉള്ളപ്പോൾ എല്ലാം ഭക്തിമയമാണ്. അവൻ അറിയാതെ ഒന്നും നടക്കുന്നില്ല മകനെ.. ഉറപ്പായും നീ ഇത്രയും നാളും തേടിയത് നിന്റെ തൊട്ടരുകിൽ തന്നെ വന്നുചേരും. ഉറപ്പാണോ? എനിക്ക് ചെറുപ്പത്തിൽ നഷ്ടമായ എന്റെ പെങ്ങളെ തിരികെ ലഭിക്കുമോ? വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ഒരു ദിവസം ആണ് അവളെ നഷ്ടം ആയത്. ആറിൽ നിന്നും അമ്മയുടെ ജഡം കിട്ടി പക്ഷെ എന്റെ പെങ്ങടെ മാത്രം കിട്ടിയില്ല. എല്ലാവരും അവളും മരിച്ചു പോയിന്നു ആണ് പറഞ്ഞത് സ്വാമി. പക്ഷെ എനിക്ക് മാത്രം അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവർഷവും അവളെ നഷ്ടമായ ദിവസം ഞാൻ  ഈ മലഞ്ചേരുവിലെ ക്ഷേത്രത്തിൽ എത്താറുണ്ട്. അവൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ആർഷാഡ മാസത്തിലെ പൗർണമി ദിനത്തിൽ പിറന്ന പെൺകൊടി മരിച്ചിട്ടില്ല. അവൾ ജീവനോടെ ഉണ്ട്.. അവൾ ഉറപ്പായും നിന്റെ തൊട്ടു അരികിലേക്ക് എത്തും. ഞാൻ ആ വിശ്വാസത്തിൽ ആണ് ഇതുവരെ..കാത്തിരിക്കുന്നത് അവൾ ഉറപ്പായും തിരികെ വരും അല്ലെ. നിനക്ക് വിശ്വസിക്കാം. അവൻ അയാളെ നോക്കി തൊഴുതു കൊണ്ട് ആ മല ഇറങ്ങാൻ തുടങ്ങി അവന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു തുടങ്ങി. ഈ സമയം  കാളിയാട്ട് മനയ്ക്കു മുന്നിൽ മിഥുനും സംഘവും എത്തി. ആ വലിയ കൂറ്റൻ ഇരുമ്പു ഗേറ്റ് കടന്നു ആ വാഹനം ആ മഴയിലും ഇരമ്പി നിന്നു. ലക്ഷ്മി ഏട്ടത്തി അവരിങ്ങു എത്തി. സാവിത്രി ചേച്ചി ആ കുട ഇങ്ങു എടുത്തേ. പ്രതീക്ഷിക്കാതെ ഒരു  നശിച്ച മഴ.. ഈ  മഴയോട്ട് തോരുന്നുമില്ല. പിള്ളേര് മുഴുവൻ നനയും. സാവിത്രി കുടയുമായി വരും മുന്നേ ജാനി കുടയുമായി മുറ്റത്തേക്ക് ഓടി ഇറങ്ങി. അവൾ കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങുന്നവർക്ക്‌ നേരെ തന്റെ കയ്യിൽകരുതിയ കുട നിവർത്തി കൊടുക്കുന്നതിനു ഒപ്പം പുറത്തേക്ക് ഇറങ്ങി വന്ന ഭൂമിയെ മഴ നനയ്ക്കാതെ അകത്തേക്ക് കൂട്ടി. ആ നേരം ഭൂമിയുടെ കാലുകൾ  ആ മണ്ണിൽ പതിഞ്ഞതും മഴയുടെ ശക്തി ഒന്ന് കൂടി വർധിച്ചു.. കുളത്തിൽ കൂമ്പി നിന്ന താമര മൊട്ടുകൾ ആ മഴയിലും  പാതി വിടർന്നു നാണത്തോടെ നിന്നു.. കുടുംബ ക്ഷേത്രത്തിലെ    അമ്പല മണികളിൽ കാറ്റു തട്ടി ശബ്ധിച്ചു ആ താളം ആ മഴയ്ക്കൊപ്പം ലയിച്ചു.. അകത്തേക്ക് വാ കുട്ടി.. ഉമ്മറ കോലായിൽ ജാനിയ്ക്ക് ഒപ്പം  പുറത്തെ മഴയിലേക്ക് ഉറ്റു നോക്കി നിൽക്കുന്ന ഭൂമിയെ നോക്കി ലക്ഷ്മി പറഞ്ഞതും അവൾ തിരിഞ്ഞു അവരെ നോക്കി ഒന്ന് മന്ദാഹസിച്ചു. അവളുടെ ആ ചിരിയിൽ അവരുടെ നെഞ്ചിടിപ്പ് ഏറി. ആ നിമിഷം ഓർമ്മയിൽ വന്നത് ദേവികയുടെ നിറഞ്ഞ പുഞ്ചിരി ആയിരുന്നു. അവരെ നോക്കി അവൾ വീണ്ടും പുഞ്ചിരിച്ചതും തന്റെ തൊട്ടു മുന്നിൽ നിന്നു ദേവിക പുഞ്ചിരിക്കും പോലെ അവർക്ക് തോന്നി. അവർ ഇമകൾ ചിമ്മാൻ മറന്നു അവളുടെ മുഖത്തേക്ക് നോക്കി നിന്നു. അപ്പോഴേക്കും ജാനി അവളെ വലിച്ച് അകത്തേക്ക് കയറ്റി. അവർക്ക് ഒപ്പം മിഥുനും കൂട്ടരും കയറി. അമ്മേ.. അവന്മാർ എവിടെ? ശ്രീ രാജ് ചോദിച്ചതും ലക്ഷ്മി ഞെട്ടി അവനെ നോക്കി. ന്താ.. ന്താ നീ ഇപ്പോൾ ചോദിച്ചത് എന്റെ അമ്മേ രാഗ് എവിടെ. അവന്മാർ പുറത്തേക്ക് എവിടെയോ പോയി. മ്മ്ഹ്ഹ്.. അവൻ ബാക്കി ഉള്ളവർക്ക് ഒപ്പം അകത്തേക്ക് നടക്കുമ്പോൾ അകത്തു ഭൂമിയെ പരിചയപെടുന്ന തിരക്കിൽ ആയിരുന്നു എല്ലാരും. ലക്ഷ്മി അത്‌ നോക്കി ഒന്ന് നിന്നിട്ട് കിച്ചണിലേക്ക് നടന്നു. ഉത്തരേ. എന്താ ഏട്ടത്തി. നീ ആ വന്ന കുട്ടിയെ കണ്ടോ? കണ്ടു ഏട്ടത്തി.. നല്ല സുന്ദരി കുട്ടി ആണല്ലേ. എന്താ ആ കണ്ണുകളുടെ ഭംഗി. നീ അതിന്റെ ചിരി ശ്രെദ്ധിച്ചാരുന്നോ? ഇല്ല ഏട്ടത്തി.. നമ്മുടെ ദേവികയെ   പറിച്ചു വെച്ചപോലെ ഉണ്ട് ആ കുട്ടിയുടെ ചിരി.. ആ ചിരി കണ്ടപ്പോൾ ഞാൻ ദേവികയേ ഓർത്തു പോയി. അത് ചിലപ്പോൾ ഏട്ടത്തിയ്ക്ക് തോന്നിയത് ആവും. ഇന്ന് ആണല്ലോ  ഏട്ടത്തി ദേവികയേച്ചിയെയും കുഞ്ഞിനേയും അച്ഛനെയും ഒക്കെ നഷ്ടമായ ആ നശിച്ച ദിവസം. ആ ദിവസം ഒരിക്കലും ഓർക്കാൻ പാടില്ലെന്ന എല്ലാരും പറയുന്നേ.. മനഃപൂർവം ആ ദിനം മറന്നതായി എല്ലാരും നടിക്കുന്നു. അപ്പോഴും ഉള്ളിൽ ഈ ദിനം അങ്ങനെ  ഇന്നലെ കഴിഞ്ഞ പോലെ നിൽക്കുവല്ലേ. മറക്കാൻ നമുക്ക് ആവുമോ ഏട്ടത്തി.. ഹൃദയത്തിൽ അവളുടെ രൂപവും ആ കുഞ്ഞിന്റെ മുഖവും വന്നു നിൽക്കവല്ലേ. ജീവനോടെ ആ കുഞ്ഞു കാണുമോ ഏട്ടത്തി. ഇപ്പോൾ ഉണ്ടാരുന്നെങ്കിൽ ജാനിടെ പ്രായം കാണില്ലേ.. പെട്ടന്ന് അടുക്കളുടെ ജാലകം ആരോ ശക്തമായി അടക്കും പോലെ ശബ്ധിച്ചു. ആ ശബ്ദത്തിൽ  ഉത്തര പറഞ്ഞു കൊണ്ടിരുന്നത്  പാതി വഴിയിൽ മുറിഞ്ഞു. അവർ ആ ജാലകം അടയ്ക്കാനായി അവിടേക്ക് നടന്നു. തുടരും. വായിച്ചിട്ട് എല്ലാരും കമന്റ്‌ തരണേ. ലൈക്കും കമന്റും തന്നാൽ ഡെയിലി തരും സ്റ്റോറി. അല്ലെങ്കിൽ പിന്നെ ന്റെ ഇന്ററസ്റ്റ്‌ പോകും.. #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
📔 കഥ - PART விழி 09 @ிஷஇனடு PART விழி 09 @ிஷஇனடு - ShareChat