mazhamizhi
ShareChat
click to see wallet page
@mizhie
mizhie
mazhamizhi
@mizhie
insta &fb-mazhamizhii prathilipi-mazhamizhi
Part-12 മഴ മിഴി ✍️.... മറക്കാൻ നമുക്ക് ആവുമോ ഏട്ടത്തി.. ഹൃദയത്തിൽ അവളുടെ രൂപവും ആ കുഞ്ഞിന്റെ മുഖവും വന്നു നിൽക്കവല്ലേ. ജീവനോടെ ആ കുഞ്ഞു കാണുമോ ഏട്ടത്തി. ഇപ്പോൾ ഉണ്ടാരുന്നെങ്കിൽ ജാനിടെ പ്രായം കാണില്ലേ.. പെട്ടന്ന് അടുക്കളുടെ ജാലകം ആരോ ശക്തമായി അടക്കും പോലെ ശബ്ധിച്ചു. ആ ശബ്ദത്തിൽ  ഉത്തര പറഞ്ഞു കൊണ്ടിരുന്നത്  പാതി വഴിയിൽ മുറിഞ്ഞു. അവർ ആ ജാലകം അടയ്ക്കാനായി അവിടേക്ക് നടന്നു. പെട്ടന്ന് വെട്ടിയ വെള്ളിടിയിൽ അവർ ജാലകം അടയ്ക്കാനായി നീട്ടിയ കൈ പിൻ വലിച്ചു കൊണ്ട് അങ്ങനെ തന്നെ ഭയന്ന പോലേ നിന്നു. എന്താ ഏട്ടത്തി... എന്താ പറ്റിയെ. ഒന്നുല്ല ഏട്ടത്തി പ്രതീക്ഷിക്കാതെ ഇടി വെട്ടിയപ്പോൾ ഞാൻ ഒന്ന് ഭയന്നതാണ്. അതും പറഞ്ഞു    അവർ ജാലകം അടച്ചു കൊണ്ട് തിരികെ വന്നു. ഈ നേരം റൂമിൽ മിത്രയും അഞ്ചുവുമൊക്കെ അവളെ പരിചയ പെടുന്ന തിരക്കിൽ ആയിരുന്നു. ഭൂമി അവർക്ക് മുന്നിൽ ചിരിച്ചു സംസാരിച്ചു ഇരിക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു. അന്ന് എല്ലാരോടും ഒപ്പം ഇരുന്നു ആഹാരം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അത്‌ മനസ്സിലാക്കി ജാനി അവളെ അവിടെ നിന്നും റൂമിലേക്ക് കൂട്ടി കൊണ്ട് പോയി. എന്താടാ... എന്തിനാ നീ കരയുന്നെ.. സന്തോഷം കൊണ്ട ജാനു.. പിന്നെ സന്തോഷം വന്നാൽ ആളൊള് കരയുകയല്ലേ ചെയ്യുന്നേ. എന്താ കാര്യം പെണ്ണെ... ഒന്നുല്ല ജാനു.... ഞാൻ വെറുതെ എന്തൊക്കെയോ ചിന്തിച്ചത. എന്നാലേ നാളെ മുതൽ നമുക്ക് കോളേജിൽ പോയാലോ.. മ്മ് പോകാം. അന്ന് ജാനിയ്ക്ക് ഒപ്പം സമാധാനമായി ഭൂമി ഉറങ്ങി. അടുത്ത ദിവസം കോളേജിലേക്ക് അവരെ കൊണ്ടു ആക്കിയത്  ശ്രീ രാഗ് ആയിരുന്നു.. കോളേജ് കാവടത്തിനു മുന്നിൽ അവരെ ഇറക്കി അവൻ പറഞ്ഞു. ജാനി.... എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ വിളിച്ചാൽ മതി..ട്ടോ ആരെയും ഭയപ്പെടേണ്ട കാര്യമില്ല. അവൻ അത്‌ പറയുമ്പോൾ ആ കണ്ണുകൾ കാവടത്തിൽ കൂടി നോക്കുമ്പോൾ കാണുന്ന കോളേജ് അംഗണതിലെ  വാക ചോട്ടിൽ ഇരിക്കുന്ന മൂവർ സംഘത്തിൽ ആയിരുന്നു. അവരെ തുറിച്ചു ഒന്ന് നോക്കി അനിഷ്ടത്തോടെ നെറ്റി ചുളിച്ചു കൊണ്ടാണ് അവൻ അത്‌ പറഞ്ഞത്. ഏട്ടൻ പൊയ്ക്കോ... പ്രശ്നം ഒന്നുല്ല. അവന്റെ ആ നോട്ടവും ആ നോട്ടത്തിൽ കലിച്ചു തുള്ളി നിൽക്കുന്ന  കാവ്യെയും കൂട്ടരെയും കാണെ ഉള്ളിലെ ഭയം മറച്ചു പിടിച്ചു ജാനി ഭൂമിയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു. മ്മ്ഹ്ഹ്... ശെരി.. നിങ്ങൾ പൊയ്ക്കോ. അവർ അകത്തേക്ക് പോകുന്ന നോക്കി സ്റ്റിയറിങ്ങിൽ താളം പിടിച്ചു അവൻ നോക്കി ഇരുന്നു. കാവ്യ യെയും കൂട്ടരെയും അവർ മറി കടന്നു മുന്നോട്ട് പോയി കഴിഞ്ഞാണ് അവൻ തിരിച്ചു പോന്നത്. അവൻ പോയെന്നു കണ്ടതും കാവ്യ അവരെ രണ്ടാളെയും രൂക്ഷമായി നോക്കി.. അരികിൽ ഇരുന്ന അമൃതയെ നോക്കി.. അമ്മു... വന്നിട്ടുണ്ട്   കാളിയാട്ടു മനയിലെ പെൺകൊടി.. ഒപ്പം ആ വായാടി തോഴിയും  ഉണ്ടല്ലോ. ഇവളുമാരുടെ നടപ്പും ഭാവവും കണ്ടാൽ തോന്നും ഒരു വീട്ടിലെ ആണെന്ന്.. അതുപോലെ അല്ലെ നടപ്പ്. ഇന്ന് നീ ശ്രദ്ധിച്ചോ  കാവ്യെ. ആ അഹങ്കാരി പെണ്ണില്ലേ അവൾ  ആ ജാനിടെ കൂടെയാ വന്നത്.. അവൾ എന്താ അവടെ കൂടെ.. നമ്മൾ അറിയാത്ത എന്തോ ഒന്ന് ഉണ്ടല്ലോ മോളെ... വന്നേ... നമ്മുടെ കുടുംബത്തിന് ഇട്ടു പണിഞ്ഞതല്ലെ.. നമുക്ക് തിരിച്ചും നല്ലൊരു പണി കൊടുക്കണ്ടേ.. അല്ലെങ്കിലും ഇവളെ ഒന്ന് കയ്യിൽ കിട്ടാൻ കാത്തിരിക്കുവരുന്നില്ലേ നമ്മൾ.. വരാണ്ട് ഇരുന്നപ്പോൾ കരുതിയെ   നമ്മളെ പേടിച്ചു പഠിത്തം നിർത്തിയത് ആയിരിക്കുമെന്നല്ലെ കാവ്യെ. ഇതിപ്പോൾ നമ്മൾ തേടിയ പോലേ നമ്മുടെ മുന്നിൽ തന്നെ വന്നില്ലേ. വരിനെടാ നമുക്ക് നല്ലൊരു സ്വീകരണം കൊടുത്തിട്ട് വരാം. കാവ്യും അമ്മുവും തങ്ങടെ ഗ്യാങ്ങുമായി  ക്ലാസ്സിലേക്ക് കയറി ചെന്നു. ഭൂമിയും   ജാനിയും തങ്ങളുടെ സീറ്റിൽ ഇരുന്നു ഫ്രണ്ട്സുമായി സംസാരിച്ചു ഇരിക്കുവായിരുന്നു.. അവിടേക്ക് കയറി ചെന്നു  കാവ്യാ അവരുടെ ഡെസ്കിൽ കയറി ഇരുന്നു. ആഹാ വലിയ വിശേഷം പറച്ചിലിൽ ആണല്ലോ.. വിശേഷങ്ങൾ ഞങ്ങളും കൂടി കേൾക്കട്ടെ.. ജാനി ആ നേരം  ഭയന്നു ഭൂമിയുടെ കയ്യിൽ മുറുക്കി പിടിച്ചു. അവളുടെ ഭയവും കാവ്യുടെ നോട്ടവും കാണെ   ഭൂമി അവളെ പേടിയില്ലാതെ നോക്കി.. ഭൂമിയുടെ ആ നോട്ടം കാണെ കാവ്യയ്ക്ക് വല്ലാത്ത ദേഷ്യം വന്നു. എന്താടി തുറിച്ചു നോക്കുന്നെ. നീ നോക്കിയിട്ട്. ഞാൻ നോക്കിയാൽ നീയും അങ്ങനെ നോക്കുവോ. ആഹ്ഹ നോക്കും. എന്നാൽ നോക്കെടി.. നിന്റെ കണ്ണ് ഞാൻ ചൂഴ്ന്നു എടുക്കും. നിനക്ക് എന്നെ അറിയാല്ലോ. കഴിഞ്ഞത് ഒന്നും മറന്നിട്ടില്ലല്ലോ. അത്‌ കേൾക്കെ ഭൂമിയ്ക്ക് വല്ലാത്ത ദേഷ്യം വന്നു പട്ടി കാട്ടുകാരി... അവൾ ദേഷ്യത്തിൽ നോക്കിയതും കാവ്യ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. ഒപ്പം അവളുടെ കൂടെ വാല് പോലെ നിന്ന റോഷനും അലനും  ദീപക്കും  മീരയും  അമ്മുവും ഒക്കെ പുച്ഛത്തോടെ പൊട്ടി ചിരിച്ചു. ടാ റോഷ.. ഇവളെ കുറിച്ച് നിനക്ക് അറിയില്ലേ. ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത തെണ്ടിയാണു. നിനക്ക് ഓർമ്മ ഉണ്ടോടാ അന്ന് ഇവൾ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ട് വന്ന ഫുഡ്‌. അതിന്റെ സ്മെല് ഓർക്കുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു. ഇന്നും അതുപോലെ പുളിച്ച സാമ്പാറും ചോറും ആണോടി. അഷ്ടിക്ക് വക ഇല്ലേലും അവളുടെ നോട്ടവും ഭാവവും കണ്ടാൽ പറയും ഏതോ കൊമ്പത്തെ തമ്പുരാട്ടി ആണെന്ന്. ഏത് കൊമ്പത്തെ തമ്പുരാട്ടി ആണെടി നീയ്.. കളിയാക്കി ഉള്ള അവരുടെ സംസാരം തന്റെ ഹൃദയത്തിൽ കൊണ്ട് നോവുണർത്തി എങ്കിലും ഭൂമി  അവരെ നോക്കി അങ്ങനെ തന്നെ ഇരുന്നു. ഇത്രയൊക്കെ താൻ അവളെ അപമാനിച്ചു പറഞ്ഞിട്ടും മുഖത്ത് യാതൊരു വികാരങ്ങളും ഇല്ലാതെ ഇരിക്കുന്നവളെ കാണെ കാവ്യയ്ക്ക് ഉള്ളിൽ അമർഷം നുരഞ്ഞു പൊന്തി. ഒരു അടി ഉണ്ടാക്കാൻ വന്നിട്ട് അവൾ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ താൻ പ്രതീക്ഷിച്ച പോലെ ഒരു അടി ഉണ്ടാവില്ലെന്നു ഓർക്കേ അവൾ ദേഷ്യത്തിൽ അരികിൽ നിന്ന ദീപക്കിനെ നോക്കി. കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചതും ദീപക്ക് ഭൂമിയിൽ അരികിൽ ഇരുന്ന   കുട്ടിയെ നോക്കി. അവന്റെ നോട്ടം കാണെ ഭയന്നത് പോലെ    തനുഷ   എഴുനേറ്റു കൊണ്ട് ജാനിയെ നോക്കി. അവളുടെ നോട്ടത്തിന് അർത്ഥം മനസ്സിലായതും ജാനി വേഗം ഭൂമിയുടെ കയ്യിൽ പിടിച്ചു കൊണ്ട് എണീറ്റു. വാ ഭൂമി  നമുക്ക്  ലൈബ്രറി വരെ പോകാം. പെട്ടന്ന് അവൾക്ക് അരികിലേക്ക് ഇരിക്കാനായി വന്നവനെ നോക്കി കൊണ്ട് ഭൂമി ജനിയ്ക്ക് ഒപ്പം പോകാൻ തുടങ്ങിയതും റോഷൻ അവർക്ക് മുന്നിൽ വന്നു നിന്നു. ആഹ്ഹ്... ഞങ്ങളെ പേടിച്ചു പോവണോ ഭൂമി. ഭൂമി എന്തോ പറയാൻ വന്നതും അവർ വഴക്കിനു തന്നെ നിൽക്കുവാണെന്നു മനസ്സിലാക്കി ജാനി ഭൂമിയെ കണ്ണുകൾ കൊണ്ട് വിലക്കി. അപ്പോഴും അവളുടെ ഉള്ളം ഭയത്താൽ മിടിക്കുന്നുണ്ടാരുന്നു. ഭൂമി റോഷനെ മറി കടന്നു പോകാൻ തുടങ്ങിയതും റോഷൻ അവളുടെ കയ്യിൽ കയറി പിടിച്ചു. ഹാ അങ്ങനെ അങ്ങ് പേടിച്ചു പോകാതെ ഭൂമി. അവളുടെ കയ്യിൽ അവന്റെ വിരലുകളാൽ ഒന്ന് തഴുകി തലോടി കൊണ്ട് പറഞ്ഞതും ഭൂമി  രൂക്ഷമായി അവനെ ഒന്ന് നോക്കി കൈ വലിച്ചു എടുക്കാൻ ശ്രെമിച്ചതും അവൻ അവളുടെ വിരലുകളിൽ മുറുക്കി പിടിച്ചു. ഭൂമി ദേഷ്യത്തിൽ അവനെ നോക്കി. എടുക്കെടാ കൈ.. നിന്നോട് അല്ലെ പറഞ്ഞെ എന്റെ കയ്യിന്നു വിടാൻ. ആ നേരം ദേഷ്യത്താൽ അവളുടെ ശബ്ദമുയർന്നു പോയി.. അറിയാതെ റോഷൻ അവളുടെ കൈ വിട്ടു..അടുത്ത നിമിഷം ഭൂമിടെ കൈ അവന്റെ വലതു കവിളിൽ വീണു. ഇനി മേലിൽ ഒരു പെൺകുട്ടികളെയും അവരുടെ അനുവാദമില്ലാതെ നീ സ്പർശിച്ചു പോയേക്കരുത്.. അങ്ങനെ സ്പർശിക്കാൻ തോന്നിയാൽ ഇപ്പൊ കിട്ടിയത് ഓർത്തോണം. ആ നേരം കൂടി നിന്ന കുട്ടികൾ എല്ലാം ഞെട്ടി നിന്നു.. പലരും ഇങ്ങനെ ഒരു കാഴ്ച കാണാൻ ആഗ്രഹിച്ച പോലെ ആയിരുന്നു  അവരുടെ കണ്ണുകളിലെ ഭാവം. റോക്ഷൻ പകപ്പോടെ കവിളിൽ പൊത്തി പിടിച്ചു നിന്നു പോയി. ചുറ്റും കൂടി നിൽക്കുന്ന കുട്ടികളുടെ മുഖത്ത് നിറയുന്ന സന്തോഷം കാണെ അവൻ ആകെ നാണംകെട്ട പോലെ ആരെയും നോക്കാനാവാതെ നിന്നു പോയി.. അതുടി കാണെ കാവ്യക്ക് ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി.. ഡീ... നീ ആരെയാ തല്ലിയെന്നു അറിയുവോ. അറിയാം.. നിരന്തരം പെൺകുട്ടികളെ മിസ്സ്‌ യൂസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഞരമ്പ് രോഗിയെ.. ഡീീ.. നിനക്ക് എന്നെ അറിയാഞ്ഞിട്ട.. എന്റെ ഏട്ടൻ ആരാണെന്നു നിനക്ക് അറിയാല്ലോ. അറിയാം നീ ആരാണെന്നും നിന്റെ ഏട്ടൻ ആരാണെന്നും എനിക്ക് നന്നായി അറിയാം. നിന്റെ ഏട്ടനെ കാട്ടി എന്നെ പേടിപ്പിക്കാൻ നോക്കണ്ട നീയ്. നീ എന്ത് പറയുന്നതും  അതുപോലെ  അനുസരിക്കുന്ന  നിന്റെ ഒരു ചോട്ടൻ.. ഡീീ... എന്റെ  കൈലാസ് ഏട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.. നിന്റെ ഏട്ടൻ ആരാ കൈലാസനാഥൻ ആണോ. വെറുമൊരു പേര് മാത്രം അല്ലെ ഉള്ളു..അല്ലാതെ സാക്ഷാൽ കൈലാസ നാഥൻഒന്നും അല്ലല്ലോ..ഞാൻ പേടിച്ചു ഓടാൻ.. ശെരിക്കും എനിക്ക് അയാളോട് പുച്ഛമാണ്‌.. പെങ്ങൾ എന്ത് നെറികേട് കാട്ടിയാലും പ്രൊട്ടക്ട് ചെയ്യുന്ന ഇത്തരം ആങ്ങളമാർ ഉണ്ടെങ്കിൽ നിന്നെ പോലെ ഉള്ള അഹങ്കാരികൾ  കുറച്ചൂടി അഹങ്കരിക്കും. അപ്പോൾ ഇതുപോലെ ഇടയ്ക്കിടെ കിട്ടി എന്നിരിക്കും. നിനക്ക് തരേണ്ട തല്ല നിന്റെ കൂട്ടാളി വാങ്ങിയേ.. ഡീ.... നീ ഇപ്പോൾ അപമാനിച്ചത് എന്നെ മാത്രം അല്ല എന്റെ ഏട്ടനെ കൂടിയാണ്. "I will show you." നിനക്ക് ഞാൻ ആരാണെന്നു കാണിച്ചു തരുന്നുണ്ട്. അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് പോയതും അവൾക്ക് പിന്നാലെ വാല് പോലെ ബാക്കി ഉള്ളോരും പോയി. അവർ പോകുന്ന കാണെ ചുറ്റും കൂടി നിന്ന കുട്ടികൾ കൂകി വിളിച്ചു. കാവ്യയുടെ മുഖം അതുടി കേൾക്കെ അപമാനത്താൽ ചുവന്നു വന്നു. ആ അഹങ്കാരി മാത്രമാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നതും എന്നെ എതിർക്കുന്നതും. ഈ കോളേജിൽ  ഈ കാവ്യാ ആരുടെയും മുന്നിൽ ഇതുപോലെ തോറ്റിട്ടോ അപമാനപെട്ടിട്ടോ ഇല്ല. എന്നെ കണ്ടാൽ ഇവിടെ ഉള്ളതുങ്ങൾ ഭയക്കും എന്നാൽ ഇവൾ മാത്രമാണ് എനിക്ക് മുന്നിൽ വീറോടെ നിൽക്കുന്നത്. ഞാൻ തോറ്റു പോകുന്നതും ഇവൾക്ക് മുന്നിൽ മാത്രമാണ്. ഈ അപമാനം എനിക്ക് സഹിക്കാൻ കഴിയുന്നില്ല അമ്മു. അവളെ  എന്തേലും ചെയ്യണം.. ഇനി അവൾ ഒരിക്കലും എനിക്ക് മുന്നിൽ ശബ്ദമുയർത്തരുത്. നീ എന്ത് ചെയ്യാനാ  കാവ്യെ പോകുന്നെ. അതൊക്കെ ഉണ്ട് വാ.. എന്തിനും കൂടെ ഞാൻ ഉണ്ട്.. അവൾ തല്ലിയത് ഈ റോഷനെ ആണ്.. അവളെ ഞാൻ വെറുതെ വിടില്ല. ദേഷ്യത്താൽ  കണ്ണും ചുമന്നു പറയുന്നവനെ  കാവ്യ പുഞ്ചിരിയോടെ നോക്കി. തുടരും.. ഞാൻ കുറച്ചു തിരക്കിൽ ആയി പോയി... അതാട്ടോ വൈകിയേ.. #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ! #📔 കഥ #📙 നോവൽ
📝 ഞാൻ എഴുതിയ വരികൾ - PARTrI2 விழி 09 (@nl@@qaంల PARTrI2 விழி 09 (@nl@@qaంల - ShareChat
Part-11 മഴ മിഴി ✍️.... അവറ്റകളൊക്കെ മനുഷ്യ ജന്മങ്ങൾ ആണോ? മനുഷ്യ ജന്മത്തിൽ പിറന്ന അസുരന്മാർ. എന്നാലേ ഒരിക്കൽ ചേച്ചി കണ്ടോ  അവറ്റകളെ നിഗ്രഹിക്കാനായി സാക്ഷാൽ കാളി തന്നെ അവതരിക്കും. അഞ്ചു പറഞ്ഞു കൊണ്ട് നോക്കിയത് മുകളിലെ പടിക്കെട്ടിൽ നിന്നു തങ്ങളെ നോക്കുന്ന ജാനിയുടെ മുഖത്തേക്ക് ആയിരുന്നു. ആ നേരം ഉദയ സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്ത് തട്ടി തിളങ്ങി കൊണ്ടിരുന്നു. ആ തിളക്കത്തിനു ഒപ്പം പുഞ്ചിരിയോടെ അവൾ കുളത്തിന്റെ കൽ പടവുകൾ ഇറങ്ങി അവർക്ക് അരികിലേക്ക് വന്നു. എന്താ ജാനി കുട്ടി.. നിന്റെ ഫ്രണ്ട് വന്നില്ലേ. ഇല്ല മിത്രച്ചി. അവൾ ഇപ്പൊ എത്തുമായിരിക്കും.. നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നവളെ  മിത്രയും കൂട്ടരും നോക്കി ചിരിച്ചു. ഈ നേരം  മഹാദേവപുരത്തിന്റെ കാവടത്തിലേക്ക് വന്ന വണ്ടിയിലേക്ക് ആയി അവിടെ സംഘമായി നിന്ന അമന്റെയും കൂട്ടരുടെയും നോട്ടം. . അവരെ കണ്ടതും  മനുവും കൂട്ടരും രൂക്ഷമായി ഒന്ന് നോക്കി ആ നേരം അവരുടെ രണ്ടു കൂട്ടരുടെയും കണ്ണുകളിൽ പക ആളി. ഇരു കൂട്ടരും ദേഷ്യത്തിൽ നോക്കുന്നത് കാണെ  ഇവർക്ക് എല്ലാവർക്കും പെട്ടെന്ന് ഇതെന്തു പറ്റിയെന്നു ആലോചിച്ചു ഭൂമി മുന്നിലേക്കുള്ള തന്റെ നോട്ടം മാറ്റി മനു നോക്കുന്നിടത്തേക്ക് നോക്കി. ആ നേരം അമന്റെ കണ്ണുകൾ അവരിൽ നിന്നും ഭൂമിയിലേക്ക് ആയി ഒരേ നിമിഷം ഇരു മിഴികളും തമ്മിൽ കൊരുത്തു. അമന്റെ കണ്ണിൽ ചുവപ്പ് പടർന്നു.. ഭൂമിയുടെ മിഴികളിൽ ഭയവും. ആ നേരം അവളുടെ ഹൃദയമിടിപ്പ് ഏറി.. ഭയത്താൽ ചുണ്ടുകൾ വിറച്ചു.. എന്നിട്ടും മുന്നിൽ കണ്ട രൂപത്തിൽ വിശ്വാസം വരാത്ത പോലെ അവൾ  ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കി. മുന്നോട്ട് പാഞ്ഞ വണ്ടിയിൽ ഇരുന്നു ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പെട്ടന്ന് അത്യുച്ചതിൽ ഒരു വെള്ളിടി വെട്ടി... തെളിഞ്ഞു നിന്ന അന്തരീക്ഷത്തിൽ പെട്ടന്ന് കേട്ട ഒച്ചയിൽ  ഇരു സംഘവും ഞെട്ടി. പെട്ടന്ന് മാനം ഇരുണ്ടു കൂടി.. വർഷം ഭൂമിയിലേക്ക്  ശക്തമായി പൊഴിഞ്ഞു തുടങ്ങി..ഒപ്പം കാതാടപ്പിക്കും  ഒച്ചയിൽ മിന്നലും വെള്ളിടിയും തരംഗം സൃഷ്ടിച്ചു കൊണ്ടിരുന്നു. അമൻ വർദിച്ച ദേഷ്യത്തിൽ മുന്നോട്ട് പായുന്ന ആ വണ്ടിയിൽ തന്നെ ആ മഴയും നനഞ്ഞു നോക്കി നിന്നു. ആ നേരം  അവന്റെ കാഴ്ച്ചയിൽ തന്റെ കണ്ണുകളിൽ ഉടക്കിയ ഭൂമിയുടെ കണ്ണുകൾ മാത്രം ആയിരുന്നു. അവളുടെ ആ വെള്ളാരം മിഴികൾ അവന്റെ മിഴികളിൽ ഉടക്കി അങ്ങനെ തന്നെ നിന്നു. ടാ അരുണേ.. ഇവനു ഭ്രാന്തയോ ഈ മഴ  മുഴുവൻ നിന്നു ഇങ്ങനെ നനയാൻ. അരുൺ അരികിൽ നിന്ന അജിത്തിനോട് ചോദിച്ചു. എനിക്ക് അറിയില്ല അളിയാ. ഇവനു മുഴുത്ത വട്ട.. ആ വട്ടിപ്പോ ലവന്മാരെ കണ്ടപ്പോൾ ഒന്ന് കൂടി എന്ന് തോന്നുന്നു. കണ്ടില്ലേ ഇടാഞ്ഞ കൊമ്പനെ പോലെ നിൽക്കുന്നത് അതിനിടയിൽ കോപ്പിലെ നശിച്ച ഒരു മഴയും. തോരുമെന്ന് വെച്ചിട്ട് ആണെങ്കിൽ തോരുന്നുമില്ല. ലവൻ ആണെങ്കിൽ ഈ മഴയിൽ നിന്നും കേറി വരുമെന്ന് തോന്നുമില്ല. അതിനിടയിൽ ഈ കൈലാസ് ഇത് എങ്ങോട്ടാ ഈ പോയെ. അവൻ ഇടയ്ക്കിടെ ഇത് എവിടെക്കാ പോകുന്നത്. നിനക്ക് വല്ലതും അറിയുവോട. എനിക്ക് അറിയില്ലെടാ. അത്‌ അവനു മാത്രമേ അറിയൂ.. പിള്ളേരെ ഈ മഴ അങ്ങനെ ഒന്നും തോരുമെന്ന് തോന്നുന്നില്ല. നിങ്ങൾ അമൻ കുഞ്ഞിനോട് മഴയാ നനയാതെ ഇങ്ങു വന്നു നിൽക്കാൻ പറയ്.. പല ചരക്കു കടക്കാരൻ ശങ്കരൻ പറഞ്ഞതും അരുൺ അയാളെ നോക്കി പുഞ്ചിരിച്ചു. ചെന്നു പറയേണ്ട താമസം ഇപ്പൊ തന്നെ അവൻ കേൾക്കും ശങ്കരേട്ടാ. അവനോട് ആരാ എന്തേലും പറയുക. അവൻ നനഞ്ഞു കേറി വരട്ടെ. അല്ലാണ്ട് ചെന്നു പറഞ്ഞു അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യ... പിന്നീട് ശങ്കരൻ ഒന്നും പറയാൻ നിന്നില്ല. അപ്പോഴും തുള്ളിയ്ക്ക് ഒരു കുടം എന്നാ കണക്കിൽ മഴയാ തകർത്തു പെയ്യുകയാണ്. ഈ നേരം കൈലാസ് ആ ഗ്രാമത്തിൽ നിന്നും കുറച്ചു ദൂരെ ഉള്ള ഒരു ശിവ കോവിലിൽ ആയിരുന്നു. അല്ല ഈ വർഷവും കുട്ടി എത്തിയിട്ട് ഉണ്ടല്ലോ. അവനെ പരിചയം ഉള്ള പോലെ അവിടുത്തെ പൂജാരി ചോദിച്ചതും അവൻ ചെറു ചിരിയോടെ അയാൾക്ക് ഒപ്പം മല മുകളിൽ കാണുന്ന കോവിലിലേക്ക് ഉള്ള പടവുകൾ കയറി. ഇത്രേം വർഷമായി കുട്ടി ഇവിടേക്ക് വരുന്നു.. ഈ കാലയളവിൽ കുട്ടി വിചാരിച്ചത് ഒന്നും നടന്നില്ല അല്ലെ. അവൻ വിഷമത്തോടെ തലയാട്ടി..അവർ നടന്നു മലമുകളിലെ ക്ഷേത്രത്തിൽ എത്തി.. അവൻ മുന്നിലെ വലിയ മണി അടിച്ചു കൊണ്ട് അകത്തേക്ക് കയറി. അവിടെ അവിടെ ആയി ധാരാളം സന്യാസിമാർ ഇരിപ്പുണ്ട്. എല്ലാവരും ധ്യാനത്തിൽ ആണ്. അവൻ നടന്നു ചെന്ന് മുന്നിൽ കാണുന്ന മഹാദേവ ശിലയെ വണങ്ങി. കണ്ണുകൾ അടച്ചു കുറച്ചു നേരം പ്രാർത്ഥിച്ചു.. കണ്ണുകൾ തുറന്നു തിരുമേനി നൽകിയ പ്രസാദം വാങ്ങിച്ചു കയ്യിൽ ഇരുന്ന തേങ്ങ പൂജാരിയുടെ കയ്യിലേക്ക് കൊടുത്തു. പൂജാരി അത് വാങ്ങി മഹാദേവന് മുന്നിൽ ഉടച്ചു കൊണ്ട് അവനെ നിറഞ്ഞ പുഞ്ചിരിയോടെ  നോക്കി. ശുഭലക്ഷണം ആണ് കാണുന്നത്. കുട്ടി തേടുന്ന ആളു കുട്ടീടെ കൺ മുന്നിൽ എത്രയും വേഗം എത്തും.. അവൻ പൂജാരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. തിരിഞ്ഞു മുന്നിൽ ഇരിക്കുന്ന ഭിക്ഷ ദേഹികൾക്ക് തന്റെ കയ്യിൽ ഇരുന്ന വെള്ളി നാണയങ്ങൾ നൽകി കൊണ്ട് അവൻ മുന്നോട്ട് നടന്നു.. പെട്ടന്ന് അവനെ അവിടെ ഇരുന്ന സന്യാസിമാരിൽ ഒരാൾ വിളിച്ചു. ഹേയ്...മകനെ. അവൻ തിരിഞ്ഞു തന്നെ കൈ ആട്ടി വിളിക്കുന്ന ആ സന്യാസിയെ നോക്കി.. മകനെ നിന്നെ തന്നെ. അവൻ വേഗം അയാൾക്ക് അരികിലേക്ക് ചെന്നു. അയാൾ കയ്യിൽ ഇരുന്ന ഭസ്മം അവന്റെ മുഖത്തേക്ക് ഊതി കൊണ്ട് പറഞ്ഞു.. മകനെ നീ വിഷമിക്കണ്ട പത്തു ഇരുപത് കൊല്ലങ്ങളായി മകൻ മുടങ്ങാതെ വരുന്നത് അല്ലെ അതിന്റെ ഫലം ശിവ ഭഗവാൻ തരാതെ ഇരിക്കില്ല. ഉറപ്പായും നീ തേടുന്ന കുട്ടീടെ  ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കൊല്ലം മഹാദേവപുരത്തേക്ക്  മടങ്ങി എത്തും. അവൻ ഞെട്ടലോടെ അയാളെ നോക്കി. സ്വാമിജി അങ്ങേയ്ക്ക് എങ്ങനെ അറിയാം ഞാൻ മഹാദേവപുരത്തെ ആണെന്ന്. അതിനു ഒരു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.. അയാൾ പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു. എല്ലാം അറിയുന്നവൻ മുന്നിൽ ഉള്ളപ്പോൾ എല്ലാം ഭക്തിമയമാണ്. അവൻ അറിയാതെ ഒന്നും നടക്കുന്നില്ല മകനെ.. ഉറപ്പായും നീ ഇത്രയും നാളും തേടിയത് നിന്റെ തൊട്ടരുകിൽ തന്നെ വന്നുചേരും. ഉറപ്പാണോ? എനിക്ക് ചെറുപ്പത്തിൽ നഷ്ടമായ എന്റെ പെങ്ങളെ തിരികെ ലഭിക്കുമോ? വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ഒരു ദിവസം ആണ് അവളെ നഷ്ടം ആയത്. ആറിൽ നിന്നും അമ്മയുടെ ജഡം കിട്ടി പക്ഷെ എന്റെ പെങ്ങടെ മാത്രം കിട്ടിയില്ല. എല്ലാവരും അവളും മരിച്ചു പോയിന്നു ആണ് പറഞ്ഞത് സ്വാമി. പക്ഷെ എനിക്ക് മാത്രം അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവർഷവും അവളെ നഷ്ടമായ ദിവസം ഞാൻ  ഈ മലഞ്ചേരുവിലെ ക്ഷേത്രത്തിൽ എത്താറുണ്ട്. അവൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ആർഷാഡ മാസത്തിലെ പൗർണമി ദിനത്തിൽ പിറന്ന പെൺകൊടി മരിച്ചിട്ടില്ല. അവൾ ജീവനോടെ ഉണ്ട്.. അവൾ ഉറപ്പായും നിന്റെ തൊട്ടു അരികിലേക്ക് എത്തും. ഞാൻ ആ വിശ്വാസത്തിൽ ആണ് ഇതുവരെ..കാത്തിരിക്കുന്നത് അവൾ ഉറപ്പായും തിരികെ വരും അല്ലെ. നിനക്ക് വിശ്വസിക്കാം. അവൻ അയാളെ നോക്കി തൊഴുതു കൊണ്ട് ആ മല ഇറങ്ങാൻ തുടങ്ങി അവന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു തുടങ്ങി. ഈ സമയം  കാളിയാട്ട് മനയ്ക്കു മുന്നിൽ മിഥുനും സംഘവും എത്തി. ആ വലിയ കൂറ്റൻ ഇരുമ്പു ഗേറ്റ് കടന്നു ആ വാഹനം ആ മഴയിലും ഇരമ്പി നിന്നു. ലക്ഷ്മി ഏട്ടത്തി അവരിങ്ങു എത്തി. സാവിത്രി ചേച്ചി ആ കുട ഇങ്ങു എടുത്തേ. പ്രതീക്ഷിക്കാതെ ഒരു  നശിച്ച മഴ.. ഈ  മഴയോട്ട് തോരുന്നുമില്ല. പിള്ളേര് മുഴുവൻ നനയും. സാവിത്രി കുടയുമായി വരും മുന്നേ ജാനി കുടയുമായി മുറ്റത്തേക്ക് ഓടി ഇറങ്ങി. അവൾ കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങുന്നവർക്ക്‌ നേരെ തന്റെ കയ്യിൽകരുതിയ കുട നിവർത്തി കൊടുക്കുന്നതിനു ഒപ്പം പുറത്തേക്ക് ഇറങ്ങി വന്ന ഭൂമിയെ മഴ നനയ്ക്കാതെ അകത്തേക്ക് കൂട്ടി. ആ നേരം ഭൂമിയുടെ കാലുകൾ  ആ മണ്ണിൽ പതിഞ്ഞതും മഴയുടെ ശക്തി ഒന്ന് കൂടി വർധിച്ചു.. കുളത്തിൽ കൂമ്പി നിന്ന താമര മൊട്ടുകൾ ആ മഴയിലും  പാതി വിടർന്നു നാണത്തോടെ നിന്നു.. കുടുംബ ക്ഷേത്രത്തിലെ    അമ്പല മണികളിൽ കാറ്റു തട്ടി ശബ്ധിച്ചു ആ താളം ആ മഴയ്ക്കൊപ്പം ലയിച്ചു.. അകത്തേക്ക് വാ കുട്ടി.. ഉമ്മറ കോലായിൽ ജാനിയ്ക്ക് ഒപ്പം  പുറത്തെ മഴയിലേക്ക് ഉറ്റു നോക്കി നിൽക്കുന്ന ഭൂമിയെ നോക്കി ലക്ഷ്മി പറഞ്ഞതും അവൾ തിരിഞ്ഞു അവരെ നോക്കി ഒന്ന് മന്ദാഹസിച്ചു. അവളുടെ ആ ചിരിയിൽ അവരുടെ നെഞ്ചിടിപ്പ് ഏറി. ആ നിമിഷം ഓർമ്മയിൽ വന്നത് ദേവികയുടെ നിറഞ്ഞ പുഞ്ചിരി ആയിരുന്നു. അവരെ നോക്കി അവൾ വീണ്ടും പുഞ്ചിരിച്ചതും തന്റെ തൊട്ടു മുന്നിൽ നിന്നു ദേവിക പുഞ്ചിരിക്കും പോലെ അവർക്ക് തോന്നി. അവർ ഇമകൾ ചിമ്മാൻ മറന്നു അവളുടെ മുഖത്തേക്ക് നോക്കി നിന്നു. അപ്പോഴേക്കും ജാനി അവളെ വലിച്ച് അകത്തേക്ക് കയറ്റി. അവർക്ക് ഒപ്പം മിഥുനും കൂട്ടരും കയറി. അമ്മേ.. അവന്മാർ എവിടെ? ശ്രീ രാജ് ചോദിച്ചതും ലക്ഷ്മി ഞെട്ടി അവനെ നോക്കി. ന്താ.. ന്താ നീ ഇപ്പോൾ ചോദിച്ചത് എന്റെ അമ്മേ രാഗ് എവിടെ. അവന്മാർ പുറത്തേക്ക് എവിടെയോ പോയി. മ്മ്ഹ്ഹ്.. അവൻ ബാക്കി ഉള്ളവർക്ക് ഒപ്പം അകത്തേക്ക് നടക്കുമ്പോൾ അകത്തു ഭൂമിയെ പരിചയപെടുന്ന തിരക്കിൽ ആയിരുന്നു എല്ലാരും. ലക്ഷ്മി അത്‌ നോക്കി ഒന്ന് നിന്നിട്ട് കിച്ചണിലേക്ക് നടന്നു. ഉത്തരേ. എന്താ ഏട്ടത്തി. നീ ആ വന്ന കുട്ടിയെ കണ്ടോ? കണ്ടു ഏട്ടത്തി.. നല്ല സുന്ദരി കുട്ടി ആണല്ലേ. എന്താ ആ കണ്ണുകളുടെ ഭംഗി. നീ അതിന്റെ ചിരി ശ്രെദ്ധിച്ചാരുന്നോ? ഇല്ല ഏട്ടത്തി.. നമ്മുടെ ദേവികയെ   പറിച്ചു വെച്ചപോലെ ഉണ്ട് ആ കുട്ടിയുടെ ചിരി.. ആ ചിരി കണ്ടപ്പോൾ ഞാൻ ദേവികയേ ഓർത്തു പോയി. അത് ചിലപ്പോൾ ഏട്ടത്തിയ്ക്ക് തോന്നിയത് ആവും. ഇന്ന് ആണല്ലോ  ഏട്ടത്തി ദേവികയേച്ചിയെയും കുഞ്ഞിനേയും അച്ഛനെയും ഒക്കെ നഷ്ടമായ ആ നശിച്ച ദിവസം. ആ ദിവസം ഒരിക്കലും ഓർക്കാൻ പാടില്ലെന്ന എല്ലാരും പറയുന്നേ.. മനഃപൂർവം ആ ദിനം മറന്നതായി എല്ലാരും നടിക്കുന്നു. അപ്പോഴും ഉള്ളിൽ ഈ ദിനം അങ്ങനെ  ഇന്നലെ കഴിഞ്ഞ പോലെ നിൽക്കുവല്ലേ. മറക്കാൻ നമുക്ക് ആവുമോ ഏട്ടത്തി.. ഹൃദയത്തിൽ അവളുടെ രൂപവും ആ കുഞ്ഞിന്റെ മുഖവും വന്നു നിൽക്കവല്ലേ. ജീവനോടെ ആ കുഞ്ഞു കാണുമോ ഏട്ടത്തി. ഇപ്പോൾ ഉണ്ടാരുന്നെങ്കിൽ ജാനിടെ പ്രായം കാണില്ലേ.. പെട്ടന്ന് അടുക്കളുടെ ജാലകം ആരോ ശക്തമായി അടക്കും പോലെ ശബ്ധിച്ചു. ആ ശബ്ദത്തിൽ  ഉത്തര പറഞ്ഞു കൊണ്ടിരുന്നത്  പാതി വഴിയിൽ മുറിഞ്ഞു. അവർ ആ ജാലകം അടയ്ക്കാനായി അവിടേക്ക് നടന്നു. തുടരും. വായിച്ചിട്ട് എല്ലാരും കമന്റ്‌ തരണേ. ലൈക്കും കമന്റും തന്നാൽ ഡെയിലി തരും സ്റ്റോറി. അല്ലെങ്കിൽ പിന്നെ ന്റെ ഇന്ററസ്റ്റ്‌ പോകും.. #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
📔 കഥ - PART விழி 09 @ிஷஇனடு PART விழி 09 @ிஷஇனடு - ShareChat
Part-10 മഴ മിഴി ✍️.... ആ നേരം അവളെ കൊല്ലാനുള്ള പക അവരുടെ ഉള്ളിൽ ആളി. ആ നേരത്തു മറ്റൊന്ന് കൂടി സംഭവിച്ചു..പുതുക്കി പണിഞ്ഞ ഇളയന്നൂർ മനയുടെ വടക്കു ഭാഗത്തായി വർഷങ്ങളായി പൊളിക്കാതെ അടച്ചു പൂട്ടി  ഇട്ടിരുന്ന  നിലവാറയുടെ ഉള്ളിൽ  കഴിഞ്ഞിരുന്ന   തിളങ്ങുന്ന നീല കണ്ണുകളോടെഉള്ള ഒരു  വലിയ കരി നാഗം മച്ചീനിയിൽ കൂടി ഈഴഞ്ഞു പുറത്തേക്ക് ഇറങ്ങി. അത്‌ ഈഴഞ്ഞു പുറത്തു എത്തിയതും  അത്യുഗ്രമായ വലിയ ശബ്ദത്തോടെ ആ നിലവറ നിലം പതിച്ചു. ആ ശബ്ദം കേട്ടു എല്ലാരും ഞെട്ടി നിന്നു.. ആ നേരം അന്തരീക്ഷത്തിൽ പല മാറ്റങ്ങളും സംഭവിച്ചു..തിളക്കമാർന്നു നിന്ന സൂര്യൻ പതിയെ  മങ്ങി കൊണ്ട്   മേഘകെട്ടുകളിലേക്ക് ഒളിച്ചു.. അന്തരീക്ഷം മ്ലാന മൂകമായി കാണപ്പെട്ടു.. മരച്ചില്ലകളിൽ വീശിയടിച്ച ചെറു കാറ്റു പോലും   പെട്ടന്ന് നിശ്ചലമായി.. അപ്പോഴും പ്രകൃതിയുടെ ഈ മാറ്റം ഒന്നും ശ്രദ്ധിക്കാതെ  ആളുകൾ നിലം പരിഷായി കിടക്കുന്ന  നിലവറയെ കുറിച്ച് വാ തോരാതെ സംസാരിക്കുക ആയിരുന്നു. അവിടേക്കു വല്ലാത്ത ഭാവത്തിൽ ശാലുമ്മ കടന്നു വന്നു.. മുടി അഴിച്ചിട്ടു നെറ്റിയിലെ ചുവന്ന വട്ടപൊട്ടു പടർന്നു വല്ലാത്ത ഭാവത്തിൽ വരുന്ന അവരെ ആളുകൾ  പുച്ഛത്തോടെ നോക്കി. കാഴ്ചകണാൻ  ന്താ ഇവിടെ ആരേലും തുണിയില്ലാണ്ട് നിൽക്കുന്നോ? അവർ ദേഷ്യത്തിൽ ചോദിച്ചതും പലരും അതിഷ്ടമാകാതെ അവരെ നോക്കി കൊണ്ട് പുറത്തേക്കു നടന്നു. "അലവലാതികൾ ആരോടും ചോദിക്കുകയും പറയുകയും  ഒന്നും വേണ്ട എന്തേലും ശബ്ദം കേട്ടാൽ ഇങ്ങ് കേറിക്കോളും.." "ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത്‌ പിടിക്കുമ്പോൾ കാണാൻ  നല്ല ചേലാണെന്ന പോലെയാ ഓരോന്നുങ്ങടെ നിൽപ്പും ഭാവവും." "വൃത്തികെട്ടതുങ്ങൾ..." ഇതുവരെ എന്നെ എതിർത്തു നിലക്കാത്ത തെണ്ടികൾ ഇന്ന് എന്നെ എതിർത്തു അവൾക്ക് ചാടി പോകാൻ ഒത്താശ ചെയ്തു കൊടുത്തിരിക്കുന്നു. എന്നോടുള്ള എല്ലാത്തിന്റെയും പഴയ ഭയം അങ്ങ് മാറിയിട്ടുണ്ട്. ആ ഭയം എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് എനിക്കറിയാം. നാട്ടിൽ പോയ ആ സുണേഷ് ഇങ്ങു വരട്ടെ. ഇവറ്റകൾക്കൊക്കെ ഈ ശാലിനി ആരാണെന്നു കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. അവർ പിറു പിറുത്തു  കൊണ്ട് നിന്നപ്പോഴാണ് അവിടെയൊക്കെ നാണി അമ്മ കടന്നുവന്നത്. "ശിവ ശിവ..." വലിയ അനർത്ഥം തന്നെയാണ് കൊച്ചമ്മേ സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി ഒരു കേടുപാടുകളും കൂടാതെ ഇരുന്ന നിലവറയാണിത്. ഈ ഇളയന്നൂർ മന പുതുക്കി പണിഞ്ഞു തുടങ്ങിയപ്പോൾ മേമന ഇല്ലത്തെ രാമൻ ഭട്ടത്തിരി പറഞ്ഞത് ഇല്ലം പുതുക്കി പണിഞ്ഞാലും ഈ നിലവറ മാത്രം അങ്ങനെ വിട്ടേക്കണം എന്നല്ലേ.. കൊച്ചമ്മേ..? അന്നത് രാമൻ ഭട്ടത്തിരി പറയുമ്പോൾ കൊച്ചമ്മ അതിനെ എതിർത്തു പറഞ്ഞപ്പോൾ ഭട്ടത്തിരി പറഞ്ഞത്   കൊച്ചാമ്മയ്ക്ക് ഓർമ്മ ഇല്ലേ. സമയം ആകുമ്പോൾ ഈ നിലവറ  സ്വയം ഭൂമിയെ പുൽകും എന്ന്. അന്ന് ഈ ഇല്ലത്തിന്റെ  ക്ഷയം ആരംഭിക്കും എന്ന്. ആ നേരം ശാലുമ്മ ശെരിക്കും ഞെട്ടി നാണിയെ നോക്കി. അവര് പറഞ്ഞത് നേര് ആയിരുന്നിട്ട് കൂടിയും ശാലുമ്മ അവരോട് കയർത്തു സംസാരിച്ചു. അവരെ കണ്ണുപൊട്ടുന്ന തെറി പറഞ്ഞുകൊണ്ട്  അകത്തേക്ക് അഴിഞ്ഞുലഞ്ഞ കാർകൂന്തലോടെ  കയറിപ്പോകുമ്പോഴും ഉള്ളിൽ മുഴുവൻ ഭൂമിയോടും അവൾക്ക് ഒപ്പം വന്നവരോടുമുള്ള രോക്ഷം ആളിക്കത്തുകയായിരുന്നു. അതുകൊണ്ടുതന്നെ നിലവറയെ സംബന്ധിക്കുന്ന കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ പോയതുമില്ല.. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ആ നേരം അവർക്ക് യാതൊരുവിധ  ബോധവും ഉണ്ടായിരുന്നില്ല. മനപ്പൂർവ്വം ഭട്ടതിരിയുടെ വാക്കുകൾ അവർ മറന്നിരുന്നു. ***** അതെ...വണ്ടി ഒന്ന് നിർത്തുവോ? എന്താ.. ന്തേലും വാങ്ങണോ ഭൂമി.. വേണ്ട...ചേട്ടായിമാരെ. എന്നെ ഇവിടെ ബസ്റ്റോപ്പിൽ വിട്ടാൽ മതി. ഞാൻ ഇവിടുന്ന് കോളേജ് ഹോസ്റ്റലിലേക്ക് പൊയ്ക്കോളാം. മൂവരും തിരിഞ്ഞു ഭൂമിയെ ഒന്ന് നോക്കി ഒരേ സ്വരത്തിൽ ചോദിച്ചു. പോകാനോ... അതും  ഈ സിറ്റുവേഷനിൽ. കൂടെ വരാൻ വിളിച്ചപ്പോഴേ ഞങ്ങൾ പറഞ്ഞാരുന്നല്ലോ.. ഇവിടുന്ന് ഞങ്ങൾക്ക് ഒപ്പം വരുവാണെങ്കിൽ  അത്‌ ഞങ്ങടെ തറവാട്ടിലേക്ക് ആയിരിക്കണമെന്ന്. അതിനു ഭൂമി സമ്മതിച്ചത് അല്ലെ. അത്‌ ഞാൻ അപ്പോൾ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി ആലോചിച്ചു പറഞ്ഞതാണ്. "ഹാ എന്താ ഭൂമി ഇത്.. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ ആ വാക്കിന് വില വേണ്ടേ." "അങ്ങനെ വാക്കിന് വിലയില്ലാത്ത ആളൊന്നുമല്ലല്ലോ ഭൂമി. അതുകൊണ്ട് തത്കാലം ഭൂമി ഹോസ്റ്റലിലേക്ക് പോകുന്നില്ല." "ഞങ്ങളോടൊപ്പം കളിയാട്ടു മനയിലേക്കാണ് വരുന്നത്." "അയ്യോ... അതൊന്നും വേണ്ടാ ചേട്ടായി മാരെ." ഞാൻ നിങ്ങളോടൊപ്പം  വന്നാൽ അത്‌ നിങ്ങൾക്ക് വലിയ പ്രശ്നമാകും. ശാലുമ്മ ഉറപ്പായും  എന്നെ തേടി അവിടെയും എത്തും ഞാൻ കാരണം നിങ്ങൾക്ക് കൂടി ഒരു പ്രശ്നം എന്തിനാണ്. "എന്ത്‌ പ്രശ്നം ഒരു പ്രേശ്നവും ഇല്ല ഭൂമി.." ഇതിലും എത്രയോ വലിയ പ്രശ്നങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തിൽ ഉള്ളത് അതൊക്കെ ഞങ്ങൾ സിമ്പിൾ ആയിട്ട് അല്ലെ  പരിഹരിക്കുന്നത്. എന്തായാലും ഞങ്ങൾ ജാനിയോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു.. ഞങ്ങൾക്ക് ഒപ്പം ഭൂമി കൂടി ഉണ്ടെന്നു. തന്നെ കാത്തിരിക്കുകയാണ് അവൾ അവിടെ. മിഥുൻ പറഞ്ഞതും എല്ലാവരും അത് ശരി വെക്കും പോലെ പറഞ്ഞു. "സത്യമാ ഭൂമി." "തന്നെ കാത്തിരിക്കുകയാണ് അവിടെ എല്ലാവരും." "താൻ ഇനി വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട.." "എന്നാലും." "ഒരേന്നാലും ഇല്ലാട്ടോ.." താൻ ധൈര്യമായിട്ട് ഇരിക്കാടോ.. തന്നെ ഞങ്ങടെ നാട്ടിൽ കേറി ഒരുത്തരും ഒന്നും ചെയ്യില്ല. തനിക്ക് ഞങ്ങൾ വിശ്വസിക്കാം. ശ്രീരാജ് കൂടി പറഞ്ഞതും പിന്നീട് ഒന്നും മിണ്ടാതെ അവൾ  ഇരുന്നു. ഈ സമയം  മഹാദേവപുരത്തെ വലിയ കാവടത്തിനു മുന്നിൽ കൂട്ടുകാർക്ക് ഒപ്പം ഇരിക്കുകയാണ് അമനും സംഘവും. അമൻ അല്പം ദേഷ്യത്തിൽ ആണെന്ന് അവന്റെ ആ ബുള്ളറ്റിൽ ചാരിയുള്ള നിൽപ്പ് കണ്ടാൽ അറിയാം. "ഡാ... അമ.." "നീ ഒന്ന് അടങ്ങേടാ.." "നമുക്ക് പരിഹാരം ഉണ്ടാക്കാം.." "പരിഹാരമില്ലാത്ത പ്രേശ്നങ്ങൾ ഒന്നും ഇല്ലെല്ലോ." അരുൺ പറയുമ്പോൾ അവൻ വല്ലാത്ത ഭാവത്തിൽ അവനെ നോക്കി ചീറി. നീയൊക്കെ കഴിഞ്ഞ ഒരാഴ്ചയായി എന്നോട് ഇതു തന്നെയാ പറയുന്നേ. നീയൊക്കെ എന്തേലും ചെയ്യുമോ അതുമില്ല ചെയ്യാൻ പോകുന്ന എന്നെ കൊണ്ട് ചെയ്യിക്കുമോ അതുമില്ല. നമ്മടെ കുടുംബത്തിന്റെ  അഭിമാനം കളഞ്ഞാവന്മാര് ഇപ്പോഴും പുറത്തു വിലസി നടക്കുവാണ്. ഇതുവരെ അവമാർക്ക് നേരെ ഒരു ചെറു വിരൽ ചലിപ്പിക്കാൻ നമുക്ക് സാധിച്ചോ... ബാലേച്ചിയുടെ മുഖത്തെ സന്തോഷം തിരികെ കൊണ്ടു വരാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? പിന്നെ ആ പെണ്ണ് അവളെ വെറുതെ വിടാൻ ആണോ നീയൊക്കെ പറയുന്നത്. അങ്ങനെ അല്ലേടാ അമ... നമുക്ക് എടുത്തു ചാടി ഒന്നും ചെയ്യാൻ പറ്റില്ല. കാത്തിരുന്നു വേണം അവന്മാർക്ക് ഇട്ടു പണിയാൻ. ഇപ്പൊ പണിഞ്ഞാൽ അവന്മാരു ഒരു പണി പ്രതീക്ഷിച്ചിരിക്കുന്നത് കൊണ്ട് ആ കൊടുക്കുന്ന പണി ചിലപ്പോൾ നമ്മൾ വിചാരിച്ച രീതിയിൽ ഏശില്ല. അവന്മാർക്കിട്ട് പണിയുമ്പോൾ അത് ഓർക്കപ്പുറത്തു ഉള്ളതായിരിക്കണം. ആ പണിയിൽ നിന്നും അവന്മാരു പെട്ടെന്നൊന്നും ഊരി വരരുത്. അതുപോലെ ഒരു പണി വേണം അവന്മാർക്കിട്ടു പണിയാൻ. "നേരാടാ അമ.." നമ്മൾ ഇപ്പോൾ സ്വല്പം കാത്തിരിക്കുന്നതാണ് നല്ലത്. പയ്യെ തിന്നാൽ പനയും തിന്നാമെന്നാണല്ലോ  പറയുന്നത്. "എന്തായാലും നമുക്ക് അല്പം ഒന്ന് കത്തിരിക്കാടാ." പിന്നെ തത്കാലം നിനക്ക് ഒന്ന് തൃപ്തി വരാനായിട്ട് നീ പറഞ്ഞ ആ പെണ്ണില്ലേ അവൾക്ക് നമുക്ക് നല്ലൊരു പണി കൊടുക്കാം. "എന്ത അതു പോരെ നിനക്കിപ്പോൾ." അമൻ ഒന്നും മിണ്ടാതെ ബുള്ളറ്റിൽ ചാരി ആ നിൽപ് അങ്ങനെ നിന്നു. അവനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ കാത്തിരുന്നു പണി കൊടുക്കുന്നതിനോട് ഒട്ടും താല്പര്യം ഇല്ല. അവനു സ്പോട്ടിൽ തന്നെ തിരിച്ചു കൊടുക്കണം അങ്ങനെ കൊടുത്താണ് അവനു ശീലവും.. ഇതിപ്പോൾ ആദ്യമായിട്ടാണ് ഒരു പണി കിട്ടിയിട്ട് തിരിച്ചു കൊടുക്കാതെ ഇങ്ങനെ നീണ്ടു പോകുന്നത്. കൂടെയുള്ളവർ കാര്യങ്ങൾ ഒക്കെ പറയുമ്പോഴും അവന്റെ ഉള്ളിൽ വല്ലാത്ത അമർഷം ആയിരുന്നു. അങ്ങനെ അമർഷത്തോടെ അവൻ നിൽക്കുമ്പോൾ ആണ് അവിടേക്കു  മിഥുന്റെയും സംഘത്തിന്റെയും വണ്ടി വന്നത്. ആ നേരം പുറത്തെ കാഴ്ചകൾ നോക്കി ഇരുന്ന ഭൂമിയുടെ കണ്ണുകൾ മഹാദേവപുരം എന്ന് എഴുതിയിരിക്കുന്ന ബോർഡിലേക്ക് പതിഞ്ഞു. അത്രയും നേരം പുറം കാഴ്ചകളിൽ മയങ്ങി ഇരുന്നവളുടെ കണ്ണുകൾ ഒന്ന് കൂർത്തു വന്നു. അവൾ വല്ലാത്ത ഭാവത്തിൽ ആ ബോർഡിലേക്ക് തന്നെ കണ്ണിമാ ചലിപ്പിക്കാതെ തുറിച്ചു നോക്കി ഇരുന്നുപോയി. ആ നേരം അവളുടെ ഹൃദയമിടിപ്പ് ഏറി. മിടിച്ചുയരുന്ന തന്റെ ഹൃദയതാളം പുറത്തേക്കു കേൾക്കും എന്നവൾക്ക് തോന്നി പോയി.. ഈ സമയം കാളിയാട്ട് മനയിൽ അവൾ വരുന്നതിന്റെ മുന്നോടിയായി കിച്ചണിൽ ഗംഭീര സദ്യ തന്നെ ഒരുക്കുകയാണ് എല്ലാവരും കൂടി. ജാനി മോളെ.. മക്കടെ കൂട്ടുകാരിയ്ക്കു നമ്മുടെ വീട്ടിലെ ഭക്ഷണ രീതിയൊക്കെ ഇഷ്ടം ആകുമോ? അതോ ഡെയിലി നോൺ വെജ് ഉണ്ടാക്കേണ്ടി വരുമോ? ഇവിടെ സൺ‌ഡേ മാത്രമേ നോൺ വെജ് ഉണ്ടാക്കു. അങ്ങനെ വരുമ്പോൾ ഡെയിലി നോൺവെജ് ഉണ്ടാക്കുന്നതിനെ കുറിച്ച്  ഉത്തര ഒന്ന് ആലോചിച്ചു നോക്കി. "ശിവ...ശിവ.." "നമുക്ക് അത് പറ്റില്ല.." കാവും അമ്പലവും ഒക്കെ ഉള്ള മന ആണിത്.. ഇവിടെ എല്ലാത്തിനും അതിന്റെതായ ചിട്ടവട്ടങ്ങൾ ഉണ്ട്. അതൊക്കെ വിട്ടു ..ദിവസവും നോൺ വെജ് വെക്കുക എന്ന് പറഞ്ഞാൽ അത്‌  പറ്റില്ല.. എന്റെ അമ്മേ അതിനു അവൾ അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞോ. അമ്മയും അമ്മായിമാരും  വലിയമ്മയും കുഞ്ഞമ്മമാരും ഒന്നും കരുതും പോലേ അല്ല അവൾ. അവൾക്ക് അങ്ങനെ ഇന്നത് വേണമെന്നോ വേണ്ട എന്നോ ഒന്നും  ഇല്ല. ഞാനിങ്ങനെ വായിട്ടലച്ചു പറയുന്നതിലും നല്ലത് അവൾ വരുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാകും. അവൾ ഒരു പാവം ആണെന്ന്.. "കണ്ടോ ഉത്തരേ.." ആരോടും ഒരക്ഷരം ഉരിയാടാത്ത നിന്റെ മോള് ആ കുട്ടിയുടെ കാര്യം പറയുമ്പോൾ മാത്രം ഉരിയാടുന്നത്. അപ്പോൾ തന്നെ അതിന്നു മനസ്സിലായില്ലേ ആ കുട്ടി മിടുക്കി ആണെന്ന്. ലക്ഷ്മി ഏട്ടത്തി ആ പറഞ്ഞത് നേരാട്ടോ. "വായും നാക്കും ഇല്ലാത്ത പെണ്ണിന്റെ  വാ സമർഥ്യം കണ്ടോ.." 'ഇവളെ ആരാ മിണ്ട പൂച്ച എന്ന് പറഞ്ഞെ." അവൾ ആ നേരം അമ്മയെ നോക്കി പിണങ്ങി മുഖവും വീർപ്പിച്ച് പുറത്തേക്ക് നടന്നു. കുളക്കരയിൽ തുണി അലക്കി കൊണ്ട് ഇരിക്കുകയാണ് മൃദുല അവൾക്ക് അരികിൽ എന്തോ കാര്യമായി പറഞ്ഞിരിപ്പുണ്ട് അഞ്ജുവും മിത്രയും. ചേച്ചിക്ക് പേടിയുണ്ടോ? ആരെ? ആ മഹാദേവർമഠത്തിലെ.. ആ പടകളെ. ആ നേരം മിത്ര മിണ്ടാതെ അൽപനേരം ഇരുന്നു. ന്ത...മിത്രച്ചി... ചേച്ചിക്കും പേടി ഉണ്ടല്ലേ അവരെ... "പേടി അല്ല.." "പിന്നെ." "വല്ലാത്തൊരു വെറുപ്പ് ആണ്.." ശകലം പോലും കരുണയും സഹതാപവും തൊട്ടു തീണ്ടിയിട്ട് ഇല്ലാത്ത ആ കൂട്ടങ്ങളോട്. അവറ്റകളൊക്കെ മനുഷ്യ ജന്മങ്ങൾ ആണോ? മനുഷ്യ ജന്മത്തിൽ പിറന്ന അസുരന്മാർ.!! എന്നാലേ ഒരിക്കൽ ചേച്ചി കണ്ടോ  അവറ്റകളെ നിഗ്രഹിക്കാനായി സാക്ഷാൽ കാളി തന്നെ അവതരിക്കും. അഞ്ചു പറഞ്ഞു കൊണ്ട് നോക്കിയത് മുകളിലെ പടിക്കെട്ടിൽ നിന്നു തങ്ങളെ നോക്കുന്ന ജാനിയുടെ മുഖത്തേക്ക് ആയിരുന്നു. ആ നേരം ഉദയ സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്ത് തട്ടി തിളങ്ങി കൊണ്ടിരുന്നു. തുടരും വായിച്ചിട്ട് എല്ലാരും അഭിപ്രായം പറയണെ. പറഞ്ഞില്ലേൽ സ്റ്റോറി വൈകും. #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ! #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - Fld PART 0191 09 @ிஷஇனடு Fld PART 0191 09 @ிஷஇனடு - ShareChat
Part-9 മഴ മിഴി ✍️.... മുന്നിൽ നിൽക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ മിഴിച്ചു ഉന്തി വന്നു. താൻ ചതിക്ക പെട്ടല്ലോന്ന് ഓർത്തു  അവൾ ഭയത്തോടെ  ശാലുമ്മയെ നോക്കി.. അവരുടെ ചുണ്ടിൽ അവരെ കാണെ ചിരി വിടർന്നതും അവളുടെ ഉള്ളിൽ  ഒരു ആന്തൽ ഉണ്ടായി.. അവൾ ഭയത്തോടെ അവരെയും വന്നവരെയും നോക്കി. അങ്ങനെ ഭയന്നു നോക്കി നിന്ന അതെ നേരത്തു  അകത്തേക്ക് വരുന്ന  വേറെ ഒരു കൂട്ടരേ കണ്ടു അവൾ ഭയന്നു വിറച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിന്നു. ആ നേരം മുന്നിൽ നിന്ന സേട്ടിനോട് സംസാരിച്ചു കൊണ്ടിരുന്ന  ശാലുമ്മ  ഹാളിലേക്ക് വരുന്നവരെ നോക്കി..പരിചയമില്ലാത്തവരെ കാണെ അവരുടെ നെറ്റി ചുളിഞ്ഞു. ആരാടാ നീയൊക്കെ..? ചോദിക്കാതെയും പറയാതെയും കയറി വരാൻ എന്റെ വീട് എന്താ വല്ല സത്രവും ആണോ? ആ നേരം വന്നവർ പകച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിൽക്കുന്ന ഭൂമിയെ നോക്കി.. അവൾ ആണെങ്കിൽ ഇവരു എന്താ ഇവിടെ എന്നോർത്ത് ഭീതിയിൽ ആണ്. ഈശ്വര ഞാൻ ആണ് സ്നേഹിച്ചിയെ ഒളിച്ചോടാൻ സഹായിച്ചതെന്നു ഇവര് വിളിച്ചുപറയുമൊ.? ഭയത്താൽ അവരെ നോക്കുമ്പോൾ അങ്ങ് ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു. അവന്മാരുടെ നോട്ടം ഭൂമിയിലേക്ക് ആണെന്ന് കാണെ ശാലുമ്മയുടെ കണ്ണുകൾ കുറുകി അവർ ദേഷ്യത്തിൽ പേടിച്ചു വിറച്ചു നിൽക്കുന്നവളെ വിളിച്ചു. ഭൂമി... ടി അസത്തെ.. ആരാടി ഇവന്മാരൊക്കെ? നീയും ഇവന്മാരുമായിട്ട് എന്താടി ബന്ധം... അവര് ദേഷ്യത്തിൽ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ പകച്ചാ നിൽപ്പു നിന്നുപോയി. "ഭൂമി.." താൻ എന്തിനാടോ ഇവരെ കണ്ടു പേടിക്കുന്നെ. തന്നെ കൊണ്ട് പോകാൻ വന്നതാ ഞങ്ങൾ. അവൾക്ക് ആ നേരം ഒരേ സമയം ആശ്വാസവും ഭയവും തോന്നി. അവൾ മുന്നിൽ നിന്നു പറയുന്ന മിഥുനെ നോക്കി. "ഈശ്വര..." ഇതിപ്പോ എന്റെ ഉള്ള സമാധാനം കളയാനായിട്ട് വന്നെതോ? ഈ ജാനി എന്നെ ചതിച്ചോ..ന്റെ മഹാദേവ.. നാണിയമ്മേടെ ഫോണിൽ നിന്നും അവളെ വിളിച്ചപ്പോൾ ഞാനിതിരി പ്രേശ്നത്തില ഇവിടെന്നു മാത്രമേ പറഞ്ഞിട്ടുള്ളു. അതിനു അവള് ഇവിടുത്തെ പ്രശ്നം കൂട്ടാൻ ആണോ അവടെ വീട്ടുകാരെ മുഴുവൻ ഇങ്ങോട്ട് പറഞ്ഞു അയച്ചത്. മിഥുനപ്പുറവും ഇപ്പുറവും  ആയി നിൽക്കുന്ന ശ്രീ രാജിനെയും മനുവിനെയും നോക്കി കൊണ്ട് അവൾ ഓർത്തു. പെട്ടന്ന് ശാലുമ്മ ദേഷ്യത്തിൽ അലറണ കേട്ടാണ് അവൾ അവരിൽ നിന്നും നോട്ടം മാറ്റിയത്. ആരാടാ നീയൊക്കെ? എന്റെ വീട്ടിൽ കേറി വന്നു തോന്നിവാസം പറയുന്നോ? ഇറങ്ങിനെടാ #*₹& മക്കളെ. അവർ മുഴുത്ത തെറി വിളിച്ചു കൊണ്ട് പറയുന്നതിന് ഒപ്പം വിളിച്ചു. കരുണ... ഭാസി.. എവിടെ പോയി തൊലഞ്ഞു കിടക്കുവാടാ നീയൊക്കെ.. അവരുടെ അലർച്ചകേട്ട്  മുറ്റത്ത് എന്തോ സംസാരിച്ചു നിന്നവർ ഓടിവന്നു. എന്താ ശാലുമ്മ.. കെന്താന്നോ? നോക്കിനെടാ നായകളെ.. എന്റെ വീട്ടിൽ കേറി വന്നു കുറെ നായ്ക്കൂട്ടങ്ങൾ നിന്നു കുരയ്ക്കുന്നെ. ആരോട് ചോദിച്ചിട്ട് ആണെടാ നീയൊക്കെ ഇവന്മാരെ അകത്തേക്ക് കയറ്റിവിട്ടത്. അവർ ഞെട്ടി പരസ്പരം നോക്കി. അയ്യോ.. ക്ഷമിക്കണം ശാലുമ്മ.. ഞങ്ങൾ കരുതി ഇവർ   സേട്ടജിയ്ക്ക് ഒപ്പം വന്നതാണെന്ന്. അതാ ഞങ്ങൾ ഇവരെ വിലക്കാഞ്ഞത്.. ഓഹ്.. അങ്ങനെ നീയൊക്കെ കൊറേ കരുതും. മര്യധയ്ക്ക് ഇവന്മാരെ പിടിച്ചു പുറത്തു ആക്കിനെടാ. അവർക്ക് അടുത്തേക്ക്  ആജാനുബാഹികളായ   ഭാസിയും  കരുണനും  വന്നു.. കരുണൻ ആ നേരവും  ആദ്യം നോക്കിയത് അണിഞ്ഞൊരുങ്ങി ദേവത പോലെ നിൽക്കുന്ന ഭൂമിയെ ആണ്. അവന്റെ നോട്ടത്തിൽ അവൾക്കു തൊലി ഉരിഞ്ഞു പോകും പോലെ തോന്നി. അവന്റെ ആ വൃത്തികെട്ട നോട്ടം ശ്രീരാജും കൂട്ടരും അത്ര രസിക്കാത്ത മട്ടിൽ ഒന്നു നോക്കി. ഏതാടാ നീയൊക്കെ.. കരുണൻ അവന്മാരെ നോക്കി ചോദിച്ചു. ഞങ്ങൾ ഏതാന്ന് നിന്നോട് പറയണോടാ.. ശ്രീ രാജ് ചോദിച്ചതും കരുണൻ കയ്യ് രണ്ടും വിടർത്തി ഞൊട്ട ഇട്ടു കൊണ്ട് അവന്മാരെ നോക്കി. പൊന്നു മക്കളെ നിന്റെയൊക്കെ ബോഡി നല്ല ഉടയാത്തതാണ്. വെറുതെ ഈ സുന്ദരമായ ബോഡി എന്റെ കൈകൊണ്ട് ഉടച്ചെടുക്കണോ. ആഹാ... കൊള്ളാല്ലോടാ മനു ഇത്.. ഈ ചേട്ടന്റെ ബോഡി കണ്ടിട്ട് കണ്ടമാനം ഉടഞ്ഞത് ആണെന്ന് തോന്നുന്നു.. അതാ ഇങ്ങനെ കൊഴുത്തു തള പുളാന്ന് കിടക്കുന്നത്. ഇതൊക്കെ നമുക്ക് ഒന്ന് കൊറയ്ക്കണ്ടേ ചേട്ടാ. ചേട്ടൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ അതിന്നു നല്ലതുപോലെ  കുറയ്ക്കും.. അധികം കെട്ടി കിടക്കുന്ന ഈ കൊഴുപ്പ് ഉണ്ടല്ലോ അതൊക്കെ ഞങ്ങൾ ഇന്ന് ഉടച്ചു മാറ്റും. അതുവരെ സൗമ്യനായി നിന്ന കരുണൻ  അവന്മാരെ നോക്കി. ടാ പീറെ ചെറുക്കന്മാരെ നിനക്ക്ഒന്നും ഈ കരുണയെ അറിയാഞ്ഞിട്ട. ആണോ? എന്നാൽ പിന്നെ അറിഞ്ഞേക്കാം. അതിനു മുന്നേ ഒരു മിനിറ്റ് ഞങ്ങൾ ഭൂമിയോട് ജസ്റ്റ്‌ ഒന്ന് സംസാരിച്ചോട്ടെ. മിഥുൻ പെട്ടന്ന് ഭൂമിയ്ക്ക് അടുത്തേക്ക് ഓടി ചെന്ന്  ശാലുമ്മയും സേട്ടും നോക്കി നിൽക്കെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി എന്തോ സംസാരിച്ചു. ഭൂമി തീരുമാനം തന്റെ ആണ്. വേഗം ആലോചിച്ചു തീരുമാനിക്ക്. അവൾ ഞെട്ടി ശാലുമ്മയെ നോക്കി. അവര് പെട്ടന്ന് ദേഷ്യത്തിൽ ഭൂമിയുടെ കയ്യിൽ പിടിച്ചു വലിച്ചു സേട്ടിന്റെ മുന്നിലേക്ക് നീക്കി നിർത്തി. ദാ.. സേട്ടെ.. പറഞ്ഞ കാശു വെച്ചിട്ട് ഇവളെ ഇപ്പൊ തന്നെ കൊണ്ട് പോയിക്കോ. കണ്ടല്ലോ ഇവളെ കൊണ്ടു പോകാൻ ആമ്പിള്ളേര് ക്യു നിൽക്കുകയാണ്. സേട്ടിനു വേണ്ടെങ്കിൽ പറഞ്ഞോ ആ നാട്വർ ലാൽ ചോദിക്കുന്നത് തരും. എനിക്ക് ഏതായാലും കാശു മതി. ആ നേരം അവളും   ഞെട്ടി ശ്രീ രാജും മനുവും മിഥുനും ഒക്കെ ഞെട്ടിപ്പോയി..   സേട്ടാണെങ്കിൽ കാശ് എത്ര വേണമെങ്കിലും കൊടുക്കാം എന്ന രീതിയിൽ അവളെ നോക്കുന്നുമുണ്ട്. അയാളുടെ നോട്ടവും താടി ഉഴിഞ്ഞുള്ള നിൽപ്പും കാണെ  ഭൂമിക്കു ശരീരം തളരും പോലെ തോന്നി.. ആ നേരം കരുണന്റെ മുഖത്ത് വല്ലാത്തൊരു ദേഷ്യം നിറയുന്നത് ആരും ശ്രെദ്ധിച്ചില്ല. ""നീങ്ക പറഞ്ഞ തൊക എവളോ ആച്ചാലും  നോ പ്രോബ്ലം. എനക്ക് ഇവളെ മട്ടും മതി."" എന്നാ അഴക ദേവതമാരി ഇരിക്കെ.. റൊമ്പ പുടിച്ചു പോച്ചു. അയാൾക്ക് അരികിലേക്ക് അവർ അവളെ ബലമായി നിർത്താൻ ശ്രെമിച്ചതും അവൾ പെട്ടന്ന്  അവരെ തള്ളി മാറ്റി  മിഥുന്റെ അരികിലേക്ക് ഓടി ചെന്നു. എനിക്ക് സമ്മതം ആണ്   നിങ്ങളുടെ കൂടെ വരാൻ. എന്നെ ഇവിടെ നിന്നു ഒന്ന് രക്ഷിക്കുമോ.? അല്ലെങ്കിൽ ഇവരെന്നെ അയാൾക്ക് വിൽക്കും. ഈ നേരം ശ്രീ രാജും കരുണാനുമായി പൊരിഞ്ഞ അടി നടക്കുകയാണ്. രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും കിട്ടുന്നുണ്ട്.. അതിനിടയിലേക്ക് ഭാസി കൂടി ചെന്നതും മനു പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു മിസ്സ്‌ കാൾ അടിച്ചു കൊണ്ട് ഭാസിയുമായി അടി ആയി. മിഥുൻ അപ്പോഴേക്കും ഭൂമിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഓടാൻ ശ്രെമിച്ചതും അവളുടെ മറ്റേ കയ്യിൽ ശാലുമ്മ കടന്നു പിടിച്ചു. അവർ അപ്പോഴേക്കും ആരൊക്കെയോ വല്യക്കാരെ വിളിച്ചു. ആരൊക്കെയോ എവിടെ നിന്നൊക്കെ ഓടിപ്പാഞ്ഞ് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ആ നിമിഷം ഭൂമിയ്ക്ക് ബോധ്യമായി ഇവരുടെ കയ്യിൽ നിന്നും രക്ഷപെടാൻ തനിക്ക് ഒരിക്കലും ആവില്ലെന്ന്. തന്നെ രക്ഷിക്കാൻ വന്നു തല്ലു വാങ്ങുന്ന മിഥുനെയും രാജിനെയും മനുവിനെയും ഒക്കെ കാണെ അവൾക്ക് സങ്കടം വന്നു. താൻ കാരണം ഇവരു കൂടി.. എന്ന് ഓർത്തതും അവൾ തീർത്തും നിസ്സഹായയായി തീർന്നിരുന്നു. പെട്ടന്ന് അകത്തേക്ക് കയറി വരുന്ന കൊറേ ചെറുപ്പക്കാരെ കണ്ടു അവൾ ഞെട്ടി നോക്കി നിന്ന നേരത്തു   അവിടെ ഭയങ്കര അടി ആയി.. ആ അടിയ്ക്ക് ഇടയിൽ മിഥുനെ പിടിച്ചു വെച്ച ഏതോ ഒരുത്തന്റെ കാലിൽ അമർത്തി ചവിട്ടി അവന്റെ കവിളിൽ കടിച്ചു കൊണ്ട് അവൻ അയാളെ തള്ളി മാറ്റി.. പിന്നെ അവനെ പിടിച്ചു വെക്കാൻ നോക്കിയ  ആരെയൊക്കെയോ അവൻ നല്ല പോലെ അങ്ങ് കടിച്ചു പറിച്ചു. അവന്റെ കടി കൊണ്ട് അവരൊന്നു വിട്ട നേരം അവൻ ഓടി ചെന്ന്  ഭൂമിടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി. അവിടുത്തെ അടിയും ബഹളവും കണ്ട് നാട്ടുകാർ അന്തിച്ചു നിന്നു. ആരോ പോലീസിൽ അറിയിക്കാൻ തുടങ്ങിയതും ആരൊക്കെയോ തടഞ്ഞു. കിട്ടട്ടെ അവന്മാർക്ക്. ഈ നാട്ടുകാരെ മുഴുവൻ പേടിപ്പിച്ചു നിർത്തിയത് അല്ലെ.. ഇവന്മാരുടെ കയ്യിന്നു കിട്ടിയതൊക്കെ മറന്നോ. ഇതുപോലെ ഇവന്മാർക്ക് കിട്ടുന്ന ഒരു അവസരം നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്നത് അല്ലേ. ഇതിപ്പോ  കണ്ടിട്ട് ഏതോ കോളേജ് പിള്ളേര് ആണെന്ന് തോന്നു. മിക്കവാറും ആ ഭൂമി കൊച്ചിന്റെ കൂടെ പഠിക്കുന്നതുങ്ങൾ ആവും. ആ കൊച്ചിനെ അകത്തുള്ള ആ തേ*-* വിക്കാൻ നോക്കിയതാ. എന്തോ അതിന്റെ ഭാഗ്യത്തിന് ഈ പിള്ളേര് വന്നു. പുറത്തേക്ക് പേടിച്ചു ആരണ്ട്  വരുന്ന  ഭൂമിയെ നോക്കി നാട്ടുകാർ പറയുമ്പോൾ അവൾ അന്ന് ഭയമില്ലാതെ ആ നാട്ടുകാരുടെ മുഖത്തേക്ക് ധൈര്യത്തെ നോക്കി. ഇത്രയും കാലം അവൾ കരുതിയിരുന്നത് ഈ നാട്ടുകാരെല്ലാം ശാലുമ്മയുടെ ഭാഗത്തായിരുന്നു എന്നായിരുന്നു. പക്ഷെ എന്നാൽ ഇന്ന് അവർ തനിക്ക് വേണ്ടി നിൽക്കുന്നത് കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു. മോള് ഈ പിള്ളേരുടെ കൂടെ പോയിക്കോ.. അകത്തേക്ക് ആ സേട്ടിന്റെ വണ്ടി വന്നപ്പോഴേ  ഞങ്ങൾക്ക് മനസ്സിലായത്. അകത്തിരിക്കുന്നവൾ അയാടെ കയ്യിന്നു കാശു വാങ്ങിന്നു .. ഇനിയിപ്പോ ഒന്നും പേടിക്കണ്ട  മോള് പോയി രക്ഷപ്പെട് അല്ലെങ്കിൽ ഇവൾ നിന്നെ വീണ്ടും ആർക്കെങ്കിലും വിൽക്കും. അവൾ ആ നേരം കണ്ണീരോടെ അവരെ നോക്കി തൊഴുതു.. ഈ സമയം അകത്തു മനു സേട്ടിന്റെ അടിനാവി നോക്കി ഒരെണ്ണം കൊടുത്തു.. ടാ കള്ള കിളവ.... നിനക്ക് കെട്ടാൻ കൊച്ചു പെമ്പിള്ളേരെ വേണം അല്ലെ.. നിന്റെ സൂക്കേട് ഞാൻ ഇപ്പൊ മാറ്റി തരാം.. അവൻ അയാളുടെ അടി വയറ്റിലായി ചൂണ്ടു വിരൽ ചേർത്തു ഒന്ന് പിടിച്ചതും  അയാൾ മരണ വെപ്രാളംത്തോടെ  വിക്കാൻ തുടങ്ങി. അപ്പോഴേക്കും എല്ലാവരും തറ പറ്റി കഴിഞ്ഞിരുന്നു. ഇതെല്ലാം കണ്ടു ഭയന്ന് കർട്ടന് മറവിൽ ഒളിച്ചു നിന്ന   ശാലുമ്മയെ  ശ്രീ രാജ് കൈ ആട്ടി വിളിച്ചു. കർട്ടന് പിന്നിൽ മറഞ്ഞു നിൽക്കാതെ ഇറങ്ങി വാടി പെണ്ണിന്റെ രൂപത്തിൽ ജനിച്ച രാക്ഷസി. നീ ഇറങ്ങി വരുന്നോ അതോ ഞാൻ ഈ കയ്യിൽ ഇരിക്കുന്ന മൊന്ത കൊണ്ടു തരണോ. സൈടിലേ  ഷോകേഴ്സിൽ ആന്റിക്ക് ആയി വെച്ചിരുന്ന ഷോ പീസിൽ ഇരുന്ന വെട്ടി തിളങ്ങുന്ന കൊത്തു പണികളോട് കൂടിയ ആ മൊന്ത അവൻ പൊക്കിയെടുത്തു കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞതും അവർ ഭയന്നു പുറത്തേക്ക് വന്നു. ""ഭൂമിയെ ഞങ്ങൾ അങ്ങ് കൊണ്ട് പോവാ.. കാളിയാട്ട് മനയിലെ ഞങ്ങടെ പെങ്ങൾ ആയിട്ട് വഴിക്കാൻ."" ഇനി നീയോ നിന്റെ ആൾക്കാരോ അവളെ തിരഞ്ഞു മഹാദേവപുരത്തേക്ക് വന്നാൽ ജീവനോടെ തിരികെ പോകില്ല. അവളുടെ സാധനങ്ങൾ ഒക്കെ പോയി എടുത്തിട്ട് വാടി രാക്ഷസി.. അവളുടെ ഒരു സാധനം ഒന്ന് പോലും മിസ് ആകരുത്.. വേഗം വേണം. പെട്ടന്ന് ശാലുമ്മ ഭയന്നു പോകാൻ തുടങ്ങിയതും നാണിയമ്മ പറഞ്ഞു ഞാൻ ചെന്ന് എടുത്തിട്ട് വരാം. അല്പനേരത്തിനു ശേഷം അവളുടെ സകല സാധനങ്ങളുമായി  അവരെല്ലാം പോകുന്നത് കാണെ ശാലുമ്മ പകയോടെ സോഫയിൽ കാലുന്മേൽ കാലും വെച്ചു അഴിഞ്ഞു ഉലഞ്ഞ മുടിയോടെ ഇരുന്നു. അവർ പകയോടെ  തന്റെ വീടിന്റെ ഗേറ്റ് കടന്നു പോകുന്ന വണ്ടികളും നാട്ടുകാരുടെ ആർപ്പ് വിളിയും ശ്രവിച്ചു. തനിക്ക് ഇതിൽപരം ഒരു അപമാനം ഉണ്ടാകാനില്ലെന്ന പോലെ  അവർ മുന്നിലെ വാതിലിൽ കൂടി മുറ്റത്തേക്ക് തുറിച്ചു നോക്കി ഇരുന്നു. ആ നേരം അവളെ കൊല്ലാനുള്ള പക അവരുടെ ഉള്ളിൽ ആളി. ആ നേരത്തു മറ്റൊന്ന് കൂടി സംഭവിച്ചു..പുതുക്കി പണിഞ്ഞ ഇളയന്നൂർ മനയുടെ വടക്കു ഭാഗത്തായി വർഷങ്ങളായി പൊളിക്കാതെ അടച്ചു പൂട്ടി  ഇട്ടിരുന്ന  നിലവറയുടെ ഉള്ളിൽ  കഴിഞ്ഞിരുന്ന   തിളങ്ങുന്ന നീല കണ്ണുകളോടെഉള്ള ഒരു  വലിയ കരി നാഗം മച്ചീനിയിൽ കൂടി ഈഴഞ്ഞു പുറത്തേക്ക് ഇറങ്ങി. അത്‌ ഈഴഞ്ഞു പുറത്തു എത്തിയതും  അത്യുഗ്രമായ വലിയ ശബ്ദത്തോടെ ആ നിലവറ നിലം പതിച്ചു. ആ ശബ്ദം കേട്ടു എല്ലാരും ഞെട്ടി നിന്നു.. തുടരും.. #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
📔 കഥ - Part -9 @0@]@ இ 0191 09 Part -9 @0@]@ இ 0191 09 - ShareChat
Part-8 മഴ മിഴി ✍️.... മര്യധയ്ക്ക് പറഞ്ഞോ. നീ അവളെ ആരുടെ ഒപ്പമാ പറഞ്ഞു വിട്ടേ. പറയുന്നതിന് ഒപ്പം അവർ ഇരുന്നിടത്തു നിന്നും എണീറ്റു അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു.. അവര് അരികിലേക്ക് വരുന്നത് കാണെ ഭൂമിയുടെ തൊണ്ട ഭയത്താൽ വറ്റി വരണ്ടു. അവൾ ഭയത്താൽ തല താഴ്ത്തി നിന്നു പോയി. എന്റെ മഹാദേവ.. ശാലുമ്മ ഇന്നെന്നെ കൊല്ലും.. ഞാൻ എന്താ പറയേണ്ടത്.. നേര് പറഞ്ഞാലും ഇല്ലെങ്കിലും തല്ലു ഉറപ്പാണ്. ഞാൻ നേര് പറഞ്ഞാൽ സ്നേഹേച്ചി എന്നെ കൊല്ലും. നേര് പറയാണ്ട് ഇരുന്നാൽ ശാലുമ്മ കൊല്ലും. ഈ നരകത്തിൽ നിന്നും എങ്ങോട്ടേലും ഒന്ന് ഓടി പോകാനാ തോന്നുന്നേ.. അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ പോകാനും വയ്യ.. അവൾ ഓർത്തു കൊണ്ട് നിന്നതും മുടികെട്ടിൽ പിടിച്ചു ഉയർത്തിയ  നോവിൽ അവൾ അറിയാതെ കരഞ്ഞു പോയി. ആഹ്ഹ്ഹ്... വേദനിക്കുന്നു ശാലുമ്മേ. ഈ പിടി ഒന്ന് വിടുവോ? നാവു അടക്കി മര്യാദയ്ക്ക് പറയെടി എവിടെ ന്റെ മോള്. നിക്ക് അറിയില്യ..!! വന്നു വന്നു നീ കളവ് പറയാനും തുടങ്ങി അല്ലെ.. കവലയിൽ നിന്നെ തേടി ആരൊക്കെയോ വന്നിരുന്നു ഞാൻ അറിഞ്ഞു. ആ നേരം അവൾ ഞെട്ടലോടെ അവരെ നോക്കി.. എന്നെ തേടിയോ?അമ്പരപോടെ അവൾ ചോദിച്ചു.. പിന്നെ എന്നെ തേടി ആണോടി ഒരുമ്പേറ്റോലെ. നീ ആർക്കാടി അസത്തെ എന്റെ കുഞ്ഞിനെ കൊണ്ട് കൊടുത്തത്.. ഏതാടി ആ വന്നവന്മാരൊക്കെ. എനിക്ക്... നിക്ക് ഒന്നും അറിയില്ല ശാലുമ്മേ.. പെട്ടന്ന് കവിൾ അടച്ചു കിട്ടിയ തല്ലിൽ  അവൾ അവിടം മരവിച്ച പോലെ നിന്നു പോയി. സ്ഥിരമായി കിട്ടുന്നത് കൊണ്ട് ആണോ എന്തോ  ഇപ്പോൾ തല്ലു കിട്ടുമ്പോൾ മൊത്തത്തിൽ ഒരു തരം മരവിപ്പാണ്. എങ്കിലും വായിൽ ചോര യുടെ രുചി കലർന്നതും അടിയിൽ കവിളിലെ മാംസം മുറിഞ്ഞിട്ട് ഉണ്ടെന്നു അവൾക്ക് ഉറപ്പ് ആയിരുന്നു.. നേര് പറയാതെ ഇവൾക്ക് ഒരിറ്റു വെള്ളം കൊടുത്തേക്കരുത്.. നാളെ ആ സേട്ടിനോട് വരാൻ പറയാം. എത്രയും വേഗം ഇവളെ ഇവിടുന്നു പറഞ്ഞു വിടണം. എന്നാലേ ഇവടെ അഹങ്കാരം തീരു. വേലക്കാരിയായ  നാണിതള്ളയെ നോക്കി അവർ ആക്രോഷിക്കുമ്പോൾ ആണ് അവിടേക്കു   അവരുടെ ശിങ്കടിയായ   കരുണൻ വന്നത്. അതിനെ വെറുതെ ഉപദ്രവിക്കാതെ വിട്ടേക്ക്  ശാലു.. ആ പെണ്ണിന് ഒന്നും അറിയില്ല. നിന്റെ മോള് ഏതോ ഒരുത്തന്റെ കൂടെ ഓടി പോയതാ ദാ മാധവപുരം രജിസ്റ്റർ ഓഫീസിൽ നിന്നും   വിവാഹവും കഴിച്ച പോയത്. കൂടെ സാക്ഷിയായി ഉണ്ടാരുന്ന പെണ്ണ് ഇവൾ അല്ല. ഞാൻ എല്ലാം അന്വേഷിച്ചിട്ട പറയുന്നേ. ആ നേരം ഭൂമി ഭയത്താൽ തല താഴ്ത്തി നിന്നു പോയി.. അവളുടെ ആ നിൽപ്പ് കാണെ  കരുണൻ അവളെ നോക്കി ഒന്ന് ചുണ്ട് നനച്ചു വിട്ടു. എന്റെ മോളെ  സഹായിച്ചത് ആരാണെങ്കിലും എനിക്ക് അറിയണം കരുണ. നിനക്ക് അറിയാല്ലോ രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ട പെണ്ണാണ്.. ഞാൻ അവരോഡ് ഇനി എന്ത്‌ പറയും. ഇട്ടു മൂടാൻ സ്വത്തുള്ള കൂട്ടങ്ങൾ ആണ്..ഇതുപോലെ ഒരു ബന്ധം ഇനി വേറെ കിട്ടില്ല. എനിക്ക് അവനെ കൊന്നിട്ട് ആയാലും എന്റെ മോളെ കിട്ടണം.. . പോയി തേടി കണ്ടു പിടിക്ക് അവരെ സഹായിച്ചത് ആരൊക്ക ആണെന്ന്.. പിന്നെ നീ പറഞ്ഞ ആ പെണ്ണില്ലേ അവളെ സഹായിച്ച ആ പെണ്ണ് അവളെ എനിക്ക്  വേണം. അവർ പറയുന്നത് കേൾക്കെ ഭൂമിടെ ഉള്ളം ഭയത്താൽ വിറച്ചു.. കരുണൻ ഭൂമിയെ വല്ലാത്ത ഭാവത്തിൽ നോക്കി കൊണ്ട്  പറഞ്ഞു. "നീ ഒന്ന് അടങ്ങു. ശാലു.." "".അവളെ ഈ കരുണൻ പൊക്കി നിന്റെ മുന്നിൽ കൊണ്ടു തരും.." "ഹ്മ്മ്.... നിന്നെ എനിക്ക് വിശ്വാസമാ...കരുണ.. " അവൻ ചിരിയോടെ തന്നെ നോക്കുന്നത് കാണെ   ഭൂമിയുടെ ഉള്ളിലെ ഭയം കൂടി. ഇനിയും ഈ വീട്ടിൽ കഴിയുന്നത് അപകടമാണ്.. ശാലുമ്മ നേര് അറിഞ്ഞാൽ അതോടെ തീരും.. അതിനു മുന്നേ ഇവിടുന്ന്  ഹോസ്റ്റലിലേക്ക് പോണം. ഈ പ്രശ്നത്തിന് ഇടയിൽ  ശാലുമ്മ വിടുമോ? വിടാതെ ഇരുന്നാൽ അച്ഛനെ ഇങ്ങനെ ജയിലിൽ നിന്നും ഇറക്കും. കഴിഞ്ഞ തവണ വക്കീലിനെ ചെന്ന് കണ്ടപ്പോൾ ആണറിഞ്ഞത് അച്ഛനു ശിക്ഷയിൽ   കുറവ് ലഭിചെന്ന്.. പക്ഷെ പകരമായി കെട്ടി വെക്കേണ്ട തുക ഇവിടെ നിന്നാൽ കിട്ടില്ല.. ഒരു നയാ പൈസ ശാലുമ്മാ തരില്ല. അവിടെ നിന്നു കൊണ്ട് പഴയ പോലെ എന്തെങ്കിലും ജോലി നോക്കണം. കഴിഞ്ഞ തവണത്തെ വക്കീൽ ഫീസിൽ കുറച്ചു കൊടുക്കാൻ ബാക്കി ഉണ്ട്. അതിന്റെ ഇത്തിരി ആസാ lരസ്യം  വക്കീലിന്റെ വാക്കുകളിൽ ഉണ്ടാരുന്നു. അയാളെ കുറ്റം പറയാൻ പറ്റുമോ? പല തവണ ആയി അച്ഛന്റെ കേസ് വാദിച്ചതിൽ അയാൾക്ക് കൊടുക്കാൻ  കുറെ കിടപ്പുണ്ട്.... അയാൾ അല്ലാതെ വേറെ ആരു ഈ കേസ് വാദിച്ചാലും ജയിക്കില്ല.. കാരണം അയാൾ അതുപോലെ നല്ലൊരു വക്കീൽ ആണ്. എന്തായാലും നാളെത്തന്നെ  ശാലുമ്മയുടെ കാല് പിടിച്ചിട്ട് ആയാലും ഇവിടുന്ന് പോണം.. അന്നത്തെ ആ രാത്രി പലതും ചിന്തിച്ചു അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.. ***** നാലു ദിവസത്തിനു ശേഷം ഇതേ സമയം മഹാദേവർമടത്തിലെ  തറവാടും കടന്നു  നിരന്നു നിൽക്കുന്ന ജാതി തോട്ടത്തിന് നടുവിൽ കൂടി കുറെ ആളുകൾ  ആ   ഇരുട്ടിലും  ആരെയോ വലിച്ചു ഈഴച്ചു കൊണ്ട്   പോവുകയാണ്.. ഇരുട്ടിൽ ആരുടെയും മുഖം വ്യക്തമല്ല..അവർ വലിച്ചിഴച്ചു കൊണ്ടു വന്ന ആളെ  ജാതി തോട്ടത്തിന് സൈഡിലായി കാണുന്ന ഔട്ട്‌ ഹൗസിനു മുന്നിലേക്ക്‌ കൊണ്ട് വന്നു. അവിടുത്തെ അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രാജേഷനെ കണ്ടു അയാൾ ഒന്ന് ഭയന്നു. ഒരു  black കളർ കുർത്തി  ആണ് അയാളുടെ വേഷം. നെറ്റിയിലേക്ക് വീണു കിടന്ന നീണ്ട മുടിയിഴകൾ കൈ വിരലുകളാൽ ഒന്ന് ഒതുക്കി കൊണ്ട്  അയാൾ സുഗുണൻ  നോക്കി.. എന്താടോ സുഗുണ തനിക്ക് സുഖം ആണോ? അയാൾ പേടിയോടെ രാജേഷിനെ നോക്കി. ഹാ എന്താടോ താൻ ഒന്നും മിണ്ടാതെ.. ഓർമ്മ ഉണ്ടോ തനിക്ക് എന്നെ. അവൻ അയാളുടെ മുഖം പിടിച്ചു തനിക്ക് അരികിലേക്ക്  ചേർത്തു കൊണ്ട് ചോദിച്ചു. അയാൾ പേടിയോടെ  നോക്കി.. എന്നാൽ ഇനി സുഗുണൻ പറഞ്ഞാട്ടെ എന്റെ മോളുടെ കല്യാണം മുടക്കാൻ ഉള്ള  മാസ്റ്റർ മൈൻഡ് ആരുടേത് ആയിരുന്നു എന്ന്. ആ കാളിയാട്ട് മനയിലെ കാർന്നോമ്മാരുടെയോ അതോ ആ പീറ പിള്ളേരുടെയോ. നീ അല്ലെ അവിടുത്തെ മനസാക്ഷി സൂക്ഷിപ്പുകാരൻ മര്യധയ്ക്ക് പറഞ്ഞാൽ നീ ഈ കോലത്തിൽ പോകും അല്ലെങ്കിൽ അറിയാല്ലോ ഈ പിള്ളേരെ. നമ്മുടെ നാട്ടുകാര് അല്ല എല്ലാം വരുത്തന്മാരാണ്.. ഒന്നിനും മനുഷ്യത്വം എന്നാ ഒന്നില്ല. അതോണ്ട് പറയ് സുഗുണ  ആരുടെയാണ് മാസ്റ്റർ മൈൻഡ്. അയാളുടെ കയ്യിൽ ബൂട്സ് ഇട്ട കാലുകൾ കൊണ്ട് നന്നായിചവിട്ടി അരച്ച് കൊണ്ടാണ് രാജേഷിന്റെ ചോദ്യം.. ഞാൻ കുറച്ചു സോഫ്റ്റ്‌ ആയി ചോദിക്കും പക്ഷെ  ആ നിൽക്കുന്ന ഞങ്ങടെ അച്ഛൻ ചോദിച്ചാൽ അറിയാല്ലോ.. പിന്നെ താൻ ഇങ്ങനെ കാറാൻ ബാക്കി കാണില്ല.. അപ്പോഴാണ് സുഗുണൻ   അവനു പിന്നിലായി മുറുക്കാൻ ചവച്ചു ഇരിക്കുന്ന പ്രതാപനെ കണ്ടത്.. അയാളെ കണ്ട മാത്രയിൽ  സുഗുണന്റെ ഉള്ളിലെ ഭയം വർധിച്ചു. അയാൾ പേടിയോടെ  പ്രതാപനെ നോക്കി. പെട്ടന്ന് പ്രതാപൻ ചവച്ചു കൊണ്ടിരുന്ന മുറുക്കാൻ നിലത്തേക്ക് നീട്ടി തുപ്പി കൊണ്ട് അയാൾക്ക് അരികിലേക്ക് ചെന്നു.. നമ്മൾ ഇങ്ങനെ അടുത്തു കണ്ടിട്ട്  കൊല്ലം കൊറേ ആയില്ലേ  സുഗുണ.. ഒരു നിമിഷം അവരുടെ ഇരുവരുടെയും മിഴികൾ തമ്മിൽ ഒന്ന് കോർത്തു. സുഗുണൻ ഞെട്ടലോടെ അയാളുടെ മിഴികളിലേക്ക് നോക്കി. ഇരുവരും ഒരേ നിമിഷം ഞെട്ടി നോക്കി.. സുഗുണൻ ഭയത്തോടെ പ്രതാപനെ നോക്കി.. അന്ന് വർഷങ്ങൾക്ക് മുൻപ്   ഞാൻ കണ്ടത് നിങ്ങളെയാണ്. . സുഗുണൻ പരിസര ബോധം ഇല്ലാത്ത പോലേ പറഞ്ഞതും  പ്രതാപന്റെ കൈകൾ സുഗുണന്റെ കഴുത്തിൽ മുറുകി..ഒപ്പം അയാളുടെ ഗംഭീര്യമാർന്ന ശബ്ദ ധ്വനി അവിടെ മുഴങ്ങി കേട്ടു.. നീ കണ്ടത് കണ്ട പോലേ ഇരിക്കട്ടെ ..സുഗുണ.. ആരോടും പറയാൻ നിൽക്കണ്ട,.ക്രൂരമായ ചിരിയോടെ പ്രതാപൻ പറഞ്ഞു പറഞ്ഞുകൊണ്ട് അയാളുടെ കഴുത്തിൽ മുറുക്കി പിടിച്ചു തന്റെ കയ്യിൽ പ്രാണനായി പിടയുന്ന സുഗുണനെ നോക്കി.. രാജേഷ് ആ നേരം ചുണ്ടിൽ പുകയുന്ന സിഗരറ്റ് ഊതി തീർക്കുക ആയിരുന്നു.. അടുത്ത ദിവസം മഹാദേവപുരം ഉണർന്നത് ആറ്റിൽ ഒരു അജ്ഞാത ജഡം പൊങ്ങി എന്നാ വാർത്തയോടെ ആണ്. അറിഞ്ഞവർ അറിഞ്ഞവർ ആറ്റിൻ തീരത്തേക്ക് ഓടി.. കൈതകാട്ടിൽ  പൊങ്ങിയ ജഡം ആരുടേത് ആണെന്ന് അറിയാതെ എല്ലാരും മിഴിച്ചു നോക്കി നിന്നു. അൽപനേരം കഴിഞ്ഞു പോലീസ് എത്തി ബോഡി എടുക്കുമ്പോൾ ആണ് കണ്ടത്  അത്‌ കാളിയാട്ട് മനയിലെ കാര്യസ്ഥാനായ സുഗുണന്റെ ജഡം ആണെന്ന്. അതോടെ ആളുകൾ ഞെട്ടി.. വർഷങ്ങൾക്ക് ശേഷം  വീണ്ടും കാളിയാട്ട് മനയിൽ ഒരു മരണം സംഭവിച്ചിരിക്കുന്നു.. അതും അവിടുത്തെ കാര്യസ്തനായാ സുഗുണൻ മരിച്ചിരിക്കുന്നു. സംഭവം അറിഞ്ഞു കളിയാട്ടു മനയിൽ നിന്നും ദേവനും നന്ദനും എത്തുമ്പോൾ അവിടെ അമിത് ഉണ്ടായിരുന്നു കൂടെ കുറച്ചു പോലീസ് കാരും. കൊന്നു തള്ളിയേത് അല്ലെടോ ? എന്നിട്ട് ആറ്റിൽ ചാടി ചത്തുന്നു വരുത്തി തീർക്കാമല്ലോ.. അമിത്  മൂർച്ചയോടെ അവരെ നോക്കി ചോദിക്കുമ്പോൾ  ദേവൻ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി. കൊന്നു തള്ളിയാ ശീലം ഞങ്ങൾക്ക് ഇല്ല..മോനെ ആ ശീലം ഉള്ളവർ ആദ്യം അങ്ങനെയേ ചോദിക്കു. എന്തായാലും രണ്ടാളും വന്നു ജീപ്പിലോട്ട് കേറൂ കുറച്ചു ചോദ്യം ചെയ്യാൻ ഉണ്ട്.. പരുഷമായി പറഞ്ഞു കൊണ്ട് അമിത് അവരെ നോക്കിയതും പെട്ടന്ന് ചുറ്റിലും   ഇരു ചേരിയായി  ഇരു കൂട്ടരുടെയും ആളുകൾ നിറഞ്ഞു. അവസാനം രംഗം പന്തി അല്ലെന്നു  തോന്നി അമിത് അവരെ നോക്കി പേടിപ്പിച്ചു കൊണ്ട് അവിടം വിട്ടു. ബോഡി നേരെ പോസ്റ്റ്മോർട്ടതിന് വിട്ടു കൊണ്ട് അമിത് നേരെ തറവാട്ടിലേക്കു ചെന്നു. അവൻ നല്ല ദേഷ്യത്തിൽ ആയിരുന്നു.. എന്താ മോനെ..മോനിന്നു നല്ല ദേഷ്യത്തിൽ ആണല്ലോ. ഒന്നും പറയണ്ട മുത്തശ്ശ.. ഇന്ന് ആ കാളിയാട്ട് മനക്കാരെ പൂട്ടാൻ നല്ലൊരു അവസരം ഒത്തു വന്നത് ആയിരുന്നു. പക്ഷെ നാട്ടുകാര് ഇടപെട്ടു ആ അവസരംപോയി. അല്ലായിരുന്നെങ്കിൽ ആ  രണ്ടിനെയും ഞാൻ ഇന്ന് വിലങ്ങു വെച്ചു കൊണ്ടു പോയേനെ. ഒന്നാമതേ നമ്മുടെ ശ്രീ ബാലയുടെ വിവാഹം മുടക്കിയ ചൊരുക്ക് ന്റെ ഉള്ളിൽ ഉണ്ട്.. ഒരവസരം കിട്ടാൻ ഞാൻ കാത്തിരുന്നേത്... നോക്കട്ടെ... അവരെ പൂട്ടാൻ ഉള്ള വല്ലതും കിട്ടുമോന്നു.. എന്നാലും അവിടുത്തെ കാര്യസ്ഥാൻ സുഗുണനെ കൊന്നത് ആരായിരിക്കും..?  അതോ അയാൾ ആറ്റിൽ ചാടി ചത്തത് ആവുമോ.? എന്തായാലും  പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ.. അതു കഴിഞ്ഞു ബാക്കി കാര്യം.. ഏത് അവൻ ആയാലും ഞാൻ അവനെ പൂട്ടും അല്ലേൽ മുത്തശ്ശൻ കണ്ടോ. തന്നെ നോക്കി പറയുന്നവനെ പ്രതാപൻ നോക്കി പുഞ്ചിരി തൂകി. **** ഒരാഴ്ച കഴിഞ്ഞില്ലേ ശാലുമ്മേ ഞാൻ പൊയ്ക്കോട്ടേ. ഞാൻ അല്ല സ്നേഹിച്ചിയെ ഓടിപ്പോകാൻ സഹായിച്ചേ.. ന്നെ ഒന്ന് വിശ്വാസിക്ക്... എല്ലാ ഫ്രൈഡേയും ഞാൻ ഇങ്ങു എത്തിയേക്കാം.. വാക്ക് തെറ്റിക്കില്ല. എന്തായാലും നീ ഇപ്പോൾ ഞാൻ പറഞ്ഞ പോലെ റെഡി ആയി വാ. അത്‌ കഴിഞ്ഞു പൊയ്ക്കോ. നേരാണോ. അതെ പോയി ഒരുങ്ങി വാടി. അവർ അലറിയതും ഭൂമി   റൂമിലേക്ക് ഓടി ഉള്ളതിൽ ഭംഗി ഉള്ള ഡ്രെസ്സും അണിഞ്ഞു അവൾ അവർക്കു അരികിലേക്ക് വന്നു. ആ നേരത്താണ് ഹാളിലേക്ക് ആരൊക്കെയോ കയറി വന്നത്. അവരുടെ ശബ്ദം കേട്ടാണ്   ഭൂമി അവിടേക്കു നോക്കിയത്. മുന്നിൽ നിൽക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ മിഴിച്ചു ഉന്തി വന്നു. താൻ ചതിക്ക പെട്ടല്ലോന്ന് ഓർത്തു  അവൾ ഭയത്തോടെ  ശാലുമ്മയെ നോക്കി.. അവരുടെ ചുണ്ടിൽ അവരെ കാണെ ചിരി വിടർന്നതും അവളുടെ ഉള്ളിൽ  ഒരു ആന്തൽ ഉണ്ടായി.. അവൾ ഭയത്തോടെ അവരെയും വന്നവരെയും നോക്കി. അങ്ങനെ ഭയന്നു നോക്കി നിന്ന അതെ നേരത്തു  അകത്തേക്ക് വരുന്ന  വേറെ ഒരു കൂട്ടരേ കണ്ടു അവൾ ഭയന്നു വിറച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിന്നു. തുടരും ഇന്നലെ എന്റെ കയ്യൊന്നു മുറിഞ്ഞു. അത്‌ കൊണ്ട് ഫോണിൽ കുത്താൻ നല്ല ബുദ്ധിമുട്ട് ഉണ്ട്..അത്‌ കൊണ്ട് വോയിസ്‌ റെക്കോർഡ് ഉപയോഗിച്ച എഴുതിയെ.. അക്ഷര തെറ്റുണ്ടെൽ എല്ലാരും ക്ഷമിക്കുക.. #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ! #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - @0@]@ இ 0191 09 Pod -$ @0@]@ இ 0191 09 Pod -$ - ShareChat
Part-7 മഴ മിഴി ✍️.... അരുൺ അത്‌ സൂം ഇൻ ചെയ്തും സൂം ഔട്ട്‌ ചെയ്തും  ഒരു  ഡിക്ടറേറ്റിവിനെ പോലെ നോക്കി കൊണ്ട് ഇരുന്നു. എന്താടാ... വല്ലോം  കണ്ടെത്തിയോട ഡിക്ടറേറ്റിവേ.. എന്റെ സിക്സ് സെൻസ് പറയുന്നു ഇത് ആ പെണ്ണ് അല്ലെന്നു. പക്ഷെ സിക്സ് സെൻസ് ഇല്ലാതെ നോക്കുമ്പോൾ പറയുമ്പോൾ ഇത് ആ പെണ്ണ് തന്നെയാണെന്ന് തോന്നുന്നെന്ന.. ആകെ ഒരു കൺഫ്യൂഷൻ. പെട്ടന്ന് അമൻ തിരിഞ്ഞു രണ്ടിനെയും നോക്കി. പിന്നെ ദേഷ്യത്തിൽ അലറും പോലെ പറഞ്ഞു. ഗെറ്റ് ലോസ്റ്റ്‌ ****.. അവന്റെ ആ അലർച്ചയോടെ ഉള്ള പറച്ചിലിൽ അരുണും കൈലാസും ഞെട്ടി അവനെ നോക്കി. ഇറങ്ങി പോയിനെടാ.. നിന്നോടൊക്കെ അല്ലെ പറഞ്ഞത്. അവൻ ദേഷ്യത്തിൽ വീണ്ടും ഉറഞ്ഞു തുള്ളിയതും രണ്ടാളും ജീവനും കൊണ്ട് പുറത്തേക്ക് ഇറങ്ങി. അതിനു അടുത്ത നിമിഷം അമൻ കാറ്റുപോലെ പാഞ്ഞു വന്നു ഡോർ ശക്തിയിൽ വലിച്ചു അടച്ചു ലോക്ക് ചെയ്തു. ആ ശബ്ദത്തിൽ പരസ്പരം മിഴിച്ചു നോക്കി കൊണ്ട് അരുണും കൈലാസും അടഞ്ഞ ഡോറിലേക്ക് നോക്കി അന്തിച്ചു നിന്നു.. ഈ കോപ്പന് പ്രാന്തയോടാ. ആ പെണ്ണിന്റെ ഫോട്ടോ അവന്മാർക്ക് ഒപ്പം കണ്ടപ്പോൾ തുടങ്ങിയ സൂക്കേട അവനു... നമ്മൾ ഏതാണ്ട് ചെയ്ത പോലെയാ കോപം.. ഒന്നാമതെ അവനിതിരി കോപം കൂടുതലാണ്. ഇനിയിപ്പോ ആ പെങ്കൊച്ചിന്റെ പുറകെ ആവും ഇവൻ. എന്തായാലും  ഇനി  ഇവിടെ  എന്തേലുമൊക്കെ നടക്കും.. എന്തായാലും ഒരു അറ്റാക്ക് പ്രതീക്ഷിക്കാം.. നീ വാ ടാ  അരുണേ..നമുക്ക് താഴെ എന്താ പ്ലാനും പദ്ധതിയും എന്നറിഞ്ഞിട്ടും വരാം.. അവർ താഴേക്കു  പോകുമ്പോൾ അമൻ ദേഷ്യത്തിൽ മുന്നിൽ ഇരുന്ന  ഫ്ലവർ വെയിസ് എടുത്തു നിലത്തേക്ക് എറിഞ്ഞു. "എന്നെ അത്രേം ആളുകളുടെ മുന്നിൽ നാണം കെടുത്തിയിട്ട് മുങ്ങിയവൾ ഇന്ന് എന്റെ ചേച്ചിടെ വിവാഹം മുടക്കി കൊണ്ട് പൊങ്ങി ഇരിക്കുന്നു." അതും ആ കാളിയാട്ട് മനക്കാർക്ക് ഒപ്പം ചേർന്നു കൊണ്ട്. അപ്പോൾ അന്ന് എന്നെ അവൾ അത്രയും ആൾക്കാർക്ക് മുന്നിൽ വെച്ചു അപമാനിച്ചത്  മനപൂർവം അവന്മാരുടെ കൂടെ കൂടി കൊണ്ടായിരുന്നോ? അന്ന് ഞാൻ അനുഭവിച്ച മാനക്കേട്  നിന്നെയും ഞാൻ അനുഭവിപ്പിക്കും. അന്നേ നിന്നെ ഞാൻ ഉന്നം വെച്ചതാണ് സാഹചര്യം മോശം ആയതു കൊണ്ട് മാത്രമാണ് ഞാൻ അടങ്ങിയത്. ഇനി   നിന്നെ  ഞാൻ വെറുതെ വിടില്ലെടി. എന്നോടും എന്റെ കുടുംബത്തോടും നീ ചെയ്തതിനൊക്കെ ഞാൻ നിന്നെ കൊണ്ട് കണക്കു പറയിപ്പിക്കും.. എന്റെ മുന്നിൽ നീ അന്ന് വലിയ കേമി ആയതല്ലേ.. ആ നിന്നെ ഞാൻ വെറുതെ വിടില്ലെടി.. പകരം വീട്ടും ഞാൻ. നീ കാത്തിരുന്നോ.!!! നിന്റെ കാലനായി ഈ അമൻ വരുന്നതും കാത്തു.അതിനു ഇനി അധിക നേരം ഇല്ല.. അത്രയും  നേരം മാത്രമേ നിന്റെ മുഖത്ത് ഈ നിലാവ് ഉദിച്ച പോലെ ഉള്ള പുഞ്ചിരി കാണു.. പല്ലുകൾ കൂട്ടി പിടിച്ചു വർധിച്ച ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവൻ തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചു. ടാ.. അമ... Dont worry.. അത്രേ ഉള്ളോ കാര്യം അവളുടെ ഡീറ്റൈയിൽസ് നീ പറയ് ഞാൻ ഇപ്പൊ തന്നെ   തപ്പി കണ്ടു പിടിച്ചു നിനക്ക് സെൻറ് ചെയ്യാം. നീ കൂൾ അവെട ചെക്കാ അമന്റെ ഫ്രണ്ട് ആയ ഹർഷൻ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു. ഈ സമയം താഴെ ഹാളിൽ പെൺപടകൾ ഒത്തു കൂടിയിട്ടുണ്ട്. സോഫയിൽ വല്ലാത്ത  ഭാവത്തിൽ ഇരിക്കുന്ന ശ്രീ ബാലയെ നോക്കി കാവ്യ പറഞ്ഞു. ചേച്ചി ഒട്ടും സങ്കടപെടണ്ട. ആ കോന്തൻ ചേച്ചിക്ക് ഒട്ടും ചേർന്നത് അല്ലാരുന്നു. അയാളെ കേട്ടാഞ്ഞതും നന്നായി.. അല്ലെങ്കിലും എന്റെ സൗന്ദര്യത്തിന് ഒപ്പം കൂട്ടാനുള്ള സൗന്ദര്യം അവനു ഇല്ലെന്നു എനിക്ക് അറിയാം കാവ്യ മോളെ.. ശ്രീ ബാല അഹങ്കാരത്തിൽ ഒന്ന് പൊങ്ങി കൊണ്ട് പറഞ്ഞു.. പക്ഷെ ഞാൻ നോക്കിയത് അവന്റെ ആസ്തി ആയിരുന്നു.ആർഭാടം നിറഞ്ഞൊരു ജീവിതമായിരുന്നു.. എന്തായാലും അവൻ കാരണം ഞാൻ എല്ലാർക്കും മുന്നിൽ അപമാനിതയായി.. എന്നെ അപമാനിച്ച അവനെ അങ്ങനെ അത്ര എളുപ്പത്തിൽ ഞാൻ മാറ്റവൾക്ക് ഒപ്പം സുഗിച്ചു വാഴാൻ സമ്മതിക്കില്ല. അനുഭവിപ്പിക്കും ഞാൻ അവനെയും അവനെ സഹായിച്ച എല്ലാവരെയും. പകയാൽ എരിയുന്ന കണ്ണുകളോടെ ശ്രീബാല പറഞ്ഞു.. അവനെ സഹായിച്ചത് ആ കാളിയാട്ട് മനക്കാരാണ്. കാവ്യ എരിതീയിൽ എണ്ണ ഒഴിക്കും പോലെ  പറഞ്ഞതും ശ്രീ ബാലയുടെ മുഖത്ത് വീണ്ടും ദേഷ്യം നിറഞ്ഞു. ഇവൾ പറഞ്ഞത് സത്യമാ ചേച്ചി..അമൃതയും ഇടയ്ക്ക് കയറി പറഞ്ഞു കൊണ്ട് ശ്രീ ബാലയെ നോക്കി തുടർന്നു അവര് അന്ന് മിത്രയുടെ വിവാഹം മുടക്കിയതിനു പകരം വീട്ടിയതാ.. എല്ലാത്തിനെയും ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.. എന്തായാലും ഞാൻ ആകെ നാറി. ഇനി ചീഞ്ഞു നാറിയാലും കുഴപ്പമില്ല. എല്ലാത്തിനെയും ഒരു പാഠം ഞാൻ പഠിപ്പിക്കും. അങ്ങനെ തന്നെയാ  വേണ്ടത്.. അവരെ അങ്ങനെ അങ്ങ് വിടരുത്.. മഹാദേവർമഠത്തിലെ പെൺകുട്ടികൾ സിംഹക്കൂട്ടികൾ ആണെന്ന് എല്ലാത്തിനെയും അറിയിക്കണം. എന്റെ ടാർഗറ്റ്  ആ ജാനകി ആണ്. നമ്മൾ ഒന്ന് നോക്കി പേടിപ്പിച്ചാൽ  പോലും അവൾ ഭയന്നു മുള്ളും. അവൾക്കുള്ള അടുത്ത പണി  ഞാൻ നോക്കി വെച്ചേക്കുന്നുണ്ട്. അവള് കോളേജിലേക്കു  ഒന്ന് വരട്ടെ.. അവളെ ഞാൻ അവിടെ ഇട്ടു നക്ഷത്രകണ്ണ് എണ്ണിക്കും. അവടെ കൂടെ വേറെ ഒരുത്തി കൂടി ഉണ്ടെന്നു നിനക്ക് അറിയില്ലേ കാവ്യാ. അറിയാം സാക്ഷാൽ ഭൂമിദേവി അല്ലെ അവള്.. എന്താ വിനയം എന്താ ക്ഷമ.. എത്രയൊക്കെ അപമാനിച്ചാലും ഒരു നാണവും ഇല്ലാതെ വന്നോളും അവളെ ഞാൻ പണ്ടേക്കു പണ്ടേ നോട്ടം ഇട്ടതാണ്. ഏതോ പട്ടികാട്ടുകാരി പെണ്ണ്..നമ്മുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത ഇല്ലാത്തവൾ നമ്മുടെ ഒന്നും ഏഴയതു നിർത്താൻ പറ്റാത്ത ഏതോ പിച്ചക്കാരന്റെ മോള.പക്ഷെ അവൾ  ഇത്തിരി തന്റെടിയാണ്..ജാനകിയെ പോലെ അല്ല.. ക്ഷമയ്ക്ക് ഒപ്പം അവൾക്കു ലേശം തന്റേടം ഒക്കെ ഉണ്ട്.. ആകെ ഉള്ളത് മോന്തയിൽ ഉള്ള ചന്തം മാത്രമാണ്. അത്‌ പറയുമ്പോൾ കാവ്യയുടെ മുഖത്ത് ലേശം അസൂയ നിറഞ്ഞു.. ഒരിക്കൽ ഞാനും അവളുടി ഒന്ന് കൊമ്പ് കോർത്താത. കേട്ടോ ചേച്ചി.. അവളെ ഞാൻ അന്ന് നാണം കെടുത്തിയ വിട്ടേ.. അവൾ കളിക്കുന്നത് ഈ കാവ്യോട് ആണ്.. "ഏതോ  അഷ്ടിക്ക് വകയില്ലാക ഉൾഗ്രാമത്തിൽ വളർന്ന അമ്പലവാസിയായ അലവലാതി പെണ്ണ്.. " നെറ്റി ചുളുക്കി അവജ്ഞയോടെ പറയുന്ന കാവ്യെ ശ്രീ സുധ അത്ര രസിക്കാത്ത രീതിയിൽ നോക്കി. ഈ സമയം മാധവപുരത്തു... എല്ലാവരും മുന്നിൽ കാണുന്ന വലിയ ഇരുനില മാളികയിലേക്ക് നോക്കി നിന്നു എന്തൊക്കെയോ പറയുന്നുണ്ട്.. ന്നാലും... ന്റയെ സുലോചനക്കാ. കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെവരെ   വലിയ  കേമിയായി നടന്ന പെണ്ണ്    ഏതോ ഒരുത്തന്റെ  കൂടെ പോയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിവാഹം ആണ്.. എന്തായാലും ഇളയന്നൂർ മനയിലെ പുതിയ  അധികാരികൾക്ക് ഇതിൽപരം അപമാനം  വേറെ എന്താ ഉള്ളെ ആ കൊണ്ട് പോയ പയ്യൻ ഏത് ജാതിയെന്നു ആരറിഞ്ഞു.. വല്ല കീഴ്‌ചളാണോ  മറ്റോ ആണെങ്കിൽ അതോടെ തീർന്നു ഈ തറവാടിന്റെ മഹിമ. ശാലിനിടെ ഒരേ ഒരു മോളാണ് രാജകുമാരിയെ പോലെ അവര് വളർത്തിയതാണ്.. ഇനിയിപ്പോ ഇവിടെ എന്തൊക്കെ സംഭവിക്കുമോ ആവോ.. കൊണ്ടു പോയ ചെക്കൻ ഏതാണോ എന്തോ?. എന്നാലും ന്റെ രാധേ ഈ പെൺകൊച്ചു എപ്പോൾ പോയി. ആരുടെയെങ്കിലും സഹായം ഇല്ലാതെ അവൾ എങ്ങനെ ഇവിടം കടന്നു  .ഏത് നേരാവും ആ പെണ്ണിന്റെ കൂടെ  ആളുകൾ ഉണ്ടല്ലോ.. പണ്ട് രാജ്യം ഭരിച്ച രാജാക്കന്മാർക്കു പോലും  ഇല്ല ഇത്രയും പാറാവുകാർ.. അത്‌ നേരാണ്. എന്തായാലും ആ പെണ്ണിനേയും പയ്യനെയും തേടി വന്നവരെ കണ്ടിട്ട് അത്ര  വെടിപ്പ് ഉള്ളവരാണെന്ന് തോന്നുന്നില്ല. കണ്ടിട്ട് തന്നെ ഒരു വശപിക്ഷക്. എന്നാ നോട്ടമാ  അവന്മാർ നോക്കിയേ. വന്നവർ അവരെ അന്വേഷിക്കുന്നതിനു ഒപ്പം എന്തിനാ ആ പാവം ഭൂമി കൊച്ചിനെ തിരക്കിയെ. അത്‌ ഞാനും ഓർത്തു.. സുലു... എന്തായാലും എന്തോ പൊല്ലാപ്പ് ഉണ്ട്.. ആർക്കറിയാം ആ പെണ്ണിനെ കൊണ്ടു പോയത് കാമുകൻ തന്നെയാണോ അതോ വേറെ വല്ലവന്മാരും ആണോ എന്ന്. ഇന്നത്തെ കാലം അല്ലെ  പെമ്പിള്ളേര് പ്രേമം എന്നും മണ്ണാങ്കട്ടയെന്നും പറഞ്ഞു ഏതെങ്കിലും അലവലാതികളുടെ കൂടെ അങ്ങ് പോകും.. പിന്നെ യാ അറിയുന്നേ   പീഡനം എന്നും കൊലപാതകമെന്നുമൊക്കെ. ഇനിയിപ്പോ ഇവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ചു സ്നേഹേ പുറത്തു എത്തിച്ചത് ഈ കൊച്ചു ആയിരിക്കുമോ?  എന്തൊക്കെ പറഞ്ഞാലും ഈ കൊച്ചും ആ തറവാട്ടിലെ അല്ലെ. ഈ കൊച്ചു അങ്ങനെ ചെയ്യുമോ? ഇതിനു അതിനെ ഭയമല്ലേ.. അതും നേരാ.. കണ്ണിനു മുന്നിൽ ഇതിനെ കിട്ടിയാൽ ഉപദ്രവിക്കാതെ ആ സ്നേഹ വിടില്ല.. അപ്പോൾ പിന്നെ ഈ കൊച്ചു സഹായിക്കുമോ? രണ്ടര ആഴ്ച കൂടി കഴിഞ്ഞാൽ ആ സ്നേഹെടെ വിവാഹം ആർഭാടം ആയി നടക്കേണ്ടതാണ്..28 കൂട്ടാം പായസം ഉണ്ടെന്ന അറിഞ്ഞേ..അതുപോലെ ബാക്കി സന്നഹങ്ങളും.. ഇനിയിപ്പോ അതും നടക്കില്ല.. ശെരിക്കും പറഞ്ഞാൽ ഈ കാണുന്ന ഇളയന്നൂർ മനയിലെ   വിശ്വനാഥൻ മൊയ്‌തലാളീടെ സ്വന്തം മോള് ഈ  ഭൂമി കൊച്ചു ആണ്.. അദ്ദേഹത്തിന്റെ ആദ്യത്തെ വകയിലെ കൊച്ചു.. പറഞ്ഞിട്ട് എന്താ കാര്യം.. അങ്ങേരു  രണ്ടാമത് ഈ കൊച്ചിനെ നോക്കാൻ വേണ്ടിയാണു  ഈ സ്ത്രീയെ കെട്ടിയത് അവർക്കും ആദ്യത്തെ വകയിൽ ഒരു പെൺകൊച്ചു ഉണ്ട് അതാണിപ്പോൾ ഈ ഒളിച്ചോടി പോയ സ്നേഹ. ആദ്യമൊക്കെ ആ കൊച്ചിനോട് ഇവർക്ക് സ്നേഹം ആയിരുന്നു. പതിയെ പതിയെ ആ സ്നേഹം കുറഞ്ഞു. അവസാനം   ഇവരു തന്നെ വിശ്വനാഥനെ  കള്ളകേസിൽ പെടുത്തി കുടുക്കി കളഞ്ഞു. ആ പാവം മനുഷ്യൻ എത്ര കൊല്ലമായി ജയിലിൽ കിടക്കുന്നു. ഇവരിവിടെ ആർഭാടമായി അങ്ങേരുണ്ടാക്കിയ മൊതലും അനുഭവിച്ചു ജീവിക്കുന്നു. ഈ സ്വത്തു എല്ലാം അനുഭവിക്കേണ്ട കൊച്ചിപ്പോൾ ഈ വീട്ടിലെ വേലക്കാരിയെ പോലെ കഴിയുന്നു. ഈ പാവം കൊച്ചിനെ ഒരു രാജകുമാരിയെ പോലെ വിശ്വനാഥൻ വളർത്തിയത് ആണ്. അതിന്റെ അവസ്ഥയാണിപ്പോൾ  പരിതാപകരം. ഈ പൂതനയ്ക്കും മോൾക്കും ഇടയിൽ പെട്ടു ഇതിനു എന്നും കണ്ണുനീർ മാത്രമേ ഉള്ളു. ഇപ്പോൾ ഈ കൊച്ചിനെ തീർത്തും ഈ വീട്ടിലെ ഒരു വീട്ടു ജോലിക്കാരി ആക്കി വെച്ചേക്കുവാ അവർ.. പുറത്തു പോലും പറയാൻ അതിനൊരു വീടോ വീട്ടുകാരോ ഇല്ല..ശെരിക്കും ഒരു അനാഥ.. ഇപ്പോഴത്തെ ഇവരുടെ പുതിയ കെട്ടിയോന്റെ ആണല്ലോ ഇവിടുത്തെ ഭരണം.. ആ വൃത്തികെട്ടവനെ കാണുന്നതേ ഭയമാണ് ആ കൊച്ചിന്.. നാട്ടുകാരായ നമ്മൾ എന്തു പറയാൻ ആണ്.. നേരത്തെ ഈ അനീതി ചോദിക്കാൻ പോയ ആൾക്കാരുടെ അവസ്ഥ അറിയാല്ലോ.. അത്രയ്ക്ക് വൃത്തികെട്ടതുങ്ങൾ ആണ് രണ്ടും.. അങ്ങനെ ആവിശ്യം ഇല്ലാത്തതൊന്നും പറഞ്ഞു ഉണ്ടാക്കല്ലേ സുലു.. അവിടെ അവരുടെ സംസാരം  കേട്ടു കൊണ്ട് നിന്ന അംബുജം പറഞ്ഞതും സുലോചന നീട്ടി ഒരു ആട്ടായിരുന്നു മറുപടി ആയി കൊടുത്തത്. നീ ആ ശീലാവാതിടെ അകത്തെ ആളാണെന്ന് കരുതി ഞാൻ പറഞ്ഞതൊന്നും നേരല്ലെന്നു മാത്രം പറയല്ലേടി.. നിന്നെ പോലെ അവരുടെ മടി താങ്ങി നടക്കുന്ന കുറെ ജന്തുക്കൾ ഒഴിച്ച് ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഇവിടുത്തെ അകത്തമ്മേടെയും പുതിയ കെട്ടിയോൻ ആ വാറ്റുകാരൻ  സുണെഷിന്റെയും കൊണവതികരങ്ങൾ . അതുകൊണ്ട് നീ കൂടുതൽ എന്നോട് പറഞ്ഞു അവളെ അങ്ങ് മഹതി ആക്കാൻ വരല്ലേ. ഞങ്ങൾ നാട്ടുകാര് എല്ലാം കൂടി ഇടപെട്ടു പറഞ്ഞത് കൊണ്ട അകത്തുള്ള ആ തേ***  ആ പാവം കൊച്ചിനെ പഠിക്കാൻ എങ്കിലും വിടുന്നത്.അല്ലെങ്കിൽ അവളും അവടെ പുതിയ കെട്ടിയോനും കൂടി കാശിനു അതിനെ എന്നെ വിറ്റെനെ.. നമ്മൾ ഇവിടെ നിന്നു അടി കൂടിയിട്ട് ഒരു കാര്യവും ഇല്ല സുലു നമുക്ക് പോകാം ഈ നാട്ടുകാരിൽ പലരും അവൾക്കു ഒപ്പമാണ്. ഇവറ്റകൾക്കൊക്കെ കുറച്ചു ചാരായം വാറ്റി കൊടുത്താൽ മതിയല്ലോ.. അൽപനേരം കൂടി അവർ അവിടെ നിന്നു സംസാരിച്ചിട്ട് പതിയെ പിരിഞ്ഞു.. ഈ നേരം ആ മാളികളുടെ അകത്തളത്തിൽ  വലിയൊരു  കസേരയിൽ  കാലിന്മേൽ കാലും വെച്ചു ഒരു രഞ്ജിയെ പോലെ ഇരിക്കുകയാണ് ശാലുമ്മ. അവർ ദേഷ്യത്തിൽ തന്റെ മുന്നിൽ ഇരു സൈഡിലും അങ്ങിങ്ങായി ഭയന്നു വിറച്ചു നിൽക്കുന്ന   വേലക്കാരെ നോക്കി. എവിടെ അവൾ. അവർ ചോദിച്ചതും വേലക്കാരിൽ ഒരുവൾ കുറച്ചു പിന്നിലേക്ക് വിരൽ ചൂണ്ടി. ഓഹ്... തമ്പ്രാട്ടി അവിടെ നിൽക്കുവാണോ? ഇങ്ങോട്ട് വാടി അശ്രീകാരം പിടിച്ചവളെ. നീ എന്റെ മോളെ ആർക്കൊപ്പം ആണെടി പറഞ്ഞു വിട്ടേ. മര്യാദക്ക് സത്യം പറഞ്ഞോ. അല്ലെങ്കിൽ നിന്നെ ഇന്ന് ഈ രാത്രി തന്നെ കിട്ടുന്ന കാശിനു ആ സേട്ടിനു കൊടുക്കും. എന്റെ മോള് അനുഭവിക്കേണ്ട സ്വത്തുക്കൾ എല്ലാം എന്റെ മോളെ ഏതോ ഒരുത്തനു ഒപ്പം പറഞ്ഞു വിട്ടു നിനക്ക് അനുഭവിക്കാമെന്നു വെച്ചോ. അതിനു നീ ഈ തറവാട്ടിൽ ഇനി ഉണ്ടായാൽ അല്ലെ നടക്കു. എന്റെ മോള് എവിടെ പോയാലും തേടിപിടിച്ചു ഞാൻ കൊണ്ടു വരും. ഒരു കുഞ്ഞു അറിയാതെ ഈ ഉറപ്പിച്ച കെട്ടും ഞാൻ നടത്തും. മര്യധയ്ക്ക് പറഞ്ഞോ. നീ അവളെ ആരുടെ ഒപ്പമാ പറഞ്ഞു വിട്ടേ. പറയുന്നതിന് ഒപ്പം അവർ ഇരുന്നിടത്തു നിന്നും എണീറ്റു അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു.. അവര് അരികിലേക്ക് വരുന്നത് കാണെ ഭൂമിയുടെ തൊണ്ട ഭയത്താൽ വറ്റി വരണ്ടു. തുടരും.💔 റിവ്യൂ തരണേ ഗയ്‌സ്...ഇനി റിവ്യൂ അറിഞ്ഞിട്ട് ബാക്കി സ്റ്റോറി തരാം. #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - @@ల@ ٤ 0191 09 Part 7 @@ల@ ٤ 0191 09 Part 7 - ShareChat
Part-6 മഴ മിഴി ✍️.... എന്നെ ചതിച്ച ഒരുത്തനും ഈ മഹാദേവപുരം വിട്ടു  തല ഉയർത്തി പുറത്തേക്കു പോകില്ല.അതിനു ഞാൻ അനുവദിക്കതുമില്ല.. ടാ മക്കളെ വിളിക്കെടാ ശൗരാക്കാരെ. ഇവന്റെ യൊക്കെ കൂടെ വന്ന സകല ആൾക്കാരുടെ തലയും മുണ്ഡനം ചെയ്തു ചുണ്ണാമ്പ് തേച്ചു ചെണ്ട കൊട്ടി നാട്ടാരെ അറിയിച്ചു ഈ മഹാദേവപുരത്തിന്  പുറത്തു ആക്കെട... ഇനി ഒരുത്തനും ഇങ്ങനെ ഒരു ചതി  ചെയ്യാൻ ധൈര്യമുണ്ടാകരുത് അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം   എവിടെ നിന്നോക്കെയോ കുറെ ആളുകൾ ശൗരം ചെയ്യാനുള്ള കത്തികളുമായി ജഗന്നാഥനും കൂട്ടർക്കും ചുറ്റും  നിരന്നു. "വിടിനെടാ  എന്നെ." അയാൾ തനിക്ക് നേരെ വന്നവരെ നോക്കി അലറി. "ടാ.. പ്രതാപ... " നിനക്ക് എന്നെ അറിയാഞ്ഞിട്ടാണ്.... ""സ്നേഹിച്ചാൽ ഞാനും സ്നേഹിക്കും.. വെറുത്താൽ പിന്നെ എനിക്ക് പകയാണ്... " നീ ആത്മസുഹൃത്തായി ഇരുന്നു എന്നെയും എന്റെ കുടുംബത്തെയും അപമാനിച്ചതിനു പകരം ചോദിക്കുന്ന ഒരു ദിനം ഞങ്ങൾക്ക് വരുമെടാ.. ഇത് നിന്റെ നാട് ആയിട്ടല്ലേ നീ ഇത്ര തന്റേടം കാണിക്കുന്നത് നിനക്കൊക്കെ  ധൈര്യം ഉണ്ടെങ്കിൽ ഈ മഹാദേവപുരം വിട്ടു ഞങ്ങടെ നാടായ മഹാബലി പുരത്തേക്ക് ഒന്ന് വരിനെടാ. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം ഈ ആലയ്ക്കൽ ജഗനാഥൻ ആരാണെന്നു. എന്നെ ഈ അപമാനിച്ചതിനു നീയും നിന്റെ കുടുംബവും അനുഭവിക്കും. നീയൊക്കെ എന്തിനാ ഞങ്ങൾക്ക് ശൗര്യം ചെയ്യുന്നേ ദാ ഞങ്ങൾ തന്നെ ചെയ്തോളാം. ആ കത്തി  ഇങ്ങു തരിനെടാ.. അയാൾ തന്റെ മുന്നിൽ നിന്നവന്റെ കയ്യിൽ നിന്നും ഷൗര്യ കത്തിപിടിച്ചു വാങ്ങി കൊണ്ട് പ്രതാപനെ നോക്കി. ജഗനാഥ്ന്റെ കണ്ണുകളിൽ കാണുന്ന പകയുടെ കനലുകൾ കാണെ പ്രതാപന്റെ മുഖം ചുവന്നു. വിട്ടേക്കിനെടാ ഈ നാറികളെ.. കിടന്നു കുരയ്ക്കാതെ കടന്നു പോകിനെടാ.. കൊറേ നാള് ഈ നിൽക്കുന്നവനെ ഞാൻ ഉറ്റ സുഹൃത്തായി കണ്ടതല്ലേ. അതിന്റെ ഒരു ഔദാര്യം ആയിട്ട്  കണ്ടാൽ മതി.. പോയിനെടാ എന്റെ തറവാട്ടിന്നു. ഇനി നിന്റെയൊക്കെ നാട്ടിന്നു ഏതേലും ഒരുത്തൻ ഈ മണ്ണിൽ കാലുകുത്തിയാൽ അന്ന് അവന്റെ അവസാനമായിരിക്കും.. ഇവന്മാരെ ഇറക്കി വിട്ടു ഗെറ്റ് അടച്ചു പൂട്ടിനെടാ. അയാൾ വാല്യക്കാരെ നോക്കി  ആക്രോശിച്ചതും ആകെ അപമാനത്താൽ നാണം കെട്ടു ജഗനാഥ്നും  കൂട്ടരും ആ മണി മാളികയ്ക്ക് പുറത്തേക്ക് ഇറങ്ങി. ആ നേരം അയാൾ ദേഷ്യത്താൽ  ഒരിക്കൽ കൂടി പ്രതാപനെ നോക്കി. പിന്നെ തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞു. മഹാദേവർമഠത്തിലെ  കേമനായ  പ്രതാപ.. നീ ഓർത്തോ നിന്റെ ഈ ഭ്രാന്ത് തലയ്ക്കു പിടിച്ച അഹങ്കാരം ഒരിക്കൽ നിലയ്ക്കും. നീ ഇതുവരെ  കൊന്നും  കൊലവിളിച്ചും പേടിപ്പിച്ചു വെട്ടി പിടിച്ചതു സകലതും നിന്റെ കയ്യിന്നു ഒരിക്കൽ നഷ്ടപ്പെടും. നിന്നെ തകർക്കാൻ പറ്റിയ ഒരായുധം ഈ നാട് കാക്കും സാക്ഷാൽ ഭൈരവ മൂർത്തി തന്നെ കാത്തു വെച്ചിട്ട് ഉണ്ട്. ഇത് ഞാൻ വെറും വാക്ക് പറയുന്നതല്ല... എന്നെ കൊണ്ട് സാക്ഷാൽ ഭൈരവ മൂർത്തി തന്നെ പറയിപ്പിക്കുന്നതാണ്. നീ ഓർത്തോ നിന്റെ കാലനായിട്ട്  നീ തന്നെ വിതച്ച വിത്തിൽ നിന്നും മുള പൊട്ടിയ ഒന്ന് തന്നെ ആവും അവതരിക്കുക. അയാൾ പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി കാർ നിമിഷ നേരം കൊണ്ടു പൊടി പറത്തി ഒന്നിന് പിറകെ ഒന്നായി   മഹാദേവപുരം കടന്നു മുന്നോട്ട് പാഞ്ഞു. മോളെ... ശ്രീ ബാലെ.. മോളെ കതക് തുറക്ക് കുട്ടി. ആശങ്കയോടെ അവളുടെ റൂമിനു മുന്നിൽ നിന്നു എല്ലാവരും മാറി മാറി വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല. അവിടുത്തെ ബഹളം കേട്ടാണ് പ്രതാപനോട് സംസാരിച്ച് നിന്ന മക്കളും ചെറുമക്കളും  അവിടേക്ക് ഓടി വന്നത്. എന്താ.. ന്താ ഇവിടെ ഒരു ബഹളം. അത്‌ മോള് വാതിൽ തുറക്കുന്നുമില്ല. വിവാഹം മുടങ്ങിയതിൽ അവൾ നല്ല വിഷമത്തിലാണ്. അതിന്റെ പേരിൽ അവൾ എന്തെങ്കിലും അവിവേകം കാട്ടുമോ എന്നാണ് ഞങ്ങളുടെ പേടി. മോളെ  വാതിൽ തുറക്ക് അമിതേട്ടനാ വിളിക്കുന്നെ. വാതിൽ തുറക്ക് മോളെ. ആ ചെറ്റ പോയാൽ പോട്ടെ.. നിനക്ക് അതിലും കേമനായ ഒരുത്തനെ ഏട്ടന്മാര് കണ്ടെത്തി തരും. മോള് വാതിൽ തുറക്ക്.. അമനും കൈലാസും  അരുണും കൂടി വിളിച്ചതും അവൾ ദേഷ്യത്തിൽ വന്നു വാതിൽ മലർക്കേ തുറന്നു. വിവാഹ വേഷത്തിൽ തന്നെയാണ് നിൽപ്പ്. എനിക്ക് വിവാഹം മുടങ്ങിയതിൽ വിഷമം ഒന്നും. ഇല്ല പക്ഷെ. ഈ അപമാനം ഞാൻ മറക്കില്ല. എനിക്ക്  അറിയാം ഏട്ടാ.. ആരൊക്കെ ചേർന്നു ആണ് ഇങ്ങനെ ഒരു നാടകം കളിച്ചതെന്നും എന്നെ അപമാനിച്ചതെന്നും. എന്നെ അപമാനിച്ച ഒരുത്തരും സന്തോഷത്തോടെ ജീവിക്കരുത്. എന്നെ വിവാഹവാഗ്ദാനം തന്നു ചതിച്ച ആ രാഹുലിനെ ആ പെണ്ണിന്റെ കൂടെ സുഖമായി ജീവിക്കാൻ സമ്മതിക്കരുത്. എന്നെ അപമാനിച്ച എല്ലാവരും അനുഭവിക്കണം. പകയോടെ പറയുന്നവളെ നോക്കി ബന്ധുക്കളിൽ പലരും അന്തിച്ചു നോക്കി. മോള് വിഷമിക്കണ്ട... മോളെ  അപമാനിച്ച ഒരുത്തരെയും ഞങ്ങൾ വെറുതെ വിടില്ല. മോള് സമാധാനത്തെ സന്തോഷമായിട്ട് ഇരിക്ക്. അവളുടെ നെറുകയിൽ തലോടി അമിത് പറയുമ്പോൾ  എല്ലാവരെ അത്‌ അംഗീകരിക്കും പോലെ അവളെ നോക്കി. ***** കുടുംബ ക്ഷേത്രത്തിലെ പൂജ സമയത്തു ആണ് ശ്രീരാജും സംഘവും വന്നത്..അവർ എത്തുമ്പോഴേക്കും എല്ലാവരും തറവാടിന്റെ തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിലേക്ക് പോയി കഴിഞ്ഞിരുന്നു. ടാ... വേഗം വാ.. കുളത്തിൽ പോയി കുളിച്ചു നമുക്ക് വേഗം ക്ഷേത്രത്തിലേക്ക് പോകാം അല്ലെങ്കിൽ അറിയാല്ലോ അമ്മ സ്വൈര്യം തരില്ല. അവന്മാർ തറവാടിനോട് ചേർന്നുള്ള കുളത്തിൽ കുളിയ്ക്കാനായി ഇറങ്ങി. എന്നാലും ഇന്ന് നമ്മളായിട്ട്  ഒരു പ്രശ്നത്തിന് പോകാതെ  എല്ലാം സുഗമമായി കഴിഞ്ഞു കിട്ടി അല്ലെ. അതെന്തായാലും നന്നായി അല്ലെ രാജേ.. മ്മ്ഹ്ഹ്.. എന്തോ ഭാഗ്യം അല്ലാതെ എന്താ പറയുക.. അവനു ഒരു  പ്രണയം ഉണ്ടായത് കാര്യം ആയി അതുകൊണ്ട് വലിയ പ്രേശ്നങ്ങൾ ഇല്ലാതെ എല്ലാം നടന്നു. അല്ലെങ്കിൽ ഇന്ന്  ഈ മഹാദേവ പുരത്തു   ആളുകൾ ഇരു ചേരിയിൽ തിരിഞ്ഞു  വഴക്ക് ആയേനെ. ആർക്കൊക്കെ പരിക്ക് പറ്റുമെന്നോ ഒന്നും അറിയില്ലായിരുന്നു. എന്തായാലും ഇവിടെ ഈ മഹാദേവപുരത്തു ഒരു അടി നടന്നാൽ അത്‌ ബാധിക്കുക ഇവിടുത്തെ പാവം പിടിച്ച ജനങ്ങളെ ആണ്. എന്തായാലും അതിന്നു ഉണ്ടാവാതെ ഭൈരവമൂർത്തി കാത്തു. മനു പറഞ്ഞു കൊണ്ട് മിഥുനെ നോക്കി. എല്ലാം നീയൊക്കെ പറഞ്ഞത് നേരാണ്. പക്ഷെ. എന്താടാ പക്ഷെ. ഇവിടം കൊണ്ടു പ്രേശ്നങ്ങൾ അവസാനിച്ചു എന്നാണോ നിങ്ങൾ കരുതുന്നെ. ഇനിയാണ് ശെരിക്ക് പ്രേശ്നങ്ങൾ തുടങ്ങാൻ പോകുന്നത്. മഹാദേവർമടക്കാരു ഇപ്പോൾ കിട്ടിയ അപമാനവും ഏറ്റു വാങ്ങി അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര് അടങ്ങി ഇരിക്കാൻ..... അതിനു ആ മൂപ്പിന്നു മോളിലോട്ട് കെട്ടി എടുക്കണം. അങ്ങേരു ജീവനോടെ ഇരിക്കുന്നിടത്തോളാം കാലം ഒന്നും കെട്ടടങ്ങില്ല.. അങ്ങേരെ കാലന് പോലും വേണ്ടേ.. പണ്ട് കണ്ട അതെ പോലെ തന്നെ ഉണ്ട് ഇപ്പോഴും കാണാൻ. ടാ മതിയെടാ സംസാരിച്ചു ലേറ്റ് ആയി എല്ലാം വേഗം കുളിച്ചു കുളത്തിന്നു കേറിവാ. നേരം പോയ്കൊണ്ടിരിക്കുവാ.. പൂജ കഴിയും മുന്നേ അങ്ങ് ചെന്നില്ലെങ്കിൽ എല്ലാരും കൂടി നമ്മളെ നിർത്തി പൊരിക്കും. അല്പനേരത്തിനു ശേഷം. തറവാടിന് സൈഡിൽ കൂടി കാണുന്ന പറമ്പിൽ കൂടി കുടുംബ അമ്പലത്തിലേക്ക് നടക്കുമ്പോൾ ആണ് മിഥുന്റെ ഫോൺ റിങ് ചെയ്തത്. സംസാരിച്ചു കഴിഞ്ഞു അവൻ ആകെ ഡെസ്പ് ആയി. എന്താടാ... മിഥുനെ.. നീ എന്താ പെട്ടന്ന് സൈലന്റ് ആയെ. ടാ ചെറിയൊരു പ്രശ്നം ഉണ്ട്.. എന്താടാ.മനുവും ശ്രീരാജും ഒരുപോലെ ചോദിച്ചു നടക്കു പറയാം. നമ്മൾ ഇന്ന് ആ രാഹുലിന്റെ ഫോട്ടോ ഗ്രുപ്പിൽ ഒക്കെ സെൻറ് ചെയ്തില്ലേ. അതെ അതിനിപ്പോ എന്താ.. അതുകൊണ്ട് അല്ലെ ഒരു വലിയ പ്രശ്നം ഒഴിവ് ആയത്. മ്മ്ഹ്ഹ്. അവന്മാരു   ഇപ്പൊ ആ ഫോട്ടോയ്ക്ക് പിന്നാലെ ആണ്. അവരെ തിരഞ്ഞു അവന്മാരുടെ ആൾക്കാരു മാധവപുരത്തു ചെന്നുന്നു. കൂട്ടത്തിൽ  ജാനിടെ ഫ്രണ്ട് ഭൂമി ഇല്ലേ അവളെയും തിരയുന്നു ന്നു.. നമ്മൾ കാരണം ആ കൊച്ചു പ്രേശ്നത്തിൽ ആകുമോ. മിഥുൻ ആശങ്കയോടെ പറഞ്ഞു കൊണ്ട് മറ്റുള്ളവരെ നോക്കി. അവന്മാരു എന്തിനാ അവളുടെ പിറകെ പോകുന്നത്. നമ്മുടെ പിന്നലെ അല്ലെ വരേണ്ടത്.. ഞാനും ആദ്യം ആലോചിച്ചത് അത്‌ തന്നെയാ.. പിന്നേയാ ഓർത്തെ സാക്ഷിടെ കോളത്തിൽ നീ അവളെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ആ നേരം താൻ അറിയാതെ ചെയ്ത് പോയ അബദ്ധം ഓർത്തു ശ്രീരാജ്  ഞെട്ടി. ഇനിയിപ്പോ അവരുടെ ശത്രു പക്ഷത്തു ഒന്നും അറിയാത്ത ആ പാവം പെൺകൊച്ചു കൂടി വന്നു പെട്ടല്ലോ. ഇനി അതിനെ അവന്മാരു എങ്ങനെയൊക്കെ ഉപദ്രവിക്കും എന്ന് ഓർക്കുമ്പോഴാ ഒരു വിഷമം. പാവം കുട്ടി അല്ലെ അത്‌. എനിക്ക് എന്തോ അതിനെ കാണുമ്പോഴോ ക്കെ തോന്നുന്നത് നമ്മുടെ സ്വന്തം ആയിട്ട. എന്താ മോനെ മിഥുനെ.. വല്ല ലൈൻ വലിയും ആണോ. ച്ചേ.. പോടാ മനു. ഇത് അങ്ങനെ ഒന്നും അല്ല. അവളെ കാണുമ്പോൾ നിനക്കൊക്കെ എന്താ അങ്ങനെ ആണോ തോന്നുന്നേ. ഏയ്യ്.. അല്ല. എനിക്ക് അവളെ കാണുമ്പോൾ ജാനിയെ പോലെയാ തോന്നുന്നെ. അങ്ങനെയേ കണ്ടിട്ടും ഉള്ളു എന്നാൽ ഞങ്ങളും അങ്ങനെയേ കണ്ടിട്ടുള്ളു. മറ്റൊരു കണ്ണിലൂടി ഞങ്ങളും അവളെ കണ്ടിട്ടില്ല. അല്ലേടാ മിഥുനെ. ശ്രീരാജ് മിഥുന്റെ തോളിൽ തട്ടി പറയുമ്പോൾ അവൻ ഒന്ന് ചിരിച്ചു. നീ ഇനി ആ കാര്യം ഓർത്തു ബേജാറ് ആവണ്ട.. അവളിപ്പോ നമ്മുടെ പെങ്ങള്  തന്നെയാ.. നമ്മുടെ പെങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്ക് ആണ്. ഇപ്പോൾ വാ ക്ഷേത്രം എത്തി. ബാക്കി ലവന്മാരോട് കൂടി ആലോചിച്ചിട്ട് രാത്രി തീരുമാനിക്കാം.. **** ഈ സമയം അമൻ ദേഷ്യത്തിൽ തന്റെ ഫോണിൽ കാണുന്ന  ഭൂമിയുടെ ഫോട്ടോയിലേക്ക് നോക്കി കലിച്ചു നിൽക്കുകയാണ്.അവന്റെ ആ ദേഷ്യവും നോട്ടവും കാണെ അരുൺ അവനെ നോക്കി കൊണ്ട് അരികിൽ ഇരിക്കുന്ന കൈലാസിനെ നോക്കി. ടാ ഇവൻ ആ പെണ്ണിനെ കൊല്ലുമോ? ഇവന്റെ നിൽപ്പും ഭാവവും കണ്ടിട്ട് ഇന്ന് തന്നെ  അതിനെ തീർക്കും എന്ന്  തോന്നുന്നല്ലോ. ഞാൻ ഇപ്പോൾ അതൊന്നും അല്ല അരുണേ ആലോചിക്കുന്നേ.. നീ എന്തു കോപ്പ ഇപ്പോൾ ചിന്തിക്കുന്നേ.. ആ ജാനകിയെ കുറിച്ചാണോ? ആണെങ്കിൽ അത്‌ വിട്ടേക്ക്.. ഒരിക്കലും നടക്കില്ല. കാര്യം അവൾ നിന്റെ  മുറപ്പെണ്ണ് ഒക്കെ തന്നെയാ.. പക്ഷെ  ഒരിക്കലും നടക്കാത്ത നിന്റെ ഒടുക്കത്തെ ആഗ്രഹമാണതെന്നു മാത്രം. ഇത് അതല്ലെടാ. ഇന്ന് നമ്മൾ അവന്മാർക്ക് ഒപ്പം ഫോണിൽ ഒരു പെണ്ണിനെ കണ്ടില്ലേ. ഏത്... ആ രാഹുലിന്റെ കാമുകിയോ. ഏയ്യ് അവൾ അല്ല. അവൾക്ക് അരികിൽ നിന്ന  വേറെ ഒരു പെണ്ണ്. ആ ഹ്ഹ്ഹ്... ഞാൻ ഓർക്കുന്നില്ല.. ഒരു  രണ്ടു മൂന്ന് വർഷം മുന്നേ  പുറകിലേക്ക് ഒന്ന് പോയി നോക്കിയാൽ ആ പെണ്ണിനെ കിട്ടും. ടാ കോപ്പേ നീ ഇത് ഏത് പെണ്ണിന്റെ കാര്യമാ പറയുന്നേ. ദാ അവിടെ കലിച്ചു തുള്ളി നിൽക്കുന്ന ലവനെ  കൊറേ കാലം എയറിൽ കേറ്റിയ  പെണ്ണില്ലേ.. ആ പെണ്ണ്. നീ ഇപ്പൊ എന്തിനാ ആ പെണ്ണിന്റെ കാര്യം പറയുന്നേ. ടാ പൊട്ടാ  നമ്മൾ കണ്ട ഫോട്ടോയിലെ പെണ്ണും ഈ പെണ്ണും ഒരു പോലെ ഇല്ലേ.. ശെരിക്കും അന്നത്തെ അതെ പെങ്കൊച്ചിനെ പോലെ ഇല്ലേ കാണാൻ. ഏയ്യ് ആ പെങ്കൊച്ചിനെ പോലെ ഉണ്ടോ ഈ പെണ്ണിനെ കാണാൻ. എനിക്ക് അങ്ങനെ തോന്നിയില്ലേടാ കൈലാസേ.. നീ ആ പെണ്ണിന്റെ ഫോട്ടോ എടുത്തു ഒന്ന് സൂം ചെയ്തേ. നോക്കട്ടെ ഇത് അന്നത്തെ ആ പെണ്ണ് ആണോന്നു. കൈലാസ് തന്റെ ഫോണിൽ ഉള്ള  ഫോട്ടോ സൂം ചെയ്തു കൊണ്ട്  അരുണിന് നേരെ നീട്ടി. അരുൺ അത്‌ സൂം ഇൻ ചെയ്തും സൂം ഔട്ട്‌ ചെയ്തും  ഒരു  ഡിക്ടറേറ്റിവിനെ പോലെ നോക്കി കൊണ്ട് ഇരുന്നു. എന്താടാ... വല്ലോം  കണ്ടെത്തിയോട ഡിക്ടറേറ്റിവേ.. എന്റെ സിക്സ് സെൻസ് പറയുന്നു ഇത് ആ പെണ്ണ് അല്ലെന്നു. പക്ഷെ സിക്സ് സെൻസ് ഇല്ലാതെ നോക്കുമ്പോൾ പറയുമ്പോൾ ഇത് ആ പെണ്ണ് തന്നെയാണെന്ന് തോന്നുന്നെന്ന.. ആകെ ഒരു കൺഫ്യൂഷൻ. പെട്ടന്ന് അമൻ തിരിഞ്ഞു രണ്ടിനെയും നോക്കി. പിന്നെ ദേഷ്യത്തിൽ അലറും പോലെ പറഞ്ഞു. ഗെറ്റ് ലോസ്റ്റ്‌ ****.. തുടരും..💔 ഗയ്‌സ്.. എല്ലാർക്കും സ്റ്റോറി ഇഷ്ട്ടം ആയോ.. ഇന്നിതിരി ലേറ്റ് ആയി സ്റ്റോറി പോസ്റ്റാൻ #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
🧟 പ്രേതകഥകൾ! - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
Part-5 മഴ മിഴി ✍️.... അപ്പോഴാണ്  കസവു സെറ്റു സാരി ഉടുത്തു കണ്ണും തുടച്ചു മറ്റൊരു പെൺകുട്ടിയുടെ തോളിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടിയത്.. ആ നേരം എല്ലാവരും അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.. ഒരേ നിമിഷം മൂവരും ഞെട്ടി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു.അവരുടെ കണ്ണുകളിൽ ഒരേ നിമിഷം ഞെട്ടലും അമ്പരപ്പും നിറഞ്ഞു പെട്ടന്ന് ജീപ്പിൽ ഇരിക്കുന്നവരെ കണ്ടു അവളുടെ കണ്ണുകളിലും അങ്കലാപ്പ് നിറഞ്ഞു.അപ്പോഴേക്കും രാഹുലിന്റെ കയ്യിലെ കെട്ടുകൾ അരികിൽ ഇരുന്ന മിഥുൻ അഴിച്ചു മാറ്റി ഇരുന്നു. രാഹുൽ സ്നേഹേന്ന് വിളിക്കുബോൾ അവൾ തിരിഞ്ഞു അവനെ നോക്കി. അവനെ കണ്ട മാത്രയിൽ അവൾ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു. എവിടെ ആരുന്നെടാ നീയ്.. നിന്നെ തിരഞ്ഞു അവന്മാർ എല്ലാംപോയേക്കുവാ. നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ.. ഞാൻ കരുതി നീ വരില്ലായിരിക്കുമെന്ന്. അപ്പോഴും മറ്റു മൂവരുടെയും കണ്ണുകൾ ഞെട്ടി അമ്പരന്ന് നിൽക്കുന്നവളിൽ ആയിരുന്നു. നീ ജാനകിടെ  ഫ്രണ്ട് അല്ലെ. അവൾക്ക് അടുത്തേക്ക് ചെന്ന് ശ്രീരാജു ചോദിക്കുമ്പോൾ തല ഉയർത്താതെ അവൾ തല ആട്ടി. ഇത് നമ്മുടെ ഭൂമി.. അല്ലെ.. ഇത് എന്താടാ  ഇവൾ ഇവിടെ? മനു ചോദിച്ചതും   മിഥുൻ  പറഞ്ഞു ഹാ... ഞാനും  അതല്ലേ ചോദിക്കുന്നെ. അല്ല ഭൂമിക നീ എന്താ ഇവിടെ ഞാൻ.. ഞാൻ   സ്നേഹെച്ചിയ്ക്ക് ഒപ്പം. ഓഹ് അത്‌ തന്റെ ചേച്ചി ആണോ.? അല്ല. പിന്നെ? എനിക്ക് അറിയാവുന്ന ചേച്ചി ആണ്. ഓഹ് അങ്ങനെ...!! എന്നാൽ വരിനെടാ നമുക്ക് നേരം കളയാതെ   ഈ രജിസ്റ്റർ അങ്ങ് നടത്താം. ഡാ ചെറുക്കാ അവിടെ നിന്നു കൊഞ്ചാതെ വാടാ... അല്ലെങ്കിൽ നിന്റെ മാറ്റവന്മാര് ഇങ്ങു എത്തും.പിന്നെ പരലോകത്തു ചെന്ന് കൊഞ്ചാം.. രാഹുൽ അപ്പോഴേക്കും സ്നേഹയുടെ കൈയും പിടിച്ച് രജിസ്റ്റർ ഓഫീസ് അകത്തേക്ക് നടന്നു. ഹാ.. ഭൂമി  താൻ അവിടെ നിൽക്കാണ്ട് വാടോ.. ഞാൻ ഇവിടെ നിന്നോളാം.ചേട്ടായിമാരെ.. അതങ്ങനെ ശെരിയാവും..താൻ തന്റെ ചേച്ചിയുടെ വിവാഹം കൂടാൻ വന്നതല്ലേ. പിന്നെന്തിനാ പുറത്തു നിൽക്കുന്നത്. മിഥുൻ പറഞ്ഞു കൊണ്ട് അവളെ ഒപ്പം കൂട്ടി. ഞാൻ.. ഞാൻ ഇവിടെ നിന്നോളാം. താൻ എന്തിനാ പേടിക്കുന്നെ. ഞങ്ങൾ ഒക്കെ ല്ലേ.വാടോ ഭൂമി.. ഒന്നും അല്ലെങ്കിലും താൻ ഞങ്ങടെ  ജാനി മോടെ കൂട്ടുകാരി അല്ലെ. ഞങ്ങൾക്ക് നീ ഞങ്ങടെ ജാനീ മോളെ പോലെ തന്നെയാ... അത്‌ നേരാ...ട്ടോ...  ഭൂമി. താൻ പേടിക്കാതെ വാടോ. മനു കൂടി അവളെ വിളിച്ചതും അവൾ വേറെ വഴി ഇല്ലാതെ അവർക്ക് ഒപ്പം അകത്തേക്ക് കയറി. സ്നേഹെച്ചിയെ രാഹുലേട്ടനെ ഏൽപ്പിച്ചിട്ട് പോകാൻ നിന്ന തന്നെ ആണ് ഇവരു അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത്  അറിയാവുന്ന ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു..എല്ലാരും അറിയും സ്നേഹേച്ചിടെ ഒളിച്ചോട്ടതിന് സഹായിച്ചത് ഞാനാണെന്ന്. പിന്നത്തെ അവസ്ഥ ഓർത്തപ്പോൾ തന്നെ അവളുടെ കയ്യും കാലും വിറച്ചു.. ഈശ്വര.... ഈ ഗ്രാമത്തിൽ ഉള്ളവര് എന്നെ കൊല്ലും. അല്ലെങ്കിൽ  ശാലുമ്മ കൊല്ലിക്കും.. ടോ താനെന്താ ഒന്നും മിണ്ടാതെ. കഴിഞ്ഞ തവണ ക്ഷേത്രത്തിലെ കൊടിയേറ്റിന് താൻ കൂടി വരും എന്ന് പറഞ്ഞിട്ട്  താനെന്താ വരാഞ്ഞേ. തന്നെ ഒരുപാട്   ജാനി കാത്തിരുന്നു .അവൾ അന്ന് ഒരുപാട് സങ്കടപ്പെട്ടു... അത്‌ ഞാൻ.. എന്നെ അപ്പ വിട്ടില്ല.വായിൽ തോന്നിയ കള്ളം പറഞ്ഞു കൊണ്ട് അവൾ അവരെ നോക്കി. ഹ്മ്മ്.. സാരമില്ല എന്തായാലും താൻ ഇത്തവണ വരണം കേട്ടോ. തന്നെ കാണാൻ തറവാട്ടിൽ എല്ലാരും ആഗ്രഹിക്കുന്നുണ്ട്. വരാം ഏട്ടാ.. അപ്പോവോട് ചോദിച്ചിട്ട് വരാം. വേണമെങ്കിൽ ഞങ്ങൾ ചോദിക്കാം. അയ്യോ വേണ്ട.... താനും ജാനിയെ പോലേ ആണല്ലേ.. ഇത്രേം ഭയം ഉണ്ടോ? എന്നിട്ടാണോ ഈ ഒളിച്ചോട്ടത്തിന് കൂട്ട് നിന്നെ. അവൾ അത്‌ കേൾക്കെ സ്നെഹെ ഒന്ന് നോക്കി.. അവൾ ഒന്ന് കണ്ണിറുക്കി കാട്ടി.. രജിസ്റ്ററിൽ ഒപ്പ് വെച്ചു കൊണ്ട് പറഞ്ഞു ഭയമോ ആർക്കു ഇവൾക്കോ. ഇവൾ ഞങ്ങടെ ഗ്രാമത്തിലെ ഒരേ ഒരു ധൈര്യശാലി ആണ്. ഇവളോട് ഏറ്റു മുട്ടി ജയിക്കാൻ നല്ല പാടാണ്. അതുകൊണ്ട് നിങ്ങളാരും ഇവളെ അങ്ങനെ അങ്ങ് കളിയാക്കണ്ട. ആ നേരം ഭൂമി ദയനീയമായി അവളെ ഒന്ന് നോക്കി.. ആ നോട്ടം കണ്ടിട്ടും സ്നേഹ കാര്യം ആക്കാതെ നിന്നു. ഇനി സാക്ഷി ഒപ്പിടു. രാഹുൽ   ദയനീയമായി ശ്രീ രാജിനെ നോക്കി. നിന്റെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമായതുകൊണ്ട് ഞങ്ങളൊപ്പിട്ടെങ്കിൽ  അല്ലേ പറ്റൂ. പറഞ്ഞു കൊണ്ട് അവൻ വരന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടുകൊണ്ട്  ഭൂമിയെ നോക്കി. ഭൂമി എന്തായാലും നല്ല ധൈര്യം ഉള്ള കുട്ടി അല്ലെ അപ്പോൾ ധൈര്യമായിട്ട് വധുവിന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടോ... കിടക്കട്ടെ ആദ്യത്തെ ഒപ്പ്.. അവൾ അല്പം ഒന്നും മടിച്ച് നിന്നിട്ട്  സ്നേഹയെ നോക്കി. അവൾ കണ്ണുകൾ കൊണ്ട് ഒപ്പിടാൻ പറഞ്ഞതും  അവൾ ഒപ്പിട്ടു. അവളെ നോക്കി കൊണ്ട് രജിസ്റ്റാർ ചോദിച്ചു. ഒപ്പിടാൻ ഒക്കെ പ്രായപൂർത്തി ആയ കൊച്ചു ആണോ നീ. അവൾക്കു 18 വയസ്സ് കഴിഞ്ഞതാ. ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്. ഈ കൊച്ചിനെ കണ്ടാൽ പറയില്ല അതാ ഞാൻ ചോദിച്ചത് അല്ലെങ്കിൽ നാളെ പ്രോബ്ലം ആകും.. അതാട്ടോ...ഞാൻ ചോദിച്ചത്. ഒരു പൊല്ലാപ്പിന് വയ്യാഞ്ഞിട്ട തിരികെ രജിസ്റ്റർ ഓഫീസിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ഭൂമി പോകാൻ തിരക്ക് കൂട്ടി. പോകല്ലേ ഭൂമി നമുക്ക് ഒന്നിച്ചു ഒരു സെൽഫി എടുത്തിട്ട് പോകാം. സ്നേഹ പറഞ്ഞു കൊണ്ട് ബലമായി അവളെ പിടിച്ചു നിർത്തി ഫോട്ടോ എടുത്തു. എന്നാൽ പിന്നെ രാഹുലെ നീയും നിന്റെ ഭാര്യയും കൂടി ഒന്ന് നിന്നെ ഞങ്ങളും എടുക്കട്ടെ ഒരു ഫോട്ടോ . അവരുടെ ഒന്ന് രണ്ട് ഫോട്ടോ എടുത്തതിനുശേഷം ഭൂമിയെ കൂടി പിടിച്ചു നിർത്തി കൊണ്ട് എല്ലാവരും ചേർന്ന്  നിന്നു ഫോട്ടോ എടുത്തു  മനു  നല്ലൊരു ക്യാപ്ഷനും വെച്ചു വാട്സാപ്പിൽ തുരു തുരെ അങ്ങ് സെൻറ് ചെയ്തു. ഡാ.. രാഹുലെ..എന്നാലേ മോൻ  വേഗം  നാട് വിട്ടോ. അല്ലെങ്കിൽ മറ്റവന്മാർ മോന്റെ പപ്പുംപൂടയും ബാക്കി വെച്ചേക്കില്ല. നിന്നെ വേണമെങ്കിൽ ഞങ്ങൾ പോകും വഴി റെയിൽവേ ഇറക്കിയേക്കാം വളരെ സഹായമായി.. ഈ ഉപകാരം ഞാനും ഇവളും ഒരിക്കലും മറക്കില്ല. ഞങ്ങളും മറക്കില്ലടാ . ഭൂമിയെ കെട്ടി പിടിച്ചു  കൊണ്ട് സ്നേഹ അവളുടെ കാതോരം എന്തൊക്കെയോ രഹസ്യമായി പറയുമ്പോൾ അവളുടെ മിഴികൾ പിടയുന്നതും മുഖത്ത് സങ്കടം നിഴലിക്കുന്നതും കാണെ ശ്രീ രാജ് സ്റ്റിയറിങ്ങിൽ താളം അടിച്ചു അൽപനേരം നോക്കി നിന്നു. എന്നാൽ ഞാൻ പോട്ടെടി. പറഞ്ഞതൊന്നും മറക്കണ്ട.അവസാനം ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് അവൾ ജീപ്പിലേക്ക് കയറി. ഭൂമി  ഭയത്താൽ മിടിക്കുന്ന കണ്ണുകളോടെ അവൾ കയറുന്നത് നോക്കി നിന്നു. എന്നാൽ ഒക്കെ. എല്ലാവരും അവൾക്ക് നേരെ കൈ വീശി. അവൾ പതിയെ തലയാട്ടി നിന്നു. അപ്പോഴും അവളുടെ ഉള്ളിൽ  എന്തൊക്കെയോ ഭയമായിരുന്നു.. ***- ഈ സമയം അമന്റെ ബുള്ളറ്റ് ചെന്ന് നിന്നത് ആറ്റിൻ കരയിൽ ആണ്. ആറിന് സൈഡിലെ  തുറസ്സായ കുറച്ചു സ്ഥലം  കാളിയാട്ട് മനക്കാരുടെയും മഹാദേവർമടക്കാരുടെയും   സ്ഥിരം തട്ടകയാണ്. ഇരു കൂട്ടരും പൊതുവായി കൂടുന്നത് ആ ഭാഗത്താണ്. ആറിന് സൈഡിലെ പാറകെട്ടി ഉയർത്തിയ കൈവരിയിൽ ഇരിക്കുന്ന ആദിയെയും ശ്രീരാഗിനെയും കാണെ അമൻ ദേഷ്യത്തിൽ വിളിച്ചു. ഡാ... മര്യാദയ്ക്ക് ഞങ്ങടെ പയ്യനെ ഇറക്കി വിടടാ. അതല്ല ഞാൻ അങ്ങോട്ട് വന്നാൽ നിന്നെയൊക്കെ പിന്നെ ആറ്റിന്നു മുങ്ങിത്തപ്പി എടുക്കേണ്ടിവരും. നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞങ്ങൾ ആരാണ്ടെ പിടിച്ചു വച്ചിരിക്കുന്നെന്നു. നീ പറയുന്ന പയ്യൻ ഏതാ.. ഞങ്ങളിൽ ആരേലും ആണോ? കളിയാക്കി രാഗ് ചോദിച്ചതും അമന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി വന്നു. ടാ മോനെ കൂടുതൽ  ഷോ കാണിക്കാതെ  മര്യധയ്ക്ക് അവനെ വിട്ടോ. കൊറേ നേരമായി നിങ്ങൾ പറയുന്നല്ലോ.. ഏത് അവനെ വിടാൻ ആണ് താനി നിന്നു കൊരയ്ക്കുന്നെ. ശ്രീ രാഗിന്റെ വാക്കുകൾ കേൾക്കെ അമൻ ദേഷ്യത്തിൽ അലറി.. മോനെ  ശ്രീ രാഗേ.. നീ കളിക്കുന്നത് ആരോടാണെന്ന് ഓർത്തിട്ട് വേണം കളിക്കാൻ.. തിരിച്ചു അങ്ങനെ തന്നെ ഓർത്തിട്ട് വേണം വന്നു  നിന്ന് ചിലയ്ക്കാൻ. ഇരു കൂട്ടരും ഒരു അടിയ്ക്കുള്ള സ്കോപ്പ് കൂട്ടിയ നേരത്താണ് അമിതിന്റെ ഫോൺ റിങ് ചെയ്തത്. കോൾ എടുത്ത് മറുപുറത്ത് നിന്ന് അറിഞ്ഞ വാർത്തയാ കേട്ട ഉടനെ തന്നെ  അവൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കി. അതിൽ കണ്ട ചിത്രങ്ങൾ ആ നേരം അവനെ ചൊടിപ്പിച്ചു കളഞ്ഞു. ടാ... മതി..വരിനെടാ. ഈ നാറികൾ അല്ല നമുക്കിട്ട് പണിഞ്ഞത്. ഇവന്മാരുടെ കൂടെ വേറെ കുറെയെണ്ണം കൂടി ഉണ്ടല്ലോ. അവന്മാരു കളിച്ച കളിയാണ്. അമൻ തന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന  ശ്രീരാഗിനെ നോക്കി കൊണ്ട് തിരിഞ്ഞ അതെ നേരത്തു ക്ഷേത്രത്തിൽ കദിന പൊട്ടി. ആ ശബ്ദത്തിൽ അവര് ഞെട്ടി അവന്മാരെ നോക്കി... അപ്പോഴേക്കും അവർക്കു മുന്നേ പൊടി പറത്തി കൊണ്ട്  ഒന്നിന് പുറകെ ഒന്നായി ആറ്റിൻ കരയിൽ നിന്നും  ആധിയുടെയും കൂട്ടുകാരുടെയും വണ്ടികൾ  കടന്നു പോയി. ഛെ.... അമൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട്   ബുള്ളറ്റിന്റെ സീറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് ഏട്ടനെ നോക്കി. എവിടെയാ അവന്മാർ.ഇന്ന് അവരുടെ അന്ത്യം ആണ്. രാഹുലിനെ പിടിച്ചു വെച്ചത് ഓർത്തു അവന്മാർ പശ്ചാത്തപിക്കും. അല്ലെങ്കിൽ കണ്ടോ അമനോടാ അവന്മാർ കളിക്കുന്നത്. ടാ ഇനിയിപ്പോൾ വഴക്കിനു ഒന്നും പോകണ്ട നമുക്ക് തിരികെ  വീട്ടിലേക്കു പോവാം.. നമ്മളെ അവന്മാരുടെ കൂടെ ചേർന്ന് ചതിച്ചത് രാഹുലും കൂടി ചേർന്നാണ്.. രാഹുലോ? അതെ.. അവൻ അങ്ങനെ ചതിക്കുമോ? ദാ നോക്കു.. അവൻ വേറെ വിവാഹം കഴിച്ചു. അപ്പോൾ നമ്മുടെ ശ്രീ ബാലയുടെ കാര്യമൊ.. അവളെ ഇനി നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. അല്ലാതെ ഇനി ഒരു വരനെ കണ്ടെത്താൻ ഒന്നും എളുപ്പമല്ലല്ലോ. എന്നാലും ഏട്ടാ . അവൾ എങ്ങനെ സഹിക്കും ഈ ചതി.. ഇനി ഇവിടെ നിന്ന് ഒരു ചർച്ച വേണ്ട. വരാൻ നോക്ക്.. അമിത് ബുള്ളെറ്റ് ഇരപ്പിച്ചു കൊണ്ട് പറഞ്ഞു.. മഹാദേവർ മഠത്തിനു മുറ്റത്ത് അവരുടെ  ബുള്ളറ്റ് വന്നു നിൽക്കുമ്പോൾ പ്രതാപൻ  ജിജ്ഞസയോടെ അവരെ നോക്കി.. എവിടെടാ മോനെ രാഹുൽ.. അവനെ കിട്ടിയില്ലേ. ആ കുട്ടിയ്ക്ക് എന്താ പറ്റിയെ. വല്ലതും അറിഞ്ഞോ? അവൻ ഇനി വരില്ല മുത്തശ്ശ. അവൻ  ആ കാളിയാട്ട് മനക്കാരോട് കൂടെ ചേർന്നു നമ്മളെ എല്ലാവരെയും ചതിച്ചേത്.. അവനിപ്പോൾ വേറെഏതോ ഒരുത്തിയെ  കെട്ടി  സന്തോഷത്തോടെ നിൽക്കുകയാണ്.. ഞെട്ടലോടെ ആണ് ചുറ്റും കൂടി നിന്നവർ ആ വാർത്ത കേട്ടത്. പെട്ടന്ന് പ്രതാപന്റെ കണ്ണുകളിൽ രോക്ഷം നിറഞ്ഞു. അയാൾ നിസ്സഹായനായി നിൽക്കുന്ന ജഗനാഥനെ നോക്കി. നീ എന്റെ കൂടെ നിന്ന് എന്നെ ചതിച്ചത്. അല്ലേടാ നാറി നിയ് എന്നെ ചതിച്ച ഒരുത്തനും ഈ മഹാദേവപുരം വിട്ടു  തല ഉയർത്തി പുറത്തേക്കു പോകില്ല. ടാ മക്കളെ വിളിക്കെടാ ശൗരാക്കാരെ. ഇവന്റെ യൊക്കെ കൂടെ വന്ന സകല ആൾക്കാരുടെ തലയും മുണ്ഡനം ചെയ്തു ചുണ്ണാമ്പ് തേച്ചു ചെണ്ട കൊട്ടി നാട്ടാരെ അറിയിച്ചു ഈ മഹാദേവപുരത്തിന്  പുറത്തു ആക്കെട... ഇനി ഒരുത്തനും ഇങ്ങനെ ഒരു ചതി  ചെയ്യാൻ ധൈര്യമുണ്ടാകരുത് അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം   എവിടെ നിന്നോക്കെയോ കുറെ ആളുകൾ ശൗരം ചെയ്യാനുള്ള കത്തികളുമായി ജഗന്നാഥനും കൂട്ടർക്കും ചുറ്റും  നിരന്നു. തുടരും. ഇന്ന് കുറെ എഴുതാനും പഠിക്കാനും ഒക്കെയുണ്ട്.. ഇന്നലെ ആരോ ചോദിച്ചിരുന്നു character ഒന്ന് പരിചയ പെടുത്താൻ അത് ഇനി ഒരു ദിവസം ഇടാട്ടോ.. ഇന്ന് തീരെ ടൈം ഇല്ലാ എന്ന് കരുതി ആരും like കമന്റും ഒന്നും മുക്കി കളയല്ലേട്ടോ... അങ്ങനെ ആണേൽ ഞാനും സ്റ്റോറി മുക്കും #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ!
📔 കഥ - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
Part-4 മഴ മിഴി ✍️.... എന്താ ജാനികുട്ടി ഇത്. മോളു എന്താ ക്ഷേത്രത്തിൽ വരണില്ലെന്നു പറഞ്ഞെ.. മോളില്ലാണ്ട്  ഇവിടുന്നു ആരേലും അവിടേക്ക് പോവോ. നന്ദൻ അറിഞ്ഞാൽ അറിയാല്ലോ. എന്താ ഉണ്ടാവുകയേന്ന്.. പറഞ്ഞു കൊണ്ട് നോക്കിയത് ഉമ്മറത്ത് വന്നു നിന്ന കാറിലേക്ക് ആണ്. ആ നേരം  ജാനി ഞെട്ടി  വിറച്ചു പോയി. കാറിൽ നിന്നും ഇറങ്ങി വരുന്ന നന്ദനെ കാണെ ജാനി വേഗം  റൂമിലേക്ക് ഓടി.അവൾക്കു പിന്നാലെ ബാക്കി ഉള്ളോരും ഓടി.. അവളുടെ ആ ഓട്ടം കാണെ നന്ദന്റെ കണ്ണുകളിൽ വല്ലാത്ത വിശാദം നിറഞ്ഞു. "ഏട്ടത്തി." അവൾക്ക് എന്നോടുള്ള പേടി മാറിയില്ല അല്ലെ... ആ ഭയം ഇനിയൊരിക്കലും മാറില്ലേ ഏട്ടത്തി.ന്റെ മോളെന്നെ സ്നേഹിക്കില്ലേ? അങ്ങനെ ഒന്നും ഇല്ലെടാ നന്ദ.. ചെറുപ്പത്തിൽ  ഉണ്ടായ ആ ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിട്ട് ഉണ്ട്. അതാ അവൾ നിന്നെ കാണുമ്പോൾ  ഈ ഓടി അകലുന്നത്. എത്ര ആയാലും അവൾ അന്ന് കുഞ്ഞു ആയിരുന്നില്ലേ... സ്വന്തം കണ്മുന്നിൽ ഒരാളെ വെട്ടുന്ന  അച്ഛനെ കണ്ടപ്പോൾ പെട്ടന്ന് ഉണ്ടായ ഷോക്കിൽ നിന്നും ഉണ്ടായ ഭയമാണ് അത്‌ ഒരിക്കൽ മാറുമെടാ. അന്ന് ഞാൻ അങ്ങനെ ചെയ്തത് കൊണ്ട് അല്ലെ ഏട്ടത്തി ഇന്നിങ്ങനെ നമ്മൾ എല്ലാരും ജീവനോടെ ഉള്ളത്... അന്ന് നമ്മളെ കൊല്ലാൻ വന്നവരെ വെറുതെ വീട്ടിരുന്നെങ്കിൽ  ഇന്ന് നമ്മൾ   ഇങ്ങനെ കാണുവാരുന്നോ.. അത് നമുക്ക് അല്ലെ അറിയൂ നന്ദ. അന്നത്തെ പ്രായത്തിൽ അതൊന്നും മനസ്സിലാക്കാനോ ചിന്തിക്കാൻ ഉള്ള പക്വത അവൾക്കില്ലായിരുന്നു. കുട്ടി ഭയന്നു പോയി.. ആ ഭയത്തിൽ അവൾ എത്ര നാള് പേടിച്ചു അലറി വിളിച്ചു കരഞ്ഞിട്ടുണ്ട്. എല്ലാം മാറുന്ന ഒരു കാലം വരും.. ഈ മഹദേവപുരം  കാക്കും ഭൈരവ മൂർത്തി അതിനും ഒരു നേരം നിശ്ചയിച്ചിട്ടുണ്ടാവും.. എനിക്ക് അങ്ങനെ തോന്നുന്നില്ല ഏട്ടത്തി. ഇനിയും എന്തൊക്കെയോ ദുരന്തങ്ങൾ  വരാനിരിക്കുന്നു എന്ന് മനസ്സ് പറയുന്നു. രണ്ടു ദിവസമായി ഞാൻ ദേവികയേയും അവളുടെ കുഞ്ഞിനേയും സ്വപ്നം കാണുന്നു... മനസ്സ് വല്ലാതെ ആസ്വസ്തമാണ്.. അത്‌ ഒന്നും ഇല്ലെടാ... അവളെ കുറിച്ച് നീ പതിവായി ചിന്തിക്കുന്നത് കൊണ്ടാവും.. അവൾക്ക് നമ്മളെ അറിയില്ലേ.നിന്നോട് ആരുന്നല്ലോ അവൾക്ക് സ്നേഹ കൂടുതൽ അതാവും നിന്നെ കാണാൻ ഇടയ്ക്കിടെ  വരുന്നത്.. ആവും അല്ലെ ഏട്ടത്തി.. അതേടാ...!! . അല്ലാതെ നമ്മൾ അവളെ ദ്രോഹിച്ചിട്ട്  ന്നും ഇല്ലല്ലോ...അവളെ ദ്രോഹിച്ചവർ  ആരായാലും ഇപ്പോഴും ഒന്നും ചെയ്തിട്ടില്ലാത്ത പോലെ നടക്കുവല്ലേ.. ഈശ്വരൻ  എന്നേലും ഒരിക്കൽ കൊടുക്കുമെടാ ഇതിനൊക്കെ ഉള്ള ശിക്ഷ. ആഹാ നന്ദേട്ടൻ നേരത്തെ എത്തിയോ...? നനഞ്ഞ തുണികൾ അയയിൽ വിരിച്ച ബക്കറ്റുമായി അകത്തേക്ക് വരുമ്പോൾ ആണ് ഉത്തര  ദേവനന്ദനെ കണ്ടത്.. ഇപ്പൊ എത്തിയതേയുള്ളു ഉത്തരേ.. ഇന്ന് എന്താ നേരത്തെ പോന്നത്.. എന്തേലും വയ്യായ്ക ഉണ്ടോ...? അതോ ക്ഷേത്രത്തിൽ  പൂജയ്ക്ക് പോകാൻ  വന്നതാണോ. സാധാരണ അങ്ങനെ ഒരു പതിവ് ഇല്ലല്ലോ... മനസ്സ് ഒട്ടും ശെരി ആയിരുന്നില്ലെടി... അതാ  ഓഫീസിൽ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല.. ന്തോ മനസ്സാകെ കലുഷിതമാണ്. അതെന്തു പറ്റി ഏട്ടാ.. അറിയില്ലെടി.. വല്ലാത്തൊരു ആധിയും ആസ്വസ്ഥതയും.. നീ എനിക്ക് ഇത്തിരി ചുക്ക് വെള്ളം കൊണ്ടുവാ.. ഞാൻ അൽപനേരം ഒന്ന് കിടക്കട്ടെ. നന്ദൻ പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു. ****** മഹാദേവർമടം അത്യാഡംബരമായി അണിയിച്ചൊരുക്കിയ   മണ്ഡപത്തിൽ സർവ അലങ്കാരങ്ങളോടെയും  ശ്രീ ബാല ഇരിക്കുകയാണ്..ആളുകൾ അവളെ ഉറ്റു നോക്കി ആട ആഭരണങ്ങളെ കുറിച്ച് പറയുന്നത് കേൾക്കെ രാജലക്ഷ്മി ഗാർവോടെ തല ഉയർത്തി നിന്നു. ഈ സ്വർണത്തിന്റെ ഡിസൈൻസ് എല്ലാം  ആലയ്ക്കലുകാരുടേതാണ്. എല്ലാം ടെമ്പിൾസ് ഡിസൈൻസ് ആണ്..അതും ന്യൂ മോഡൽ.. അവിടെ ഇതുപോലെ നൂറു കണക്കിന് ഡിസൈൻസ് ഉണ്ട്. തന്റെ അടുത്തായി ഇരുന്നു ചോദിച്ച സ്ത്രീയോട് വളരെ ഗാർവോടെ കൊച്ചു മകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെ കുറിച്ച് വാചാല ആകുക ആയിരുന്നു രാജലക്ഷ്മി. മുഹൂർത്തം കഴിയാറായി...വരനെ വിളിക്കുക. കർമ്മി പറഞ്ഞതും  എല്ലാരും ഒന്ന് ഞെട്ടി. ആ സമയത്താണ് എല്ലാരും വരനെ കുറിച്ച് ചിന്തിച്ചത്. രാഹുൽ എവിടെ? പ്രതാപൻ തന്റെ അരികിൽ ഇരുന്ന ജഗനാഥനോട് ചോദിച്ചു. അയാൾ ചുറ്റും നോക്കി കൊണ്ട് ടെൻഷനിൽ നിൽക്കുന്ന മോനെ നോക്കി. എവിടെയാട    സുന്ദറേ  നിന്റെ മോൻ. അവനെ വിളിക്ക്.. ചടങ്ങിന് നേരമായി. അത്‌ അച്ഛാ അവൻ ഇതുവരെ എത്തിയിട്ടില്ല. അയാൾ അല്പം ഭയന്നു ഭയന്നു പറഞ്ഞതും ജഗനാഥൻ ദേഷ്യത്തിൽ അയാളെ നോക്കി. എത്തിയിട്ട് ഇല്ലെന്നോ..ന്ത്‌ അസംബന്ധമാണ് നീ ഈ പറയുന്നത്.. അവൻ നമ്മടെ കൂടെ വീട്ടിൽ നിന്നും ഇറങ്ങിയത് ആണല്ലോ.. ഇങ്ങു എത്തേണ്ട നേരാവും കടന്നു പോയല്ലോ.പിന്നെ അവനിത് എവിടെ പോയി.. എല്ലാം ശെരിയാണ്  അച്ഛാ.. പക്ഷെ അവൻ ഇതുവരെ ഇവിടെ എത്തിയിട്ട് ഇല്ല..കൂട്ടുകാർക്ക് ഒപ്പം വരാമെന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്.. ഇപ്പൊ  വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നുമില്ല.അയാൾ ഭയത്താൽ ആശങ്കയോടെ പറഞ്ഞു.. "ചതിച്ചോ  മഹാദേവ.." ഡാ മക്കളെ ... അയാൾ കുറച്ചു അപ്പുറത്ത് നിന്ന ചെറുമക്കളെ നോക്കി വിളിച്ചതും അവർ വേഗം അയാളുടെ അരികിലേക്ക് ഓടി വന്നു. എന്താ മുത്തശ്ശ.. എന്താ.... മുത്തശ്ശൻ ആകെ വിയർത്തു ഇരിക്കുന്നെ. ഡാ മക്കളെ   ശ്രീബാലയെ കെട്ടേണ്ട പയ്യൻ ഇതുവരെ എത്തിയിട്ടില്ല.. പ്രതാപൻ ഒരു നിമിഷം ഒന്നുച്ചതിൽ പറഞ്ഞു കൊണ്ട് ചെറു മക്കളെ നോക്കി. ആ നോട്ടത്തിന് അർത്ഥം മനസ്സിലായത് പോലെ  അടുത്ത നിമിഷം ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി രണ്ടു ബുള്ളെറ്റുകൾ മഹാദേവർമഠത്തിന്റെ കൂറ്റൻ ഗേറ്റ് കടന്നു പുറത്തേക്കു പാഞ്ഞു. അമൻ വല്ലാത്ത ദേഷ്യത്തിൽ ബുള്ളറ്റ്പറപ്പിച്ചു വിട്ടു.അവന്റെ പിന്നിൽ ഇരുന്ന കൈലാസ് അല്പം ഭയത്തോടെ തൊട്ടു പുറകെ വരുന്ന അരുണിനെയും  അമിത്തിനെയും നോക്കി.. ഈ സമയം മഹാദേവപുരത്തിന് പുറത്തു  ആളോഴിഞ്ഞ  ഒരു ബിൽഡിങ്ങിൽ കൈകൾ ബന്ധിച്ചു വായിൽ സ്റ്റിക്കർ ഒട്ടിച്ച നിലയിൽ ചെയറിൽ ബന്ധിച്ചു ഇരിക്കുന്ന  രാഹുലിനെ വല്ലാത്തൊരു ചിരിയോടെ ശ്രീരാജ് നോക്കി. കല്യാണപയ്യൻ അങ്ങ് ചുവന്നു തുടുത്തു ഇരിക്കുവാ അല്ലേടാ മിഥുനെ. കണ്ടിട്ട് ചോര ഒരുപാട് ഉണ്ടെന്നു തോന്നുന്നു. തന്റെ കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് സ്റ്റൈലിൽ കറക്കി കൊണ്ട്  അവൻ പറയുമ്പോൾ  അവന്റെ കയ്യിൽ ഇരിക്കുന്ന ഹോക്കി സ്റ്റിക്ക് കാണെ  രാഹുൽ ഭയന്നു  അവനെ നോക്കി. ഇവനെ ഇങ്ങനെ ഇവിടെ കെട്ടി ഇട്ടിട്ട് കാര്യമില്ലാട്ടോ ശ്രീരാജെ.. എത്രയും വേഗം നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തണം. ഇപ്പോൾ ത്തന്നെ ഇവനെ തിരഞ്ഞു   അവന്മാർ ഇറങ്ങി കാണും. അറിയാല്ലോ കൈലാസിന്റെ സ്വഭാവം.. അവൻ നമ്മുടെ അപ്പേടെ മോൻ ആണെങ്കിലും അവനു കൂറു അവന്റെ അച്ഛന്റെ ആൾക്കാരോട് ആണ്.. അതുകൊണ്ട് തന്നെ തറ വേലകളെ അവന്റെ കയ്യിൽ ഉള്ളു.. അവനു അപ്പ മരിച്ചതിൽ പോലും ഒരു വിഷമവും ഇല്ല. അവനു കൂറ് അവന്റെ രണ്ടാനമ്മയോടും മോളോടും ആണ്.. അവൻ മാത്രമേ  മഹാദേവർമഠത്തിൽ നിന്നും നമ്മുടെ കുടുംബത്തേക്ക് വരാറുള്ളൂ.. വേറെ ഒരുത്തനും നമ്മുടെ തറവാടിന്റെ പടി കടന്നു വരുല്ല. അവൻ നമ്മുടെ അപ്പേടെ മോൻ ആയതു കൊണ്ട് മാത്രമാണ് ആരും വിലക്കാത്തത്. അത്‌ അവൻ നല്ലത് പോലെ മുതൽ എടുക്കുന്നുണ്ട്. അതുകൊണ്ട് അവൻ ആദ്യം പോയിരിക്കുക  നമ്മുടെ തറവാട്ടിലേക്ക് ആവും. മ്മ്.. പക്ഷെ ഇത്തവണ അവൻ അവിടേക്ക് പോവില്ല. എനിക്ക് അത്‌ ഉറപ്പാട മിഥുനെ  മനു പറഞ്ഞു കൊണ്ട്  രാഹുലിനെ രൂക്ഷമായി ഒന്ന് നോക്കി.. അപ്പോൾ പിന്നെ അവൻ പോകുന്നത് ആദിടെയും രാഗിന്റെയും അടുത്തേക്ക് ആവും.. അവന്മാർ നമ്മൾ ഇല്ലാതെ തനിച്ചു ആയാൽ ആ അമന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടാണ്. അവന്മാരുടെ കാര്യം ഓർത്തു നീ പേടിക്കണ്ട. അവന്മാർക്ക് അറിയാം അവന്മാരുടെ സേഫ്റ്റി നോക്കാൻ. ഇപ്പോൾ തന്നെ അവന്മാർ വേണ്ടത് ചെയ്തിട്ട് ഉണ്ടാവും. ഇനിയിപ്പോ എന്തായാലും ഇവന്റെ കാര്യങ്ങൾ വേഗം നടത്തണം. എങ്ങനെയാ ..  ശ്രീ രാജേ.. മനു അവനെ നോക്കി ചോദിച്ചു. അത്‌ സിമ്പിൾ അല്ലെ. ഇവനെ നമുക്ക്  കയ്യും കാലും കെട്ടി ആ ആറ്റിൽ തട്ടാം.. മിഥുൻ രാഹുലിനെ നോക്കി കൊണ്ട് വല്ലാത്ത ഭാവത്തിൽ പറയുമ്പോൾ അവൻ ആകെ ഞെട്ടി  ഭയന്നു അവരെ നോക്കി. അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കാണെ അവർ അവനെ അൽപനേരം കൂടി നോക്കി കൊണ്ട് അരികിലേക്ക് ചെന്ന് അവന്റെ വായിൽ ഒട്ടിച്ചിരുന്ന ടെപ്പ് വലിച്ചിളക്കി. അവൻ ജീവൻ തിരികെ കിട്ടിയ പോലേ അവരെ നോക്കി. എന്നെ കൊല്ലല്ലേ.... പ്ലീസ്... എനിക് ഈ വിവാഹത്തിന് ഒട്ടും താല്പര്യം ഇല്ല. ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട്.. ഇപ്പോൾ കൂടി മണ്ഡപത്തിലേക്ക്  പോകാതെ ഷോട്ട് കട്ട്‌ കയറി ഈ വഴി വന്നത് സബ് രജിസ്റ്റർ ഓഫീസിൽ പോകാൻ ആണ്.. അവിടെ എന്നെ  സ്നേഹ കാത്തിരിക്കും ഞാൻ ചതിച്ചുന്നു കണ്ടാൽ എന്റെ  സ്നേഹ പിന്നെ ജീവിച്ചിരിക്കില്ല. പ്ലീസ് എന്നെ വിടുവോ.. മൂവരും അവനെ വിശ്വാസം ഇല്ലാത്ത പോലെ ഒന്ന് നോക്കി. നീ ഞങ്ങടെ അടുത്തു നമ്പർ  ഇറക്കുവാ അല്ലേടാ. അമുൽ ബേബിടെ ഫേസ് ആണെന്ന് ഒന്നും ഞങ്ങൾ നോക്കില്ല വെച്ച് നല്ല ചാമ്പ് ചാമ്പി കളയും. അയ്യോ അല്ല.. ഞാൻ നേരാ പറഞ്ഞെ.. നിങ്ങടെ കയ്യിലിരിക്കുന്ന എന്റെ ഫോൺ ഇങ്ങു താ അല്ലെങ്കിൽ  ഞാൻ പറയുന്നത് നമ്പറിൽ ഒന്ന് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു നോക്ക്. അയ്യടാ... എന്താ നിന്റെ ബുദ്ധി. നീ തരുന്ന നമ്പർ ഞങ്ങൾക്ക് ഉള്ള പണി ആണോ അല്ലയോ എന്ന് ഞങ്ങൾ എങ്ങനെ അറിയും. ഞാൻ നേരാ പറഞ്ഞെ.. പ്ലീസ് എന്നെ ഒന്ന് വിശ്വാസിക്ക്. എനിക്ക് ഈ വിവാഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു.. മുത്തശ്ശനെ ഭയന്ന് പറയാൻ പേടിച്ചിട്ടാണ് ഞാൻ   വിവാഹത്തിന്റെ അന്ന് ഒളിച്ചോടാൻ തീരുമാനിച്ചത്. ഞാൻ നേരു പറഞ്ഞാൽ  എന്റെ സ്നേഹയേ തേടിപ്പിടിച്ചവരു കൊല്ലും. എനിക്ക് അവളെ കൊല്ലണ്ട എനിക്ക് അവളുടെ കൂടെ ജീവിച്ചാൽ മതി. അവന്റെ കരച്ചിലോടെ ഉള്ള സംസാരം കേൾക്കെ മൂവരും ഒരല്പനേരം ഒന്ന് കൂടി ആലോചിച്ചു. എന്നാൽ ശെരിയെടാ. നീ പറയുന്നത് നേരാണെങ്കിൽ നിന്റെ വിവാഹം ഞങ്ങൾ നടത്തിത്തരും. അതല്ല ഉടായിപ്പ് വല്ലതും ആണെങ്കിൽ നിന്റെ അന്ത്യം രജിസ്റ്റർ ഓഫീസിൽ വെച്ചാവും. അവന്റെ കാലിലെ കെട്ടുകൾ അഴിച്ചു വിട്ടു അവനെ വണ്ടിയിലേക്ക് കയറ്റിക്കൊണ്ട്     അവനു ഇരു സൈഡിലുമായി മിഥുനും മനുവും ഇരുന്നു. വണ്ടി ശ്രീരാജ് മുന്നോട്ട് എടുത്തു. അല്പനേരത്തെ യാത്രക്ക് ഒടുവിൽ സബ് രജിസ്റ്റർ ഓഫീസ്   മാധവപുരം എന്നാ ബോർഡ്‌ കാണെ  ശ്രീ രാജ് പിന്നിൽ ഇരിക്കുന്ന രാഹുലിനെ ഒന്ന് പേടിപ്പിക്കും പോലെ ചരിഞ്ഞു നോക്കി. എന്നിട്ട് ബാക്കി ഉള്ളോരേ കണ്ണ് കാണിച്ചതും അവർ അവനെ നോക്കി പെണ്ണ് എവിടെ എന്ന് ചോദിച്ചു. അവൻ ജീപ്പിൽ ഇരുന്നു  ചുറ്റും നോക്കി. അപ്പോഴാണ്  കസവു സെറ്റു സാരി ഉടുത്തു കണ്ണും തുടച്ചു മറ്റൊരു പെൺകുട്ടിയുടെ തോളിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടിയത്.. ആ നേരം എല്ലാവരും അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.. ഒരേ നിമിഷം മൂവരും ഞെട്ടി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു.അവരുടെ കണ്ണുകളിൽ ഒരേ നിമിഷം ഞെട്ടലും അമ്പരപ്പും നിറഞ്ഞു തുടരും സ്റ്റോറി വായിക്കുന്നവർ കമന്റ്‌ കൂടി തരണേ.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നിക്ക് ഒക്കെ ആണ്.. ആരും കമന്റ്‌ ഇടാതെ പോകല്ലേ പ്ലീസ് 🙏 #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
🧟 പ്രേതകഥകൾ! - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat
"𖥔 ݁˖ִ🛸 ˖ִ THE VANISHING POINT˖ִ🛸 ˖ִ 𖥔", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/Iub64QoGW0b #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ!
📙 നോവൽ - 09 09 THE VANISHING P01N T AT THE EDGE O THE WORLD, THEY DISAPPEAR. PRESS 4 MISSING 09 09 THE VANISHING P01N T AT THE EDGE O THE WORLD, THEY DISAPPEAR. PRESS 4 MISSING - ShareChat