Part-5
മഴ മിഴി ✍️....
അപ്പോഴാണ് കസവു സെറ്റു സാരി ഉടുത്തു കണ്ണും തുടച്ചു മറ്റൊരു പെൺകുട്ടിയുടെ തോളിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ ചൂണ്ടി കാട്ടിയത്..
ആ നേരം എല്ലാവരും അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി..
ഒരേ നിമിഷം മൂവരും ഞെട്ടി ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു.അവരുടെ കണ്ണുകളിൽ ഒരേ നിമിഷം ഞെട്ടലും അമ്പരപ്പും നിറഞ്ഞു
പെട്ടന്ന് ജീപ്പിൽ ഇരിക്കുന്നവരെ കണ്ടു അവളുടെ കണ്ണുകളിലും അങ്കലാപ്പ് നിറഞ്ഞു.അപ്പോഴേക്കും രാഹുലിന്റെ കയ്യിലെ കെട്ടുകൾ അരികിൽ ഇരുന്ന മിഥുൻ അഴിച്ചു മാറ്റി ഇരുന്നു.
രാഹുൽ സ്നേഹേന്ന് വിളിക്കുബോൾ അവൾ തിരിഞ്ഞു അവനെ നോക്കി.
അവനെ കണ്ട മാത്രയിൽ അവൾ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു.
എവിടെ ആരുന്നെടാ നീയ്..
നിന്നെ തിരഞ്ഞു അവന്മാർ എല്ലാംപോയേക്കുവാ.
നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ..
ഞാൻ കരുതി നീ വരില്ലായിരിക്കുമെന്ന്.
അപ്പോഴും മറ്റു മൂവരുടെയും കണ്ണുകൾ ഞെട്ടി അമ്പരന്ന് നിൽക്കുന്നവളിൽ ആയിരുന്നു.
നീ ജാനകിടെ ഫ്രണ്ട് അല്ലെ.
അവൾക്ക് അടുത്തേക്ക് ചെന്ന് ശ്രീരാജു ചോദിക്കുമ്പോൾ തല ഉയർത്താതെ അവൾ തല ആട്ടി.
ഇത് നമ്മുടെ ഭൂമി.. അല്ലെ..
ഇത് എന്താടാ ഇവൾ ഇവിടെ?
മനു ചോദിച്ചതും മിഥുൻ പറഞ്ഞു ഹാ...
ഞാനും അതല്ലേ ചോദിക്കുന്നെ.
അല്ല ഭൂമിക നീ എന്താ ഇവിടെ
ഞാൻ.. ഞാൻ സ്നേഹെച്ചിയ്ക്ക് ഒപ്പം.
ഓഹ് അത് തന്റെ ചേച്ചി ആണോ.?
അല്ല.
പിന്നെ?
എനിക്ക് അറിയാവുന്ന ചേച്ചി ആണ്.
ഓഹ് അങ്ങനെ...!!
എന്നാൽ വരിനെടാ നമുക്ക് നേരം കളയാതെ ഈ രജിസ്റ്റർ അങ്ങ് നടത്താം.
ഡാ ചെറുക്കാ അവിടെ നിന്നു കൊഞ്ചാതെ വാടാ...
അല്ലെങ്കിൽ നിന്റെ മാറ്റവന്മാര് ഇങ്ങു എത്തും.പിന്നെ പരലോകത്തു ചെന്ന് കൊഞ്ചാം..
രാഹുൽ അപ്പോഴേക്കും സ്നേഹയുടെ കൈയും പിടിച്ച് രജിസ്റ്റർ ഓഫീസ് അകത്തേക്ക് നടന്നു.
ഹാ.. ഭൂമി താൻ അവിടെ നിൽക്കാണ്ട് വാടോ..
ഞാൻ ഇവിടെ നിന്നോളാം.ചേട്ടായിമാരെ..
അതങ്ങനെ ശെരിയാവും..താൻ തന്റെ ചേച്ചിയുടെ വിവാഹം കൂടാൻ വന്നതല്ലേ.
പിന്നെന്തിനാ പുറത്തു നിൽക്കുന്നത്.
മിഥുൻ പറഞ്ഞു കൊണ്ട് അവളെ ഒപ്പം കൂട്ടി.
ഞാൻ.. ഞാൻ ഇവിടെ നിന്നോളാം.
താൻ എന്തിനാ പേടിക്കുന്നെ.
ഞങ്ങൾ ഒക്കെ ല്ലേ.വാടോ ഭൂമി..
ഒന്നും അല്ലെങ്കിലും താൻ ഞങ്ങടെ ജാനി മോടെ കൂട്ടുകാരി അല്ലെ. ഞങ്ങൾക്ക് നീ ഞങ്ങടെ ജാനീ മോളെ പോലെ തന്നെയാ...
അത് നേരാ...ട്ടോ... ഭൂമി.
താൻ പേടിക്കാതെ വാടോ.
മനു കൂടി അവളെ വിളിച്ചതും അവൾ വേറെ വഴി ഇല്ലാതെ അവർക്ക് ഒപ്പം അകത്തേക്ക് കയറി.
സ്നേഹെച്ചിയെ രാഹുലേട്ടനെ ഏൽപ്പിച്ചിട്ട് പോകാൻ നിന്ന തന്നെ ആണ് ഇവരു അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത് അറിയാവുന്ന ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു..എല്ലാരും അറിയും സ്നേഹേച്ചിടെ ഒളിച്ചോട്ടതിന് സഹായിച്ചത് ഞാനാണെന്ന്.
പിന്നത്തെ അവസ്ഥ ഓർത്തപ്പോൾ തന്നെ അവളുടെ കയ്യും കാലും വിറച്ചു..
ഈശ്വര.... ഈ ഗ്രാമത്തിൽ ഉള്ളവര് എന്നെ കൊല്ലും.
അല്ലെങ്കിൽ ശാലുമ്മ കൊല്ലിക്കും..
ടോ താനെന്താ ഒന്നും മിണ്ടാതെ.
കഴിഞ്ഞ തവണ ക്ഷേത്രത്തിലെ കൊടിയേറ്റിന് താൻ കൂടി വരും എന്ന് പറഞ്ഞിട്ട് താനെന്താ വരാഞ്ഞേ.
തന്നെ ഒരുപാട് ജാനി കാത്തിരുന്നു .അവൾ അന്ന് ഒരുപാട് സങ്കടപ്പെട്ടു...
അത് ഞാൻ.. എന്നെ അപ്പ വിട്ടില്ല.വായിൽ തോന്നിയ കള്ളം പറഞ്ഞു കൊണ്ട് അവൾ അവരെ നോക്കി.
ഹ്മ്മ്.. സാരമില്ല എന്തായാലും താൻ ഇത്തവണ വരണം കേട്ടോ.
തന്നെ കാണാൻ തറവാട്ടിൽ എല്ലാരും ആഗ്രഹിക്കുന്നുണ്ട്.
വരാം ഏട്ടാ..
അപ്പോവോട് ചോദിച്ചിട്ട് വരാം.
വേണമെങ്കിൽ ഞങ്ങൾ ചോദിക്കാം.
അയ്യോ വേണ്ട....
താനും ജാനിയെ പോലേ ആണല്ലേ..
ഇത്രേം ഭയം ഉണ്ടോ?
എന്നിട്ടാണോ ഈ ഒളിച്ചോട്ടത്തിന് കൂട്ട് നിന്നെ.
അവൾ അത് കേൾക്കെ സ്നെഹെ ഒന്ന് നോക്കി..
അവൾ ഒന്ന് കണ്ണിറുക്കി കാട്ടി.. രജിസ്റ്ററിൽ ഒപ്പ് വെച്ചു കൊണ്ട് പറഞ്ഞു
ഭയമോ ആർക്കു ഇവൾക്കോ.
ഇവൾ ഞങ്ങടെ ഗ്രാമത്തിലെ ഒരേ ഒരു ധൈര്യശാലി ആണ്.
ഇവളോട് ഏറ്റു മുട്ടി ജയിക്കാൻ നല്ല പാടാണ്.
അതുകൊണ്ട് നിങ്ങളാരും ഇവളെ അങ്ങനെ അങ്ങ് കളിയാക്കണ്ട.
ആ നേരം ഭൂമി ദയനീയമായി അവളെ ഒന്ന് നോക്കി..
ആ നോട്ടം കണ്ടിട്ടും സ്നേഹ കാര്യം ആക്കാതെ നിന്നു.
ഇനി സാക്ഷി ഒപ്പിടു.
രാഹുൽ ദയനീയമായി ശ്രീ രാജിനെ നോക്കി.
നിന്റെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമായതുകൊണ്ട്
ഞങ്ങളൊപ്പിട്ടെങ്കിൽ അല്ലേ പറ്റൂ.
പറഞ്ഞു കൊണ്ട് അവൻ വരന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടുകൊണ്ട് ഭൂമിയെ നോക്കി.
ഭൂമി എന്തായാലും നല്ല ധൈര്യം ഉള്ള കുട്ടി അല്ലെ അപ്പോൾ ധൈര്യമായിട്ട് വധുവിന്റെ സാക്ഷിയുടെ കോളത്തിൽ ഒപ്പിട്ടോ...
കിടക്കട്ടെ ആദ്യത്തെ ഒപ്പ്..
അവൾ അല്പം ഒന്നും മടിച്ച് നിന്നിട്ട് സ്നേഹയെ നോക്കി.
അവൾ കണ്ണുകൾ കൊണ്ട് ഒപ്പിടാൻ പറഞ്ഞതും അവൾ ഒപ്പിട്ടു.
അവളെ നോക്കി കൊണ്ട് രജിസ്റ്റാർ ചോദിച്ചു.
ഒപ്പിടാൻ ഒക്കെ പ്രായപൂർത്തി ആയ കൊച്ചു ആണോ നീ.
അവൾക്കു 18 വയസ്സ് കഴിഞ്ഞതാ.
ഡിഗ്രി സെക്കന്റ് ഇയർ ആണ്.
ഈ കൊച്ചിനെ കണ്ടാൽ പറയില്ല അതാ ഞാൻ ചോദിച്ചത് അല്ലെങ്കിൽ നാളെ പ്രോബ്ലം ആകും..
അതാട്ടോ...ഞാൻ ചോദിച്ചത്.
ഒരു പൊല്ലാപ്പിന് വയ്യാഞ്ഞിട്ട
തിരികെ രജിസ്റ്റർ ഓഫീസിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ഭൂമി പോകാൻ തിരക്ക് കൂട്ടി.
പോകല്ലേ ഭൂമി നമുക്ക് ഒന്നിച്ചു ഒരു സെൽഫി എടുത്തിട്ട് പോകാം.
സ്നേഹ പറഞ്ഞു കൊണ്ട് ബലമായി അവളെ പിടിച്ചു നിർത്തി ഫോട്ടോ എടുത്തു.
എന്നാൽ പിന്നെ രാഹുലെ നീയും നിന്റെ ഭാര്യയും കൂടി ഒന്ന് നിന്നെ ഞങ്ങളും എടുക്കട്ടെ ഒരു ഫോട്ടോ .
അവരുടെ ഒന്ന് രണ്ട് ഫോട്ടോ എടുത്തതിനുശേഷം ഭൂമിയെ കൂടി പിടിച്ചു നിർത്തി കൊണ്ട് എല്ലാവരും ചേർന്ന് നിന്നു ഫോട്ടോ എടുത്തു മനു നല്ലൊരു ക്യാപ്ഷനും വെച്ചു വാട്സാപ്പിൽ തുരു തുരെ അങ്ങ് സെൻറ് ചെയ്തു.
ഡാ.. രാഹുലെ..എന്നാലേ മോൻ വേഗം നാട് വിട്ടോ.
അല്ലെങ്കിൽ മറ്റവന്മാർ മോന്റെ പപ്പുംപൂടയും ബാക്കി വെച്ചേക്കില്ല.
നിന്നെ വേണമെങ്കിൽ ഞങ്ങൾ പോകും വഴി റെയിൽവേ ഇറക്കിയേക്കാം
വളരെ സഹായമായി..
ഈ ഉപകാരം ഞാനും ഇവളും ഒരിക്കലും മറക്കില്ല.
ഞങ്ങളും മറക്കില്ലടാ .
ഭൂമിയെ കെട്ടി പിടിച്ചു കൊണ്ട് സ്നേഹ അവളുടെ കാതോരം എന്തൊക്കെയോ രഹസ്യമായി പറയുമ്പോൾ അവളുടെ മിഴികൾ പിടയുന്നതും മുഖത്ത് സങ്കടം നിഴലിക്കുന്നതും കാണെ ശ്രീ രാജ് സ്റ്റിയറിങ്ങിൽ താളം അടിച്ചു അൽപനേരം നോക്കി നിന്നു.
എന്നാൽ ഞാൻ പോട്ടെടി.
പറഞ്ഞതൊന്നും മറക്കണ്ട.അവസാനം ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് അവൾ ജീപ്പിലേക്ക് കയറി. ഭൂമി ഭയത്താൽ മിടിക്കുന്ന കണ്ണുകളോടെ അവൾ കയറുന്നത് നോക്കി നിന്നു.
എന്നാൽ ഒക്കെ.
എല്ലാവരും അവൾക്ക് നേരെ കൈ വീശി. അവൾ പതിയെ തലയാട്ടി നിന്നു. അപ്പോഴും അവളുടെ ഉള്ളിൽ എന്തൊക്കെയോ ഭയമായിരുന്നു..
***-
ഈ സമയം അമന്റെ ബുള്ളറ്റ് ചെന്ന് നിന്നത് ആറ്റിൻ കരയിൽ ആണ്. ആറിന് സൈഡിലെ തുറസ്സായ കുറച്ചു സ്ഥലം കാളിയാട്ട് മനക്കാരുടെയും മഹാദേവർമടക്കാരുടെയും സ്ഥിരം തട്ടകയാണ്.
ഇരു കൂട്ടരും പൊതുവായി കൂടുന്നത് ആ ഭാഗത്താണ്.
ആറിന് സൈഡിലെ പാറകെട്ടി ഉയർത്തിയ കൈവരിയിൽ ഇരിക്കുന്ന ആദിയെയും ശ്രീരാഗിനെയും കാണെ അമൻ ദേഷ്യത്തിൽ വിളിച്ചു.
ഡാ...
മര്യാദയ്ക്ക് ഞങ്ങടെ പയ്യനെ ഇറക്കി വിടടാ.
അതല്ല ഞാൻ അങ്ങോട്ട് വന്നാൽ നിന്നെയൊക്കെ പിന്നെ ആറ്റിന്നു
മുങ്ങിത്തപ്പി എടുക്കേണ്ടിവരും.
നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞങ്ങൾ ആരാണ്ടെ പിടിച്ചു വച്ചിരിക്കുന്നെന്നു.
നീ പറയുന്ന പയ്യൻ ഏതാ..
ഞങ്ങളിൽ ആരേലും ആണോ?
കളിയാക്കി രാഗ് ചോദിച്ചതും അമന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി വന്നു.
ടാ മോനെ കൂടുതൽ ഷോ കാണിക്കാതെ മര്യധയ്ക്ക് അവനെ വിട്ടോ.
കൊറേ നേരമായി നിങ്ങൾ പറയുന്നല്ലോ..
ഏത് അവനെ വിടാൻ ആണ് താനി നിന്നു കൊരയ്ക്കുന്നെ.
ശ്രീ രാഗിന്റെ വാക്കുകൾ കേൾക്കെ അമൻ ദേഷ്യത്തിൽ അലറി..
മോനെ ശ്രീ രാഗേ.. നീ കളിക്കുന്നത് ആരോടാണെന്ന് ഓർത്തിട്ട് വേണം കളിക്കാൻ..
തിരിച്ചു അങ്ങനെ തന്നെ ഓർത്തിട്ട് വേണം വന്നു നിന്ന് ചിലയ്ക്കാൻ.
ഇരു കൂട്ടരും ഒരു അടിയ്ക്കുള്ള സ്കോപ്പ് കൂട്ടിയ നേരത്താണ് അമിതിന്റെ ഫോൺ റിങ് ചെയ്തത്.
കോൾ എടുത്ത് മറുപുറത്ത് നിന്ന് അറിഞ്ഞ വാർത്തയാ കേട്ട ഉടനെ തന്നെ അവൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കി.
അതിൽ കണ്ട ചിത്രങ്ങൾ ആ നേരം അവനെ ചൊടിപ്പിച്ചു കളഞ്ഞു.
ടാ... മതി..വരിനെടാ.
ഈ നാറികൾ അല്ല നമുക്കിട്ട് പണിഞ്ഞത്.
ഇവന്മാരുടെ കൂടെ വേറെ കുറെയെണ്ണം കൂടി ഉണ്ടല്ലോ.
അവന്മാരു കളിച്ച കളിയാണ്.
അമൻ തന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന ശ്രീരാഗിനെ നോക്കി കൊണ്ട് തിരിഞ്ഞ അതെ നേരത്തു ക്ഷേത്രത്തിൽ കദിന പൊട്ടി.
ആ ശബ്ദത്തിൽ അവര് ഞെട്ടി അവന്മാരെ നോക്കി...
അപ്പോഴേക്കും അവർക്കു മുന്നേ പൊടി പറത്തി കൊണ്ട് ഒന്നിന് പുറകെ ഒന്നായി ആറ്റിൻ കരയിൽ നിന്നും ആധിയുടെയും കൂട്ടുകാരുടെയും വണ്ടികൾ കടന്നു പോയി.
ഛെ....
അമൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ബുള്ളറ്റിന്റെ സീറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് ഏട്ടനെ നോക്കി.
എവിടെയാ അവന്മാർ.ഇന്ന് അവരുടെ അന്ത്യം ആണ്.
രാഹുലിനെ പിടിച്ചു വെച്ചത് ഓർത്തു അവന്മാർ പശ്ചാത്തപിക്കും.
അല്ലെങ്കിൽ കണ്ടോ അമനോടാ അവന്മാർ കളിക്കുന്നത്.
ടാ ഇനിയിപ്പോൾ വഴക്കിനു ഒന്നും പോകണ്ട നമുക്ക് തിരികെ വീട്ടിലേക്കു പോവാം..
നമ്മളെ അവന്മാരുടെ കൂടെ ചേർന്ന് ചതിച്ചത് രാഹുലും കൂടി ചേർന്നാണ്..
രാഹുലോ?
അതെ..
അവൻ അങ്ങനെ ചതിക്കുമോ?
ദാ നോക്കു..
അവൻ വേറെ വിവാഹം കഴിച്ചു.
അപ്പോൾ നമ്മുടെ ശ്രീ ബാലയുടെ കാര്യമൊ..
അവളെ ഇനി നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. അല്ലാതെ ഇനി ഒരു വരനെ കണ്ടെത്താൻ ഒന്നും എളുപ്പമല്ലല്ലോ.
എന്നാലും ഏട്ടാ .
അവൾ എങ്ങനെ സഹിക്കും ഈ ചതി..
ഇനി ഇവിടെ നിന്ന് ഒരു ചർച്ച വേണ്ട.
വരാൻ നോക്ക്..
അമിത് ബുള്ളെറ്റ് ഇരപ്പിച്ചു കൊണ്ട് പറഞ്ഞു..
മഹാദേവർ മഠത്തിനു മുറ്റത്ത് അവരുടെ ബുള്ളറ്റ് വന്നു നിൽക്കുമ്പോൾ പ്രതാപൻ ജിജ്ഞസയോടെ അവരെ നോക്കി..
എവിടെടാ മോനെ രാഹുൽ..
അവനെ കിട്ടിയില്ലേ.
ആ കുട്ടിയ്ക്ക് എന്താ പറ്റിയെ.
വല്ലതും അറിഞ്ഞോ?
അവൻ ഇനി വരില്ല മുത്തശ്ശ.
അവൻ ആ കാളിയാട്ട് മനക്കാരോട് കൂടെ ചേർന്നു നമ്മളെ എല്ലാവരെയും ചതിച്ചേത്..
അവനിപ്പോൾ വേറെഏതോ ഒരുത്തിയെ കെട്ടി സന്തോഷത്തോടെ നിൽക്കുകയാണ്..
ഞെട്ടലോടെ ആണ് ചുറ്റും കൂടി നിന്നവർ ആ വാർത്ത കേട്ടത്.
പെട്ടന്ന് പ്രതാപന്റെ കണ്ണുകളിൽ രോക്ഷം നിറഞ്ഞു.
അയാൾ നിസ്സഹായനായി നിൽക്കുന്ന ജഗനാഥനെ നോക്കി.
നീ എന്റെ കൂടെ നിന്ന് എന്നെ ചതിച്ചത്. അല്ലേടാ നാറി നിയ്
എന്നെ ചതിച്ച ഒരുത്തനും ഈ മഹാദേവപുരം വിട്ടു തല ഉയർത്തി പുറത്തേക്കു പോകില്ല.
ടാ മക്കളെ വിളിക്കെടാ ശൗരാക്കാരെ.
ഇവന്റെ യൊക്കെ കൂടെ വന്ന സകല ആൾക്കാരുടെ തലയും മുണ്ഡനം ചെയ്തു ചുണ്ണാമ്പ് തേച്ചു ചെണ്ട കൊട്ടി നാട്ടാരെ അറിയിച്ചു ഈ മഹാദേവപുരത്തിന് പുറത്തു ആക്കെട...
ഇനി ഒരുത്തനും ഇങ്ങനെ ഒരു ചതി ചെയ്യാൻ ധൈര്യമുണ്ടാകരുത്
അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം എവിടെ നിന്നോക്കെയോ കുറെ ആളുകൾ ശൗരം ചെയ്യാനുള്ള കത്തികളുമായി ജഗന്നാഥനും കൂട്ടർക്കും ചുറ്റും നിരന്നു.
തുടരും.
ഇന്ന് കുറെ എഴുതാനും പഠിക്കാനും ഒക്കെയുണ്ട്.. ഇന്നലെ ആരോ ചോദിച്ചിരുന്നു character ഒന്ന് പരിചയ പെടുത്താൻ അത് ഇനി ഒരു ദിവസം ഇടാട്ടോ.. ഇന്ന് തീരെ ടൈം ഇല്ലാ എന്ന് കരുതി ആരും like കമന്റും ഒന്നും മുക്കി കളയല്ലേട്ടോ... അങ്ങനെ ആണേൽ ഞാനും സ്റ്റോറി മുക്കും #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #🧟 പ്രേതകഥകൾ!
![📔 കഥ - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat 📔 കഥ - @0@]@ இ 0191 09 @0@]@ இ 0191 09 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_478877_1df2ab83_1771943477412_sc.jpg?tenant=sc&referrer=pwa-sharechat-service&f=412_sc.jpg)

