മാസങ്ങൾ കടന്നുപോയി. മാണിക്യമംഗലം തറവാട് വീണ്ടും ഒരു കുഞ്ഞിക്കരച്ചിലിനായി കാത്തിരുന്നു. രശ്മിയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ അജയ്യേക്കാൾ പരിഭ്രമം ബദ്രിക്കായിരുന്നു.
ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അജയ്.
ഒടുവിൽ ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പുറത്തെത്തി.
"അജയ് ഒരു സുന്ദരി പെൺകുഞ്ഞ്" അജയ്യുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.
ആ കുഞ്ഞിനെ ആദ്യം കയ്യിലെടുത്തത് മാളവികയായിരുന്നു.
"അജയ്... ഇവൾക്ക് നമ്മുടെ രശ്മിയുടെ അതേ മുഖമാണ്."
മാളവിക ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു. തറവാട്ടിലെ മൂന്നാമത്തെ കണ്ണിക്ക് അവർ 'നിലാ' എന്ന് പേരിട്ടു.
ഋഷിക്ക് അഞ്ച് വയസ്സായി. അവന്റെ ഒന്നാം ക്ലാസ്സിലെ ആദ്യ ദിനമായിരുന്നു അത്. പുതിയ ബാഗും കുടയുമായി നിൽക്കുന്ന ഋഷിയെ കണ്ടപ്പോൾ മാളവികയ്ക്ക് കരച്ചിൽ വന്നു.
"ബദ്രിയേട്ടാ, നമ്മുടെ മോൻ ഇത്ര പെട്ടെന്ന് വളർന്നോ?"
ബദ്രി ഋഷിയെ എടുത്തുയർത്തി.
"നന്നായി പഠിക്കണം കേട്ടോ മോനേ." സ്കൂളിൽ പോകാൻ മടിച്ച ഋഷിയെ മീനാക്ഷിയാണ് സമാധാനിപ്പിച്ചത്. "ചേട്ടൻ പോയി വാ ഞാൻ ഇവിടെ നിലാവാവയെ നോക്കിക്കോളാം."
അവളുടെ ആ കൊച്ചു വർത്തമാനം കേട്ട് എല്ലാവരും ചിരിച്ചുപോയി. അന്ന് വൈകുന്നേരം ഋഷി തിരികെ വന്നപ്പോൾ അവന് ഇഷ്ടപ്പെട്ട ഐസ്ക്രീമുമായി ബദ്രി കാത്തുനിന്നിരുന്നു.
✨✨✨✨✨✨✨✨
ആ വർഷത്തെ ഓണം മാണിക്യമംഗലത്ത് ഗംഭീരമായിരുന്നു. അറ്റത്തുള്ള മുറ്റത്ത് വലിയ പൂക്കളം ഇട്ടു. മാളവികയും രശ്മിയും ചേർന്ന് കസവ് സാരിയൊക്കെ ഉടുത്ത് മുറ്റത്ത് തിരുവാതിര കളിച്ചു. ബദ്രിയും അജയ്യും ചേർന്ന് ഊഞ്ഞാൽ കെട്ടി.
സദ്യ വട്ടങ്ങൾ ഒരുക്കാൻ മാളവികയ്ക്കൊപ്പം ദേവയാനി അമ്മയും കൂടി. ഇലയിട്ട് എല്ലാവരും ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോൾ വിശ്വനാഥൻ പറഞ്ഞു
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ഈ ഇരിക്കുന്ന നിങ്ങളാണ്."
എല്ലാവരും ഒരേ മനസ്സോടെ ആ സന്തോഷത്തിൽ പങ്കുചേർന്നു.
ബദ്രി മാളവികയ്ക്ക് ഒരു സ്പെഷ്യൽ ഓണക്കോടി കൂടി കരുതിയിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നീല നിറത്തിലുള്ള പട്ടുസാരി.
✨✨✨✨✨
ഒരു ദിവസം തറവാട്ടിലേക്ക് അപ്രതീക്ഷിതമായി ഒരാൾ എത്തി. അത് മറ്റാരുമായിരുന്നില്ല മാളവികയെ പണ്ട് തയ്യൽ പഠിപ്പിച്ച മാഷ് ആയിരുന്നു.
മാളവിക ഇന്ന് വലിയൊരു സംരംഭകയാണെന്ന് അറിഞ്ഞ് അദ്ദേഹം കാണാൻ വന്നതാണ്.
"മോളേ നിന്റെ വളർച്ചയിൽ എനിക്ക് വലിയ അഭിമാനമുണ്ട്."
മാളവിക അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വന്ദിച്ചു.
ബദ്രി അദ്ദേഹത്തിന് വലിയൊരു തുക സഹായമായി നൽകാൻ നോക്കിയപ്പോൾ മാളവിക തടഞ്ഞു.
"അദ്ദേഹത്തിന് പണമല്ല വേണ്ടത് ബദ്രിയേട്ടാ ആദരവാണ്."
ബദ്രി അദ്ദേഹത്തെ തന്റെ കമ്പനിയുടെ വുമൺസ് സെന്ററിൽ ഒരു പ്രധാന ഉപദേശകനായി നിയമിച്ചു.
അത് മാളവികയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമായിരുന്നു.
രാത്രിയിൽ തറവാടിന്റെ മട്ടുപ്പാവിലിരുന്ന് ബദ്രിയും മാളവികയും ആകാശത്തെ നക്ഷത്രങ്ങളെ നോക്കുകയായിരുന്നു.
താഴെ അജയ്യും രശ്മിയും കുട്ടികളോടൊപ്പം കളിക്കുന്നു.
"മാളൂ അന്ന് ആ പടി കടന്നു വരുമ്പോൾ നീ പേടിച്ചിരുന്നല്ലേ?" ബദ്രി പതുക്കെ ചോദിച്ചു.
മാളവിക അവന്റെ തോളിലേക്ക് തല ചായ്ച്ചു.
അന്ന് ആ കരാർ ഒപ്പിടുമ്പോൾ എനിക്ക് പേടിയായിരുന്നു. പക്ഷേ ഇന്ന് എനിക്ക് തോന്നുന്നു, ദൈവം ആ കരാർ വഴിയാണ് എന്നെ എന്റെ സ്വർഗ്ഗത്തിലേക്ക് എത്തിച്ചതെന്ന്.
ബദ്രി അവളുടെ കൈ വിരലുകൾ കോർത്തുപിടിച്ചു.
"നമ്മുടെ ഈ യാത്ര ഇനിയും നീളും മാളൂ... ഈ സന്തോഷത്തിന് ഒരിക്കലും അന്ത്യമുണ്ടാകില്ല."
നിലാവിന്റെ വെളിച്ചത്തിൽ മാണിക്യമംഗലം തറവാട് ഒരു സ്വപ്നം പോലെ മനോഹരമായി തോന്നി.
തുടരും...
😊✨
#❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #📔 കഥ #😍 ആദ്യ പ്രണയം #📝 ഞാൻ എഴുതിയ വരികൾ


