#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 8
✍️ രചന - ജിഫ്ന നിസാർ ❤🔥
ഒരുപാട് ആസ്വദിച്ചു ചെയ്യുന്നൊരു കാര്യം അന്നവൻ ഏറെ മടുപ്പോടെയാണ് ചെയ്യുന്നത്.
അതിന് കാരണം അവനെ തന്നെ കണ്ണ് പറിക്കാതെ നോക്കിയിരിക്കന്നവളാണ്.
ചുറ്റുമുള്ളവർ കാണുമെന്നോ കണ്ടാൽ അവരെന്തു കരുതുമെന്നോ ഒന്നും അവൾക്കറിയേണ്ട.
നോക്കി നോക്കി ഇനി തമ്മിൽ കാണും വരെയും ഉള്ളിൽ നിറക്കുന്ന തിരക്കിലാണവളും.
"പാട്ടില്ലേ കാശ്യേട്ടാ.."
കുറച്ചു ദൂരം കഴിഞ്ഞതും കീർത്തന അൽപ്പമുറക്കെ ചോദിച്ചു.
അവളെ ഒരു കനപ്പിച്ചു നോക്കിയതല്ലാതെ അവൻ ഉത്തരമൊന്നും പറഞ്ഞില്ല.
അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞു വീണ്ടും ആ ചോദ്യം തന്നെ..
ഇപ്രാവശ്യം ആദ്യത്തെക്കാളും കൊഞ്ചല് കലർന്ന ചോദ്യം.
ഇനിയും അവളത് ആവർത്തിക്കരുത് എന്നൊരൊറ്റ ചിന്തായിലാണ് കാശി കൈ ഉയർത്തി സ്റ്റിരിയോ ഓൺ ചെയ്തത്.
അതോടെ കീർത്തനയുടെ ചുണ്ടിലൂറി കൂടിയ വിജയചിരിയെ അവൻ കണ്ടില്ലെന്ന് നടിച്ചു.
അതുമല്ലെങ്കിൽ അവനപ്പോൾ അങ്ങനെ ചെയ്യാനേ നിവൃത്തിയൊള്ളു..
എന്തെങ്കിലുമൊന്നു പറഞ്ഞാലോ ചെയ്താലോ അവളത് ഇരട്ടിയായി തിരിച്ചു തരുമെന്നുറപ്പുള്ളത് കൊണ്ട് മൗനമാണപ്പോൾ കൂടുതൽ സേഫ് എന്നവനും തോന്നി.
പക്ഷേ പാട്ടിട്ടതോടെ അവനും കൂടുതൽ പെട്ടത് പോലായിരുന്നു.
പാടുന്നതൊക്കെയും ഒന്നാന്തരം പ്രണയഗാനങ്ങൾ.
വെറുതെ കേട്ടിരുന്നാൽ പോലും ഉള്ളം പ്രണയം കൊണ്ട് നിറയും..
അതോഫ് ചെയ്യാൻ ഒരു പ്രാവശ്യം കയ്യുയർത്തുമ്പോൾ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവളെന്തെങ്കിലും വിളിച്ചു പറഞ്ഞാലോ എന്ന് കരുതി അവനാ ശ്രമം വേണ്ടന്ന് വെച്ചു..
എല്ലാ പാട്ടുകളും ഒരേ പൊളി..
അതും അവൾക്ക് വേണ്ടി പറഞ്ഞേഴുതിയത് പോലുള്ളവ.
തന്നെ നോക്കി പിന്നിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്നവളുടെ കണ്ണിലെ പ്രണയത്തിന്റെ അക്നി..
അവനു മാത്രം മനസ്സിലാവുന്ന വിധമൊരു വിശ്യതയുണ്ടവൾക്ക്..
പ്രഭാതസൂര്യൻ പോലും തോറ്റു പോകുന്നത്രേം തിളക്കമുള്ള അവളുടെ ചിരി.. നോട്ടം...
കാശിയുടെ ഉള്ളിലെ അസ്വസ്ഥത വീണ്ടും കൂടി.
എങ്ങനെയെങ്കിലും അവിടൊന്നെത്തി കിട്ടിയാൽ മതിയെന്ന് മാത്രമായിരുന്നു അവന്റെയുള്ളിൽ..
ടിക്കറ്റ്.. ടിക്കറ്റ്..
ശിവയുടെ ശബ്ദമാണ് കാർത്തിക കാശിയിൽ നിന്നും നോട്ടം മാറ്റിയത്.
"ഞാനും തരണോ ശിവേട്ടാ..
അവനെ കണ്ടതോടെ അവൾ വീണ്ടും ആക്റ്റീവായി.
"ഓഓഓ.. വേണ്ട പ്പാ.. നമ്മളെ ജോലി കൂടി പോകും.."
അവനൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചതും അവളുറക്കെ ചിരിച്ചു പോയി.
പിന്നെ അവര് തമ്മിലായി സംസാരമൊക്കെയും..
മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം തന്നെ കാർത്തികയ്ക്ക് വേണ്ട ഉത്തരവും കൊടുക്കുന്നുണ്ടായിരുന്നു അവൻ.
സംസാരിക്കാൻ ഒരാളെ കിട്ടിയ ആവേശത്തിൽ അവൾക്കും നിറയെ ചോദ്യങ്ങളുണ്ട്.
വീട്ടുകാരെ കുറിച്ച്.. കാര്യമായി ചോദിക്കുന്നുണ്ട്.പ്രതേകിച്ചു അമ്മൂനെകുറിച്ച്.
അവളുടെ പഠനം തീരാറായോ.. ഉടനെകെട്ടിക്കുന്നുണ്ടോ അങ്ങനെയൊക്കെ.. അപ്പോഴെല്ലാം അവളുടെ കള്ള നോട്ടം കാശിക്ക് നേരെയാണ്.
കാശിക്കും ശിവക്കും അവളുടെയാ ചോദ്യത്തിന്റെയും നോട്ടത്തിന്റെയും അർഥം മനസ്സിലാവുകയും ചെയ്തു..
കാശി പല്ല് കടിക്കുമ്പോൾ ശിവ ചിരിയൊതുക്കാൻപാട് പെട്ടു.
ശിവ ടിക്കറ്റ് വാങ്ങിക്കാൻ പിറകിലേക്ക് മാറിയതോടെ വീണ്ടും കാർത്തു വാ അടച്ചു പൂട്ടി കാശിയുടെ നേരെ നോക്കിയിരുന്നു.
പിന്നെയവളും അവനുമുള്ള പ്രണയത്തിന്റെ ലോകമായിരുന്നു അവൾക്കുള്ളം നിറയെ..
അതിന് മാറ്റ് കൂട്ടി കൊണ്ടാ പ്രണയത്തിന്റെ മാത്രം പാട്ടുകളും..
❤🔥❤🔥
ചിരിയോടെ അവിടെ നിന്നും പോയവനല്ല തിരികെ വന്നിരിക്കുന്നതെന്ന് ഗിരിക്ക് തോന്നി.
അവനെ ശെരിക്കും അറിയാവുന്നത് കൊണ്ടായിരിക്കും പ്രഭാകരേട്ടന് വലിയ അതിശയമൊന്നുമില്ല.
അകത്തു നിന്നും കെട്ട ആ അടിയുടെ ശബ്ദവും നേർത്തൊരു കരച്ചിലിന്റെ സ്വരവും.. വിഷ്ണുവിനെ നോക്കുമ്പോൾ ഗിരിയെ വല്ലാതെ അസ്വസ്ഥത പ്പെടുത്തി.
"ടൂ ലാക്.. അതെന്റെ അക്കൗണ്ടിലേക്ക് എപ്പോ കേറുന്നോ അപ്പൊ ഈ ഫയലിലെ പ്രശ്നവും ഓകെയാവും.. അത്രയുമേ എനിക്ക് പറയാനൊള്ളൂ.."
തിരികെ കസേരയിലേക്കിരുന്നു കൊണ്ടവൻ ചിരിയോടെ തന്നെ പറയുമ്പോൾ ഗിരിയുടെ മുഖം വിളറി.
അവൻ ദയനീയമായി പ്രഭാകരനെ നോക്കി.
എന്നാൽ ഇതൊക്കെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവമാണയാൾക്ക്.
"ഇപ്പൊ തീരുമാനം പറഞ്ഞിട്ട് പോണം.. എനിക്കിതിന്റെ പിറകെ നടക്കലല്ല പണി.. പിന്നെ എന്നോട് വാക്ക് പറഞ്ഞിട്ട് അതെങ്ങാനും പിന്നെ മാറ്റിയാലോ പറഞ്ഞ സമയത്ത് തന്നെ കാശ് തരാതെ എന്നേ പറ്റിചാല്ലോ.. ഓർത്തോ. ഇനിയൊരിക്കലും.. ആരെ കൊണ്ടും തീർത്തു തരാൻ കഴിയാത്ത വിധം ഈ ഫയലിൽ പ്രശ്നങ്ങൾ ഇനിയും നിറയും.."
അത് വരെയുമുള്ള ഭാവം പാടെ മറി പോയി.. ഇങ്ങോട്ട് കയറുമ്പോൾ പ്രഭാകരൻ സൂചന തന്നത് പോലൊരു പൈശാചിക ഭാവത്തിലാണ് അപ്പോഴവന്റെ ചിരിയെന്ന് ഗിരിക്ക് തോന്നി.
ഞൊടിയിട കൊണ്ട് മാറുന്ന അവന്റെ ഭാവങ്ങൾ.
ഗിരിക്കൊരു വല്ലായ്മ തോന്നി.
അങ്ങോട്ട് വരണ്ടായിരുന്നു എന്ന് പോലും അവനപ്പോൾ തോന്നി.
വിഷ്ണു നിസ്സാരമായി ചോദിച്ച ആ രണ്ട് ലക്ഷം..
അതിനിപ്പോ തനിക് മുന്നിൽ വലിയ വിലയാണ് ഉള്ളത്.
എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞു ശ്രമിച്ചാൽ പോലും ഇനി അത്രയും വലിയയൊരു തുക തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല.
അതവനുറപ്പുണ്ട്.
ഒരു പതിനായിരം.. അതുമല്ലെങ്കിൽ.. ഒരു ഇരുപതിനായിരം.
അത് തന്നെ ഒപ്പിക്കുന്നതാണ്.
പലരോടായി കടം വാങ്ങിക്കേണ്ടി വരും.
അപ്പഴാ രണ്ടു ലക്ഷം..
വിഷ്ണു ഗിരിയെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണപ്പോഴും.
"അത് പിന്നെ.. സാറേ.. അവന്റെ അവസ്ഥ.. പറഞ്ഞല്ലോ.. ഉള്ളതൊക്കെ വിറ്റു പൊറുക്കി ഗൾഫിൽ പോയി.. പക്ഷേ അവിടെ എന്തോ പ്രശ്നം കൊണ്ട് എയർപോട്ടിൽ നിന്നും തിരിച്ചയച്ചു.
തിരികെ വന്നവന് കുറെയേറെ കടങ്ങൾ മാത്രമായിരുന്നു ബാക്കി.
സഹായിക്കാൻ ആരുമില്ലാത്തവനാ സാറേ..
ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊരു ഘട്ടം വന്നപ്പോ ഇവന്റെ കൂട്ടുകാർ ചേർന്ന് ഇട്ട് കൊടുത്തൊരു കട.
ഒരാഴ്ച കഴിഞ്ഞു അതിന്റെ ഉത്ഘാടനം വെച്ചതാ.അപ്പഴാ ആ കെട്ടിടം ഇങ്ങനൊരു പ്രശ്നത്തിലാണെന്നറിഞ്ഞത്.
ഇനിയിപ്പോ ഇത് തീരാതെ ഇവനാ കട തുറക്കാൻ കഴിയില്ല..
അത്.. അതിവന്റെ അവസാനപ്രതീക്ഷയാണ് സാറേ.
പ്രായമായ ഒരമ്മയും ഇവന്റെ ഭാര്യക്കും രണ്ടു പൊടി കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേറെരു മാർഗവുമില്ല സാറേ.. "
പ്രഭാകരൻ ഗിരിയുടെ ദയനീയ അവസ്ഥ കണ്ടിട്ട് താഴാവുന്നതിന്റെ പരമാവധി താഴ്ന്നു കൊണ്ടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.
"അപ്പൊ വേഗം ച്ചായ കുടിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക് രണ്ടാളും.."
അതേ ചിരിയോടെ തന്നെ ആ ഫയൽ ഗിരിയുടെ നേരെയിട്ട് കൊടുത്തു കൊണ്ട് വിഷ്ണു എഴുന്നേറ്റു.
ചിതറി തെറിച്ച പേപ്പറുകൾ നിലത്തേക്കിരുന്നു കൊണ്ട് പൊറുക്കി കൂട്ടുമ്പോൾ ഗിരി മരവിച്ചത് പോലായിരുന്നു.
അത് വരെയുമുള്ള അവന്റെ മുന്നിലെ പ്രതീക്ഷകളുടെ നേർത്ത വെട്ടത്തെയാണ് അധികാരത്തിന്റെ ഹുങ്കിൽ ഒരുത്തൻ വില പറഞ്ഞു കൊണ്ട് അണച്ചു കളഞ്ഞിരിക്കുന്നത്.
അവനു മുന്നലപ്പോൾ അനുഭവപ്പെട്ട ശൂന്യതയുടെ ആഴം എത്രയെന്നുള്ളത് അവനു മാത്രമേ അറിയാവുന്നുള്ളു..
"സാറേ.. അവന്റെ ജീവിതത്തിന്റെ പ്രശ്നമാണ് സാറേ.. ആ ചെക്കന്റെ അവസാനപ്രതീക്ഷയാണ്..
സാർ ചോദിച്ച കാശ് തരാനൊന്നും ഇപ്പൊ അവനു കഴിയില്ല.
എന്നെങ്കിലും അതിന് പറ്റിയൊരു അവസ്ഥയിലേക്കവൻ എത്തിയാൽ തീർച്ചയായും ഒരു കടം പോലെ അവനത് തന്ന് തീർത്തു കൊള്ളും സാറേ.. പ്ലീസ്.."
പ്രാകാരൻ വീണ്ടും അപേക്ഷിക്കുന്നു..
"പോയി ചാവാൻ പറയെടോ പ്രഭാകരാ.. കാശില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ വല്ല്യ പാടാണ്.. അവനോട് ചത്ത് രക്ഷപ്പെട്ടു പോകാൻ പറ..അതും ഒരു സഹായമാണല്ലോ"
മുഖം കുനിച്ചു കൊണ്ട് ആ കൊട്ടാരത്തിന്റെ പടിയിറങ്ങി പോകുമ്പോൾ ഗിരി അവസാനം കേട്ട വാക്കുകൾ അതായിരുന്നു.
അവനിറങ്ങി പോയത് കാണാതെ പ്രഭാകരനപ്പോഴും ഗിരിക്ക് വേണ്ടി വാദിക്കുന്ന തിരക്കിലായിരുന്നു..
❤️❤️
സ്റ്റാന്റിലേക്ക് വണ്ടി കയറ്റുമ്പോൾ പതിവിലേറെ ഉത്സാഹത്തിലാണ് കാശി.
ഇനിയീ നോട്ടങ്ങളുടെ കൂർത്ത മുള്ള് കൊണ്ട് നീറി നീറി ഇരിക്കണ്ടല്ലോ എന്നൊരു ആശ്വാസമാണവന്.
എന്നാൽ അത് വരെയും അവനെ മാത്രം നോക്കി അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കി. തന്റെ നേരെ നോക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചിട്ടും സൈഡ് മിററിൽ കൂടി നോക്കേണ്ടത് ആവിശ്യമായത് കൊണ്ട്.. അത് താനിരിക്കുന്ന ഭാഗത്തായത് കൊണ്ട് അങ്ങോട്ടേക്ക് നോക്കേണ്ടി വന്നവന്റെ മുഖത്തെകിരച്ചു കയറുന്ന കലിയെ നോക്കിയിരുന്നവളുടെ മുഖം വല്ലാതെ മങ്ങി പോയിരിക്കുന്നു.
ഇനിയിപ്പോ എന്ന് കാണാൻ കഴിയും എന്നുള്ള ചിന്തയിൽ ആ കണ്ണുകളിൽ ഞൊടിയിട കൊണ്ട് വിരഹം പാട കെട്ടി കിടപ്പുണ്ട്.
"ഇത്രേം മണിക്കൂർ എന്റെ ചോര ഊറ്റിട്ടിട്ടും അതൊന്ന് പോരാതെ ഇനിയും എന്തൊരു നോട്ടമാണ് പിശാച്.."
ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അപ്പോഴും കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നവളെ നോക്കി കാശി പല്ല് കടിച്ചു.
"ഇറങ്ങിക്കോ.."
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ അവന്റെ സീറ്റിന്റെ ഭാഗത്തെ ഡോർ തുറന്നു കൊണ്ട് പുറത്തേക്ക് ചാടി.
അതോടെ ഇനിയിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് മുഖം ചുളിച്ചു കൊണ്ടവളും എഴുന്നേറ്റു.
ബസ് ഫുള്ള് ആളൊഴിഞ്ഞു.
അത് തന്നെയാവും കാശി പെട്ടന്നിറങ്ങി പോയതെന്ന് അവൾക്കറിയാം.
അവൾ നോക്കുമ്പോൾ ശിവ പിന്നിലെ നീളൻ സീറ്റിലിരുന്നു കൊണ്ട് തോളിലെ ബാഗിലേക്ക് കാശ് എണ്ണി വെക്കുന്നുണ്ട്.
"അടിച്ചു മാറ്റുവാണോ ശിവേട്ടാ..
ചിരിയോടെ ചോദിച്ചു കൊണ്ടവൾ അവന്റെ അരികിലേക്ക് ചെന്നു.
"പിന്നെ... അടിച്ചു മാറ്റി കൊണ്ട് പോയിട്ടിപ്പോ വെക്കാൻ സ്ഥലമില്ലെന്നുള്ള ഒറ്റ പ്രശ്നം മാത്രമേ ഒള്ളു.."
അവനും അവളെ ഒന്ന് നോക്കി ചിരിയോടെ പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന ജോലി തന്നെ തുടർന്നു.
"കുഞ്ഞാറ്റ ന്തേ പെട്ടന്നൊരു വരവ്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോയപ്പോ ഏതാണ്ടൊക്കെ പറഞ്ഞിട്ട് പോയതല്ലേ.."
ശിവ പണമെണ്ണി കഴിഞ്ഞു ബാഗ് അടച്ചു പൂട്ടി കൊണ്ട് അവളെ നോക്കി.
"ആഹ്.. അതൊക്കെ ആ കാട്ട്മാക്കാനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ ന്റെ ശിവേട്ട.. നിങ്ങളതൊക്കെ കാര്യമായെടുത്തോ.."
കാർത്തിക കണ്ണ് ചിമ്മി കാണിച്ചു.
ശിവക്കും ചിരി വന്നു അവളുടെ അപ്പോഴുള്ള ഭാവം കണ്ടിട്ട്..
"ഇപ്രാവശ്യം ചുമ്മാ വന്നതൊന്നുമല്ലന്നേ.. എന്റെ പിറന്നാളായിരുന്നു.. ഇന്നലെ.."
"ഓഹ്.. പിറന്നാൾ ആശംസകൾ.. അറിയാൻ വൈകിയത് കൊണ്ട് ആശംസകളും വൈകി.."
"താങ്ക്സ്.
"എന്നിട്ടെന്താടൊ ഞങ്ങളെയൊന്നും വിളിക്കാഞ്ഞത്..
"അത്രയും വലിയൊരു ഫങ്ക്ഷൻ ഒന്നുമുണ്ടായില്ലന്നെ.. ഞാൻ ചെന്നത് കൊണ്ട് ജസ്റ്റ് ഒരു കേക്ക് കട്ടിങ്. പിന്നെ ചെറിയൊരു വിരുന്ന്..
കാശിയെ വിളിച്ചില്ലേ.."
ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു.
"മ്മ്.. വിളിച്ചൊക്കെ ചെയ്തു.. അങ്ങേര് വന്നില്ല.. വരില്ല.. ജാഡ തെണ്ടി.. സ്നേഹത്തിന്റെ വില അറിയാത്ത മൂരാച്ചി.."
കാർത്തിക അറിഞ്ഞു പ്രാകുന്നുണ്ട്..
ശിവ ചിരിയോടെ തലയാട്ടി കൊണ്ടിരുന്നു.
"അങ്ങേരെ വളച്ചൊടിക്കാൻ പറ്റിയ ഐഡിയ വല്ലതും അറിയുമെങ്ങിൽ ഒന്ന് ഷെയർ ചെയ്യ് ശിവേട്ട.. എന്റെൽ ഉള്ളതൊക്കെ സ്റ്റോക് തീർന്നു. എന്നിട്ടും കാശിനാഥനിപ്പോഴും തെങ്ങിൽ തന്നെ.."
കാർത്തിക നിരാശയോടെ മുഖം ചുളിച്ചു..
"ഹാ.. ചിരിച്ചു നിൽക്കാതെ പറയങ്ങോട്ട്.. വെറുതെ വേണ്ട.. ഐഡിയ ഒന്നിന് അതിന്റെ സ്റ്റാന്റേർഡ് അനുസരിച്ച് ഞാൻ പെയ്മെന്റ് തന്നേക്കാം.."
കാർത്തിക അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.
"ഹോ.. നമ്മളില്ലപ്പാ.. ഇനിയിപ്പോ ഐഡിയ കിട്ടിയേ തീരൂ ന്നാണെങ്കിൽ നീ തന്നെ നേരിട്ട് അവനോട് ചോദിക്ക് കുഞ്ഞാറ്റെ.എന്ത് ചെയ്താൽ അവൻ നിന്റെ സ്നേഹത്തിൽ വീണു പോകുമെന്ന്.. ദേ നിക്കുന്നു നിനക്ക് പിന്നിൽ.."
അതും പറഞ്ഞിട്ട് ശിവ അവിടെ നിന്നുമിറങ്ങി പോയി..
തുടരും..
ഓൾക്ക് ഐഡിയ വേണം ന്ന്.
നിങ്ങളുടെ കയ്യിലുണ്ടോ..
വെറുതെ വേണ്ട.. ഓള്.. Not the point ഓള് പെയ്മെന്റ് ചെയ്യും ന്ന്..എന്നോട് ചോദിക്കരുത്... ബ്ലീസ്.
പിന്നേയ്...
ആ മുന്നിലെ നീളൻ സീറ്റില്ലേ.. പറ്റുമെങ്കിൽ.. ബസ്സിൽ വല്ല അടിപൊളി ഡ്രൈവർമാർ ആണെങ്കിൽ.. (ഈ പോയിന്റ് must ആണ് ട്ടാ...)
ആ സീറ്റിൽ പോയിരിക്കണം.
പാട്ടില്ലങ്കിൽ ചോദിച്ചു മേടിക്കണം..
എന്നിട്ടാ പാട്ട് കേട്ട് അവന്മാർ അറിയാതെ ഒന്ന് വായി നോക്കി നോക്ക്..🫣
എജ്ജാതി വൈബ് ആണെന്നറിയോ..
🥰
കെട്ട്യോന്മാർ കൂടി അറിയാതെ നോക്കണേ കെട്ടിയവരൊക്കെ 😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.. Jif
#💞 പ്രണയകഥകൾ #📔 കഥ


