KOTTARAKKARA MEDIA
തൃശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് പേർ ദാരുണമായി മരിച്ചു. തമിഴ്നാട്ടിലെ ദിണ്ടിഗൽ പി.എസ്.എൻ.എ. എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ഏഴുപേരും കാർ ഡ്രൈവറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി പനമ്പിക്കുന്ന് സെന്ററിന് സമീപമാണ് അപകടം നടന്നത്. ഗുരുവായൂർ ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന സെവൻ സീറ്റർ കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. സേലം സ്വദേശി വിശ്വ, ദിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#ThrissurAccident #NH66Crash #KeralaNews #Kaipamangalam #RoadSafety #ThrissurNews #🔴 ലോറിയിലേക്ക് കാർ പാഞ്ഞുകയറി 8 പേർക്ക് ദാരുണാന്ത്യം; മരിച്ചത് വിദ്യാർഥികൾ