☭ COMRADE
അധികാരത്തില്‍ വന്ന് മൂന്നു
മാസം കൊണ്ട് ധനഃസ്ഥിതി മാറ്റി കാണിച്ചുതരാമെന്നായിരുന്നല്ലോ മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍, എന്താണ് ഇപ്പോഴത്തെ സ്ഥിതി? 2026-27 ലെ ആദ്യ 9 മാസത്തേക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പാ പരിധി 32,484 കോടി രൂപയാണ്.
ഇതില്‍ 30,462 കോടി രൂപയും ഇതിനോടകം എടുത്തുകഴിഞ്ഞിരിക്കുന്നു. ശരാശരി പ്രതിമാസം 3000 കോടി രൂപയുടെ മുകളിലാണ് കടമെടുക്കുന്നത്.
എന്നാല്‍, അടുത്ത നാലുമാസത്തേക്ക് അവശേഷിക്കുന്ന വായ്പാ പരിധി 2,022 കോടി രൂപ മാത്രമാണെന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.
എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ഉന്നയിച്ചിരുന്ന കടത്തെ സംബന്ധിച്ച ദുരാരോപണങ്ങള്‍ യു.ഡി.എഫ് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കേണ്ടതാണ്.
സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തുമാണ് കടം വര്‍ദ്ധിക്കുന്നതിനു കാരണമെന്ന് അവര്‍ പലവട്ടം ആരോപണം ഉന്നയിച്ചതാണ്.
എന്നാല്‍, ഇപ്പോഴും അത് തന്നെ
യാണോ കാരണം എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.
സംസ്ഥാനത്തിന്റെ ജി.ഡി.പി വളര്ച്ചയ്ക്കനുസരിച്ചാണ് കടമെടുപ്പ് പരിധി വര്‍ദ്ധിക്കുന്നത്.
ഇത് സാമ്പത്തിക മാനേജ്മെന്റി
ന്റെ ഭാഗം മാത്രമാണ്. എന്നാല്‍, അതിനപ്പുറമുള്ള കടമെടുപ്പാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുക.
കൃത്യമായ ധന മാനേജ്മെന്റിലൂ
ടെ നികുതി വരുമാനം വര്‍ദ്ധിപ്പിച്ചും മറ്റുമാണ് കഴിഞ്ഞ പത്തുവര്‍ഷ
മായി എല്‍.ഡി.എഫ് സര്‍ക്കാര്‍
മുന്നോട്ടു പോയത്.
പക്ഷെ, അക്കാലത്ത് സംസ്ഥാനം
നേടിയ സാമ്പത്തിക വളര്‍ച്ചയോ വികസനമോ കാണാതെ കടത്തിന്റെ മാത്രം കണക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു യു.ഡി.എഫ് ചെയ്തത്.
പക്ഷെ, ഇപ്പോള്‍ അത്തരം ആരോപണങ്ങള്‍ അവരെത്തന്നെ തിരിഞ്ഞുകൊത്തുകയാണ്.
പൂമ്പാറ്റ പൂവറിയാതെ തേന്‍ ഊറ്റുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, കടമെടുപ്പ് പരിധി തന്നെ കടന്നുപോയിരിക്കുകയാണ്.
പൂവുമില്ല, പൂമ്പാറ്റയുമില്ല, തേനുമില്ല,
കടം മാത്രമാണ് പുതിയ സര്‍ക്കാരിന്റെ ഖജനാവില്‍ എന്നതാണ് വസ്തുത.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് ക്ഷേമ-വികസന പദ്ധതികളോ, ശമ്പ
ളമോ, കമ്പോള ഇടപെടലോ ഒന്നും തടസ്സപ്പെട്ടില്ല.
അധികാരമൊഴിയുമ്പോള്‍ 6,000
കോടി ഖജനാവില്‍ മിച്ചവുമുണ്ടാ
യിരുന്നു.
ആദ്യ മൂന്ന് മാസങ്ങളില്‍ തന്നെ
33,311 കോടി രൂപയുടെ റവന്യൂ വരു
മാനം ഖജനാവിലെത്തിയിരുന്നു.
ഇതില്‍ 28,060 കോടി
രൂപയും നികുതി വരുമാനമാണ്.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
#🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
#💪🏻 സിപിഐഎം #💪 സഖാവ് പിണറായി
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്