it's me Rafeeq
574 views • 15 hours ago
#എൻ്റെ സ്റ്റാറ്റസ് #'മമ്മുക്ക ഫാൻസ്.
*07-09-1951*
*മമ്മൂട്ടി - ജന്മദിനം*
+-------+--------+------+--------+
ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.
മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.
*കുടുംബവും, ആദ്യകാല ജീവിതവും*
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്. അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.
*സിനിമാ ജീവിതം*
*പുരസ്കാരങ്ങൾ*
മികച്ച നടനുള്ള ദേശീയപുരസ്കാരം 4 തവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.'
*ദേശീയ ചലച്ചിത്രപുരസ്കാര*
```1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)
1994 (വിധേയൻ, പൊന്തൻ മാട)
1999 (അംബേദ്കർ - ഇംഗ്ലീഷ്)
2026 (ഭ്രമയുഗം )```
*കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം*
```മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 6 തവണ നേടിയിട്ടുണ്ട്.
1981 - അഹിംസ(സഹനടൻ)
1984 - അടിയൊഴുക്കുകൾ
1985 - യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
1989 - ഒരു വടക്കൻ വീരഗാഥ, മതിലുകൾ
1994 - വിധേയൻ, പൊന്തൻ മാട
2004 - കാഴ്ച
2009 - പാലേരിമാണിക്യം
2026 - ഭ്രമയുഗം
ഫിലിംഫെയർ അവാർഡുകൾ
1984 - അടിയൊഴുക്കുകൾ
1985 - യാത്ര
1986 - നിറക്കൂട്ട്
1990 - മതിലുകൾ
1991 - അമരം
1997 - ഭൂതക്കണ്ണാടി
2001 - അരയന്നങ്ങളുടെ വീട്
2004 - കാഴ്ച
2006 - കറുത്ത പക്ഷികൾ```
*ബ്ലോഗ്*
```2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.```
*മമ്മൂട്ടിയെ കുറിച്ച് ശ്രീകുമാരൻ തമ്പി*
സിനിമയില്‍ അഭിനയിക്കാനുള്ള മോഹവും അഭിനിവേശവുമായി നടന്ന മമ്മൂട്ടി പഠനകാലത്ത് ഒന്നുരണ്ട് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം തുടങ്ങിയവയായിരുന്നു ആ സിനിമകള്‍. പില്‍ക്കാലത്ത് അഭിനയിച്ച ചിത്രങ്ങളാണ് ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, സ്‌ഫോടനം തുടങ്ങിയ സിനിമകള്‍. ഇതില്‍ ദേവലോകം റിലീസായിട്ടില്ല. മേളയില്‍ കുള്ളന്‍ രഘുവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, സ്‌ഫോടനം എന്നീ ചിത്രങ്ങളില്‍ സുകുമാരനുമായിരുന്നു നായകന്‍. പിന്നീടുവന്ന സിനിമ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റമായിരുന്നു. രതീഷും മമ്മൂട്ടിയുമായിരുന്നു ഈ സിനിമയിലെ നായകന്മാര്‍. ഒരു സിനിമയില്‍ ആദ്യാവസാനംവരെ നായകനായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമ മുന്നേറ്റമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി എന്ന നടന്റെ മുന്നേറ്റവും ഈ സിനിമയിലൂടെയായിരുന്നു എന്നുവേണമെങ്കില്‍ പറയാം. മുന്നേറ്റം സിനിമയുടെ നിശ്ചലചിത്രങ്ങളിലൂടെ സംവിധായകന്‍ ശ്രീകുമാരന്‍തമ്പി ആ അനുഭവങ്ങള്‍ പലതും ഓര്‍മ്മിച്ചെടുക്കുകയാണ്. മുന്നേറ്റത്തില്‍ മമ്മൂട്ടിനായകനാകാന്‍ കാരണമായത് ഒന്ന് നടന്‍ സുകുമാരനും മറ്റൊന്ന് 'നാന' സിനിമാവാരികയുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീകുമാരന്‍തമ്പി തുടങ്ങിയത്. ഞാന്‍ മദ്രാസില്‍നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരികയായിരുന്നു. എന്റെ തൊട്ടടുത്ത് സുകുമാരന്‍ ഇരിക്കുന്നു. ഞാനപ്പോള്‍ മുന്നേറ്റം സിനിമയെടുക്കാനുള്ള പ്രാരംഭ ജോലികളിലുമാണ്. ആ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സുബ്രഹ്മണ്യംകുമാറിനെ കാണുകയെന്നതായിരുന്നു ഈ വിമാനയാത്രയുടെ ലക്ഷ്യവും. തമിഴില്‍ വന്ന ഭൂവനാ ഒരു കേള്‍വിക്കുറി എന്ന സിനിമയുടെ റീമേക്കായിരുന്ന മുന്നേറ്റം. തമിഴിലഭിനയിച്ചത് രജനികാന്തും ശിവകുമാറുമാണ്. അതുവരെ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച രജനികാന്തിന്റെ ആദ്യ നായകവേഷവും ഈ സിനിമയിലേതായിരുന്നു. സുകുമാരനുമായി അടുപ്പമുണ്ടായിരുന്നതുകൊണ്ട് മുന്നേറ്റത്തില്‍ നായകനാകുന്നകാര്യം ഞാന്‍ സുകുമാരനോട് പറഞ്ഞു. എത്ര രൂപ പ്രതിഫലം തരുമെന്നായിരുന്നു സുകുമാരന്റെ ചോദ്യം. ആ സമയത്ത് നടന്‍ ജയന്‍ മരിച്ചിട്ട് രണ്ടുമാസം ആയിട്ടെയുള്ളൂ. എന്റെ നായാട്ട് എന്ന ചിത്രത്തിനുശേഷം ജയന്‍ അഭിനയിച്ച സിനിമയായിരുന്നു കോളിളക്കം. നായാട്ടില്‍ അഭിനയിച്ചതിന് ഞാന്‍ ജയന് കൊടുത്ത പ്രതിഫലം നാല്‍പ്പതിനായിരും രൂപയാണെന്നും ആ തുക വാങ്ങിത്തരുമെന്നും സുകുമാരനോട് പറഞ്ഞു. സുകുമാരന്‍ പക്ഷേ ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നതെയുള്ളൂവെന്നും സുബ്രഹ്മണ്യം കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും സുകുമാരനോട് പറഞ്ഞപ്പോള്‍ സുകുമാരന്റെ കയ്യിലിരുന്ന നാനവാരിക എന്നെ കാണിച്ചു. ആ നാനയില്‍ മമ്മൂട്ടിയുടെ ഒരു ഫോട്ടോയുണ്ടായിരുന്നു. സജിന്‍ എന്ന പേരില്‍ സ്‌ഫോടനം സിനിമയില്‍ അഭിനയിച്ച സ്റ്റില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ. സ്‌ഫോടനം സിനിമ അപ്പോള്‍ റിലീസായിട്ടില്ല. അതിനുമുമ്പ് അഭിനയിച്ച മമ്മൂട്ടിയുടെ ഒരു സിനിമയും ഞാന്‍ കണ്ടിട്ടുമില്ല. നാനയില്‍ വന്ന ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ സുകുമാരന്‍ പറഞ്ഞു. ഇയാള്‍ എന്റെ കൂടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും സ്‌ഫോടനത്തിലും മറ്റും അഭിനയിച്ചതാണ്. നല്ല നടനാണ്. നന്നായി ഡയലോഗ് പറയും. മാത്രവുമല്ല അഡ്വക്കേറ്റാണ്. നിങ്ങള്‍ എഞ്ചിനീയറും. ഈ ചെറുപ്പക്കാരനെ നായകനാക്കിയാല്‍ നന്നായിരിക്കും. കാരണം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിദ്യാഭ്യാസമുള്ളതുകൊണ്ട് ഒരേ വേവ് ലെംഗ്തില്‍ സഞ്ചരിക്കാനാകും. നമ്മളെപ്പോലെ. സുകുമാരന്‍ ഇത്രയും പറഞ്ഞപ്പോള്‍ ഈ യുവനടനെ എന്റെ മുന്നേറ്റം സിനിമയില്‍ അഭിനയിപ്പിച്ചാലോയെന്ന് ഞാനും ആലോചിച്ചു. തമിഴില്‍ വന്ന ഭൂവനാ ഒരു കേള്‍വിക്കുറിയില്‍ അതുവരെ നായകനായി അഭിനയിച്ച ശിവകുമാറിനെ വില്ലനായും വില്ലനായി അഭിനയിച്ചുകൊണ്ടിരുന്ന രജനികാന്തിനെ നായകനാക്കുകയുമാണ് ചെയ്തത്. ആ സിനിമയോടെയായിരുന്നു രജനികാന്തിന്റെ മുന്നേറ്റവും തമിഴ്‌സിനിമയില്‍ നടന്നത്. എന്തായാലും തിരുവനന്തപുരത്തുവന്ന് സുബ്രഹ്മണ്യംകുമാറിനെ കണ്ട് ഇക്കാര്യം പറഞ്ഞു. കുമാര്‍ സാറിനപ്പോള്‍ ആ കഥാപാത്രങ്ങളായി അഭിനയിക്കാന്‍ മധുവിനെയും സോമനെയും മതിയെന്നായിരുന്നു അഭിപ്രായം. അക്കാലഘട്ടത്തില്‍ മധു എന്റെ സിനിമകളിലും കുമാര്‍ സാറിന്റെ സിനിമകളിലും പതിവായി നായകനായി അഭിനയിച്ചിട്ടുമുണ്ട്. തമിഴില്‍ ഭൂവനാ ഒരു കേള്‍വിക്കുറി റിലീസായപ്പോള്‍ രജനീകാന്തിന് മുന്നേറ്റമുണ്ടായതുപോലെതന്നെ മമ്മൂട്ടിക്കും ഈ സിനിമയിലൂടെ വരാന്‍ കഴിയുമെന്ന് എനിക്കുതോന്നിയതുകൊണ്ട് മമ്മൂട്ടി എന്ന സജിനെ നായകനാക്കുന്നതില്‍ ഞാന്‍ താല്‍പ്പര്യം കാണിച്ചു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ചാലക്കമ്പോളത്തില്‍ കൈലിയും ലുങ്കിയും ബനിയനുമൊക്കെ വിറ്റുനടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് മുന്നേറ്റം. അതുകൊണ്ട് മമ്മൂട്ടിയെപ്പോലെ ഒരു ചെറുപ്പക്കാരന്‍ തന്നെയായിരുന്നു എന്തുകൊണ്ടും ആ കഥാപാത്രത്തിന് അനുയോജ്യം. ആ സമയത്ത് തുഷാരം എന്ന സിനിമ റിലീസ് ചെയ്തു. രതീഷായിരുന്നല്ലോ തുഷാരത്തിലെ നായകന്‍. രതീഷിനെയും മമ്മൂട്ടിയെയും നായകന്മാരാക്കുന്ന കാര്യം ആലോചിച്ചത് അങ്ങനെയാണ്. കഥയും മറ്റും പറഞ്ഞപ്പോള്‍ അഭിനയിക്കാമെന്ന് രതീഷ് സമ്മതിച്ചു. പക്ഷേ, വില്ലനിസമുള്ള നായകകഥാപാത്രമായതുകൊണ്ട് രതീഷിന് ഒരു മടി ആദ്യം തോന്നിയിരുന്നു. അടുത്തദിവസംതന്നെ മമ്മൂട്ടിയെയും നേരില്‍കണ്ട് കാര്യങ്ങള്‍ പറഞ്ഞ് ഫിക്‌സ് ചെയ്യാന്‍വേണ്ടി തിരുവനന്തപുരത്തേയ്ക്ക് വരാനുള്ള ഏര്‍പ്പാടുചെയ്തു. സുബ്രഹ്മണ്യംകുമാറിന്റെ കുമാരസ്വാമി ആന്റ് കമ്പനിയുടെ എറണാകുളം ബ്രാഞ്ച് മാനേജരോടു വിവരം പറഞ്ഞ് മമ്മൂട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. മമ്മൂട്ടി അന്ന് കൊച്ചിയില്‍ മട്ടാഞ്ചേരിയിലാണ് താമസിച്ചുകൊണ്ടിരുന്നത്. അവിടെച്ചെന്ന് മമ്മൂട്ടിയെ കണ്ട് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ കയറ്റി തിരുവനന്തപുരത്തേയ്ക്ക് വിട്ടു. മമ്മൂട്ടി അന്ന് തിരുവനന്തപുരത്തുവരുന്നത് ജീവിതത്തില്‍ ആദ്യമായി അച്ഛനായതിന്റെ സന്തോഷവുമായിട്ടാണ്. ഒരു കുഞ്ഞിന്റെ പിതാവായിട്ട് ഏതാണ്ട് ചുരുക്കം ചില ദിവസങ്ങളെ ആയിട്ടുള്ളു. പലരുടേയും ജീവിതത്തില്‍ വിവാഹവും കുഞ്ഞിന്റെ ജനനവും ഒക്കെ ഭാഗ്യം നല്‍കാറുണ്ട്. മമ്മൂട്ടിയുടെ കാര്യത്തിലും അന്നത് ശരിയായി. വന്നകാര്യം ഞാനിപ്പോള്‍ ഓര്‍ത്തുപോകുകയാണ്. മമ്മൂട്ടി തിരുവനന്തപുരത്തെത്തി. ഞാനും കുമാര്‍സാറും മമ്മൂട്ടിയെകണ്ടു. മമ്മൂട്ടി അതിനുമുമ്പ് അഭിനയിച്ച സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല, മമ്മൂട്ടിയെക്കുറിച്ച് വലിയ വാര്‍ത്തകളൊന്നും വന്നിട്ടില്ലാത്തതിനാല്‍ ആ രിതിയിലും സത്യം പറഞ്ഞാല്‍ എനിക്ക് മമ്മൂട്ടിയെ അറിയില്ലായിരുന്നു. ആകെക്കൂടി അറിയുന്നത് നാനയില്‍ കണ്ട ഫോട്ടോയും മറ്റുമാണ്. കുമാര്‍സാറിന്റെ കാര്യവും മറിച്ചല്ലായിരുന്നു. കുമാര്‍സാറിന് മമ്മൂട്ടി എന്ന പേരുതന്നെ ഇഷ്ടമല്ലായിരുന്നു. ഈ പേര് ഒരു കോമഡിനടന് പറ്റിയ പേരാണെന്നായിരുന്നു കുമാര്‍സാറിന്റെ അഭിപ്രായം. എനിക്ക് പക്ഷേ, സജിന്‍ എന്ന പേരിനോടായിരുന്നു വിരോധം. സത്യന്‍, മധു, പ്രേംനസീര്‍ എന്നൊക്കെയുള്ള നായകനടന്മാരുടെ പേരുപോലെയല്ല മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് കുമാര്‍ സാര്‍ എതിര്‍ക്കുമ്പോള്‍ സജിന്‍ എന്ന പേരുമാറ്റി അതിനുമുമ്പ് സിനിമയില്‍ അറിയപ്പെട്ട പേരുതന്നെയാണ് നല്ലതെന്ന് പറഞ്ഞ് ഞാന്‍ തര്‍ക്കിച്ചു. അതിനുവേണ്ടി കെ.പി. ഉമ്മറിന്റെ കാര്യം ഉദാഹരണമായി ഞാന്‍ പറയുകയും ചെയ്തു. അതായത് കെ.പി. ഉമ്മര്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു ഉമ്മ എന്ന സിനിമയിലഭിനയിച്ചത്. രാരിച്ചന്‍ എന്ന പൗരന്‍ സിനിമയില്‍ ഉമ്മര്‍ ആദ്യം പുതുമുഖനടനായി അഭിനയിക്കുമ്പോള്‍ കെ.പി. ഉമ്മര്‍ എന്നുതന്നെയായിരുന്നു പേര്. തിക്കുറിശ്ശിച്ചേട്ടനാണ് 'ഉമ്മ' യില്‍ നായകനായി അഭിനയിച്ചപ്പോള്‍ കെ.പി. ഉമ്മറിനുപകരം സ്‌നേഹജാന്‍ എന്ന് പേരിട്ടത്. ഉമ്മ സൂപ്പര്‍ ഹിറ്റായി ഓടിയിട്ടും സ്‌നേഹജാന്‍ എന്ന നടന് ഒരു പ്രയോജനവും ഉണ്ടായില്ല. സത്യനും നസീറും മധുവും തന്നെയായിരുന്നു നായകന്മാര്‍. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയും സജിന്‍ എന്ന പേരുമാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് തുടങ്ങി. രതീഷും മമ്മൂട്ടിയും മെരിലാന്റിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു റൂമില്‍ താമസവും ആരംഭിച്ചു. അതോടെ അവര്‍ തമ്മിലുള്ള സൗഹൃദവും അടുപ്പവും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടയില്‍ രതീഷിനൊരു ഭയം. തുഷാരം സിനിമയില്‍ ഹീറോയായി അഭിനയിച്ചതിന്റെ തിളക്കവുമായിട്ടാണ് രതീഷ് നില്‍ക്കുന്നത്. അടുത്ത സിനിമയിലും ആളുകളുടെ ആ അംഗീകാരവും പ്രശസ്തിയും നിലനില്‍ക്കണം. ഞാന്‍ പറഞ്ഞില്ലെ, അല്‍പ്പം വില്ലന്‍ ചുവയുള്ള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതുകൊണ്ട് ഇമേജിന് ഭംഗം വരരുത്. രതീഷ് എന്നോടു ചോദിച്ചു. സാറെ എന്റെ പേരല്ലെ ആദ്യം കൊടുക്കൂ. രണ്ടുപേര്‍ക്ക് പരിഭവം തോന്നേണ്ടെന്നുകരുതി അന്നുവരുന്ന വാര്‍ത്തകളിലും പോസ്റ്ററുകളിലും ടൈറ്റില്‍ കാര്‍ഡിലുമെല്ലാം രതീഷ്-മമ്മൂട്ടി എന്നാണെഴുതിക്കൊണ്ടിരുന്നത്. രതീഷ് കഴിഞ്ഞാല്‍ ഒരു ഡാഷിട്ടു മമ്മൂട്ടി എന്നെഴുതും. തുല്യതയ്ക്കുവേണ്ടിയായിരുന്നു അത്. രതീഷിനും മമ്മൂട്ടിക്കും അത് സ്വീകാര്യവുമായിരുന്നു. മുന്നേറ്റത്തിനുവേണ്ടി ആദ്യമായി ഷൂട്ടുചെയ്തത് ഗാനരംഗമായിരുന്നു. വളകിലുക്കം... ഒരു വളകിലുക്കം... എന്നുതുടങ്ങുന്ന ഉണ്ണിമേനോന്‍, വാണിജയറാം എന്നിവര്‍ പാടിയ ഗാനം. (ഉണ്ണിമേനോന്‍ സിനിമയില്‍ പിന്നണി പാടുന്ന ആദ്യഗാനവും ഇതുതന്നെയായിരുന്നു.) മമ്മൂട്ടിയുടെ കാമുകിവേഷം ജലജയാണ് അഭിനയിച്ചത്. അതുകൊണ്ട് ഈ ഗാനരംഗത്തില്‍ മമ്മൂട്ടിയും ജലജയും പാടി അഭിനയിച്ചു. സുമലതയും മേനകയുമായിരുന്നു മറ്റ് രണ്ട് നായികമാര്‍. മമ്മൂട്ടി അഭിനയരംഗത്തുവന്നിട്ട് മുന്നേറ്റത്തിലൂടെ ആദ്യമായി പാടി അഭിനയിക്കാന്‍ കഴിഞ്ഞു. എന്നുപറഞ്ഞതുപോലെതന്നെ മമ്മൂട്ടി ആദ്യമായി ഡബ്ബ് ചെയ്യുന്നതും മുന്നേറ്റത്തിനുവേണ്ടിയായിരുന്നു. സ്‌ഫോടനത്തിനുവേണ്ടി മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത് മറ്റൊരാളാണ്. അങ്ങനെ ആദ്യമായി പാടി അഭിനയിക്കാനും സ്വന്തം ശബ്ദം ഡബ്ബ് ചെയ്യാനും മമ്മൂട്ടിക്ക് കഴിഞ്ഞു.
സിനിമയില്‍ അഭിനയിക്കാനുള്ള മോഹവും അഭിനിവേശവുമായി നടന്ന മമ്മൂട്ടി പഠനകാലത്ത് ഒന്നുരണ്ട് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം തുടങ്ങിയവയായിരുന്നു ആ സിനിമകള്‍.
പില്‍ക്കാലത്ത് അഭിനയിച്ച ചിത്രങ്ങളാണ് ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, സ്‌ഫോടനം തുടങ്ങിയ സിനിമകള്‍. ഇതില്‍ ദേവലോകം റിലീസായിട്ടില്ല. മേളയില്‍ കുള്ളന്‍ രഘുവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, സ്‌ഫോടനം എന്നീ ചിത്രങ്ങളില്‍ സുകുമാരനുമായിരുന്നു നായകന്‍.
പിന്നീടുവന്ന സിനിമ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റമായിരുന്നു. രതീഷും മമ്മൂട്ടിയുമായിരുന്നു ഈ സിനിമയിലെ നായകന്മാര്‍. ഒരു സിനിമയില്‍ ആദ്യാവസാനംവരെ നായകനായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമ മുന്നേറ്റമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി എന്ന നടന്റെ മുന്നേറ്റവും ഈ സിനിമയിലൂടെയായിരുന്നു എന്നുവേണമെങ്കില്‍ പറയാം.
മുന്നേറ്റം സിനിമയുടെ നിശ്ചലചിത്രങ്ങളിലൂടെ സംവിധായകന്‍ ശ്രീകുമാരന്‍തമ്പി ആ അനുഭവങ്ങള്‍ പലതും ഓര്‍മ്മിച്ചെടുക്കുകയാണ്.
മുന്നേറ്റത്തില്‍ മമ്മൂട്ടിനായകനാകാന്‍ കാരണമായത് ഒന്ന് നടന്‍ സുകുമാരനും മറ്റൊന്ന് 'നാന' സിനിമാവാരികയുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീകുമാരന്‍തമ്പി തുടങ്ങിയത്.
ഞാന്‍ മദ്രാസില്‍നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരികയായിരുന്നു. എന്റെ തൊട്ടടുത്ത് സുകുമാരന്‍ ഇരിക്കുന്നു. ഞാനപ്പോള്‍ മുന്നേറ്റം സിനിമയെടുക്കാനുള്ള പ്രാരംഭ ജോലികളിലുമാണ്. ആ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സുബ്രഹ്മണ്യംകുമാറിനെ കാണുകയെന്നതായിരുന്നു ഈ വിമാനയാത്രയുടെ ലക്ഷ്യവും. തമിഴില്‍ വന്ന ഭൂവനാ ഒരു കേള്‍വിക്കുറി എന്ന സിനിമയുടെ റീമേക്കായിരുന്ന മുന്നേറ്റം. തമിഴിലഭിനയിച്ചത് രജനികാന്തും ശിവകുമാറുമാണ്. അതുവരെ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച രജനികാന്തിന്റെ ആദ്യ നായകവേഷവും ഈ സിനിമയിലേതായിരുന്നു.
സുകുമാരനുമായി അടുപ്പമുണ്ടായിരുന്നതുകൊണ്ട് മുന്നേറ്റത്തില്‍ നായകനാകുന്നകാര്യം ഞാന്‍ സുകുമാരനോട് പറഞ്ഞു. എത്ര രൂപ പ്രതിഫലം തരുമെന്നായിരുന്നു സുകുമാരന്റെ ചോദ്യം. ആ സമയത്ത് നടന്‍ ജയന്‍ മരിച്ചിട്ട് രണ്ടുമാസം ആയിട്ടെയുള്ളൂ. എന്റെ നായാട്ട് എന്ന ചിത്രത്തിനുശേഷം ജയന്‍ അഭിനയിച്ച സിനിമയായിരുന്നു കോളിളക്കം. നായാട്ടില്‍ അഭിനയിച്ചതിന് ഞാന്‍ ജയന് കൊടുത്ത പ്രതിഫലം നാല്‍പ്പതിനായിരും രൂപയാണെന്നും ആ തുക വാങ്ങിത്തരുമെന്നും സുകുമാരനോട് പറഞ്ഞു. സുകുമാരന്‍ പക്ഷേ ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നതെയുള്ളൂവെന്നും സുബ്രഹ്മണ്യം കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും സുകുമാരനോട് പറഞ്ഞപ്പോള്‍ സുകുമാരന്റെ കയ്യിലിരുന്ന നാനവാരിക എന്നെ കാണിച്ചു. ആ നാനയില്‍ മമ്മൂട്ടിയുടെ ഒരു ഫോട്ടോയുണ്ടായിരുന്നു. സജിന്‍ എന്ന പേരില്‍ സ്‌ഫോടനം സിനിമയില്‍ അഭിനയിച്ച സ്റ്റില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ. സ്‌ഫോടനം സിനിമ അപ്പോള്‍ റിലീസായിട്ടില്ല. അതിനുമുമ്പ് അഭിനയിച്ച മമ്മൂട്ടിയുടെ ഒരു സിനിമയും ഞാന്‍ കണ്ടിട്ടുമില്ല.
നാനയില്‍ വന്ന ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ സുകുമാരന്‍ പറഞ്ഞു. ഇയാള്‍ എന്റെ കൂടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും സ്‌ഫോടനത്തിലും മറ്റും അഭിനയിച്ചതാണ്. നല്ല നടനാണ്. നന്നായി ഡയലോഗ് പറയും. മാത്രവുമല്ല അഡ്വക്കേറ്റാണ്. നിങ്ങള്‍ എഞ്ചിനീയറും. ഈ ചെറുപ്പക്കാരനെ നായകനാക്കിയാല്‍ നന്നായിരിക്കും. കാരണം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിദ്യാഭ്യാസമുള്ളതുകൊണ്ട് ഒരേ വേവ് ലെംഗ്തില്‍ സഞ്ചരിക്കാനാകും. നമ്മളെപ്പോലെ.
സുകുമാരന്‍ ഇത്രയും പറഞ്ഞപ്പോള്‍ ഈ യുവനടനെ എന്റെ മുന്നേറ്റം സിനിമയില്‍ അഭിനയിപ്പിച്ചാലോയെന്ന് ഞാനും ആലോചിച്ചു. തമിഴില്‍ വന്ന ഭൂവനാ ഒരു കേള്‍വിക്കുറിയില്‍ അതുവരെ നായകനായി അഭിനയിച്ച ശിവകുമാറിനെ വില്ലനായും വില്ലനായി അഭിനയിച്ചുകൊണ്ടിരുന്ന രജനികാന്തിനെ നായകനാക്കുകയുമാണ് ചെയ്തത്. ആ സിനിമയോടെയായിരുന്നു രജനികാന്തിന്റെ മുന്നേറ്റവും തമിഴ്‌സിനിമയില്‍ നടന്നത്.
എന്തായാലും തിരുവനന്തപുരത്തുവന്ന് സുബ്രഹ്മണ്യംകുമാറിനെ കണ്ട് ഇക്കാര്യം പറഞ്ഞു. കുമാര്‍ സാറിനപ്പോള്‍ ആ കഥാപാത്രങ്ങളായി അഭിനയിക്കാന്‍ മധുവിനെയും സോമനെയും മതിയെന്നായിരുന്നു അഭിപ്രായം. അക്കാലഘട്ടത്തില്‍ മധു എന്റെ സിനിമകളിലും കുമാര്‍ സാറിന്റെ സിനിമകളിലും പതിവായി നായകനായി അഭിനയിച്ചിട്ടുമുണ്ട്.
തമിഴില്‍ ഭൂവനാ ഒരു കേള്‍വിക്കുറി റിലീസായപ്പോള്‍ രജനീകാന്തിന് മുന്നേറ്റമുണ്ടായതുപോലെതന്നെ മമ്മൂട്ടിക്കും ഈ സിനിമയിലൂടെ വരാന്‍ കഴിയുമെന്ന് എനിക്കുതോന്നിയതുകൊണ്ട് മമ്മൂട്ടി എന്ന സജിനെ നായകനാക്കുന്നതില്‍ ഞാന്‍ താല്‍പ്പര്യം കാണിച്ചു.
ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ചാലക്കമ്പോളത്തില്‍ കൈലിയും ലുങ്കിയും ബനിയനുമൊക്കെ വിറ്റുനടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് മുന്നേറ്റം. അതുകൊണ്ട് മമ്മൂട്ടിയെപ്പോലെ ഒരു ചെറുപ്പക്കാരന്‍ തന്നെയായിരുന്നു എന്തുകൊണ്ടും ആ കഥാപാത്രത്തിന് അനുയോജ്യം. ആ സമയത്ത് തുഷാരം എന്ന സിനിമ റിലീസ് ചെയ്തു. രതീഷായിരുന്നല്ലോ തുഷാരത്തിലെ നായകന്‍. രതീഷിനെയും മമ്മൂട്ടിയെയും നായകന്മാരാക്കുന്ന കാര്യം ആലോചിച്ചത് അങ്ങനെയാണ്. കഥയും മറ്റും പറഞ്ഞപ്പോള്‍ അഭിനയിക്കാമെന്ന് രതീഷ് സമ്മതിച്ചു. പക്ഷേ, വില്ലനിസമുള്ള നായകകഥാപാത്രമായതുകൊണ്ട് രതീഷിന് ഒരു മടി ആദ്യം തോന്നിയിരുന്നു.
അടുത്തദിവസംതന്നെ മമ്മൂട്ടിയെയും നേരില്‍കണ്ട് കാര്യങ്ങള്‍ പറഞ്ഞ് ഫിക്‌സ് ചെയ്യാന്‍വേണ്ടി തിരുവനന്തപുരത്തേയ്ക്ക് വരാനുള്ള ഏര്‍പ്പാടുചെയ്തു. സുബ്രഹ്മണ്യംകുമാറിന്റെ കുമാരസ്വാമി ആന്റ് കമ്പനിയുടെ എറണാകുളം ബ്രാഞ്ച് മാനേജരോടു വിവരം പറഞ്ഞ് മമ്മൂട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. മമ്മൂട്ടി അന്ന് കൊച്ചിയില്‍ മട്ടാഞ്ചേരിയിലാണ് താമസിച്ചുകൊണ്ടിരുന്നത്. അവിടെച്ചെന്ന് മമ്മൂട്ടിയെ കണ്ട് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ കയറ്റി തിരുവനന്തപുരത്തേയ്ക്ക് വിട്ടു.
മമ്മൂട്ടി അന്ന് തിരുവനന്തപുരത്തുവരുന്നത് ജീവിതത്തില്‍ ആദ്യമായി അച്ഛനായതിന്റെ സന്തോഷവുമായിട്ടാണ്. ഒരു കുഞ്ഞിന്റെ പിതാവായിട്ട് ഏതാണ്ട് ചുരുക്കം ചില ദിവസങ്ങളെ ആയിട്ടുള്ളു.
പലരുടേയും ജീവിതത്തില്‍ വിവാഹവും കുഞ്ഞിന്റെ ജനനവും ഒക്കെ ഭാഗ്യം നല്‍കാറുണ്ട്. മമ്മൂട്ടിയുടെ കാര്യത്തിലും അന്നത് ശരിയായി. വന്നകാര്യം ഞാനിപ്പോള്‍ ഓര്‍ത്തുപോകുകയാണ്.
മമ്മൂട്ടി തിരുവനന്തപുരത്തെത്തി. ഞാനും കുമാര്‍സാറും മമ്മൂട്ടിയെകണ്ടു. മമ്മൂട്ടി അതിനുമുമ്പ് അഭിനയിച്ച സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല, മമ്മൂട്ടിയെക്കുറിച്ച് വലിയ വാര്‍ത്തകളൊന്നും വന്നിട്ടില്ലാത്തതിനാല്‍ ആ രിതിയിലും സത്യം പറഞ്ഞാല്‍ എനിക്ക് മമ്മൂട്ടിയെ അറിയില്ലായിരുന്നു. ആകെക്കൂടി അറിയുന്നത് നാനയില്‍ കണ്ട ഫോട്ടോയും മറ്റുമാണ്. കുമാര്‍സാറിന്റെ കാര്യവും മറിച്ചല്ലായിരുന്നു.
കുമാര്‍സാറിന് മമ്മൂട്ടി എന്ന പേരുതന്നെ ഇഷ്ടമല്ലായിരുന്നു. ഈ പേര് ഒരു കോമഡിനടന് പറ്റിയ പേരാണെന്നായിരുന്നു കുമാര്‍സാറിന്റെ അഭിപ്രായം. എനിക്ക് പക്ഷേ, സജിന്‍ എന്ന പേരിനോടായിരുന്നു വിരോധം.
സത്യന്‍, മധു, പ്രേംനസീര്‍ എന്നൊക്കെയുള്ള നായകനടന്മാരുടെ പേരുപോലെയല്ല മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് കുമാര്‍ സാര്‍ എതിര്‍ക്കുമ്പോള്‍ സജിന്‍ എന്ന പേരുമാറ്റി അതിനുമുമ്പ് സിനിമയില്‍ അറിയപ്പെട്ട പേരുതന്നെയാണ് നല്ലതെന്ന് പറഞ്ഞ് ഞാന്‍ തര്‍ക്കിച്ചു. അതിനുവേണ്ടി കെ.പി. ഉമ്മറിന്റെ കാര്യം ഉദാഹരണമായി ഞാന്‍ പറയുകയും ചെയ്തു. അതായത് കെ.പി. ഉമ്മര്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു ഉമ്മ എന്ന സിനിമയിലഭിനയിച്ചത്. രാരിച്ചന്‍ എന്ന പൗരന്‍ സിനിമയില്‍ ഉമ്മര്‍ ആദ്യം പുതുമുഖനടനായി അഭിനയിക്കുമ്പോള്‍ കെ.പി. ഉമ്മര്‍ എന്നുതന്നെയായിരുന്നു പേര്. തിക്കുറിശ്ശിച്ചേട്ടനാണ് 'ഉമ്മ' യില്‍ നായകനായി അഭിനയിച്ചപ്പോള്‍ കെ.പി. ഉമ്മറിനുപകരം സ്‌നേഹജാന്‍ എന്ന് പേരിട്ടത്. ഉമ്മ സൂപ്പര്‍ ഹിറ്റായി ഓടിയിട്ടും സ്‌നേഹജാന്‍ എന്ന നടന് ഒരു പ്രയോജനവും ഉണ്ടായില്ല. സത്യനും നസീറും മധുവും തന്നെയായിരുന്നു നായകന്മാര്‍. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയും സജിന്‍ എന്ന പേരുമാറ്റാന്‍ തീരുമാനിച്ചു.
അങ്ങനെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് തുടങ്ങി. രതീഷും മമ്മൂട്ടിയും മെരിലാന്റിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു റൂമില്‍ താമസവും ആരംഭിച്ചു. അതോടെ അവര്‍ തമ്മിലുള്ള സൗഹൃദവും അടുപ്പവും തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇതിനിടയില്‍ രതീഷിനൊരു ഭയം. തുഷാരം സിനിമയില്‍ ഹീറോയായി അഭിനയിച്ചതിന്റെ തിളക്കവുമായിട്ടാണ് രതീഷ് നില്‍ക്കുന്നത്. അടുത്ത സിനിമയിലും ആളുകളുടെ ആ അംഗീകാരവും പ്രശസ്തിയും നിലനില്‍ക്കണം. ഞാന്‍ പറഞ്ഞില്ലെ, അല്‍പ്പം വില്ലന്‍ ചുവയുള്ള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതുകൊണ്ട് ഇമേജിന് ഭംഗം വരരുത്. രതീഷ് എന്നോടു ചോദിച്ചു. സാറെ എന്റെ പേരല്ലെ ആദ്യം കൊടുക്കൂ.
രണ്ടുപേര്‍ക്ക് പരിഭവം തോന്നേണ്ടെന്നുകരുതി അന്നുവരുന്ന വാര്‍ത്തകളിലും പോസ്റ്ററുകളിലും ടൈറ്റില്‍ കാര്‍ഡിലുമെല്ലാം രതീഷ്-മമ്മൂട്ടി എന്നാണെഴുതിക്കൊണ്ടിരുന്നത്. രതീഷ് കഴിഞ്ഞാല്‍ ഒരു ഡാഷിട്ടു മമ്മൂട്ടി എന്നെഴുതും. തുല്യതയ്ക്കുവേണ്ടിയായിരുന്നു അത്. രതീഷിനും മമ്മൂട്ടിക്കും അത് സ്വീകാര്യവുമായിരുന്നു.
മുന്നേറ്റത്തിനുവേണ്ടി ആദ്യമായി ഷൂട്ടുചെയ്തത് ഗാനരംഗമായിരുന്നു. വളകിലുക്കം... ഒരു വളകിലുക്കം... എന്നുതുടങ്ങുന്ന ഉണ്ണിമേനോന്‍, വാണിജയറാം എന്നിവര്‍ പാടിയ ഗാനം. (ഉണ്ണിമേനോന്‍ സിനിമയില്‍ പിന്നണി പാടുന്ന ആദ്യഗാനവും ഇതുതന്നെയായിരുന്നു.) മമ്മൂട്ടിയുടെ കാമുകിവേഷം ജലജയാണ് അഭിനയിച്ചത്. അതുകൊണ്ട് ഈ ഗാനരംഗത്തില്‍ മമ്മൂട്ടിയും ജലജയും പാടി അഭിനയിച്ചു. സുമലതയും മേനകയുമായിരുന്നു മറ്റ് രണ്ട് നായികമാര്‍.
മമ്മൂട്ടി അഭിനയരംഗത്തുവന്നിട്ട് മുന്നേറ്റത്തിലൂടെ ആദ്യമായി പാടി അഭിനയിക്കാന്‍ കഴിഞ്ഞു. എന്നുപറഞ്ഞതുപോലെതന്നെ മമ്മൂട്ടി ആദ്യമായി ഡബ്ബ് ചെയ്യുന്നതും മുന്നേറ്റത്തിനുവേണ്ടിയായിരുന്നു. സ്‌ഫോടനത്തിനുവേണ്ടി മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത് മറ്റൊരാളാണ്. അങ്ങനെ ആദ്യമായി പാടി അഭിനയിക്കാനും സ്വന്തം ശബ്ദം ഡബ്ബ് ചെയ്യാനും മമ്മൂട്ടിക്ക് കഴിഞ്ഞു.
16 shares