വരുന്ന നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, കേരളം ഒരു ചരിത്രനേട്ടം കൈവരിക്കുകയാണ്. കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി അന്ന് പ്രഖ്യാപിക്കുകയാണ്.
ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി, അവരെ അതിജീവനത്തിന് സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ ഈ പ്രക്രിയ പൂർത്തിയാക്കി.
ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യകതകളും പ്രത്യേകമായി പരിഗണിച്ച്, അവരെ നിലവിലുള്ള അവസ്ഥയിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്ന സൂക്ഷ്മതല പദ്ധതികളായ മൈക്രോ പ്ലാനുകൾ രൂപീകരിച്ചു. 'അവകാശം അതിവേഗം' പദ്ധതിയിലൂടെ കൈവശാവകാശ രേഖകൾ, പാചകവാതക, വൈദ്യുതി കണക്ഷനുകൾ എന്നിവ അതിവേഗം ലഭ്യമാക്കി. ലൈഫ് ഭവന പദ്ധതിയിൽ 11,340 അതിദരിദ്ര കുടുംബങ്ങളെ പുതുതായി ഉൾപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പ്രവർത്തനം വഴി ചികിത്സാ സഹായം, കൗൺസലിംഗ്, വൊക്കേഷണൽ ട്രെയിനിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നു. അവസാനത്തെ മനുഷ്യനും ക്ഷേമം ഉറപ്പാക്കാനും അന്തസ്സുള്ള ജീവിതം ലഭ്യമാക്കാനുമുള്ള ഈ പദ്ധതി, നവകേരള നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യ #kerala ത്തെ അതിജീവിക്കുകയാണ് നാം!
#keralagovernment #extremepovertyeradication #thudarunnamunnettam #keralano1