വി.ദക്ഷിണാമൂര്‍ത്തി
(1919 -2013)
ഡിസംബർ 9 ജന്മദിനം
🔴🔵🟤🟢🟠🟣🟡⚪⚫
നാല് തലമുറകളുടെ ഹൃദയവികാരങ്ങള്‍ക്ക് രാഗതാളങ്ങള്‍ നല്‍കിയ സംഗീതജ്ഞനായിരുന്നു 'സ്വാമി' എന്ന് സുഹൃത്തുക്കളും ആരാധകരും വിളിച്ചിരുന്ന വി. ദക്ഷിണാമൂര്‍ത്തി.
മലയാളിയുടെ സംഗീത വിഹായസ്സിനെ ഭാസുരമാക്കിയ നിരവധി ഗാനങ്ങളാണ് സ്വാമി സൃഷ്ടിച്ചത്.
125-ഓളം സിനിമകളില്‍ 850-ഓളം പാട്ടുകൾ.
🟣
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍, പാട്ടുപാടി ഉറക്കാം ഞാന്‍, ഉത്തരാ സ്വയംവരം, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഹൃദയ സരസ്സിലെ പ്രണയ പുഷ്‌പമേ, വാതില്‍പ്പഴുതിലൂടെന്‍,
ഹർഷബാഷ്പം തൂകി, നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും, പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു, ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, താരകരൂപിണി.... തുടങ്ങി എത്രയോ ഗാനങ്ങള്‍ മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ തിരുശേഷിപ്പുകളായി നിലനിൽക്കുന്നു.
🟠
1919 ഡിസംബര്‍ 9-ന് ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളുടെയും മകനായി ആലപ്പുഴയില്‍ ജനനം.
മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു. 'സപ്തസ്വരങ്ങൾ പോലെ ഏഴുപേർ' എന്ന് അദ്ദേഹം പറയുമായിരുന്നു.
🟤
സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുത്തത് സ്വന്തം അമ്മ. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ഹൃദിസ്ഥമാക്കി. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം. പിന്നീട് തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയില്‍നിന്ന് സംഗീതം അഭ്യസിച്ചു.
🟡
1950-ല്‍ കുഞ്ചാക്കോ നിര്‍മിച്ച 'നല്ല തങ്ക' യിലൂടെയായിരുന്നു സംഗീത സംവിധായകനെന്ന നിലയില്‍ അരങ്ങേറ്റം. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ സിനിമയിലെ നായകനും ഗായകനും. പിന്നീട് യേശുദാസും ദാസിന്റെ മകന്‍ വിജയും വിജയയുടെ മകള്‍ അമേയയും സ്വാമിയുടെ കീഴില്‍ പാടിയെന്നത് ചരിത്രമാണ്.
🔵
ഗാനരചനയിൽ ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്.
ശ്രീകുമാരൻ തമ്പിയുടെ നിരവധി ഭാവമധുരമായ ഗാനങ്ങളെ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരങ്ങളാക്കി മാറ്റിയത് സ്വാമിയുടെ ഇന്ദ്രജാലമാണ്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു.
🔴
വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ കുറച്ച് ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ ഇവരിൽ ചിലരാണ്.
🟢
1971-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം , 1998-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ ദക്ഷിണാമൂര്‍ത്തിയെ തേടിയെത്തി.
⚫
2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു.
കല്യാണിയാണ് ഭാര്യ.
മക്കള്‍: വെങ്കടേശ്വരന്‍, ഗോമതിശ്രീ, വിജയ.
🌹➖🌹➖🌹➖🌹
#വി.ദക്ഷിണാമൂർത്തി🙏🌹🙏 #ജന്മദിനം 💐💐 #സംഗീത സംവിധായകൻ 😍😍


