ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _ 58 ✍️ രചന - ജിഫ്ന നിസാർ 💥 നീ എവിടെ പോകുന്നു.. " സ്റ്റെപ്പിറങ്ങി സ്കൂട്ടിയുടെ ചാവിയുമായി ഒരുങ്ങി വരികയായിരുന്ന കുഞ്ഞാറ്റയോട് അശോകൻ ചോദിച്ചു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇറങ്ങി വന്നവൾ മുന്നിലെത്തിയിട്ടാണ് അയാളെ കണ്ടതും. "നീ എവിടെ പോകുന്നെന്ന്.." അവളുടെ മാനസിലാവാത്ത നോട്ടം കണ്ടതും അശോകൻ ചോദ്യം ഒരു വട്ടം കൂടി ആവർത്തിച്ചു. അപ്പോൾ അയാളുടെ സ്വരം ഒന്ന് കൂടി കടുത്തു പോയിരുന്നു. "ഞാൻ... എനിക്കൊന്ന്.. അമ്പലത്തിൽ." കാർത്തു പതിവില്ലാതെ വിക്കുന്നുണ്ട്. "ഓഓഓ.. അതാണോ.. എന്നാ നിക്ക്.. "എന്നും പറഞ്ഞു കൊണ്ട് അയാൾ തുളസിയെ നീട്ടി വിളിച്ചു. അടുക്കളയിൽ എന്തോ ജോലിക്കിടയിൽ ധൃതിയിൽ വരുന്നവരെ കാർത്തു നോക്കി. തലേന്ന് മുതൽ അമ്മ തനിക്കു മുഖം തരുന്നില്ല. ദേഷ്യമൊന്നുമില്ല. എന്നാലോ പതിവുപോലെ ഒരു സ്നേഹപ്രകടനവുമില്ല. മൊത്തത്തിൽ ആകെയൊരു പൂട്ടിട്ട പോലെ. എന്തൊക്കെയോ ഒളിക്കുന്നത് പോലെ. ഒളിച്ചു വെച്ചതെല്ലാം തുറന്നു പറഞ്ഞ തന്നോട്! "നിനക്ക് അമ്പലത്തിൽ പോണം എന്ന് പറഞ്ഞിരുന്നില്ലേ... ഒരുങ്ങി വാ.. കുഞ്ഞാറ്റക്ക് എന്തായാലും പോണം.. എന്നാ പിന്നെ രണ്ടാളും കൂടി ഒരുമിച്ചു പൊയ്ക്കോ.. എനിക്കാ പണി ലാഭം ആയാലോ.. എനിക്കൊരിടം വരെയും പോകാണുന്നുണ്ട്. ഒരാളെ കാണാൻ. നിങ്ങള് രണ്ടും ഒന്നിച്ച് പോയാൽ അതു നടക്കും.." സ്വാഭാവികമെന്ന പോലെ അയാളത് പറയുമ്പോൾ..ആദ്യം ഒന്ന് പതറി നോക്കിയെങ്കിലും വളരെ പെട്ടന്ന് തന്നെ തുളസി പോകാൻ റെഡിയാവാൻ വേണ്ടി തലയാട്ടി കാണിച്ചു കൊണ്ട് അകത്തേക്ക് തന്നെ തിരികെ പോയതും അവിടെ നടക്കുന്ന അവരുടേയാ മൗന സന്ദേശങ്ങളെ കുറിച്ച് അവൾക്കൊരു ഏകദേശ ധാരണ കിട്ടിയിരുന്നു. സ്നേഹത്തിനെകാൾ മുകളിൽ ഇവർക്ക് തന്നിൽ വിശ്വസക്കുറവ് വന്നിട്ടുണ്ട് എന്നവൾക്ക് ഒറ്റ നിമിഷം കൊണ്ട് തന്നെ മനസ്സിലായി. "അമ്മയിപ്പോ വരും എന്നും പറഞ്ഞു കൊണ്ട് അശോകൻ മുറിയിലെക് നടക്കുമ്പോൾ അത് അമ്മയ്ക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ കൂടിയാണെന്ന് കാർത്തുവിന് ഉറപ്പുണ്ട്. ഉള്ള് കടയുന്നൊരു വിങ്ങലോടെ അപ്പോഴും ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു കൊണ്ടാ സിറ്റൗറ്റിലെ ചാരു പടിയിൽ അമ്മയെ കാത്തിരുന്നു. "എന്തൊക്കെ സംഭവിച്ചാലും യാതൊരു പ്രകോപനവും നീയായിട്ട് ഉണ്ടാകരുത്. അവർ പറയുന്നത് അനുസരിച്ചേക്ക്.. എന്ത് വന്നാലും ഈ കാശി നാഥൻ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ മഹേഷിന്റെ താലി നിനക്ക് സ്വീകരിക്കണ്ടി വരില്ല.."എന്നുള്ള ആ ഉറപ്പിന്റെ കനം. അത് കൊണ്ട് തന്നെയാണ് ഒരക്ഷരം മിണ്ടാതെ അവരുടെ കള്ളത്തരം നല്ലത് പോലെ മനസ്സിലായിട്ടും ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാതെ ഇങ്ങോട്ടിറങ്ങി വന്നതും. കാശി നാഥൻ നോക്കി കൊള്ളും. താനവന്റെ കാര്യം പറഞ്ഞത് മുതൽ അച്ഛനും അച്ഛൻ അത് അമ്മയോട് പറഞ്ഞത് മുതൽ അമ്മയ്ക്കും കാര്യമായ മാറ്റങ്ങളുണ്ട്. അത് തന്നെ അറിയിക്കാതിരിക്കാൻ വേണ്ടിയുള്ള അവരുടെ ശ്രമം.. ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങനെ ഒരു അനുഭവം. അതിന്റെയൊരു ഷോക്കും വേദനയും അസ്വസ്ഥതയും ചില്ലറയൊന്നുമല്ല. കഴിക്കാൻ പറ്റാതെ.. ഉറങ്ങാൻ പറ്റാതെ.. എന്തിന്.. ശെരിക്കൊന്നു ശ്വാസമെടുക്കാൻ കൂടി പറ്റാതെ..ഇതിന് മാത്രം വലിയൊരു തെറ്റാണോ കാശിനാദൻ എന്നോർത്തു കിടന്നത് ഒരു രാത്രിയിൽ മുഴുവനുമാണ്. അപ്പോഴുള്ള തീരുമാനമായിരുന്നു ഈ അമ്പലത്തിൽ പോക്ക്. കാർത്തു ഒരു ശ്വാസമെടുത്തു. ചെറുപ്പം മുതൽ തന്നെ കാർത്തു ചെയ്യുന്നത് ശെരിയാണ് എന്ന് പറഞ്ഞു ചേർത്ത് പിടിച്ചവർ. അതുമല്ലങ്കിൽ ശെരിയെ കാർത്തു ചെയ്യൂ എന്ന് പറഞ്ഞു കൂടെ നിന്നവർ. എത്ര കാലം കൊണ്ട് അറിയാവുന്ന ഒരുവൻ. അവന്റെ നല്ല ഗുണങ്ങളെ എത്രയോ പ്രാവശ്യം ഇവർ രണ്ടാളും പാടി പുകയ്ത്തുന്നത് കേട്ടിട്ടുണ്ട്. അവന്റെ വീട്ടുകാർ അവനോട് കാണിച്ചു കൂട്ടുന്ന അനീതിക്കെതിരെ രോഷം കൊള്ളുന്നത് കണ്ടിട്ടുണ്ട്.. അവന്റെ നല്ല തീരുമാനങ്ങളെ കുറിച്ചും അത് നടപ്പാക്കാനുള്ള അവന്റെ കഴിവിനെ കുറിച്ചും എത്രയോ പ്രാവശ്യം അച്ഛൻ തന്നെ അഭിമാനത്തോടെ പറഞ്ഞു കേട്ടിരുന്നു. എന്നിട്ടിപ്പോ മകൾ അവനെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ അതൊക്കെയും... അവന്റെയാ നല്ല ഗുണങ്ങളും അവനോടുള്ള സ്നേഹവുമെല്ലാം തേഞ്ഞു മാഞ്ഞു പോയോ ആവോ. കാശിനാഥാനും കാർത്തികയുടെ ശെരിയാണ് എന്നവർ ചിന്തിക്കാഞ്ഞതെന്താ? സ്നേഹിച്ചവർക്ക് ഒരു മുള്ള് കൊള്ളുന്നത് പോലും സഹിക്കാൻ കഴിയാത്ത അവൻ മകളെ ജീവനെ പോലെ സ്നേഹിച്ചു കൊള്ളുമെന്ന് കരുതാത്തതെന്തെ..? ഇതൊരുമാതിരി കുറ്റവാളികളോട് പെരുമാറുന്നത് പോലെ. തടവ് പുള്ളികൾക് എസ്കോർട്ട് വിടുന്നത് പോലെ. കാർത്തുവിന് ഓർക്കുമ്പോൾ ദേഷ്യം വരുന്നുണ്ട്. എങ്കിലും അവളത് അടക്കി പിടിച്ചു കൊണ്ട ഗേറ്റിലേക്ക് നോക്കിയിരുന്നു. ഇത് കൊണ്ടൊന്നും കാർത്തിക തോറ്റു തരില്ലല്ലോ.. നിങ്ങളെ പോലെ തന്നെ അവനെയും എനിക്കിനി വിട്ട് കളയാൻ വയ്യല്ലോ.. തെളിഞ്ഞു വരുന്ന വെയിൽ നാളങ്ങളെ പോലെ ഉള്ളിലെ പ്രണയമവളെ കൂടുതൽ ശക്തയാക്കുന്നുണ്ട്. "പോയാലോ മോളെ.." പെട്ടന്ന് ഒരുങ്ങിയിറങ്ങുന്നത്തിന്റെ എല്ലാ വെപ്രാളത്തോടെയും തുളസി വന്ന് അവളോടത് ചോദിക്കും വരെയും കാർത്തു അവനെ മാത്രം ഓർത്തിരുന്നു. "പോകാം.." അവരിലെ ആ ഭാവമാറ്റങ്ങൾ അറിഞ്ഞിട്ടും ചിരിയോടെ തന്നെ കാർത്തു എഴുന്നേറ്റു. "അമ്പലത്തിൽ വരുന്നുണ്ടെന്ന് മുന്നേ തന്നെ അമ്മ പറഞ്ഞിരുന്നേൽ എനിക്കീ പോസ്റ്റ്‌ ഒഴിഞ്ഞു കിട്ടിയേനെ.." മുഖം ചുളിച്ചു കൊണ്ടത്രയും പറഞ്ഞിട്ട് അവരുടെ മറുപടി പോലും കാത്ത് നിൽക്കാതെ സ്കൂട്ടിയുടെ കീയുമായി അവളിറങ്ങി പോയി. തുളസിക്ക് പിറകെ തന്നെ അശോകനും സിറ്റൗട്ടിലേക്ക് ഇറങ്ങി ചെന്നിരുന്നു. പരസ്പരം അവരെന്തോ പറയുന്നത് കണ്ട് കൊണ്ട് കാർത്തു തുളസിയുടെ അരികിൽ കൊണ്ട് ചെന്നു സ്കൂട്ടി നിർത്തി കൊടുത്തു. "കാർ എടുത്താൽ മതിയായിരുന്നു " "സാരമില്ല അച്ഛാ.. ഇതിപ്പോ കുറെ ആയില്ലേ ഞാൻ ഓടിച്ചിട്ട്.." അശോകനുള്ള മറുപടിയും കൊടുത്തു കൊണ്ട് കാർത്തുവും തുളസിയും യാത്ര പറഞ്ഞു പോയ നിമിഷം തന്നെ അയാൾ ഫോണിലൊരു നമ്പർ ഡയൽ ചെയ്തു കൊണ്ട് അകത്തേക്ക് നടന്നു.. 💥💥 താനിങ്ങനെ ദേഷ്യം കാണിച്ചു വെറുതെ എന്റേം കൂടി പ്രഷർ കൂട്ടാതെ എന്താണ് സംഭവിച്ചതെന്ന് പറയ്യ് ബിബിൻ..' വിഷ്ണുവിന്റെ സ്വരത്തിലും ദേഷ്യം കലർന്നു. അതോടെ അത് വരെയും കത്തി പൊന്തിയിരുന്ന ബിബിൻ അൽപ്പം ഒന്ന് അയഞ്ഞു. തണുത്തു.. ഭവ്യ ചെയ്ത കാര്യം വിഷ്ണുവിന് പറഞ്ഞു കേൾപ്പിക്കുമ്പോൾ പോലും അവളോടുള്ള പക കൊണ്ട് അപ്പോഴും അവന്റെ സ്വരം പുകഞ്ഞു.. "ഈ കാരണം കൊണ്ട് എന്റെ കുടുംബം തകർന്ന.. ഓർത്തോ നിന്റെയാ പെങ്ങളെ ഞാൻ കൊല്ലും.." അതേ പകയോടെ തന്നെ അവൻ മുരണ്ടു. അത്ര മാത്രം പ്രഷറുണ്ട് ബിബിന്. കാര്യങ്ങൾ കൈ വിട്ട് പോകുമോ എന്നുള്ള ഭയമവന്റെ സമനില തെറ്റിക്കുന്നത് പോലാണ്. "അത് ബിബി സാറിന്റെ തോന്നലാ.. കേട്ടോ താനൊരു കോപ്പും ചെയ്യില്ല.. കുടുംബം കുട്ടികൾ കെട്ട്യോൾ ഇതൊക്കെ ഇമ്മാതിരി കാര്യത്തിന് ഇറങ്ങി പുറപ്പെടും മുൻപ് സാർ ഓർക്കണം സാറെ. എന്നിട്ടിപ്പ് എല്ലാം എല്ലാരും അറിഞ്ഞപ്പോൾ എന്റെ പെങ്ങളെ മാത്രം കുറ്റം പറയുന്നത് എവിടുത്തെ ഏർപാടാ.. അതൊരുമാതിരി മറ്റേടത്തെ പരിപാടി ആണ്.. കാര്യം അവളത് ചെയ്തത് ചെറ്റത്തരം തന്നെ. പക്ഷേ സാറ് ചെറ്റത്തരമൊന്നും കാണിച്ചില്ല എന്നില്ലല്ലോ അതിനർത്ഥം. ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്ത് കഴിഞ്ഞല്ലേ ഒതുക്കത്തിൽ അവളെ ഒഴിവാക്കി കളയാൻ നോക്കിയത്.. എന്നിട്ടിപ്പോ സാറിന് എന്തെല്ലാം ആഗ്രഹങ്ങളാണ്. തല്ലുന്നു.. കൊല്ലുന്നു.. ബെസ്റ്റ്.. കക്കാൻ മാത്രം പഠിച്ച പോരാ സാറെ.. ചിലപ്പോഴൊക്കെ സ്റ്റാന്റ് ആയിട്ട് നിക്കാൻ കൂടി പഠിക്കണം. ഇല്ലേൽ ഇങ്ങനിരിക്കും.." വിഷ്ണുവിന്റെ വാക്കുകൾ. ഇടി വെട്ട് ഏറ്റത് പോലെ ബിബിൻ ഒരു നിമിഷം വിറച്ചു പോയി. മിണ്ടാനോ ശ്വാസമെടുക്കാനോ കൂടി കഴിയാത്ത അവന്റെ മരവിപ്പ്.. "അപ്പോൾ പറഞ്ഞു വന്നത്.. എന്തായാലും ഇതിപ്പോ പെട്ടു.. ഇനി ഇതൊക്കെ എങ്ങനെ ഒഴിവാക്കി കിട്ടണം എന്ന് ചിന്തിച്ചു നോക്ക്.. അതാണിപ്പോ സർ വേണ്ടത്.. തല്ലലും കൊല്ലലുമൊക്കെ പിന്നെയുള്ള കാര്യങ്ങളാണ്..ഇപ്പോഴത്തെ സാഹചര്യം വെച്ചിട്ട് സാറിന്റെ വീട്ടുകാർ തന്നെ സാറിനെ തല്ലി കൊല്ലുമെന്നാ എനിക്ക് തോന്നുന്നത്." വിഷ്ണു പറഞ്ഞു നിർത്തിയപ്പോൾ ബിബിൻ ഫോണിൽ മുറുകെ പിടിച്ചു. "തനിക്.. തനിക്കറിയില്ലെടോ എന്റെ ഇപ്പോഴത്തെ അവസ്ഥ.. ഞാൻ.." ബിബിന്റെ സ്വരം പതറി. വിഷ്ണു ഒന്നും മിണ്ടിയില്ല. ഇവന്റെയീ അവസ്ഥ വെച്ചിട്ട് ഒരു ലക്ഷം കൂടി കേറ്റി പറയാം എന്നായിരുന്നു അവന്റെ മനസിലാപ്പോൾ. "അത്യാവശ്യം കനപ്പെട്ട ഒരു വിഡിയോ ആണ് ആ.." വായിൽ വന്നൊരു തെറി വാക്ക് ബിബിൻ വളരെ കഷ്ടപ്പെട്ടു കൊണ്ട് വിഴുങ്ങി കളഞ്ഞു. അത് മനസ്സിലായിട്ടും വിഷ്ണു ഒന്നും പറഞ്ഞതുമില്ല. "ഇവരൊക്കെ അത് വിശ്വസിച്ചോ എന്ന് ചോദിച്ച ഇല്ല.. ഇല്ലെ എന്ന് ചോദിച്ചാ ഉണ്ട്.. അത് പോലൊരു അവസ്ഥയാണിവിടെ. ഇത്‌ വരെയും ഒരു ചീത്ത പേരും കേൾക്കാതെ ഞാൻ.." അവനത്ര പറഞ്ഞതും വിഷ്ണുവിന്റെ അടക്കി ചിരി കേൾകാം. ദേഷ്യം വന്നിട്ടും ബിബിൻ അത് കടിച്ചു പിടിച്ചു. "അവളെന്നെ ചീറ്റ് ചെയ്തത് ആണെന്നും അവൾക്കതൊരു ബിസിനസ് ആണെന്നും പറഞ്ഞു കൊണ്ട് തത്കാലം ഞാൻ പിടിച്ചു നിന്നതാ വീട്ടുകാർക്ക് മുന്നിൽ. അവരതും വിശ്വസിച്ചു എന്നൊന്നും പറയാൻ വയ്യ.. പക്ഷേ എനിക്കതിൽ പിടിച്ചു കയറണം. അതേ ഇനി ഒരു രക്ഷയൊള്ളു.. ഇനിയത് അങ്ങനെ തന്നെ ആണെന്നും ഭവ്യ അങ്ങനെ ഒരാൾ ആണെന്നും എനിക്ക് വരുത്തി തീർക്കണം വിഷ്ണു. ഇല്ലെങ്കിൽ..." ബിബിൻ കിതക്കുന്നുണ്ട്. വിഷ്ണുവും അത് തന്നെയാണ് ആലോചിച്ചു നോക്കിയത്. തനിക്കെതിരെയും അവൾ പറയുന്ന ആരോപണങ്ങളുടെ മുന ഓടിക്കണം. അതിന് അവൾ ആ പറയുന്നതിനേക്കാൾ തറയാണ് അവളെന്ന് തെളിയിച്ചു കൊടുക്കണം. പിന്നെ അവൾ പറയുന്നത് ആരും വിശ്വസിച്ചു കൊടുക്കാത്ത വിധത്തിൽ അവളെ താറടിച്ചു കളയണം. കിട്ടാനുള്ള ലക്ഷങ്ങളെ കുറിച്ചല്ലാതെ.. മറുവശം ഈ ചെയ്യുന്നതെല്ലാം തന്റെ പെങ്ങളോടാണ് എന്നതിനെ കുറിച്ചപ്പോൾ വിഷ്ണു വെറുതെ പോലും ചിന്തിച്ചു നോക്കിയില്ല. "നീ വെച്ചോ ബിബിനെ.. എന്താ വേണ്ടാതെന്ന് ഞാനൊന്ന് ഓർത്തു നോക്കട്ടെ.. എന്നിട്ട് നിന്നെ വിളികാം.." "പെട്ടന്ന് വേണം.. ഒരുപാടൊന്നും നീട്ടി കൊണ്ട് പോകാൻ പറ്റില്ല.." ബിബിൻ അസഹിഷ്ണുതയോടെ പറഞ്ഞു. "അതിന് ഞാനിത് പഴം ഉരിഞ്ഞു തിന്നുകയല്ല.. നീ പറയുയുന്നത്ര പെട്ടന്ന് ചെയ്യാൻ.." വിഷ്ണുവിന് വീണ്ടും ദേഷ്യം വന്ന് തുടങ്ങി.. "എടോ എന്റെ അവസ്ഥ..." "അവസ്ഥ.. തേങ്ങയാണ്. ഇതൊക്കെ ഇതിൽ പറഞത് തന്നെയാ. ഇതിനൊന്നും പറ്റില്ലേൽ..." അവനാ പറഞ്ഞു തീർത്ത തെറി ബിബിന്റെ കാതിൽ തുളഞ്ഞു കയറി.. പിന്നെയും മിണ്ടാതെ.. ബിബിൻ കോൾ കട്ട് ചെയ്തിട്ടും വിഷ്ണുവിന്റെ ചിന്തകൾ അവസാനിച്ചിരുന്നില്ല. 💥💥 അവനെന്തോ പറ്റിയിട്ടുണ്ട് മോളെ.. അതാ ശബ്ദം കേട്ടാലേ എനിക്കറിയാം.. " അച്ഛമ്മയുടെ സ്വരത്തിൽ സങ്കടമാണ്. "കാശി പറഞ്ഞത് നല്ല തലവേദന ഉണ്ടെന്നല്ലേ... അത് കൊണ്ടാവും അച്ഛമ്മേ.." ഗായത്രി അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "അതൊന്നും അല്ലെന്ന് എന്റെ മനസ്സ് പറയുന്നു കുട്ട്യേ.. വല്ലാത്തൊരു വേദന ഉണ്ട് അവന്റെ ഉള്ളിൽ. അതവൻ പറയാഞ്ഞിട്ടാ. അല്ലേൽ തന്നെ ജീവൻ പോണ വേദന സഹിക്കേണ്ടി വന്നാലും അവൻ ആരോടും ഒന്നും പറയില്ല ല്ലോ.. അതെല്ലാം ഉള്ളിൽ അടക്കി പിടിച്ചല്ലേ ചെക്കന് ശീലം.. ആ പരിഭവത്തിനിടെ പോലും അവർ അവനോടുള്ള സ്നേഹം തന്നെയാണ് കാണിക്കുന്നത്. ഗായത്രി പിന്നെയൊന്നും പറയാനില്ലാതെ അവരുടെ അരികിൽ തന്നെ ഇരുന്നു. അവൾക്കിപ്പോ ഏറെക്കുറെ എല്ലാം ഭേദമായിട്ടിട്ടുണ്ട്. എങ്കിലും പഴയ പോലെ അടുക്കളയിൽ മാത്രം അവളൊതുങ്ങി പോകില്ല. അത്യാവശ്യം വേണ്ടത് ചെയ്തു കൊടുക്കാൻ മടിയുമില്ല. ഒരു വീട്ടിൽ താമസികുമ്പോൾ അവിടെനിന്നും കഴിക്കുന്ന ഭക്ഷണത്തിന് പകരം എന്തെങ്കിലും ജോലി ചെയ്തു കൊടുക്കണം എന്ന് തന്നെയാണ് അവൾക്കും. അന്നത്തെയാ അച്ഛമ്മയുടെ ഭീക്ഷണിക് ശേഷം സുഗന്ധിയിൽ കാര്യമായ മാറ്റങ്ങളുണ്ട്. പ്രത്യക്ഷത്തിൽ പുറമെ കാണിക്കാതെ ദേഷ്യം ഉള്ളിൽ എരിയുന്നുണ്ടാവും. അതുറപ്പാണ്. വിഷ്ണുവിന്റെ നല്ലൊരു കോച്ചിങ് തന്നെ ഈ കാര്യത്തിൽ അവർക്ക് കിട്ടി കാണും. കിടപ്പ് അച്ഛമ്മയുടെ മുറിയിലേക് മാറ്റിയത് കൊണ്ട് തന്നെ വിഷ്ണുവിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്നുള്ളത് അവൾക്കറിയാനും ആവില്ല. ഇരുട്ടുമ്പോൾ മാത്രം അവനിൽ നിന്നിറങ്ങി വരുന്ന ആ പിശാചിനെ അവൾ മാത്രമാണല്ലോ കണ്ടിട്ടുള്ളു.. എന്തായാലും ഇതൊന്നും ശ്വശ്വതമായി ഒരു പരിഹാരമൊന്നുമല്ലെന്നും അവൾക്കറിയാം ഒരു നീർ കുമിളയുടെ അത്രയും ആയുസ്സുള്ളൊരു ചെറുത്തു നിൽപ്പ്. അത് വരെയും ഇങ്ങനെ തന്നെ പോട്ടെ എന്ന് കരുതുമ്പോഴും.. നല്ലൊരു അവസരം കാത്ത് ആയുധം രാകി മൂർച്ച കൂട്ടിയിരിക്കുന്ന ആ പിശാചിന്റെ കടന്ന് വരവ് അവളെത് നിമിഷവും ഭയക്കുന്നുണ്ട്. 💥💥 നേരവും കാലവുമില്ലാത്ത.. അറിയാത്ത ഒരുറക്ക് തെളിഞ്ഞത് കോളിങ് ബെൽ അടിക്കുന്നത് കേട്ടാണ്. ഒന്ന് രണ്ടു നിമിഷം കൂടി അങ്ങനെ തന്നെ കിടന്നിട്ടാണ് കാശി എഴുന്നേറ്റത്. അച്ഛമ്മയെ വിളിച്ചിട്ട് വെച്ച ഫോൺ അരികിൽ തന്നെയുണ്ട്. എന്താ ന്റെ കുട്ടിക്ക് പറ്റ്യേ .. ഒച്ചയൊക്കെ വല്ലാതെ എന്നുള്ള ആ സ്നേഹതണുപ്പ് അപ്പോഴും വിട്ട് പോകാത്ത പോലെ. അവനലസമായി അതേ ഇരുപ്പ് തന്നെ തുടർന്നു. വീണ്ടും ബെല്ലടിക്കുന്നു. മുണ്ടോന്ന് കൂടി മുറുക്കി ഉടുത്തു ഹാങ്കാറിൽ കൊളുത്തി വെച്ച ഷർട്ടും ഫോണും കൊണ്ടവൻ എഴുന്നേറ്റു ചെന്നു. ഹാളിലെ ബേസിനിൽ നിന്നൊന്നു മുഖം കഴുകി വൃത്തിയായി. മുണ്ടിന്റെ തലപ്പുയർത്തി മുഖം തുടച്ചു കൊണ്ട് ധൃതിയിൽ വാതിൽ തുറന്നു.. പുറത്ത് അക്ഷമയോടെ നിൽക്കുന്ന ആളെ കണ്ടതും അവനിലൊരു വിറ പാഞ്ഞു കയറി. തുടരും.. ന്റെ ചോദ്യം ഇതാണ്.. 😁 പുറത്ത് നിൽക്കുന്നത് തണുപ്പ് നിറഞ്ഞ കാറ്റ് വലതുമാണോ.. അവനിങ്ങനെ വിറക്കാൻ 😆😎 ഇങ്ങൾക്ക് തോന്നുന്നുണ്ടോ ഇങ്ങനൊരു ചോദ്യം 🤣 റിവ്യൂ ഇട്ടിട്ട് പോയാൽ പെരുത്ത് സന്തോഷം 🥰🥰🥰 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💥 #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat