49 shares
More like this
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #കണ്ടതും കേട്ടതും 😇 #😁അതുമിതുമൊക്കെ 👍1213
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇77
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #😁അതുമിതുമൊക്കെ 👍 #കണ്ടതും കേട്ടതും 😇36
- സ്വപ്നങ്ങളെ പ്രണയിച്ചവൻ ❤#ഇപ്പോളത്തെ വാർത്തകൾ ✅ #കണ്ടതും കേട്ടതും 😇 #😁അതുമിതുമൊക്കെ 👍214
- CPIM Keralaവിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറാകാഞ്ഞതോടെ ഓണാഘോഷങ്ങൾക്ക് ചെലവേറും. ഓണത്തിനും നബിദിനത്തിനും ആഴ്ചകൾമാത്രം ബാക്കി നിൽക്കെ അരിയും പഞ്ചസാരയും പയർവർഗങ്ങളും അടക്കമുള്ള ആവശ്യവസ്തുക്കൾക്ക് വില കുത്തനെ കൂടി. ഏറ്റവുമധികം ഡിമാൻഡുള്ള അരികൾക്ക് അഞ്ച് രൂപ മുതൽ 20 രൂപ വരെ കൂടി. ഒരു മാസത്തിനിടെ വൻ വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ വിപണിയിൽ ഇടപെടാത്തതിനാൽ വില വർധന തുടരുകയാണ്. സ്ഥിതി തുടർന്നാൽ ഓണമാകുമ്പോഴേക്ക് വില ഇനിയും വർധിച്ചേക്കാം. പൊന്നി അരി, മട്ടയരി, ജയ, കുറുവ, സുലേഖ തുടങ്ങി ജനപ്രിയ ഇനങ്ങളുടെയെല്ലാം വിലയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 45 ആയി, കർണാടക വടി മട്ടയ്ക്ക് 55 രൂപയിൽനിന്ന് 58 രൂപയായി. കർണാടക പച്ചരിയുടെ വില 29.50 രൂപയിൽ നിന്ന് 32 രൂപയായും, തമിഴ്നാട് കുറുവയുടെ വില 34 രൂപയിൽനിന്ന് 40 രൂപയായും ഉയർന്നു. 44 രൂപയുണ്ടായിരുന്ന സിംഗിൾ മട്ടയ്ക്കും ഡബിൾ മട്ടയ്ക്കും 47 രൂപ കൊടുക്കണം. 50 രൂപയുണ്ടായിരുന്ന ജ്യോതി മട്ടയുടെ വില 57 ആയി. ജയ അരിക്ക് 40 രൂപയുണ്ടായിരുന്നത് 45 ആയി. ഒഡീഷ കുറുവ അരിക്ക് 34 രൂപയായിരുന്നത് 40 രൂപയായി. ആന്ധ്ര സുലേഖയ്ക്ക് 42 രൂപയായിരുന്നത് 49 രൂപയായി. തെലങ്കാന സോന മസൂരി ഇനത്തിനാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 45 രൂപയുണ്ടായിരുന്ന ഈ അരിയുടെ വില നിലവിൽ 65 രൂപയായാണ് കുതിച്ചുയർന്നത്. വൻഡിമാൻഡുള്ള ടൈഗർ മാർക്ക് പൊന്നി അരിക്ക് 12 രൂപയാണ് വർധിച്ചത് 45 രൂപയുണ്ടായിരുന്ന അരിക്ക് 55–57 രൂപയാണ് ഇപ്പോൾ വില. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾ ഇതിലും അധികം നൽകേണ്ടി വരും. പെട്രോൾ– ഡീസൽ വില അടിക്കടി വർധിപ്പിക്കുന്നതും ഇന്ത്യയിൽനിന്ന് അരി കയറ്റുമതിക്കുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ നീക്കിയതും വില വർധനവിന് കാരണമായി. അരിയുമായി വരുന്ന ഒരു ട്രക്കിന് മൂന്ന് മാസംമുമ്പ് കൊടുത്തതിനേക്കാൾ 10000 മുതൽ 20000 രൂപവരെ വാടകയാണ് നിലവിൽ മൊത്തക്കച്ചവടക്കാർ നൽകേണ്ടത്. തമിഴ്നാട്, ഒറീസ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ പ്രധാനമായും അരി ഇറക്കുമതി ചെയ്തിരുന്നത്. ഒറീസയിൽനിന്ന് അരി വൻതോതിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതും പ്രതിസന്ധിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ മുൻകാലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയതാണ് കയറ്റുമതി വർധിക്കാൻ കാരണം. കയറ്റുമതി തീരുവ ഒഴിവാക്കിയതും വലിയ തിരിച്ചടിയായി. പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് രണ്ടര രൂപ കൂടി. ഇതിനേക്കാൾ ഏറെ തിരിച്ചടിയായിരിക്കുന്നത് കോഴിത്തീറ്റക്കും കാലിത്തീറ്റക്കും ഉണ്ടായ വർധനയാണ്. അഞ്ചു മുതൽ 8 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. ഇത്ര വലിയ വർധനയുണ്ടായിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്1912
- CPIM Keralaതൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. ആഗസ്ത് 10ന് രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം നടത്തും. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ രാജ്യത്തെ എല്ലാ ജില്ലയിലും പ്രാദേശികാടിസ്ഥാനത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കും. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽനിറയ്ക്കൽ സമരം സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും തൊഴിലുറപ്പ് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുംവരെ പ്രക്ഷോഭം തുടരാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിൽ വെള്ളംചേർക്കുന്നത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ് കൂടുതൽ ബാധിക്കുക. എഫ്സിഐ ഗോഡൗണുകൾ കുത്തകകളെ ഏൽപ്പിക്കുകയാണ്. ജനങ്ങൾക്ക് കൂടുതൽ ധാന്യങ്ങളും പയർവർഗങ്ങളും നൽകണം. രാജ്യത്ത് ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്. ഇൗ വിഷയത്തിലും രാജ്യവ്യാപകമായി പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1416
- ✨🌟🌺🌺مِئَة و ثَمَانِيَة و سِتُّونَ✨💐🌹🌺#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #👌 വൈറൽ വീഡിയോസ് #📰ബ്രേക്കിങ് ന്യൂസ്78
- CPIM Keralaഎന്തും ചെയ്യാൻ മടിക്കാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. പൊലീസുകാരോട് ചർച്ചപോലും ചെയ്യാതെ ഏകപക്ഷീയമായ നിലപാടുകളിലേക്കാണ് സർക്കാർ നീങ്ങിയത്. ഇതിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് സർക്കാരിനുമേറ്റ വലിയ പ്രഹരമാണ് പൊലീസ് അസോസിയേഷൻ കേസിലെ ഹൈക്കോടതി ഉത്തരവ്. ഭരണം മാറിയ ഉടൻതന്നെ വലിയ തോതിലുള്ള അഴിമതിയിലൂടെ എല്ലാ മേഖലയിലും സ്ഥലംമാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പൊലീസ് അസോസിയേഷനുകളുടെ നിയന്ത്രണം കോൺഗ്രസിന് കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ നടക്കുന്നുവെന്ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ പൊലീസ് വിഭാഗത്തിൽ മൂന്ന് പ്രധാന അസോസിയേഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുകയാണ് നടന്നത്. സംഘടനയുടെ ഭരണം പിടിക്കാനായി അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ അഡ്ഹോക്ക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത് യുഡിഎഫിനേറ്റ വലിയ പ്രഹരമാണ്. എല്ലാ മേഖലയിലും യുഡിഎഫ് കൈകാര്യം ചെയ്യുന്നത് ഇതേ നയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഡോക്ടർമാരുടെ വേതനം, അങ്കണവാടികളിലെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് യാതൊരു ഫണ്ടും അനുവദിക്കുന്നില്ല. ഭൂരിപക്ഷം മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സ്തംഭിക്കുന്ന നിലയാണുള്ളത്. അതേസമയം, മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് വീട് വച്ചുനൽകാനായി ശവംതൂക്കി ഫണ്ട് സ്വരൂപിച്ച് ആ തുക മുഴുവൻ കട്ടുമുടിച്ച അവസ്ഥയാണ് ഉണ്ടായത്. അടിയന്തരമായി വീടുപണി ആരംഭിക്കുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി വീടിന് തറക്കല്ലിട്ടെങ്കിലും, അന്നുവെച്ച കല്ലിനുമേൽ ഇതുവരെ ഒരു കല്ലുപോലും വെച്ചിട്ടില്ല. കെപിസിസി നേതൃത്വത്തിന്റെ തീരുമാനപ്രകാരം കോടിക്കണക്കിന് രൂപ പിരിച്ചെടുത്തുവെങ്കിലും ഇതേവരെ വീടുപണിക്കായി ഒരു തുകയും ചെലവഴിച്ചിട്ടില്ല. ജനങ്ങളെ വഞ്ചിച്ച കോൺഗ്രസ് ഇതിന് ജനങ്ങളോട് മാപ്പ് പറയണം. ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിലെങ്കിലും കാര്യങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്207
- ☯𝙇𝙞𝙡廴𝙗𝙪𝙙𝙙𝙝𝙖๛✅#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📻 വാർത്തകൾ #📰ബ്രേക്കിങ് ന്യൂസ് #ചൂടുള്ള വാർത്തകൾ 👌👌👌 #📳 വൈറൽ സ്റ്റോറീസ്1313
- CPIM Keralaസഖാവ് കുഞ്ഞാലി ഏറനാടിന്റെ സമര വീര്യം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്1613