ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mVdaaya?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 67) ഒരു വട്ടം കൂടി ആ ജീപ്പു പോയ ദിശയിൽ ഒന്നു നോക്കിയതിനുശേഷം, പോത്തൻ ഫോണിൽ കോൾ ബട്ടനമർത്തി. മനോഹരമായ രണ്ടു തെറി കേൾക്കുമെന്ന് കരുതിയാകണം, ജെയിംസിന്റേയും രൂപേഷിന്റേയും മുഖത്ത് ചിരി പരന്നിരുന്നു. കോൾ അറ്റൻഡായതും പോത്തൻ സ്പീക്കർ ഫോൺ ഓണാക്കി. “പറയൂ സർ!” അപ്പുറത്തെ സ്വരത്തിൽ കിതപ്പ് വ്യക്തമായിരുന്നു. “നീ എവിടാ കുഞ്ഞേ ?” പോത്തൻ വളരെ ശാന്തനായാണ് ചോദിച്ചത്. “ഞാനിപ്പൊ ഇവിടില്ല സർ. ഒരു ഷൂട്ടിലാ.” “എവിടില്ലെന്ന് ? എവിടാ നിന്റെ ഷൂട്ട് ?” നിമിഷങ്ങൾക്കുള്ളിൽ പോത്തന്റെ ടോൺ മാറി. “ഷൂട്ട്...അം... എന്തിനാ സർ വിളിച്ചേന്നു പറ.” “നിന്നെ കാണണം. അർജന്റാണ്. പറ്റിയാൽ അടുത്ത പത്തുമിനിറ്റിൽ നമുക്ക് മീറ്റ് ചെയ്യണം.” “അയ്യോ! ഇവിടെ ഷോട്ട് റെഡിയാണ് സർ. പെട്ടെന്നങ്ങനെ...” “അതെയോ... എന്നാ നീ വരണ്ട. എവിടാ ഷൂട്ട് ? ഞങ്ങളങ്ങോട്ടു വരാം.” “അതുവേണ്ട സർ...” അവന്റെ സ്വരം പരിഭ്രാന്തമായി. “സർ എവിടാന്നു പറഞ്ഞാ മതി. ഞാനങ്ങോട്ടു വരാം. ഇവിടെ പൊലീസൊക്കെ വന്നാ ശരിയാവില്ല.” “തന്നേ... ശരി! നിനക്ക് കടവന്ത്രേല് ഒരു ശാലേം കൂടാരം അറിയാവോ ? മെയിൻ റോഡീന്ന് കേറീട്ടാ. ഒരു ലോഡ്ജാ.” “അയ്യോ! അത്രേം പബ്ലിക്കായ സ്ഥലത്ത് ഈ മൊഖോം കാണിച്ചോണ്ട് ഞാനെങ്ങനെയാ സർ.” “പ്ഫ! പട്ടി നായിന്റെ മോനേ! എന്റടുത്താണോടാ നിന്റമ്മേടെ സെലിബ്രിറ്റി കാർഡെറക്കാൻ നോക്കണെ!“ ”സർ...“ കേൾക്കേണ്ടതു കേട്ടപ്പോൾ അപ്പുറം ശാന്തമായി. ”എപ്പൊ എത്തും ?“ ”ഒരു അര മണിക്കൂർ സർ... ഞാൻ എന്തെങ്കിലും പറഞ്ഞ് ഇവിടുന്നെറങ്ങിക്കോളാം.“ ”ആയ്ക്കോട്ടെ. പക്ഷേ ഒരു കാര്യമൊണ്ട്. ഈ ഫോൺ കട്ടു ചെയ്ത് കഴിഞ്ഞ്, എന്റെ മൂത്ത സാറമ്മാരേം വിളിച്ച് പരാതിപറയാൻ വല്ല പ്ലാനുമൊണ്ടെങ്കി ഓർത്തോ... ഇന്നു രാത്രീം കൂടെയേ നീ പിന്നെ പൊറം ലോകത്ത് സെലിബ്രിറ്റി ആയിട്ടിരിക്കുവൊള്ളൂ. സംശയൊണ്ടെങ്കി, രണ്ട് വീഡിയോ ക്ലിപ്പോടെ അയച്ചുതരാം.“ ”ഇല്ല സർ! ഉടനെയെത്താം. ഞാൻ കണ്ടെയ്നർ റോഡിലുണ്ട്.“ അമറിന്റെ സ്വരം ദയനീയമായി. “ഒറ്റയ്ക്ക് വരണം കേട്ടോ. നിന്റെ വാനരഗണങ്ങളെയൊക്കെ അവടെത്തന്നെ നിർത്തിയാ മതി. മനസ്സിലായോ ?” ഫോൺ കട്ടു ചെയ്ത പോത്തൻ മൂവരേയും വിളിച്ച് പുറത്തേക്കിറങ്ങി. നന്നായി വിശക്കുന്നുണ്ടെല്ലാവർക്കും. ശാലേം കൂടാരത്തിന്റെ താഴത്തെ നിലയിൽത്തന്നെ ഒരു ചെറിയ കഫ്തേരിയ പ്രവർത്തിക്കുന്നുണ്ട്. ഷവർമ്മ പോലുള്ള അറബിക്ക് ഭക്ഷണമാണ്. അവിടെ നിന്നുമുയരുന്ന ചുട്ട മാംസത്തിന്റെ ഗന്ധമാണ് ആ കെട്ടിടത്തിനാകെ. ഭക്ഷണം കഴിക്കുമ്പോൾ നാലു പേരും നിശബ്ദരായിരുന്നു. ഇനി ഈ രാത്രിയിൽ എന്തൊക്കെ സംഭവിക്കുമെന്നറിയാത്ത അവസ്ഥ. നാളെ പുലരുമ്പോൾ, ഈയിരിക്കുന്ന നാലുപേരിൽ എത്ര പേർ ബാക്കിയുണ്ടാകുമെന്ന് പറയാനാകില്ല. എങ്ങനെയൊക്കെ ചിന്തിച്ചാലും ഇതൊരു ശുഭപര്യവസായി ആയിത്തീർന്നേക്കില്ല എന്ന സാധ്യതയാണ് മനസ്സിൽ തെളിയുന്നത്. പോത്തന്റെ മുഖം അതീവ ഗൗരവമാർജ്ജിച്ചിരുന്നു. പക്ഷേ കണ്ണുകളിൽ തിളയ്ക്കുന്ന നിശ്ചയദാർഢ്യം അയാളുടെ കൂട്ടാളികൾക്ക് കരുത്തേകി. രൂപേഷിന്റെ ചിന്തകളിൽ ആ ജീപ്പ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സാധാരണ ജീപ്പുകളെ അപേക്ഷിച്ച് ആ വാഹനത്തിന് ചുരുങ്ങിയത് 18 വ്യത്യസ്ത അടയാളങ്ങൾ അവൻ മനസ്സിൽ കുറിച്ചിരുന്നു. ഒരൊറ്റ നോട്ടത്തിൽത്തന്നെ തിരിച്ചറിയാനാകും ആ തൃശ്ശൂർ രെജിസ്ട്രേഷൻ വാഹനം. സോളമനാണത്. പക്ഷേ ആ വിവരം പോത്തനോട് പറയാൻ അവന് വൈമുഖ്യം തോന്നി. ഇത്തരമൊരവസ്ഥയിൽ അയാൾക്ക് കൂടുതൽ ടെൻഷൻ കൊടുക്കണ്ട എന്നു കരുതി അവൻ. മാത്രമല്ല, രെജിസ്റ്റേർഡ് ക്രിമിനലായ സോളമനെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുന്നതിനോട് പോത്തന് പണ്ടും താൽപ്പര്യമില്ലായിരുന്നല്ലോ. ഭക്ഷണം കഴിച്ചവസാനിച്ചതും പോത്തന്റെ ഫോണിൽ അമറിന്റെ മെസേജെത്തി. “ഞങ്ങൾ താഴെയുണ്ട്. എവിടേയ്ക്കാണ് വരേണ്ടത് ?” മറുപടിയായി ടൈപ്പ് ചെയ്യാൻ തുടങ്ങിയെങ്കിലും, പെട്ടെന്നു തന്നെ ആ പാഴ്പണി ഉപേക്ഷിച്ച് പോത്തൻ കോൾ ബട്ടനിൽ വിരലമർത്തി. “ഞങ്ങളോ ? നിന്നോട് ഒറ്റയ്ക്കു വരാനല്ലേ പറഞ്ഞത് ?” പോത്തന്റെ ചോദ്യം രൂക്ഷമായിരുന്നു. “പോത്തൻ സർ...” അപ്പുറത്തു നിന്നും കേട്ടത് അമറിന്റെ ശബ്ദമായിരുന്നില്ല. “ഞാൻ വിവേക്. വിവേക് നാരായൺ. അമറിന്റെ മാനേജരാണ്. എവിടേയ്ക്കാ വരേണ്ടതെന്നു പറഞ്ഞാൽ...” കെട്ടിടത്തിനു പുറകിലെ വഴിയിലേക്ക് സാവധാനം കയറി വന്ന ലാൻഡ് റോവർ വാഹനം പോത്തന്റെ കണ്ണിൽപ്പെട്ടു. “സെക്കൻഡ് ഫ്ലോർ. കയറി അവിടെ ഹോളിൽ നിൽക്കൂ. ഞങ്ങളിപ്പൊ എത്താം.” പോത്തൻ വാക്കുകൾ കടിച്ചമർത്തിക്കൊണ്ടാണ് സംസാരിച്ചത്. ലാൻഡ് റോവറിന്റെ പുറകിലെ ഡോർ തുറന്ന് അതികായന്മാരായ രണ്ടുപേർ വെളിയിലേക്കിറങ്ങുന്നത് അവർ നാലുപേർക്കും കാണാമായിരുന്നു. അതിലൊരാൾ ഫോൺ കാതോടു ചേർത്തിരുന്നു. “ചെറുക്കൻ മൊടയാണല്ലോ മക്കളേ...” ഫോൺ കട്ടുചെയ്തുകൊണ്ട് പോത്തൻ ജെയിംസിനെ നോക്കി. “ബാ... ചെന്നു നോക്കാം. ഇനി നമ്മൾ ഡിപ്ലോമാറ്റിക്കായിട്ട് നിന്നട്ട് കാര്യമില്ല.“ ജെയിംസ് ഏതാനും ടിഷ്യൂ പേപ്പർ വലിച്ചെടുത്ത് കൈയ്യും മുഖവുമെല്ലാം തുടച്ച് വൃത്തിയാക്കിക്കൊണ്ട് എഴുന്നേറ്റു. അവന്റേയും, വിൻസന്റിന്റേയും മുഖഭാവത്തിൽ അസാധാരണമായൊരു ശാന്തത കടന്നുവന്നിരിക്കുന്നത് പോത്തൻ ശ്രദ്ധിച്ചു. കഫ്ത്തേരിയായിൽ നിന്നും പുറത്തേക്കിറങ്ങിയ സംഘം ആ ലാൻഡ് റോവറിനുള്ളിലേക്ക് കുനിഞ്ഞു നോക്കിയെങ്കിലും, കറുത്ത ഗ്ലാസ്സായിരുന്നതിനാൽ ഉള്ളിൽ ഒന്നും കാണാനുണ്ടായിരുന്നില്ല. “പബ്ലിക്കായിട്ട് വേണ്ട സർ. നമുക്ക് മുകളിലേക്ക് ചെല്ലാം.” ജെയിംസ് മന്ത്രിച്ചുകൊണ്ട് സ്റ്റെയറിനെ ലക്ഷ്യമാക്കി നടന്നു. മുകളിൽ... സ്റ്റെയർ കയറിച്ചെല്ലുന്നത് ഒരു ഇടുങ്ങിയ ഹാളിലേയ്ക്കാണ്. അവിടെ നിന്നും ആ നിലയിലെ മുറികളിലേക്ക് പ്രവേശിക്കാനുള്ള നാലു വാതിലുകൾ കാണാമായിരുന്നു. ലിഫ്റ്റ് വർഷങ്ങളായി പണിമുടക്കിലാണ്. പോത്തനും കൂട്ടരും കയറിച്ചെല്ലുമ്പോൾ ആ രണ്ടു യുവാക്കളും ഹാളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരുവൻ മൂലയിലേക്ക് മാറി നിന്നുകൊണ്ട് ആരോടോ സ്വരം താഴ്ത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പോത്തനെ കണ്ടതും സംസാരം മതിയാക്കി അയാളും മറ്റവനോടൊപ്പം ചേർന്നു. “മിസ്റ്റർ പോത്തൻ...” ചെറുപ്പക്കാരിലൊരാൾ പുഞ്ചിരിയോടെ ഹസ്തദാനത്തിനായി കൈ നീട്ടി. “നീയാണോ നേരത്തേ ഫോണെടുത്തെ ? വിവേക് ?” “യെസ് സർ!” അവന്റെ സ്വരത്തിൽ ബഹുമാനം സ്ഫുരിച്ചു. “അമറെന്ത്യേ ?” “അമർ താഴെ കാറിലുണ്ട്. ഞാൻ വിളിക്കാം. പക്ഷേ അതിനു മുൻപ് ഇതെന്താണ് സംഭവം എന്നൊന്നറിയണം സർ. കാരണം, ഞങ്ങളും അമറുമായി ഒരു കോണ്ട്രാക്റ്റ് ഉണ്ട്. അയാളുടെ ഫുൾ സെക്യൂരിറ്റി ഞങ്ങളുടെ ഉത്തരവാദിത്തമാണ്.” വിവേക് പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു നീട്ടി. പക്ഷേ പോത്തൻ അതിലേക്കൊന്ന് നോക്കുക പോലും ചെയ്തില്ല. വിവേകിന്റെ മുഖം മങ്ങി. “ആ പെലിയാടി മോനോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, വരുമ്പൊ ഒറ്റയ്ക്കു വരണമെന്ന്.” പോത്തന്റെ സ്വരം ക്രുദ്ധമായി. “ഹേയ് ഹേയ് ഹേയ്! ഇങ്ങനെ ഹോസ്റ്റിലിറ്റി കാണിക്കേണ്ട ആവശ്യമെന്താണ് സർ ?” വിവേക് അമ്പരന്നു. “കാര്യങ്ങൾ ഇങ്ങനെയാണെങ്കി ഇങ്ങോട്ട് അമറിനെ കൊണ്ടുവരാൻ എനിക്ക് പറ്റില്ല. പണി കിട്ടുന്നത് ഞങ്ങക്കാ.24 മണിക്കൂർ പ്രൊട്ടക്ഷനാണ്. ഒരു വിട്ടുവീഴ്ച്ചയും പറ്റില്ല.” അത് പറഞ്ഞവസാനിപ്പിച്ചതും വിവേക് ആ കാഴ്ച്ച കണ്ടു ഞെട്ടിയതും ഒരുമിച്ചായിരുന്നു. സ്റ്റെയർ കയറി വരുന്ന ആജാനുബാഹുവായ ഒരു ആഫ്രിക്കൻ യുവാവ്! “വിൻസന്റ്!” ആ യുവാവിന്റെ കണ്ണുകൾ തുറിച്ചുവന്നു. “നീയെന്താണ് ഇവരുടെ കൂടെ ?” “അമർ എവിടെ മിസ്റ്റർ വിവേക് ?” വിൻസന്റിന്റെ സ്വരത്തിന് തീരെ മാർദ്ദവമുണ്ടായിരുന്നില്ല. “വാട്ട് ഈസ് ഹാപ്പെനിങ്ങ് ഹിയർ മാൻ ?” അന്തം വിട്ടുപോയ വിവേക് പോത്തനുനേരേ തിരിഞ്ഞു. “ഡ്രഗ്സ് റിലേറ്റഡായിട്ടെന്തെങ്കിലുമാണോ ഇത് ?” “എടാ കൂത്തിച്ചി മോനേ!” പോത്തൻ പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് വിവേകിനെ പുറകിലെ ഭിത്തിയിലേക്ക് ചാരി നിർത്തി. “എനിക്കേ, ഇതൊക്കെ നിന്നെ ബോധിപ്പിക്കണ്ട എന്തെങ്കിലും ആവശ്യമുണ്ടോ ? നീ തന്നെ പറ!” “ദേഹത്തു തൊട്ടാൽ കളി മാറും കേട്ടോ മിസ്റ്റർ പോത്തൻ! വീ ആർ നോട്ട് സം-” പറഞ്ഞു പൂർത്തിയാക്കാനായില്ല അവന്. പോത്തന്റെ ഉരുക്കു കാൽമുട്ട് വളരെ കൃത്യമായി കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. കുനിഞ്ഞു നിലത്തേക്കിരുന്നുപോയ വിവേക്, നിമിഷങ്ങൾക്കുള്ളിൽ ഒരു കരാട്ടേ സ്റ്റാൻസോടുകൂടി ചാടിയെഴുന്നേറ്റു. പക്ഷേ, തനിക്കും പോത്തനുമിടയിൽ മഹാമേരു പോലെ നിലയുറപ്പിച്ചിരുന്ന വിൻസന്റിനെ കണ്ട നിമിഷത്തിൽത്തന്നെ അവന്റെ ചുരുട്ടിപ്പിടിച്ചിരുന്ന മുഷ്ടികൾ അയഞ്ഞു. കൈകൾ സാവധാനം താഴ്ന്നു. “യൂ ഫൈറ്റ് ഹിം, യൂ ഫൈറ്റ് മീ! സിമ്പിൾ ആസ് ദാറ്റ്!” വിൻസന്റ് തന്റെ വലതുകൈപ്പത്തി നിവർത്തി ആ ചെറുപ്പക്കാരന്റെ മുഖത്തിനുനേരേ നീട്ടിപ്പിടിച്ചു. “വിൻസന്റ്... നിനക്കറിയാം. അമർ ഇപ്പോ യൂസ് ചെയ്യാറില്ല. റീഹാബിലിറ്റേഷൻ കഴിഞ്ഞയാളാണവൻ. ഈ വിഷയത്തിൽ പൊലീസും കേസുമെല്ലാം ഒരാവർത്തി കഴിഞ്ഞതാണ്. ഇവരെ പറഞ്ഞു മനസ്സിലാക്ക് നീ. ഇനിയും ആ പാവത്തിനെ ബുദ്ധിമുട്ടിക്കരുതെന്ന് പറയൂ.” വിവേകിന്റെ ശബ്ദം തീരെ ദുർബ്ബലമായിരുന്നു. “വീ ഡോണ്ട് കെയർ വിവേക്... ഡ്രഗ്സ് യൂസ് ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. അവനെക്കൊണ്ട് ഞങ്ങൾക്ക് വേറേ കുറച്ച് കാര്യങ്ങളുണ്ട്. ബ്രിങ്ങ് ഹിം. ഓക്കേ ? ഞങ്ങളോട് ഫൈറ്റ് ചെയ്ത് ജയിച്ചുപോകാൻ പറ്റുമെന്ന് കരുതല്ലേ നീ. അത്ര മണ്ടനല്ല വിവേക് എന്നാണെന്റെ വിശ്വാസം.” വിൻസന്റ് ഒരു നേർത്ത പുഞ്ചിരിയോടെ, എന്നാൽ ഒട്ടും മയമില്ലാത്ത വാക്കുകളിൽ അത് പറഞ്ഞവസാനിപ്പിച്ചു. ഇനി അവരോട് സംസാരിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് മനസ്സിലായ വിവേക് തന്റെ കൂട്ടാളിയെ നോക്കി കണ്ണുകൊണ്ട് ഒരാംഗ്യം കാണിച്ചു. അയാൾ അടുത്ത നിമിഷം തന്നെ സ്റ്റെയറിലൂടെ താഴേക്കോടിയിറങ്ങിപ്പോയി. കാലുകൾക്കിടയിൽ കൈയ്യമർത്തി വേദന കടിച്ചമർത്തുന്ന വിവേകിനെ നോക്കി പോത്തൻ അവജ്ഞയോടെ മുഖം വക്രിച്ചുപിടിച്ചു. “വല്ല കാര്യൊണ്ടാർന്നോ ? ആരു ക്ഷണിച്ചിട്ട് വന്നതാ നീ ?” “അയാൾ ഒരു വെൽ നോൺ ആക്ടറാണ്... ഇത്രേം പബ്ലിക്കായിട്ടൊരു സ്ഥലത്തൊക്കെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് നിർവ്വാഹമില്ല സർ. അയാൾ ആരെ, എപ്പൊ, എന്തിന് മീറ്റ് ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കേണ്ടത് ഞങ്ങടെ-” “പൊലീസിനൊള്ളേനേക്കാളും വല്യ അതോറിറ്റിയാണോടാ അത് ?” “സോറി സർ!” വിവേക് പിന്നെ ശബ്ദിച്ചില്ല. ഏതാണ്ട് പത്തു മിനിട്ടുകൾക്കു ശേഷം... വൃത്തിഹീനമായ ആ മുറിയ്ക്കുള്ളിലേക്കു പ്രവേശിച്ചപ്പോൾ അമറിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം എല്ലാവരും ശ്രദ്ധിച്ചു. ‘പാൻ ഇൻഡ്യൻ സൂപ്പർ സ്റ്റാറിന്’ ചിന്തിക്കാൻ പോലുമാകാത്ത അന്തരീക്ഷം. എങ്കിലും, പോത്തന്റെ മുഖഭാവം കണ്ടതോടെ അമർ പെട്ടെന്നു തന്നെ മര്യാദക്കാരനായി. രൂപേഷ് കാലു കൊണ്ട് ഒരു കസേര നീക്കിയിട്ടുകൊടുത്തു. അംഗരക്ഷകർ രണ്ടുപേരോടും ബെഡിലേക്കിരുന്നുകൊള്ളാനും അവൻ ആംഗ്യം കാണിച്ചു. “പോത്തൻ സർ...” ഒരു കൈ ഉയർത്തി, സ്കൂൾ കുട്ടികൾ ടീച്ചറോട് സംശയം ചോദിക്കുന്ന ഭാവത്തിലാണ് അമർ സംസാരിച്ചു തുടങ്ങിയത്. “ശ്ശ്...” ചൂണ്ടുവിരൽ ചുണ്ടിലമർത്തിക്കൊണ്ട് പോത്തൻ അവനരികിലെത്തി കുനിഞ്ഞു. “വർത്താനം വേണ്ട. ഞാൻ പറഞ്ഞിട്ടല്ലാതെ വാ തുറന്നാൽ, ഞാൻ ദേ എന്റെയീ ഇടംകൈ കൊണ്ട് ഒരൊറ്റ വീക്ക്! നിന്റെയീ മില്ല്യൻ ഡോളർ മോന്ത ഞാൻ ചതച്ചുകളയും. മനസ്സിലായോ ?” സ്തംഭിച്ചു പോയ, സൂപ്പർ സ്റ്റാർ സ്വയമറിയാതെയെന്നോണം തല കുലുക്കി സമ്മതമറിയിച്ചു. “ഗുഡ്!” പോത്തനും ഒരു കസേര വലിച്ചിട്ട് അമറിനെതിർവശത്തായി ഇരുന്നു. “നീ ക്രേസി 9 എന്നൊരു ഗ്യാങ്ങിനെപ്പറ്റി കേട്ടിട്ടുണ്ടോ ?” കള്ളമാണ് വായിൽ വന്നതെങ്കിലും പോത്തനു പുറകിൽ നിന്നിരുന്ന വിൻസന്റിനെ കണ്ടതും ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു അമറിന്. എല്ലാമറിഞ്ഞുകൊണ്ടാണ് പോത്തന്റെ ചോദ്യമെന്നുറപ്പ്. “എനിക്കിപ്പൊ അവരുമായിട്ട് ഒരു ബന്ധവുമില്ല സർ. എല്ലാം അവസാനിപ്പിച്ചിട്ട് വർഷങ്ങളായി.” അടുത്ത നിമിഷം തന്നെ കിട്ടി ഒരെണ്ണം. മുഖമടച്ചു തന്നെ. “ആ ഡ്രോണിലെ വീഡിയോക്ക് എത്ര വർഷത്തിന്റെ പഴക്കമുണ്ടെടാ [BLEEP]മോനേ!” പോത്തൻ അലറി. “സോറി സർ...” വായിൽ നിറഞ്ഞ രക്തം അവന്റെ ടീഷർട്ടിലൂടെ താഴേക്കൊഴുകിയിറങ്ങി. “നൊണയായിട്ട് ഒരു വാക്ക് നീ പറഞ്ഞു തീർക്കണേനു മുന്നെ തന്നെ അടി വീണിരിക്കും! മദമെളകി നിക്കുവാ ഞാൻ!” പോത്തൻ അവന്റെ താടിയിൽ പിടിച്ച് മുഖം ബലമായുയർത്തി തനിക്കഭിമുഖമാക്കി പിടിച്ചു. “എനിക്കറിയാം...” എല്ലാം കൈവിട്ടുപോയവന്റെ നിസ്സഹായതയുണ്ടായിരുന്നു അമറിന്റെ സ്വരത്തിൽ. “എന്തറിയാന്ന് ?” “ക്രേസി 9 ഗ്യാങ്ങിനെപ്പറ്റി എനിക്കറിയാം. വാൾട്ടർ എന്റെ ഫ്രണ്ടാ...” “വെരി ഗുഡ്!” പോത്തൻ ചിരിച്ചു. “തല്ലാൻ കാരണമന്വേഷിച്ചു നിക്കുവാ ഞാൻ. അതുകൊണ്ട് യാതൊരു കാരണവശാലും ഉഡായിപ്പിനു നിക്കരുത്.” “ഇല്ല സർ!” “ഓക്കെ! അടുത്ത ചോദ്യം. ഇവിടെയെത്തിയതിനുശേഷം, വാൾട്ടർ നിന്നെ വിളിച്ചാർന്നോ ?” അമർ ഞെട്ടി മുഖമുയർത്തി. “സർ തല്ലരുത്... സത്യമാണ് പറയുന്നത്. വാൾട്ടർ ഇവിടെയെത്തിയ വിവരം ഞാനിതാദ്യായിട്ടാണ് കേക്കണത്.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഭീതി നിഴലിച്ചു. പോത്തൻ കൈയുയർത്തിയപ്പോൾ അമർ ചൂളി താഴേക്കു കുനിഞ്ഞിരുന്നുപോയി. “അവൻ നിന്നെ വിളിക്കാതിരിക്കാൻ സാധ്യതയില്ലല്ലോ കുട്ടാ... നീ തന്നെയല്ലേ പറഞ്ഞെ അവൻ നിന്റെ ഫ്രണ്ടാന്ന്.” “എന്റെ നമ്പറ് ഞാൻ മാറ്റിയാർന്നു സർ. ഒരു മാസം പോലുമായിട്ടില്ല. അവരുമായിട്ടൊക്കെയുള്ള കണക്ഷൻ കുറേ കാലം മുന്നെ തന്നെ ഞാൻ കട്ടുചെയ്തതാ. ഭയങ്കര ഡേഞ്ചറസാണവര്.” “ഉം...” പോത്തൻ ആലോചനയോടെ ഒന്നിരുത്തി മൂളിക്കൊണ്ട് തിരിഞ്ഞ് ജെയിംസിനെ നോക്കി. “ആ കട്ടിലേലിരിക്കണ രണ്ട് മൈരന്മാരേം ഒന്ന് പിടിച്ച് പൊറത്തോട്ട് നിർത്തിക്കേ. അതിനു മുമ്പ് അവന്മാരടെ ഫോണൊക്കെ വാങ്ങി വെക്ക്.” (TBC) കണ്ണൂർകാരൻ 🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
✍ തുടർക്കഥ - 67 Part BLUE ICE 67 Part BLUE ICE - ShareChat