JABY AMBALATH
639 views 1 months ago
ക്രൂരതയുടെ വനപാത; ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി വിനോദ് കുമാർ വലയിൽ ​പത്തനംതിട്ട ഗവിയിൽ വനമേഖലയിൽ മുപ്പത്തിരണ്ടുകാരിയായ അങ്കണവാടി ഹെൽപ്പറെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി വിനോദ് കുമാർ പോലീസ് പിടിയിലായി. ബലാത്സംഗത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി വണ്ടിപ്പെരിയാർ പോലീസിന് മുൻപാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതി ഈ യുവതിയെ നിരന്തരം പിന്തുടരുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഗവി മീനാർ വനപാതയിലൂടെ അങ്കണവാടിയിലേക്ക് യുവതി സ്ഥിരമായി പോകുന്ന വഴിയിൽ രണ്ട് ദിവസമായി പ്രതി രഹസ്യമായി ഷെഡ് കെട്ടി താമസിച്ച് വരികയായിരുന്നു. ​സംഭവദിവസം രാവിലെ യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടയിലാണ് പ്രതി ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ചാടിവീണ് ഇവരെ ആക്രമിച്ചത്. യുവതി ഇതിനെ ശക്തമായി ചെറുക്കാൻ ശ്രമിച്ചപ്പോൾ പ്രതി ഇവരെ പിടിച്ച് തള്ളുകയും, തല കല്ലിലിടിച്ച് പരിക്കേൽക്കുകയുമാണുണ്ടായത്. തുടർന്ന് തോട്ടിലെ വെള്ളത്തിൽ വെച്ച് കഴുത്ത് ഞെരിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം റോഡിൽ നിന്നും 25 മീറ്ററോളം താഴെയുള്ള കാട്ടിലെ ഒരു കുഴിയിലേക്ക് തള്ളുകയായിരുന്നു. ​യുവതിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വിവസ്ത്രയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ ഇല്ലാതിരുന്നതിനാൽ നാട്ടുകാർക്ക് സംശയം തോന്നുകയും ഉടൻ തന്നെ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ സംയുക്ത തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വിനോദിനെ വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ​മലമ്പണ്ടാരം ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രതിക്ക് സ്ഥിരമായ താമസസ്ഥലമില്ല. ഇയാൾ മുൻപും കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയോടൊപ്പം പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അത് തന്റെ സഹോദരിയുടെ മകളാണെന്നാണ് പ്രതി അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിയോടൊപ്പം വനമേഖലയിൽ കഴിഞ്ഞിരുന്ന ഈ കുട്ടിയെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള തുടനടപടികൾ സ്വീകരിക്കും. #സ്പെഷ്യൽ സ്റ്റോറീസ് ✍ #💚തനി മലയാളി #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
13 likes
11 shares

More like this