നേർവേയുടെ കുതിപ്പ്...1998ലാണ് നോർവേ ഇതിനു മുൻപ് അവസാനമായി ലോകകപ്പിൽ കളിച്ചത്. അന്ന് പ്രീക്വാർട്ടർ കളിച്ചെങ്കിലും പിന്നീടൊരു ലോകകപ്പിൽ ഇറങ്ങാന്‍ അവർക്ക് 28 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എർലിങ് ഹാളണ്ടെന്ന സൂപ്പർ താരത്തിന്റെ തോളിലേറി വർഷങ്ങൾക്കു ശേഷം ലോകകപ്പ് യോഗ്യതയുറപ്പാക്കിയ നോർവേയെ ആദ്യ മത്സരത്തിൽ വിജയത്തിലെത്തിച്ചതും മാഞ്ചസ്റ്റർ സിറ്റിയുടെ ഈ 25 വയസ്സുകാരൻ താരമാണ്. ഇരട്ട ഗോളുകളുമായി ഹാളണ്ട് കത്തിക്കയറിയപ്പോൾ, ഇറാഖിനെ നോർവേ 4–1ന് തകർത്തെറിഞ്ഞ് മടങ്ങിവരവ് ആഘോഷമാക്കി. 29,43 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 76–ാം മിനിറ്റിൽ ലിയോ ഓസ്റ്റിഗാർഡും ഇൻജറി ടൈമിൽ ക്രിസ്റ്റ്യൻ തൊസ്‍വെതും ലക്ഷ്യം കണ്ടതോടെ നോർവെ അനായാസ വിജയമുറപ്പിച്ചു.
#⚽ ഇറാഖ് v നോർവേ #⚽ ഫുട്ബോള്‍ 🏆 #⚽ Football Highlights ⚽ #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🌞 ഗുഡ് മോണിംഗ്


