ഓർമ്മകൾ
PART-2
--------
അതൊരു പതിവായിരുന്നു. പുസ്തകങ്ങൾ കൈമാറുന്നതിനിടയിൽ വിരലുകൾ തമ്മിൽ തൊടുമ്പോൾ അറിയാതെ പടരുന്ന ഒരു മിന്നൽ പിണർ. മാധവി നൽകുന്ന പുസ്തകങ്ങൾക്കിടയിൽ പലപ്പോഴും മയിൽപ്പീലിത്തുണ്ടുകൾ ഉണ്ടാകാറുണ്ട്. "ഇത് പ്രസവിക്കുമോ മാധവി?" എന്ന് ചോദിക്കുമ്പോൾ, "മനസ്സറിഞ്ഞ് സ്നേഹിച്ചാൽ മയിൽപ്പീലി മാത്രമല്ല, കല്ലും പ്രസവിക്കും" എന്നായിരുന്നു അവളുടെ കുസൃതി നിറഞ്ഞ മറുപടി.
ഒരു വൈകുന്നേരം, ആൽത്തറയിൽ ഇരിക്കുമ്പോൾ രാഘവൻ ചോദിച്ചു:
"മാധവിക്ക് പേടിയുണ്ടോ? നമ്മൾ തമ്മിലുള്ള ഈ ഇഷ്ടം വീട്ടുകാർ അറിഞ്ഞാൽ..."
മാധവി ദൂരേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ നേരിയൊരു നനവ് പടർന്നു.
"എനിക്ക് പേടി എന്റെ അച്ഛനെയല്ല രാഘവേട്ടാ... കാലത്തെയാണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒന്നും നടക്കാതെ പോയാൽ, ഈ ഓർമ്മകൾ മാത്രം ബാക്കിയാകുമോ എന്നാണെന്റെ പേടി."
രാഘവൻ അവളുടെ കയ്യിൽ പതുക്കെ അമർത്തിപ്പിടിച്ചു. അന്ന് രാത്രിയാണ് അവൻ ആ കത്തെഴുതാൻ തുടങ്ങിയത്. വാക്കുകൾ കൊണ്ട് പ്രണയം കോറിയിടാൻ ശ്രമിച്ച രാത്രി. പക്ഷേ, വിധിയുടെ വിളയാട്ടം മറ്റൊന്നായിരുന്നു.
മറ്റൊരു നാട്ടിൽ നിന്ന് മാധവിക്ക് വേണ്ടി ആലോചനകൾ വന്നു കഴിഞ്ഞിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ. രാഘവനാകട്ടെ അന്ന് വെറുമൊരു തൊഴിൽരഹിതനായ യുവാവ് മാത്രമായിരുന്നു
മുത്തച്ഛന്റെ മേശയ്ക്കടിയിലെ രഹസ്യ അറയിൽ നിന്നാണ് സിദ്ധാർത്ഥിന് ആ കറുത്ത പുറംചട്ടയുള്ള ഡയറി കിട്ടിയത്. പേജുകൾ മറിക്കുന്തോറും രാഘവൻ നായരുടെ പ്രണയവും നൊമ്പരവും സിദ്ധാർത്ഥിന്റെ ഉള്ളിൽ പടർന്നു. ഡയറിയുടെ അവസാന താളിൽ ഇങ്ങനെ കുറിച്ചിരുന്നു:
"1975 ആഗസ്റ്റ് 14. മാധവി പോയി. അവൾ ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു. പക്ഷേ, വാര്യത്തെ മതിൽക്കെട്ടുകൾക്ക് അപ്പുറം അവൾ നിസ്സഹായയായിരുന്നു എന്ന് എനിക്കറിയാം. അവളുടെ പുതിയ വിലാസം എനിക്കറിയാം, പക്ഷേ അവിടെ ചെന്ന് അവളെ ശല്യപ്പെടുത്താൻ എന്റെ സ്നേഹം അനുവദിക്കുന്നില്ല."
(തുടരും)
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ

