archana
569 views • 2 days ago
#ശ്രീ നാരായണ ഗുരു സായിപ്പിനോടുള്ള ബഹുമാനം വേഷത്തോടുമുണ്ടോ...?*
*📚 ഒരു ദിവസം ഡോക്‌ടർ പി പൽപു മൈസൂറിൽനിന്നും വരുന്ന വഴിക്ക് ഗുരുവിനെ ദർശിക്കുവാനായി ആലുവാ അദ്വൈതാശ്രമത്തിലെത്തി. സായിപ്പിനെപ്പോലെ കോട്ടും സൂട്ടും ടൈയും ഷൂസുമൊക്കെയാണ് അദ്ദേഹം അപ്പോൾ ധരിച്ചിരുന്നത്. ഡോക്ടർ ആശ്രമമന്ദിരത്തിൻ്റെ പ്രധാന വരാന്തയിൽ ഇരിക്കുകയായിരുന്ന ഗുരുവിൻ്റെ അടുത്തെത്തി. എന്നിട്ട് വലിയ ഉത്സാഹത്തോടെ ചില സമുദായകാര്യങ്ങൾ ഉറക്കെ സംസാരിക്കുവാൻ തുടങ്ങി. ഗുരുവിനു മുന്നിൽ ആരും ഇത്രയും ഉറക്കെ സംസാരിക്കുന്നത് കേട്ടിട്ടില്ലാത്ത ചില അന്തേവാസികളും വിദ്യാർഥികളും ഈ രംഗം കൗതുകത്തോടെ നോക്കിനിന്നു. ആ നേരത്ത് സംസ്‌കൃതപാഠശാലയിലെ അധ്യാപകനായിരുന്ന അയ്യപ്പൻപിള്ള ( പിൽക്കാലത്ത് സത്യവ്രത സ്വാമി ) അതുവഴി വന്നു.*
*📚 ഒരു വിദ്യാർഥി :- 'സാർ ഗുരുസ്വാമിക്കു മുന്നിൽ നിന്ന് ഉറക്കെ സംഭാഷണം ചെയ്യുന്നത് ആരാണ്...?'*
*📚 അധ്യാപകൻ :- 'അറിയില്ലേ..? അദ്ദേഹമാണ് ഡോ പി പൽപു മൈസൂർ...'*
*📚 വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടാണ് ഡോക്ടർ സംഭാഷണം നടത്തിക്കൊണ്ടിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ധരിച്ചിരുന്ന വേഷത്തെപ്പറ്റിയായി അദ്ദേഹത്തിൻ്റെ സംഭാഷണം. 'കഥകളിക്കാരെപ്പോലെ കെട്ടാനും മുറുക്കാനും കുറെ പ്രയാസമുണ്ടെങ്കിലും ഈ വേഷത്തിനൊരു ഗുണമുണ്ട്.'*
*📚 ഗുരു :- 'അതെന്താണ്..?'*
*📚 ഡോക്ടർ :- 'ഇതിന് അയിത്തമില്ല സ്വാമീ...'*
*📚 ഗുരു :- സായിപ്പിനോടുള്ള ബഹുമാനം വേഷത്തോടുമുണ്ടോ...?'*
*📚 ഡോക്ടർ :- 'ബഹുമാനമൊന്നുമല്ല സ്വാമീ , സായിപ്പ് മ്ലേച്‌ഛനല്ലേ..! ഈ വേഷത്തിൽ കാണുമ്പോൾ മ്ലേച്‌ഛനോട് ചേർന്നവനാണെന്ന് കരുതി മറ്റവൻ തന്നെ മാറിപ്പൊയ്‌ക്കൊള്ളും.' വലിയൊരു ഫലിതം പറഞ്ഞ മട്ടിൽ ഡോക്‌ടർ മതിവരാതെ ചിരിച്ചു. അതുകഴിഞ്ഞ് ഡോ: പൽപു സൂട്ടും കോട്ടുമെല്ലാം ഊരി ഒരു ബനിയനും മുണ്ടുമുടുത്തുകൊണ്ട് പുഴക്കടവിലേക്കു പോയി. കുളി കഴിഞ്ഞു വന്ന ഡോക്‌ടർ ഭക്ഷണം കഴിച്ചശേഷം വീണ്ടും തനി കേരളീയവേഷത്തിൽ ഗുരുവിൻ്റെ അടുക്കലെത്തി. അതിനകം ഗുരുവിന്റെ നിർദേശപ്രകാരം ആ വരാന്തയിൽ ഒരു കസേര കൊണ്ടിട്ടിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ കസേരയിൽ ഇരിക്കുകയുണ്ടായില്ല. പകരം വരാന്തയുടെ ഒരരികിൽ കിടന്നിരുന്ന ഒരു പുലിത്തോലിൽ ഇരിപ്പായി. കാലുകൾ രണ്ടും മടക്കി ഇരിക്കുവാൻ പ്രയാസമായിരുന്നിട്ടും ഡോക്‌ടർ അവിടെത്തന്നെ ഒരു യോഗിയെപ്പോലെ ഇരുന്നിട്ട് ഇങ്ങനെ പറഞ്ഞു..!*
*📚 പുലിക്ക് ജീവൻ ഉണ്ടായിരുന്നപ്പോൾ നാൽപ്പത്തീരടി അല്ല , അതിന്റെ ഇരട്ടി മാറിയാലും മനുഷ്യൻ ഭയപ്പെടുമായിരുന്നു. ജീവൻ പോയപ്പോൾ പുലിത്തോൽ ഒരു സുഖാസനമായി. ജാതിയുടെ കാര്യവും ഇങ്ങനെ തന്നെ.'*
*📚 ഗുരു :- പുലി നശിച്ചാൽ തോലെങ്കിലും ശേഷിക്കുമല്ലോ. ജാതി നശിച്ചാൽ ശേഷിക്കാനൊന്നുമില്ലല്ലോ...!'*
*📚 ഡോക്ടർ :- 'കുശുമ്പ് ശേഷിക്കും. അത് ഈ പുലിത്തോലിനേക്കാൾ കൂടുതൽക്കാലം നിൽക്കുകയും ചെയ്യും.' വീണ്ടും വലിയൊരു ഫലിതം പറഞ്ഞ മട്ടിൽ ഡോക്ടർ ഉറക്കെ ചിരിച്ചു. അപ്പോൾ ഗുരു മന്ദസ്‌മിതം തൂകി ഇരുന്നു....*
📚 ഗ്രന്ഥം : ഗുരുദേവ കഥാമൃതം......
17 likes
10 shares