എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് അതിക്രമം. കുടിയൊഴിപ്പിക്കലിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കുനേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയും പൊലീസ് അതിക്രമം ഉണ്ടായി.
പട്ടികജാതി വിഭാഗത്തിൽപെട്ട എട്ട് കുടുംബങ്ങൾ മൂന്ന് തലമുറകളായി താമസിക്കുന്ന പ്രദേശത്തുനിന്നാണ് ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഹൃദ്രോഗികളടക്കമുള്ള നാട്ടുകാരെ പൊലീസ് വീട്ടിൽനിന്നും വലിച്ചിഴച്ചു. എന്നിട്ടും പിന്മാറാതെ വന്നതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നേരത്തെ 14 തവണയാണ് പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. സിപിഐ എം നേതൃത്വത്തിൽ കുന്നത്തുനാട് എംഎൽഎയായിരുന്ന സ. പി വി ശ്രീനിജൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധം തീർത്തിരുന്നു. പട്ടികജാതി കുടുംബങ്ങൾ 1976 മുതൽ തുടങ്ങിയതാണ് നിലനിൽപ്പിനുവേണ്ടിയുള്ള ഈ പോരാട്ടം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


