യക്ഷിക്കാവ് വളവിലെ യക്ഷി (125)
ഡ്രൈവർ ഫോൺ കാതോടടുപ്പിച്ചു...
"ഹലോ...
ഹലോ...ഹലോ...
ഹലോ...ഹലോ...ഹലോ..."
ഫോൺ കട്ടായി...
ഫോൺ വച്ചതും വീണ്ടും ഫോൺ ശബ്ദിച്ചു:
'നിഴലായ്... ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും...കൊതി തീരുവോളം...ഈ നീല രാവിൽ...ഈ നീല രാവിൽ...'
ഡ്രൈവർ ഫോൺ എടുത്തതും വീണ്ടും കട്ടായി...
ഡ്രൈവർ ഡ്രൈവ് ചെയ്യുന്നതിനിടെ ചോദിച്ചു:
"അടുത്ത ജങ്ങ്ഷനിൽ ഇറക്കിയാൽ മതി..."
"കുട്ടിയ്ക്ക് എവിടെയാ പോകേണ്ടത്?"
"ടോപ്പിൽ..."
"ടോപ്പിലോ... അതെവിടെ?"
"പൊന്മുടി ടോപ്പിൽ..."
"അയ്യോ... ഞാൻ ടോപ്പിൽ നിന്നാണ് വരുന്നത്...കുട്ടിക്ക് ഇവിടമൊന്നും അത്ര പരിചയമില്ലല്ലേ?"
"ഇവിടമൊക്കെ എനിക്ക് നല്ല പരിചയമുണ്ട്... എനിക്ക് പരിചയമുളളത് പോലെ ആർക്കും പരിചയം കാണില്ല... ഞാൻ എപ്പോഴും കറങ്ങുന്ന സ്ഥലമാ..."
വീണ്ടും ഡ്രൈവറുടെ ഫോൺ ശബ്ദിച്ചു:
'നിഴലായ്... ഒഴുകി വരും ഞാൻ..."
ഡ്രൈവർ ഫോൺ എടുത്തതും കാർ അതി വേഗത്തിൽ പാഞ്ഞു...
നിയന്ത്രണം വിട്ട കാർ അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞു...
(തുടരും) #🧟 പ്രേതകഥകൾ! #📔 കഥ #📙 നോവൽ #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ


