Simon
ബ്രാഹ്മണർ മോഷ്ടിക്കില്ലെന്നും അവർ സത്യത്തിൻ്റെ പ്രതിരൂപങ്ങളാണെന്നുമാണ് നിലനിൽക്കുന്ന ഇന്ത്യൻ ആഖ്യാനങ്ങളിൽ മുഖ്യമായ ഒന്ന്. ഇന്ത്യൻ അസമത്വ വ്യവസ്ഥ ചില മനുഷ്യരെ മാത്രം കുറ്റവാളി ഗോത്രങ്ങളായി എണ്ണുമ്പോൾ മറ്റ് ചിലരെ വിശുദ്ധരായി ഉയർത്തുന്നു. കഠിനമായ കുറ്റം ചെയ്താൽ പോലും ബ്രാഹ്മണരുടെ തല മുണ്ഡനം ചെയ്യുക മാത്രമേ പാടുള്ളു എന്ന മനുസ്മൃതിയുടെ കല്പന ഈ വിശുദ്ധവൽക്കരണത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഗുജറാത്ത് കലാപത്തിലെ സവർണരും ബ്രാഹ്മണരുമായ പ്രതികളെ മോചിപ്പിച്ചപ്പോൾ പറഞ്ഞത് ബ്രാഹ്മണർ ഒരിക്കലും തെറ്റ് ചെയ്യില്ല എന്നാണ്. വിശുദ്ധിയുടെ മൂടുപടം കൊടും കൊലപാതകങ്ങളിൽ പോലും സവർണരുടെ രക്ഷക്കെത്തുന്ന കാഴ്ച ഭീകരമാണ്.
അയോദ്ധ്യാ രാമക്ഷേത്രത്തിലെ പണവും സ്വർണവും മോഷ്ടിച്ച പ്രതികളിൽ ഭൂരിഭാഗവും സവർണരും ബ്രാഹ്മണരുമാണ്. ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, അവിനാശ് ശുക്ല , കരുണേഷ് പാണ്ഡെ , രാമശങ്കർ മിശ്ര തുടങ്ങിയവരിൽ ഏറെയും ബ്രാഹ്മണരാണ്. പ്രധാന പ്രതികളിൽ ഒരാളായ ലവ്കുശ് മിശ്ര ശാകദ്വീപി വൈദിക ബ്രാഹ്മണനാണ്. അനുകൽപ് മിശ്രക്ക് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് മാധ്യമ പ്രവർത്തകയായ ആകാൻഷാ കുമാർ The wire ൽ എഴുതി.
ഇന്ത്യയിൽ നടന്ന വലിയ ബാങ്ക് തട്ടിപ്പുകളിലും കലാപങ്ങളിലും വരേണ്യരുടെ ഗൂഢാലോചന സുവ്യക്തമാണ്. രാജ്യത്തെ ഭരണവ്യവസ്ഥ വരേണ്യ ഒളിഗാർക്കിയാൽ നിയന്ത്രിക്കപ്പെട്ടാൽ ജനാധിപത്യം സമ്പൂർണമായി തകരും എന്ന് ഡോ. ബി.ആർ. അംബേദ്കർ ദീർഘദർശനം ചെയ്തത് ഇന്ന് ഇന്ത്യൻ യാഥാർത്ഥ്യമാണ്. ഇന്ത്യയിലെ ഒരു " സംഘടന" ഉറപ്പിക്കാൻ ശ്രമിക്കുന്നത് Retain Savarna Supremacy ആണെന്ന് ഭരണഘടനാവിദഗ്ദനും നിയമ പണ്ഡിതനുമായ പ്രൊഫ. മോഹൻ ഗോപാൽ നിരീക്ഷിച്ചത് കൃത്യമാണ്.
.
.
.
.
#🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP