#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _40
✍️ രചന - ജിഫ്ന നിസാർ ❤️
ഇപ്പോഴത്തെ കാലമല്ലേ അനി.. പിള്ളേരെ ഡോക്ടറെ കാണിച്ചിട്ട് വേണം മരുന്ന് കൊടുക്കാൻ. നീയും കേൾക്കുന്നതല്ലേ ഓരോ വാർത്തയും..
ഒറ്റയ്ക്ക് പോകാൻ വയ്യെങ്കിൽ നിനക്കെന്നെ വിളിച്ചൂടായിരുന്നോ.
നിങ്ങളെയൊക്കെ ഞാനെന്റെ സ്വന്തം പോലെയേ കണ്ടിട്ടുള്ളു.
പക്ഷേ നിങ്ങൾക്കാ കരുതൽ എന്നോടില്ല കേട്ടോ.
അതെനിക്ക് സങ്കടം തന്നെയാണ്.
പിന്നെ സ്നേഹവും പരിഗണനയുമൊന്നും ബലമായി പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാലോ.. അത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ലെന്ന് മാത്രം "
വിഷ്ണു കാര്യമായി സ്നേഹം വാരിക്കോരി കൊടുക്കുകയാണ്.
അന്നത്തെ വിശേഷമറിയാൻ അനിലയെ വിളിച്ചതാണവൻമതി
അങ്ങനൊരു വിളിയൊക്കെ ഇപ്പൊ പതിവാണ്.
അത്യാവശ്യം നല്ലത് പോലെ തന്നെ ആ കടയുടെ കാര്യങ്ങൾ നടന്നു പോകുന്നുണ്ട്.
ആദ്യമെല്ലാം കടയെ കുറിച്ചും അതിന്റെ പുരോഗതിയേ കുറിച്ചും മാത്രം സംസാരിക്കാൻ ശ്രമിച്ചവൻ പിന്നെയത് പതിയെ അവരുടെ കുടുംബകാര്യങ്ങളിലേക്ക് കൂടി പടർത്തി എടുത്തു.
ചെറിയ കുഞ്ഞിന് പനിയാണെന്നും തത്കാലം മരുന്ന് കൊടുത്തു കൊണ്ടത് ഒതുക്കിയെന്നും അനിത പറയുമ്പോൾ ഒരച്ഛന്റെ കരുതലോടെയുള്ള അവന്റെയാ സംസാരം.
ഗിരിയേ ഓർത്തു കൊണ്ട് കണ്ണ് നിറച്ചവൾ.
അവനുണ്ടായിരുന്നെങ്കിൽ എന്ന് അതിയായി കൊതിച്ചു പോയി.
ഇനിയും അവസാനിക്കാത്ത തന്റെ മോഹങ്ങളെയും ആസ്വദിച്ചു മതിയാവാത്ത തന്റെ ദാമ്പത്യത്തെയും അവളോർത്തു..
അതോടൊപ്പം തന്നെ വിഷ്ണുവിന്റെ ആ കരുതൽ അവളുടെ ഉള്ളവും നിറച്ചു.
അത് തന്നെയാണ് ആ വിളിച്ചവന്റെ ലക്ഷ്യവും എന്നറിയാതൊരു സന്തോഷത്തോടെയാണ് പിന്നെ അനില അവനോട് സംസാരിച്ചതൊക്കെയും.
💜💜
കത്തുന്ന വെയിലിലേക്ക് നോക്കുമ്പോൾ ഗായത്രിക്ക് തല വേദനിച്ചു.
രണ്ടു ദിവസമായി അവൾക്കുണ്ടായിരുന്ന ജലദോഷമപ്പോൾ കല്ലു മോളിലേക്ക് പടർന്നു പിടിച്ചിരുന്നു.
കുഞ്ഞിന് അസുഖം വരാതിരിക്കാൻ അങ്ങേയറ്റം കരുതൽ കാണിച്ചിട്ടും ഗായത്രി അതിൽ തോറ്റു പോയി.
അവൾക്കുണ്ടായത് പോലല്ല.
സാമാന്യം ഭേദപ്പെട്ട പനിയോടെയാണ് കല്ലു മോളെ ജലദോഷം പിടി മുറുക്കിയത്.
ഗായത്രിയുടെ ഏറ്റവും വലിയൊരു പേടി സ്വപ്നമാണ് കുഞ്ഞിന് അസുഖം വരുന്നത്.
മരുന്നിനു പോലും കൊണ്ട് പോകില്ല.
അവളെ പറഞ്ഞു വിടാനും നല്ല മടിയാണ്.
കയ്യിലുള്ള മരുന്നൊക്കെ കൊടുത്തിട്ടും മാറാത്ത പനി അവളെ വല്ലാതെ വലച്ചു.
കുഞ്ഞാണെങ്കിൽ നന്നായി അവശയാവുകയും ചെയ്തു.
ഒടുവിൽ അച്ഛമ്മയാണ് കയ്യിൽ കാശ് വെച്ച് കൊടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞത്.
വയ്യേ ന്ന് പോലും ആ വീട്ടിൽ മറ്റാരും അവളോട് ചോദിച്ചിട്ടില്ല.
അതിലവൾക്ക് പരിഭവവുമില്ല.
കിട്ടി കൊണ്ടിരുന്നത് കിട്ടാതെ ആയാൽ അല്ലേ പരിഭവം തോന്നു.
അതിനെ കുറിച്ച്
പരാതി പറയൂ.
അവിടെ നിന്നും ഒന്നും ഗായത്രിക്കോ അവളുടെ മകൾക്കോ കിട്ടുന്നില്ലല്ലോ.
അന്നത്തെ ജോലിയെല്ലാം പെട്ടന്ന് തന്നെ ഒതുക്കി മോളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.
പക്ഷേ കയ്യിലുള്ള കാശ് മരുന്നിനും അങ്ങോട്ടുള്ള വണ്ടി കൂലിക്കും മാത്രമേ തികഞ്ഞുള്ളു.
ബസ്സിന് പോകാനുള്ള കാശുണ്ട്.
ആ പെരി വെയിൽ ബസ് സ്റ്റോപ്പിൽ വരെയും പിന്നെ ബസിറങ്ങി വീട് വരെയും എത്തുമ്പോഴേക്കും കല്ലു മോളെ പിന്നെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയിലാവുമെന്ന് അവൾക്കറിയാം.
കണ്ണ് നിറച്ചു കൊണ്ടാ വെയിലിലേക്ക് കുറച്ച് നേരം നോക്കി നിന്നു.
എടുക്കിലെന്നും പറ്റിയാൽ പോലും തന്നെ സഹായിക്കില്ലന്നും ഉറപ്പിച്ചു കൊണ്ട് തന്നെയാണ് വിഷ്ണുവിന്റെ നമ്പറിൽ അവൾ വിളിച്ചു നോക്കിയത്.
തോളിൽ തളർന്നുറങ്ങുന്ന മകളെ മാത്രം ഓർത്ത് കൊണ്ടവൾ അവനെ വിളിച്ചു.
മറ്റേതോ കോളിൽ ആണെന്ന് കണ്ടതും അവിടെ ഒരു കസേരയിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞു വീണ്ടും വിളിക്കുമ്പോഴും ബിസി തന്നെ.
അങ്ങനെ ഒരു മൂന്നാലു പ്രാവശ്യം ചെയ്തപ്പോൾ തന്നെ അവൾ മടുത്തു പോയി.
തന്റെ കോൾ കണ്ടിട്ടും മനഃപൂർവം ഉണ്ടാക്കുന്നതാണോ ആ ബിസി എന്നൊരു സംശയത്തിൽ പൊള്ളുന്ന പനി ചൂടുള്ള മോളെയും അടക്കി പിടിച്ചു കൊണ്ടാ കസേരയിൽ തളർന്നിരുന്നു.
വീട്ടിൽ ചെന്നിട്ട് കഴിക്കാൻ കൊടുത്തിട്ട് വേണം കുഞ്ഞിന് മരുന്ന് കൊടുക്കാൻ.
ഒരു പ്രാവശ്യം കൂടി വിഷ്ണുവിനെ വിളിച്ചിട്ടും കിട്ടിയില്ലേ നടന്നു പോകാമെന്നു കരുതി ഫോണ് കയ്യിലെടുത്തു.
പക്ഷേ അറിയാതെ.. വിരൽ ഞെങ്ങി പോയത് കാശിയുടെ നമ്പറിൽ ആയിരുന്നു എന്ന് മാത്രം..
❤🔥❤🔥
നോക്ക് ശിവ.. ഈ കഴിഞ്ഞ അഞ്ചു ദിവസവും നീ പറയുന്നതെല്ലാം കേട്ട് ഞാനിവിടെ നിന്നിട്ടുണ്ട്.
ഇനിയെനിക്ക് വയ്യ.
ഇങ്ങനെ അകത്തുള്ള ഇരിപ്പെന്നെ വല്ലാണ്ട് മടുപ്പിക്കുന്നു.
നിനക്കറിയില്ലേ എല്ലാം.
ഇതൊന്നും എന്നെ ബാധിക്കാതിരിക്കാൻ.. വിഷമിപ്പിക്കാതിരിക്കാൻ ഞാൻ മനഃപൂർവം ഉണ്ടാക്കി തീർക്കുന്ന തിരക്കുകളാണ്.. "
കാശി ഒന്ന് ശ്വാസമെടുത്തു കൊണ്ട് ശിവയെ നോക്കി.
"ബസിറങ്ങി കഴിഞ്ഞു. എന്റെ മുറിവും ഒരു വിധം കരിഞ്ഞു.
ഇനിയും ഇങ്ങനെ ചടഞ്ഞു കുത്തിയിരിക്കാൻ നീയെന്നെ നിർബന്ധിക്കല്ലേ..
അത് എനിക്കിനി അനുസരിക്കാൻ വയ്യ.. "
"എടാ ഞാൻ പറഞ്ഞത്.."
"എനിക്കറിയാം.. എനിക്ക് നല്ലത് വരുന്നതല്ലാതെ വേറൊന്നും ചിന്തിക്കാത്ത ചുരുക്കം ചിലരിൽ ഒരാളാണ് നീ. പക്ഷേ ഇനിയും എന്നോട് റസ്റ്റ് എടുക്കാൻ മാത്രം പറയല്ലേ നീ.. എനിക്ക് ശ്വാസം മുട്ടുന്നെടാ.."
അത്രയും തുറന്നു പറഞ്ഞവനോട് ഇനിയെന്ത് പറയാൻ എന്നൊരു ഭാവത്തിലാണ് ശിവയും.
ശിവ നിർബന്ധിച്ചു പിടിച്ചു നിർത്തിയത് പോലായിരുന്നു ഈ അഞ്ചു ദിവസവും അവൻ വീട്ടിലിരുന്നത്.
നീ വീട്ടിലോട്ട് പോയിക്കോ.. എനിക്കിപ്പോ കുഴപ്പമില്ല എന്നൊക്കെ കാശി ആവുന്നതും പറഞ്ഞിട്ടും ശിവ അവനെ തനിച്ചാക്കി പോകാഞ്ഞത് അവന്റെയീ വേദനിപ്പിക്കുന്ന ഒറ്റപ്പെടലിനെ അറിഞ്ഞിട്ട് തന്നെയാണ്.
ഇതിപ്പോ കേടുപാടുകൾ എല്ലാം തീർത്തു കൊണ്ട് ബസ്സിറങ്ങി എന്നറിഞ്ഞത് മുതൽ ചെക്കന് പിന്നെ വീട്ടിൽ നിന്നൂട.
രണ്ടു ദിവസം കൂടി റസ്റ്റ് എടുത്തിട്ട് മതിയെന്ന് അശോകേട്ടൻ പറഞ്ഞിട്ടും അവനതൊന്നും കേട്ട ഭാവം പോലുമില്ല.
വേദനയൊക്കെ പോയത് കൊണ്ടും മുറിവും ഉണങ്ങിതുടങ്ങിയത് കൊണ്ടും ഇനിയതൊരു കാരണമായി പറയാനും വയ്യ.
അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെയാണ് കാശിയുടെ ഫോൺ ബെല്ലടിച്ചത്.
ഏട്ടത്തി എന്ന പേര് കണ്ടതും കാശിയുടെ നെഞ്ചിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയി.
എന്നും അത് അങ്ങനെ തന്നെയാണ്.
അത്രമാത്രം ഗതി കെട്ട നേരത്ത് മാത്രമേ ഗായത്രി തന്നേ വിളിക്കൂ എന്നറിയാം.
അവൾക്കും കല്ലു മോൾക്കും അപകടമൊന്നും വരരുത് എന്ന് മൂകമായ പ്രാർത്ഥനയോടെ തന്നെയാണ് കാശി ധൃതിയിൽ കോൾ അറ്റാന്റ് ചെയ്തതും.
അവന്റെ വലിഞ്ഞു മുറുകിയ മുഖം അൽപ്പം അയവ് വരുന്നതും..
ഞാനൊന്ന് നോക്കട്ടെ ഏട്ടത്തി.. ടെൻഷൻ ആവണ്ട ന്നും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തതും ശിവ ചോദ്യം പോലെ അവനെ നോക്കി.
"ഏട്ടത്തി ഹോസ്പിറ്റലിൽ ആണ് ശിവ. കല്ലു മോൾക്ക് പനി..
അത് പറയാൻ വിളിച്ചതാണോ.."
അല്ലേടാ.. തിരികെ പോകാൻ ബസ് കാശ് മാത്രമേ ഒള്ളു.. ഒന്ന് വീട് വരെയും ആക്കി കൊടുക്കുമോ എന്ന് ചോദിച്ചു വിളിച്ചതാ."
ആരോടൊക്കെയോ ഉള്ള ദേഷ്യം കാശിയുടെ മുഖം മുഴുവനും നിറഞ്ഞു നിൽപ്പുണ്ട് അത് പറയുമ്പോൾ.
"ഞാനാനെങ്കിൽ അശോകേട്ടനോട് പത്തു മിനിറ്റ് കൊണ്ട് ചെല്ലാമെന്നും വാക്ക് പറഞ്ഞു.
എന്നെ കണ്ടിട്ട് മൂപ്പർക്ക് എങ്ങോട്ടോ പോകാനുണ്ട് എന്നും പറഞ്ഞിരുന്നു.
ഇനിയിപ്പോ എന്താ ചെയ്യ.. ഏട്ടത്തി ഞാൻ എന്തെങ്കിലും ചെയ്യുമെന്നും കരുതി നിൽപ്പുണ്ട്.."
കാശി ധർമ്മസങ്കടത്തിൽ പെട്ടത് പോലെ ശിവയെ നോക്കി.
അശോകേട്ടൻ വിളിച്ചാൽ പോകാതെ വയ്യ.
എന്തോ അർജന്റ് കാര്യം പറയാൻ എന്നൊക്കെ കാശിയോട് പറയുന്നത് ശിവയും കേട്ടതാണ്.
ഗായത്രിയെയും അവന് കണ്ടില്ലെന്ന് നടിക്കാൻ വയ്യ.
വയ്യാത്ത കുഞ്ഞിനേയും കൊണ്ടാ ഹോസ്പിറ്റലിൽ അവനെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടവളും.
"ഒരു കാര്യം ചെയ്യൂ കാശി.. നീ അശോകേട്ടനെ പോയി കാണ്..
നിന്റെ ഏട്ടത്തിയെ ഞാൻ വീട്ടിലോട്ട് വിട്ട് കൊടുകാം.. അപ്പൊ രണ്ടു പ്രശ്നവും തീരില്ലേ.."
ശിവ ഒരു തീരുമാനം പറഞ്ഞു.
കാശി പക്ഷേ ഒന്നും പറഞ്ഞില്ല.
അവന്റെ മനസ്സിൽ മറ്റു പലതുമാണ്.
"എടാ.. അശോകേട്ടന് മുന്നിലേക്ക് നിനക്ക് പകരം ഞാൻ പോയിട്ട് കാര്യമില്ലല്ലോ.
മൂപ്പർക്ക് പറയാനുള്ളത് നിന്നോടാ.. പക്ഷേ ഗായത്രിക്ക് വീട്ടിൽ പോകാൻ ഒരു മാർഗം കിട്ടിയ മതി.. അതിപ്പോ നീയായാലും ഞാനായാലുമെല്ലാം കാര്യം നടക്കും.."
അവന്റെയാ ഇരിപ്പ് കണ്ടിട്ട് ശിവ വീണ്ടും പറഞ്ഞു.
തത്കാലം ഇപ്പൊ കാര്യം നടക്കട്ടെ എന്നതിൽ കവിഞ്ഞൊന്നും ഓർക്കാൻ പിന്നെ കാശ്ശിയും തയ്യാറായില്ല. പെട്ടന്ന് തന്നെ രണ്ടു പേരും ഒരുങ്ങി വീടും പൂട്ടി..ഇറങ്ങി.
തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു അതെന്ന് അപ്പോഴൊന്നും ശിവ അറിഞ്ഞതേ ഇല്ല..
തുടരും
വായിച്ചു മിണ്ടാണ്ട് പോകുമ്പോൾ എനിക്കും ബാക്കി എഴുതാൻ വല്ലാണ്ട് മടി.
എല്ലാരും അല്ല ട്ടൊ.. നിങ്ങൾ കൂടി ഇല്ലെങ്കിൽ ഇതെന്നോ പാതി നിന്നു പോയേനെ.. "🥰
നിങ്ങൾ ഉദ്ദേശിച്ചത് പോലെ ആവുന്നില്ലേ ന്റെ കാശിനാഥൻ
വല്ലോം മിണ്ടിയിട്ട് പോ ന്നേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ


