ഏപ്രിൽ 20:എം. കെ. കമലം
ഓർമ്മദിനം
🌹➖🌹➖🌹➖🌹➖🌹
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനിലെ നായിക ഓർമ്മയായിട്ട് പതിനാറു വർഷം!🌹
ജനനം- കോട്ടയം, കുമരകം. 1923.
അച്ഛൻ നടനും നാടകകൃത്തുമായിരുന്നു. ആ കലാ പാരമ്പര്യം മകൾക്കും പകർന്നുകിട്ടി. സംഗീതത്തിൽ സബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു ഗുരു.
അച്ഛന്റെ നാടകത്തിൽ ആളെ കിട്ടാതെവന്നപ്പോൾ, ബാലതാരമായി അഭിനയിച്ചു. ആദ്യമായി അഭിനയിച്ച നാടകം അല്ലിറാണി. പിന്നീട് സത്യവാൻ സാവിത്രി, പാരിജാത പുഷ്പാപഹരണം, ഗായകർ മുതലായവ. സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സമിതി അവതരിപ്പിച്ച അനാർക്കലി, ശകുന്തള, മഗ്ദലനമറിയം എന്നീ നാടകങ്ങളിലെയും പ്രധാന നടി. പ്രതാപസിംഹൻ മറ്റൊരു നാടകം.
നാടകരംഗത്തയ പ്രവർത്തനങ്ങൾക്കിടയിൽ അഗസ്റ്റിൻ ജോസഫ്, ആർട്ടിസ്റ്റ് പി ജെ ചെറിയാൻ, സി ഐ പരമേശ്വരൻപിളള എന്നിവരുമായി പരിചയപ്പെടാനും ഉപദേശങ്ങൾ തേടാനും കഴിഞ്ഞു. അവർ നൽകിയ പ്രോത്സാഹനം വളെയധികം വിലപ്പെട്ടതായിരുന്നുവെന്ന് പറയുമായിരുന്നു.
കോട്ടയത്തുള്ള ഒരു നാടകസമിതിയിൽ പ്രവർത്തിക്കുമ്പോഴാണ് ബാലനിൽ അഭിനയിക്കാനുള്ള ക്ഷണം വന്നത്. അതോടുകൂടി മലയാളസിനിമാനടികളുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ആദ്യ പേരുകാരിയായി കമലം മാറി.
1938 ജനുവരി 12 ന് ചേരളത്തിലെ സിനിമാകൊട്ടകകളിൽ ' ബാലന്റെ ശബ്ദം ' മുഴങ്ങിക്കേട്ടപ്പോൾ നായിക കമലത്തിനു പ്രായം 15. പിന്നീട് ഭൂതരായർ എന്ന ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല.
20 വയസ്സുമുതൽ 40 വയസ്സുവരെ സിനിമയിൽ ഇല്ലാതിരുന്നപ്പോഴും നാടകവും, കഥാ പ്രസംഗവുമൊക്കെയായി കലാരംഗത്ത് സജീവമായിരുന്നു. കാഥികയായിട്ടാണ് ഏറെ ശ്രദ്ധേയയായത്. ഉള്ളൂരിന്റെ മൃണാണിനിയായിരുന്നു ആദ്യ കഥ.പിന്നീട് വയലാറിന്റെ അയിഷപോലെ പല കഥകൾ വേദിയിൽ അവതരിപ്പിച്ചു. നല്ലൊരു കാഥികയായിട്ടാണ് അന്ന് അറിയപ്പെട്ടതും.
2000-ൽ എം പി സുകുമാരൻനായർ സംവിധാനംചെയ്ത ' ശയനം ' സിനിമയിലും 2006- ൽ കെ ജി വിനയകുമാർ സംവിധാനം ചെയ്ത' മൺസൂണി' ലും അഭിനയിച്ചു. 2001 ൽ വിനോദ്കുമാർ സംവിധാനം നിർവ്വഹിച്ച ഒരു ഡയറിക്കുറിപ്പ് ' എന്ന ഡോക്യുമെന്ററിയിലും പ്ര്യക്ഷപ്പെട്ടിട്ടുണ്ട്.
2010 ഏപ്രിൽ 20 ന് 87-ആം വയസ്സിൽ കോട്ടയത്ത് അന്തരിച്ചു!
🌹➖🌹➖🌹➖🌹➖🌹
#എം. കെ. കമലം ഓർമ്മദിനം #ബാലനിലെ നായിക🌹


