ShareChat
click to see wallet page
search
📖നേർവായന എപ്പിസോഡ് :1423 ഇന്നത്തെ വിഷയം: മബ്റൂറായ ഹജ്ജ് ◼️ ഭാഗം - 01 ➖➖➖➖➖➖➖➖➖➖ 🔲മബ്‌റൂറായ ഹജ്ജ് (الحج المبرور) എന്നത് ഏറ്റവും ഉത്തമവും പരിശുദ്ധവും അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതുമായ കർമ്മങ്ങളിൽ പെട്ടതാണ്. ഇഹലോകത്തും പരലോകത്തുമായി എണ്ണിയാലൊടുങ്ങാത്തത്ര മഹത്തായ പ്രതിഫലങ്ങളും ഔദാര്യങ്ങളും നിരവധിയായ നന്മകളും അതിന് പകരമായി നൽകപ്പെടുന്നു. മബ്‌റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ലെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്. عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ഉംറ മുതല്‍ മറ്റേ ഉംറ വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ പരിഹാരമാണ്. മബ്റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773) عَنْ أَبِي هُرَيْرَةَ، قَالَ سَأَلَ رَجُلٌ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ الأَعْمَالِ أَفْضَلُ قَالَ ‏”‏ الإِيمَانُ بِاللَّهِ ‏”‏ ‏.‏ قَالَ ثُمَّ مَاذَا قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏ ‏.‏ قَالَ ثُمَّ مَاذَا قَالَ ‏”‏ ثُمَّ الْحَجُّ الْمَبْرُورُ ‏”‏ ‏.‏ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺയോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായത് ഏതാണ്?” നബി ﷺ പറഞ്ഞു: “അല്ലാഹുവിലുള്ള വിശ്വാസം (ഈമാൻ).” അദ്ദേഹം വീണ്ടും ചോദിച്ചു: “പിന്നെ ഏതാണ്?” നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരം (ജിഹാദ്).” അദ്ദേഹം വീണ്ടും ചോദിച്ചു: “പിന്നെ ഏതാണ്?” നബി ﷺ പറഞ്ഞു: “പിന്നെ, മബ്റൂറായ ഹജ്ജ്.” (നസാഇ:2624) عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّهَا قَالَتْ يَا رَسُولَ اللَّهِ، نَرَى الْجِهَادَ أَفْضَلَ الْعَمَلِ، أَفَلاَ نُجَاهِدُ قَالَ ‏ “‏ لاَ، لَكِنَّ أَفْضَلَ الْجِهَادِ حَجٌّ مَبْرُورٌ ‏”‏‏.‏ ആയിശാ رضى الله عنها യില്‍ നിന്ന് നിവേദനം: അവ൪ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ,! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ ജിഹാദ് ചെയ്യേണ്ടയോ? നബി ﷺ പറഞ്ഞു: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ ജിഹാദ് മബ്റൂറായ ഹജ്ജാണ്. (ബുഖാരി:1520) ഈ ആരാധനാകർമ്മം (ഹജ്ജ്) നിർവ്വഹിക്കുന്നതിൽ ആളുകൾ വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഹജ്ജിലായാലും മറ്റ് കാര്യങ്ങളിലായാലും എല്ലാവരും ഒരേ പദവിയിലല്ല ഉള്ളത്. മറിച്ച്, ഓരോ അടിമയ്ക്കും തന്റെ ഹജ്ജിന്റെ പൂർണ്ണതയിൽ നിന്ന് ലഭിക്കുന്ന വിഹിതം, ആ ഹജ്ജിന്റെ റുക്നുകളും വാജിബുകളും ശര്‍ത്വുകളും മറ്റ് അനുബന്ധ കാര്യങ്ങളും അവൻ എത്രത്തോളം ഭംഗിയായി പൂർത്തിയാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതിനാൽ, അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച ഒരു അടിമ മബ്റൂറായ ഹജ്ജ് എന്നാൽ എന്താണെന്നും, അതിന്റെ ഗുണങ്ങൾ എന്താണെന്നും, അത് എങ്ങനെ നേടിയെടുക്കാമെന്നും, അതിന്റെ പ്രധാന അടയാളങ്ങൾ ഏതെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹജ്ജിന് നിശ്ചയിക്കപ്പെട്ട മഹത്തായ പ്രതിഫലങ്ങളും വലിയ പുണ്യങ്ങളും നേടിയെടുക്കാൻ ഇത് അവനെ സഹായിക്കും. അല്ലാഹു ആർക്ക് തൗഫീഖ് നൽകുന്നുവോ അവനാണ് യഥാർത്ഥ വിജയി. മബ്റൂറായ ഹജ്ജ് എന്നതിന്റെ അര്‍ത്ഥം മബ്റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ലെന്ന് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്. ഈ മഹത്തായ പ്രതിഫലത്തെ ‘മബ്റൂറായ ഹജ്ജ്” ആയിരിക്കണം എന്ന നിബന്ധനയോടാണ് നബി ﷺ ബന്ധിപ്പിച്ചത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്: ചില ആളുകൾ നിർവ്വഹിക്കുന്ന ഹജ്ജിൽ البرّ (പുണ്യം) കുറഞ്ഞേക്കാം, അല്ലെങ്കിൽ അതിന്റെ പൂർണ്ണത കൈവരിക്കാൻ സാധിച്ചില്ലെന്ന് വരാം. ആളുകൾക്കിടയിലുള്ള അറിവിന്റെയും അർപ്പണബോധത്തിന്റെയും വ്യത്യാസമാണ് ഇതിന് കാരണം. പണ്ഡിതന്മാർ വിശദീകരിച്ചത് പ്രകാരം, മബ്റൂറായ ഹജ്ജ് എന്നാൽ: هو الذي أوقعه صاحبه على وجه البِرِّ ഹജ്ജ് നിർവ്വഹിക്കുന്ന ആൾ, പുണ്യത്തിന്റെ (البِرِّ) എല്ലാ വശങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് നിർവ്വഹിക്കുന്ന ഹജ്ജാണത്. [المنتقى شرح الموطإ (2/234).] അല്ലാഹു സ്വീകരിച്ച ഹജ്ജ് എന്നും ഇതിന് അർത്ഥം പറയപ്പെട്ടിട്ടുണ്ട്. മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ‘ലോകമാന്യതയോ (رياء), സ്ത്രീ-പുരുഷ സംസര്‍ഗമോ (رفث), ദുര്‍വൃത്തിയോ (فسوق) ഇല്ലാത്ത ഹജ്ജ്’ ആണത്. യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജ് എന്നും ഇതിന് വിവക്ഷയുണ്ട്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഹദീസുകളിൽ പറയപ്പെട്ട البِرِّ (പുണ്യം) എന്നതിന്റെ അർത്ഥം വിശദീകരിക്കുന്നതിലും, വലിയ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട ‘മബ്റൂറായ ഹജ്ജ്’ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കുന്നതിലും പണ്ഡിതന്മാരുടെ വിവരണങ്ങൾ വൈവിധ്യമാർന്നതാണ്. قال ابن بطال رحمه الله : (والحجُّ المبرور) هو الذي لا رياء فيه ولا رفث ولا فسوق، ويكون بمال حلال. ഇബ്നു ബത്വാൽ رحمه الله പറഞ്ഞു: മബ്റൂറായ ഹജ്ജ് എന്നാൽ: അതിൽ ലോകമാന്യതയോ, സ്ത്രീ-പുരുഷ സംസര്‍ഗമോ , ദുര്‍വൃത്തിയോ ഇല്ലാത്തതും, അത് ഹലാലായ (അനുവദനീയമായ) സമ്പാദ്യം കൊണ്ട് നിർവ്വഹിക്കപ്പെട്ടതുമാണ്. [شرح صحيح البخاري (4/435)] وقال ابن عبد البرِّ رحمه الله: وأمَّا قوله الحجّ المبرور فهو الحجُّ المتقبَّل. ഇബ്നു അബ്ദിൽ ബർറ് رحمه الله പറഞ്ഞു: മബ്റൂറായ ഹജ്ജ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു സ്വീകരിച്ച ഹജ്ജ് എന്നാണ്. [الاستذكار (4/104).] قال القاضي عياض رحمه الله: قال شَمْر: هو الذي لا يخالطه شيء من المأثم، كما قال تعالى: {الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ }، ومنه: برَّت يمينه إذا سلِم من الحنث، وبرَّ بيْعهُ إذا سلِم من الخداع والخلابة، وقال الحربيُّ: بُرَّ حَجُّك – بضم الباء – وبَرَّ اللهُ حجَّك – بفتحها – إذا رجع مبروراً مأجوراً، وقيل: المبرور: المتقبَّل، وفي الحديث: سئل رسول الله ﷺ ما برّ الحجِّ؟ قال: «إطعام الطعام، وطيب الكلام»، فعلى هذا يكون من البرِّ الذي هو فعل الجميل فيه والبذل منه، ومنه برُّ الوالدين والمؤمنين، ويكون – أيضاً – في هذا كلِّه بمعنى الطَّاعة ويكون بمعنى الصِّدق، وضدّه الفجور، ومنه برَّت يمينه، فيكون الحجُّ المبرور الصَّادق الخالص لله تعالى على هذا. ഖാളി ഇയാദ് رحمه الله പറഞ്ഞു:”ശംർ رحمه الله പറഞ്ഞു: യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്.” അല്ലാഹു പറഞ്ഞതുപോലെ: {ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ തര്‍ക്കമോ ഹജ്ജിനിടയില്‍ പാടുള്ളതല്ല 2/197}. ഇതിൽ നിന്നുള്ളതാണ് ‘പ്രതിജ്ഞ നിറവേറ്റി’ (برَّت يمينه) എന്ന പ്രയോഗം; അതായത്, ഒരാൾ തന്റെ സത്യം ലംഘിക്കുന്നതിൽ നിന്ന് സുരക്ഷിതനാകുമ്പോൾ, ഒരു കച്ചവടം വഞ്ചനയിൽ നിന്നും ചതിയിൽ നിന്നും മുക്തമാകുമ്പോഴാണ് അത് ‘പുണ്യകരമായ കച്ചവടം’ (برَّ بيْعهُ) ആയി മാറുന്നത്. ഇമാം അൽ-ഹർബി رحمه الله പറഞ്ഞു: മബ്റൂറും മഅ്ജൂറും ആയ (ഹജ്ജ് ചെയ്ത്) ഒരാൾ മടങ്ങിവന്നാൽ, (അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ) بُرَّ حَجُّك (താങ്കളുടെ ഹജ്ജ് പുണ്യകരമാകട്ടെ) എന്നും, بَرَّ اللهُ حجَّك (അല്ലാഹു താങ്കളുടെ ഹജ്ജ് പുണ്യകരമാകട്ടെ) എന്നും പറയാവുന്നതാണ്. പറയപ്പെട്ടു: മബ്റൂറായത് എന്നാൽ: സ്വീകാര്യമായത്. നബി ﷺ ചോദിക്കപ്പെട്ടു: “ഹജ്ജിലെ പുണ്യം എന്നാൽ എന്താണ്?” നബി ﷺ പറഞ്ഞു: “ഭക്ഷണം നൽകലും നല്ല രീതിയിലുള്ള സംസാരവുമാണത്.” അതനുസരിച്ച്, ഹജ്ജിലെ പുണ്യം (البِرِّ) എന്നത് അതിൽ ഉൾക്കൊള്ളുന്ന സൽപ്രവൃത്തികളും, മറ്റുള്ളവർക്കായി ചെയ്യുന്ന ഔദാര്യവുമാണ്. മാതാപിതാക്കളോടും വിശ്വാസികളോടും കാണിക്കുന്ന പുണ്യം ഇതിന്റെ ഭാഗമാണ്. കൂടാതെ, ഇതെല്ലാം ‘അനുസരണം’ (الطاعة) എന്നും ‘സത്യസന്ധത’ (الصدق) എന്നുമുള്ള അർത്ഥങ്ങളിലും വരുന്നു. ഇതിന്റെ വിപരീത പദമാണ് ‘അധർമ്മം’ (الفجور). ഒരാൾ തന്റെ സത്യം പാലിച്ചു എന്ന് പറയുന്നതും (برَّت يمينه) ഇതിൽ നിന്നുള്ളതാണ്. അതിനാൽ, ഈ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ‘മബ്റൂറായ ഹജ്ജ്’ എന്നാൽ: അല്ലാഹുവിന് വേണ്ടി മാത്രമായി (ഇഖ്‌ലാസ്സോടെ) നിർവ്വഹിക്കപ്പെട്ട സത്യസന്ധമായ ഹജ്ജ് എന്നാണ് അർത്ഥമാക്കുന്നത്.” [ إكمال المعلم (1/347).] ➖➖➖➖➖➖➖➖ Like Our Thread page: https://www.threads.net/@wisdom_media_channel ➖➖➖➖➖➖➖➖ عن ثور بن يزيد رحمه الله قال: من أمَّ هذا البيت ولم يكن فيه ثلاث خصال لم يسلم له حجُّه؛ من لم يكن له حلم يضبط به جهلَه، وورع عمَّا حرَّم الله عليه، وحسن الصحبة لمَن صَحِبه. ഥൗർ ബ്നു യസീദ് رحمه الله പറഞ്ഞു: “മൂന്ന് കാര്യങ്ങൾ ഒരാളിൽ ഇല്ലെങ്കിൽ, ഈ വീടിനെ (കഅ്ബയെ) ലക്ഷ്യം വെച്ച് വരുന്നവന്റെ ഹജ്ജ് സുരക്ഷിതമായിരിക്കില്ല : തന്റെ വിവരക്കേടുകളെ നിയന്ത്രിക്കാൻ കഴിയുന്ന വിവേകം (حلم), അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സൂക്ഷ്മത (ورع). തന്നോടൊപ്പമുള്ളവരോടുള്ള സൽസ്വഭാവം. [ الاستذكار لابن عبد البر (4/105)، وانظر: الحلم لابن أبي الدنيا رقم(53).] قال النّووي رحمه الله: الأصحّ الأشهر أنَّ المبرور هو الذي لا يخالطه إثمٌ، مأخوذ من البِرِّ وهو الطَّاعة، وقيل: هو المقبول. ഇമാം നവവി رحمه الله പറഞ്ഞു: യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജാണ് മബ്റൂറായ (ഹജ്ജ്) എന്നതാണ് ഏറ്റവും ശരിയും പ്രശസ്തവുമായ അഭിപ്രായം. ‘ബിർ’ (البِرِّ) എന്ന പദത്തിൽ നിന്നാണ് ഇത് സ്വീകരിച്ചിട്ടുള്ളത്, ഇതിന്റെ അർത്ഥം ‘അനുസരണം’ (الطَّاعة) എന്നാണ്. അതല്ല, ‘അല്ലാഹു സ്വീകരിച്ച ഹജ്ജ്’ (المقبول) എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പറയപ്പെട്ടിട്ടുണ്ട്. [المنهاج شرح صحيح مسلم بن الحجاج (9/118-119).] ➖➖➖➖➖➖➖ Like Our Twitter: https://twitter.com/WisdomMedia_ ➖➖➖➖➖➖➖➖ قال القرطبي رحمه الله: «وقال الفقهاء: الحجُّ المبرور هو الذي لم يُعصَ الله تعالى فيه أثناء أدائه، وقال الفرَّاء: هو الذي لم يُعص الله سبحانه بعده، ذكر القولين ابن العربي رحمه الله، قلت -القائل القرطبي-: الحجُّ المبرور هو الذي لم يُعص الله سبحانه فيه، لا بعده، قال الحسن: الحجُّ المبرور هو أن يرجع صاحبُه زاهدا في راغبا في الآخرة، وقيل غير هذا ഇമാം ഖുർതുബി رحمه الله പറഞ്ഞു: “കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞു: ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അല്ലാഹുവിനോട് യാതൊരുവിധ അനുസരണക്കേടും (പാപങ്ങളും) കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്. ഇമാം ഫര്‍റാഅ് رحمه الله പറഞ്ഞു: ഹജ്ജിന് ശേഷം അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്. ഇബ്നുൽ അറബി رحمه الله ഈ രണ്ട് അഭിപ്രായങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഞാൻ (ഇമാം ഖുർതുബി) പറയുന്നു: ഹജ്ജ് നിർവ്വഹിക്കുന്ന വേളയിലും അതിന് ശേഷവും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്. ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdomyouth #WisdomIslam #wisdommedia
wisdomyouth - 1423 WISDOM CmO0p@m nmligmu 002ఫా 01 0000 1423 WISDOM CmO0p@m nmligmu 002ఫా 01 0000 - ShareChat