ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 13 ✍️ രചന - ജിഫ്ന നിസാർ 🥰 ഗിരി ആത്മഹത്യ ചെയ്തു.. അങ്ങനല്ല.. പലരും ചേർന്നവനെ അങ്ങനൊരു അവസ്ഥയിലേക്കെത്തിച്ചു.. ജീവിതത്തിലെ അവസാനപ്രതീക്ഷയുമായി ഓടി വന്ന ഒരുവനെ യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ അവന്റെയാ മരവിച്ച ഹൃദയവേദനയ്ക്കും പിടിച്ചു നിൽക്കാൻ കണ്ടെത്തിയ കച്ചി തുരുമ്പിനും ലക്ഷങ്ങൾ വിലയിട്ട് കൊണ്ട്.. അവനെ കൊണ്ടത് കഴിയില്ലെന്നറിഞ്ഞും അതിൽ തന്നെ പിടിച്ചു നിന്നു. പണമില്ലെങ്കിൽ.. മരിക്കുന്നതാണ് നല്ലതെന്നുള്ള ഒരു മാനസിക നിലയിലേക്കവനെ തള്ളി വീഴ്ത്തിയതിന്റെ ഒരു തരത്തിലുമുള്ള സങ്കടങ്ങളോ ആകുലതയോ ഇല്ലാതെയാണ് അവന്റെയാ ചൂടാറിയ ശരീരത്തിന് കീഴിൽ വിഷ്ണുനാദ് റീത്തു വെച്ചു കൊണ്ട് കൊണ്ട് മാറി നിന്നത്. ഗിരിയുടെ മരണത്തിന്റെ തണുപ്പും പേറി കൊണ്ടുള്ള ആ മുഖത്തെക്ക് നോക്കുമ്പോൾ പോലും അവന്റെ മുഖത്തല്പം പോലും കുറ്റബോധമില്ല. പകരം വല്ലാത്തൊരു ഭാവം. ഗിരിക്കരികിൽ കരഞ്ഞു തളർന്നു കൊണ്ടിരിക്കുന്ന അവന്റെ അമ്മയുടെ തോളിലൊന്നു തൊട്ട് കൊണ്ട് അവരുടെ നഷ്ടത്തിന്റെ അളവ് അടയാളപ്പെടുത്തുന്നവന്റെ നേരെ പ്രഭാകരൻ തുറിച്ചു നോക്കുന്നുണ്ട്. അയാളുടെ ആ ആയിരം അർഥങ്ങൾ നിറഞ്ഞ നോട്ടം കണ്ടിട്ടും വിഷ്ണുവിന് അൽപ്പം പോലും കൂസലില്ല. അല്ലെങ്കിൽ തന്നെ അവനിതു പോലെ ആദ്യമായാണോ ചെയ്യുന്നത്.? ഗിരിക്ക് കൊടുക്കാൻ കഴിയാത്ത ആ വലിയ സഹായം ഇനി അവൻ ഫ്രീ ആയിട്ട് ചെയ്തു കൊടുക്കും. അവനിനി നയാ പൈസ പോലും വേണ്ടി വരില്ല. അതിന്റെ പിറകിൽ എന്തൊക്കെ നൂലാമാല കേസ് കെട്ടുകൾ ഉണ്ടോ അതെല്ലാം അവൻ അവസാനിപ്പിച്ചു കൊടുക്കും. ആ കട തുറന്നു പ്രവർത്തിക്കാൻ എന്തും ചെയ്യും എന്നൊരു സേവനമനസ്ഥിതിയിലേക്ക് അവനാ കുടുംബത്തെ കൊണ്ടെത്തിക്കും.അവനൊപ്പമുണ്ടെന്നുള്ള ധൈര്യം കൊടുക്കും. ഗിരിയെ പോലെ കണ്ടു കൊള്ളാൻ അവന്റമ്മയ്ക്ക് വാക്ക് കൊടുക്കും. അവന്റെ കുഞ്ഞുങ്ങളുടെ നേരെ കരുണ കാണിക്കും. പക്ഷേ അതിന് വേണ്ടിയിനി ഗിരിയുടെ ഭാര്യ അനില കുറെ വിയർത്തു നനയേണ്ടി വരും എന്ന് മാത്രം. അവരുടെ ആവിശ്യം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്നു എന്നൊരു വല വിരിച്ചു കൊണ്ടവൻ അവരെ കെണിയിൽ വീഴ്ത്തും. തിരിച്ചു കയറി രക്ഷപ്പെട്ടു പോണം എന്നവർ അതിയായി ആഗ്രഹിച്ചാലും അതിന് കഴിയാത്ത വിധം അവനാ ചതി കുഴിയുടെ ആഴം പിന്നെയും പിന്നെയും കൂട്ടും. അവനും അവന്റെ കൂടെയുള്ള മേലുദ്യോഗസ്ഥർക്കും മടുക്കും വരെയും.. അല്ലെങ്കിൽ ഗിരിയുടെ പെണ്ണിന്റെ മനസ്സ് മടുത്തു കൊണ്ടവൾ അവനു പിറകെ തന്നെ മരണത്തിലേക്ക് പോകും വരെയും.. പ്രിയപ്പെട്ടവന്റെ ശരീരത്തിനരികെ മരവിച്ചത് പോലിരിക്കുന്ന അനിലയുടെ നേരെ നോക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണിലെ ചിരിക്കാ ഭാവമായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇര വലയിൽ വീഴുന്ന സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരി.. ഇരയെ കെണി വെച്ച് പിടിച്ചു കൊണ്ടതിൽ വീഴ്ത്തി അത് കാണുന്ന വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞ ചിരി.. ഗിരിയുമായി അവനെ കാണാൻ പോയാ നിമിഷത്തെ ശപിച്ചു കൊണ്ടേയിരുന്നു പ്രഭാകരനപ്പോൾ. ഒരു അവസാനശ്രമം എന്നെ കരുതിയൊള്ളു. അത് പക്ഷേ ഗിരിയുടെ അവസാനമാകുമെന്ന് അയാളൊരിക്കലും കരുതിയിട്ടില്ല.. അത്രയും വലിയൊരു പൈസ അവൻ വിലയിടും എന്നും കരുതിയില്ല. എന്തെങ്കിലും പറഞ്ഞു കൊണ്ടവനെ സമ്മതിപ്പിച്ചെടുക്കാം എന്നൊരു വിശ്വാസമുണ്ടായിരുന്നു. ആളൊരു നാറി ആണെങ്കിൽ കൂടിയും കാശ്നോടുള്ള അവന്റെ ആർത്തി.. അത് പക്ഷേ അത്രയും കൂടി പോകുമെന്ന് അയാളും ഓർത്തില്ല. അതിന്റെയൊരു പകപ്പും കുറ്റബോധവും പേറിയാണ് അവനില്ലാതായി പോയാ ആ നിമിഷം മുതൽ അയാളവിടെ നിൽക്കുന്നത്. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ.. അഞ്ചും രണ്ടും വയസ്സുള്ള രണ്ടു പൊടി കുഞ്ഞുങ്ങളുമായി ഇനി ഭർത്താവിന്റെ തണലില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കും എന്നറിയാത്ത അവന്റെ ഭാര്യ അനിലയുടെ കണ്ണിലെ ശൂന്യത.. മാറി നിന്നിട്ടൊന്ന് പൊട്ടി കരയാൻ അയാൾ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നപ്പോൾ. അവനെയീ ഭൂമിയിൽ പിടിച്ചു നിർത്താൻ വേണ്ടി ആ കടയുടെ കാര്യങ്ങൾക്കായി ഓടി നടന്നിട്ടും ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞു കൊണ്ട് താങ്ങളെ എല്ലാം തോൽപ്പിച്ചു കളഞ്ഞ കൂട്ടുകാരന്റെ ചലനം നിലച്ച ശരീരത്തെ തുറിച്ചു നോക്കി അവന്റെ കൂട്ടുകാരും അതേ ഭാരവും പേറിയാണ് നിൽക്കുന്നത്.. ഇതൊന്നും കാണാതെ അറിയാതെ.. ഗിരിയപ്പോൾ സ്വസ്തമായി ഉറങ്ങി കിടന്നു.. ശ്വാസമില്ലെങ്കിലും വളരെ കാലമായിരുന്നു അവനങ്ങനെ എല്ലാം മറന്നു കൊണ്ടൊന്നു സ്വസ്ഥമായി കിടന്നിട്ട്..ഉറങ്ങിയിട്ട്.. 💜💜 നീയെപ്പോ വന്നു.. " ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം സുഗന്ധി വേഗം തന്നെ ചോദിച്ചു. "അമ്മ കലാപരിപാടി ആരംഭിച്ചത്തിന് തൊട്ട് മുന്നേ.. പറയുന്നതിനൊപ്പം തന്നെ കയ്യിലുള്ള കവർ സ്ലാബിൾ വെച്ചിട്ടവൻ വേഗം കല്ലു മോളെ പോയെടുത്തു. കുഞ്ഞപ്പോഴും നിർത്താതെ ചുമച്ചു കൊണ്ടിരിക്കുന്നുണ്ട്.. അവൻ അതിന്റെ നെഞ്ചും പുറവും അമർത്തി തിരുമ്പി കൊടുത്തു. കലാപരിപാടിയോ" സുഗാന്ധിയുടെ മുഖം ചുളിഞ്ഞു.. "ആഹ്.. നാടകം.. ഏട്ടത്തി കുറച്ചു വെച്ച തീ കൂട്ടി വെച്ചിട്ട് അതിലുള്ളത് കരിയും വരെയും അതിലേക്ക് നോക്കി നിന്നിട്ട് അമ്മയ്ക്ക് വഴക്കുണ്ടാക്കാൻ പറ്റിയ പരുവത്തിൽ ആയതും തീ വീണ്ടും കുറച്ചു വെച്ചിട്ട് ഏട്ടത്തിയെ തട്ടി വിളിച്ചു കാണിച്ചു കൂട്ടുന്ന ഈ നാടകം തുടങ്ങിയ നിമിഷം തന്നെ ഞാനും ഇവിടെത്തി നിന്നു ന്നാ പറഞ്ഞത്.." യാതൊരു കൂസലുമില്ലാതെ അത്രയും പറഞ്ഞിട്ട് അവൻ പോക്കറ്റിൽ നിന്നും കൊണ്ട് വന്ന ചോക്ക്ലേറ് എടുത്തു കൊണ്ട് കല്ലുവിന്റെ കയ്യിൽ കൊടുത്തു. കഴിച്ചോ ട്ടോ..കല്ലുമോൾക്ക് വേണ്ടി ചെറിയച്ഛൻ കൊണ്ട് വന്നതാ ട്ടോ.. " ആ കുഞ്ഞ് മുഖം ചുവന്നു പോയിരുന്നു. അതിനൊപ്പം തന്നെ കാശി കൈ നീട്ടി ജനലും കൂടെ തള്ളി തുറന്നതോടെ അൽപ്പം ആശ്വാസമായിരുന്നു. അവനു പിന്നിൽ സുഗന്ധി വിളറി വെളുത്തു നിൽപ്പുണ്ട്. അവനെല്ലാം കണ്ടുവെന്ന് അവർക്കുറപ്പുണ്ട്. "തെറ്റ് കണ്ടാ ഞാൻ ചിലപ്പോൾ ചീത്ത പറയും.. കുഞ്ഞിന് കൊടുക്കാൻ ഭക്ഷണം ഉണ്ടാകുമ്പോൾ അതിലൊരു ശ്രദ്ധ വേണ്ടേ.. അതിനുള്ള ഒരു പാഠമാണ്..ഇനിയിവൾ അടുക്കളയിൽ വന്നിട്ട് ഇത് പോലെ അന്തം വിട്ട് നിൽക്കരുത്. ഇവിടെ വേറേം ആളുകൾ ഉള്ളതാ.. അവരുടെ സേഫ്റ്റി കൂടി എനിക്ക് നോക്കണ്ടേ.." സുഗന്ധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. "തെറ്റ് കണ്ടാൽ ഉറപ്പായും അമ്മ ചീത്ത വിളിക്കും.. ഇനിയിപ്പോ തെറ്റ് കണ്ടില്ലേലും അമ്മ അത് തന്നെ ചെയ്യും.. മറുവശം ഏട്ടത്തി ആണെങ്കിൽ.." കാശിയുടെ മുഖം നിറയെ പുച്ഛമാണ്. "നീ വെറുതെ അനാവശ്യം പറയരുത് കാശി.." അവരുടെ വിരൽ അവനു നേരെ നീട്ടുമ്പോൾ വിറക്കുന്നുണ്ട്. ദേഷ്യം കൊണ്ട്. "ഇതിന്റെ പാതി വീറും വാശിയും മൂത്ത മോനോട് കാണിക്ക്.. ഒരു മനുഷ്യന് ഏതൊക്കെ നിലയിൽ തെറ്റ് ചെയ്യാൻ കഴിയുമോ അതെല്ലാം പുന്നാര മോൻ ചെയ്യുന്നുണ്ട്.. അതൊന്ന് പറഞ്ഞു തിരുത്താൻ നിങ്ങൾക്ക് പറ്റിയ കുറെ സാധു ജനങ്ങൾ രക്ഷപ്പെട്ടു പോകും..ചെയ്ത് കൂട്ടുന്നതിനൊക്കെ ഒടുവിൽ ശിക്ഷ കിട്ടുമ്പോൾ അതും ഈ കുഞ്ഞിന്റെയും പെണ്ണിന്റെയും തലയിൽ കെട്ടി വെക്കാൻ നോക്കി രക്ഷപ്പെട്ടു പോകാം എന്നൊന്നും കരുതേണ്ട.. ദൈവം പൊട്ടനൊന്നുമല്ല..അങ്ങനെ നിങ്ങളെ വെറുതെ വിടില്ല.. അതോർത്തോ.." ദേഷ്യമൊതുക്കാൻ കഴിയാതെ അവനും പല്ല് കടിച്ചു. ഗായത്രി അപ്പോഴും മുഖം കുനിച്ചു കൊണ്ട് നിൽപ്പാണ്. ഇന്നിനി ഇവനീ പറയുന്നതിന് കൂടിയുള്ള ശിക്ഷ താൻ ഏറ്റു വാങ്ങേണ്ടി വരും എന്നുള്ള ഭയത്തിനൊപ്പം തന്നെ.. കാശ്ശിയെ നേരെ നോക്കാൻ കൂടി അവൾക്ക് വയ്യ. ഇത്രയും കാലമായിട്ടും അവനന്ന് പറഞ്ഞു തന്ന വാക്കുകൾ അന്നൊന്നു കേൾക്കാൻ തോന്നിയിരുന്നു എങ്കിൽ താൻ രക്ഷപ്പെട്ടു പോകുമായിരുന്നു എന്നുള്ള കുറ്റബോധം അവനെ കാണുമ്പോൾ ഒക്കെയും അവളെ വല്ലാതെ തകർത്തു കളയും.. "കല്ലു മോളെ കരുതിയല്ലേ ഏട്ടത്തി ഇവിടെ ഇതെല്ലാം സഹിച്ചു ജീവിക്കുന്നത്.. എന്നിട്ടാ കുഞ്ഞ് ശ്വാസമില്ലാതെ ചുമക്കുന്നത് കണ്ടിട്ടും.." കാശിക്ക് കുഞ്ഞിനെ നോക്കുമ്പോൾ അവളുടെ നിഷ്കളങ്ക നിറഞ്ഞ ചിരി കാണുമ്പോൾ ഗായത്രിയോടും ദേഷ്യം തോന്നി.. "കല്ലുന് വേണ്ടി വാങ്ങിച്ചതാ.. എടുത്തു വെച്ചേക്ക് ഏട്ടത്തി.." അവളുടെ മുഖം കണ്ടതും പിന്നെയൊന്നും പറയാൻ തോന്നാതെ കാശി വേഗം താൻ കൊണ്ട് വന്ന കവർ അവൾക്കടുത്തേക്ക് നീക്കി വെച്ചു കൊടുത്തു. മോൾക്കുള്ള ബിസ്കറ്റ്.. മിടായി.. അങ്ങനെ കുറച്ചു സാധനങ്ങളാണ് അതിൽ. വരുമ്പോഴേല്ലാം അങ്ങനെ ഒരു കവർ കൊണ്ട് വരാൻ അവൻ മറക്കാറില്ല. അത് മാത്രമല്ല.. മുത്തശ്ശിയെ കണ്ടിട്ട് മടങ്ങി പോകും വഴി.. ആ കയ്യിൽ ചുരുട്ടി വെച്ചു കൊടുക്കുന്ന കുറച്ചു നോട്ടുകൾ.. അതും തനിക് തരാൻ വേണ്ടിയുള്ളതാണെന്ന് ഗായത്രിക്കറിയാം. ആ വീട്ടിൽ അവളെങ്ങനെയാവും ജീവിക്കുന്നതെന്ന് അവനാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. അത് തന്നെയാണ് അവിടാർക്കും ഒട്ടും പിടിക്കാത്തതും. ഒരു വേലകാരി ആയി കൂടി താങ്കൾ പരിഗണന കൊടുക്കാത്ത ഒരുവൾ.. അവളുടെ കുഞ്ഞ്. അവർക്ക് രണ്ടു പേർക്കും അവൻ കൊടുക്കുന്ന പരിഗണന.. അതിനവർ പറയുന്ന പേര് വേറെയാണ്.. കാശിക്ക് അതൊന്നും അത്ര പുതുമയുള്ള കാര്യവുമല്ല.. "എന്നോട് വഴക്കുണ്ടാക്കാൻ വേണ്ടിയാണോ നീയിപ്പോ വന്നത്..?" സുഗന്ധി അവനോട് ചോദിച്ചു. "എനിക്ക് വേറെ പണിയുണ്ട്.. അവനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു. "പിന്നെ.. കളക്ടർ ഉദ്യോഗമല്ലേ.. ആ വളയം പിടിച്ചു തിരിച്ചു നടക്കുന്നവന്റെ ഒരു തിരക്ക്.." സുഗന്ധി അവനെ കളിയാക്കി. "കൊച്ചിനെ പിടിക്കേട്ടത്തി.. ഞാൻ മുത്തശ്ശി യെ പോയെന്നു കാണട്ടെ.. എനിക്കുടനെ പോണം.." കാശി കല്ലു മോളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു കൊണ്ട് കാശി സുഗന്ധി പറഞ്ഞത് ഗൗനിച്ചത് കൂടിയില്ല.. "വെറുതെയല്ല വിഷ്ണു പറയുന്നത്.. അവനില്ലാത്ത സ്നേഹമാ നിനക്കീ നാശങ്ങളോട്.. നാട്ടുകാരും അവനും ഇല്ലാത്തതൊന്നുമല്ല....." കാശിയുടെ നോട്ടം കണ്ടതും സുഗന്ധി പാതിയിൽ നിർത്തി. കാശി കുഞ്ഞിനെ ഗായത്രിക്ക് കൊടുത്തു. കുഞ്ഞിനെ കൊണ്ട് പോ.. അവന്റെ മുഖം വലിഞ്ഞു മുറുകി.. ഗായത്രി വിറയലോടെ അവിടെ നിന്നും പിൻവാങ്ങി. പറയുന്നത് കുഞ്ഞ് കേൾക്കരുത് എന്നുള്ളത് കൊണ്ടാണ് അവനങ്ങനെ പറഞ്ഞതെന്ന് അവൾക്കറിയാം. രണ്ടു വയസ്സുള്ള കുഞ്ഞിനോട് അവൻ കാണിക്കുന്ന കരുണയുടെയും കരുതലിന്റെയും പാതിയെങ്കിലും ഇവിടുള്ളവർ കാണിച്ചെങ്കിൽ എന്നാണ് അവളപ്പോൾ കരുതിയത്.. "നിങ്ങളുടെ പുന്നാര വിഷ്ണുവിന്റെ ചിലപ്പെനിക്ക് പുല്ലാണ്.. അപ്പൊ അത് വിട്.. പിന്നെ നാട്ടുകാർ.. കാശി നാഥൻ എന്തെന്ന് നിങ്ങളെക്കാൾ ഈ നാട്ടുകാർക്ക് അറിയാം.. അപ്പൊ പിന്നെ മോൻ പറയുന്ന ചെറ്റത്തരം നാട്ടുകാരുടെ പറ്റിലേക്ക് കൂടി എഴുതി ചേർത്ത് പരിപാടി വലുതാക്കാൻ നോക്കണ്ട.. അത് നടക്കില്ല.." കാശിയുടെ കണ്ണുകൾ ചുവന്നു പോയിരുന്നു. "പിന്നെ.. നിങ്ങളുടെ വിഷ്ണു മോൻ ആ കുഞ്ഞിനോട് കാണിക്കുന്നതിലും കൂടുതൽ സ്നേഹം ഞാൻ കാണിക്കുന്നത് നിങ്ങളും അവനും പറയുന്ന ആ മറ്റേടത്തെ ബന്ധം കൊണ്ടല്ല.. എന്റേം എന്റെ അച്ഛന്റേം ചോര തന്നെയാ ആ കുഞ്ഞ് ഞരമ്പിൽ ഓടുന്നത്.. വിഷ്ണു നാദ് അത് വിശ്വാസിച്ചാലും ഇല്ലേലും എനിക്കതിൽ നല്ല ഉറപ്പുണ്ട്.അല്ലെങ്കിൽ... അവനൊന്നു നിർത്തിയിട്ടു കുറച്ചു കൂടി സുഗന്ധിയുടെ അരികിലേക്ക് നീങ്ങി നിന്നു. "നിങ്ങളുടെ ഈ ചെറ്റത്തരവും ചീഞ്ഞ സ്വഭാവവും പിന്നെ നിങ്ങളുടെ മഹാനായ മോന്റെ തിരു മോന്തയും കണ്ടു കൊണ്ടാ പെണ്ണിവിടെ നിൽക്കില്ല.." കുത്തി തുളയും പോലുള്ള ആ വാക്കുകൾ.. സുഗന്ധി പകച്ചു നിന്നു.. തുടരും.. പിന്നല്ലാതെ... ഒരു ചുകന്ദി...വന്നേക്കുന്നു. ശെരിയാക്കി തരാ ട്ടാ 😡 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat