*പ്രതീക്ഷയോടെ!!...*
*Part - 59*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഡയറി എടുത്ത് അഫ്ലഹ് റൂമിൽ പോയി ജനൽ ഒക്കെ തുറന്നിട്ട്.
അവൻ ഡയറി വായിക്കാൻ തുടങ്ങി....
ആദ്യപേജിൽ ഒരുപാട് ദിക്റുകൾ ഒക്കെ എഴുതി വച്ചിട്ടുണ്ട്.
ഒന്നും നല്ല വ്യക്തമാകുന്നില്ല.
പിന്നെയുള്ള പേജുകളും മറച്ചു നോക്കി. അവിടുന്ന് തുടങ്ങുകയായിരുന്നു. ഉമ്മിയുടെ ജീവിതകഥ!
************
ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട എന്നെയും ഇക്കാക്കയായ അബുകാനെയും വളർത്താൻ ഉമ്മി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
ചെറുപ്പം തൊട്ടേ അബു കാക്ക ജോലിക്ക് പോയി തുടങ്ങിയിരുന്നു.
എനിക്ക് ഈ ക്ലാസ് ഒക്കെ എടുത്തു കൊടുക്കുന്നത് വലിയ താല്പര്യമായിരുന്നു.
പഠനത്തിനുശേഷം ഞാൻ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കും.
വായിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാൻ.
അപ്പോൾ അബുക്കാക്ക വരുമ്പോൾ എനിക്ക് ഒരുപാട് പുസ്തകങ്ങൾ കൊണ്ടുതരുമായിരുന്നു.
അന്നേ എനിക്ക് പർദ്ദ , ഹിജാബ് വേഷങ്ങളോട് വലിയ താല്പര്യമായിരുന്നു.
പയ്യെ പയ്യെ എന്റെ വേഷവും ഞാൻ പർദ്ദയും നിഖാബുമാക്കി മാറ്റി.
പിന്നീട് ഇക്കാക്ക കൊണ്ടുവന്ന പല പുസ്തകങ്ങളും വായിച്ച്. ചുരുക്കത്തിൽ ഞാൻ തന്നെ മാറിയിരുന്നു.
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെയും സഹാബാക്കളുടെയും മഹതിമാരുടെയും ഒക്കെ ചരിത്രം ഈ പാപിയുടെ ഹൃദയത്തിലും വല്ലാത്ത മാറ്റം വരുത്തി.
പിന്നീട് ഈ മിസിരിയ മാറുകയായിരുന്നു. തനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ മറ്റുള്ളവരിലേക്കും പങ്കുവെച്ചു.
അന്നൊരു വെള്ളിയാഴ്ച ദിവസം.
ജുമുഅ കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഇക്കാക്ക വരുമ്പോൾ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു.
അന്നവർ ഭക്ഷണം കഴിച്ച് പിരിഞ്ഞു. അതിനുശേഷം ഞങ്ങൾ ഇരിക്കുമ്പോൾ ഇക്കാക്ക ഉമ്മയോട് പറയുന്നത് കേട്ടു.
“അതെന്റെ ഒരു സുഹൃത്താണ്. ഓന്ക്ക് മിസിരിന് ഭയങ്കര ഇഷ്ടായോലും. കല്യാണം അന്വേഷിച്ചിട്ടുണ്ട്”
അപ്പോൾ താൻ വല്ലാതെ നാണിച്ചു. തന്നെ എങ്ങനെ അയാൾ കണ്ടു.
ഹാ... എന്തേലും ആവട്ടെ വിചാരിച്ച് ഞാൻ അത് മനസ്സിൽ നിന്ന് വിട്ടു കളഞ്ഞു.
പിന്നെ അവര് കുടുംബവുമായി കാണാൻ വന്നിരുന്നു. അന്ന് അവരെ ഫാമിലിക്കൊന്നും ഈ ബന്ധത്തിന് വലിയ താല്പര്യം ഇല്ലായിരുന്നു.
എന്തോ അവരെ ഫാമിലി സ്റ്റാറ്റസിന് പറ്റിയ ഒരു ഫാമിലി അല്ല എന്നതൊക്കെ ആയിരുന്നു പ്രശ്നം.
പക്ഷേ അവിടെ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ചെക്കന്റെ വാക്ക്!
“അവളെ ഞാനല്ലേ കെട്ടുന്നത്. എനിക്കില്ലാത്ത പ്രശ്നമൊന്നും നിങ്ങൾക്കാർക്കും വേണ്ട. അവളെ എനിക്കിഷ്ടപ്പെട്ട് ഞാൻ വിവാഹം കഴിക്കുന്നു.”
അന്നത്തെ പ്രശ്നത്തിന് ശേഷം ഞങ്ങളെ വിവാഹം കഴിഞ്ഞു.
എന്തുകൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ദാമ്പത്യജീവിതം.
പക്ഷേ ബഷീറിക്കാന്റെ ജ്യേഷ്ഠന്മാര്.അവരെ വാക്കിന് വിലകൽപ്പിച്ചില്ലെന്നും പറഞ്ഞ് ഇക്കാനെ ആ വീട്ടിൽ നിന്നും പുറത്താക്കി.
അവിടെ ഉമ്മാക്ക് ഒരു ഇഷ്ടക്കുറവും ഇല്ലായിരുന്നു.
“നിനക്കെന്താ എത്ര പണക്കാരുടെ വീട്ടിൽ നിന്നും പെണ്ണ് കിട്ടാത്തത് കൊണ്ടാണോ ഒരു പാവപ്പെട്ട വീട്ടിൽ നിന്നും പെണ്ണിനെ കൊണ്ടുവന്നിരിക്കുന്നു”
എന്നൊക്കെ അന്ന് ബഷീറിക്കാന്റെ ഇക്കാക്കാര് പറഞ്ഞിരുന്നു.
അവര് പറഞ്ഞതിലും തെറ്റില്ലായിരുന്നു. അവരുടെ തറവാട് ഒരു പേരുകേട്ട തറവാട് തന്നെയാണ്.
ബഷീർക്കാക്ക് ഒരിക്കലും ഈ പാവപ്പെട്ടവളെ കെട്ടേണ്ട ഒരു ഗതികേടും ഇല്ല.
അപ്പോഴൊക്കെ ബഷീർക്ക എന്നെ ചേർത്തുപിടിച്ചു പറയുമായിരുന്നു.
“മിസിരീ... പണമൊന്നും എനിക്ക് ആവശ്യമില്ല. എനിക്ക് നിന്നെയും നിൻറെ ഈ സ്വഭാവത്തെയുമാണ് ഞാൻ സ്നേഹിച്ചത്. നമ്മളെ മക്കളും നിന്നെപ്പോലെ തന്നെയായിരിക്കണം എന്നാണ് എൻറെ ആഗ്രഹം”
ബഷീർക്കാ അതു പറഞ്ഞാൽ ഈ മിസിരി പറയും.
“എനിക്കിഷ്ടം നമ്മളെ മക്കൾ നിങ്ങളെ പോലെ ആവാനാ...”
അങ്ങനെ മനോഹരം നിറഞ്ഞ ഞങ്ങളുടെ ദാമ്പത്യജീവിതം മുന്നോട്ടു പോയി.
അതിനിടക്ക് അബുക്കാന്റെ വിവാഹം കഴിഞ്ഞു. അബുക്കാന്റെ അധ്വാനഫലമായി ഞങ്ങളുടെ വീട് പുതുക്കിപ്പണിതു.
എൻറെ നാത്തൂനായി അബുക്കാന്റെ പെണ്ണായി ഞങ്ങളെ വീട്ടിലേക്ക് സെമീറ കടന്നുവന്നു.
എൻറെ ഒരു വയസ്സിനു മൂത്തതായിരുന്നു അവൾ.
സമീറ കുറച്ച് ഉള്ള കുടുംബത്തിൽ നിന്ന് വന്നവൾ ആയിരുന്നു.
പക്ഷേ അതിൻറെ യാതൊരുവിധ അഹങ്കാരവും അവളില്ലായിരുന്നു.
ഒരു പാവം പെൺകുട്ടി.
എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി.
എന്തുകാര്യവും തുറന്നു പറയാവുന്ന ഒരു കൂട്ടായി മാറി.
മനോഹരമായ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വന്നു.
ഞങ്ങളെ മകൻ മുഹമ്മദ് അഫ്ലഹ്.
പ്രസവത്തോടനുബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകൾ കാരണം എന്റെ മകനെ എന്നിലേക്ക് അടുപ്പിക്കില്ലായിരുന്നു.
അന്നൊക്കെ ഞാൻ വല്ലാതെ തളർന്നുപോയി. പക്ഷേ എന്നെ ചേർത്തുപിടിച്ചുള്ള ബഷീർക്കാന്റെ സാമീപ്യം എന്നിൽ ആശ്വാസം പകർന്നു.
അന്നൊക്കെയും എൻറെ കുഞ്ഞിൻറെ കാര്യം നോക്കിയിരുന്നത് സമീറ ആയിരുന്നു.
അവന് മുലപ്പാൽ കൊടുത്തത് വരെ അവളായിരുന്നു.
ഇടയ്ക്കിടെ അവൾ എൻറെ അടുത്ത് വന്നിരുന്ന് കുഞ്ഞിനെ കാണിച്ചു തരും.
അപ്പോഴൊക്കെയും എനിക്ക് തോന്നിയിട്ടുണ്ട് “എൻറെ കുഞ്ഞ് അവളെടുക്കൽ സുരക്ഷിതമാണെന്ന്.”
പിന്നീട് ഞാനെല്ലാം ഓക്കെ ആയി.
പിന്നെ ഞങ്ങൾ മൂന്നുപേരും ഉള്ള ലോകം!
അതിനിടയ്ക്ക് ഞാൻ രണ്ടാമതും പ്രഗ്നൻറ് ആയി. ഞങ്ങളുടെ ഇടയിലേക്ക് ഞങ്ങളെ ഇഷ മോൾ വന്നു.
പിന്നീട് ഞങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.
പക്ഷേ അതിനേക്കാൾ ഏറെ ഞങ്ങളെ സങ്കടപ്പെടുത്തിയത് ഇതുവരെയായിട്ടും അബുകാക്കും സെമിക്കും കുഞ്ഞു പിറന്നില്ല എന്നതായിരുന്നു.
എൻറെ ഹൃദയത്തിൽ അതൊരു വിങ്ങൽ ആയിരുന്നു.
അവൾ സങ്കടങ്ങളൊക്കെ എന്നോട് പറഞ്ഞു കരയുമായിരുന്നു.
ഞാൻ ഒരുപാട് ആശ്വാസവാക്കുകൾ സമ്മാനിച്ച് അവളെ സമാധാനിപ്പിക്കും.
അതൊന്നും മതിയാവില്ല എന്നറിയാം
“നമ്മളെ അഫ്ലു മോനും ഇഷ മോളും നമ്മുടെ മക്കളെന്നെ അല്ലെ”
എന്ന എന്റെ വാക്കുകൾ അവൾക്ക് ചിലപ്പോൾ ആശ്വാസം നൽകുമെന്ന് തോന്നും.
അഫ്ലുമോനെയും ഇഷ മോളെയും കളിപ്പിക്കുമ്പോൾ എൻറെ സങ്കടങ്ങൾ അറിയില്ല എന്നും അവൾ എടുക്കെന്നോട് പറഞ്ഞിട്ടുണ്ടല്ലോ...
പിന്നീട് എൻറെ മകൻ അവിടെ തന്നെയായിരുന്നല്ലോ...
കുഞ്ഞു പെങ്ങളെ കാണണമെന്ന് തോന്നുമ്പോൾ അവരെ അബുപ്പായെ യും കൊണ്ട് വരുമായിരുന്നു.
അങ്ങനെ ഒരു ദിവസം കാക്കാനെ കാണണം എന്നും പറഞ്ഞു വാശിപിടിച്ച് രണ്ടു വയസ്സുകാരി ഇഷ മോൾ.
ജോലികഴിഞ്ഞ് വന്ന ക്ഷീണം മാറ്റാനും കൂടെ ഇടയില്ലാതെ മോളെ വാശിക്ക് മുന്നിൽ ആ പിതാവ് മാറ്റി ഒരുങ്ങിയത് അല്ലായിരുന്നോ...
അവസാന യാത്രയ്ക്കായ്...
അന്ന് ഞാനും ഇഷമോളും ബഷീർക്കായും കൂടി അഫ്ലുമോനെ കാണാൻ വേണ്ടി പുറപ്പെട്ടതായിരുന്നു എൻറെ വീട്ടിലേക്ക്...
റോഡിൻറെ സൈഡിലൂടെ നടന്നു നീങ്ങുന്ന ഞങ്ങളുടെ നേരെക്ക് ഒരു കാർ വരുകയായിരുന്നു.
ആ ആക്സിഡന്റിൽ ഞങ്ങളെയൊക്കെ ഒറ്റക്കാക്കി മൂപ്പര് പോയി....
പരാതിയോ... പരിഭവമോ... ഇല്ല റബ്ബെ!
എല്ലാം നിൻറെ തീരുമാനം!!
**************
അതുവരെ വായിച്ചു കഴിഞ്ഞതും അഫ്ലഹ് ആ ഡയറിയിലേക്ക് തന്നെ നോക്കി നിന്നു.
ഇനിയുമുണ്ട് ഒരുപാട് വരികൾ.
അവൻക്ക് വായിച്ചു തീർക്കാൻ കഴിഞ്ഞില്ല.
ഉപ്പയുടെയും ഉമ്മയുടെയും ഹള്റത്തിലേക്ക് അവൻ ഫാത്വിഹ ഓതി ഹദിയ ചെയ്തു.
അവൻ ശബ്ദമില്ലാതെ കരഞ്ഞു.
ഉമ്മീ... ഉപ്പാ... നിങ്ങളെ കാണാൻ കൊതിച്ച് ഒരു മകനിവിടെയുണ്ട്.
ഇത്രമേൽ മനോഹരമായിട്ട് എനിക്ക് ജന്മം നൽകിയിട്ടും എൻറെ ഓർമ്മകളിൽ പോലും നിങ്ങളുടെ മുഖം വ്യക്തമാവുന്നില്ലല്ലോ...
എന്ന് ആരോടൊക്കെയോ പറഞ്ഞ് അവൻ ഏങ്ങി ഏങ്ങി കരഞ്ഞു.
തന്റെ മുടി ഇഴകളിലൂടെ സഞ്ചരിക്കുന്ന വിരൽ സ്പർശ മറിഞ്ഞ് അവൻ തല ഉയർത്തി നോക്കി.
“കിടന്നോ...”
തൻറെ തലയിൽ മസാജ് ചെയ്തുകൊണ്ട് പറയുന്നവളെ കാണെ അവനിൽ നിഷ്കളങ്കത വിരിഞ്ഞു.
ഐഷു. നമ്മൾ നമ്മളെ ഉമ്മിന്റെ ഉപ്പാൻറെ മക്കളായി ജനിച്ചതിൽ എന്ത് ഭാഗ്യാലെ! റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവൂല. "അഫ്ലഹ്"
അൽഹംദുലില്ലാഹ്.... ഇക്കാക്ക കരഞ്ഞിണോ... എന്തിനാ കരയിണെ. "ഐഷു"
“ഉമ്മിനേയും ഉപ്പാനെയും കാണാൻ പൂതിയായി. അത്രതന്നെ!”
ഒരു നിഷ്കളങ്കതയോടെ പറയുന്ന അഫ്ലഹിനെ ഐഷു നോക്കി.
ഐഷുവിന്റെ കണ്ണുകൾ നിറയാൻ വെമ്പുന്നത് കാണെ അഫ്ലഹ് എഴുന്നേറ്റിരുന്നു.
അവൻ വിഷയം മാറ്റാൻ ശ്രമിച്ചു.
എൻറെ ഐഷുവിനെ ഒരാൾ ഇഷ്ടാന്ന് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് ആലോചിക്കാം. ആളെ നിനക്ക് അറിയുമായിരിക്കും. നിഹാദില്ലെ! അവന. "അഫ്ലഹ്"
അത് കേട്ടതും ഐഷുവിന്റെ മുഖഭാവം മാറി. അവൾ അഫ്ലഹിനെ അടിക്കാനായി തുനിഞ്ഞതും.
“നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം!”
അഫ്ലഹ് കൈകൾ കൊണ്ട് തടഞ്ഞു പറഞ്ഞു
“എനിക്ക് ഇക്കാക്കാനെ പോലെ ഒരു ഉസ്താദിനെയാ വേണ്ടെ.”
ഐഷു വായിൽ വിരല് കടിച്ചുകൊണ്ടു പറഞ്ഞു.
ഹാ... നിൻറെ ഇഷ്ടം എന്താണോ അതാണ് നമ്മളൈം ഇഷ്ടം. "അഫ്ലഹ്"
കാര്യത്തിൽ അഫ്ലഹ് നിഹാദ് എന്ന് എടുത്തിട്ടത് ആ വിഷയത്തിൽ ഒരു മാറ്റം മാത്രമായിരുന്നു.
ഐശുവിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.....
(തുടരും)
إن شاء الله
~✍️ binth_ahsani_2
📌 *ഷെയർ ചെയ്യുന്നവർ പേര് നീക്കം ചെയ്യാനൊ മറ്റു തിരുത്തലുകൾ വരുത്താനോ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു📌*
മുത്തിന്റെ ചാരത്തേക്ക് സ്വലാത്ത് ചൊല്ലാൻ മറന്നിടല്ലെ...
*🤍🌼 فَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ*
*لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا*🌼🤍
ദുആയിലൊരിടം പ്രതീക്ഷിക്കുന്നു...
~🥹💚 #📔 കഥ

