*📖STORY TIME 🖋*
📌➖🔳➖📌➖🔳➖📌
_♥ *അവള്‍*♥_
▪▫▪▫▪▫▪▫▪
_*പതിവിലും വൈകിയാണ് ഇന്ന് ക്ലിനിക്കില്‍ തിരക്കൊഴിഞ്ഞത്, റിസപ്ഷനിലുള്ള നാഇഫിനോട് ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ നേരത്തെ അപ്പോയിന്‍മെന്‍റെടുത്ത ഒരു പേഷ്യന്‍റ് കൂടി എത്താനുണ്ടെന്നുള്ള മറുപടി ആണ് കിട്ടിയത്.*_
_*ഇക്ക ഓഫീസില്‍ നിന്നും എത്താന്‍ വൈകുമെന്നതിനാല്‍ അവരെ കാത്തിരിക്കാം എന്നു കരുതി....*_
_*പത്തു മിനുറ്റിനു ശേഷം കണ്‍സല്‍ടിങ് റൂമിലേക്ക് കടന്നു വന്ന പെണ്‍കുട്ടിയെ കണ്ട് ഒന്നു ഞെട്ടി കൂടെ രണ്ട് യുവതികളും ഉണ്ട്,ഉമ്മയാവാം അല്ലെങ്കില്‍ സഹോദരി..*_..
_*പെണ്‍കുട്ടിയേയും കൂടെയുള്ള ഒരു യുവതിയേയും കണ്ടപ്പോള്‍ ആരോ നിര്‍ബന്ധിച്ച് കൊണ്ടു വന്ന പോലെയുണ്ട്....*_
_*എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ പെണ്‍കുട്ടിക്ക്, ഹേയ് അവളെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല....വരട്ടെ സംസാരിക്കുമ്പോള്‍ അറിയാമല്ലോ...*_
_*'മാഡം ഇതെന്‍റെ സഹോദരിയും മകളുമാണ്, ഇവള് ഇപ്പോ ഭര്‍ത്താവിനെ വേണ്ട എന്നു പറഞ്ഞ് ഡിവോസിന് ചോദിച്ചിരിക്കുകയാണ്.....ഒന്ന് സംസാരിച്ച് ആ തീരുമാനത്തില്‍ നിന്നും ഇവരെ ഒന്ന് പിന്തിരിപ്പിക്കണം.....'*_
_*പെണ്‍കുട്ടിക്കും മാതാവിനും കൂടെ ഉള്ള സ്ത്രീയാണത് പറഞ്ഞത്, ചെമ്പിനില്ലാത്ത ചൂട് മൂടിക്ക് എന്നു പറഞ്ഞ പോലെ പെണ്‍കുട്ടിയേക്കാള്‍ ടെന്‍ഷന്‍ ഉമ്മയുടെ സഹോദരിക്കാണ്......*_
_*പതിയെ അവരെ പുറത്താക്കി ഉമ്മയോട് സംസാരിക്കാം എന്നു കരുതി...*_
_*'നിങ്ങള്‍ ഒന്ന് പുറത്തിരിക്കുമോ...ഞാന്‍ ഇവരോട് ഒന്ന് സംസാരിക്കട്ടെ....'*_
_*ഒരല്പം നീരസത്തോടെയാണ് അവര്‍ എഴുന്നേറ്റ് പോയത്. അവര്‍ പോകുന്ന വഴിയേ നോക്കി നിന്ന പെണ്‍കുട്ടിയുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു....*_
_*അവളെ കണ്ണിലെ തിളക്കവും കപടതയില്ലാത്ത ആ പുഞ്ചിരിയും, മതിയായിരുന്നു അവളെത്രത്തോളം സന്തോഷവതിയാണെന്നറിയാന്‍....*_
തന്‍റെ മകളുടെ നിറഞ്ഞ പുഞ്ചിരി ആ മാതാവിലും ആശ്വാസമാകുന്ന പോലെ തോന്നി....
' ഉമ്മാ...ഇത് മകളാണല്ലേ....എന്തിനാ അവള്‍ ഡിവോസ് ആവശ്യപ്പെട്ടത്...? എത്ര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്.....'
' അതെ മകളാണ്, വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു....അവള്‍ക്ക് അവന്‍റെ കൂടെ ഈ ബന്ധം തുടര്‍ന്നു പോകാന്‍ പറ്റില്ല എന്നു പറഞ്ഞു.....ഈ ചെറു പ്രായത്തില്‍ തന്നെ ഒത്തിരി അനുഭവിച്ചു എന്‍റെ മോള്.....മതി അവള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ അത് ഒഴിവാക്കുന്നത് തന്നെ ആണ് നല്ലത്....ഇത്രയും കാലം അവളെ ഒരു വാക്കിലാണ് ബന്ധം നീണ്ടു പോയത്, അല്ലെങ്കില്‍ മുമ്പേ തന്നെ ഇരു വഴിക്ക് തിരിയുമായിരുന്നു ഈ ബന്ധം......
എനിക്കും ഇവളുടെ ഉപ്പാക്കും വേണ്ടത് ഇവളെ സന്തോഷം നിറഞ്ഞ ജീവിതമാണ്....ത്വലാഖ് കൊണ്ട് അവള്‍ക്ക് നഷ്ടപ്പെട്ട സന്തോഷവും ജീവിതവും തിരികെ ലഭിക്കും എങ്കില്‍ ഏതറ്റം വരെ പോയാലും ഈ ബന്ധം വേര്‍പെടുത്താന്‍ ഞങ്ങള്‍ അവളുടെ കൂടെ ഉണ്ടാകും.....'
പതറാതെയുള്ള ആ മാതാവിന്‍റെ വാക്കുകള്‍ക്ക് ഊരിപ്പിടിച്ച വാളിനേക്കാള്‍ മൂര്‍ച്ചയേറിയിരുന്നു. നൊന്തു പെറ്റ മാതാവ് തന്നെ ഇങ്ങനെ സപ്പോര്‍ട്ടായി ആ കുട്ടിക്കുള്ളതില്‍ അവളോടെനിക്ക് അസൂയ തോന്നി.
എന്തിനും, ഏതാപത്തു ഘട്ടത്തിലും കൂടെ നില്‍കുന്ന കുടുംബമുണ്ടെങ്കില്‍ എവിടേയും നാം തളരില്ല......
ഉമ്മയോട് അല്പം കൂടി സംസാരിച്ച് അവരോടും പുറത്തിരിക്കാന്‍ പറഞ്ഞു, എന്തു കൊണ്ടോ പെണ്‍കുട്ടിയോട് ഒന്നു സംസാരിക്കാന്‍ മനസ്സു പറയുന്നത് പോലെ....
'എന്താഡോ തന്‍റെ പേര് എന്തിനാ പഠിക്കുന്നത്....'
'ആയിശ, പി ജി....'
ആയിശ, ആ പേരു കേട്ടപ്പോള്‍ തന്നെ എന്തോ അവളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഒരു ആഗ്രഹം....'
'എന്താഡോ...ഡിവോസില്‍ തന്നെ ഉറച്ച് നില്‍കുകയാണോ താന്‍....'
'ഹ്മ്മ്മ്....ഈ റിലേഷന്‍ തുടര്‍ന്ന് പോകുന്നതിലും ഉത്തമം ഡിവോസ് തന്നെയാണ്.....ഇങ്ങനെ ഒരു ഭര്‍ത്താവുണ്ട് എന്നതിലും നല്ലത് ഭര്‍ത്താവില്ല എന്നതാണ്.
സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം വേണ്ട എന്നു വച്ച് ജീവിച്ചു.......പക്ഷെ, ഭര്‍ത്താവെന്നു പറയുന്നവന്‍ തരുന്ന സ്നേഹം പോലും കപടമാണെന്ന് ദിനം തോറും മനസ്സിലായിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആരെ കാത്ത് നില്‍കാനാണ്...
ആരെന്ത് കുറ്റപ്പെടുത്തിയാലും, പരിഹസിച്ചാലും ഉപദ്രവിച്ചാലും ജീവന്‍റെ പാതി കൂടെ ഉണ്ടെങ്കില്‍ ഏതൊരു പെണ്ണിനും സമാധാനമാണ്....അവളെ വേദനകള്‍ എല്ലാം...''നിനക്ക് ഞാനുണ്ട്'' എന്ന ഭര്‍ത്താവിന്‍റെ ഒരു വാക്കില്‍ അലിഞ്ഞില്ലാതാകും.
എന്നാല്‍ ഇതൊന്നുമില്ലാതെ, നാളെ എന്നെ സ്നേഹിക്കും അടുത്ത ദിവസം സ്നേഹിക്കും, എന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു....മതിയായി.
കപടത ഇല്ലാതെ, സ്നേഹത്തോടെ ഒരു നോട്ടം മതിയായിരുന്നു....
കഴിഞ്ഞത് കഴിഞ്ഞു, എന്തിനാ എല്ലാം ചിക്കി ചികയുന്നത് അല്ലേ....മറന്നു തുടങ്ങി എല്ലാം...
അതിനായി മനസ്സ് ഒരുങ്ങി, അല്ല ഞാന്‍ തന്നെ ഒരുക്കി....
നമ്മള്‍ ഒരാളെ എത്ര സ്നേഹിച്ചാലും തിരികെ വേദനയും,അവഗണനയും,കപടമായ സ്നേഹവും മാത്രം കിട്ടിയാല്‍, സ്വാഭാവികമായും നമ്മുടെ ഉള്ളിലെ സ്നേഹം അത് വെറുപ്പായി മാറും പിന്നെ ദേഷ്യമായിരിക്കും അവരോട്...അങ്ങനെ ഒരു അവസ്ഥയിലെത്തിയിരിക്കുന്നു ഞാന്‍...''
'അപ്പോ തനിക്ക് ഒരല്പം പോലും കുറ്റബോധം ഇല്ലേ പെട്ടെന്നൊരു ദിവസം അവനോട് ഡിവോസ് ചോദിച്ചതില്‍....'
'അങ്ങനെ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു,പക്ഷേ ഇപ്പോള്‍ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല....
ഞങ്ങള്‍ ചോദിച്ചതും ഒഴിവാക്കിയത് ഇഷ്ടമില്ലാഞ്ഞിട്ടാണ്, ആദ്യമേ ഇഷ്ടമില്ലാതെയാണ് വിവാഹം ചെയ്തതെന്ന്.....ഞാന്‍ മണ്ടി ആയി അവസാനം....
പക്ഷെ പരിഭവം ഉണ്ട് എന്നോട് തന്നെ, ഇത്രയും കാലം ഞാന്‍ മൗനി ആയത് മൂലം അല്ലെ എന്‍റെ ജീവിതം ഇങ്ങനെ ആയത് എന്നതില്‍....പെണ്ണിന്‍റെ മാതാ പിതാക്കള്‍ക്ക് വാക്കു കൊടുത്ത് അവള്‍ക്ക് മഹറും കൊടുത്ത് ഭാര്യയായി കൂടെ കൂട്ടുന്നത് ജീവിത കാലം മുഴുവന്‍ അവള്‍ക്ക് താങ്ങും തണലും ആവണം,അല്ലാതെ അവള്‍ക്കു മുന്നില്‍ തകര്‍ത്ത് അഭിനയിച്ച് അവള്‍ കാണാതെ തനിസ്വഭാവം എടുക്കുന്നത് അത്ര അന്തസ്സുള്ള പണിയാണോ....അല്ല..
പെണ്ണിനെ അവളെ കൈ പിടിച്ച് അവളുടേയും തന്‍റേയും സ്വപ്നങ്ങള്‍ നേടിയെടുക്കാനാകണം കൂടെ കൂട്ടുന്നത് അല്ലാതെ അവളിലെ സ്വപ്നങ്ങളേയു ആഗ്രഹങ്ങളേയും ഇല്ലാതാക്കി ഒരു ജീവച്ഛവമാക്കാന്‍ ആവരുത്....
അറിയാം ത്വലാഖ് അനുവദനീയമെങ്കിലും അള്ളാഹുവിന്‍റെ സിഹാസനം പോലും വിറക്കും ത്വലാഖ് ചൊല്ലുമ്പോള്‍ എന്ന്....പക്ഷെ പ്രതീക്ഷകളില്ലാതെ ഒരു തരി സ്നേഹം പോലും കിട്ടാതെ.....ആര്‍കോ വേണ്ടി നാട്ടുകാരെ കാണിക്കാന്‍ ഒരു ഭാര്യ ആയി ജീവിച്ച് മടുത്തു, ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനം എടുത്തത് ഇനിയൊരു പിന്തിരിയല്‍ ഇല്ല......പിറകോട്ടൊരു തിരിഞ്ഞു നോട്ടമില്ല...'
സത്യം പറഞ്ഞാല്‍ ആയിശയുടെ കഥ കേട്ടപ്പോള്‍ ബഹുമാനം തോന്നി അവളോട്..
ഡിവോസിന് പല കാരണങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാം സഹിച്ച് ക്ഷമിച്ച് നിന്ന അവള്‍ക്ക് സഹന ശക്തി തെല്ലൊന്നുമല്ല ഉള്ളത്..
മനോബലമാണ് അതിലേറെ അവളില്‍ ഞാന്‍ കണ്ടത് ഇനി എന്നെ തകര്‍ക്കാനാവില്ല എന്ന കോണ്‍ഫിഡന്‍സും....
മടിച്ചു മടിച്ചാണ് മനസ്സിലുള്ള ഒരു ചോദ്യം കൂടി അവളിലേക്ക് ഞാന്‍ എയ്തത് പക്ഷെ ആ മുഖത്ത് വിരിഞ്ഞ പരിഹാസം കലര്‍ന്ന ചിരി തന്നോടു തന്നെ ഉള്ളതോ അയാളോടുള്ള പരിഹാസമോ എന്നെനിക്ക് വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല....
'ആയിശ, നിങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധങ്ങള്‍ ഒന്നുമില്ലായിരുന്നോ.....'
' ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ കളവു പറഞ്ഞെന്നാകും...ഉണ്ടായിരുന്നു....സ്നേഹമില്ലാത്തിടത്ത് എന്ത് ബന്ധമായാലും അത് മുതലെടുപ്പല്ലേ...സ്വന്തം ആവശ്യങ്ങള്‍ക്ക് നിറവേറാന്‍ മാത്രമുള്ള മുതലെടുപ്പ്....
കഴുത്തിലണിയിച്ച മഹറിന്‍റെ അധികാരത്തില്‍ ഭാര്യയെ പ്രാപിക്കുന്നത് സ്നേഹമാണോ അതോ മറ്റെന്തെങ്കിലും ആണോ....പലപ്പൊഴും ചിന്തിച്ചിട്ടുണ്ട് തന്‍റെ സമ്മതമില്ലാതെ പീഡിപ്പിക്കപ്പെട്ടവളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം എന്ന്.......''
ആയിശയുടെ പല ഉത്തരങ്ങളും പക്വത ഏറിയതായിരുന്നു, തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ കഴിയാത്ത വിധമുള്ള ഉത്തരങ്ങള്‍.....
'ഇനി എന്താഡോ തന്‍റെ പ്ലാന്‍....'
'എവിടെയോ നഷ്ടപ്പെട്ട ഞാനുണ്ട്,എന്‍റെ സ്വപ്നങ്ങളുണ്ട് ഇഷ്ടങ്ങളുണ്ട് ഓരോന്നായി തിരികെ നേടണം....കണ്ട സ്വപ്നങ്ങളെല്ലാം ഓരോന്നായി നേടി എടുക്കണം....ആ പഴയ ഞാനാകണം ഉള്ളു തുറന്നൊന്ന് ചിരിക്കണം....അങ്ങനെ കുറേ ഉണ്ട്....പിന്നെ പഠനം പൂര്‍ത്തീകരിക്കണം നല്ലൊരു ജോലി നേടണം ഇന്‍ ഷാ അള്ളാഹ്....'
അടി പതറാതെയുള്ള അവളെ തീരുമാനത്തില്‍ അഭിമാനം തോന്നി,ഒരു കാര്യം ഉറപ്പാണ്, തനിക്ക് ആവുന്ന അത്രയും അവള്‍ കാത്തിരുന്നു,ക്ഷമിച്ചു തന്‍റെ വിവാഹ ജീവിതം തുടരാന്‍ എന്നതില്‍....
എത്ര ക്ഷമയുണ്ടെങ്കിലും എല്ലാം വെറുതെ ആണെന്ന് മറ്റൊരാള്‍ തെളിയിച്ചു കൊണ്ടിരുന്നാല്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടും....അവള്‍കും നഷ്ടപ്പെട്ടിരിക്കുന്നു....
മറ്റാരും ഇല്ലെങ്കിലും ഞാന്‍ ഉണ്ടാകും നിനക്ക് എന്ന ഉറപ്പ് അവളിലെ ഭാര്യയില്‍ ഉണ്ടാക്കി എടുക്കാന്‍ അവളെ ഭര്‍ത്താവിന് കഴിഞ്ഞില്ല എന്നത് വ്യക്തമാണ്, ഉണ്ടായിരുന്നെങ്കില്‍ എന്തും സഹിച്ച് തന്‍റെ റൂഹ് പിരിയും വരെ അവള്‍ അവനോടൊത്ത് ജീവിക്കുമായിരുന്നു....
കുറച്ചു നേരം കൂടി എന്നോട് സംസാരിച്ച് അവള്‍ പോകുമ്പോള്‍ ആ മുഖത്തൊരു പുഞ്ചിരി നിഴലിച്ചിരുന്നു. ഭംഗിയേറിയ ആ പുഞ്ചിരി ആ കണ്ണിലും നിറഞ്ഞു നില്‍കുന്ന പോലെ തോന്നി.
സ്വന്തം ജീവിതം പകര്‍ത്തി എഴുതി പതിയെ ഡയറി അടച്ചു വച്ച് ആയിശ ജനലിനടുത്തേക്ക് നടന്നു.
പുറത്തെ കോരിച്ചൊരിയുന്ന മഴ പോലും ഗൗനിക്കാതെ
ആയിശ റിയാസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നെഴുതിയ നെയിം ബോര്‍ഡ് വെക്കാന്‍ പണിക്കാരന് നിര്‍ദ്ദേശം നല്‍കുന്ന റിയാസിനെ ഇമ ചിമ്മാതെ അവള്‍ നോക്കി നിന്നു....
തന്‍റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ കാരണക്കാരനായ,വൈകിയെങ്കിലും തന്‍റെ ജീവിതത്തിലേക്ക് വന്ന സ്നേഹം കൊണ്ട് തന്നെവീര്‍പ്പു മുട്ടിക്കുന്ന ജീവന്‍റെ പാതിയെ.
തുറന്നിട്ട ജനലഴിക്കുള്ളിലൂടെ വരുന്ന തണുത്ത കാറ്റ് തന്‍റെ മനസ്സിനെ ഒന്നുകൂടി തണുപ്പിക്കുന്നതായി തോന്നി ആയിശക്ക്....
വീട്ടിലേക്ക് കയറാനായി വരുന്ന ഭര്‍ത്താവിനടുത്തേക്ക് തല തുവര്‍ത്താന്‍ തോര്‍ത്തുമായി ഓടുമ്പോഴും,ശ്വാസനയോടെ അവന്‍റെ തല തുവര്‍ത്തുമ്പോഴും ആയിശയുടെ കണ്ണുകള്‍ തിളങ്ങി നിന്നു....ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ, തന്‍റെ കൂടെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭര്‍ത്താവുണ്ട് എന്ന തിരിച്ചറിവിന്‍റെ തിളക്കം.....
©••••••••🌟🌷🌟•••••••©
✍️..._*FathimaPathus.*_
©••••••••🌟🌷🌟•••••••©
*സമർപ്പണം* #📔 കഥ