കഥയിലെ നായകൻ 😍💋
ShareChat
click to see wallet page
@kadhayile
kadhayile
കഥയിലെ നായകൻ 😍💋
@kadhayile
സ്നേഹം മാത്രം ❤
*📖STORY TIME 🖋* 📌➖🔳➖📌➖🔳➖📌 _♥ *അവള്‍*♥_ ▪▫▪▫▪▫▪▫▪ _*പതിവിലും വൈകിയാണ് ഇന്ന് ക്ലിനിക്കില്‍ തിരക്കൊഴിഞ്ഞത്, റിസപ്ഷനിലുള്ള നാഇഫിനോട് ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ നേരത്തെ അപ്പോയിന്‍മെന്‍റെടുത്ത ഒരു പേഷ്യന്‍റ് കൂടി എത്താനുണ്ടെന്നുള്ള മറുപടി ആണ് കിട്ടിയത്.*_ _*ഇക്ക ഓഫീസില്‍ നിന്നും എത്താന്‍ വൈകുമെന്നതിനാല്‍ അവരെ കാത്തിരിക്കാം എന്നു കരുതി....*_ _*പത്തു മിനുറ്റിനു ശേഷം കണ്‍സല്‍ടിങ് റൂമിലേക്ക് കടന്നു വന്ന പെണ്‍കുട്ടിയെ കണ്ട് ഒന്നു ഞെട്ടി കൂടെ രണ്ട് യുവതികളും ഉണ്ട്,ഉമ്മയാവാം അല്ലെങ്കില്‍ സഹോദരി..*_.. _*പെണ്‍കുട്ടിയേയും കൂടെയുള്ള ഒരു യുവതിയേയും കണ്ടപ്പോള്‍ ആരോ നിര്‍ബന്ധിച്ച് കൊണ്ടു വന്ന പോലെയുണ്ട്....*_ _*എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ പെണ്‍കുട്ടിക്ക്, ഹേയ് അവളെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല....വരട്ടെ സംസാരിക്കുമ്പോള്‍ അറിയാമല്ലോ...*_ _*'മാഡം ഇതെന്‍റെ സഹോദരിയും മകളുമാണ്, ഇവള് ഇപ്പോ ഭര്‍ത്താവിനെ വേണ്ട എന്നു പറഞ്ഞ് ഡിവോസിന് ചോദിച്ചിരിക്കുകയാണ്.....ഒന്ന് സംസാരിച്ച് ആ തീരുമാനത്തില്‍ നിന്നും ഇവരെ ഒന്ന് പിന്തിരിപ്പിക്കണം.....'*_ _*പെണ്‍കുട്ടിക്കും മാതാവിനും കൂടെ ഉള്ള സ്ത്രീയാണത് പറഞ്ഞത്, ചെമ്പിനില്ലാത്ത ചൂട് മൂടിക്ക് എന്നു പറഞ്ഞ പോലെ പെണ്‍കുട്ടിയേക്കാള്‍ ടെന്‍ഷന്‍ ഉമ്മയുടെ സഹോദരിക്കാണ്......*_ _*പതിയെ അവരെ പുറത്താക്കി ഉമ്മയോട് സംസാരിക്കാം എന്നു കരുതി...*_ _*'നിങ്ങള്‍ ഒന്ന് പുറത്തിരിക്കുമോ...ഞാന്‍ ഇവരോട് ഒന്ന് സംസാരിക്കട്ടെ....'*_ _*ഒരല്പം നീരസത്തോടെയാണ് അവര്‍ എഴുന്നേറ്റ് പോയത്. അവര്‍ പോകുന്ന വഴിയേ നോക്കി നിന്ന പെണ്‍കുട്ടിയുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു....*_ _*അവളെ കണ്ണിലെ തിളക്കവും കപടതയില്ലാത്ത ആ പുഞ്ചിരിയും, മതിയായിരുന്നു അവളെത്രത്തോളം സന്തോഷവതിയാണെന്നറിയാന്‍....*_ തന്‍റെ മകളുടെ നിറഞ്ഞ പുഞ്ചിരി ആ മാതാവിലും ആശ്വാസമാകുന്ന പോലെ തോന്നി.... ' ഉമ്മാ...ഇത് മകളാണല്ലേ....എന്തിനാ അവള്‍ ഡിവോസ് ആവശ്യപ്പെട്ടത്...? എത്ര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്.....' ' അതെ മകളാണ്, വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു....അവള്‍ക്ക് അവന്‍റെ കൂടെ ഈ ബന്ധം തുടര്‍ന്നു പോകാന്‍ പറ്റില്ല എന്നു പറഞ്ഞു.....ഈ ചെറു പ്രായത്തില്‍ തന്നെ ഒത്തിരി അനുഭവിച്ചു എന്‍റെ മോള്.....മതി അവള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ അത് ഒഴിവാക്കുന്നത് തന്നെ ആണ് നല്ലത്....ഇത്രയും കാലം അവളെ ഒരു വാക്കിലാണ് ബന്ധം നീണ്ടു പോയത്, അല്ലെങ്കില്‍ മുമ്പേ തന്നെ ഇരു വഴിക്ക് തിരിയുമായിരുന്നു ഈ ബന്ധം...... എനിക്കും ഇവളുടെ ഉപ്പാക്കും വേണ്ടത് ഇവളെ സന്തോഷം നിറഞ്ഞ ജീവിതമാണ്....ത്വലാഖ് കൊണ്ട് അവള്‍ക്ക് നഷ്ടപ്പെട്ട സന്തോഷവും ജീവിതവും തിരികെ ലഭിക്കും എങ്കില്‍ ഏതറ്റം വരെ പോയാലും ഈ ബന്ധം വേര്‍പെടുത്താന്‍ ഞങ്ങള്‍ അവളുടെ കൂടെ ഉണ്ടാകും.....' പതറാതെയുള്ള ആ മാതാവിന്‍റെ വാക്കുകള്‍ക്ക് ഊരിപ്പിടിച്ച വാളിനേക്കാള്‍ മൂര്‍ച്ചയേറിയിരുന്നു. നൊന്തു പെറ്റ മാതാവ് തന്നെ ഇങ്ങനെ സപ്പോര്‍ട്ടായി ആ കുട്ടിക്കുള്ളതില്‍ അവളോടെനിക്ക് അസൂയ തോന്നി. എന്തിനും, ഏതാപത്തു ഘട്ടത്തിലും കൂടെ നില്‍കുന്ന കുടുംബമുണ്ടെങ്കില്‍ എവിടേയും നാം തളരില്ല...... ഉമ്മയോട് അല്പം കൂടി സംസാരിച്ച് അവരോടും പുറത്തിരിക്കാന്‍ പറഞ്ഞു, എന്തു കൊണ്ടോ പെണ്‍കുട്ടിയോട് ഒന്നു സംസാരിക്കാന്‍ മനസ്സു പറയുന്നത് പോലെ.... 'എന്താഡോ തന്‍റെ പേര് എന്തിനാ പഠിക്കുന്നത്....' 'ആയിശ, പി ജി....' ആയിശ, ആ പേരു കേട്ടപ്പോള്‍ തന്നെ എന്തോ അവളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഒരു ആഗ്രഹം....' 'എന്താഡോ...ഡിവോസില്‍ തന്നെ ഉറച്ച് നില്‍കുകയാണോ താന്‍....' 'ഹ്മ്മ്മ്‌....ഈ റിലേഷന്‍ തുടര്‍ന്ന് പോകുന്നതിലും ഉത്തമം ഡിവോസ് തന്നെയാണ്.....ഇങ്ങനെ ഒരു ഭര്‍ത്താവുണ്ട് എന്നതിലും നല്ലത് ഭര്‍ത്താവില്ല എന്നതാണ്. സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം വേണ്ട എന്നു വച്ച് ജീവിച്ചു.......പക്ഷെ, ഭര്‍ത്താവെന്നു പറയുന്നവന്‍ തരുന്ന സ്നേഹം പോലും കപടമാണെന്ന് ദിനം തോറും മനസ്സിലായിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആരെ കാത്ത് നില്‍കാനാണ്... ആരെന്ത് കുറ്റപ്പെടുത്തിയാലും, പരിഹസിച്ചാലും ഉപദ്രവിച്ചാലും ജീവന്‍റെ പാതി കൂടെ ഉണ്ടെങ്കില്‍ ഏതൊരു പെണ്ണിനും സമാധാനമാണ്....അവളെ വേദനകള്‍ എല്ലാം...''നിനക്ക് ഞാനുണ്ട്'' എന്ന ഭര്‍ത്താവിന്‍റെ ഒരു വാക്കില്‍ അലിഞ്ഞില്ലാതാകും. എന്നാല്‍ ഇതൊന്നുമില്ലാതെ, നാളെ എന്നെ സ്നേഹിക്കും അടുത്ത ദിവസം സ്നേഹിക്കും, എന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു....മതിയായി. കപടത ഇല്ലാതെ, സ്നേഹത്തോടെ ഒരു നോട്ടം മതിയായിരുന്നു.... കഴിഞ്ഞത് കഴിഞ്ഞു, എന്തിനാ എല്ലാം ചിക്കി ചികയുന്നത് അല്ലേ....മറന്നു തുടങ്ങി എല്ലാം... അതിനായി മനസ്സ് ഒരുങ്ങി, അല്ല ഞാന്‍ തന്നെ ഒരുക്കി.... നമ്മള്‍ ഒരാളെ എത്ര സ്നേഹിച്ചാലും തിരികെ വേദനയും,അവഗണനയും,കപടമായ സ്നേഹവും മാത്രം കിട്ടിയാല്‍, സ്വാഭാവികമായും നമ്മുടെ ഉള്ളിലെ സ്നേഹം അത് വെറുപ്പായി മാറും പിന്നെ ദേഷ്യമായിരിക്കും അവരോട്...അങ്ങനെ ഒരു അവസ്ഥയിലെത്തിയിരിക്കുന്നു ഞാന്‍...'' 'അപ്പോ തനിക്ക് ഒരല്പം പോലും കുറ്റബോധം ഇല്ലേ പെട്ടെന്നൊരു ദിവസം അവനോട് ഡിവോസ് ചോദിച്ചതില്‍....' 'അങ്ങനെ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു,പക്ഷേ ഇപ്പോള്‍ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല.... ഞങ്ങള്‍ ചോദിച്ചതും ഒഴിവാക്കിയത് ഇഷ്ടമില്ലാഞ്ഞിട്ടാണ്, ആദ്യമേ ഇഷ്ടമില്ലാതെയാണ് വിവാഹം ചെയ്തതെന്ന്.....ഞാന്‍ മണ്ടി ആയി അവസാനം.... പക്ഷെ പരിഭവം ഉണ്ട് എന്നോട് തന്നെ, ഇത്രയും കാലം ഞാന്‍ മൗനി ആയത് മൂലം അല്ലെ എന്‍റെ ജീവിതം ഇങ്ങനെ ആയത് എന്നതില്‍....പെണ്ണിന്‍റെ മാതാ പിതാക്കള്‍ക്ക് വാക്കു കൊടുത്ത് അവള്‍ക്ക് മഹറും കൊടുത്ത് ഭാര്യയായി കൂടെ കൂട്ടുന്നത് ജീവിത കാലം മുഴുവന്‍ അവള്‍ക്ക് താങ്ങും തണലും ആവണം,അല്ലാതെ അവള്‍ക്കു മുന്നില്‍ തകര്‍ത്ത് അഭിനയിച്ച് അവള്‍ കാണാതെ തനിസ്വഭാവം എടുക്കുന്നത് അത്ര അന്തസ്സുള്ള പണിയാണോ....അല്ല.. പെണ്ണിനെ അവളെ കൈ പിടിച്ച് അവളുടേയും തന്‍റേയും സ്വപ്നങ്ങള്‍ നേടിയെടുക്കാനാകണം കൂടെ കൂട്ടുന്നത് അല്ലാതെ അവളിലെ സ്വപ്നങ്ങളേയു ആഗ്രഹങ്ങളേയും ഇല്ലാതാക്കി ഒരു ജീവച്ഛവമാക്കാന്‍ ആവരുത്.... അറിയാം ത്വലാഖ് അനുവദനീയമെങ്കിലും അള്ളാഹുവിന്‍റെ സിഹാസനം പോലും വിറക്കും ത്വലാഖ് ചൊല്ലുമ്പോള്‍ എന്ന്....പക്ഷെ പ്രതീക്ഷകളില്ലാതെ ഒരു തരി സ്നേഹം പോലും കിട്ടാതെ.....ആര്‍കോ വേണ്ടി നാട്ടുകാരെ കാണിക്കാന്‍ ഒരു ഭാര്യ ആയി ജീവിച്ച് മടുത്തു, ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനം എടുത്തത് ഇനിയൊരു പിന്തിരിയല്‍ ഇല്ല......പിറകോട്ടൊരു തിരിഞ്ഞു നോട്ടമില്ല...' സത്യം പറഞ്ഞാല്‍ ആയിശയുടെ കഥ കേട്ടപ്പോള്‍ ബഹുമാനം തോന്നി അവളോട്.. ഡിവോസിന് പല കാരണങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാം സഹിച്ച് ക്ഷമിച്ച് നിന്ന അവള്‍ക്ക് സഹന ശക്തി തെല്ലൊന്നുമല്ല ഉള്ളത്.. മനോബലമാണ് അതിലേറെ അവളില്‍ ഞാന്‍ കണ്ടത് ഇനി എന്നെ തകര്‍ക്കാനാവില്ല എന്ന കോണ്‍ഫിഡന്‍സും.... മടിച്ചു മടിച്ചാണ് മനസ്സിലുള്ള ഒരു ചോദ്യം കൂടി അവളിലേക്ക് ഞാന്‍ എയ്തത് പക്ഷെ ആ മുഖത്ത് വിരിഞ്ഞ പരിഹാസം കലര്‍ന്ന ചിരി തന്നോടു തന്നെ ഉള്ളതോ അയാളോടുള്ള പരിഹാസമോ എന്നെനിക്ക് വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല.... 'ആയിശ, നിങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധങ്ങള്‍ ഒന്നുമില്ലായിരുന്നോ.....' ' ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ കളവു പറഞ്ഞെന്നാകും...ഉണ്ടായിരുന്നു....സ്നേഹമില്ലാത്തിടത്ത് എന്ത് ബന്ധമായാലും അത് മുതലെടുപ്പല്ലേ...സ്വന്തം ആവശ്യങ്ങള്‍ക്ക് നിറവേറാന്‍ മാത്രമുള്ള മുതലെടുപ്പ്.... കഴുത്തിലണിയിച്ച മഹറിന്‍റെ അധികാരത്തില്‍ ഭാര്യയെ പ്രാപിക്കുന്നത് സ്നേഹമാണോ അതോ മറ്റെന്തെങ്കിലും ആണോ....പലപ്പൊഴും ചിന്തിച്ചിട്ടുണ്ട് തന്‍റെ സമ്മതമില്ലാതെ പീഡിപ്പിക്കപ്പെട്ടവളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം എന്ന്.......'' ആയിശയുടെ പല ഉത്തരങ്ങളും പക്വത ഏറിയതായിരുന്നു, തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ കഴിയാത്ത വിധമുള്ള ഉത്തരങ്ങള്‍..... 'ഇനി എന്താഡോ തന്‍റെ പ്ലാന്‍....' 'എവിടെയോ നഷ്ടപ്പെട്ട ഞാനുണ്ട്,എന്‍റെ സ്വപ്നങ്ങളുണ്ട് ഇഷ്ടങ്ങളുണ്ട് ഓരോന്നായി തിരികെ നേടണം....കണ്ട സ്വപ്നങ്ങളെല്ലാം ഓരോന്നായി നേടി എടുക്കണം....ആ പഴയ ഞാനാകണം ഉള്ളു തുറന്നൊന്ന് ചിരിക്കണം....അങ്ങനെ കുറേ ഉണ്ട്....പിന്നെ പഠനം പൂര്‍ത്തീകരിക്കണം നല്ലൊരു ജോലി നേടണം ഇന്‍ ഷാ അള്ളാഹ്....' അടി പതറാതെയുള്ള അവളെ തീരുമാനത്തില്‍ അഭിമാനം തോന്നി,ഒരു കാര്യം ഉറപ്പാണ്, തനിക്ക് ആവുന്ന അത്രയും അവള്‍ കാത്തിരുന്നു,ക്ഷമിച്ചു തന്‍റെ വിവാഹ ജീവിതം തുടരാന്‍ എന്നതില്‍.... എത്ര ക്ഷമയുണ്ടെങ്കിലും എല്ലാം വെറുതെ ആണെന്ന് മറ്റൊരാള്‍ തെളിയിച്ചു കൊണ്ടിരുന്നാല്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടും....അവള്‍കും നഷ്ടപ്പെട്ടിരിക്കുന്നു.... മറ്റാരും ഇല്ലെങ്കിലും ഞാന്‍ ഉണ്ടാകും നിനക്ക് എന്ന ഉറപ്പ് അവളിലെ ഭാര്യയില്‍ ഉണ്ടാക്കി എടുക്കാന്‍ അവളെ ഭര്‍ത്താവിന് കഴിഞ്ഞില്ല എന്നത് വ്യക്തമാണ്, ഉണ്ടായിരുന്നെങ്കില്‍ എന്തും സഹിച്ച് തന്‍റെ റൂഹ് പിരിയും വരെ അവള്‍ അവനോടൊത്ത് ജീവിക്കുമായിരുന്നു.... കുറച്ചു നേരം കൂടി എന്നോട് സംസാരിച്ച് അവള്‍ പോകുമ്പോള്‍ ആ മുഖത്തൊരു പുഞ്ചിരി നിഴലിച്ചിരുന്നു. ഭംഗിയേറിയ ആ പുഞ്ചിരി ആ കണ്ണിലും നിറഞ്ഞു നില്‍കുന്ന പോലെ തോന്നി. സ്വന്തം ജീവിതം പകര്‍ത്തി എഴുതി പതിയെ ഡയറി അടച്ചു വച്ച് ആയിശ ജനലിനടുത്തേക്ക് നടന്നു. പുറത്തെ കോരിച്ചൊരിയുന്ന മഴ പോലും ഗൗനിക്കാതെ ആയിശ റിയാസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നെഴുതിയ നെയിം ബോര്‍ഡ് വെക്കാന്‍ പണിക്കാരന് നിര്‍ദ്ദേശം നല്‍കുന്ന റിയാസിനെ ഇമ ചിമ്മാതെ അവള്‍ നോക്കി നിന്നു.... തന്‍റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ കാരണക്കാരനായ,വൈകിയെങ്കിലും തന്‍റെ ജീവിതത്തിലേക്ക് വന്ന സ്നേഹം കൊണ്ട് തന്നെവീര്‍പ്പു മുട്ടിക്കുന്ന ജീവന്‍റെ പാതിയെ. തുറന്നിട്ട ജനലഴിക്കുള്ളിലൂടെ വരുന്ന തണുത്ത കാറ്റ് തന്‍റെ മനസ്സിനെ ഒന്നുകൂടി തണുപ്പിക്കുന്നതായി തോന്നി ആയിശക്ക്.... വീട്ടിലേക്ക് കയറാനായി വരുന്ന ഭര്‍ത്താവിനടുത്തേക്ക് തല തുവര്‍ത്താന്‍ തോര്‍ത്തുമായി ഓടുമ്പോഴും,ശ്വാസനയോടെ അവന്‍റെ തല തുവര്‍ത്തുമ്പോഴും ആയിശയുടെ കണ്ണുകള്‍ തിളങ്ങി നിന്നു....ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ, തന്‍റെ കൂടെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭര്‍ത്താവുണ്ട് എന്ന തിരിച്ചറിവിന്‍റെ തിളക്കം..... ©••••••••🌟🌷🌟•••••••© ✍️..._*FathimaPathus.*_ ©••••••••🌟🌷🌟•••••••© *സമർപ്പണം* #📔 കഥ
*📖STORY TIME 🖋* 📌➖🔳➖📌➖🔳➖📌 *_🤍അൻസിബയുടെ രാവുകൾ_* ▪▫▪▫▪▫▪▫▪ *_കഴിഞ്ഞ വർഷം ഇതേ സമയത്താണ് അൻസിബയെ ഞാന് ആദ്യമായ് കാണുന്നത് പുതു വർഷം ആഘോഷിക്കാൻ കോഴിക്കോട് റയിൽവേയിൽ ഇറങ്ങിയ ഞാന് എന്റെ കൂട്ടുകാരനെ കാത്ത് റയിൽവേയിൽ ഇരിക്കുമ്പോഴാണ് ആരും ശ്രദ്ധിക്കാതെ ഒരു മൂലയിൽ ജടകുത്തിയ മുടിയും കീറി മുറിഞ്ഞ വസ്ത്രവുമായ് അവൾ അവിടെ തളർന്നു കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത് . കണ്ടപ്പാടെ എന്റെ ഉള്ള് പിടഞ്ഞു._* _*കൂറേ ഏറെപ്പേരെ റെയിൽവേയിൽ, ബസ്സ്റ്റാന്റുകളിൽ നിരന്തരമായ് ഇങ്ങനെ കിടക്കുന്നതായ് കാണാറുണ്ടെങ്കിലും എന്തോ അവളെ വളരെ വിചിത്രമായ് എനിക്ക് തോന്നി. പതിയെ അവളുടെ അടുത്തേക്ക് ചെന്ന്. കൈയിൽ ഒന്ന് തൊട്ട് നോക്കി . നല്ല ചൂട്.!*_ _*അവൾ കണ്ണ് തുറന്നു..*_ _*എന്നെ കണ്ടപ്പാടെ ഭയന്ന് പിടഞ്ഞു എണീറ്റു. മുഖം തിരിച്ചു. കണ്ടാൽ ഒരു ഇരുപത്തി രണ്ട് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരിയായ പെണ്ണ്..!*_ _*കണ്ടാൽ തന്നെ അന്യ സംസ്ഥാനക്കാരിയാണന്ന്*_ _*തോന്നിക്കുന്നതു കൊണ്ട് ചോദിച്ചു..? തും ന്യാം ക്യാ..?*_ _*ഒന്നും മിണ്ടുന്നില്ല..*_ _*ഗൗനിക്കുന്നില്ല..*_ _*ഞാന് ശത്രുവല്ലന്നും ഇവിടുത്തെ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ആൾ ആളെന്നും പറഞ്ഞൊപ്പിച്ചു...*_ _*വിശ്വാസിച്ചത് പോലെ തോന്നി..*_ _*ഒട്ടിയ വയറും പേറി അവൾ എന്റെ കൈ താങ്ങി എണീറ്റു. ഒരുപ്പാട് കണ്ണുകൾ ചുറ്റിലും ക്യാമറ പതിപ്പിക്കുന്നുണ്ട്..! പക്ഷെ ഞാന് അതൊന്നും ശ്രദ്ധിക്കാതെ അവളെ താങ്ങി അടുത്ത സീറ്റിൽ ഇരുത്തി. വെള്ളം കുടിപ്പിച്ചു അപ്പുറത്തെ കടയിൽ നിന്ന് ഭക്ഷണവും വാങ്ങി കൊടുത്തു.*_ _*ആർത്തിയോടെ അവൾ ആ വെള്ളവും ഭക്ഷണവും മുഴുവൻ കഴിക്കുന്നത് കണ്ട് എന്റെ മനസ്സ് സന്തോഷവും സങ്കടവും പൊഴിച്ചു...!*_ _*കഴിച്ചു തീരും വരെ ഒന്നും ചോദിച്ചില്ല.*_ _*ഭക്ഷണം വാങ്ങി കൊടുത്ത നന്ദി അവളുടെ മനസ്സിലും മുഖത്തും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ എന്റെ അരികിൽ വന്നിരുന്നു. നല്ല മുഷിഞ്ഞ മണം. ഞാന് അവളോട് പേര് ചോദിച്ചു. അവൾ :*_ _*അൻസിബ. വീട് രാജസ്ഥാൻ അങ്ങനെ അവൾ പറയാൻ തുടങ്ങി.*_ _*ഞാന് അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഇപ്പൊ വരാം നിങ്ങളെ ഇവിടെ കാണണം എന്ന് പറഞ്ഞു എണീറ്റ് അപ്പുറത്തെ കടയിൽ നിന്ന് ഏകദേശം അവളുടെ അളവിൽ നല്ല ഡ്രസ്സ്‌ വാങ്ങി അവളുടെ അരികിൽ വന്നു. ഞാന് ചോദിച്ചു.:*_ _*വിരോധമില്ലെങ്കിൽ എന്റെ കൂടെ വരുമോ..?*_ _*ഭയമാണോ വിശ്വാസമാണോ അവളുടെ കണ്ണിൽ കാണുന്നതന്നറിയാതെ ശങ്കിച്ചു നിന്ന അവൾ എന്നോട് : എന്തിനാ?*_ _*ഞാന് : പേടിക്കണ്ട ഉപദ്രവിക്കില്ല വിശ്വസിക്കാം എന്ന് മാത്രം മറുപടി കൊടുത്തു.*_ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ പതിഞ്ഞെന്ന് തോന്നിക്കും വിതം ഒരു ചെറിയ പുഞ്ചിരി നൽകി അവൾ എന്നെ പിന്തുടർന്നു. ആ നടപ്പാത അടുത്ത ബിൽഡിംഗ്‌ന്റെ വാഷ്റൂമിന്റെ അരികിൽ എത്തി നിന്നു. കൈയ്യിൽ കരുതിയ കവർ നീട്ടി ഞാന് അവളോട് ഫ്രഷ് ആകാൻ പറഞ്ഞു. ആശ്ചര്യത്തിന്റെ മുഖഭാവം മഴവില്ല് തീർത്ത മുഖത്തെ മിന്നാമിനുങ്ങ് വെട്ടം ആ ഉച്ചയെ നീഹാരമാക്കിയത് പോലെ തോന്നി. തെല്ല് മടിയോടെ അവൾ ആ കവർ വാങ്ങി വാഷിംഗ്‌ റൂമിലേക്ക് കയറി..!! കുറച്ചു കഴിഞ്ഞു അവൾ ആ വസ്ത്രവും ധരിച്ചു പുതിയ മണവാട്ടിയെ പോലെ വെയിൽ നിന്ന് വേനലിലേക്ക് വന്നു..! അങ്ങനെ നന്ദി പറഞ്ഞു അവൾ ചിരിച്ചു. പതിയെ ഞാന് ചോദിച്ചു. എന്തിനാണ് നീ ഇങ്ങനെ ആ റെയിൽവേയിൽ കിടക്കുന്നത്..? നിന്റെ വീട്ടുക്കാർ എല്ലാവരും എവിടെ എന്നൊക്കെ...! അവളുടെ മുഖം വാടിയത് പോലെ വെയിലിന് വല്ലാത്ത ഉഷ്ണം. അവളുടെ കണ്ണുകൾ നിറഞ്ഞു. പതിയെ ഒരു തുള്ളി അശ്രു നിലം പതിച്ചു. ഏയ് എന്ന് പറഞ്ഞു അവളുടെ കൈകൾ പിടിച്ചു. എന്ത് പറ്റിയെടോ..? അപ്പോഴേക്കും ആ മഴ ആർത്തിരമ്പിയിരുന്നു..! കണ്ണുകൾ തോർത്തി ഞങ്ങൾ അവിടെയുള്ള ബസ്സ് സ്റ്റോപ്പിൽ ഇരുന്നു. അവൾ പതിയെ പറയാൻ തുടങ്ങി.. രാജസ്ഥാനിലെ കുഗ്രാമത്തിൽ ജനിച്ചു ഞാനായിരുന്നു ആദ്യ കനി " അപ്പ, മാതാ നല്ല സന്തോഷ കുടുംബം അങ്ങനെ താഴെ ഒരനിയത്തി കൂടെ കിട്ടി. ആ പ്രസവത്തിൽ മാതാവ് പോയി. അനിയത്തിയെ അപ്പ വളർത്തി എന്നെയും എനിക്ക് 16 വയസുള്ളപ്പോൾ അപ്പക്ക് അപകടം പറ്റി കിടപ്പിലായ്. അങ്ങനെ എന്റെ പഠിപ്പ് നിലച്ചു. ഞാന് പണിക്ക് പോയി തുടങ്ങി കുടുംബം പോറ്റി.നാല് വർഷം അവിടെ കഷ്ട്ടപ്പെട്ടിട്ടും ജീവൻ നിലനിർത്താനുള്ളത് മാത്രമേ കിട്ടിയുള്ളൂ.. അനിയത്തിയെ പഠിപ്പിക്കണം അപ്പയുടെ ചികിത്സ ഒന്നിനും പണം തികഞ്ഞില്ല. അങ്ങനെയാണ് കേരളത്തിലേക്ക് തീവണ്ടി കയറിയത്. അപ്പയുടെ കൂട്ടുകാരന്റെ വാക്ക് കേട്ട് ഒന്നും അറിയാത്ത ഞാൻ ആദ്യമായ് പാളങ്ങൾ താണ്ടി രണ്ട് ദിവസം മുൻപ് ഇവിടെ കാൽ കുത്തി. ആദ്യം അയാളെ കണ്ടപ്പോൾ എനിക്ക് ഒന്നും തിരിച്ചറിയാൻ പറ്റിയില്ല. പക്ഷെ എന്റെ ജീവിതം അയാൾ തകർത്തു. ഇവിടെ വീട്ട് ജോലിക്ക് എന്ന് പറഞാളയാൾ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്നാൽ അയാൾ എന്നെ വിൽക്കുക ആയിരുന്നു. അത് പറഞ്ഞു തീർത്തപ്പോകേഴേക്കും മുഖം പൊത്തി വാവിട്ടു കരയാൻ തുടങ്ങി അവൾ. എന്റെ നെഞ്ച് പൊട്ടി. പിന്നീട് ഒന്നും ചോദിച്ചില്ല. എങ്ങനെ ആ റെയിൽവേയിൽ എത്തി. തളർന്ന എന്നെ ആരോ അവിടെ കിടത്തി പോയതാണ്. മരിക്കാൻ വേണ്ടി പാളത്തിലേക്ക് ഇഴയാന് പോലും ജീവൻ ഇല്ലായിരുന്നു. അപ്പ...! ചുണ്ടുകൾ മന്ത്രിച്ചു. അവർ ഒന്നും അറിയില്ല. രണ്ട് ദിവസം ഞാന് ആ തിണ്ണയിൽ കിടക്കുന്നു. ഒരു മനുഷ്യരും എന്നെ തിരിഞ്ഞു നോക്കിയില്ല. മലയാളികൾ ദയ ഉള്ളവർ ആണ് കാരുണ്യമുള്ളവർ ആണ് ദൈവത്തിന്റെ സ്വന്തം കേരളമാണ് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നിട്ടും ഇവർ എന്നെ എന്റെ ജീവിതം..!! വെമ്പൽ നിൽക്കുന്നില്ല.. ചുണ്ടുകൾ പിറുപിറുക്കുന്നു.. ഞാനൊരു മലയാളി ആണ് അവൾക്ക് ആ വാക്ക് ഏറെ നീറിയെന്ന് തോന്നി. മാപ്പ് ഞാൻ അറിയാതെ... സാരമില്ല എല്ലാവരും എന്നെ പോലെ അല്ല. അപ്പയുടെ നമ്പർ ഉണ്ടോ അവൾ ഉണ്ടെന്ന് പറഞ്ഞു നേരെ ബൂത്തിലേക്ക് പോയി വീട്ടിലേക്ക് വിളിച്ചു ഇവിടെ എത്തിയെന്നും സുഖമാണന്നും മരുന്ന് കഴിക്കണം എന്നും അനിയത്തിയെ നോക്കണം എന്നും ഒക്കെ പറയാൻ ഏൽപ്പിച്ചു അവളുടെ കൈയ്യിൽ ഫോൺ കൊടുത്തു. ഭംഗിയായ് അവൾ ആ സ്ക്രിപ്റ്റ് വിജയിപ്പിച്ചു. അവളേം കൂട്ടി നേരെ അടുത്ത ട്രെയിൻ കയറി നാട്ടിലേക്ക്. വീട്ടിലേക്ക് കൊണ്ട് പോയി ഉമ്മയോട് എല്ലാ കാര്യവും പറഞ്ഞു. ഉമ്മയും അവളെ അവിടെ താമസിപ്പിക്കാൻ ഉത്തരം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം അവൾക്ക് ജോലി വേണം കാശ് വേണം അപ്പക്ക് അയച്ചു കൊടുക്കണം എന്നൊക്കെ പറഞ്ഞു. അടുത്ത താത്തക്കൊരു തെയ്യൽ കടയുണ്ടായിരുന്നു അവിടെ ജോലിയും റെഡി ആക്കി കൊടുത്തു. ഇന്ന് അവൾ വരുമെന്ന് പറഞ്ഞിരുന്നില്ലേ ഉമ്മയുടെ ചോദ്യം കെട്ടാണ് ഞാൻ എണീറ്റത്. അൻസിബ അവൾ ആകെ മാറി സുന്ദരി ആയിരിക്കുന്നു. കൂടെ അനിയത്തി കുട്ടി അപ്പുറം ചുളുങ്ങിയ തൊലിയുമായ് ഒരു മനുഷ്യന് അവളുടെ അപ്പ. നേരെ പോയി കൈ കൊടുത്ത് അവരെ വരവേറ്റു. അൻസിബയുടെ ചിരിക്ക് ഇരട്ടി മധുരം അന്ന് കരഞ്ഞ അതെ റയിൽവേയിൽ അവൾ ഇന്ന് ചിരിച്ചു നിൽക്കുന്നു. അതെ..! കഴിഞ്ഞ് ഒരു വർഷത്തെ കഠിനധ്വാനം കൊണ്ട് അവളുടെ അപ്പയുടെ ഓപ്പറേഷൻ അവൾ വിജയിപ്പിച്ചെടുത്തു. അപ്പക്ക് ജീവൻ കൊടുത്തു. അനിയത്തിക്ക് വിദ്യാഭസവും. ഇനി അവൾക്ക് സുഖമായ് ഉറങ്ങാം ആരും അവളെ ഉപദ്രവിക്കില്ല. അങ്ങനെ ആ കുടുംബം രാജസ്ഥാൻ വിട്ട് കേരളത്തിലേക്ക് താമസം മാറി. ഉമ്മയുടെ അനുഗ്രഹം കൊണ്ട് അൻസിബ ഇന്ന് എന്റെ പ്രിയതമായായ് മാറിയിരിക്കുന്നു. ഇനി അവളുടെ രാവുകൾ ആണ് മരണത്തിന്റെ കൊലക്കയറിൽ നിന്ന് വിധിയെ തോൽപിച്ച ആ നിമിഷം അവൾ ഇനിയൊരിക്കലും ഓർക്കാതിരിക്കാൻ എല്ലാം മറന്ന് പുതിയൊരു ജീവിതം അവൾക്കായ് ഞാൻ സമ്മാനിച്ചിരിക്കുന്നു... പതിയെ ചുണ്ടിൽ മന്ത്രിച്ചു അൻസിബാ ഇനി നിന്റെ രാവുകൾ ആണ്...!!! ©••••••••🌟🌷🌟•••••••© #📔 കഥ
*പ്രതീക്ഷയോടെ!!...* *Part - 59* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഡയറി എടുത്ത് അഫ്ലഹ് റൂമിൽ പോയി ജനൽ ഒക്കെ തുറന്നിട്ട്. അവൻ ഡയറി വായിക്കാൻ തുടങ്ങി.... ആദ്യപേജിൽ ഒരുപാട് ദിക്റുകൾ ഒക്കെ എഴുതി വച്ചിട്ടുണ്ട്. ഒന്നും നല്ല വ്യക്തമാകുന്നില്ല. പിന്നെയുള്ള പേജുകളും മറച്ചു നോക്കി. അവിടുന്ന് തുടങ്ങുകയായിരുന്നു. ഉമ്മിയുടെ ജീവിതകഥ! ************ ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട എന്നെയും ഇക്കാക്കയായ അബുകാനെയും വളർത്താൻ ഉമ്മി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചെറുപ്പം തൊട്ടേ അബു കാക്ക ജോലിക്ക് പോയി തുടങ്ങിയിരുന്നു. എനിക്ക് ഈ ക്ലാസ് ഒക്കെ എടുത്തു കൊടുക്കുന്നത് വലിയ താല്പര്യമായിരുന്നു. പഠനത്തിനുശേഷം ഞാൻ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കും. വായിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. അപ്പോൾ അബുക്കാക്ക വരുമ്പോൾ എനിക്ക് ഒരുപാട് പുസ്തകങ്ങൾ കൊണ്ടുതരുമായിരുന്നു. അന്നേ എനിക്ക് പർദ്ദ , ഹിജാബ് വേഷങ്ങളോട് വലിയ താല്പര്യമായിരുന്നു. പയ്യെ പയ്യെ എന്റെ വേഷവും ഞാൻ പർദ്ദയും നിഖാബുമാക്കി മാറ്റി. പിന്നീട് ഇക്കാക്ക കൊണ്ടുവന്ന പല പുസ്തകങ്ങളും വായിച്ച്. ചുരുക്കത്തിൽ ഞാൻ തന്നെ മാറിയിരുന്നു. മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെയും സഹാബാക്കളുടെയും മഹതിമാരുടെയും ഒക്കെ ചരിത്രം ഈ പാപിയുടെ ഹൃദയത്തിലും വല്ലാത്ത മാറ്റം വരുത്തി. പിന്നീട് ഈ മിസിരിയ മാറുകയായിരുന്നു. തനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ മറ്റുള്ളവരിലേക്കും പങ്കുവെച്ചു. അന്നൊരു വെള്ളിയാഴ്ച ദിവസം. ജുമുഅ കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഇക്കാക്ക വരുമ്പോൾ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. അന്നവർ ഭക്ഷണം കഴിച്ച് പിരിഞ്ഞു. അതിനുശേഷം ഞങ്ങൾ ഇരിക്കുമ്പോൾ ഇക്കാക്ക ഉമ്മയോട് പറയുന്നത് കേട്ടു. “അതെന്റെ ഒരു സുഹൃത്താണ്. ഓന്ക്ക് മിസിരിന് ഭയങ്കര ഇഷ്ടായോലും. കല്യാണം അന്വേഷിച്ചിട്ടുണ്ട്” അപ്പോൾ താൻ വല്ലാതെ നാണിച്ചു. തന്നെ എങ്ങനെ അയാൾ കണ്ടു. ഹാ... എന്തേലും ആവട്ടെ വിചാരിച്ച് ഞാൻ അത് മനസ്സിൽ നിന്ന് വിട്ടു കളഞ്ഞു. പിന്നെ അവര് കുടുംബവുമായി കാണാൻ വന്നിരുന്നു. അന്ന് അവരെ ഫാമിലിക്കൊന്നും ഈ ബന്ധത്തിന് വലിയ താല്പര്യം ഇല്ലായിരുന്നു. എന്തോ അവരെ ഫാമിലി സ്റ്റാറ്റസിന് പറ്റിയ ഒരു ഫാമിലി അല്ല എന്നതൊക്കെ ആയിരുന്നു പ്രശ്നം. പക്ഷേ അവിടെ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ചെക്കന്റെ വാക്ക്! “അവളെ ഞാനല്ലേ കെട്ടുന്നത്. എനിക്കില്ലാത്ത പ്രശ്നമൊന്നും നിങ്ങൾക്കാർക്കും വേണ്ട. അവളെ എനിക്കിഷ്ടപ്പെട്ട് ഞാൻ വിവാഹം കഴിക്കുന്നു.” അന്നത്തെ പ്രശ്നത്തിന് ശേഷം ഞങ്ങളെ വിവാഹം കഴിഞ്ഞു. എന്തുകൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ദാമ്പത്യജീവിതം. പക്ഷേ ബഷീറിക്കാന്റെ ജ്യേഷ്ഠന്മാര്.അവരെ വാക്കിന് വിലകൽപ്പിച്ചില്ലെന്നും പറഞ്ഞ് ഇക്കാനെ ആ വീട്ടിൽ നിന്നും പുറത്താക്കി. അവിടെ ഉമ്മാക്ക് ഒരു ഇഷ്ടക്കുറവും ഇല്ലായിരുന്നു. “നിനക്കെന്താ എത്ര പണക്കാരുടെ വീട്ടിൽ നിന്നും പെണ്ണ് കിട്ടാത്തത് കൊണ്ടാണോ ഒരു പാവപ്പെട്ട വീട്ടിൽ നിന്നും പെണ്ണിനെ കൊണ്ടുവന്നിരിക്കുന്നു” എന്നൊക്കെ അന്ന് ബഷീറിക്കാന്റെ ഇക്കാക്കാര് പറഞ്ഞിരുന്നു. അവര് പറഞ്ഞതിലും തെറ്റില്ലായിരുന്നു. അവരുടെ തറവാട് ഒരു പേരുകേട്ട തറവാട് തന്നെയാണ്. ബഷീർക്കാക്ക് ഒരിക്കലും ഈ പാവപ്പെട്ടവളെ കെട്ടേണ്ട ഒരു ഗതികേടും ഇല്ല. അപ്പോഴൊക്കെ ബഷീർക്ക എന്നെ ചേർത്തുപിടിച്ചു പറയുമായിരുന്നു. “മിസിരീ... പണമൊന്നും എനിക്ക് ആവശ്യമില്ല. എനിക്ക് നിന്നെയും നിൻറെ ഈ സ്വഭാവത്തെയുമാണ് ഞാൻ സ്നേഹിച്ചത്. നമ്മളെ മക്കളും നിന്നെപ്പോലെ തന്നെയായിരിക്കണം എന്നാണ് എൻറെ ആഗ്രഹം” ബഷീർക്കാ അതു പറഞ്ഞാൽ ഈ മിസിരി പറയും. “എനിക്കിഷ്ടം നമ്മളെ മക്കൾ നിങ്ങളെ പോലെ ആവാനാ...” അങ്ങനെ മനോഹരം നിറഞ്ഞ ഞങ്ങളുടെ ദാമ്പത്യജീവിതം മുന്നോട്ടു പോയി. അതിനിടക്ക് അബുക്കാന്റെ വിവാഹം കഴിഞ്ഞു. അബുക്കാന്റെ അധ്വാനഫലമായി ഞങ്ങളുടെ വീട് പുതുക്കിപ്പണിതു. എൻറെ നാത്തൂനായി അബുക്കാന്റെ പെണ്ണായി ഞങ്ങളെ വീട്ടിലേക്ക് സെമീറ കടന്നുവന്നു. എൻറെ ഒരു വയസ്സിനു മൂത്തതായിരുന്നു അവൾ. സമീറ കുറച്ച് ഉള്ള കുടുംബത്തിൽ നിന്ന് വന്നവൾ ആയിരുന്നു. പക്ഷേ അതിൻറെ യാതൊരുവിധ അഹങ്കാരവും അവളില്ലായിരുന്നു. ഒരു പാവം പെൺകുട്ടി. എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി. എന്തുകാര്യവും തുറന്നു പറയാവുന്ന ഒരു കൂട്ടായി മാറി. മനോഹരമായ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വന്നു. ഞങ്ങളെ മകൻ മുഹമ്മദ് അഫ്ലഹ്. പ്രസവത്തോടനുബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകൾ കാരണം എന്റെ മകനെ എന്നിലേക്ക് അടുപ്പിക്കില്ലായിരുന്നു. അന്നൊക്കെ ഞാൻ വല്ലാതെ തളർന്നുപോയി. പക്ഷേ എന്നെ ചേർത്തുപിടിച്ചുള്ള ബഷീർക്കാന്റെ സാമീപ്യം എന്നിൽ ആശ്വാസം പകർന്നു. അന്നൊക്കെയും എൻറെ കുഞ്ഞിൻറെ കാര്യം നോക്കിയിരുന്നത് സമീറ ആയിരുന്നു. അവന് മുലപ്പാൽ കൊടുത്തത് വരെ അവളായിരുന്നു. ഇടയ്ക്കിടെ അവൾ എൻറെ അടുത്ത് വന്നിരുന്ന് കുഞ്ഞിനെ കാണിച്ചു തരും. അപ്പോഴൊക്കെയും എനിക്ക് തോന്നിയിട്ടുണ്ട് “എൻറെ കുഞ്ഞ് അവളെടുക്കൽ സുരക്ഷിതമാണെന്ന്.” പിന്നീട് ഞാനെല്ലാം ഓക്കെ ആയി. പിന്നെ ഞങ്ങൾ മൂന്നുപേരും ഉള്ള ലോകം! അതിനിടയ്ക്ക് ഞാൻ രണ്ടാമതും പ്രഗ്നൻറ് ആയി. ഞങ്ങളുടെ ഇടയിലേക്ക് ഞങ്ങളെ ഇഷ മോൾ വന്നു. പിന്നീട് ഞങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. പക്ഷേ അതിനേക്കാൾ ഏറെ ഞങ്ങളെ സങ്കടപ്പെടുത്തിയത് ഇതുവരെയായിട്ടും അബുകാക്കും സെമിക്കും കുഞ്ഞു പിറന്നില്ല എന്നതായിരുന്നു. എൻറെ ഹൃദയത്തിൽ അതൊരു വിങ്ങൽ ആയിരുന്നു. അവൾ സങ്കടങ്ങളൊക്കെ എന്നോട് പറഞ്ഞു കരയുമായിരുന്നു. ഞാൻ ഒരുപാട് ആശ്വാസവാക്കുകൾ സമ്മാനിച്ച് അവളെ സമാധാനിപ്പിക്കും. അതൊന്നും മതിയാവില്ല എന്നറിയാം “നമ്മളെ അഫ്ലു മോനും ഇഷ മോളും നമ്മുടെ മക്കളെന്നെ അല്ലെ” എന്ന എന്റെ വാക്കുകൾ അവൾക്ക് ചിലപ്പോൾ ആശ്വാസം നൽകുമെന്ന് തോന്നും. അഫ്ലുമോനെയും ഇഷ മോളെയും കളിപ്പിക്കുമ്പോൾ എൻറെ സങ്കടങ്ങൾ അറിയില്ല എന്നും അവൾ എടുക്കെന്നോട് പറഞ്ഞിട്ടുണ്ടല്ലോ... പിന്നീട് എൻറെ മകൻ അവിടെ തന്നെയായിരുന്നല്ലോ... കുഞ്ഞു പെങ്ങളെ കാണണമെന്ന് തോന്നുമ്പോൾ അവരെ അബുപ്പായെ യും കൊണ്ട് വരുമായിരുന്നു. അങ്ങനെ ഒരു ദിവസം കാക്കാനെ കാണണം എന്നും പറഞ്ഞു വാശിപിടിച്ച് രണ്ടു വയസ്സുകാരി ഇഷ മോൾ. ജോലികഴിഞ്ഞ് വന്ന ക്ഷീണം മാറ്റാനും കൂടെ ഇടയില്ലാതെ മോളെ വാശിക്ക് മുന്നിൽ ആ പിതാവ് മാറ്റി ഒരുങ്ങിയത് അല്ലായിരുന്നോ... അവസാന യാത്രയ്ക്കായ്... അന്ന് ഞാനും ഇഷമോളും ബഷീർക്കായും കൂടി അഫ്ലുമോനെ കാണാൻ വേണ്ടി പുറപ്പെട്ടതായിരുന്നു എൻറെ വീട്ടിലേക്ക്... റോഡിൻറെ സൈഡിലൂടെ നടന്നു നീങ്ങുന്ന ഞങ്ങളുടെ നേരെക്ക് ഒരു കാർ വരുകയായിരുന്നു. ആ ആക്സിഡന്റിൽ ഞങ്ങളെയൊക്കെ ഒറ്റക്കാക്കി മൂപ്പര് പോയി.... പരാതിയോ... പരിഭവമോ... ഇല്ല റബ്ബെ! എല്ലാം നിൻറെ തീരുമാനം!! ************** അതുവരെ വായിച്ചു കഴിഞ്ഞതും അഫ്ലഹ് ആ ഡയറിയിലേക്ക് തന്നെ നോക്കി നിന്നു. ഇനിയുമുണ്ട് ഒരുപാട് വരികൾ. അവൻക്ക് വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. ഉപ്പയുടെയും ഉമ്മയുടെയും ഹള്റത്തിലേക്ക് അവൻ ഫാത്വിഹ ഓതി ഹദിയ ചെയ്തു. അവൻ ശബ്ദമില്ലാതെ കരഞ്ഞു. ഉമ്മീ... ഉപ്പാ... നിങ്ങളെ കാണാൻ കൊതിച്ച് ഒരു മകനിവിടെയുണ്ട്. ഇത്രമേൽ മനോഹരമായിട്ട് എനിക്ക് ജന്മം നൽകിയിട്ടും എൻറെ ഓർമ്മകളിൽ പോലും നിങ്ങളുടെ മുഖം വ്യക്തമാവുന്നില്ലല്ലോ... എന്ന് ആരോടൊക്കെയോ പറഞ്ഞ് അവൻ ഏങ്ങി ഏങ്ങി കരഞ്ഞു. തന്റെ മുടി ഇഴകളിലൂടെ സഞ്ചരിക്കുന്ന വിരൽ സ്പർശ മറിഞ്ഞ് അവൻ തല ഉയർത്തി നോക്കി. “കിടന്നോ...” തൻറെ തലയിൽ മസാജ് ചെയ്തുകൊണ്ട് പറയുന്നവളെ കാണെ അവനിൽ നിഷ്കളങ്കത വിരിഞ്ഞു. ഐഷു. നമ്മൾ നമ്മളെ ഉമ്മിന്റെ ഉപ്പാൻറെ മക്കളായി ജനിച്ചതിൽ എന്ത് ഭാഗ്യാലെ! റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവൂല. "അഫ്ലഹ്" അൽഹംദുലില്ലാഹ്.... ഇക്കാക്ക കരഞ്ഞിണോ... എന്തിനാ കരയിണെ. "ഐഷു" “ഉമ്മിനേയും ഉപ്പാനെയും കാണാൻ പൂതിയായി. അത്രതന്നെ!” ഒരു നിഷ്കളങ്കതയോടെ പറയുന്ന അഫ്ലഹിനെ ഐഷു നോക്കി. ഐഷുവിന്റെ കണ്ണുകൾ നിറയാൻ വെമ്പുന്നത് കാണെ അഫ്ലഹ് എഴുന്നേറ്റിരുന്നു. അവൻ വിഷയം മാറ്റാൻ ശ്രമിച്ചു. എൻറെ ഐഷുവിനെ ഒരാൾ ഇഷ്ടാന്ന് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് ആലോചിക്കാം. ആളെ നിനക്ക് അറിയുമായിരിക്കും. നിഹാദില്ലെ! അവന. "അഫ്ലഹ്" അത് കേട്ടതും ഐഷുവിന്റെ മുഖഭാവം മാറി. അവൾ അഫ്ലഹിനെ അടിക്കാനായി തുനിഞ്ഞതും. “നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം!” അഫ്ലഹ് കൈകൾ കൊണ്ട് തടഞ്ഞു പറഞ്ഞു “എനിക്ക് ഇക്കാക്കാനെ പോലെ ഒരു ഉസ്താദിനെയാ വേണ്ടെ.” ഐഷു വായിൽ വിരല് കടിച്ചുകൊണ്ടു പറഞ്ഞു. ഹാ... നിൻറെ ഇഷ്ടം എന്താണോ അതാണ് നമ്മളൈം ഇഷ്ടം. "അഫ്ലഹ്" കാര്യത്തിൽ അഫ്ലഹ് നിഹാദ് എന്ന് എടുത്തിട്ടത് ആ വിഷയത്തിൽ ഒരു മാറ്റം മാത്രമായിരുന്നു. ഐശുവിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു..... (തുടരും) إن شاء الله ~✍️ binth_ahsani_2 📌 *ഷെയർ ചെയ്യുന്നവർ പേര് നീക്കം ചെയ്യാനൊ മറ്റു തിരുത്തലുകൾ വരുത്താനോ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു📌* മുത്തിന്റെ ചാരത്തേക്ക് സ്വലാത്ത് ചൊല്ലാൻ മറന്നിടല്ലെ... *🤍🌼 فَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ* *لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا*🌼🤍 ദുആയിലൊരിടം പ്രതീക്ഷിക്കുന്നു... ~🥹💚 #📔 കഥ
*പ്രതീക്ഷയോടെ!!...* *Part - 55* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഞെട്ടി എഴുന്നേറ്റ ഐഷു ചുറ്റും നോക്കി. ആരെയും കാണാത്ത ഐഷു നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു. ഒരാശ്വാസത്തിനായി അവൾ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു. റബ്ബേ... എന്ത് സ്വപ്നമാണ് ഇത്. ഭയം അവളെ വിട്ടു മാറിയിരുന്നില്ല. അപ്പോഴാണ് അവൾ ഓർത്തത് ഇന്നലെ ക്ഷീണം കാരണം ഹദ്ദാദ് ഒന്നും ചൊല്ലാതെയാണ് കിടന്നുറങ്ങിയത്. അവൾ ദാഹം കാരണം വീണ്ടും കുപ്പിയെടുത്തപ്പോൾ വെള്ളം തീർന്നു. അവൾ അവിടുന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ലൈറ്റ് ഇട്ടത് കണ്ട് അവൾ ഒന്ന് അവിടെ നിന്നു. പിന്നെ ആരുടെയൊക്കെയോ സംസാരവും കേൾക്ക്ണ്. ഐഷു അങ്ങോട്ട് പോയി നോക്കിയപ്പോൾ മിന്നു അടുക്കള വാതിൽ തുറന്നിട്ട് പുറത്തേക്ക് നോക്കി ഫോണിൽ സംസാരിക്കുകയാണെന്ന് തോന്നുന്നു. പെട്ടെന്ന് മിന്നു തിരിഞ്ഞുനോക്കി. എന്താ ഐഷ ഇയ്യ് ഇവിടെ "മിന്നു" ഞാൻ വെള്ളം എടുക്കാൻ വന്നതാ. മിന്നു എന്താ പുറത്ത്. "ഐഷു" “അത് ഞാൻ റെയിഞ്ച് കിട്ടാത്തപ്പോൾ ഇങ്ങോട്ട് വന്നതാ.” മിന്നു അതും പറഞ്ഞ് വാതില് കുറ്റിയിട്ട് ഉള്ളിലേക്ക് പോയി. പിന്നെ ഐഷു മറുത്തൊന്നും ചോദിച്ചില്ല. അവൾ വെള്ളം കൊണ്ട് വെച്ച്. വുളു ചെയ്ത് ഹദ്ദാദ് ഒക്കെ ചൊല്ലി. കുറച്ചു കിടന്നു. പിന്നെ അവൾ തഹജ്ജുദിന് എഴുന്നേറ്റ് വുളു ചെയ്ത് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോൾ. സുബഹ് ബാങ്ക് കൊടുത്തു. സുബഹി നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതി. പിന്നെ പ്രിയപ്പെട്ടവരിലേക്ക് ഹദിയയും നൽകി. *********** ഇന്നലെ രാത്രി കണ്ട സ്വപ്നം ഐഷുവിനെ വല്ലാതെ അലട്ടി. പിന്നെ സ്വലാത്ത് ഒക്കെ ചൊല്ലി മനസ്സ് ശാന്തമാക്കി. കോളേജിൽ ലഞ്ച് ബ്രേക്ക് സമയത്താണ് ഐഷു വീണ്ടും അബുപ്പയെ കണ്ടത് കൂടെ ഒരു സ്ത്രീയും ഉണ്ട്. ഇതുവരെയും കണ്ടു പരിചയം ഇല്ലായിരുന്നു അവൾക്ക് ആ സ്ത്രീയെ. ഐശുവിൻറെ അബുപ്പയെ കണ്ട നൈഷൂനായിരുന്നു കൂടുതൽ സന്തോഷം. അവൾ ഐഷുവിനെ നിർബന്ധിപ്പിച്ചു കൊണ്ടിരുന്നു. ഐഷു വേണെങ്കിൽ ഇപ്പോൾ ചോദിച്ചോ... ഇനി പോയിട്ട് പറഞ്ഞിട്ട് കാര്യണ്ടാവില്ല. "നൈഷ" എടി അബുപ്പാക്ക് എന്നെ കണ്ട ഓർമ്മയുണ്ടാവോ... "ഐഷു" “ഇല്ല! ഓർമ്മയുണ്ടാവില്ല. മതി ബാ...” നൈഷു ദേശ്യത്തോടെ ഐഷുവിനെ വലിച്ചു ക്ലാസിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോഴും ഐഷു അന്തം വിട്ടിരിക്കുന്നത് കണ്ട് നൈഷ പറഞ്ഞു. “നീയെന്താ അന്തം വിട്ടിരിക്കുന്നു. അന്നോട് ഞാൻ പറഞ്ഞതാണ് ചോദിക്ക്! ചോദിക്ക്! ചോദിക്ക് ന്ന്. ഇനി ഇവിടെ അന്തംവിട്ട് ഇരുന്നോ...” അല്ല മോളെ അന്റെ ആരാ അത്.? "നൈഷ" “അത് എൻറെ അബുപ്പാ” ഐഷുവിന്റെ മറുപടി കേട്ട നൈഷക്ക് ഐഷുവിനൊന്ന് കൊടുക്കാൻ തോന്നി. ഇവിടെ എങ്ങനെ ഇളിച്ചു കുത്തി ഇരുന്നാൽ കുത്തിയിരിക്കലെ ഉണ്ടാവുള്ളൂ.... "നൈഷ" അപ്പോൾ ഞാൻ എന്താ ചെയ്യേണ്ടേ. "ഐഷു" വാ ഞാൻ പറഞ്ഞു തരാം... "നൈഷ" അവർ പുറത്തേക്ക് പോയപ്പോൾ അവരെ അവിടെ കാണാനില്ല. “ഇപ്പോൾ എന്തായി. ഒരു കാര്യം പറഞ്ഞാൽ അൻക്ക് കേൾക്കാൻ വയ്യല്ലോ...” നൈഷു ഇത് പറഞ്ഞു മുഴുവനാക്കും മുമ്പേ ഐഷു അവരെ കണ്ടു. അതെടി നൈഷാ!.. പോയിട്ടില്ലട്ടവര്. "ഐഷു" അങ്ങനെ അവർ രണ്ടുപേരും അവരുടെ അടുത്തേക്ക് നടന്നു. അതിനേക്കാൾ ഏറെ രസം എന്താണെന്നറിയോ.... അവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് അവർ ഇങ്ങോട്ട് നടക്കുന്നുണ്ടായിരുന്നു ___________••••••••••___________ അബു സാലിമും ഭാര്യ സമീറയും കോളേജിൽ വന്നതായിരുന്നു. പെട്ടെന്ന് സമീറ തൻറെ ഭർത്താവിനോട് തങ്ങളുടെ മുന്നിൽ കുറച്ചു ദൂരെയായി നിൽക്കുന്ന ഐശുവിനെയും നൈഷുവിനെയും കണ്ട് എന്തോ പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും ഐഷുവിന്റെ അടുത്തേക്ക് നടന്നു. അപ്പോൾ ഐശുവും നൈഷും അവരടുത്തേക്ക് വരുന്നുണ്ടായിരുന്നു. ********** “ഇഷ മോളാണോ.?” അപ്പൂപ്പയുടെ ചോദ്യം കേട്ട് നൈഷ ഒന്ന് ഞെട്ടി. “ഹാ... അതെ! ഇത് അബുപ്പയല്ലേ.?” എന്നുള്ള ഐശുവിന്റെ ചോദ്യത്തിൽ ആ മനുഷ്യൻറെ ഹൃദയം ഒന്ന് പിടഞ്ഞു. അയാൾ ഐഷുവിനെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു. ഇതൊക്കെ കണ്ട് സമീറയുടെ കണ്ണിൽനിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി. ആ സ്ത്രീയുടെ മനസ്സിൽ പഴയ ഓർമ്മകൾ തെളിഞ്ഞുവന്നു. “അബുപ്പയുടെ ഇഷ മോളുടെ ഓർമ്മകളിൽ ഈ സമീറ ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല. അവളുടെ ചെറുപ്പകാലങ്ങളിൽ തന്നെ കണ്ടിട്ട് പോലും ഉണ്ടാവില്ല.” സമീറയുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ ആ സമീറയുടെ ഹൃദയത്തിൽ തന്റെ മിസ്രിന്റെ പൊന്നുമോൾക്ക് വലിയ സ്ഥാനമായിരുന്നു. മിസിരിയുടെ ഓർമ്മകളും ആ ഹൃദയത്തെ വേദനിപ്പിച്ചു. പെട്ടെന്ന് തന്റെ മുന്നിലേക്ക് നീട്ടിയ ഇഷ മോളുടെ കൈകളിൽ പിടിച്ചു സെമീറ സലാം മടക്കി. *********** ക്ലാസിൽ ഇരിക്കുമ്പോഴും അഫ്ലഹിന്റെ ഹൃദയം അസ്വസ്ഥമായിരുന്നു. ഉമ്മയും ഉപ്പയും പോയിട്ടുണ്ടാവുമോ.? അവൻറെ മനസ്സ് അവനോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. “എടാ അഫ്ലു... അന്നോടാണ് ഈ ചോദിക്കുന്നത്.” ജാസിറിന്റെ ചോദ്യം കേട്ട് അവൻ എന്തെന്നർത്ഥത്തിൽ അവനെ നോക്കി. നീ ഇതെവിടെ? ചോദിക്കുന്നത് ഒന്നും കേൾക്കുന്നില്ലല്ലോ... "മിക്ദാദ്" എന്റുമ്മയും ഉപ്പയും പോയോ ആവോ... "അഫ്ലഹ്" ഹാ... ഞാൻ ചോദിക്കാൻ മറന്നു. ഒരു എന്തിനു വന്നതാ... "നിഹാദ്" അത് ഉപ്പാക്ക് ഒരാവശ്യത്തിന് വന്നതാ.. "അഫ്ലഹ്" എന്നാ...വാ... നമ്മക്ക് പുറത്തേക്ക് പോവാം... "നിഹാദ്" __________•••••••••_________ ക്ലാസ്സിൽ ഇരിക്കുമ്പോഴും ഐശുവിൻറെ മനസ്സ് അവര് പോയിട്ടുണ്ടാവുമോ.? എന്നതായിരുന്നു. അബുപ്പ ഇനിയും തന്നെ ഒറ്റക്കാക്കി തന്നെ കൂട്ടാതെ പോവോ.? എന്നൊക്കെയായിരുന്നു അവളുടെ ചിന്ത. താൻ അവരോട് തന്നെ കൊണ്ടുപോവാൻ പറയുന്നതൊക്കെ മോശമാകുമോ.? തന്നെ കൂടെ കൊണ്ടുപോകുന്നതിൽ ഒരിഷ്ടക്കേടും അബു ഉപ്പയിൽ ഉണ്ടാകില്ല എന്നത് അവൾക്ക് ഉറപ്പായിരുന്നു. ഇനി മാമി. മാമിക്ക് ഇഷ്ടം ഉണ്ടാവുമോ.? അവളുടെ മനസ്സ് ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. ലാസ്റ്റ് ബ്രേക്ക് ടൈമിന് ബെല്ലടിച്ചപ്പോൾ വരാന്തയിലേക്ക് ഇറങ്ങിയതാണ് ഐഷുവും നൈഷയും. ദൂരെയായി നിൽക്കുന്ന അഫ്ലഹിനെ കണ്ട ഐഷുവിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ! എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു. “ഐഷു കരയുകയാണോ.?” അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് നൈഷു ചോദിച്ചു. “നൈഷൂ.... അബുപ്പ എന്നെ കൂട്ടാതെ പോവോ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരൊക്കെ ഇനിയും എനിക്ക് അന്യരാവോ...” ഒരു കരച്ചിലോട് പറയുന്നവളെ നൈഷു നെഞ്ചിലേക്ക് അടുപ്പിച്ച് ചേർത്തുപിടിച്ചു. നൈഷൂന് അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയുന്നില്ല. “വാ... ഐശു നമുക്ക് ക്ലാസ്ക് പോവാം...” നൈഷ ഐശുവിനേയും വിളിച്ച് കൊണ്ട് ക്ലാസിലേക്ക് നടന്നു. ക്ലാസിലേക്ക് കയറി ഐഷ ബെഞ്ചിൽ തലവെച്ച് കിടന്നു. അവൾ അവളുടെ അപ്പുപ്പയുടെയും ഉമ്മയുടെ കഥയിൽ നിന്നും വായിച്ചെടുത്ത സമീറ മാമിയുടെയും കൂടെയൊക്കെ ആയിരുന്നെങ്കിൽ താനെന്ന് ചിന്തിച്ചു പോയി. അപ്പോഴാണ് അവരോട് തസ്നിയും അവരൊക്കെ ചോദിച്ചത്. എടി നിങ്ങൾ അഫ്ലഹുസ്താദിൻറെ ഉപ്പയും ഉമ്മയോടും ഒക്കെ എന്തോ സംസാരിക്കുന്നത് കേട്ടല്ലോ... എന്തായിരുന്നു.? "അഫി" അത് ഐഷന്റെ അടുത്തേക്ക് വന്നതായിരുന്നു. "നൈഷ" ഐഷന്റെ ആരാ അവര്. "തെസ്നി" ഇതൊന്നും തന്നെ ഐഷ ശ്രദ്ധിക്കുന്നില്ലായിരുന്നു. അവൾ വേറെ എന്തൊക്കെയോ ചിന്തയിൽ ആയിരുന്നു. ഐശുവിൻറെ സംസാരത്തിൽ നിന്ന് അബുപ്പ അവളുടെ മാമൻ ആണെന്ന് മനസ്സിലാക്കിയെടുത്ത നൈഷ പറഞ്ഞു. “അത് അവളുടെ മാമനും മാമിയുമാണ്.” ഇതുകേട്ട അവർ നെറ്റ് ചുളിച്ചു നൈശയെ നോക്കി. വിശ്വാസമായില്ലെങ്കിൽ പൊയ്ക്കോ "നൈഷ" അപ്പോൾ അഫ്ലഹുസ്താദ് അവളുടെ മാമൻറെ മകനോ.? "തെസ്നി" “ഹാ... ആയിരിക്കും” എന്ന് നൈഷു പറഞ്ഞു. എന്താ താൻ ഇപ്പോൾ പറഞ്ഞതെന്ന് ചിന്തിച്ചപ്പോൾ നൈഷുവിലും ഒരു ഞെട്ടൽ ഉണ്ടായി. അവരൊക്കെ പോയതും നൈഷു ഐഷുവിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു. “ഐഷു അഫ്ലഹുസ്താദ് നിൻറെ മാമൻറെ മോനാണോ.?” അവൾ ചോദിച്ചതിന് ഒരു റെസ്പോൺസും കിട്ടാതെ വന്നപ്പോൾ അവൾ ഐഷുവിനെ ഒന്നുകൂടി നോക്കിയപ്പോൾ അവൾ വേറെ എന്തൊക്കെയോ ചിന്തയിലാണ്. നൈഷു ഐഷുവിനെ തന്നെ നോക്കി നിന്നു. പെട്ടെന്ന് ചിന്തയിൽ നിന്ന് മുക്തയായ ഐഷു ചോദിച്ചു. “എന്ത്യെ. നിങ്ങൾ എന്തേലും പറഞ്ഞ.” ഏയ് ഇല്ല! ഇല്ല! "നൈഷു" ___________•••••••••••___________ ഇനി ഇത് കഴിഞ്ഞാൽ നമ്മളത് കഴിഞ്ഞൂലെ. "നിഹാദ്" ഹാ... ഇനി നമ്മളൊക്കെ കാണുമോ ആവോ... "അഫ്ലഹ്" ഞങ്ങൾ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് റബാഹ് ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നിട്ട് എന്നെ നോക്കി. “നിങ്ങൾ ആയിഷ ഹംന ന്റെ മാമൻറെ മോനാണല്ലെ” റബാഹിന്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെയാണ് അവരെല്ലാവരും അഫ്ലഹിനെ നോക്കിയത്. ഒരു ചെറുപുഞ്ചിരി മാത്രം അഫ്ലഹ് അവരിടയിലേക്ക് സമ്മാനിച്ചു. (തുടരും) إن شاء الله ~✍️ binth_ahsani_2 📌 *ഷെയർ ചെയ്യുന്നവർ പേര് നീക്കം ചെയ്യാനൊ മറ്റു തിരുത്തലുകൾ വരുത്താനോ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു📌* മുത്തിന്റെ ചാരത്തേക്ക് സ്വലാത്ത് ചൊല്ലാൻ മറന്നിടല്ലെ... *🤍🌼 فَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ* *لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا*🌼🤍 ദുആയിലൊരിടം പ്രതീക്ഷിക്കുന്നു... ~🥹💚 #📔 കഥ
*പ്രതീക്ഷയോടെ!!...* *Part - 56* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ഐഷുവിന്റെ കണ്ണുകൾ എല്ലായിടത്തു അബുപ്പയെ പരുതി. പക്ഷേ നിരാശയായിരുന്നു ഫലം. അപ്പോഴാണ് നൈഷ ചോദിച്ചത്. “ഐഷു നിൻറെ അബുപ്പ നിന്നെ ഇഷ മോൾ എന്നല്ലേ വിളിച്ചത്.. അതെന്താ..?” അതെ! എൻറെ ഉമ്മയും ഉപ്പയുമൊക്കെ എന്നെ ഇഷ മോളെന്നാ വിളിച്ചെ. "ഐഷു" *********** കോളേജ് മൊത്തം ചർച്ച ഇപ്പോൾ ഐശുവും അഫ്ലഹുസ്താദും ആണ്. അതെന്തോ ഐഷുവിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു. അഫ്ലഹിനെ കാണുമ്പോഴൊക്കെ ഐഷുവിന്റെ ഹൃദയം എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരിക്കും. ഇതേ അവസ്ഥ തന്നെയാണ് അഫ്‌ലഹിനും. തൻറെ ആരുമല്ലായിരുന്നവൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം! ഇന്നവൻ അവൻറെ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് ഹൃദയം സന്തോഷത്താൽ അലതല്ലുകയായിരിക്കും. പക്ഷേ ഐഷുവിന്റെ ഹൃദയം എന്തിനോ വേണ്ടി തിടുക്കം കൂട്ടുന്നത് അവൾ അറിഞ്ഞു. ഇല്ല! അബുപ്പ പോയിട്ടുണ്ടാകും. ചിലപ്പോൾ ഞാൻ കുറച്ചു കാത്തിരിക്കേണ്ടി വരുമായിരിക്കും. ***************** ദിവസങ്ങൾ ചെലവേഗത്തിൽ കൊഴിഞ്ഞു പോയി. ഫൈനൽ എക്സാം അടുക്കാനായി. അന്നത്തിനുശേഷം നിൻറെ അബുപ്പ കാണാൻ വന്നില്ലല്ലോ.. "നൈഷ" ഇല്ല. അബു ഉപ്പാക്കും തിരക്കുകൾ കാണില്ലേ... "ഐഷു" ചില സമയങ്ങളിൽ നൈഷ പറയും ഐഷുവിനോട് “നീ അഫ്ലഹുസ്ഥാദിനോട് ചോദിച്ച് നോക്ക്” എന്ന് “താൻ എന്തു പോയിട്ട് ചോദിക്കാൻ. അന്നത്തെ അതിനുശേഷം പോലും തന്നെ കാണുമ്പോൾ ഒന്ന് നോക്കുക മാത്രം ചെയ്യും. എന്നല്ലാതെ ഒന്നും തന്നോട് സംസാരിക്കാറ് പോലുമില്ല. അങ്ങനെയുള്ള ഒരു മനുഷ്യനോട് പോയി എങ്ങനെ ഞാൻ ചോദിക്കും. അവർക്ക് അത് ഇഷ്ടായിലെലോ... തനിക്ക് അറിയുന്ന കൂടുതൽ കാര്യങ്ങളും അവർക്ക് അറിയില്ലെങ്കിലോ... മാമൻറെ മകൻ എന്നതിൽ മറ്റൊരു ബന്ധം ഇപ്പോൾ ആർക്കും അറിയില്ലല്ലോ...” എന്നൊക്കെ ഐഷുവിന്റെ മനസ്സ് ചിന്തിക്കും. അപ്പോഴാണ് അവരുടെ മുന്നിലൂടെ കുറച്ചു ഗേൾസ് പോയത്. “നിന്നെ ചൂണ്ടി അഫ്ലഹുസ്താദിൻറെ മുറപെണ്ണാന്നും പറഞ്ഞിട്ട പോണെ.” നൈഷ പറഞ്ഞു. അപ്പോൾ ഐഷുവിന് ചിരിപൊട്ടി. ആദ്യായിട്ട് കേൾക്കുന്നതല്ലല്ലോ... "ഐഷു" _________••••••••_________ എടാ അഫ്ലഹെ ഇവരൊക്കെ പറയുന്നതുപോലെ ഐഷു നിൻറെ മുറപ്പെണ്ണല്ലെ. "ഒരുത്തൻ" അതിന് അഫ്ലഹ് ഒന്ന് ചിരിച്ചു. ഇതൊക്കെ പറയുമ്പോൾ നീ ഒരു ചിരി മാത്രം. "അവൻ" “ഐഷു അവന്റെ മുറപ്പെണ്ണല്ല.” നിഹാദും അഫ്സലും ജാസിറും മിക്ദാദും ഒപ്പം പറഞ്ഞു. അതുകേട്ട് അഫ്ലഹ് അവരെയൊന്നു നോക്കി. *********** ഫൈനൽ എക്സാം കഴിഞ്ഞ് ലാസ്റ്റ് ആണ്. അന്ന് വീണ്ടും ഞാൻ അബുപ്പയെ കാണുന്നത്. എന്നെ കണ്ടപാടെ എന്റെ അടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിക്കുമ്പോൾ ആ കണ്ണിലെ നനവുകൾ ഞാൻ കാണുന്നുണ്ടായിരുന്നു. പ്രിൻസിപ്പളിനോട് സംസാരിക്കുമ്പോഴും അബുപ്പ എന്നെ ചേർത്തുപിടിച്ച കൈകൾ വിട്ടില്ലായിരുന്നു. ഇത് എൻറെ മോള "അബുപ്പ" “ആയിഷ ഹംന അല്ലേ... നിങ്ങളുടെ മോളാണോ ഇത് അബു.” അത് ചോദിക്കുമ്പോൾ പ്രിൻസിപ്പളിന്റെ കണ്ണുകളിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നു. ആ ഞെട്ടലിനു മറുപടി എന്നോളം അബുപ്പ പറഞ്ഞു. “ഹാ... അതെ! എൻറെ പെങ്ങളെ മകളാണ്. എൻറെയും മകൾ! ഞങ്ങളെ ഇഷ മോൾ” അപ്പോൾ അഫ്ലഹിന്റെ പെങ്ങൾ!? "പ്രിൻസിപ്പൽ" “ഹ്മ് ” “ഇകാക്കാക്ക് വല്ലതും അറിയോ...” അബുപ്പയോടായി ഐഷു ചോദിച്ചു. ഐശുവിൻറെ ചോദ്യം കേട്ട് അയാളിൽ ചിരി വിരിഞ്ഞു. അവനത വരുന്നു. "അബുപ്പ" ഇരുവരിലേക്കും നടന്നടുക്കുന്ന അഫ്ലഹിനെ കാണെ ഐഷുവിന്റെ ഹൃദയം എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങി. അവരെടുത്തേക്ക് വന്ന അഫ്ലഹ് ഐശുവിനെ ചേർത്തുപിടിച്ചു. തന്നെ ചേർത്തുപിടിച്ച കൈകളുടെ തണുപ്പറിഞ്ഞ ഐഷുവിന് എന്തോ ഇന്നേ വരെ കിട്ടാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അഫ്ലഹിനെ നോക്കിയപ്പോൾ തന്റെ കണ്ണുനീരിനെ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് രണ്ടു കണ്ണുകളും ചിമ്മി അടക്കുന്നു. അവർക്ക് എന്താണ് പ്രകടിപ്പിക്കേണ്ടതെന്ന് അറിയുന്നുണ്ടായിരുന്നില്ല. വാ.. നമുക്കൊന്ന് നിങ്ങളുടെ മൂത്താപ്പയുടെ വീട്ടിലേക്ക് പോവാ "അബുപ്പ" ബാഗ് എടുക്കാൻ ആയി തിരിഞ്ഞു നടന്ന അഫ്ലഹിന്റെ കണ്ണുകൾ പൈപ്പ് തുറന്നിട്ടത് പോലെ ആയിരുന്നു. വെമ്പാൻ കാത്തിരുന്നതുപോലെ കണ്ണുനീർ പുറത്തേക്ക് വന്നു. അവൻ റബ്ബിനോട് ഒരുപാട് ശുക്റ് പറഞ്ഞു. അവളെ പൊന്നുപോലെ നോക്കണം. ഒരു വേദനകൾക്കും കൂട്ടുനൽകാതെ തന്റെ പ്രിയപ്പെട്ട പെങ്ങളെ ചേർത്തുപിടിക്കണം. എന്നൊക്കെ അവൻറെ മനസ്സ് മന്ത്രിച്ചു. *********** അബുപ്പ കാറും കൊണ്ടുവന്നു. ഞങ്ങൾ കാറിൽ കയറി. ഐഷുവിന്റെ മൂത്താപ്പാന്റെ വീട്ടിലേക്ക്. (ഐഷുവിന്റെ മൂത്താപ്പ അഫ്ലഹുസ്താദിന്റെയും മൂത്താപ്പ ആണല്ലോ) മൂത്താപ്പയുടെ വീടിൻറെ മുന്നിൽ കാർ നിർത്തി. നോക്കുമ്പോൾ വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്. പുതിയ ചെരുപ്പുകൾ ഒക്കെ പുറത്തുണ്ട്. അബുപ്പ ബെല്ല് അടിച്ചപ്പോൾ മുറ്റത്തേക്ക് ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി. _________••••••••_________ സലാം ചൊല്ലി വീട്ടിലേക്ക് കയറിയ പാടെ നൈഷുവിന് എന്തൊക്കെയോ പറയണമെന്നുണ്ട്. അവളുടെ കളികണ്ട് എല്ലാവരും അത് കഴിയുന്നതുവരെ ഒന്ന് നോക്കി നിന്നു. കുറച്ചുനേരം വെയിറ്റ് ആക്ക് ട്ട ഞാനിപ്പോള്‍ വരാം "നൈഷ" അങ്ങനെ നിസ്കാരവും കുളിയൊക്കെ കഴിഞ്ഞ് അവൾ നേരെ വന്നിരുന്നു. എല്ലാതും വിശദമായി കേൾപ്പിച്ചു. ഓൾക്ക് പൊരുതാട്ടോ! അപ്പോൾ ഐശുവും ആ ഉസ്താദും സഹോദരങ്ങളാണ് ലെ "നെസ്സ" അഫ്‌കോഴ്സ് ഡിയർ "നൈഷ" ശരിയാ... രണ്ടാളും ഏകദേശം ഒരുപോലെ ഉണ്ട് താനും "നെസ്സ" ഞാൻ എപ്പോഴും ഐഷുവിനെ കുറിച്ച് ഇങ്ങനെ ആലോചിക്കും. "നൈഷ" വല്ലാത്തൊരു ഇതായിലെ ഇത്. നല്ല രസവും ലെ "നെസ്സ" ഇനി ഓള് ഇവിടുന്ന് പോവും. അതാണ് പ്രശ്നം. "നൈഷ" അതെന്ത്യെ!? "നെസ്സ" ഓളെ മാമൻറെ വീട് മലപ്പുറം ആണ്. "നൈഷ" എടാ. അവിടെയാണോ? "നെസ്സ" ഇത് അവളെ മൂത്താപ്പയുടെ വീടല്ലെ. "നൈഷ" നൈഷുവിന് അതൊക്കെ ആലോചിക്കുമ്പോൾ ഒരു നിരാശായിരുന്നു. ഇനി ക്ലാസും കഴിഞ്ഞു. വെക്കേഷൻ ആയി. ഇനി ഐഷുവിനെ കാണുമോന്നുള്ള കാര്യത്തിൽ പോലും ഓൾക്ക് ഉറപ്പില്ലായിരുന്നു. ************* മൂത്താപ്പയായിരുന്നു അത്. അപ്പോൾ മൂത്താപ്പ വന്നോ... ഞങ്ങൾ കോളേജ് പോയ സമയത്ത് മൂത്താപ്പ വന്നെന്നു തോന്നുന്നു. പെട്ടെന്ന് സിറ്റൗട്ടിലേക്ക് വന്ന മിന്നു എന്നെ കണ്ടതും. എൻറെ കൂടെയുള്ളവരെ കണ്ടായിരുന്നു അവൾ ഞെട്ടിയത്. മുത്താപ്പ ഉള്ളിലേക്ക് കയറാൻ സ്വീകരിച്ചപ്പോൾ, അബുപ്പ ഉള്ളിലേക്ക് കയറി. ഞാൻ ”മൂത്താപ്പ” എന്ന് വിളിച്ചപ്പോൾ മൂത്താപ്പ എന്നെ തന്നെ നോക്കാണ്. ഐഷു അല്ലെ,? "മൂത്താപ്പ" അപ്പോഴാണ് എനിക്ക് എൻറെ അബദ്ധം മനസ്സിലായത്. ഞാൻ നിഖാബ് താഴ്ത്തീക്ക്ണെയ്. ഇത് മൂത്താപ്പ എൻറെ മാമന് ഞാൻ പറഞ്ഞിട്ടില്ലെ മുത്താപ്പയോട് അബുപ്പയെന്ന്. "ഞാൻ" ആ അങ്ങനെ. അപ്പോൾ തന്നെ മൂത്താപ്പയെ കെട്ടിപ്പിടിച്ച് അവരോട് സംസാരങ്ങൾ ആരാഞ്ഞ് കാര്യങ്ങളൊക്കെ ചോദിച്ചറിയുന്നു. ഞാൻ ഉള്ളിലേക്ക് കടന്നപ്പോൾ അവിടെ മൂത്തമ്മയുടെ വീട്ടുകാരായിരുന്നു. മൂത്തമ്മ പറയുന്നത് കേട്ടു. “ഇതുവരെയും ഇല്ലാത്ത ഒരു മാമന് എവിടുന്ന് മുളപൊട്ടി ആവോ., ഇതുവരെയും തിരിഞ്ഞു പോലും നോക്കിയിട്ടില്ല” അതുകേട്ടപ്പോൾ ഇനിയുള്ളത് കേട്ടാൽ എന്തായിരിക്കും ഇവരുടെ പ്രതികരണം. മിന്നു എന്റെടുത്ത് ഒരുപാട് തവണ ചോദിച്ചിട്ടുണ്ടായിരുന്നു. ഞാൻ അതിനു മറുപടി കൊടുത്തിട്ടുണ്ട്. പെട്ടെന്നാണ് നാഫിത്ത എൻറെ അടുത്ത് വന്നിട്ട് ചോദിച്ചത്. “ഐഷു അതാരാ?” അത് എൻറെ മാമനും ഇക്കാക്കയും. "ഞാൻ" എന്നെ ഒരു സംശയത്തോടെ നാഫിത്ത നോക്കി. എനിക്കപ്പോൾ ജീവിതത്തിൽ താനാരാണെന്നൊക്കെ പൂർണമായി മനസ്സിലാക്കി തുടങ്ങിയതു മുതൽ ഞാൻ എൻറെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു തുടങ്ങി.... പ്രിയപ്പെട്ട വായനക്കാരെ നിങ്ങളെല്ലാവരും ഐഷു എന്ന് വിളിക്കുന്ന ഈ ആയിഷ ഹംന. അവളെ പ്രിയപ്പെട്ടവർ ഓമനയോടെ വിളിച്ച ഇശ മോളിലേക്ക്.... എൻറെ ഉമ്മ എഴുതിവെച്ച ഓരോ ഡയറികൾ ആയിരുന്നു. ആയിഷ ഹംനയുടെ ഓരോ മാറ്റവും. അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിരുന്നു. എന്ത് മനോഹരമായിട്ടാ എല്ലാം കുറിച്ച് വച്ചിരിക്കുന്നത്. അതിലെ ഒരു ഡയറി ആയിരുന്നു ഉമ്മിന്റെ ജീവിത കഥ. അത് വായിച്ചത് മുതൽ തുടങ്ങിയതാ ഈ പെണ്ണ്. കൂടപ്പിറപ്പിനെ ചേർത്തുപിടിച്ചുള്ള ഈ നടത്തം. അവിടെയും റബ്ബ് എന്നെ കൈവിട്ടില്ല. അവൻ കാരുണ്യവാനാണ്... (തുടരും) إن شاء الله ~✍️ binth_ahsani_2 📌 *ഷെയർ ചെയ്യുന്നവർ പേര് നീക്കം ചെയ്യാനൊ മറ്റു തിരുത്തലുകൾ വരുത്താനോ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു📌* മുത്തിന്റെ ചാരത്തേക്ക് സ്വലാത്ത് ചൊല്ലാൻ മറന്നിടല്ലെ... *🤍🌼 فَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ* *لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا*🌼🤍 ദുആയിലൊരിടം പ്രതീക്ഷിക്കുന്നു... ~🥹💚 #📔 കഥ
*നിക്കാഹ്* _✒️ Althaf Ahmed_ Part 11 _Final part_ 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അല്ലാഹ്...നാട്ടിൽ നിന്നാണ്... ആരാ...ഇത്...പടച്ചോനെ... രണ്ടും കലിപ്പിച്ചു ഞമ്മൾ ഫോൺ എടുത്തു... ഹലോ.... ഇതുവരെ.... 🟧🟧🟧🟧🟧 അസ്സലാമുഅലൈക്കും... വ അലൈക്കുമുസ്സലാം... ഞമ്മൾ സലാം മടക്കി..അല്ലാഹ് നല്ല മുൻ പരിജയമുള്ള സൗണ്ട്..ഞമ്മൾ ആളെയിലിക്കൊമ്പായെക്കും അപ്പുറത്ത് നിന്നും മറുപടി വന്നു.. ടാ... ജാബി ആദി ആണ്... ഓഹ്...ഇയ്യെന്നാ..പഹയാ.. ഞമ്മൾ പേടിച്ചോയി... യാത്ര ഒക്കെ എങ്ങനെ... അൽഹംദുലില്ലാഹ്.... നല്ലത്...പിന്നെ നീ എപ്പോയാ നാട്ടിലേക്ക്.. ഇൻഷാ അല്ലാഹ്.. നെക്സ്റ്റ് മന്ത്.. പിന്നെ ആദി നിന്നെ വിളിക്കാൻ നിക്കായിരുന്നു. അടുത്ത മാസം _നിക്കാഹ്_ ആണ് ട്ടോ...മറക്കണ്ട.. മാഷാ അല്ലാഹ്... നീ ന്താ പറയണേ ജാബി മറക്കാനോ.. ഞാൻ നിൻ്റെ വീട്ടിൽ പോയിന്നു..ഉമ്മ എല്ലാം പറഞ്ഞത്.. (അല്ലാഹ്...ഉമ്മ എല്ലാം പറഞ്ഞതാ...അത് നടന്നതാനും ഞാൻ ഇതുവരെ അവനോടു പറഞ്ഞില്ലല്ലോ.. അല്ലാഹ്...ഇനി അവൻ ന് വിചാരിക്കും പടച്ചോനെ..) ആദി ഉമ്മ ന്താ പറഞ്ഞത... ഒന്നുല്ലാടാ... നിൻ്റെ _നിക്കാഹിൻ്റെ_ കാര്യക്കൊ..പിന്നെ റസാക്കൻ്റെ ഫൺനിൻ്റെ മോൾ ആണെന്നും... (ആഹ് ഇപ്പോയാ ഞമ്മക്ക് ശ്വാസം ഒന്ന് നേരെ വീണത്....എല്ലാം അവനോടു പറയണതാ അത് ഞാ പറയാൻ തോന്നിയില്ല...) ആഹ്... നീ അവിടെ ഉണ്ടാവണം ട്ടോ.. അത് നീ പറയണോ ജാബി.. ഞമ്മൾ ണ്ടാവുല്ലോ... അപ്പോ മോനെ ചെലവ് എപ്പോയാ... അതൊക്കെ തരാം വൽബേ... (മനുഷ്യൻ ഇബിടെ ടി തിന്നാൻ അപ്പൂള ക്ലിപിൻ്റെ ചെലവ് 😊) മ മ....കിട്ടിയാൽ മതി.... ആഹ് ടാ....എന്നാ ഒക്കെ... ആഹ്....ശെരി.. അവനോട് സംസാരിച്ച നടന്ന് റൂം എത്തിയത് അറഞ്ഞില്ലാ... കോൾ കട്ടായതും ഞമ്മളെ മനസ്സിൽ വന്ന് ഒരാളെ മുഖമായിരുന്നു. അല്ലാഹ്.... എത്ര തവണ മറക്കാൻ ശ്രമിച്ചിട്ടും മറവിക്ക് പിടികൊടുക്കാതെ അലഞ്ഞു തിരിയുന്ന അവളുടെ മുഖം.. ദിവസങ്ങൾ വേഗത്തിൽ കടന്നു നീങ്ങി.... ഇന്നാണ് രണ്ടുവർഷത്തിനു ശേഷം സ്വന്തം നാട്ടിലേക്കു തിരിച്ചു വരുന്നത്... എല്ലാ പ്രവാസികളുടെയും സ്വന്തം മുഹൂർത്തം... എല്ലാരെ പോലെയും ഞമ്മളും നല്ല സന്തോഷത്തിലാണ്... റൂമിൽ എല്ലാരും പെട്ടി കെട്ടുന്ന തിരക്കിലാണ്... ഹംസക്ക ഒക്കെ ഓരോ ഡയലോഗ് അടിക്കുന്നേലും ഞമ്മക്ക് ഒന്നും അങ്ങ് മനസ്സിലായില്ല... ശരീരം മാത്രമേ അവിടെ ണ്ടായിരുന്നുള്ളു മനസ്സ് മുഴുവൻ നാട്ടിലായിരുന്നു..😊 അങ്ങനെ എല്ലാരോടും സലാം പറഞ്ഞു ഞമ്മൾ എയർപോർട്ടിന് ഉള്ളിലേക്ക് നടന്നു .... ഫ്ലൈറ്റ് റൺ വേ തൊടുന്നേ ഞാ... അതിരില്ലാത്ത സന്തോഷമായിരുന്നു... അൽഹംദുലില്ലാഹ്... എയർപോർട്ടിൻ്റെ പുറത്ത് ഇറങ്ങിയപ്പോയെക്കും....എല്ലാവരുമായി ആദി അവിടെ എത്തിയിരുന്നു.. ഉപ്പാനോട് സലാം പറഞ്ഞു കെട്ടിപിടിച്ചപ്പോൾ ഇതു വരെ അനുഭവക്കാതൊരു കുളിർമ... മോനെ...യാത്ര ഒക്കെ എങ്ങനെ ണ്ടായിരുന്നു.. അൽഹംദുലില്ലാഹ് നല്ലതായിരുന്നു ഉപ്പാ... അവർക്കിടയിലും ഞമ്മളെ കണ്ണുകൾ തിരഞ്ഞതു ഉമ്മാനെ ആയിരുന്നു.. പക്ഷെ ഉമ്മ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.. പാവം ഇന്നും ആ അടുപ്പിൻ്റെ അടുത്ത് തന്നെ ആയിരിക്കും... അല്ലാഹ് ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകേണേ.... ഞമ്മൾ പതിയെ മനസ്സിൽ പറഞ്ഞു. ൻറെ..അഫി നീ നല്ലൊണം മാറിപ്പോയല്ലോ.. ഞമ്മക്ക് ഒക്കെ ൻ്റ് മാറ്റും കാക്കു..ഇങ്ങനെല്ലേ അടിപൊളിയായത് 😊😊 ജാബി.. ഇവളെ ഒരുത്തൻ്റെ കൈയിൽ ഏൽപ്പിക്കാൻ ആയിക്ക് ട്ടോ... (ആദി ഒന്ന് അവളെ ആക്കികൊണ്ട് പറഞ്ഞു.) ഒന്നു പോ....ആദിക്കാ.. അതും പറഞ്ഞു അഫി നാണത്തോടെ ഞമ്മളെ നോക്കിന്നു ചിരിച്ചു.... മതി മക്കളെ...ബാക്കി അങ്ങ് എത്തിയിട്ട് പറയാം... ഉപ്പ അത് പറഞ്ഞതും എല്ലാരും വണ്ടിയിലേക്ക് കേറി. കാർ ഗേറ്റ് കടക്കുമ്പോഴേക്കും ഉമ്മയും എല്ലാരും ഉമ്മറത്തു എത്തിയിരുന്നു... റസിയത്താൻ്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. തലയിൽ ഇട്ട ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു ജാബിയെ കെട്ടിപിടിച്ചു.. അല്ലാഹ്...ഏതൊരു മകനും ആഗ്രഹിക്കുന്ന സ്വന്തം നിമിഷം... എല്ലാവരുമായി സുഖവിവരങ്ങൾ പങ്കു വെക്കുമ്പോഴെക്കും ഉമ്മ ടേബിളിൽ ചായ റെഡിയാക്കിരുന്നു... ജാബി....വാ ചായ കൊണ്ടച്ച്.. ആഹ്..ഉമ്മാ.. അങ്ങനെ ഉമ്മാൻ്റെ നല്ല അരിപത്തിരിയും ഇറച്ചിയും കഴിച്ചു ഞമ്മൾ അറിയാതെ മയങ്ങി പോയി... *_**_**_*_ നാളെയാണ് ആ സ്വദിനം...ഇന്നുവരെ കണ്ട സ്വപ്നം യഥാർത്ഥ മാകും ദിനം...ഇൻഷാ അല്ലാഹ്.. ഇതു വരെ നേരിലോ ഫോട്ടോയിലോ പോലും കണ്ടിട്ടില്ല.... സംസാരിച്ചിട്ടില്ല.. ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ട്ടത്തിനു തിരഞ്ഞെടുത്തവൾ... നാഥ ഹൈറാക്കണേ... പടച്ചവനോട് നന്ദി പറഞ്ഞു ജാബിർ പള്ളിയിൽ നിന്നും ഇറങ്ങി.... വീട്ടിൽ ആകെ ഒച്ചയും ബഹളവും..... അഫിയും കസിൻസും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്... വരുന്നവരെ സ്വീകരിക്കാനുള്ള ധൃതിയിലാണ് ഉമ്മയും ഉപ്പയും .. ഫുഡും മറ്റു കാര്യങ്ങളും നോക്കുന്നത് ആദി ആണ്.. ഇതിനെല്ലാം ഇടയിൽ ഇതുവരെ ഒരേഒട്ട് സംസാരിക്കാൻ പറ്റാത്തതാണ് ഏക സങ്കടം.... ആരും കാണാതെ ഞമ്മൾ റൂമിൽ കേറി...കുറച്ചു നേരത്തെ ആലോചനക്ക് വിരാമമിട്ടു ഷഹാനയുടെ നമ്പറിലേക്ക് വിളിച്ചു... മാറ്റമൊന്നും സംഭവിക്കാതെ ഫോൺ ഓഫ് തന്നെയായിരുന്നു.. അല്ലാഹ്...അവൾക്ക് എന്തെലും പറ്റിയോ...ഇതെല്ലാം അവൾ അറിയുന്നുണ്ടാവുമോ... അല്ലാഹ്.... ന്താ...കാക്കു ഇവിടെ ഒറ്റക്ക് നിക്കണേ.... അഫിയുടെ സൗണ്ട് കേട്ടതും ഞമ്മൾ ഒന്ന് ഞെട്ടി.... അല്ലാഹ് ഇവൾ ഇവിടെ ണ്ടെന്നോ... അതൊ ഒന്നുല്ല അഫി... ഒരു ഫ്രണ്ടിനെ വിളിക്കാൻ വേണ്ടി വന്നതാ... ഓഹ്...എന്നാ നടക്കട്ടെ.. അതും പറഞ്ഞു ഒരു ആക്കിയ ചിരിയും പാസ്സാക്കി അവൾ തായേക്ക് ഇറങ്ങി... അവിടെ ഓരോന്നു ആലോചിച്ച് ഇരുന്ന് നേരം പോയതറിഞ്ഞില്ല.. എല്ലാരും ഉറക്കത്തിലേക്ക് മടങ്ങിയിരുന്നു... സുബ്ഹിബാങ്കിൻ മാധുര്യം കാതുകളിൽ അലയടിച്ചപ്പോ ആണ് ഞമ്മൾ എഴുന്നേറ്റത്. അപ്പോയെക്കും വീട് ആകെ ഉണർന്നിരുന്നു.... ഇളം തണുത്ത വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി ഞമ്മൾ ഉപ്പാൻ്റെ കൂടെ സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് ഇറങ്ങി.. . ഇന്നാണ് _നിക്കാഹ്_... അസർ നിസ്കാരസമയം ആവുമ്പോയെക്കും എല്ലാരും എത്തിത്തുടങ്ങിയിരുന്നു... മൈലാഞ്ചി വൃത്തം കഴിഞ്ഞ് ഉമ്മാനോടും മറ്റുള്ളവരോടും സലാം പറഞ്ഞു ഞമ്മൾ പള്ളിയിലേക്ക് ഇറങ്ങി.. പള്ളിയോട് അടുക്കും തോറും ഞമ്മളെ ഹൃദയമിടിപ്പ് പതിയെ കൂടാൻ തുടങ്ങി.... ഓരോ കാലടിവെക്കുമ്പോയും മനസ്സിൽ തെളിഞ്ഞതു അവളുടെ മുഖമായിരുന്നു. ൻറെ ഷഹാന... അല്ലാഹ്.....!! ഇന്നുവരെ കാണാത്ത ഞമ്മളെ അമ്മേഷാൻക്കായെ കാണാനുള്ള ആകാംഷയും... പള്ളിയുടെ അടുത്ത് നിന്നും ഉപ്പാൻ്റെ അപ്രതീക്ഷിത കെട്ടിപിടുത്തം കണ്ട് ഞമ്മളൊന്ന് ഞെട്ടി... അല്ലാഹ്...ഇതാര് ഷഹാനയുടെ ഉപ്പയോ.. ഇയാൾ എങ്ങനെ ഇവിടെ... ഓരോന്നും ആലോചിക്കുമ്പോയെക്കും ഉപ്പ അയാളുമായി എൻ്റെ അടുത്തെത്തിയിരുന്നു. മോനെ ജാബി.. ഇതാണ് നിൻ്റെ അമ്മേഷാൻ.... ഉപ്പ അത് പറഞ്ഞതും ഞമ്മളെ മുഖം കണ്ടു മുപ്പര് പുള്ളിച്ച ചിരിയും.. ഉപ്പാൻ്റെ ചെറുപ്പം മുതലേ ഉള്ള കൂട്ടാ..... ഉമ്മ അന്ന് പറഞ്ഞപ്പോ തന്നെ ഞമൾ ഇതെങ്ങു ഉറപ്പിച്ചു... ഉപ്പ മുപ്പറെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. ഇതെന്താ ജാബി....ഇങ്ങനെ നോക്കുന്നേ... ഏയ് ഒന്നുല്ല ഉപ്പാ.. ഉപ്പ പറയണ കേട്ടു ഞമ്മൾ ഒന്ന് സ്വയം നുള്ളി... അല്ലോ..സ്വപ്നം അല്ല 😊 അല്ലാഹ്...ഇതെന്താ കേൾക്കണേ എൻ്റെ ഷഹാന.. മിഴികൾ സന്തോഷത്താൽ നിറഞ്ഞു...ആ നീന നിറുപ്പിൽ തന്നെ മനസ്സു കൊണ്ട് ഒരുപാട് തവണ പടച്ചവനെ സ്തുതിച്ചു... "അൽഹംദുലില്ലാഹ്" മുപ്പറെ കെട്ടിപിടിക്കുന്നടയിൽ ഞമ്മൾ ഉപ്പാനെ ഒന്ന് നോക്കി... ഒരു ആക്കിയ ചിരിയും ചിരിച്ചു മുപ്പര് പള്ളിയിലോട്ട് കേറി.... മൊല്ലാക്ക _നിക്കാഹിൻ്റെ_ ഒരുക്കങ്ങൾ തുടങ്ങി... അവളുടെ ഉപ്പാൻ്റെ കൈ പിടിച്ചതും ഞമ്മളെ സന്തോഷം പറഞ്ഞറിയാവുന്നതിലയും അപ്പുറമായിരുന്നു.. മൊല്ലാക്ക പറഞ്ഞു തന്ന പോലെ ഞമ്മളും ഓരോ ഉപ്പയും ചൊല്ലി... ഞമ്മക്കെന്തേ സന്തോഷം കൊണ്ട് ഒന്നും അങ്ങോട്ടു പറയാൻ കിട്ടുന്നില്ല..എങ്ങനെയെല്ലാം പറഞ്ഞൊപ്പിച്ചു അല്ലാഹുവിനോട് ഒരായിരം നന്ദി പറഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങി.... ഇന്നെൻ്റെ പെണ്ണാണ് അവൾ... നല്ലൊ ഫ്രണ്ട് ആയിരുന്നു. നല്ലൊ കാമുകി.. അതിലുപരി ഇന്ന് എൻ്റെ ഭാര്യയും... ഉപ്പ..ഉമ്മാ....അഫി അവർ എല്ലാരും എന്തിനാ എന്നോട് ഇങ്ങനെ ചെയ്ത്? ഷഹാന എന്തിനായിരുന്നു ഫോൺ ഓഫാക്കി വെച്ചത്...? എല്ലാം അറഞ്ഞിട്ടും ആദി എന്തിനാ എന്നിൽ നിന്നും എല്ലാം മറിച്ചുപിടിച്ചത്...? ഉത്തരങ്ങൾ ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾക്കിടയിലൂടെ ജാബിറും ഷഹാനയും ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചു.. (അവസാനിച്ചു..) #📔 കഥ
❤️💚 *അമീറാ* 💚❤️ പാർട്ട് 15 നല്ല തലവേദന , അമീറാ വാഷ്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു . നെറ്റി മാറ്റി ചുരിദാർ എടുത്തിട്ടു . ഇനി എന്താണ് വേണ്ടേ ഒരു പിടിയും കിട്ടുന്നില്ല . ഇവിടെ ഉള്ളവർ എങ്ങിനെ പെരുമാറും , ആലോചിക്കുന്തോറും സങ്കടം വരുന്നു . ഷാനു ന്റെ മെസ്സേജ് കണ്ടിട്ട് ഉള്ള ടെൻഷൻ വേറെയും . ഞാൻ ഇതെന്തു ചെയ്തിട്ടാണ് റബ്ബേ ...... ഇവിടെ റൂമിൽ ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ലല്ലോ .... താഴേക്ക് പോയി നോക്കാം കിച്ചണിൽ ഉമ്മ breakfast ഉണ്ടാക്കുന്നുണ്ട് , ചെറുതാണെങ്കിലും നല്ല ക്ലീൻ ആയിട്ടുള്ള , ഇൻഡോർ പ്ലാന്റ്സ് ഒക്കെ വെച്ചിട്ടുള്ള നല്ലൊരു വീട് ... ഉപ്പ , സൽമാൻ .. രണ്ടു പേരും സംസാരിക്കുന്നത് കേൾക്കാം സിറ്റ് ഔട്ടിന്ന് .... കിച്ചണിന്റെ അവിടെ പോയി അങ്ങനെ നിന്ന് ... പേടിച്ചിട്ട് ഒന്നും ചോദിക്കാൻ പറ്റുന്നില്ല .. പെട്ടെന്നാണ് ഒരു കപ്പ് ചായ തന്റെ നേർക്ക് നീണ്ടു വന്നത് ... ചെറുതായി ഒന്ന് ഞെട്ടി പോയെങ്കിലും പുറമെ കാണിച്ചില്ല , ആരാണ് നോക്കിയപ്പോ ... സൽമാൻ ! അത് വാങ്ങി , അവിടെ ഉണ്ടായിരുന്ന കോഫി ടേബിൾ ന്റെ അടുത്ത ഉള്ള ചെയറിൽ ഇരുന്നു . സൽമാൻ ആണെങ്കിൽ പ്രത്യേകിച്ച് ഭാവ ഭേദങ്ങൾ ഒന്നുമില്ല .. കപ്പ് അമീറിന്റെ കയ്യിൽ കൊടുത്ത പക്ഷം തന്നെ അവിടുന്ന് നേരെ മുകളിലേക്ക് കയറി പോയി കോളേജിൽ പോകുന്നുണ്ടോ ഇന്ന് ...'? ഉമ്മ ചോദിച്ചു ... അവർക്കും പ്രത്യേക ഭാവങ്ങൾ ഒന്നുമില്ല ... നാട്യങ്ങൾ ഒന്നുമില്ല എന്ന് തന്നെ പറയാം .... ഇല്ല ' അമീറാ മറുപടി പറഞ്ഞു എന്നാൽ breakfast കഴിച്ചിട്ട് റെഡി ആയിക്കോ ... സൽമാൻ പറഞ്ഞു mrg certificate ന്റെ എന്തോ ആവശ്യം ഉണ്ടെന്ന് .... മ്മ് ...... അമീറാ മൂളുക മാത്രം ചെയ്തു ഒരു ദോശ മാത്രം എടുത്തു കഴിക്കാൻ ഇരുന്നു .... അപ്പോഴാണ് അവൾക്ക് ബോധം വന്നത് , ഇത് ഹോസ്റ്റൽ അല്ലല്ലോ ഇങ്ങനെ ചുമ്മാ ഒറ്റക്ക് ഇരുന്ന് തിന്നാൻ .... മടിച്ചു മടിച്ചു ചോദിച്ചു ... സൽമാൻ കഴിച്ചോ ഉമ്മ .... ആ അവന് diet food ആണ് .. കഴിച്ചു അങ്ങനെ കഴിച്ചു കഴിഞ്ഞു അമീറാ മുകളിലേക്ക് പോയി റെഡി ആവാൻ റൂമിൽ എത്തിയപ്പോൾ വാഷ്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കാം , അൽപ സമയം കൊണ്ട് തന്നെ സൽമാൻ കുളിച്ചിട്ടു ഇറങ്ങി ... ഒരു തോർത്ത് മാത്രം ഉടുത്തിട്ട് ... പെട്ടെന്ന് കണ്ട അമീറയ്ക്ക് ആകെ വെപ്രാളമായി .... അയ്‌ റൂമിനു വെളിയിൽ നിൽക്കേണ്ടേ ... ഞാൻ എന്തൊരു മണ്ടിയാണ് ..... തത്കാലം തിരിഞ്ഞു നിൽക്കാം ..... അമീറയുടെ കളികൾ കണ്ടു സൽമാന് ചിരി വന്നെങ്കിലും ഗൗരവം ഒട്ടും വിട്ടില്ല ... ഒന്നും പറയാതെ റെഡി ആയി റൂമിനു പുറത്തേക്ക് പോയി , ഇതിപ്പോ ഉമ്മ പറഞ്ഞത് വെച്ച് ഡ്രസ്സ് ചെയ്തു ഒരുങ്ങണോ ? എന്താപ്പോ വേണ്ടേ ? ഇയാൾ ഒന്നും പറഞ്ഞുമില്ല .... എന്തായാലും ഒരുങ്ങാം .... അലമാര തുറന്നു നോക്കി കൊണ്ടിരിക്കെ ഒരു ബ്ലാക്ക് സാരി കണ്ണിൽ ഉടക്കി . റെഡ് ത്രെഡ് വർക്ക് ഒക്കെ ആയിട്ട് ഒരു അടിപൊളി സാരി . നന്നായി സാരി ഉടുക്കാൻ അറിയാമെങ്കിലും അവസരം കിട്ടാറില്ലല്ലോ എന്നോർത്ത അമീറാ സാരി ഉടുക്കാൻ തന്നെ തീരുമാനിച്ചു . വാഷ്‌റൂമിൽ കയറി ഒന്ന് കുളിച്ചു , ബ്ലൗസും സ്കർട്ടും ഇട്ടു ഇറങ്ങി ... സാരി എടുത്തു ഉടുക്കാൻ തുടങ്ങി ... ഞൊറിവ്‌ എടുത്തു കൊണ്ടിരിക്കെ പെട്ടെന്നാണ് ഡോർ തുറന്നു സൽമാൻ കയറി വന്നത് നനഞ്ഞ മുടിയിൽ നിന്നും വെള്ളം ഇറ്റു വീണ മുഖവും കഴുത്തും , ബ്ലാക്ക് ബ്ലൗസ്‌ ഉം ..... ബ്ലാക്ക് സ്കർട്ടും ഇട്ടു സാരിയും പിടിച്ചു നിൽക്കുന്ന അമീറയെ സൽമാനും നോക്കി നിന്ന് പോയി ………… #📔 കഥ
❤️💚 *അമീറാ* 💚❤️ പാർട്ട് 12 നീളൻ മുടി നന്നായി മെടഞ്ഞു കെട്ടിയ , ശരീരത്തോട് ഒട്ടും ഒട്ടിച്ചേർന്നു നിൽക്കാത്ത വണ്ണം ഒരു ചുരിദാറും ഇട്ട് തലയും താഴ്ത്തി പേടിച്ചരണ്ട പോലെ നിക്കുന്ന പെണ്ണിനെ സൽമാൻ ഒരു നിമിഷം ദൂരെ നിന്ന് നോക്കി നിന്നിരുന്നു .പിന്നീട് അങ്ങോട്ടേക്ക് മെല്ലെ നടക്കുന്ന ഇടയിൽ ... പെണ്ണിനെ ഇഷ്ടമായില്ല എന്ന് പറഞ്ഞു ഒഴിവാകാൻ തീരുമാനിച്ചു . അല്ലാതെ തത്കാലം ഉണ്ടാകാൻ പോകുന്ന മാനഹാനി ഒക്കെ ഭയന്ന് ജീവിതകാലം മൊത്തം ഇഷ്ടമില്ലാത്ത വിവാഹം ചുമക്കേണ്ട ആവശ്യം ഉണ്ടോ ? ഇനി എത്ര സുന്ദരി ആണെങ്കിലും ... സംസാരിച്ചപ്പോൾ എനിക്ക് പറ്റിയില്ല എന്ന് തന്നെ പറയാം ..... അടുത്തെത്തിയതും ... തിരിഞ്ഞു നോക്കാൻ പേടിച്ചു , നിക്കുന്ന പെണ്ണിനെ കണ്ട് സൽമാന് അത്ഭുതം തോന്നി , ഇത്രേം നാണം ഒക്കെ ഉള്ള പെണ്ണ് ഒക്കെ ഇന്നത്തെ കാലത്തു ഉണ്ടോ ? മോളെ അമീറാ .... വല്ലിപ്പ ഒന്നൂടെ വിളിച്ചു രണ്ടും കല്പിച്ചു അമീറാ തിരിഞ്ഞു നിന്ന് ... സൽമാനെ നോക്കി കണ്ടതും സൽമാന്റെ മുഖം പെട്ടെന്ന് മാറി ... ദേഷ്യമോ ഞെട്ടലോ എന്താണ് തിരിച്ചു അറിയാൻ പറ്റാത്ത ഭാവം ..... എന്തായാലും ഇത് നടക്കാൻ പോകുന്നില്ല എന്ന ആശ്വാസം അമീറക്ക് ഉണ്ടായിരുന്നെങ്കിലും ആ വിറയലും പേടിയും നന്നായി ഉണ്ടായിരുന്നു . എന്നാലും അതൊന്നും പുറത്തു കാണിക്കാതെ പിടിച്ചു നിന്ന് അകത്തു ഉമ്മയും പെങ്ങമ്മാരും ഒക്കെ ഇതെന്തൊക്കെ ആണ് നടക്കുന്നെ എന്ന മട്ടിൽ അങ്ങനെ തന്നെ നിൽപ്പാണ് സൽമാൻ ആ ഷോക്ക് മാറാൻ അൽപ നേരം എടുത്തു . കുറച്ചു നേരം സെറ്റിയിൽ ഇരുന്ന സൽമാൻ അൽപം വെള്ളം എടുത്തു കുടിച്ചു മോനെ ..... കുട്ടിയോട് സംസരിക്കുന്നില്ലെ ..... ഇഷ്ടമായെങ്കിൽ മതി ... പറ്റിയില്ലെങ്കിൽ പിന്നെ വിട്ടേര് .... വല്ലിപ്പ പറഞ്ഞു അമീറാ ... വല്ലിപ്പ വിളിച്ചു ... അടുത്തു നിർത്തി കൊണ്ട് പറഞ്ഞു ... എൻജിനീറിങ് പഠിക്കുകയാണ് എന്റെ കുട്ടി ... സൽമാന് ബുദ്ധിമുട്ടില്ലെങ്കിൽ അല്പം മാറി നിന്ന് സംസാരിച്ചോളൂ ... വേറെ ചോദിക്കാനോ മറ്റോ ഉണ്ടെങ്കിൽ ..... സൽമാൻ ഒന്നും മിണ്ടിയില്ല ..... കല്യാണം എന്നൊക്കെ പറഞ്ഞ പരസ്പരം അല്പമെങ്കിലും ബോധ്യപ്പെടണം ... അല്ലാതെ എങ്ങനെയാ ... മൂസാക്ക , സൽമാന്റെ ഉപ്പ ... സുലൈമാൻ ഹാജിയുടെ കൈ പിടിച്ചു പറഞ്ഞു ..... ശെരിയാടോ .... എന്ന ഞങ്ങൾ ഇറങ്ങട്ടെ ! അത് വരെ ശ്വാസം അടക്കിപ്പിടിച്ച അമീറാ ഒന്ന് നെടു വീർപ്പിട്ടു ... എല്ലാരോടും കൈ കൊണ്ട് ഇറങ്ങുവാണെ എന്ന് ആക്ഷൻ കാണിച്ചു വല്ലിപ്പ യും മൂത്താപ്പയും ഒക്കെ കാറിനടുത്തേക്ക് നടക്കവേ എനിക്ക് സമ്മതമാണ് " --- സൽമാൻ കേട്ടത് വിശ്വസിക്കാനാകാതെ എല്ലാരും തിരിഞ്ഞു നിൽക്കവേ ...... അമീറാ തല ചുറ്റി വീണു #📔 കഥ
❤️💚 *അമീറ* 💚❤️ പാർട്ട്‌ 11 സൽമാൻ ദേഷ്യത്തോടെ ചോദിച്ചതും സുലൈമാൻ ഹാജി എഴുന്നേറ്റ് സൽമാന്റെ അരികിലേക്ക് നടന്നു ... അല്പനേരത്തിനു ശേഷം സൽമാന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു വിതുമ്പി ..... ദേഷ്യം ഒക്കെ ഒരു നിമിഷം കൊണ്ട് ആവി ആയി പോയത് സൽമാൻ അറിഞ്ഞു ....... മോനെ എതിരൊന്നും പറയരുത് ... അമീറാ , ഉമ്മ ഇല്ലാത്ത കുട്ടി ആണ് ... അവൾ കോളേജിൽ ആയാലും വീട്ടിൽ ആയാലും അത്രയും ഒതുക്കത്തിൽ നിക്കുന്നവളാണ് .... മോന് ദോഷം ഒന്നും വരില്ല ....... അവളോട് ഞാൻ പറഞ്ഞോള ..... മോന് അവളെ കാണണോ ... ഞാൻ ഇങ്ങോട്ട് കൂട്ടി വരാം ... " അതല്ല വല്ലിപ്പ ... ഞാൻ .... എന്റെ ഒരു മാനസികാവസ്ഥ നിങൾ മനസ്സിലാക്കൂ ..... " മോനെ ... അമീറയെ ഒന്നു കണ്ടു സംസാരിച്ചു നോക്കൂ ... സൽമാന്റെ ഉപ്പ ഇടയിൽ കേറി പറഞ്ഞു . മൂത്തുമ്മാന്റെ ഫോണിൽ വിളിച്ചു വല്ലിപ്പ കാര്യങ്ങൾ പറഞ്ഞു .... കരച്ചിലും ബഹളവും ഒക്കെ ആയി ആകെ ശോകം .... ഇതൊക്കെ കണ്ട അമീറാ ആകെ പകച്ചു നിൽപ്പാണ് .... ഷാനു നെ വിളിക്കലും ചോദ്യം ചെയ്യലും ആയി .... ആകപ്പാടെ പൊല്ലാപ്പ് .. പെട്ടന്ന് ആണ് കൊച്ചപ്പന്റെ മോൻ ആദിൽ വന്ന് ... അമീറാത്ത നിങളെ കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു വല്ലിപ്പ ..... എന്തിന് ?????? 😕 അമീറാ ഞെട്ടി അറിയില്ല , പെട്ടന്ന് വാ അതും പറഞ്ഞു അവൻ കൈ പിടിച്ചു മുറ്റത്തേക്ക് നടന്നു , കാറിൽ പിടിച്ചു കയറ്റി ... അല്ല ഇതെങ്ങോട്ട് ... എന്താണ് പറ .... അമീറാ പരിഭ്രാന്തിയായി സൽമാൻ അളിയന്റെ വീട്ടിലേക്ക് ....വല്ലിപ്പ പറഞ്ഞത് കേട്ട് നിങളെ പെണ്ണ് കാണിക്കാൻ കൊണ്ട് പോകുന്നതാണ് എന്ന തോന്നുന്നത് ഏഹ് ... നീ കാർ നിർത്തിക്കെ ... ആദി നിന്നോടാ പറയുന്നേ ... എന്റെ അമീറാത്ത നിങൾ ഇങ്ങനെ പേടിച്ചാലോ .... വരുന്നിടത്തു വെച്ച് കാണാം പറഞ്ഞു വന്ന് വണ്ടി സൽമാന്റെ വീടിനു മുമ്പിൽ വന്നു നിന്ന് ... വല്ലിപ്പ ഓടി വന്നു ഡോർ തുറന്നു കൈ പിടിച്ചു ഇറക്കി .... മോൾ വല്ലിപ്പനോട് ദേഷ്യം ഒന്നും തോന്നരുത് ..... മോൾ എതിര് പറയൂല്ല എന്ന ഒറ്റ വിശ്വാസത്തിലാ വല്ലിപ്പ മോളെ കാര്യം ഇവിടെ പറഞ്ഞത് .... ഹൃദയം പട പട മിടിക്കുന്നു .... തല കറങ്ങുന്നു ..... ഇനി എന്താ സംഭവിക്ക ... അമീറാ വിറച്ചു വിറച്ചു ആ വീട്ടിലെ ഉമ്മറത്തേക്ക് കയറി സൽമാന്റെ ഉമ്മ , ഉപ്പ , പെങ്ങൾ എല്ലാരും ... ഒരു കുറ്റവാളിയെ നൊക്കുമ്പൊലെ .... എന്ത് ചെയ്യണം അറിയാതെ നിൽക്കുന്ന അമീറയുടെ പിറകിൽ സൽമാന്റെ കാലൊച്ച ..... മോനെ ഇതാണ് കുട്ടി ... അമീറാ .....വല്ലിപ്പ പറഞ്ഞതും തിരിഞ്ഞു നോക്കാൻ പേടിച്ചു അമീറാ അങ്ങനെ തന്നെ നിന്നു ..... #📔 കഥ
❤️💚 *അമീറ* 💚❤️ പാർട്ട് 10 Bmw കാർ സൽമാന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു . ആരും പരസ്പരം സംസാരിച്ചില്ല . അവിടെ എത്തിയപ്പോൾ വീട് ഒക്കെ അലങ്കരിച്ചിട്ടുണ്ട് .. ആകെ ഒരു മൂകത തളം കെട്ടി നിൽക്കുന്നു . സലാൻ ചൊല്ലി അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു . അല്പനേരത്തിനു ശേഷം സൽമാന്റെ ഉപ്പ .. ആ ഭീകരമായ മൗനത്തെ ഭേദിച്ചു കൊണ്ട് പറഞ്ഞു " ഈ കല്യാണം നടക്കില്ല " എല്ലാവരും ഒരു പൊലെ ഞെട്ടി . ഷാനു ന്റെ ഉപ്പ നിങ്ങളെന്തൊക്കെ ആണ് പറയുന്നേ എന്ന് ചോദിച്ചു ദേഷ്യപ്പെട്ട് ചാടി എഴുന്നേറ്റതും വല്ലിപ്പ കൈ കൊണ്ട് തടഞ്ഞു ഇരിക്കാൻ ആംഗ്യം കാണിച്ചു . ശേഷം വല്ലിപ്പ തുടർന്നു ...എന്താ മൂസാ കാര്യം തെളിയിച്ചു പറ ഇന്ന് ഇപ്പൊ ഒരു പയ്യൻ വന്നിരുന്നു .. ഷാനു ന്റെ കൂടെ പഠിക്കുന്ന എന്ന പറഞ്ഞെ .... അവർ തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞാണ് തുടങ്ങിയത് .. കാര്യം ആദ്യം നമ്മൾ ഗൗനിച്ചില്ലെങ്കിലും പിന്നീട് ആ പയ്യൻ കാണിച്ച photo ഒക്കെ നമ്മൾക്കു അംഗീകരിക്കാൻ കഴിയില്ല . പിന്നെ എഡിറ്റിംഗ് ആണോ AI ആണോ എന്നൊന്നും അന്വെഷിചു പോകാൻ വയ്യ ... ഇനി അതും പറഞ്ഞു ബുദ്ധിമുട്ടിക്കരുത് . കേട്ടതും ഷാനുന്റെ ഉപ്പ തളർന്നു ഇരിപ്പായി ..കുറച്ചു നേരത്തിനു ശേഷം വല്ലിപ്പ തുടർന്ന് .... കല്യാണ ഒരുക്കങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് ഇനി കാരണം അറിയാതെ നാട്ടുകാർക്ക് ഒരു സമാദാനം ഉണ്ടാവില്ല .. ദയവു ചെയ്തു ഇത് പുറത്തു അറിയരുത് ... മൂസക്ക് വിരോധമില്ലെങ്കിൽ എനിക്ക് വേറെയും പേരക്കുട്ടികൾ ഉണ്ട് .. എന്റെ ആമിനയുടെ മോൾ അമീറാ ..... എന്റെ ചെല്ലക്കിളി ആണ് അവൾ .... ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നും അത് നമ്മൾ ഇപ്പൊ ആണ് അറിഞ്ഞേ എന്നും പറയാം നാട്ടുകാരോട് ... അമീറയെ കുറിച്ച് ഒരു ബേജാറും വേണ്ട , എനിക്ക് അറിയാം എന്റെ കുട്ടിയെ ... എന്റെ അഭിമാനം തകർക്കരുത് ... നിങൾ ഇതെന്തു ഭാവിച്ചാണ് ....... സൽമാന്റെ ദേഷ്യം കൊണ്ടുള്ള ചോദ്യം കേട്ട് അവിടെ ഉള്ള എല്ലാരും ഞെട്ടി തിരിഞ്ഞു നോക്കി .... #📔 കഥ