സാലി 💆🏻♂️
ബിജെപിയിൽ നിന്ന് ശ്വേത 2 കോടി വാങ്ങിയെന്ന് ബാബുരാജ് ആരോപിച്ചു: ഉഷ പറയുന്നു
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡിയിൽ വൻ നാടകീയ രംഗങ്ങൾക്കൊടുവിൽ നടി ശ്വേതാ മേനോനും കൂട്ടരും ഇറങ്ങിപ്പോയത് ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന ഗുരുതര ആരോപണം നേരിടാനാകാതെയാണെന്ന് നടി ഉഷ ഹസീന. 'അമ്മ'യിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളെ നൽകാമെന്ന് ഉറപ്പുനൽകി ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്ന് നടൻ ബാബുരാജ് ജനറൽ ബോഡിയിൽ ആരോപിച്ചിരുന്നതായും, ഇത് തെളിയിക്കാൻ നിൽക്കാതെ ശ്വേത ഓടി രക്ഷപെടുകയായിരുന്നു എന്നും ഉഷ ഹസീന വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വലിയൊരു തുക ശ്വേതാ മേനോൻ കൈപ്പറ്റിയെന്ന ആരോപണം ബാബുരാജ് ഉന്നയിച്ചപ്പോൾ അത് ജനറൽ ബോഡിയിൽ വച്ച് തന്നെ ക്ലിയർ ചെയ്യണമായിരുന്നു എന്ന് ഉഷ ഹസീന പറയുന്നു. 'അമ്മ'യുടെ പരമോന്നത കോടതി ജനറൽ ബോഡിയാണെന്ന് എപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന ശ്വേത, സ്വന്തം സംഘടനയ്ക്കുള്ളിൽ ഇത്രയും വലിയൊരു ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ട് ചർച്ചയ്ക്ക് വയ്ക്കാൻ തയാറായില്ല എന്നും ഉഷ ഹസീന ചോദിക്കുന്നു.
‘‘ശ്വേതാ മേനോൻ ബിജെപിയിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങി എന്ന് ബാബുരാജ് പറഞ്ഞു. അങ്ങനെ തന്നെയാണ് പറഞ്ഞത്. ‘അമ്മ’യിൽ നിന്ന് തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാം എന്നുപറഞ്ഞാണ് പണം വാങ്ങിയത്. അങ്ങനെ ബാബുരാജ് പറയുമ്പോൾ അത് ശ്വേതാ മേനോന് ജനറൽ ബോഡിയിൽ ചർച്ചയ്ക്ക് വെക്കാമായിരുന്നു. അവർ അങ്ങനെ പണം വാങ്ങിയിട്ടില്ലെങ്കിൽ ജനറൽ ബോഡിയിൽ പറയാമായിരുന്നല്ലോ.
ശ്വേതാ മേനോൻ എപ്പോഴും പറയുന്നതും മീഡിയയോട് പറയുന്നതും അമ്മയുടെ കോടതി ജനറൽ ബോഡിയാണ്, ആ ജനറൽ ബോഡി എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും എന്നാണ്. ആ കോടതിയുടെ മുന്നിൽ അങ്ങനെ ഒരു ആരോപണം വരുമ്പോൾ അത് അവിടെ ക്ലിയർ ചെയ്യണ്ടേ. പക്ഷേ അത് ചോദിച്ച സെക്കൻഡിൽ അവർ ഇറങ്ങി പോയി. ഞാൻ അംഗത്വവും രാജി വയ്ക്കുന്നു എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിപ്പോയത്. എന്നിട്ട് മീഡിയയോട് പറഞ്ഞത് എനിക്ക് പാവയായിരിക്കാൻ സാധിക്കില്ല, ഞാൻ സ്ഥാനം രാജിവയ്ക്കുന്നു, ഞാൻ അംഗത്വം കൂടി രാജിവയ്ക്കുന്നു എന്നാണ്. അവർ ഭരണം ഏറ്റിട്ട് പത്തുമാസമായി, ഇതിനിടയിൽ അവരുടെ ഭരണത്തിൽ ആരാണ് ഇടപെട്ടത് ? ആരാണ് അവരെ പാവയാക്കിയത് ? അത് പറയാതെ ഇപ്പോഴും അവർ എല്ലാം നിഗൂഢതയായി വെക്കുകയാണ്. അവർക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് ചോദിച്ചപ്പോൾ "യു, യു, യു" എന്ന് പറഞ്ഞ് ഷൗട്ട് ചെയ്യുകയാണ് ചെയ്തത്.
മുൻപത്തെ കമ്മിറ്റി 5000 രൂപയാണ് പെൻഷൻ കൂട്ടാനിരുന്നത്. ശ്വേതയുടെ കമ്മിറ്റി 1500 രൂപ പെൻഷൻ വർധിപ്പിക്കും എന്നു പറഞ്ഞു. നാലു ദിവസം എല്ലാവരെയും തായ്ലൻഡിൽ കൊണ്ടു പോകുമെന്നു പറഞ്ഞു. ഇതൊക്കെയാണ് അവർ പറഞ്ഞത്. അംഗങ്ങൾക്ക് പ്രിന്റ് ചെയ്തു തന്ന കണക്ക് വേറെ, അവർ വായിച്ച കണക്ക് വേറെ. അങ്ങനെയാണ് അംഗങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയത്. മൈക്ക് ആർക്കും തന്നില്ല. ഈ ജനറൽ ബോഡി നടത്തിയത് എക്സിക്യൂട്ടിവ് കമ്മിറ്റിയാണ്. ചോദ്യവും സംശയവും ഉന്നയിച്ചവർക്ക് അവർ മൈക്ക് കൊടുത്തില്ല. മൈക്ക് എവിടെ എന്ന് എല്ലാവരും ചോദിച്ചു.
ആകെ അനൂപ് ചന്ദ്രന്റെ കയ്യിൽ മാത്രമായിരുന്നു മൈക്ക്. ബാബുരാജിനെതിരെ ആരോപണം വന്നു. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ മൈക്ക് കൊടുത്തില്ല. ഈ സമയം മുഴുവൻ ലാലേട്ടൻ ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുകയാണ്. ബാബുരാജ് ഒടുവിൽ ഇറങ്ങിപ്പോകുവാണെന്നു പറഞ്ഞു. അപ്പോൾ ശ്വേത ഷൗട്ട് ചെയ്യുകയാണ് ചെയ്തത്. അവർ അവിടെ ഉപയോഗിച്ച ഭാഷ എനിക്കിവിടെ പറയാൻ കഴിയില്ല. ‘ഇരിക്കെടാ അവിടെ... ഞാനാണ് പ്രസിഡന്റ്... ഞാൻ പറയുന്നത് കേൾക്കണം’ എന്ന മട്ടിലാണ് ശ്വേത സംസാരിച്ചത്. ബാബുരാജ് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ ഇറങ്ങിപ്പൊക്കോളൂ, വണ്ടി പുറത്തുണ്ട് എന്നായിരുന്നു ശ്വേത പറഞ്ഞത്. മീറ്റിങ് തുടങ്ങിയപ്പോൾ മൈക്ക് ഉണ്ടായിരുന്നു. പിന്നീട് മാറ്റിയതാണ്. അവിടെ ആരും അശ്ലീലം പറഞ്ഞിട്ടില്ല. ഞങ്ങളാരും കേട്ടിട്ടില്ല.’’–ഉഷ ഹസീന പറയുന്നു. #😳 മലയാള നടി ബിജെപിയിൽനിന്ന് 2 കോടി വാങ്ങി; ആരോപണവുമായി നടിമാർ #🌟 താരങ്ങള് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ്