നിന്നിലലിയാനായ് പ്രണയമേ💔 1
പതിവില്ലാതെ വീട്ടിൽ ഒരു നിശബ്ദത തോന്നിയത് കൊണ്ടാകാം ആദി എന്ന ആദിത് ശങ്കർ വല്ലാതെ പ്രതീക്ഷിച്ചു.
വീടിനകത്തേക്ക് കയറുമ്പോൾ പക്ഷെ പ്രതീക്ഷ എല്ലാം താൽക്കാലികം ആയിരുന്നു.. വീണ്ടും വീണ്ടും തന്റെ പെണ്ണിനെ കുത്തുവാക്കുകൾ കൊണ്ടു മൂടുമ്പോൾ ഒന്ന് മകളെ പോലെ കണ്ടുകൂടെ എന്നൊരു ചോദ്യം അവനിൽ നിന്നും ഉയർന്നു.പിന്നെ പഴയതിനേക്കാൾ കൂടുതൽ അമ്മ അവളെ വെറുക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്.. എല്ലാം ശ്രവിച്ചു കൊണ്ടു നിൽക്കുമ്പോഴും അവൾ ഒന്നും കേൾക്കരുതേ എന്നായിരുന്നു മനസ്സിൽ മുഴുവൻ.
"മകൾ??? ഇവളോ..എനിക്ക് ഇവൾ എങ്ങനെ മകൾ ആകും... മരുമകൾ ആയി പോലും ഞാൻ ഇത് വരെ ഈ അസത്തിനെ കണ്ടിട്ടില്ല അപ്പോഴാ മകൾ.. ഹും.. ഇനി ഒട്ടു കാണാനും കഴിയില്ല..."
"അമ്മേ അവൾ... അവളൊരു പാവം കുട്ടിയല്ലേ. അമ്മയ്ക്കവളെ അംഗീകരിച്ചൂടെ..."
"നീ അല്ല ഇനി എത്ര വലിയവൻ വന്നു പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല.. ഇവളെ പോലൊരു നശിച്ച പെണ്ണിനെ നിന്റെ തലയിൽ എടുത്തു വെക്കാൻ നിനക്ക് എങ്ങനെ തോന്നി ആദി..ഞാൻ ഇപ്പൊ അത്രേം പറയുന്നുള്ളു.. കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല..ഇവളെ പോലുള്ളവളെ വിളിക്കേണ്ടത് ഇങ്ങനെ ഒന്നുമല്ല.."
"അമ്മേ....."
"പിന്നല്ലാതെ.. ഓരോരുത്തരും പറയുന്നത് കേട്ടു മനുഷ്യനു തല ഉയർത്തി നടക്കാൻ മേലാതായി.. അപ്പോഴാ ഞാൻ അവളെ സ്വന്തം മകളെ പോലെ കാണണമെന്ന് പോലും.. നിനക്ക് നാണം ഉണ്ടോടാ.."
"അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും അവൾ ഞാൻ താലി കെട്ടിയ ഭാര്യ ആണ്.. അതിലുപരി മറ്റൊന്നും എനിക്ക് ഇനി പറയാൻ താല്പര്യം ഇല്ല.."
തന്റെ നിലപാട് അറിയിച്ചു കൊണ്ടു ആദി അവിടെ നിന്നും നടന്നകലുമ്പോൾ അവന്റെ മനസ്സ് മുഴുവൻ അവളായിരുന്നു.
"നോമ്പ് നോറ്റും വഴിപാട് നേർന്നും ഉണ്ടായ സന്തതി ആണ്.. ഇപ്പൊ ദേ എവിടുന്നോ കിട്ടിയ ഒരു പെണ്ണിന് വേണ്ടി പെറ്റ തള്ളയുടെ വാക്കുകൾക്ക് വില കൽപ്പിക്കാത്തത്.."
തന്നെ മറികടന്നു പോയ ആദിയെ നോക്കി അംബിക പുലമ്പി.
വളരെയധികം സങ്കടത്തോടെ റൂമിലേക്ക് കടന്ന ആദി കാണുന്നത് ബെഡിൽ വാരി വലിച്ചിട്ടിരിക്കുന്ന തുണികൾ മടക്കി അടുക്കി വെക്കുന്ന സുചിത്രയേ ആണ്. അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ സകൂതം അവൻ വീക്ഷിക്കുന്നുണ്ടാരുന്നു.. അപ്പോൾ തന്നെ അവനു പിടികിട്ടി അവൾ എല്ലാം കേട്ടിരിക്കുന്നു. എങ്ങനെ കേൾക്കാതിരിക്കും അത്ര മാത്രം നല്ല വാക്കുകൾ ഒന്നും അല്ലല്ലോ അമ്മയുടെ നാവിൽ നിന്നും വരുന്നത്.. ഇന്നിത്തിരി കുറഞ്ഞു എന്നെ ഉള്ളു.. അവളുടെ മനസ്സിനെ കുത്തി നോവിക്കും വിധം ആയിരുന്നു പലപ്പോഴും അമ്മയുടെ നാവിൽ നിന്നും ഉതിരുന്ന വാക്കുകൾ.
പിന്തിരിഞ്ഞു നിൽക്കുന്ന അവളുടെ പിന്നിലേക്ക് പതിയെ ആദി നടന്നു. അവൾ അറിയാതെ..
തുണികൾ മടക്കുമ്പോഴും മറ്റേതോ ലോകത്തു ചിന്തിച്ചു നിൽക്കുന്ന അവൾ ആദിയുടെ സാമിപ്യം അറിഞ്ഞിരുന്നില്ല.
അവൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു പിന്നിലേക്ക് അവളെ വലിച്ചു. കൃത്യം അവന്റെ നെഞ്ചിൽ തന്നെ അവൾ വന്നു ഇടിച്ചു നിന്നു. ആദിയുടെ സാമിപ്യം അറിഞ്ഞതും അവളിൽ ഒരു വിറയൽ ഉണ്ടായി.. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നതും അവൾ ആ കൈകൾ തട്ടി മാറ്റാൻ ശ്രമം നടത്തി. പക്ഷെ അവന്റെ ശക്തിക്കു മുന്നിൽ അവളുടെ പ്രയത്നം വിഫലമായി.
ആദി അവളുടെ ഇടുപ്പിൽ ഒന്ന് കൂടി പിടിമുറുക്കി തന്നിലേക്ക് അടുപ്പിച്ചു.. അവളുടെ മുടിയിൽ നിന്നും ഉയരുന്ന രാസ്നാദിയുടെയും കാച്ചെണ്ണയുടെയും ഗന്ധം അവനെ കൂടുതൽ മത്തു പിടിപ്പിച്ചു. മുടികൾ വകഞ്ഞു മാറ്റി അവളുടെ പിൻകഴുത്തിൽ മൃദുവായി അവൻ ചുംബിച്ചു.അവൾ ഒന്ന് ഉയർന്നു പൊങ്ങിയതും അവൻ ഒരു കുസൃതി ചിരിയോടെ അവളുടെ ഇടുപ്പിൽ നിന്നും കൈ അയച്ചു അവളെ തിരിച്ചു മുഖാമുഖം ചേർത്തു നിർത്തി. അവളുടെ നാണം അവനെ ഒന്ന് കൂടി അവളിലേക്ക് അലിയാൻ പ്രേരിപ്പിച്ചു..
അവളെ വീണ്ടും ചേർത്തു നിർത്തിയതും അവൾ അവന്റെ കൈകളിൽ തട്ടി ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.
"എന്താടോ..."
"വിട് ആദിയേട്ടാ.. ദേ പണികൾ കുന്നോളം കിടക്കുവാ.. എനിക്ക് നേരല്ലാട്ടോ "
"എന്തിന് നേരമില്ലെന്ന്.. ഹ്മ്. "
അവന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പതറി പോയിരുന്നു. ഒരല്പം ജാള്യതയോടെ അവൾ തല താഴ്ത്തി.
"പറ പെണ്ണെ.. നിനക്ക് ഇപ്പൊ എന്തിന് നേരമില്ലെന്നാ.. ഹ്മ്മ്.. നീ എന്താ ഇപ്പൊ ഉദേശിച്ചേ.."
"ഒന്നുല്ല.. ആദിയേട്ടാ.. വിട്.."
"പറഞ്ഞിട്ടേ ഞാൻ ഇന്ന് വിടൂ..."
"ഒന്നുല്ലെന്നേ.."
"പറ ഭാര്യേ.. ഇല്ലേൽ പിന്നെ നേരം എന്താണെന്ന് ഒന്നും ഞാൻ നോക്കൂല.."
"അ..ത്.. പിന്നെ...."
"ഏത് പിന്നെ".
"ഏട്ടന്റെ റൊമാൻസ് ഒന്നും ഇപ്പൊ നടക്കൂലാന്ന്.. കൊഞ്ചൽ ഒക്കെ മാറ്റി വെച്ചു എന്നെ ഒന്ന് സഹായിക്കാൻ നോക്കിക്കേ.."
"അഹ് നന്നായി.. ഇനി ഒരു വേലക്കാരൻ ആകാൻ കൂടി ബാക്കി ഉണ്ടാരുന്നുള്ളു. അതും ഇപ്പൊ നടക്കട്ടെ.. ഡീ.. നീ പറയുന്നത് ചെയ്യാൻ ഇവൻ നിന്റെ വേലക്കാരനോ അടിമയോ അല്ല.. പിന്നെ കഴുത്തിൽ ഒരു താലി ഉണ്ടെന്ന് കരുതി ഭർത്താവും ആകില്ല.. നീ വെറും.... ബാക്കി ഞാൻ പറയുന്നില്ല.. നിനക്ക് വേലക്കാരനെ ആവശ്യം ഉണ്ടേലേ കുറെ ആണുങ്ങൾ ഉണ്ടാരുന്നല്ലോ പൊന്നുമോൾക്ക് അവമാരെ വിളിച്ചു അങ്ങ് ചെയ്യിച്ചാൽ മതി. എന്റെ മോനെ കിട്ടില്ല.. കേട്ടോടി എരണംകെട്ടവളെ..."
അംബികയുടെ ശബ്ദം അവിടെ ഉയർന്നതും സുചിത്രയുടെ ഇടുപ്പിൽ നിന്നും ആദിയുടെ കൈകൾ താനെ അയഞ്ഞു.അവനെ നോക്കി പുച്ഛത്തോടെ അംബിക പോയതും അവൻ ദേഷ്യത്തോടെ റൂം വിട്ടു പോകാൻ തുനിഞ്ഞതും അവൾ അവന്റെ കൈകളിൽ പിടുത്തം ഇട്ടിരുന്നു.
ഒരിക്കൽ കൂടി തന്റെ പെണ്ണിന്റെ കണ്ണുകൾ നിറയുന്നത് അവനറിഞ്ഞു.. പക്ഷെ അതിസമർഥമായി അവൾ ആ കണ്ണുനീരിനെ മായ്ച്ചപ്പോൾ വീണ്ടും പരാജയം ഏറ്റു വാങ്ങി ആ കണ്ണുകൾ പാതി തിളങ്ങി.
"നിന്നെപ്പോലെ പലതും മറച്ചു പിടിക്കാൻ കഴിവുണ്ടല്ലോ പെണ്ണെ നിന്റെ മിഴികൾക്കും.. നിന്നെ തോൽക്കാൻ വിടാതെ അവ പരമാവധി പിടിച്ചു നിർത്താൻ സഹായിക്കുന്നുണ്ട്. പക്ഷെ എനിക്ക് മുന്നിൽ നിന്റെ കണ്ണുകൾക്ക് തോൽവി ഏറ്റു വാങ്ങിയേ മതിയാകൂ.. കാരണം നിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ നോവുന്നത് എൻ ഹൃദയം ആണ്.."
"സാഹിത്യം ആണോ മാഷേ..."
"ദേ സുചി വേണ്ടാട്ടോ.. എന്തിനാ നീ എന്നെ പിടിച്ചു നിർത്തിയത്.."
"എന്നെ തനിച്ചാക്കി എവിടെക്കാ.. എനിക്ക് ഭയം ആണ് ഇവിടെ ഒറ്റക്ക്.. എന്തോ വല്ലാത്ത വേദന.. "
"അമ്മ അങ്ങനെ പറഞ്ഞത് കൊണ്ടാണോ.."
"ഏയ്യ് അല്ല.. അമ്മ പറഞ്ഞതിലും കാര്യം ഇണ്ടല്ലോ.. ആദിയേട്ടൻ എന്നെ കണ്ടുമുട്ടിയ സാഹചര്യം തന്നെ ഓർക്കുമ്പോൾ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുന്നു അപ്പൊ അമ്മയുടെ കാര്യം പറയണോ.. അമ്മ സ്നേഹിച്ചേനെ പൊന്നും പണവും കൊണ്ടൊന്നും മൂടിയില്ലേലും അന്തസ്സ് ഉള്ള തറവാട്ടിൽ നിന്നും ഏട്ടന് ഒരു ബന്ധം കിട്ടിയിരുന്നേൽ അമ്മ തീർച്ചയായും ആ കുട്ടിയെ സ്വീകരിച്ചനെ.. ഇതിപ്പോ..."
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ മുറിഞ്ഞു പോയപ്പോൾ അവനു അറിയാരുന്നു അവളുടെ ഉള്ളിലെ ദുഃഖം.
"മതി മതി.. കൂടുതൽ ഇനി ചിന്തിച്ചു ഈ കുട്ടിത്തല പുകയ്ക്കണ്ട.. വാ ഞാനും സഹായിക്കാം.."
"വേണ്ട ആദിയേട്ടാ... ഇതൊക്കെ ഒരു പണി ആണോ..ഞാൻ തന്നെ ചെയ്തോളാം."
"എന്തിനാ സുചി നീ ഇങ്ങനെ വേദന കടിച്ചമർത്തി സംസാരിക്കുന്നത്.."
"എന്ത് വേദന.. എനിക്ക് ഒന്നുല്ല ഏട്ടാ.. പിന്നെ സഹായിക്കാൻ നിന്നാൽ അത് വൃത്തിക്കും വെടുപ്പിനും ചെയ്യണം.. ഏട്ടനോട് ഞാൻ ഈ തുണികൾ എല്ലാം എവിടെ ആണ് വെക്കാൻ പറഞ്ഞത്.. പറഞ്ഞിടത്തു വെയ്ക്കാതെ എല്ലാം കൂടി ബെഡിൽ വലിച്ചു വാരി ഇട്ടു അല്ലെ.. ഈശ്വരാ ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റു.."
സങ്കടം മറന്നു വേഗം തന്നെ കുറുമ്പോടെ ആദിയെ ശാസിച്ചു വീണ്ടും അവളുടെ ജോലിയിലേക്ക് മുഴുകുമ്പോൾ ഇനി സംസാരം മറ്റൊരു വഴിക്ക് കടന്നു പോകാതിരിക്കാൻ അവൾ മനഃപൂർവം ചെയ്യുന്നതാണെന്ന് അവനറിയാരുന്നു.
വൈകുന്നേരം വരെയും ഓരോ ജോലിയിൽ മുഴുകി പരമാവധി അംബികയുടെ മുന്നിൽ നിന്നും സുചി അകന്നു നിന്നു.
ഒരമ്മയുടെ സ്നേഹം, വാത്സല്യം വേണമെന്ന് അതിയായി കൊതിച്ചിരുന്നുവെങ്കിലും അവൾക്ക് അത് നിഷേധിക്കപെടുകയായിരുന്നു..
അത്താഴം കഴിച്ചു അംബിക ഉമ്മറത്തു സ്ഥാനം ഉറപ്പിക്കുമ്പോൾ ആദിക്കൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു സുചി.. അവന്റെ സാമിപ്യം ആണ് അവളെ മരണം എന്ന തുലാസിൽ കിടന്നു പിടയുമ്പോൾ മോചിതയാക്കിയത്.
ഉമ്മറത്തു പതിവില്ലാതെ ഒരു സംസാരം കേട്ടതും ആദി ഭക്ഷണം മതിയാക്കി അവിടേക്ക് എത്തിയിരുന്നു.. അംബികയുടെ സമീപം നില്കാൻ ഉള്ള ഭയം മൂലം സുചി കിച്ചണിൽ തന്നെ നില കൊണ്ടു. എങ്കിലും പുറത്തെ സംസാരം അവൾക്ക് അവ്യക്തമായി കേൾക്കാമായിരുന്നു.
ശേഖരൻ.. അംബികയുടെ അകന്ന ബന്ധത്തിലെ ഒരു ബന്ധു.. ഇടയ്ക്കിടക്ക് വീട് സന്ദർശനത്തിനു എത്താറുണ്ട്.. എന്നാൽ ആദി സുചിയെ വിവാഹം ചെയ്തത്തോടെ ആ വരവ് അങ്ങ് നിലച്ചു. ഇപ്പൊ വീണ്ടും വന്നിരിക്കുന്നു.
കുശലാന്വേഷണത്തിന് ശേഷം അയാൾ പറയുന്നത് കേട്ടതും ആദിക്ക് കലി കയറി.
എല്ലാം കേട്ട അംബികയുടെ മുഖത്ത് സന്തോഷവും.
ആദിക്കായി മറ്റൊരു വിവാഹലോചന ആയി എത്തിയതാണ് അയാൾ.
"കേട്ടോ അംബികേ.. നല്ല കുട്ടിയാ.. തറവാട് മഹിമ അത് ഉണ്ടല്ലോ നാട്ടിൽ മുഴുവൻ പാട്ടാണ്. പിന്നെ കുട്ടിയുടെ ഐശ്വര്യം അത് ഒന്ന് പറയേണ്ടത് തന്നെ ആണ്.അല്ലാതെ നാണവും മാനവും ഇല്ലാത്ത ഒരു പെണ്ണിനെ ചുമക്കേണ്ട ഗതികേട് ഒന്നും നമ്മുടെ കുട്ടിക്ക് ഇല്ലല്ലോ. കഴിഞ്ഞത് കഴിഞ്ഞു എന്തെങ്കിലും കൊടുത്തു ആ പെണ്ണിനെ പറഞ്ഞു വിടാൻ നോക്ക്.. ഇനി പോകുന്നില്ലെങ്കിൽ പറ.. ഇവളുമാരുടെ സ്ഥിരം താവളങ്ങൾ.. ഞാൻ തന്നെ അവൾക്ക് ഏർപ്പാട് ആക്കി കൊടുക്കാം.. പിന്നെ അവൾ ആയി.. അവളുടെ പാടായി.. നമുക്ക് ഒന്നും അറിയേണ്ടതില്ല.."
അയാൾ പറയുന്നത് അത്രേം നേരം ക്ഷമിച്ചു നിൽക്കാൻ ആദി നന്നേ പ്രയാസപ്പെട്ടിരുന്നു.
"ഞാനും പറയുന്നുണ്ട് ശേഖരാ പക്ഷെ ദേ ഇവൻ കേൾക്കണ്ടേ.. ഇവൻ അവളെയും കൂട്ടി വന്നപ്പോൾ ഞാൻ കരുതി നല്ല കുട്ടിയാണെന്ന് പക്ഷെ വാര്യത്തെ യാശോദ ആണ് എന്നോട് സത്യങ്ങൾ പറഞ്ഞത്. അപ്പൊ. തന്നെ ചൂലെടുത്തു ആട്ടിയോടിക്കാൻ ആണ് തോന്നിയത്.. ഇവൻ സമ്മതിക്കണ്ടേ.."
"വാര്യത്തെ യാശോദ എന്ന് മുതൽ ആണ് അമ്മേ നാട്ടിലെ എല്ലാവരുടെയും ബയോഡേറ്റ ശേഖരിക്കാൻ തുടങ്ങിയത്. അവർക്കിപ്പോ അതാണോ പണി.."
ആദി പുച്ഛത്തോടെ പറഞ്ഞതും അയാൾ സൗമ്യപൂർവ്വം അവനെ മെരുക്കിയെടുക്കാൻ ആയി തുനിഞ്ഞു.
"കുഞ്ഞേ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്. മോൻ അംബികേടെ ഒറ്റമോൻ ആണ്. അത് മറക്കരുത്. വയസ്സാംകാലത്തു ഇത്തിരി വെള്ളം കൊടുക്കാൻ നീയേ ബാക്കി ഉള്ളു.. കുഞ്ഞ് ഈ പട്ടണത്തിൽ ഒക്കെ പോയി പഠിച്ച കുട്ടിയല്ലേ. നിങ്ങൾക്ക് ഇതൊക്കെ ഒരു ലഹരി പോലെ ആണ്.. മദ്യവും പെണ്ണും ഒക്കെ... എല്ലാം ആയിക്കോ പക്ഷെ അതൊക്കെ അവിടെ അല്ലെ ഇവിടെ നാട്ടിൻപുറത്തു അങ്ങനെ ഒന്നും പാടില്ല കുഞ്ഞേ..അവളെ പോലുള്ളവർക്ക് ഇതൊക്കെ നിസാര പ്രശ്നം ആണ്.. ഒരുത്തന്റെ ഒപ്പം ഒരു ദിവസത്തിൽ കൂടുതൽ അന്തിയുറങ്ങാത്ത ഇവളുമാരൊക്കെ എങ്ങനെ ഇത്രേം ദിവസം കുഞ്ഞിന്റെ കൂടെ വന്നു പെട്ടു എന്ന എനിക്ക് അറിയാത്തതു. അതും താലിയുടെ അവകാശം പറഞ്ഞു.."
"അതെ നിങ്ങൾ ഈ പറഞ്ഞു വരുന്ന അർഥം ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. പക്ഷെ അവർക്ക് തന്നെക്കാൾ അന്തസ്സ് ഉണ്ടടോ.. അവർ അവരുടെ ജീവിതസാഹചര്യം കൊണ്ടോ അല്ലെങ്കിൽ അവരുടെ ഇഷ്ടമോ നോക്കി ആയിരിക്കും ജീവിക്കുന്നത്.അവർ അവരുടെ ലൈഫ് അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു.അത് ഒന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല.അവരെ ന്യായികരിക്കാനോ അതുമല്ല ഇനി അവർക്കെതിരെ പ്രതികരിക്കാനോ ഒന്നും എനിക്ക് താല്പര്യം ഇല്ല.ആദ്യം സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്കെടോ... മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടു കോലിടാനും തന്നെ പോലെ ഞാൻ പോകാറില്ല.. മറ്റുള്ളവർ എങ്ങനെയും ആകട്ടെ.. എനിക്ക് എന്റെ പെണ്ണിന്റെ കാര്യം അറിഞ്ഞാൽ മതി.. അവൾ എങ്ങനെ ഉള്ളവൾ ആണെന്ന് എനിക്ക് അറിയാം.. അത് മതി കേട്ടല്ലോ..പിന്നെ മദ്യത്തിനോട് ഇനി എന്നെങ്കിലും എനിക്ക് ലഹരി തോന്നിയാലും ഒരിക്കലും പെണ്ണിനോട് അത് ഉണ്ടാകില്ല.. മദ്യത്തിനും പെണ്ണിനും അടിമ അല്ല ഞാൻ.. ഒരാൾക്ക് മാത്രമേ എന്നിൽ അവകാശം ഉള്ളു.. അത് സുചിക്കാണ്.. മറ്റൊരു പെണ്ണിനും ആ അവകാശം ഇല്ല.."
"കുഞ്ഞിന് അവളെ അങ്ങ് പിടിച്ചു എന്ന് തോന്നുന്നു.. കേട്ടോ അംബികേ..."
അയാളുടെ സംസാരത്തിൽ പരിഹാസം കലർന്നതും ആദി അകത്തേക്ക് കയറി.. എന്നാൽ അയാൾ ആദിക്ക് പിന്നാലെ തന്നെ പിന്തുടർന്നു.
"മോനെ നിൽക്ക് അവിടെ.. മോന് ഇനി അവളെ വേണ്ടെന്ന് വെക്കാൻ കഴിയില്ലെങ്കിൽ അവളെ എവിടേലും പാർപ്പിച്ചോ. വീട്ടിൽ ഏതായാലും മോന് ഒരു ഭാര്യ മതി . അത് ആ കുട്ടി ആയിക്കോട്ടെ.. ഇവളെ ഇടക്കിടക്കു കുഞ്ഞിന് പോയി കാണാലോ.. ഒരു രാത്രി അന്തി ഉറങ്ങാൻ വേണ്ടി ഇതിനെ ഒക്കെ ഇങ്ങനെ വീട്ടിൽ കൊണ്ടു നിർത്തണോ.. ഇതിപ്പോ ആഴ്ചകൾ ആയില്ലേ.. മടുത്തില്ലേ മോനെ.."
ഇത്തവണ ആദി മറുപടി നൽകിയത് അയാളുടെ കരണത്തു അടിച്ചായിരുന്നു.
അയാളുടെ കഴുത്തിനു കുത്തി പിടിച്ചു മുഖത്തോട് മുഖം അടുപ്പിക്കുമ്പോൾ ആദിയുടെ മുഖം ക്രോധം കൊണ്ടു ഞരമ്പുകൾ വരെ വലിഞ്ഞു മുറുകിയിരുന്നു.
"പ്ഫാ..... നായെ... നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ.. ഇനി എന്റെ പെണ്ണിനെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ ജീവനോടെ നീ പുറത്തു പോകില്ല.. എനിക്ക് മടുക്കില്ലെടോ അവളെ.. നിങ്ങളെ പോലെ പകൽ മാന്യൻ ചമഞ്ഞു രാത്രി കണ്ടവരുടെ കൂടെ അന്തിയുറങ്ങുന്നവൻ അല്ലടോ ഞാൻ.. മാന്യമായി തന്നെ താലി കെട്ടി കൂടെ കൊണ്ട് വന്നവളാ.. അവളെ ഞാൻ മരണം വരെയും മടുക്കാനോ വെറുക്കാനോ പോകുന്നില്ലടോ.. തന്നെ ഇവിടേക്ക് പറഞ്ഞു വിട്ടവൻ ആരായാലും അവനെ ഞാൻ വെറുതെ വിടില്ലെന്ന് പറഞ്ഞേക്ക്.. അയാൾ കല്യാണം ആലോചന കൊണ്ടു വന്നേക്കുന്നു.. തനിക്ക് വേണമെങ്കിൽ താൻ പോയി കെട്ടടോ.. എന്റെ പെണ്ണിന്റെ ഭൂതവും ഭാവിയും നോക്കി അവളെ വിലയിരുത്താൻ നിന്നാൽ ഉണ്ടല്ലോ ബാക്കി ഞാൻ അപ്പൊ കാണിച്ചു തരാം.. "
ഒരെണ്ണം കൂടി അയാളുടെ കരണത്തു കൊടുത്തു അയാളെ ആട്ടിയോടിക്കുമ്പോൾ അയാളുടെ ഉള്ളിൽ ആദിയോട് ഉള്ള പക നുരഞ്ഞു പൊങ്ങിയിരുന്നു..
അംബികേടെ മുന്നിൽ ഒന്നും നടക്കാത്തത് പോലെ ഭാവിച്ചു അയാൾ പടിയിറങ്ങുമ്പോൾ അടുക്കളകോണിൽ ഇവയെല്ലാം കണ്ടു സങ്കടത്തോടെ സുചി നിൽപ്പുണ്ടാരുന്നു..
ആ നിമിഷം അവളുടെ ഉള്ള് നിറയെ ബാല്യം മുതൽ നേരിട്ട അപമാനത്തിന്റെയും പരിഹാസങ്ങളുടെയും ഓർമ്മകൾ ആയിരുന്നു... ഒടുവിൽ ആദിയുടെ ജീവിതത്തിലേക്ക് വരാനിടയായ ആ നശിച്ച നിമിഷവും അവളോർത്തു വിലപിച്ചു..
ബാക്കി വേണോ ആർകെങ്കിലും
കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ


