അമ്പിളി 🌝
2K views 23 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെന്റെ നീലാംബരി 🦋 3   അമ്മമ്മ ഉള്ള കാലം വരെ അമ്മായിയും അമ്മാവനും എത്ര നന്നായിട്ടായിരുന്നു ബാലയെ നോക്കിയിരുന്നത്. അവളുടെ പതിനഞ്ചു വയസിൽ അമ്മമ്മ നഷ്ടപെട്ടത് മുതൽ അവിടെ തുടങ്ങുകയായിരുന്നു ആ പെൺകുട്ടിയുടെ കഷ്ട്ടകാലവും. അത്രയും കാലം പൊന്നു പോലെ നോക്കിയിരുന്ന ആളുകളുടെ മറ്റൊരു മുഖം അവളെ ഭയപ്പെടുത്തി.അടുക്കള ചായ്പ്പിലെ ഇരുട്ട് മുറിയിലേക്കവൾ മാറ്റപ്പെട്ടു. രാവിലെ വീട്ടുപണി മുഴവൻ ഒതുക്കിയായിരുന്നു ബാല സ്കൂളിൽ പോയി കൊണ്ടിരുന്നത്. പ്ലസ്ടു കഴിഞ്ഞതും ബാലയെ അമ്മാവന്റെ മകൾ ജിഷക്കൊപ്പം കമ്പ്യൂട്ടർ കോഴ്‌സിന് ചേർത്തു. പ്ലസ്ടു നല്ല മാർക്കോടെ പാസ്സായപ്പോൾ മെഡിക്കൽ എൻട്രൻസ് എഴുതണമെന്നു പേടിച്ചു പിടിച്ചെങ്കിലും അമ്മാവനോടവൾ പറഞ്ഞു നോക്കി. അതിനു മറുപടിയായി തിരിച്ചു കിട്ടിയത് തീക്ഷ്ണമായൊരു നോട്ടമായിരുന്നു. ആ നോട്ടത്തിലവൾ അവൾ പേടിച്ചു പോയി. അവർ ചേർത്തതിന് എങ്കിലും പോകാമെന്ന് ചിന്തിച്ചു 1 വർഷത്തെ കമ്പ്യൂട്ടർ കോഴ്സ് ചെയ്‌തു. കോഴ്‌സ് കഴിഞ്ഞു രണ്ടുപേരും ചെറിയൊരു സ്ഥാപനത്തിൽ ജോലിക്കു കയറി. അന്ന് മുതൽ ബാലക്ക് വല്ലാത്തൊരു ആവേശമായിരുന്നു . സ്വന്തമായി പണം ആയി തുടങ്ങിയതും ജിഷയുടെ പഴയ വസ്ത്രങ്ങൾക്ക് പകരം പുത്തൻ വസ്ത്രങ്ങൾ അവൾ ഉപയോഗിച്ച് തുടങ്ങി. അമ്മായിയുടെ പെരുമാറ്റത്തിലും കുറച്ചു മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങി. അങ്ങനെ ജീവിതത്തിൽ അവസാനമായി സന്തോഷിച്ച ഒരു വർഷം.  ജിഷക്കൊരു കല്യാണാലോചന വന്നു. ഏതോ വലിയ വീട്ടിലെ പയ്യൻ.വീട്ടിൽ എല്ലാവര്ക്കും സമ്മതം. പെണ്ണ് കണ്ടു പോയതിന്റെ പിറ്റേ ദിവസമാണ് ജിഷയുടെ ഏട്ടനും അമ്മാവന്റെ മൂത്തമകനുമായ,  ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന  ജിഷ്‌ണു ഏട്ടൻ ബാലയുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ പോകുന്ന ആ കാര്യം എല്ലാവർക്കും മുന്നിൽ വച്ച് അവതരിപ്പിക്കുന്നത്. ബാലക്ക് ബാംഗ്ലൂരിൽ അക്കൗണ്ടന്റ് ആയി അവനൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും അടുത്താഴ്ച ജോയിൻ ചെയ്യണം എന്നും.  ആ ഒരാഴ്ച ബാല നിലത്തായിരുന്നില്ല എന്ന് പറയാം. അത്രത്തോളം അവൾ സന്തോഷിച്ചു. പുതിയ ലോകം പുതിയ ജീവിതം എല്ലാം അവൾ സ്വപ്നം കണ്ടു തുടങ്ങി. ജിഷ്ണു ഏട്ടനെ ദൈവം അയച്ചതാണെന്നു തന്നെയവൾ വിശ്വസിച്ചു.  ഒരാഴ്ചക്ക് ശേഷം ജിഷ്ണു ഏട്ടനൊപ്പം മധുബാല ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി. ഏതോ ഒരു സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ജിഷ്ണു അവളെ ഒരിടത്തിരുത്തി വെള്ളം വാങ്ങി വരാമെന്നു പറഞ്ഞു പോയതാണ്. പക്ഷെ വന്നത് ജിഷ്ണു ആയിരുന്നില്ല . രാജപ്പൻ ആയിരുന്നു. മുറുക്കി കറപിടിപ്പിച്ച ചുവന്ന പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടയാൾ ബാലക്കരികിൽ ഇരുന്നു. അവൾക്ക് ഒട്ടും അറിയാത്ത ഭാഷയിൽ എന്തോ ചോദിച്ചു. ബാല ഭയന്നു വിറച്ചു. ജിഷ്ണുവിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നോർത്തു സകല ദൈവങ്ങളെയും മനമുരുകി വിളിച്ചു കണ്ണുകൾ കൊണ്ടവിടം മുഴുവൻ തേടി.. പക്ഷെ ജിഷ്ണു വന്നില്ല.... പിന്നീടിന്നു വരെ അവൾ ജിഷ്ണുവിനെ കണ്ടിട്ടില്ല.  രാജപ്പൻ കയ്യിൽ കയറി പിടിച്ചതും ഭയത്തോടെ ബാല എണീറ്റ് ഓടാൻ ശ്രമിച്ചു. പക്ഷെ മുഖത്തൊരു ടൗവൽ വന്ന് അമർന്നതും അവളുടെ ബോധം മറഞ്ഞവൾ രാജപ്പന്റെ കയ്യിലേക്ക് വീണു.  കണ്ണ് തുറക്കുന്നതിവിടെ , ഈ വേശ്യാലയത്തിൽ ആണ്. അവളെ തുറിച്ചു നോക്കി ഇരിക്കുന്ന അക്കയെ കണ്ടതും പരിഭ്രാന്തിയോടെ രക്ഷിക്കണേ... എന്നവൾ അലറി വിളിച്ചവരുടെ കാൽകീഴിയിൽ വീണു.  അന്നുമുതൽ അവളിവിടെ പെട്ടുപോയ ഒരുപാടു പെൺകുട്ടികളിൽ ഒരുവളാണ് . ശരീരം വിറ്റു പണമുണ്ടാക്കുന്ന വേശ്യയാണ് ...... ആദ്യമെല്ലാം ഭയമായിരുന്നു .... ഭയം പിന്നെ വെറുപ്പിലേക്കും വെറുപ്പ് പിന്നെ നിര്വികാരതയിലേക്കും വഴി മാറി.  അങ്ങനെയവൾ ആ ചുവന്ന തെരുവിലെ അറിയപ്പെടുന്ന ഒരുവളായി മാറി. രാത്രി അവസാനിച്ചു പുലരുമ്പോഴേക്കും പലരുടെയും കാമം തീർക്കുന്ന, ആയിരങ്ങൾ സമ്പാദിക്കുന്ന മധുവായി മാറി.  മധുവിന്റെ കണ്ണുകൾ നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു.അത് തടുത്തു നിർത്താതെ അവൾ ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു. 2 വർഷത്തോളമായി അവൾ കരഞ്ഞിട്ട് പോലും ഇല്ല .... തന്റെ ജീവിതത്തെ വീണ്ടും ഒരിക്കൽ കൂടെ ഓർക്കാൻ അവൾ ഭയ പെട്ടു.  അവൾക്കിന്നും അറിയില്ല അമ്മാവനും അമ്മായിയും അറിഞ്ഞു കൊണ്ടാണോ ജിഷ്ണു ഏട്ടൻ അവളെ രാജപ്പക്ക് വിറ്റിട്ടുണ്ടാകുക എന്ന്. അതറിഞ്ഞിട്ടും കാര്യമൊന്നും ഇല്ലല്ലോ, ഇനി ആഗ്രഹിച്ചാലും അറിയാനും പോകുന്നില്ല. കിട്ടുന്നതിൽ പാതി അക്കക്ക് കൊടുത്താൽ ഡ്രെസ്സിനും മേക്കപ്പിനും ഉള്ളത് മാറ്റി വച്ച് ബാക്കി അവൾ എല്ലാ വെള്ളിയാഴ്ചയും ബാങ്കിൽ കൊണ്ട് പോയിടും. അങ്ങനെ വലിയൊരു സംഖ്യ അവളുടെ പേരിലുണ്ട്. ആ ബാങ്കിലേക്കല്ലാതെ മറ്റെങ്ങും മധു പോവാറില്ല. ടൗണിൽ ഒക്കെ പോവാമെങ്കിലും ഇവിടടുത്തുള്ള കടയിൽ നിന്നും ആവശ്യമുള്ളത് വാങ്ങി വക്കും . പകൽ മുഴുവൻ ഉറങ്ങി തീർക്കും..............  പൊടുന്നനെ വാതിലിൽ ഒരു മുട്ട് കേട്ടു. അഴിഞ്ഞു ഉലഞ്ഞ സാരി നേരെയിട്ട് , കണ്ണുകൾ അമർത്തി തുടച്ചു വേഗത്തിൽ അവൾ വാതിൽ തുറന്നു. അവളെ അടിമുടി നോക്കി വശ്യമായ ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന മധ്യവയസ്‌കനെ ഒരു മടുപ്പോടെ അവൾ നോക്കി. എന്നിട്ട് തിരിച്ചു റൂമിലേക്ക് കയറി. അയാളും അവൾക്കു പുറകെ കയറി വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. വികാര തള്ളിച്ചയോടെ അയാൾ പുറം തിരിഞ്ഞു നിൽക്കുന്ന മധുവിനെ പുറകിൽ നിന്നും പുണർന്നു, കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി. വേഗത്തിൽ അവളുടെ സാരിയുടെ പിന്നഴിച്ചു. ആവേശത്തോടെ ആ സാരി അവളിൽ നിന്നും അടർന്നു വീണു. സ്ഥിരം നിർവികാരതയോടെ പ്രതിമപോലവൾ അയാൾക്ക് മുന്നിൽ നിന്നു.  *********************** " നിങ്ങളപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചോ? " കോപത്തോടെ രേവതി അലറി. " അലറണ്ട....മാളിക്കൽ വന്നു കേറിയ പെണ്ണിന്റെ ശബ്ദം പതുക്കെ മതി. ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണവും ഉണ്ടാവും. നിന്നോട് മുൻകൂട്ടി പറഞ്ഞത് എന്റെ ഔദാര്യം....."  അലമാരയിൽ തേച്ചു മടക്കി വെച്ചതിൽ നിന്നും ഒരു മെറൂൺ ഷർട്ട് എടുത്തിട്ട് അതിന്റെ ബട്ടൺ ഇടുന്നതിനിടക്ക് രേവതിയെ നോക്കി മാധവൻ പുച്ഛത്തോടെ പറഞ്ഞു. അത് കേട്ടതും രേവതി ഒന്ന് അടങ്ങി. സാരി തുമ്പിൽ പിടിച്ചു വലിച്ചു അസ്വസ്ഥതയോടെ അവർ വിശാലമായ ആ കട്ടിലിലേക്കിരുന്നു. " അവനിവിടെ ഉള്ളത് തന്നെ ഒരു അധികപ്പറ്റാണ്. അപ്പോഴാണ് ആ സൂക്കേടുകാരനെ പെണ്ണും കൂടി കെട്ടിക്കുന്നത്." രേവതി പിറുപിറുത്തു. " നീ എന്തൊക്കെ പറഞ്ഞാലും അഭിയുടെ കല്യാണം ബുധനാഴ്ച കുടുംബക്ഷേത്രത്തിൽ വച്ച് നടക്കും...... അവന്റെ കല്യാണപെണ് നാളെ രാവിലെ ഇവിടെയെത്തും.... പുറം പണിക്കാരോട് ആ ഗസ്റ്റ് house ഒന്ന് ശരിയാക്കിയിടാൻ പറ." മാധവൻ കണ്ണാടി നോക്കി തല ചീകി.  മുഖം കടന്നൽ കുത്തിയ പോലിരിക്കുന്ന രേവതിയെ കണ്ടയാൾ പുച്ഛിച്ചു ചിരിച്ചു.അവനോടുള്ള സ്നേഹം കൊണ്ടല്ല അയാളീ കല്യാണം നടത്താൻ പോകുന്നതെന്ന് രേവതിക്കറിയില്ലല്ലോ. അത്രയും വലിയൊരു രഹസ്യം ആ വീട്ടിലെ പെണ്ണുങ്ങൾ അറിയാതെ അവിടുള്ള പുരുഷന്മാർ സൂക്ഷിക്കുന്നുണ്ട്......  " അഭിയേക്കാളും മാസം കൊണ്ട് മൂത്തത് നമ്മുടെ സഞ്ജുവല്ലേ? ഈ വരുന്ന ചിങ്ങത്തിൽ അവന് ഇരുപത്തേഴു തികയും. അഭിക്ക് 27 ആവണമെങ്കിൽ മകരം വരണം... എന്നിട്ട് ആദ്യം അവന്റെ കല്യാണം. നമ്മുടെ മോനെ കുറിച്ചു നിങ്ങൾക്ക് ഒരു ബോധവുമില്ല."  രേവതി പരിഭവത്തോടെ പറഞ്ഞു. " സഞ്ജുവിന്റെ സമ്മതം കൂടി കിട്ടിയിട്ടാണ് ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തത്. പിന്നെ സഞ്ജുവിനെ പോലാണോ അഭി. ഇന്നോ നാളെയോ എന്ന് ഉറപ്പില്ലാത്തവനല്ലേ.... അവനൊരു പെണ്ണ് കെട്ടുന്നതിന് നിനക്കെന്താ. കഴിഞ്ഞ തവണ സർജെറിക്ക് ശേഷം അഭിയെ നോക്കാൻ വന്നവന് ഒരു മാസത്തിന് അൻപതിനായിരം രൂപയാണ് ഞാൻ എണ്ണി കൊടുത്തത്. നിന്നെ കൊണ്ടൊന്നും നോക്കാൻ പറ്റില്ലെന്നല്ലേ പറഞ്ഞത്. ഇനി ഒരു സർജറിയും കൂടെ ഉണ്ട് അതിനു ഇത്രയും ക്യാഷ് കൊടുത്തൊന്നും ആളെ വെക്കാൻ പറ്റില്ല. കല്യാണം കഴിഞാവുമ്പോൾ പിന്നെ എല്ലാം അവൾ നോക്കിക്കോളും.."  മാധവൻ അത് പറഞ്ഞതും രേവതിയുടെ മുഖം ഒന്ന് തെളിഞ്ഞു. ഇരുത്തി ആലോചിച്ചപ്പോൾ ശരിയാണ് . രേവതിക്കെന്തായാലും അവനെ നോക്കാൻ പറ്റില്ല. മാധവന്റെ അനിയൻ മഹാദേവന്റെ ഭാര്യ മീനാക്ഷിയും നോക്കാൻ പോണില്ല. അപ്പൊ പിന്നെ പണം കൊടുത്തൊരാളെ വെക്കുന്നതിനു പകരം അവൻ മരിക്കും വരെ അവനെ നോക്കാൻ ഫ്രീ ആയിട്ടൊരാളാവും.... അങ്ങനെയാണെങ്കിൽ അടുക്കള ജോലിക്കാരിയെയും അകം വൃത്തിയാക്കാൻ വരുന്ന പെണ്ണിനെയും കൂടി പറഞ്ഞു വിടാം എന്നും കൂടെ അവരുടെ വൃത്തികെട്ട മനസ്സിൽ തോന്നി.  ഭാര്യയുടെ മുഖം തെളിഞ്ഞതും അയാൾ ഉള്ളാലെ ചിരിച്ചു.  " ഭക്ഷണം എടുത്തു വെക്കാം വരൂ....." ഇതും പറഞ്ഞു രേവതി പുഞ്ചിരിയോടെ റൂമിൽ നിന്നും ഇറങ്ങി പോയി. ഡ്രസിങ്  എല്ലാം പെർഫെക്റ്റ് അല്ലേയെന്ന് കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി ഉറപ്പു വരുത്തി മാധവൻ രേവതി പോയ വഴിയേ നടന്നു.  അതൊരു വലിയ ഹാൾ ആയിരുന്നു . പത്തുപേർക്കിരുന്നു കഴിക്കാവുന്ന അത്രയും വലിയ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു മാധവൻ ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്നു.  രേവതിയും മീനാക്ഷിയും അഭിമന്യുവും ഒഴികെ ആ വീട്ടിലെ മുഴുവൻ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു.  മാധവന്റെ മൂന്ന് മക്കൾ മൂത്തവൻ സഞ്ജയ് എന്ന സഞ്ജു ,  രണ്ടാമത്തവൾ സിത്താര എന്ന താര മൂന്നാമത്തവൾ സാദ്ധ്യ എന്ന കിങ്ങിണി.  അച്ഛനെ കണ്ടതും മൂന്ന് പേരും ബഹുമാനത്തോടെ ചിരിച്ചു. അവർക്ക് പുഞ്ചിരി നൽകി കൊണ്ടയാൾ മറ്റുള്ളവരെ നോക്കി.  മഹാദേവനും മൂത്തമകൻ വരുണും ഇളയമകൾ വർഷയും .....  മഹാദേവന്റെ മുഖത്തെ ഭാവം മാധവന് വേർതിരിച്ചറിയാൻ ആയില്ല.... ചുറ്റും നടുക്കുന്ന കാര്യങ്ങളിൽ അയാൾക്ക് മാത്രമാണല്ലോ എതിർപ്പ് മുഴുവൻ... വരുണും വർഷയും അയാളെ നോക്കി ബഹുമത്തോടെ ചിരിച്ചു.  എല്ലാവർക്കുമുള്ള ഭക്ഷണവുമായി ജോലിക്കാരിക്കൊപ്പം രേവതിയും മീനാക്ഷിയും വന്നു. ഒൻപത് പ്ലേറ്റ് വച്ച് അതിൽ എല്ലാവര്ക്കും ആവശ്യാനുസരണം അപ്പം വെച്ച് സൈഡിലായി മുട്ടക്കറിയും ഒഴിച്ച് കൊടുത്തു. രേവതിയും മീനാക്ഷിയും കൂടി അവർക്കൊപ്പം ഇരുന്നു. എല്ലാവരും കഴിച്ചു തുടങ്ങി. മഹാദേവന്റെയും കിങ്ങിണിയുടെയും കണ്ണുകൾ ഡൈനിങ്ങ് റൂമിലേക്കുള്ള വാതിലിൽ ആരെയോ തേടും പോലെ ഉടക്കി നിന്നു.....  കഴിച്ചു തീരാനായിട്ടും പ്രതീക്ഷിച്ചയാളെ കാണാതെ കിങ്ങിണിയുടെ മുഖം വാടി.  " അച്ഛാ.... സജീവൻ നാളെ എത്തുമല്ലോ അല്ലെ  ? " ഓഫീസിലേക്ക് പോകാനുള്ള ഫോർമൽ വെയറിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന സഞ്ജു മുഖമുയർത്തി ചോദിച്ചു. രേവതിയും മഹാദേവനും വരുണും ഒഴികെ ബാക്കി ഉള്ളവരെല്ലാം ആകാംഷയോടെ മാധവനെ നോക്കി. " ആ................. നാളെ രാവിലെ ആ കുട്ടിയുമായി എത്തും. ബുധനാഴ്ച രാവിലെ 11 മണിക്ക് കുടുംബ ക്ഷേത്രത്തിൽ വച്ച് താലി കെട്ട്... "  അത് കേട്ടതും എല്ലാവരും ഞെട്ടലോടെ മാധവനെ നോക്കി. കൂടുതൽ ഞെട്ടൽ താരയിലായിരുന്നു. അഭിക്ക് കല്യാണം നടത്തണമെന്നും പെൺ അന്വേഷിക്കുന്നു എന്നും അമ്മ പറഞ്ഞു രണ്ടാഴ്ച മുന്നേ അറിഞ്ഞിരുന്നെങ്കിലും ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് അവൾ ഓർത്തിരുന്നില്ല. അവനെ പോലെ ആയുസ് കുറിക്കപ്പെട്ട ഒരാൾക്ക് പെണ്ണ് കിട്ടുന്നത് തന്നെ ഞെരുക്കമായിരിക്കും എന്നാണ് വിചാരിച്ചത്...... ഇത്രപെട്ടെന്ന് കിട്ടിയെങ്കിൽ ഏതെങ്കിലും ചേരിയിലുള്ളതോ മറ്റോ ആയിരിക്കും എന്നവൾ ഓർത്തു. എന്തൊക്കെ ആയാലും തന്നെക്കാൾ സൗന്ദര്യം ഉള്ളൊരാളെ അവനു കിട്ടില്ലെന്നവൾക്ക് ഉറപ്പാണ്. പഠിച്ചപണി പലതും നോക്കിയിട്ടും 'ഒരു പെങ്ങളെ പോലെ മാത്രം ഞാൻ നിന്നെ കണ്ടിട്ടുള്ളു ' എന്ന് പറഞ്ഞു അവൻ ആട്ടി ഓടിച്ചു വിട്ടതിന്നും അവളുടെ മനസ്സിൽ ഒരു നെരിപ്പോടായി കിടപ്പുണ്ട്. ഒന്നോർക്കുമ്പോൾ അത് നന്നായി, ഇല്ലെങ്കിൽ ഒരു രോഗിയെ നോക്കി തന്റെ ജീവിതം തീർന്നേനെ... ഡൈനിങ്ങ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടെല്ലാവരും അങ്ങോട്ട് നോക്കി.  അകത്തേക്ക് കയറി വരുന്നയാളെ കണ്ടതും താര പുച്ഛത്തോടെ ചിരിച്ചു. കുഞ്ഞൊരു പുഞ്ചിരിയോടെ ആരുടേയും മുഖത്തേക്ക് നോക്കാതെ അവൻ അകത്തേക്ക് കയറി വന്നു. അഭിമന്യു..................... തുടരും......................
49 likes
5 comments 19 shares

More like this