സത്യസന്ധവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തി നിഷ്‌പക്ഷ ഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ പൂര്‍ണമായും വ്യതിചലിക്കപ്പെട്ടു. എസ്ഐആറിലൂടെ വിവിധ സംസ്ഥാനങ്ങളിലായി ആറു കോടി ആളുകളുടെ വോട്ടവകാശം നഷ്ടമായി. പിഴവുകൾ തിരുത്താൻ ഒരുങ്ങുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങളിലേക്ക് സിപിഐ എം കടക്കും. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന വിദേശമന്ത്രാലയത്തിന്റെ നിലപാട് ഭരണപരമായ വീഴ്‌ചയല്ല.
ബിജെപിയുടെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്നാലെ നടത്തുന്ന ആസൂത്രിതമായ കടന്നാക്രമണമാണ്. ദുർബല വിഭാഗങ്ങളുടെ വോട്ടവകാശം അപഹരിച്ച് അവരെ പൗരത്വമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ എഡിറ്ററുടെ പാസ്‌പോർട്ട് പുതുക്കല്‍ നിഷേധിച്ചത് ഭാവിയിൽ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അടിയന്തരമായി അവസാനിപ്പിക്കണം
സിപിഐ എം പോളിറ്റ് ബ്യൂറോ
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


