#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _18
✍️ രചന - ജിഫ്ന നിസാർ.. ❤🔥
നിനക്കിപ്പോ പഴയൊരു സ്നേഹമില്ലല്ലോ സ്നേഹമോളെ.. അതെന്ത് പറ്റി.. ഏഹ് "
പറയുന്നതിനൊപ്പം തന്നെ വിഷ്ണു സ്നേഹയുടെ ദേഹം അവനു തോന്നിയയിടത്തൊക്കെ വേദനിപ്പിച്ചു കൊണ്ട് ഞെരിക്കുന്നുണ്ട്.
"വേദനിക്കുന്നു വിഷ്ണു...
അവളുടെ മുഖം കൂടുതൽ ദയനീയമായിരുന്നു.
അവളുടെ കണ്ണുകൾ രണ്ടു നിറഞ്ഞു തൂവാൻ പാകത്തിന് ഭയമിരുണ്ട് കൂടി കിടക്കുന്നു.
"അഹ്.. കുറച്ചു വേദന കൂടി സഹിക്കേന്റെ മോളെ.. അല്ലാതെ എല്ലായ്‌പ്പോഴും..എനിക്ക് നിന്നെ %₹*@തരാൻ മാത്രം പറ്റുവോ.. ഏഹ്.."
വല്ലാത്തൊരു വഷളൻ ചിരിയോടെ വിഷ്ണു വീണ്ടുമവളുടെ മുറിവേറ്റ ചുണ്ടുകളിൽ അമർത്തി ഞെരിച്ചു..
എനിക്ക്.. എനിക്ക് തിരിച്ചു പോണം.
സ്നേഹ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു അവളെ കൂടുതൽ അമർത്തി പിടിക്കുകയാണ് ചെയ്തത്..
നിന്റെ മക്കൾ സ്കൂളിൽ നിന്നും വരും.. അല്ലേ."
അടുത്തുള്ള മേശയിൽ നിന്നും മദ്യ ഗ്ലാസ് എടുത്തു കൊണ്ടത് പതിയെ കുടിച്ചിറക്കി അവനത് ചോദിക്കുമ്പോൾ അവനിൽ നിന്നും അകന്നു മാറി പോകാൻ കഴിയാത്ത നിസ്സഹായതയോടെ സ്നേഹ മുഖം കുനിച്ചു.
അപ്പോഴും വിഷ്ണു വിന്റെ കൈകൾ അവളെ പലയിടത്തും വേദനിപ്പിക്കുന്നുണ്ട്.
സഹിക്കുകയെ നിവൃത്തിയൊള്ളു എന്നൊരു ഭാവമാണവൾക്ക്..
വല നെയ്യുന്ന ചിലന്തിയെ പോലെ.. വളരെ സൂക്ഷ്‌മമായി..അവൻ തന്നെ കെണിയിൽ പെടുത്തി കഴിഞ്ഞു.
തന്റെ ശരീരമടക്കം പിടിച്ചു വാങ്ങിയിട്ട് പിന്നെ അതെല്ലാം തന്റെ തെറ്റാണ് എന്നത് പോലായി തീർന്നിരിക്കുന്നു ഇപ്പോഴുള്ള കാര്യങ്ങൾ.
അല്ലെങ്കിലും അവനെ മാത്രം കുറ്റം പറയാനും പറ്റില്ലല്ലോ..?
ഒരിക്കലും ഒരാളും ക്ഷമിക്കാത്ത തെറ്റല്ലേ താൻ ചെയ്തത്..
ചെയ്തു കൊണ്ടിരിക്കുന്നത്..
താൻ കൂടി അനുവാദം കൊടുക്കാതെ അവനൊരിക്കലും തന്റെ ജീവിതത്തിൽ കയറി വന്നിട്ടില്ല.
താനായിരുന്നു ആദ്യമവനെ കാണാൻ പോയത്.
വീട് പണിയുടെ എന്തോ ആവിശ്യത്തിന്..വേണ്ടി.
ഭർത്താവ് വിജേഷ് ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ വീട് പണിയെല്ലാം തന്റെ ഉത്തരവാദിത്തമായിരുന്നു.
തനിക്കഴിക്കാൻ പറ്റാത്ത എന്തോ നൂലാ മാല കേസ് വന്നപ്പോൾ അതിന് വേണ്ടി ആദ്യം പോയി അവനെ കണ്ടത് താനാണ്.
ആദ്യമൊക്കെ അതിന്റെ റിസ്ക് വശങ്ങളെ കുറിച്ചാണ് അവൻ പറഞ്ഞു തന്നത്.
പതിവുപോലെ എല്ലായിടത്തും കാര്യം നടക്കാൻ വേണ്ടി താൻ കാശ് ഓഫർ ചെയ്തപ്പോൾ അവനത് നിരസിച്ചു.
ഇത് കൊണ്ടല്ല ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെയാണ് അതിന് ശ്രമിക്കാത്തതെന്ന് പറഞ്ഞ നിമിഷം അവനോട് തോന്നിയ ആരാധന..
"താനിങ്ങനെ ഒറ്റയ്ക്ക് ഇവിടെല്ലാം കയറിയിറങ്ങി നടക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്.. ഞാനൊന്ന് കൂടി ശ്രമിച്ചു നോക്കട്ടെ..എല്ലാം തന്റെ ഭാഗ്യം പോലിരിക്കും "എന്ന് സഹതാപതോടെ.. മാന്യതയോടെ തന്നോട് പറഞ്ഞിട്ട് അതിന്റെ പിറ്റേ ആഴ്ച ആകാര്യം ശെരിയാക്കി തന്നപ്പോൾ.. ആ ആരാധന ഒന്ന് കൂടി വളർന്നു.
"അദ്ദേഹത്തിനോട് ഒരു നന്ദി പറഞ്ഞേക്ക് സ്നേഹ.. ഇക്കാലത്തു ആരും ഇങ്ങനൊന്നും സഹായിക്കില്ല.. വല്ല്യ മനസ്സുള്ള ആളാണ്.പറ്റൂച്ച നീ എന്തേലും ഗിഫ്റ്റും വാങ്ങിച്ചു പോയിക്കോ"എന്ന് പറഞ്ഞത് വിജേഷേട്ടൻ തന്നെയാണ്.
മറ്റൊരു തുടക്കം.
നല്ലൊരു പെർഫ്യൂം വാങ്ങിച്ചിട്ട് വിജേഷ്ട്ടൻ സന്തോഷത്തോടെ തരാൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോയത്.
മാന്യമായി തന്നെ സ്വീകരിച്ചു.
തന്നെയും തന്റെ ഗിഫ്റ്റിനെയും..
വീട് പണി നന്നായി നടക്കട്ടെ എന്നും ആശംസിച്ചു വിടുമ്പോൾ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു അപ്പോൾ മുതൽ.
നമ്പരൊക്കെ പരസ്പരം കൈ മാറിയിട്ടും വിളിയോ ചാറ്റിങ്ങോ ഒന്നുമില്ലാതെ അവൻ തന്റെ വിശ്വാസലിസ്റ്റിലേക്ക് ഇടം പിടിച്ചു..
ഭർത്താവ് നാട്ടിൽ ഇല്ലാതെ.. ഭർത്താവിന്റെ വീട്ടുകാരുടെ സഹകരണമില്ലാതെ.. സ്വന്തം വീട്ടിലും കൂടെ നിന്ന് സഹായിക്കാൻ മതിയായ ആളുകളില്ലാതെ ഒറ്റക്കൊരു വീട് പണിയുടെ പ്രഷർ..
അപ്പോഴും വിഷ്ണു തന്നെയായിരുന്നു സഹായിച്ചത്.
കാശായും അവന്റെ സാന്നിധ്യമായും.നിരവധി തവണ.
വിജേഷേട്ടനും പലപ്പോഴും അവനോട് സംസാരിച്ചിട്ടുണ്ട്.
രണ്ടു പേരും തമ്മിലും നല്ലൊരു സൗഹൃദം വളർന്നു..
പക്ഷേ..
കൂടെ കൂടെയുള്ള കാഴ്ചകൾ.. അതിനിടയിൽ അറിയാതെ അവന്റെ കരുതൽ സ്നേഹം.. ഇതിനെല്ലാം താൻ അടിമ പെട്ടത് പോലെ..
അവൻ ഫോഴ്സ് ചെയ്തിട്ടില്ല..
അത് സത്യം തന്നെ..
പക്ഷേ തനിക്കവനെ വേണമെന്ന് തൊന്നും വിധമൊരു അട്രാക്ഷൻ തോന്നിപ്പോകും വിധം അവനടുത്തു.
തന്നെ അടുപ്പിച്ചു.
വാടക വീട്ടിൽ.. വീട് പണിക്കിടെ.. അതിന്റെ കാര്യങ്ങളുമായി അഞ്ചു വർഷത്തോളമായിരുന്നു വിജേഷേട്ടൻ നാട്ടിൽ വന്നിട്ട്..
ആളുടെ പരുക്കൻ സ്വഭാവതിന്റെ നേരെ വിപരീതമായുള്ള വിഷ്ണുവിന്റെ ശാന്തമായുള്ള ചിരിയും വർത്താനങ്ങളും.
ആദ്യമായി.. മറ്റൊരു ഉദ്ദേശത്തിൽ പൂർത്തിയാവാത്ത വീടിന്റെ അകത്തു വെച്ച് അവൻ തന്നെ തൊട്ടപ്പോൾ താനെന്തേ തടയാഞ്ഞത്..?
അതിപ്പോൾ ഇവിടെ വരെയും കൊണ്ടെത്തിച്ചിരിക്കുന്നു.
മൃദുവായി തന്നെ സ്നേഹിച്ചവനിന്ന് ചെന്നായയുടെ സ്വഭാവമാണ്.
അവൻ കടിച്ചു കീറാത്ത ഒരിടവും തന്റെ ശരീരത്തിലില്ല.
പുറമെ പരുക്കനാണെങ്കിലും വിജേഷ് എത്ര സൗമ്യമായിട്ടായിരുന്നു തന്നോട് ഇടപ്പെട്ടിരുന്നത് എന്നോർത്ത് പോകും.
പക്ഷേ അപ്പോഴേക്കും കുറ്റബോധത്തോടൊപ്പം അവനുമായുള്ള ബന്ധവും വല്ലാതെ വളർന്നു പോയി..
അങ്ങനല്ല.. അവനത് വളർത്തി എടുത്തു..
തിരിച്ചിറങ്ങി നടക്കാൻ കഴിയാത്ത വിധം അവൻ തന്നെ കത്രിക പൂട്ടിട്ട് പൂട്ടി.
അവന്റെ മാത്രമല്ല.. അവൻ പറയുന്നവരുടെ കൂടി ഒപ്പം കിടക്കേണ്ടി വരുന്ന ദുരവസ്ഥ.
ഇല്ലെങ്കിൽ വിഡിയോ സോഷ്യൽ മിഡിയ വഴി പുറത്ത് വിടും എന്നുള്ള ഭീക്ഷണി..
അത് വെറുമൊരു ഭീഷണി അല്ലല്ലോ..
ആദ്യസംഗമത്തിന്റെ.. താൻ വളരെ ഏറെ ആവേശത്തിൽ അവനിലേക്ക് ചേർന്ന് നിൽക്കുന്ന വിഡിയോ..
അതിൽ അവന്റെ മുഖം മാത്രമില്ല..താനും തന്റെ ആവേശവും വളരെ വ്യക്തമായി ഉണ്ടായിരുന്നു എന്നതും അവൻ തന്നെ കെണിയിൽ പെടുത്താൻ വളരെ മുന്നേ തന്നെ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി.
അടുത്ത ആഴ്ച വിജേഷേട്ടൻ നാട്ടിൽ വരുകയാണ്.
നീണ്ടു ആറു വർഷങ്ങൾക്ക് ശേഷം..
ഒരു ഭാര്യ എന്ന നിലയിൽ എത്ര സന്തോഷം തോന്നേണ്ടതാണ്.!
ഇപ്രാവശ്യം പുതിയ വീട്ടിൽ നമ്മുക്കൊന്നിച്ചു കൂടണം എന്നൊക്കെ സ്വപ്നം കണ്ടു വരുന്നു ആ പാവത്തിനോട് താൻ ചെയ്തത് എന്താണ്..?
മരിക്കാൻ പേടിയാണ്.. അത് മരണത്തെയല്ല.. അത് വെച്ച് പോലും തന്നോട് പ്രതികാരം ചെയ്യുമെന്ന് പറയുന്ന ഈ കാലനെക്കാൾ ക്രൂരത നിറഞ്ഞവനെ..
അത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു.
ഇനിയെന്നെ ശല്യം ചെയ്യരുതെന്ന് വിഷ്ണുവിന്റെ കാല് പിടിച്ചു പറയാൻ വന്നതാണ്.
അതും അവൻ പറഞ്ഞ ഹോട്ടൽ മുറിയിൽ.
"ഇനിയില്ല.. ഞാനെല്ലാം വിട്ടു.. ഇനി നീയായിട്ട് എന്നെ തേടി വരാതിരുന്നാൽ മതി.. നിനക്കല്ലായിരുന്നോ ആവേശം കൂടുതൽ.. ആഹ്.. ഇനിയിപ്പോ ഭർത്താവ് ഉണ്ടല്ലോ. അപ്പൊ പിന്നെ നമ്മള് ഔട്ട്..സാരമില്ല.. എന്തായാലും നീ ഇത്രയും ദൂരം വന്നതല്ലേ..ഇന്നൊരു തവണ കൂടി എന്ന് പറഞ്ഞു തുടങ്ങിയവൻ. ഒന്നിലും രണ്ടിലുമൊന്നും അടങ്ങിയില്ല..
"നിന്റെ മൂത്ത മോളിപ്പോ പത്തിലായി ല്ലേ.."
കഴുത്തിൽ ചുണ്ടമർത്തി കൊണ്ട് വിഷ്ണുവിന്റെ ചോദ്യം.
പൊള്ളിയത് പോലെ സ്നേഹം തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും അവനവിടെ പല്ലമർത്തി.
വേദന കൊണ്ട് കണ്ണുകൾ ഇറുകെ അടക്കുന്നതിനൊപ്പം മറ്റൊരു ഭയം കൂടി സ്നേഹയെ ചുറ്റി വരിഞ്ഞു..
വിഷ്ണു വീണ്ടും ചുറ്റി വരിയുന്നതും ശ്വാസം മുട്ടിക്കുന്നതുമൊന്നും അവളപ്പോൾ മുതൽ അറിയുന്നുണ്ടായിരുന്നില്ല..
❤🔥❤🔥
ആ സീറ്റ് ബെൽറ്റ് പിടിച്ചിട്..
മുന്നിലേക്ക് തന്നെ കയറിയിരുന്നവളോട് യാതൊരു അയവുമില്ലാതെ കാശി പറയുമ്പോൾ അവനരികിൽ.. അത്രയും അരികെ ചേർന്നിരുന്നതിന്റെ വിറയലുണ്ടവൾക്ക്.
എനിക്ക്.. എനിക്കിത് പിടിച്ചിടാൻ പറ്റുന്നില്ല..
അവശതയോടെ കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി നെറ്റി ചുളിച്ചു.
പറ്റാഞ്ഞിട്ട് തന്നെയൊ അതൊ തന്നെ പറ്റിക്കുന്നതോ എന്നായിരിക്കും അവന്റെയാ സംശയമെന്ന് അവൾക്ക് മനസ്സിലായി..
"അതത്ര എവരസ്റ്റ് കീഴടക്കുന്ന പോലത്തെ പണിയൊന്നുമല്ല.. ഒന്നൂടെ ശ്രമിച്ചു നോക്ക്.."
അവനത് പറഞ്ഞതും കാർത്തു ഒന്ന് കൂടി ശ്രമിച്ചു..
അപ്പോഴത് ചെയ്യാൻ പറ്റിയപ്പോൾ അവന്റെയൊരു നോട്ടം..
അതോടെ അവളവനെ നോക്കാതെ തിരിഞ്ഞിരുന്നു.
വളരെ പതിയെ ആണവൻ കാർ ഓടിക്കുന്നത്.
അച്ഛൻ..അച്ഛനെവിടെ പോയതാ "
കയറി ഇരുന്നു കുറച്ചു ദൂരമെത്തിയിട്ടും പിന്നെയൊന്നും മിണ്ടാതെയിരിക്കുന്ന കാശിയോട് ഒരു തുടക്കത്തിന് വേണ്ടിയിട്ടാണ് കാർത്തുവത് ചോദിച്ചത്.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനല്ല..
എടുത്തടിച്ചത് പോലുള്ള ആ ഉത്തരം.
കാർത്തു തിരിഞ്ഞിരുന്നു കൊണ്ട് പല്ല് കടിച്ചു..
ഇങ്ങനൊരു സാധനം..ഇവനെ.. ഇവനെയുണ്ടല്ലോ..
അവളിരുന്നു പിറു പിറുത്തു.
കാശി അത് കേട്ടിട്ടും ഒന്നും മിണ്ടാതിരുന്നു.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനാണ്.. സമ്മതിച്ചു. പക്ഷേ എന്നെക്കാൾ മൂപ്പർക്കിഷ്ട്ടം എന്റെ കാശിനാഥനെ ആണല്ലോ..അപ്പൊ പിന്നെ അറിയാതിരിക്കുമോ അച്ഛൻ എവിടെ പോയെന്ന്.."
നിന്റെ കാശി നാഥനോ.. അതേത് വകയിൽ.."
"വകുപ്പൊന്നും പതിച്ചു കിട്ടിയിട്ടില്ല. എങ്കിലും എന്റെയാണ്.
അവളവന്റെ ഗിയറിൽ വെച്ച കയ്യിലൊന്ന് തൊടാൻ ശ്രമിച്ചതും കാശി കൈ പിൻവലിച്ചു.
"പറയുന്ന പണി നല്ല വെടിപ്പായി ചെയ്യുന്ന പേഴ്സ്നൽ ഗുണ്ടയോടുള്ള ഇഷ്ടമാണ് എന്നോട് നിന്റെ അച്ഛനുള്ളത്.. അത് കണ്ട് പൊന്ന് മോള് വെറുതെ തുള്ളണ്ട.."
എങ്കിൽ കൊറച്ചു കാശ് തന്നേക്ക്.. വെറുതെ തുള്ളുന്നില്ല.."
കാർത്തുവിന് ദേഷ്യം വന്നു..
"ഒടുക്കം കരഞ്ഞു വിളിച്ചു നടക്കരുത്.."
"അതെ.. അത് തന്നെയാ എനിക്കും പറയാനുള്ളത്.. ഒടുവിൽ അച്ഛനോട് ഞാൻ കാര്യം പറയുമ്പോൾ.. എന്നെ കരയാൻ വിടരുത്.. ചേർത്ത് പിടിച്ചേക്കണം..
സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ടവൾ അവനെ സ്നേഹത്തോടെ നോക്കി.
ആ അവശതയിലും അവളുടെ കണ്ണിൽ തിളങ്ങുന്ന രണ്ടു പ്രണയത്തിന്റെ നക്ഷത്രങ്ങൾ.
അതിലേക്ക് നോക്കാതിരിക്കാൻ.. ആ തിളക്കം ഏറ്റു പൊള്ളാതിരിക്കാൻ കാശി വല്ലാതെ പാട് പെട്ടു.
"കാശിയേട്ടനെന്താ എന്നോടിപ്പോഴും ഇഷ്ടമില്ലാത്തെ?"
കാർത്തു ചോദിക്കുമ്പോൾ കാശി വേഗം സ്റ്റിരിയോ ഓൺ ചെയ്തു.
ആ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാനുള്ള അവന്റെ അടവ്..
ഇനിയിത് പോലൊരു അവസരം കിട്ടില്ല..
കിട്ടിയാലും അവനത് അറിഞ്ഞു കൊണ്ട് സ്വീകരിക്കില്ല.
അപ്പോൾ പിന്നെ കിട്ടിയ അവസരം മിയ പറഞ്ഞത് പോലെ തന്നെ എൻജോയ് ചെയ്യാൻ കാർത്തു തീരുമാനിച്ചു.
"മനുഷ്യനെ കളിയാക്കുന്നോ.."
ചോദ്യത്തോടൊപ്പം തന്നെ അവളാ സ്റ്റീരിയോ ഓഫ് ചെയ്തു.
അവനവളെ ചിറഞ്ഞു നോക്കി.
പാട്ടിന്റെ വട്ട് തീർന്നോ നിനക്ക്..?"
കാശി ദേഷ്യത്തോടെ ചോദിച്ചു.
ആ വട്ടൊക്കെ വരും തീരും.. പക്ഷേ തീരാത്ത വട്ടെനിക്ക് കാശ്യേട്ടനോട് മാത്രമേ ഒള്ളു.. "
അവളിലേക്ക് വീണ്ടും പ്രണയം പാഞ്ഞു കയറി.
"സത്യത്തിൽ നീ പനി പിടിച്ചെന്ന് പറഞ്ഞത് ഉള്ളത് തന്നെയാണോ..?
"അങ്ങനല്ലാന്ന് തോന്നിയോ.. നോക്കിക്കേ.. പനിച്ചിട്ട് തന്നെയാ.."
പറഞ്ഞതും കാർത്തു കാശിയുടെ കൈ പിടിച്ചെടുത്തു കൊണ്ട് സ്വന്തം കഴുത്തിലേക്ക് ചേർത്ത് വെച്ചു..
പനി ചൂടിനോപ്പം അവളുടെ നെഞ്ചിടിപ്പ് പോലും പടർന്നു കയറിയ ആ സ്പർശം..
കാശി ഞെട്ടി വിറച്ചു പോയി.
അവളും.
ചെയ്തു കഴിഞ്ഞാണ് അവളാ പ്രവർത്തിയെ കുറിച്ചോർത്തത് തന്നെ..
കാർത്തു കൈ വിട്ടതും കാശി തി പൊള്ളാലെറ്റത് പോലെ കൈ പിൻവലിച്ചു.
അവനാകെ വിയർത്തു പോയിരുന്നു.
കയ്യിലിപ്പോഴും അവളുടെ ശരീരത്തിന്റെ ചൂടുണ്ടെന്ന് അവനു തോന്നി.
എസി ഓഫ് ചെയ്തു കൊണ്ടവൻ ഗ്ലാസ് ചെറുതായി താഴ്ത്തിയിട്ടു.
നല്ല പനിയുണ്ട് പെണ്ണിന്.
വായിട്ടലക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാണ്..
വിയർത്തു പോയ നെറ്റിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ അവളെയൊന്ന് പാളി നോക്കി.
അവളപ്പോൾ അവനെ നോക്കാതിരിക്കാൻ മുഖം തിരിച്ചിരുന്നു.
കുറച്ചു ദൂരം ചെന്നതും.. ചെറിയൊരു തട്ട് കടയ്ക്ക് മുന്നിൽ കാശി കാർ നിർത്തി..
കാർത്തു ചോദ്യചിഹ്നം പോലെ അവനെ നോക്കി.
"എനിക്കുറക്കം വരുന്നു.. ഒരു ചായ കുടിക്കണം.."
അത് പറഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റയിച്ചു മാറ്റി കൊണ്ട് ഡോർ തുറന്നിറങ്ങി.
അവനൊപ്പം വിളിച്ചില്ലല്ലോ.. അത് കൊണ്ട് ഇറങ്ങുന്നില്ലെന്ന് കരുതിയവളെ അമ്പരപ്പിച്ചു കൊണ്ടവൻ അവളിരിക്കുന്ന ഭാഗത്തേക്ക് വന്നിട്ടാ ഡോർ കൂടി തുറന്നു.
അതോടെ കാർത്തുവും ഉത്സാഹത്തോടെ അവനൊപ്പം ചെന്നു.
അവിടെയുള്ളൊരു കുപ്പി വെള്ളമെടുത്ത് കൊണ്ടവൻ മുഖം കഴുകി.. പിന്നെ രണ്ടു കസേരകളിൽ ഒന്നെടുത്തു കൊണ്ട് കാർത്തുവിന്റെ അരികിൽ വെച്ച് കൊടുത്തു.
' രണ്ടു ചായ.. "
അവിടിരിക്കുന്നതിനിടെ അവനുറക്കെ വിളിച്ചു പറഞ്ഞു.
കാർത്തു അവനെ തന്നെ നോക്കിയിരിക്കുന്ന അസ്വസ്ഥതയിൽ നിന്നും രക്ഷപെടാനാണ് കാശി ഫോണെടുത്തു നോക്കിയത്..
അപ്പോഴേക്കും മുന്നിലേക്ക് ചായ വന്നെത്തി.
അത് കൊണ്ട് വന്നവനെ ഒന്ന് നോക്കി ചായ വാങ്ങിക്കുമ്പോൾ അവന്റെ നോട്ടം കാർത്തികയുടെ മേലാണ്.
വല്ലാത്തൊരു നോട്ടം.
കാശിയുടെ കണ്ണുകൾ കുറുകി..
ചായ വാങ്ങിക്ക് "
അവനുറക്കെ പറയുമ്പോൾ കാർത്തുവിനോപ്പം ചായ കൊണ്ട് വന്നവൻ കൂടി ഞെട്ടി പോയി.
കാശി ഫോൺ പോക്കറ്റിലേക്കിട്ട് കൊണ്ട് അലസമായി ചുറ്റും നോക്കി.
ചായ കൊണ്ട് വന്നു തന്നവനും പിന്നെ മറ്റൊരാളും.
താനും കാർത്തുവും അല്ലാതെ വേറെ ആരുമില്ല.
റോഡ് സൈഡിൽ തന്നെയാണ് കടയുള്ളത്.
പെട്ടന്ന് കുടിക്ക്.."
കാശി ധൃതി കാണിക്കുന്നത് താനവനെ നോക്കിയിരിക്കുന്നത് കൊണ്ടാണെന്നാണ് കാർത്തു കരുതിയത്.
അവന്റെ നോട്ടവും ശ്രദ്ധയും പക്ഷേ അവളിൽ ആയിരുന്നില്ല.
നടന്നോ.. ഞാൻ കാശ് കൊടുത്തു വരാം.."
അവളത് കുടിച്ച് തീർത്ത ഉടനെ കാശിയാ ഗ്ലാസ് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു.
കുറച്ചു മാറി നിർത്തിയിരിക്കുന്ന കാറിന്റെ നേരെ നടക്കും മുന്നേ.. കാർത്തുവൊരു കല്ലിൽ തടഞ്ഞു കൊണ്ട് മുന്നോട്ടാഞ് പോയി.
വീണുവെന്ന് കരുതി കണ്ണിറുക്കി അടച്ചു പിടിക്കും മുന്നേ.. കാശിയുടെ കരുത്തുള്ള കൈയിൽ അവളമർന്നു പോയി..
വീണ്ടും തമ്മിലറിയുന്ന ചൂടും ചൂരും..
കാർത്തുവിന് ശ്വാസം മുട്ടി പിടച്ചു..
ബുൾസൈ പോലത്തെ രണ്ടു കണ്ണുണ്ടായിട്ടും.. മനുഷ്യന് പണിയുണ്ടാക്കാൻ.. വാ ഇങ്ങോട്ട്.. "
കുതിച്ചു തുള്ളിയ ഹൃദയതാളം അവളറിയാതിരിക്കാൻ അവൻ വെറുതെ കലിപ്പ് കാണിച്ചു.
അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കാറിന്റെ നേരെ നടന്നു..
കയറി ഇരിക്ക്.. ഞാനിപ്പോ വരാം.. "
അവൾക്കെന്തെങ്കിലും തിരികെ ചോദിക്കാൻ അവസരം കിട്ടും മുന്നേ വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാ കടയുടെ നേരെ ചെന്നു...
തുടരും..
എന്നാലും ലവനിങ്ങനെ വലിഞ്ഞു മുറുകി നടക്കേണ്ട കാര്യം ന്തുവാ ന്നാ ഇനിക്ക്..
😁
ഇങ്ങക്ക് തോന്നിയോ അത്.. 😎
റിവ്യൂ കുറയുന്നുണ്ടോ..
എനിക്കെഴുതാൻ തോന്നൂല കേട്ടോ...
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ


