ᴄᴏɴꜰᴜꜱᴇᴅ ꜱᴏᴜʟ💫
273 views • 6 hours ago
നിഴലായി വന്നവൾ
വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤
Part 13
പിറ്റേന്ന് രാവിലെ...
രാത്രി മുഴുവൻ പെയ്ത മഴ നിന്നിരുന്നു.
ടിൻഷീറ്റിന്റെ വക്കിൽ നിന്ന് മഴത്തുള്ളികൾ ഇപ്പോഴും ഇറ്റുവീഴുന്നുണ്ടായിരുന്നു.
തണുത്ത കാറ്റ് തുറന്ന ജനലിലൂടെ പതിയെ മുറിയിലേക്ക് വീശിയെത്തി.
വൃന്ദ മെല്ലെ കണ്ണുതുറന്നു.
അരികിലേക്ക് നോക്കിയപ്പോൾ...
ശരത്ചന്ദ്രൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
ഇന്നലെ രാത്രി നടന്ന കാര്യം ഓർമ്മ വന്നതോടെ...
അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
ഉറങ്ങിക്കിടക്കുന്ന ശരത്ചന്ദ്രനെ ഒരുനിമിഷം നോക്കിനിന്ന ശേഷം...
പതിയെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
---
അടുക്കളയിൽ...
ശാരദയും അഞ്ജലിയും പ്രഭാതഭക്ഷണത്തിന്റെ ഒരുക്കത്തിലായിരുന്നു.
"എഴുന്നേറ്റോ മോളേ?"
"ഹാ അമ്മേ..."
"ഈ ചായ മോന് കൊണ്ടുകൊടുത്തേക്കേ."
ശാരദ ചായ വൃന്ദയുടെ കൈയിൽ കൊടുത്തു.
ട്രേ വാങ്ങാൻ തുടങ്ങിയതും...
അഞ്ജലി അവളെ നോക്കി ഒന്ന് ചിരിച്ചു.
"ഇത്ര നേരത്തെ എഴുന്നേറ്റോ?"
"മ്മ്..."
"ഹും... കണ്ടിട്ട് വലിയ ക്ഷീണമൊന്നും തോന്നുന്നില്ലല്ലോ."
വൃന്ദ നെറ്റി ചുളിച്ചു.
"എന്ത് ക്ഷീണം?"
അഞ്ജലി കള്ളച്ചിരിയോടെ അവളെ നോക്കി.
"അത്... നിനക്ക് മനസ്സിലായില്ലേ?"
ഒരു നിമിഷം കൊണ്ടാണ് അഞ്ജലി ഉദ്ദേശിച്ചതെന്താണെന്ന് വൃന്ദയ്ക്ക് മനസ്സിലായത്.
മുഖം നാണം കൊണ്ട് ചുവന്നു.
കുറച്ചുനേരം മടിച്ചുനിന്ന ശേഷം അവൾ പതിയെ പറഞ്ഞു.
"ചേച്ചി... ഞങ്ങൾ തമ്മിൽ... അങ്ങനെയൊന്നും..."
അഞ്ജലിയുടെ മുഖത്തെ ചിരി മാഞ്ഞു.
"ശരിക്കും?"
വൃന്ദ മെല്ലെ തലയാട്ടി.
"ശരത്തേട്ടന്... കുറച്ച് സമയം വേണമെന്ന് പറഞ്ഞിരുന്നു."
അഞ്ജലി കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ വൃന്ദയുടെ തോളിൽ പതിയെ കൈവച്ചു.
"അതിൽ തെറ്റൊന്നുമില്ല."
"പക്ഷേ വൃന്ദേ..."
"ഭാര്യയായിട്ട് നീയും കുറച്ചൊക്കെ മുന്നോട്ട് വരണം."
"ഭർത്താവിന്റെ സ്നേഹം കാത്തിരുന്നാൽ മാത്രം പോരാ."
"ചിലപ്പോഴൊക്കെ നമ്മളും ഒരു ചുവട് മുന്നോട്ട് വയ്ക്കണം."
"അദ്ദേഹം ഓഫീസിൽ നിന്ന് വരുമ്പോൾ ഒരു ചായ കൊടുത്തും ..."
"കഴിച്ചോ എന്നൊക്കെ ചോദിച്ചും..."
"ചെറിയ ചെറിയ കാര്യങ്ങളിൽ നീ അദ്ദേഹത്തെ ശ്രദ്ധിക്കൂ..."
"അങ്ങനെ പതിയെ..."
"സാറിന്റെ മനസ്സ് നിന്റെ അടുത്തേക്ക് വന്നോളും."
വൃന്ദ ആലോചനയോടെ തലയാട്ടി.
"ശരി ചേച്ചി..."
മ്മ്മ്.. ചെല്ല് ചായ ആറും.
---
മുറിയിലേക്ക് കയറിയപ്പോൾ...
ശരത്ചന്ദ്രൻ ജനലരികിൽ നിന്നുകൊണ്ട് ഫോൺ നോക്കുകയായിരുന്നു.
"ചായ..."
വൃന്ദ കപ്പ് നീട്ടി.
"താങ്ക്സ്."
അദ്ദേഹം പുഞ്ചിരിയോടെ അത് വാങ്ങി.
അപ്പോഴേക്കും ശാരദയുടെ വിളി വന്നു.
"മോളേ... ഭക്ഷണം കഴിക്കാൻ വാ."
---
പ്രഭാതഭക്ഷണം കഴിഞ്ഞ്...
"അമ്മേ... ഞങ്ങൾ ഇറങ്ങട്ടെ."
ശരത്ചന്ദ്രൻ പറഞ്ഞു.
"ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വരണം മോനെ."
"തീർച്ചയായും."
ശാരദ വൃന്ദയെ ചേർത്തുപിടിച്ചു.
"സന്തോഷമായിട്ട് ജീവിക്കണം കേട്ടോ ."
"മ്മ്..."
---
കാറിന്റെ അടുത്ത്...
ശരത്ചന്ദ്രൻ ശാരദയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആ സമയം നോക്കി വിഷ്ണു വൃന്ദയുടെ അടുത്തേക്ക് വന്നു.
"വൃന്ദ..."
"മ്മ്... ചേട്ടാ?"
"നീ ഒരു കാര്യം മാത്രം ഓർത്തുവെച്ചോളൂ."
"സാറ് ആരുടെ വാക്കിനാണോ ഏറ്റവും കൂടുതൽ വില കൊടുക്കുന്നത്..."
"ആ ആൾ നീ ആയിരിക്കണം."
വൃന്ദ സംശയത്തോടെ അവനെ നോക്കി.
"ചേട്ടാ...?"
വിഷ്ണു ചെറുതായി ചിരിച്ചു.
"അത് എങ്ങനെയെന്ന് ആവും."
"സ്നേഹിച്ചാൽ മതി."
"പതിയെ... പതിയെ..."
"സാറിന് നിന്നെ കൂടാതെ ഒരു കാര്യവും തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കണം."
"അതാണ് ഒരു ഭാര്യയുടെ മിടുക്ക്."
വൃന്ദ മെല്ലെ തലയാട്ടി.
"ശരി... ചേട്ടാ."
"എന്നാ... പൊയ്ക്കോ."
"സാർ കാത്തുനിൽക്കുന്നുണ്ട്."
അപ്പോഴേക്കും ശരത്ചന്ദ്രൻ കാർ സ്റ്റാർട്ട് ചെയ്ത് കാത്തിരുന്നു.
"വൃന്ദ..."
"വരുന്നു ശരത്തേട്ടാ."
വൃന്ദ കാറിൽ കയറി.
കാർ കണ്ണിൽ നിന്ന് മറയുന്നതുവരെ...
വിഷ്ണുവും അഞ്ജലിയും നോക്കി നിന്നു.
വിഷ്ണു ചെറുതായി ചിരിച്ചു.
"പതിയെ മതി..."
"ബാക്കിയൊക്കെ ഞാൻ വിചാരിക്കുന്ന പോലെ തന്നെ നടന്നോളും."
അഞ്ജലിയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
(തുടരും...) 🖤
#📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ