ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mkvey11?d=n&ui=v64j8rk&e1=cനിന്നിലലിയാനായ് പ്രണയമേ 💔 2
താൻ എന്തിനാണ് ആദിയുടെ ജീവിതത്തിലേക്ക് ഒരു അപശകുനം ആയി എത്തിപ്പെട്ടതെന്നു അവൾ പിന്നെയും പിന്നെയും ചിന്തിച്ചു കൊണ്ടു ഇരുന്നു..
വർഷങ്ങൾക്ക് മുൻപ്....
തനിക്ക് താങ്ങായി അവശേഷിക്കുന്ന ഒരേ ഒരാൾ അത് അമ്മയായിരുന്നു.അമ്മയുടെ കയ്യിൽ തൂങ്ങി വഴിയരികിലൂടെ നടക്കുമ്പോൾ പലരുടെയും ചോദ്യം അച്ഛൻ എവിടെ എന്നായിരുന്നു.. രാവന്തിയോളം പണി എടുത്തു അമ്മയെ പൊന്ന് പോലെ നോക്കിയിരുന്ന അച്ഛനെക്കുറിച്ചു പറയുമ്പോൾ അമ്മക്ക് നൂറ് നാവായിരുന്നു.. പക്ഷെ വിധി അല്ലാതെ മറ്റൊന്നും പറയാൻ ആവില്ലല്ലോ. അമ്മയുടെ ഉദരത്തിൽ ഞാൻ എന്ന തുടിപ്പ് വളരാൻ തുടങ്ങിയപ്പോൾ ആണ് അച്ഛൻ അമ്മയെ പതിവിലും കൂടുതൽ സ്നേഹം കൊണ്ടു പൊതിഞ്ഞത്.. പക്ഷെ ഒരു ദിവസം ജോലിക്ക് എന്ന് പറഞ്ഞു പോയ അച്ഛൻ തിരികെ മടങ്ങി വന്നില്ല.. വന്നതാവട്ടെ അച്ഛന്റെ മൃതശരീരവും..
കുഴഞ്ഞു വീണതാത്ര... പിന്നെ എല്ലാം വേഗം ആയിരുന്നു.. തളർന്നു പോകാൻ അമ്മയെ മനസ്സ് അനുവദിച്ചില്ല.. കാരണം ഞാൻ എന്ന ഒരാൾ അമ്മയുടെ ഉദരത്തിൽ താൻ സുരക്ഷിതയാണെന്ന വിശ്വാസത്തോടെ വസിക്കുന്നുണ്ടല്ലോ.. അപ്പൊ അമ്മക്ക് അങ്ങനെ അങ്ങ് തളരാൻ കഴിയുമോ.. ആവുന്നത് വരെ പണി എടുത്തു തന്നെ കഴിഞ്ഞു.. ഒടുവിൽ പ്രസവാന്തര വേദനകൾക്കിടയിൽ അച്ഛൻ സ്വര് കൂട്ടി വെച്ചിരുന്ന സമ്പാദ്യം അതായിരുന്നു ആശ്രയം..ഭൂമിയിലേക്ക് ഞാൻ പിറന്ന വീണ ആ നിമിഷം മുതൽ അമ്മ ജീവിച്ചത് എനിക്ക് വേണ്ടിയായിരുന്നു. പക്ഷെ സൂര്യൻ അസ്തമിക്കാൻ കാത്തു നിൽക്കുന്ന കുറെ കഴുകന്മാർക്ക് അമ്മ മോശപ്പെട്ടവൾ ആയിരുന്നു.. രാത്രിയുടെ മറവിൽ അമ്മയുടെ ചൂട് ആഗ്രഹിച്ചു വരുന്നവരെ ചൂലെടുത്തു ആട്ടി പായിച്ചിട്ടുണ്ട് അമ്മ.. എന്നിരുന്നാലും രാത്രിയിൽ അവരുടെ ശല്യം കൂടി കൂടി വന്നു.. രാത്രിയിൽ അന്യപുരുഷമാർ വീടിനു പുറത്തു കാത്തു നിൽക്കുന്നത് കണ്ട ചിലർ അതിന് ഇല്ലാകഥ രചിച്ചു എന്ന് വേണം പറയാൻ.. പലരും പലതും പറഞ്ഞു തുടങ്ങി.. ഒടുവിൽ എന്റെ പിതൃത്വം വരെ ചോദ്യം ചെയ്തു തുടങ്ങി.. അല്ലെങ്കിലും ഒരു സ്ത്രീ ഒറ്റപ്പെട്ടുപോയാൽ അവൾ ദുർബല ആണെന്ന് കരുതി എന്തും ആവാലോ ചില മനുഷ്യ മൃഗങ്ങൾക്ക്...
മൃഗങ്ങൾ എന്ന് പറയാൻ ആവില്ല.. അവയ്ക്ക് പോലും മനുഷ്യരേക്കാൾ വിവരവും വിവേകവും സ്നേഹവും എന്തിന് നന്ദി പോലും ഉണ്ട്..
പേര് കേട്ട വ്യവസായി മിസ്റ്റർ ഉണ്ണിത്താൻ.. അയാൾക്ക് അമ്മയെ കണ്ടനാൾ മുതൽ ഒരു തരം ഭ്രമം ആയിരുന്നു.. ശല്യം സഹിക്കാതെ ഒരു തവണ അമ്മ അയാളെ തല്ലി.. അതിന് പ്രതികാരം കണക്കെ നാട് മുഴുവൻ അമ്മയെ അയാൾ മോശമായി ചിത്രീകരിച്ചു. സമ്പന്നനായ അയാൾക്കൊപ്പം ആയിരുന്നു അവിടെ ഉള്ളവരും.. നാട്ടിൽ തല ഉയർത്തി ജീവിക്കണമെങ്കിൽ അയാൾക്ക് എന്റെ അമ്മ കിടപ്പറ ഒരുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.. അത് നിഷേധിച്ചതിന്റെ പിറ്റേന്ന് പുഴയിൽ പൊന്തിയത് അമ്മയുടെ ചേതനയറ്റ ശരീരം ആയിരുന്നു.. പലരും അപ്പോഴും പലതും പറഞ്ഞു.. ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.. ഒടുവിൽ ഉണ്ണിത്താന്റെ കാര്യസ്ഥൻ നാരായണൻ പറഞ്ഞു അറിഞ്ഞു അമ്മയെ അയാൾ ആ ചെകുത്താൻ ഉപദ്രവിക്കാൻ ശ്രമിക്കവേ പ്രാണരക്ഷാർഥം ഓടിയതാണത്ര.. പക്ഷെ അമ്മയെ മരണം കൂട്ടി കൊണ്ടു പോയി ഒരു ദയയും കൂടാതെ... ആ പാവം ഓർത്തു കാണും എന്നെ കുറിച്ച്.... പക്ഷെ എന്ത് ചെയ്യാൻ... മാനം വിറ്റ് മകളെ സംരക്ഷിക്കുന്നതിലും നല്ലത് ജീവൻ നഷ്ടം ആകുന്നതാണെന്ന് കരുതിയിരിക്കാം..
എങ്കിൽ എന്നെയും കൂട്ടികൂടാരുന്നോ..
അമ്മയുടെ മരണം എന്നെ പാടെ തളർത്തിയിരുന്നു.. ആരുടെയും സഹായം ഇല്ലാതെ തനിയെ ആ ചെറിയ കൂരക്കുള്ളിൽ രണ്ടു ദിവസം പട്ടിണി കിടന്നു.. വെള്ളം കുടിച്ചു ജീവൻ നിലനിർത്തി.. മരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ആ ഉണ്ണിത്താൻ അയാൾക്ക് മുന്നിൽ തോൽവി ഏറ്റു വാങ്ങാൻ കഴിയുമായിരുന്നില്ല...
അമ്മ മരണമടഞ്ഞെങ്കിലും അമ്മയുടെ പേര് ആരും മറന്നിരുന്നില്ല.. അച്ഛനല്ലാതെ മറ്റൊരാൾ അമ്മയെ സ്പർശിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു പക്ഷെ അവർക്ക് അതൊന്നും അറിയേണ്ടിയിരുന്നില്ല.. ഒരു വേശ്യയുടെ മകൾ...
അങ്ങനെ ഒരു ഐഡന്റിറ്റി എനിക്ക് മേൽ അവർ ചാർത്തി തന്നു...
ഞാൻ ആയി തിരുത്താനും ശ്രേമിച്ചില്ല.. വെറുതെ നാവിലെ വെള്ളം വറ്റുക അല്ലാതെ ആ മനുഷ്യരോട് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല..
രണ്ടു ദിവസം വെള്ളം മാത്രം ആശ്രയം... ശരീരം തളരാൻ തുടങ്ങിയിരുന്നു..തളർന്നു പോയി ഒരു നിമിഷം..ആരുടെയോ ബലിഷ്ഠമായ കൈകൾ തോളിൽ പതിഞ്ഞപ്പോഴാണ് തളർച്ച ഒക്കെ സ്വയം മറന്നു ഉണർന്നത്...
ഉണ്ണിത്താൻ........
അയാളുടെ പേര് പോലും കേൾക്കുന്നത് അറപ്പായിരുന്നു ആ മനുഷ്യൻ ആണ് ഇന്ന് തനിക്ക് മുന്നിൽ നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ അടുത്ത് ഉണ്ടായിരുന്ന മഴു കൊണ്ടു ഒറ്റവെട്ടിനു അയാളെ തീർക്കാൻ തോന്നിയതാണ്. പക്ഷെ അതിനു മുൻപ് അയാൾ എന്നെ കൈകൾ കൊണ്ടു ബന്ധിച്ചിരുന്നു
അയാളുടെ കണ്ണുകൾ പതിനഞ്ചു വയസ്സുകാരിയായ എന്റെ ശരീരത്തെ ഉടനീളം അളക്കുമ്പോൾ സ്വയം ഉരുകി മരിക്കുകയായിരുന്നു ഞാൻ....അയാളുടെ കൈകൾ ശരീരത്തിൽ പരതുമ്പോൾ അയാളുടെ മുഖത്തെ ക്രൂരമായ പുഞ്ചിരി അത് എന്നെ വല്ലാതെ അസസ്ഥയാക്കി..
ഒടുവിൽ കയ്യിൽ കിട്ടിയ ഒരു വസ്തു കൊണ്ടു അയാളുടെ പള്ളക്ക് മുറിവേൽപ്പിച്ചു ഓടിയണയുമ്പോൾ ഇനി എങ്ങോട്ട് എന്ന ചിന്ത എന്നെ അലട്ടിയിരുന്നില്ല... അയാളിൽ നിന്നും രക്ഷപ്പെടണം അത് മാത്രേ ഉണ്ടായിരുന്നുള്ളു..
ഒടുവിൽ ഓടി അണച്ചു എത്തിപ്പെട്ടത് ഒരു ഓർഫനേജിന്റ മുന്നിൽ.. പിന്നെ അവിടെ ആയിരുന്നു സംരക്ഷണം.. പഠിച്ചു... വളർന്നു... ഒടുവിൽ പ്രായപൂർത്തിയായി അവിടെ നിന്നും നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ ഒരു ജോലി എന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.. ജോലിക്കായി അവിടെ ഉപേക്ഷിച്ചു നാട് വിട്ടു.. പക്ഷെ വീണ്ടും ഉണ്ണിത്താന്റെ മുന്നിൽ ചെന്നു പെടുമ്പോൾ തന്റേടം കൂട്ടിനുണ്ടായിരുന്നു. എതിർത്തു തന്നെ ജീവിച്ചു.. പക്ഷെ ഒരു തവണ അയാൾക്ക് മുന്നിൽ എതിർത്തു നില്കാൻ കഴിഞ്ഞില്ല ... അയാളുടെ ആവശ്യം ഞാൻ ആയിരുന്നില്ല... എന്നിലൂടെ അയാൾക്ക് പണം സമ്പാദിക്കണമായിരുന്നു..ഒടുവിൽ അയാൾ എന്നെ അവിടെ നിന്നും നാട് കടത്തി അയാൾ പണം എറിഞ്ഞാൽ നന്ദിയോടെ കാൽ ചുവട്ടിൽ കിടക്കുന്ന ആളുകളായിരുന്നു അപ്പോഴും അവിടെ ഉണ്ടായിരുന്നത്.. ഉയർന്ന ഉദോഗസ്ഥർ വരെ അയാളുടെ പണം കൊതിച്ചു കാൽ ചുവട്ടിൽ നിന്നിരുന്നവർ ആയിരുന്നു... ഒടുവിൽ അയാൾ എന്നെ കൊണ്ടു എത്തിച്ചത് മറ്റൊരു ലോകത്തു ആയിരുന്നു...
രക്ഷപെടാൻ കഴിയാത്തവിധം അവിടെ തന്റെ മാനത്തിന് വില പറയാൻ ആളുകൾ കുമിഞ്ഞു കൂടിയപ്പോൾ ജീവൻ അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു.
അത്രെയും ഓർമ്മകൾ അവളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങിയപ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു.. ഇനിയും ഓർമകളിൽ അയവിറക്കി വേദനിക്കരുതെന്ന് വിധിയായിരിക്കാം... ആ നിമിഷം തന്നെ അവളെ തേടി ആദി അടുക്കളകോണിൽ എത്തിയിരുന്നു..
ദൂരെ എവിടേക്കോ ദൃഷ്ടി പതിപ്പിച്ചു ചലനമില്ലാതെ നിൽക്കുന്ന അവളെ കണ്ടു അവനു ഭീതി തോന്നി.. അവൾക്കരികിലേക്ക് നടക്കുമ്പോൾ ആ പെണ്ണിന് ജീവൻ ഉണ്ടെന്ന് തന്നെ തെളിയിക്കാൻ ആയി അവളുടെ ഉദരം ഉയർന്നു താഴുന്നുണ്ടാരുന്നു.. അതാരുന്നു അവന്റെ ആശ്വാസം.
ആദിയുടെ സാമിപ്യം അറിഞ്ഞതും കണ്ണുകൾ തുടച്ചു സാരിതലപ്പിൽ കണ്ണുകൾ ഒപ്പി അവൾ ആദിക്ക് അഭിമുഖമായി നിന്നിരുന്നു.
"എന്താ ആദി..?യേട്ടാ..."
അവളുടെ വാക്കുകളിലെ ഇടർച്ച അത് മനസ്സിലാക്കിയ ആദി അവളെ തന്നിലേക്ക് ചേർത്തു നിർത്തി..
"നായകൾ കുരയ്ക്കും ചിലത് കടിക്കും.. എന്നാൽ നന്ദി ഉള്ള വർഗമാണ്. എന്നാൽ ഇപ്പൊ ഇവിടെ കിടന്നു കുരച്ചിട്ടു പോയ ആ മനുഷ്യൻ നന്ദി ഉള്ളവൻ എന്നല്ല ജീവിതത്തിന്റെയോ ബന്ധങ്ങളുടെയോ മൂല്യം മനസ്സിലാക്കാത്ത കുടുംബങ്ങൾ തമ്മിൽ ശത്രുത വരുത്തി നാശം വിതയ്ക്കുന്ന പിശാച് ആണ്.. അയാൾ പലതും പറയും നീ അത് ഒന്നും കാര്യം ആക്കരുത് കേട്ടോ.."
"ആദിയേട്ടൻ എന്താ ഈ പറയണേ.. ഞാൻ ഒന്നും കേട്ടില്ല.."
"ഇല്ലേ.. നീ ഒന്നും കേട്ടില്ലേ.. പിന്നെ ഈ മുഖത്ത് എങ്ങനെ ഇത്രേം സങ്കടം വന്നു.. സാരിതലപ്പ് കൊണ്ടു കണ്ണുകൾ ഒപ്പിയാൽ മാത്രം പോരാ നുണ പറയാൻ ഉള്ള ധൈര്യം ആ കണ്ണുകൾക്ക് കൊടുക്കുകയും വേണം.."
"ഏട്ടാ അയാൾ പറഞ്ഞതൊക്കെ സത്യം അല്ലെ.."
"നീ എന്താ സുചി ഈ പറയുന്നത്. ആ ചെറ്റ.. കൂടുതൽ എന്നെ കൊണ്ടു പറയിപ്പിക്കരുത്.. അയാൾ പറയുന്നത് കേട്ടു എന്നിൽ നിന്നും അകലാൻ ആണോ നിന്റെ ഉദ്ദേശം?? ഹ്മ്മ്..."?
"അല്ലെന്ന് പറയാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഈ ഒരു വേള അങ്ങനെ വേണമെന്ന് ആഗ്രഹിച്ചു പോകുന്നു..."
അവൾ പറഞ്ഞു കഴിഞ്ഞതും ആദിയുടെ മുഖത്ത് ദേഷ്യം ആണോ സങ്കടം ആണോ എന്നറിയാൻ കഴിയാത്ത ഒരു തരം ഭാവം ആയിരുന്നു.
"വാ..."
അവളുടെ കയ്യിൽ കൈകൾ കോർത്തു ഉമ്മറത്തേക്ക് നടക്കുമ്പോൾ സൂചിയുടെ മനസ്സിൽ ആദി എന്തിനുള്ള പുറപ്പാട് ആണെന്ന ചിന്ത ആയിരുന്നു..എങ്കിലും തന്നെ പടിയടച്ചു പുറത്താക്കാൻ ആണ് ഉദ്ദേശമെങ്കിൽ പുഞ്ചിരിച്ചു കൊണ്ടു തന്നെ ആദിയുടെ ജീവിതത്തിൽ നിന്നും താനിറങ്ങും എന്ന് അവൾ മനസ്സിൽ നിച്ഛയിച്ചു..
ഉമ്മറത്തേക്ക് ചെല്ലുമ്പോൾ കലി പൂണ്ടു ഇരിക്കുന്ന അംബികയെ ആണ് കണ്ടത്. ഒരു നിമിഷം അവൾ ഒന്ന് ഭയപ്പെട്ടു.
ഇല്ല ആദിയേട്ടൻ തന്നെ കൈവിടില്ല...അരുതാത്തത് എന്തെങ്കിലും അമ്മയോട് പറഞ്ഞു അമ്മയുടെ ശാപം കൂടി ഏറ്റു വാങ്ങാൻ അവൾക്ക് ത്രാണി ഇല്ലായിരുന്നു.. ആദിയുടെ കൈകളിൽ പിടിച്ചു പിന്നിലേക്ക് അവൾ വലിക്കുമ്പോഴും അവന്റെ ബലത്തിനു മുന്നിൽ അവൾ നിസ്സഹയായി..
"അമ്മേ..."
മകന്റെ പതിവില്ലാത്ത ഗാംഭീര്യം നിറഞ്ഞ വിളി കേട്ടതും അവർ തല ഉയർത്തി അവനെ നോക്കി. ഒപ്പം സൂചിയെ കണ്ടതും പുച്ഛത്തോടെ അവർ മുഖം തിരിച്ചു..
"അമ്മ ഇവളെ കണ്ടാണോ ഈ പുച്ഛം കാട്ടുന്നത് "
"ആദി.. നീ എന്റെ കണ്മുന്നിൽ നിന്നും ഇവളെ കൊണ്ടു പൊയ്ക്കോ.. ഇല്ലെങ്കിൽ ഇവളെ ഞാൻ തന്നെ അടിച്ചു പുറത്താക്കും..."
"ഞാൻ താലി കെട്ടിയ എന്റെ ഭാര്യേ അമ്മക്ക് എങ്ങനെ പുറത്താക്കാൻ കഴിയും.."?
"ആദീ....."
"അതെ അമ്മേ.. എന്റെ അനുവാദം ഇല്ലാതെ ഇവളെ പുറത്താക്കാൻ ആർക്കും കഴിയില്ല. അങ്ങനെ എങ്കിൽ അമ്മയെ പണ്ട് അച്ഛൻ പ്രണയിച്ചു വിവാഹം ചെയ്തു ഇവിടെ കൂട്ടി കൊണ്ടു വരുമ്പോൾ അച്ഛമ്മ പുറത്താക്കിയിരുന്നേൽ.."?
"ആദി. നീ എന്താ എന്നെ ഇവളെ വെച്ചു സാമ്യപെടുത്തുവാണോ... ഞാൻ അങ്ങനെ ഉള്ളവൾ ആയിരുന്നോ.. എന്നാൽ ഇവൾ... ഇവളൊരു...."
"നിർത്ത് അമ്മേ... ഇനി അമ്മ അത് പറയരുത്. സ്വന്തം ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്ന ഒരു പെണ്ണും അത് കേട്ടു സഹിച്ചു നിൽക്കില്ല...മതി.. ഇനി ഇവളെ അമ്മ അംഗീകരിച്ചില്ലെങ്കിലും സാരമില്ല കുത്തി നോവിക്കരുത്.. ഇത് വരെ എനിക്കോ ഇവൾക്കോ പറയാനുള്ളത് എന്തെങ്കിലും പറയാൻ അമ്മ അനുവദിച്ചിട്ടുണ്ടോ.. ഇല്ലലോ.. ശരി ഏതാണെന്നു തിരിച്ചറിയാൻ അമ്മ വൈകുന്നു.. എന്നെങ്കിലും സത്യം അറിയുമ്പോൾ അതോർത്തു ഒന്ന് പശ്ചാതപിക്കുക എങ്കിലും ചെയ്യുക.. ഇനി ഇതിനെ കുറിച്ചു ഇവിടെ ഒരു സംസാരം വേണ്ട.. ഈ ജന്മത്തിൽ ഞാൻ ഇവളെ അല്ലാതെ മറ്റൊരാളെ കൂടെ കൂട്ടുമെന്ന് വിചാരിക്കണ്ട... മകനെ ഒരു പെണ്ണ് പിടിയൻ ആക്കാൻ ആണോ അമ്മയുടെ ആഗ്രഹം.. എനിക്ക് പുച്ഛം തോന്നുന്നു അമ്മേ.... ഇനി അമ്മ ഇതിനെ കുറിച്ച് സംസാരിച്ചു വീണ്ടും വീണ്ടും താഴരുത്.. അത് കാണാൻ എനിക്കാവില്ല... "
അവളുടെ കയ്യും പിടിച്ചു അകത്തേക്ക് കയറുമ്പോൾ മനസ്സിൽ ഉള്ള സങ്കടം എല്ലാം തുറന്നു പറഞ്ഞതിന്റെ ആശ്വാസം അവന്റെ മുഖത്ത് ഉണ്ടാരുന്നു..
എന്നാൽ സൂചിയുടെ മുഖത്ത് താൻ കാരണം ആണല്ലോ ഇതെല്ലാം എന്ന സങ്കടവും...
രാത്രി ജനൽപാളിയിൽ നിലാവ് കണ്ടു ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു ആദി.. ഇങ്ങനെ ഒരു പാതിരാനേരത്തു സൂചിയെ കണ്ടുമുട്ടിയ ഓർമ അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു...
അമ്മ കിടന്നതിന് ശേഷം വാതിലുകൾ അടച്ചു സാരിതുമ്പ് ഇടുപ്പിൽ കുത്തി ജോലിഭാരം തീർന്ന ആശ്വാസത്തിൽ ആയിരുന്നു സുചി.. അവൾ കുളിച്ചു വന്നതും ആദി ജനൽപാളിയിൽ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നതാണ് കണ്ടത്..
വാതിലുകൾ അടയുമ്പോൾ ആദിയുടെ ഉള്ളിൽ ഒരു കുസൃതി ചിരി മൊട്ടിട്ടു.. എന്നാൽ കഴിഞ്ഞതെല്ലാം ഓർത്തു അമ്മയോട് ആദി അങ്ങനെ എല്ലാം പറഞ്ഞതിന്റെ പരിഭവത്തിൽ ആയിരുന്നു സുചി..
ആദിയെ നോക്കിയ ശേഷം അവൾ കിടന്നിരുന്നു.. സൂചിയെ നോക്കി ഇരുന്ന ആദി അവൾ മൈൻഡ് ആക്കാതെ കയറി കിടന്നതും ഇതെന്താ പറ്റിയെ എന്നറിയാതെ അവൾക്കരികിൽ ബെഡിലേക്ക് ഇരുന്നു..
തിരിഞ്ഞു കിടന്നിരുന്ന അവളുടെ തോളിൽ കൈകൾ ചേർത്തു തിരിച്ചു കിടത്തിയതും അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടു ആദിയുടെ ഉള്ളൊന്നു വിങ്ങി..
(തുടരും).
ഇനി മാക്സിമം രണ്ടു part. അതിനുള്ളിൽ തീരൂട്ടോ 😊
കണ്ണൂർകാരൻ 🥰🥰🥰🥰 #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ


