അമ്പിളി 🌝
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീയെൻ നീലാംബരി 🦋11
മുണ്ട് മടക്കി കുത്തി അഭി അടുത്ത് വന്നതും മധു പുരികം ചുളിച്ചു സംശയത്തോടെ നിന്നു.
ഒറ്റ നിമിഷം, മധു വായുവിൽ ഉയർന്നു പൊങ്ങി.
മധുവിന്റെ ഒതുങ്ങിയ അരക്കെട്ടിൽ മുറുകെ പിടിച്ചു അഭി അവളെ ഉയർത്തി കഴിഞ്ഞിരുന്നു.
സെന്റർ സ്റ്റാൻഡിട്ട ബൈക്കിന്റെ പുറകിലെ സീറ്റിലേക്കവളെ ശ്രദ്ധയോടവൻ ഇരുത്തി. നല്ല ദേഷ്യത്തോടെയും ഭയത്തോടെയും അവനെ നോക്കി പേടിപ്പിച്ചു ഒരു വശത്തേക്ക് രണ്ടു കാലുകളുമിട്ടവൾ ഇരുന്നു.
" താനെന്താടോ ഈ കാണിക്കുന്നേ? " മധുവിന്റെ നീണ്ടമിഴികൾ കോപം കൊണ്ട് വിറച്ചു.
" താനല്ലേ കയറാൻ വയ്യെന്ന് പറഞ്ഞത്. കാറെല്ലാം പോയ സ്ഥിതിക്ക് ക്ഷേത്രത്തിൽ എത്തണമെങ്കിൽ ഇതിൽ കേറാതെ വഴിയില്ലല്ലോ.... " നിസ്സാരമായി പറഞ്ഞു അഭി മുൻ സീറ്റിലേക്ക് കയറി ഇരുന്നു.
മധു എന്തൊക്കെയോ പിറുപിറുക്കുന്നത്ത് അവനു അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.
അഭിയുടെ ബൈക്ക് സ്റ്റാർട്ട് ആയി. പെട്ടന്നവൻ ബൈക്ക് മുന്നോട്ടെടുത്തതും എവിടെയും പിടിക്കാതിരുന്ന മധു മുന്നിലേക്കാഞ്ഞു പോയി.
അവളുടെ മാറിടങ്ങൾ അഭിയുടെ പുറകിൽ ശക്തമായി ഇടിച്ചു.
അഭിയുടെ നട്ടെല്ലിലൂടെ വിറയൽ പടർത്തി.
മധു അത് ശ്രദ്ധിക്കുക പോലും ചെയ്തില്ലെന്ന് കണ്ണാടിയിലൂടെ അവളെ നോക്കിയ അഭിക്ക് മനസിലായി.
മധു വലതു കയ്യെടുത്തവന്റെ തോളിൽ വച്ചു.
തല ഒന്ന് കുടഞ്ഞു അഭി റോഡിലേക്കിറങ്ങി ബൈക്ക് വേഗത്തിൽ ഓടിച്ചു.
മധുവിന്റെ ദേഷ്യമെല്ലാം പോയി അവൾ ചുറ്റും ആസ്വദിച്ചു തുടങ്ങി. വയലുകളും തെങ്ങിൻ തൊപ്പുകളും കടന്ന് ബൈക്ക് കുതിക്കുമ്പോൾ ആ പെണ്ണൊരുത്തി ഒരു സ്വപ്നം പോലെയതെല്ലാം നോക്കി കാണുകയായിരുന്നു..
നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ ഭാവമായിരുന്നവൾക്ക്.
കുറച്ചു പോയതും വലിയൊരു കവലയെത്തി.
റോഡിനോരം ചേർന്ന് ബൈക്ക് നിർത്തിയതും മധു ചുറ്റും നോക്കി. ഒരുപാടാളുകൾ തങ്ങളെ നോക്കുന്നതും തമ്മിൽ കുശുകുശിക്കുന്നതും അവൾ കണ്ടു.
മിക്കവരുടെയും കണ്ണുകളിൽ കാണുന്നത് വെറും സഹതാപമാണെന്നത് അവളെ അസ്വസ്ഥതപെടുത്തി.
" എത്ര മുഴം വേണം? " അഭി ചോദിച്ചതും മധു ചുറ്റും ശ്രദ്ധിക്കുന്നത് നിർത്തി അവനെ നോക്കി.
" എന്ത്? "
" മുല്ല.... " കണ്ണുകൊണ്ടു, ഒരു കോട്ട മുല്ലപ്പൂക്കളുമായി റോഡരിക്കിലിരിക്കുന്ന തമിഴത്തിയെ കാണിച്ചു അഭി പറഞ്ഞു.
മധു മിഴിച്ചു നിന്നു. സത്യത്തിൽ അങ്ങനെ ഒരു സാധനത്തിനെ കുറിച്ചവൾ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.
" പറയെടോ..... "
" ഒരു 4 മുഴം എടുത്തോ.... "
" അക്ക... ഒരു 6 മുഴം മുല്ല തായോ... " അഭി പോക്കറ്റിൽ നിന്ന് പണമെടുത്തു അവരോടു വിളിച്ചു പറഞ്ഞു.
വെറ്റിലക്കറ പിടിച്ച പല്ല് കാട്ടി ചിരിച്ചു മുല്ല അളന്നെടുത്തു മുറിച്ചു കൊണ്ടവർ ബൈക്കിനടുത്തേക്ക് വന്നു. സാരിയുടെ അരയിൽ തിരുകിയ ഒരു കവറിൽ നിന്നും ഒരു പാക്കറ്റ് സ്ലൈഡ് എടുത്തു. രണ്ടും കൂടെ മധുവിനു നേരെ നീട്ടി.
മധു പുഞ്ചിരിയോടത് വാങ്ങി. അഭി കൊടുത്ത കാശ് അവർ ബ്ലൗസ്സിനുള്ളിലേക്ക് തിരുക്കി.
" എന്ന പസംഗള... തിരുട്ട് കല്യാണമാ?, " കണ്ണുകൾ ചുരുക്കി കള്ള ചിരിയോടവർ ചോദിച്ചു.
മധു വാ പൊത്തി പതുക്കെ ചിരിച്ചു.
" എന്ത്? " അഭി അവർ പറഞ്ഞത് മനസ്സിലാവാതെ മിഴിച്ചു നോക്കി.
" തമിഴ് അറിയില്ലേ? "
" ഇല്ല.... "
" ഒളിച്ചോടി കല്യാണം കഴിക്കുകയാണോന്നാണ് അവർ ചോദിക്കുന്നത്..... "" മധു വീണ്ടും ചിരിച്ചു.
" അയ്യേ.... അല്ലന്ന് പറ " അഭി വല്ലായ്മയോടെ പറഞ്ഞു.
" ഇല്ലമ്മ.... Arranged മാര്യേജ് താ.... സിന്നതാ ഒരു കല്യാണം. മല്ലിപ്പൂ വന്ദ് മുന്നാടി വാങ്കെ മറന്തു പോച്. ( അല്ലമ്മ, അറേഞ്ച് മാരേജ് ആണ്. ചെറിയ കല്യാണം ആണ്. മുല്ലപ്പൂ മുന്നേ വാങ്ങി വക്കാൻ മറന്നു പോയി. )
അവൾ പറയുന്നത് കേട്ട് അഭി അത്ഭുതത്തോടെ മിഴിച്ചവളെ നോക്കി.
" അപ്പടിയാ..... എന്നാ ആനാലും ഉങ്കളെ പാക്കുമ്പോത് രാമൻ സീത മാതിരിയെ തെരിയിത്...... നല്ലാ വാങ്കെ.... ദീർഘ സുമംഗലിയാ ഇര്...."( അങ്ങനെയാണോ...... എന്തായാലും നിങ്ങളെ കണ്ടാൽ രാമനും സീതയും പോലെയുണ്ട്...... നന്നായി വരൂ.... ദീർഘ സുമംഗലിയായിരിക്ക്...) മധുവിന്റെ നെറുകിൽ കൈ വച്ചു വാത്സല്യത്തോടവർ പറഞ്ഞു.
മധു വെറുതെ ഒന്ന് പുഞ്ചിരിച്ചു. ആയുസ്സില്ലാത്ത മംഗല്യത്തിന് കിട്ടാവുന്ന ഏറ്റവും ദയനീയമായ അനുഗ്രഹമായി അവൾക്കതിനെ തോന്നി.
അഭിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
അവർ പഴയ സ്ഥലത്തു പോയിരുന്നു. അഭി ബൈക്ക് എടുത്തു മുന്നോട്ടു കുതിച്ചു . കുറച്ചു ദൂരം ചെന്നതും വലിയൊരു ദേവി ക്ഷേത്രത്തിനു മുന്നിൽ വണ്ടി നിന്നു.
കാർമേഘത്തേക്കാൾ ഇരുണ്ട മുഖത്തോടെ തങ്ങളെ നോക്കി നിൽക്കുന്നവരെ കണ്ടു മധുവിനു ഭ്രാന്തു പിടിച്ചു.
" ഇവരൊക്കെ ഫുൾ ടൈം ഇങ്ങനെയാണോ? " മധു അഭിയുടെ കാതിനടുത്തായി ചെന്ന് പതുക്കെ ചോദിച്ചു.
" മിക്കപ്പോഴും " കാതിൽ അവളുടെ നിശ്വാസചൂടിൽ ഒന്ന് വിറച്ചെങ്കിലും അഭി വേഗത്തിൽ പറഞ്ഞു.
മധു മൂളി.....
സാരി ഉടുത്തു മധുവിന് ബൈക്കിൽ നിന്ന് ഇറങ്ങാൻ കഴിയില്ലായിരുന്നു. അഭി അവളുടെ ശരീരത്തിൽ കാൽ തട്ടിക്കാതെ ശ്രദ്ധയിൽ ബൈക്കിൽ നിന്നിറങ്ങി.
" ഞാനോ? " മുഖം ചുളിച്ചവൾ ചോദിച്ചു.
അഭി കയറ്റി വച്ചത് പോലെ തന്നെ അവളുടെ ഇടുപ്പിൽ പിടിച്ചു താഴെയിറക്കി.
മധു ജാള്യതയോടെ എല്ലാവരെയും നോക്കി. നേരത്തെ കണ്ടതിനേക്കാൾ കുറച്ചു കൂടെ ആ മുഖങ്ങൾ ഇരുണ്ടത് പോലവൾക്ക് തോന്നി. ഏറ്റവും കൂടുതൽ താരയുടെ മുഖത്തായിരുന്നു ദേഷ്യം എന്നതും മധു ശ്രദ്ധിച്ചു.
മധു മുല്ലപ്പൂവും കയ്യിൽ പിടിച്ചു ഇനിയെന്ത് എന്നപോലെ നിന്നു.
അഭി ബൈക്ക് സെന്റർ സ്റ്റാൻഡിൽ ഇട്ട് അവൾക്കു നേരെ തിരിഞ്ഞു. ആ മുഖത്തെ ആശങ്ക എന്തിനാണെന്നവൻ ഊഹിച്ചു.
മധുവിന്റെ കയ്യിൽ നിന്നും മുല്ലപ്പൂ വാങ്ങി അവൻ അവൾക്കു പുറകിലേക്ക് നിന്നു.
എല്ലാവരും അവരെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. കിങ്ങിയുടെ മുഖം നല്ലൊരു മൊമെന്റ് നടക്കാൻ പോകുന്നെന്ന സന്തോഷത്തിൽ വിടർന്നു നിന്നു.
അഭി അവളുടെ കുളിപ്പിനലിട്ട ഇടുപ്പ് വരെ നീളമുള്ള മുടിക്കുള്ളിലൂടെ മുല്ലപ്പൂമാല കടത്തി. കഴുത്തിനു മുകളിലൂടെടുത്തു മുടിക്ക് മുകളിൽ കൊണ്ട് വന്നു. മധു സ്ലൈഡ് പുറകിലേക്ക് നീട്ടി. ഒന്ന് കടിച്ചു കൊണ്ട് സ്ലൈഡ്ഡ് അകത്തി അഭി മുടിയും മുല്ലപ്പൂമാലയും ചേർത്ത് കുത്തി. പിന്നെയും അവൾ ഓരോന്നായി സ്ലൈടുകൾ കൊടുത്തു. മുല്ലപ്പൂമാല മുടിയിൽ അനങ്ങാത്ത വിധം അഭി സെറ്റ് ചെയ്തു.
" താങ്ക്സ്..... " മധു പതുക്കെ പറഞ്ഞു.
" എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടി സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി വേണം എന്റെ താലി ഏറ്റുവാങ്ങാനെന്നത്....താൻ ആണെങ്കിൽ സെറ്റ് സാരി ഉടുത്തിട്ടുണ്ട്. മുല്ലപ്പൂവിന്റെ ഒരു കുറവുണ്ടായിരുന്നുള്ളു അതാ.. ഞാൻ. നേരിട്ട് അമ്മ കാണാൻ ഇല്ലെങ്കിലും എവിടെയെങ്കിലും നിന്ന് കാണുന്നുണ്ടാവുമെന്നൊരു തോന്നൽ " അഭി ഒന്ന് കൂടി അവളുടെ മുടി നേരെയാക്കി കൊണ്ട് പറഞ്ഞു.
അവൻ പറഞ്ഞത് കേട്ടപ്പോൾ മധുവിനവനോട് സഹതാപം തോന്നി.
" മുഹൂർത്തം ആയി തുടങ്ങി. വേഗം വാ..... " മാധവൻ ക്ഷത്രത്തിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
താരാ പിറുപിറുത് പോകുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ മധുവിന് വല്ലാത്ത സംതൃപ്തി തോന്നി. എല്ലാവരും ക്ഷേത്രത്തിനകത്തേക്ക് നടന്നു. അഭിക്കൊപ്പം മധുവും.
" എന്തൊരു ചേർച്ചയാണല്ലേ ഏട്ടത്തി അവർ രണ്ടു പേരും., " മീനാക്ഷി രേവതിയുടെ കാതിൽ പിറുപിറുത്തു.
" അതെ.... കണ്ടിട്ടെനിക്കങ്ങു സഹിക്കുന്നില്ലെടി... " രേവതി ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു.
മീനാക്ഷി എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുന്നേ മഹാദേവൻ അവളുടെ കൈ തുടയിൽ പിടിച്ചു അയാൾക്കടുത്തേക്ക് വലിച്ചു.
" മതി കുറ്റവും കുന്നായ്മയും പറഞ്ഞത്. എന്റെ അടുത്തിന്ന് ഇനി അനങ്ങി പോവരുത്.. " ഒരു താകീത് പോലെ മഹാദേവൻ പറഞ്ഞതും മീനാക്ഷി ഒന്നും മിണ്ടാതെ അയാളോട് ചേർന്ന് നടന്നു.
വർഷയുടെ കണ്ണുകൾ മുഴുവൻ മറ്റൊരാളിൽ തങ്ങി നിൽക്കുകയായിരുന്നു.
ഇത്രയും ഒരുങ്ങി കെട്ടി വന്നിട്ടും ഒരു നോട്ടം പോലും കിട്ടിയില്ലല്ലോ എന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചു.
" രാത്രി റൂമിലോട്ട് വിളിക്ക് അപ്പൊ കാണിച്ചു തരാം.... " ദേഷ്യത്തോടവൾ പതുക്കെ പിറുപിറുത്തു.
എല്ലാവരും ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു തുടങ്ങി. അഭി പോക്കറ്റിൽ നിന്നും താലിയെടുത്തു കർമ്മിക്ക് നേരെ നീട്ടി.
താലി പൂജിക്കും വരെ എല്ലാവരും അക്ഷമയോടെ ശ്രീക്കോവിന് ഒരു വശത്തേക്കൊതുങ്ങി നിന്നു.
അത്ര നേരമില്ലാത്തൊരു വെപ്രാളം മധുവിനു തോന്നി തുടങ്ങി. തോളിലിട്ടിരിക്കുന്ന ബാഗിന്റെ സ്ട്രാപ്പിലവൾ നീട്ടി വളർത്തിയ നഖം കൊണ്ട് ചുരണ്ടികൊണ്ടിരുന്നു.
അവളുടെ വലതു വശം ചേർന്ന് അഭി നീറുന്ന മനസ്സോടെ നിൽക്കുകയായിരുന്നു. ഇങ്ങനൊരു ദിവസം സ്വപ്നം കണ്ടിരുന്നൊരു അഭിമന്യു ഉണ്ടായിരുന്നു. പക്ഷെ മുല്ലപ്പൂ ചൂടി സെറ്റ് സാരിയുടുത്തു തന്റെ താലിക്കു കാത്തു നിൽക്കുന്നവൾക്ക് മറ്റൊരു മുഖമായിരുന്നു. അഞ്ചു വർഷത്തോളം ഈ ഹൃദയത്തിൽ സൂക്ഷിച്ച മുഖം.....
അവനൊന്നു നെടുവീർപ്പിട്ട് നോക്കിയത് മാധവന്റെയും മഹാദേവന്റെയും അടുത്തായി നിൽക്കുന്ന സഞ്ജുവിന്റെയും വരുണിന്റെയും നേർക്കായിരുന്നു. ഇറച്ചി കൊതിയോടെ നിൽക്കുന്ന കഴുകന്റെ കണ്ണുകളായിരുന്നു അവർക്കപ്പോൾ. അവരുടെ നോട്ടം ചെന്നു നിൽക്കുന്നിടത്തേക്ക് അഭിയുടെ കണ്ണുകളും ചെന്ന് നിന്നു.
ചെറുതായി വീശുന്ന കാറ്റിൽ തെന്നി മാറി കൊണ്ടിരിക്കുന്ന സെറ്റ് സാരിക്കിടയിലൂടെ കാണുന്ന ഒതുങ്ങിയ മനോഹരമായ വയറിലേക്കും അതിനു മുകളിലുള്ള ഉയർന്ന മാറിടത്തിലേക്കുമായിരുന്നു ആ നോട്ടം ചെന്നു നിന്നത്.
അഭിക്ക് അവരോട് വല്ലാത്ത വെറുപ്പ് തോന്നി. ഇവളെയെന്നല്ല ലോകത്തൊരു പെണ്ണിനേയും ആരും അങ്ങനെ നോക്കുന്നതവന് ഉൾകൊള്ളാൻ ആവുമായിരുന്നില്ല. മധുവിന്റെ വലതു വശത്തു നിന്നും അഭി പതുക്കെ ഇടതു വശത്തേക്ക് നടന്നു. അവരുടെ കാഴ്ചയെ മറയ്ക്കും വിധം അവളോട് ചേർന്നവൻ നിന്നു.
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ശ്രീക്കോവിലിലേക്ക് ഉറ്റു നോക്കി ബാഗിൽ ചുരണ്ടി നിൽക്കുന്ന മധുവിനെ അഭി ആശ്വാസത്തിൽ നോക്കി.
" പൂജ കഴിഞ്ഞു, ചെക്കനും പെണ്ണും ഇങ്ങോട്ട് നിന്നോളൂ...... മുഹൂർത്തം കഴിയാറായി തുടങ്ങി. " ശ്രീകോവിലിൽ നിന്നും തല പുറത്തേക്കിട്ട് നമ്പൂതിരി പറഞ്ഞതും എല്ലാവരും ഒന്ന് തയ്യാറായി നിന്നു.
മധു വെട്ടി വിയർത്തു തുടങ്ങി. അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി. ഒരു താങ്ങിനായവൾ കൊതിച്ചു.
അഭിയുടെ കൈവന്നു അവളുടെ കൈപ്പതിയിലേക്ക് ചേർന്നതും മധു അന്ധളിച്ചു പോയി.
അവൻ ഇരു കണ്ണുകളുമടച്ചു ഒന്നുമില്ലെന്ന് കാണിച്ചു.
അവനെങ്ങനെ തന്റെ ചിന്തകൾ മനസിലാക്കിയെന്നതിൽ അവൾക്ക് അത്ഭുതം തോന്നി...... ആ കൈകളുടെ ധൈര്യത്തിൽ മധു ഒരുക്കി വച്ചിരിക്കുന്ന മണ്ഡപത്തിലേക്ക് കയറി. അവിടുള്ള വെള്ള തുണിയിലേക്കിരുന്നു.
അപ്പോഴേക്കും പൂജിച്ച താലി ഒരു ഒറ്റുപാത്രത്തിൽ വെറ്റിലക്കും സിന്ദൂരചെപ്പിനും നടുവിലായി വച്ചു നമ്പൂതിരി മണ്ഡപത്തിൽ അവർക്ക് മുന്നിലായി വന്നിരുന്നു......
എന്തൊക്കെയോ മന്ത്രങ്ങൾ വീണ്ടും ഉരുവിട്ടയാൾ ചന്ദനം അവർക്ക് നേരെ നീട്ടി.
രണ്ടു പേരും പരസ്പരം ചന്ദനം തോട്ടു കൊടുത്തു.
അപ്പോഴും മധുവിന്റെ മിഴികൾ ടെൻഷനിൽ പിടച്ചു കൊണ്ടിരുന്നു. അഭിയിൽ വെറും നിർവികരത മാത്രം കാണാനാവുന്നുണ്ടായിരുന്നുള്ളു.
" ഇനി വധുവിന്റെ കഴുത്തിൽ താലി ചാർത്തിക്കോളൂ..... " അഭിക്ക് നേരെ ചെറിയ ചെയിനിൽ കോർത്ത കുഞ്ഞു താലി നീട്ടിക്കൊണ്ട് നമ്പൂതിരി പറഞ്ഞു.....
തുടരും......