ShareChat
click to see wallet page
search
📖നേർവായന എപ്പിസോഡ് :1430 ഇന്നത്തെ വിഷയം: മബ്റൂറായ ഹജ്ജ് ◼️ ഭാഗം - 08 ➖➖➖➖➖➖➖➖➖➖ 🔲ഉന്നതമായ മര്യാദകളും സൽസ്വഭാവങ്ങളും പഠിപ്പിക്കുന്ന ഉത്തമമായ ഒരു പാഠശാലയാണ് ഹജ്ജ്. ഉത്തമമായ സ്വഭാവഗുണങ്ങളിലും നല്ല പെരുമാറ്റത്തിലും മുസ്ലിം അവിടെ പരിശീലനം നേടുന്നു. തർക്കങ്ങളിൽ നിന്നും പിണക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാനും അവൻ അവിടെനിന്ന് ശീലിക്കുന്നു. അല്ലാഹു പറയുന്നു: ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. (ഖു൪ആന്‍:2/197) الجدال وهو: المماراة والمنازعة والمخاصمة، لكونها تثير الشرَّ، وتوقع العداوة، والمقصود من الحج، الذلّ والانكسار لله، والتقرّب إليه بما أمكن من القربات، والتنزّه عن مقارفة السيئات، فإنَّه بذلك يكون مبرورا، والمبرور ليس له جزاء إلا الجنّة، وهذه الأشياء وإن كانت ممنوعة في كل مكان وزمان، فإنَّها يتغلظ المنع عنها في الحج. الجدال എന്നാൽ: വാഗ്വാദത്തിലേക്കും പിണക്കങ്ങളിലേക്കും വഴക്കുകളിലേക്കും ഏർപ്പെടുക എന്നതാണ്. ഇത് തിന്മകൾ ഇളക്കിവിടാനും ശത്രുതയുണ്ടാക്കാനും കാരണമാകുന്നു. ഹജ്ജിന്റെ ലക്ഷ്യം എന്നത് അല്ലാഹുവിനു മുന്നിൽ താഴ്മ കാണിക്കുകയും വിനയാന്വിതനാവുകയും ചെയ്യുക, സാധ്യമായ എല്ലാ പുണ്യകർമ്മങ്ങളിലൂടെയും അവനിലേക്ക് അടുക്കുക, തിന്മകളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ്. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഹജ്ജ് ‘മബ്‌റൂർ’ ആകുന്നത്. മബ്റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും എല്ലാ സ്ഥലത്തും നിഷിദ്ധമാണെങ്കിലും, ഹജ്ജിന്റെ വേളയിൽ അവയ്ക്കുള്ള നിരോധനം കൂടുതൽ കർശനമാകുന്നു. (തഫ്സീറുസ്സഅ്ദി) ഏഴാമത്തേത്: ഹാജിമാരോട് നന്മ (ഇഹ്‌സാൻ) കാണിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക. عَنِ ابْنِ عُمَرَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : الْغَازِي فِي سَبِيلِ اللَّهِ وَالْحَاجُّ وَالْمُعْتَمِرُ وَفْدُ اللَّهِ دَعَاهُمْ فَأَجَابُوهُ وَسَأَلُوهُ فَأَعْطَاهُمْ‏.‏ ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവനും, ഹജ്ജ് ചെയ്യുന്നവനും, ഉംറ ചെയ്യുന്നവനും അല്ലാഹുവിന്റെ അതിഥികളാണ് (പ്രതിനിധി സംഘമാണ്). അവൻ അവരെ വിളിച്ചു, അവർ അതിന് ഉത്തരം നൽകി. അവർ അവനോട് ചോദിച്ചു, അവൻ അവർക്ക് നൽകുകയും ചെയ്തു. (ഇബ്നുമാജ:2893) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഹജ്ജ് പുണ്യകരമാകുന്നതിന്റെ ഭാഗമാണ്, ഹാജിമാർ അല്ലാഹുവിന്റെ അതിഥികളോടും റഹ്മാനായ റബ്ബിന്റെ പ്രതിനിധികളോടും വിവിധ തരത്തിലുള്ള നന്മകൾ പ്രവർത്തിക്കുക എന്നത്. ആഹാരം നൽകുക, കുടിക്കാൻ വെള്ളം നൽകുക, സലാം വ്യാപിപ്പിക്കുക, മനോഹരമായി സംസാരിക്കുക, വഴിതെറ്റിയവർക്ക് വഴികാണിക്കുക, അറിവില്ലാത്തവർക്ക് പഠിപ്പിച്ചുകൊടുക്കുക, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ എല്ലാവിധ സൽകർമ്മങ്ങളും ഇതിൽ ഉൾപ്പെടുന്നു. عن خلاَّد بن عبد الرَّحمن قال: سألت سعيد بن جبير، أيّ الحاجِّ أفضل قال: «من أطعم الطعام، وكفَّ لسانه» قال وأخبرنا الثوريُّ قال: «سمعنا أنَّه من برِّ الحجِّ» ഖല്ലാദ് ബ്നു അബ്ദുൽ റഹ്മാൻ رحمه الله പറഞ്ഞു: ഞാൻ സഈദ് ബ്നു ജുബൈറിനോട് (رحمه الله) ചോദിച്ചു: “ഏത് ഹാജിയാണ് ഏറ്റവും ശ്രേഷ്ഠൻ?” അദ്ദേഹം മറുപടി നൽകി: “ഭക്ഷണം നൽകുകയും തന്റെ നാവിനെ നിയന്ത്രിക്കുകയും ചെയ്യുന്നവൻ.” സൗരി رحمه الله പറഞ്ഞു: “തീർച്ചയായും ഇത് ഹജ്ജിന്റെ പുണ്യത്തിൽ പെട്ടതാണെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്.” [مصنف عبد الرزاق (8816).] ➖➖➖➖➖➖➖➖ Like Our Thread page: https://www.threads.net/@wisdom_media_channel ➖➖➖➖➖➖➖➖ ‘താരീഖ് ബാഗ്ദാദിൽ’ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ഇബ്നുൽ മുബാറക് رحمه الله തന്റെ നാട്ടുകാരായ മർവിലുള്ള സഹോദരങ്ങളോടൊപ്പം ഹജ്ജിന് പോകാൻ ഉദ്ദേശിച്ചാൽ അവരോട് പറയുമായിരുന്നു: “നിങ്ങളുടെ യാത്രയ്ക്കുള്ള പണം ഇങ്ങു നൽകുക.” അദ്ദേഹം ആ പണമൊക്കെ വാങ്ങി ഒരു പെട്ടിയിലാക്കി പൂട്ടിവെക്കും. തുടർന്ന് അവർക്കായി വാഹനം വാടകയ്ക്കെടുക്കുകയും മർവിൽ നിന്ന് ബാഗ്ദാദിലേക്ക് അവരെയും കൂട്ടി പുറപ്പെടുകയും ചെയ്യും. യാത്രയിലുടനീളം അദ്ദേഹം അവർക്കായി പണം ചിലവഴിക്കുകയും അവർക്ക് ഏറ്റവും നല്ല ഭക്ഷണവും മധുരപലഹാരങ്ങളും നൽകുകയും ചെയ്യുമായിരുന്നു. അതിനുശേഷം അവർക്കായി സമ്മാനങ്ങളും അദ്ദേഹം വാങ്ങി നൽകും. അവർ മർവിൽ തിരിച്ചെത്തുന്നത് വരെ അദ്ദേഹം തന്നെ പണം ചിലവഴിക്കുന്നത് തുടരും. നാട്ടിലെത്തിയാൽ അദ്ദേഹം ആ പെട്ടി എടുപ്പിക്കുകയും, ഓരോരുത്തരുടെയും പേരെഴുതിയ പണക്കിഴികൾ അവർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുമായിരുന്നു. [تاريخ بغداد (11/388).] ➖➖➖➖➖➖➖ Like Our Twitter: https://twitter.com/WisdomMedia_ ➖➖➖➖➖➖➖➖ ഹാജിമാർക്ക് നന്മ ചെയ്യുന്നതിനോടൊപ്പം തന്നെ അവരെ ഉപദ്രവിക്കാതിരിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു. അതിനാലാണ് ഹജ്ജിനിടയിൽ നബി ﷺ ജനങ്ങളോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നത്: أَيُّهَا النَّاسُ السَّكِينَةَ السَّكِينَةَ ജനങ്ങളേ, ശാന്തത പാലിക്കൂ, ശാന്തത പാലിക്കൂ! (മുസ്ലിം:1218) അവരോട് ഇപ്രകാരവും പറയുമായിരുന്നു: لَا يَقْتُلْ بَعْضُكُمْ بَعْضًا നിങ്ങളിൽ ചിലർ ചിലരെ കൊലപ്പെടുത്തരുത്. [رواه أحمد (16087)، وأبو داود (1966).] അതായത്, തിക്കിലും തിരക്കിലും പെട്ട് മറ്റുള്ളവർക്ക് പ്രയാസമോ നാശമോ ഉണ്ടാക്കരുത്. ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdomyouth #wisdom students #wisdommedia
wisdomyouth - 7430 WISDOM mon்om @opozon0 00adeg] 08 6000' 7430 WISDOM mon்om @opozon0 00adeg] 08 6000' - ShareChat