ShareChat
click to see wallet page
search
ഭാഗം 05 തലേദിവസത്തെ സംഭവങ്ങൾക്ക് ശേഷം മാളിയേക്കൽ തറവാട്ടിൽ ഒരു കനത്ത മൗനം പടർന്നു. രാവിലെ ചായ കുടിക്കാൻ മേശക്കൽ ഇരിക്കുമ്പോഴും മഹേഷ് ആരോടും മിണ്ടിയില്ല. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് കണ്മണിയുടെ പെരുമാറ്റമാണ്. സാധാരണ മഹേഷ് വരുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന കണ്മണി ഇന്ന് അവനെ കണ്ടഭാവം നടിച്ചില്ല. അവൾ ലച്ചുവിന്റെ അടുത്തുതന്നെ പറ്റിയിരുന്നു. "മോളെ... അച്ഛന്റെ അടുത്ത് പോയി ഇരുന്നേ..." ലച്ചു പതിയെ പറഞ്ഞു. "വേണ്ട... എനിച്ചു അച്ചനെ ഇച്ചല്ല... അച്ചൻ ബെടക്കാണ്...(മോശക്കാരനാണ്) അമുച്ചേനെ കരയിപ്പിച്ചു..." കണ്മണി വെട്ടിത്തുറന്നു പറഞ്ഞു. മഹേഷ് ചായ കുടിക്കുന്നത് നിർത്തി മോളെ നോക്കി. "മോളെ... അച്ഛന്റെ അടുത്തേക്ക് വന്നേ... അച്ഛൻ ചോക്ലേറ്റ് തരാം." അവൻ അവളെ അനുനയിപ്പിക്കാൻ നോക്കി. വേണ്ട... കണ്മണിച്ചക്ക് ചോക്ലേറ്റ് വേണ്ട... അച്ചൻ അമുച്ചേനോട് സോറി പറയണം... എങ്കിലേ കണ്മണിച്ച മിണ്ടൂ... അവൾ കൈ കെട്ടി പിണങ്ങി ഇരുന്നു. സേതുമാധവനും യശോദയും പരസ്പരം നോക്കി. കുഞ്ഞ് പോലും മഹേഷിന്റെ തെറ്റ് തിരിച്ചറിയുന്നു എന്ന സത്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി. അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഓഫീസിലേക്ക് പോയി. ലച്ചു കണ്മണിയെ മടിയിലിരുത്തി. "മോളെ... അച്ഛനോട് അങ്ങനെ പറയരുത്... അച്ഛന് സങ്കടമാവും." "അമുച്ചേ സങ്കടപ്പെടുമ്പോ കണ്മണിച്ചക്കും സങ്കടം വരും... അച്ചൻ എന്തിനാ അമുച്ചേനെ വഴക്ക് പറഞ്ഞേ? അമുച്ച പാവമല്ലേ..." കുഞ്ഞിന്റെ ആ ചോദ്യത്തിന് ലച്ചുവിന് മറുപടിയില്ലായിരുന്നു. മഹേഷ് പോയിക്കഴിഞ്ഞപ്പോൾ അനഘ ലച്ചുവിന്റെ അടുത്തേക്ക് വന്നു. ലച്ചു മുറ്റത്ത് തുണി വിരിക്കുകയായിരുന്നു. "ചേച്ചി... എനിക്ക് തോന്നുന്നത് ആ വിവേക് ഏട്ടൻ മഹേഷേട്ടനോട് എന്തോ നുണ പറയുന്നുണ്ടെന്നാണ്. സ്കൂളിൽ വെച്ച് അയാൾ സംസാരിക്കുന്നത് കണ്ടപ്പോഴേ മഹേഷേട്ടന്റെ മുഖം മാറിയത് ഞാൻ കണ്ടു." അനഘ പറഞ്ഞു. "എനിക്കറിയില്ല അനഘ... കോളേജ് കാലം തൊട്ടേ അയാൾക്ക് എന്നോട് എന്തോ വെറുപ്പുണ്ട്. പക്ഷേ അത് മഹേഷേട്ടനോട് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല." ലച്ചു നെടുവീർപ്പിട്ടു. "ചേച്ചി വിഷമിക്കണ്ട. മഹേഷേട്ടന് സത്യം മനസ്സിലാകുന്ന ഒരു ദിവസം വരും. അതുവരെ നമുക്ക് കണ്മണി മോളെ കൂട്ടുപിടിക്കാം. മഹേഷേട്ടന്റെ ഒരേയൊരു ബലഹീനത ആ മോളാണ്." അനഘ ലച്ചുവിനെ ആശ്വസിപ്പിച്ചു. അന്ന് വൈകുന്നേരം മഹേഷ് വന്നപ്പോൾ കണ്മണി വീണ്ടും അവനെ അവഗണിച്ചു. മഹേഷ് കൊണ്ടുവന്ന പുതിയ പാവയെ അവൾ തൊട്ടുപോലും നോക്കിയില്ല. "അമുച്ചേ... എനിച്ചു വിച്ചക്കുന്നു... ചോറ് താ..." കണ്മണി ലച്ചുവിനെ വിളിച്ചു. മഹേഷ് പതുക്കെ കണ്മണിയുടെ അടുത്തുചെന്നു. "മോളെ... അച്ഛൻ ഒരു വലിയ പാവയെ കൊണ്ടുവന്നിട്ടുണ്ടല്ലോ... നോക്കിയേ..." കണ്മണി മഹേഷിനെ ഒന്ന് നോക്കി. "അമുച്ചേനോട് സോറി പറഞ്ഞോ?" മഹേഷ് ഒന്ന് പരുങ്ങി. ലച്ചു അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. "മോൾക്ക് വേണ്ടിയല്ലേ അച്ഛൻ ഇത് കൊണ്ടുവന്നത്..." "വേണ്ട... അമുച്ചേനോട് മിണ്ടാതെ കണ്മണിച്ച മിണ്ടില്ല... അച്ചൻ പോ..." കണ്മണി മുഖം തിരിച്ചു. മഹേഷിന് വല്ലാത്ത വിഷമം തോന്നി. തന്റെ മകൾ തന്നിൽ നിന്ന് അകലുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ തന്റെ മുറിയിലേക്ക് പോയി. രാത്രിയിൽ അവൻ ജനാലയ്ക്കൽ നോക്കി നിൽക്കുമ്പോൾ ലച്ചു കുഞ്ഞിനെ ഉറക്കുന്നത് കണ്ടു.        💫💫💫💫💫💫 അതേസമയം വിവേക് തന്റെ വീട്ടിലിരുന്ന് മറ്റൊരു കെണിയൊരുക്കുകയായിരുന്നു. മഹേഷിന്റെയും ലച്ചുവിന്റെയും ബന്ധം തകർക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അവൻ ഫോണെടുത്ത് ധീരജിനെ വിളിച്ചു. "എടാ ധീരജ്... നീ നാട്ടിൽ വന്ന കാര്യം മഹേഷ് അറിഞ്ഞു. ലച്ചു നിന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അവൾ എന്നോട് പറഞ്ഞത്. നീ നാളെ മാളിയേക്കൽ തറവാടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് ഒന്ന് വരാമോ?" വിവേക് കള്ളം പറഞ്ഞു. "സത്യമാണോ വിവേക്? ലച്ചു എന്നെ കാണണം എന്ന് പറഞ്ഞോ? അവൾ ഇപ്പോൾ മഹേഷിന്റെ ഭാര്യയല്ലേ?" ധീരജ് സംശയത്തോടെ ചോദിച്ചു. "അതൊക്കെ അവളുടെ കഷ്ടപ്പാട് കൊണ്ടല്ലേ. നീ ഒന്ന് വന്നു നോക്ക്." വിവേക് ഫോൺ വെച്ചു. വിവേക് കരുതിക്കൂട്ടിയ ഒരു പ്ലാനായിരുന്നു ഇത്. ധീരജിനെ അമ്പലത്തിലേക്ക് വരുത്തുക അത് മഹേഷിനെക്കൊണ്ട് കാണിക്കുക. അങ്ങനെ ലച്ചുവിനെ എന്നെന്നേക്കുമായി മഹേഷിന്റെ ജീവിതത്തിൽ നിന്ന് പുറത്താക്കുക. പിറ്റേന്ന് രാവിലെ ഭാരതി മുത്തശ്ശി ലച്ചുവിനോട് പറഞ്ഞു, "മോളെ... ഇന്ന് അമ്പലത്തിൽ ഒരു പ്രത്യേക പൂജയുണ്ട്. നീയും കണ്മണിയും കൂടെ ഒന്ന് പോയി വരണം." ലച്ചു സമ്മതിച്ചു. അവൾ കണ്മണിയെയും കൂട്ടി അമ്പലത്തിലേക്ക് പോകാൻ തയ്യാറായി. മഹേഷിനോട് ഇക്കാര്യം പറയാൻ അവൾ ചെന്നപ്പോൾ അവൻ റെഡിയാവുകയായിരുന്നു. "മഹേഷേട്ടാ... ഞാൻ മോളെയും കൂട്ടി അമ്പലത്തിൽ പോവുകയാണ്." ലച്ചു പറഞ്ഞു. "ശരി. പോയിട്ട് വേഗം വരണം." മഹേഷ് തണുത്ത മട്ടിൽ മറുപടി നൽകി. ലച്ചു പോയിക്കഴിഞ്ഞതും മഹേഷിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. വിവേക് ആയിരുന്നു അത്. "മഹേഷേ... നീ ഇപ്പോൾ അമ്പലത്തിലേക്ക് ഒന്ന് ചെല്ല്. നിന്റെ ഭാര്യ അവിടെ ആരെയാണ് കാണാൻ പോയതെന്ന് നിനക്ക് നേരിട്ട് കാണാം." മഹേഷിന്റെ ഉള്ളിൽ വീണ്ടും സംശയത്തിന്റെ കനൽ എരിഞ്ഞു. അവൻ ഉടനെ തന്റെ കാറെടുത്ത് അമ്പലത്തിലേക്ക് തിരിച്ചു. (തുടരും) ഒരു റിവ്യൂ തരാമോ plz 🥲 #♥ പ്രണയം നിന്നോട് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
♥ പ്രണയം നിന്നോട് - VEENDUM CPOOTHA ASATHALM: VEENDUM CPOOTHA ASATHALM: - ShareChat