Rafseena Namaf
ShareChat
click to see wallet page
@rafseenanamaf
rafseenanamaf
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
അന്ന് കോളേജ് വിട്ട നേരം. ഉണ്ണിമായ തന്റെ ബാഗും മുറുക്കിപ്പിടിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വേഗത്തിൽ നടന്നു. അകലെ ആ കാർ കിടക്കുന്നത് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളൊന്ന് കാളി. "ഇനിയും ആ തമ്പ്രാനോട് സംസാരിച്ചാൽ എന്റെ തലയിൽ എന്തൊക്കെ ആക്ഷേപങ്ങൾ വരുമെന്ന് ആർക്കറിയാം..." അവൾ പിറുപിറുത്തു. വിഷ്ണു കാറിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ടതും അവൾ തന്ത്രപരമായി മറ്റൊരു ഇടവഴിയിലൂടെ ഓടി മറഞ്ഞു. അവൾ വിഷ്ണുവിന്റെ കണ്ണിൽ പെടാതെ തന്റെ കൊച്ചു വീട്ടിലേക്ക് ഓടിയെത്തി.... പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. കോവിലകത്ത് വിശേഷങ്ങളില്ലാത്ത ദിവസം. ലക്ഷ്മിയമ്മ രാവിലെ തന്നെ എഴുന്നേറ്റ് കഞ്ഞി വിളമ്പി... ഉണ്ണിമായയ്ക്ക് കഞ്ഞി പകർന്നു കൊടുക്കുമ്പോൾ ആ അമ്മയുടെ മുഖത്ത് വല്ലാത്തൊരു വാത്സല്യം നിറഞ്ഞുനിന്നു... "മോളെ... നീ ഇങ്ങനെ വിഷമിച്ചിരിക്കല്ലേ. അവർ വലിയ ആൾക്കാരാണ് അവർ പറയുന്നത് കേൾക്കാനേ നമ്മളെപ്പോലെയുള്ളവർക്ക് വിധിയുള്ളൂ. നീ അത് സാരമാക്കണ്ട. ഇന്ന് സൺഡേ അല്ലേ നീ വേണമെങ്കിൽ അമ്പലത്തിൽ പോയി ഒന്ന് തൊഴുതിട്ട് വാ. കൂട്ടിന് മാനസിയെയും വിളിച്ചോ." അമ്മയുടെ നിർദ്ദേശം അനുസരിച്ച് ഉണ്ണിമായ മാനസിയെയും കൂട്ടി അമ്പലത്തിലേക്ക് പോയി. അമ്പലത്തിലെ കുളപ്പടവുകളിൽ ഇരുന്ന് അവർ ഓരോന്ന് സംസാരിക്കുമ്പോഴാണ് ആരും പ്രതീക്ഷിക്കാതെ വിഷ്ണു അവിടേക്ക് വന്നത്... അവനെ കണ്ടതും ഉണ്ണിമായയുടെ മുഖത്തെ ചോര വാർന്നു പോയി. അവൾ എഴുന്നേറ്റു ഓടാൻ നോക്കിയെങ്കിലും വിഷ്ണു പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചു... "മാനസീ നീയൊന്ന് മാറി നിൽക്ക്. എനിക്ക് ഇവളോട് ചിലത് സംസാരിക്കാനുണ്ട്" വിഷ്ണുവിന്റെ ശബ്ദത്തിൽ ഒരു കല്പനയുണ്ടായിരുന്നു... വിറച്ചുപോയ മാനസി അല്പം മാറി നിന്നു. വിഷ്ണു ഉണ്ണിമായയെ കുളപ്പടവിന്റെ ഒരു വശത്തേക്ക് കൊണ്ടുപോയി. അവന്റെ മുഖത്ത് വല്ലാത്തൊരു ദേഷ്യവും നിരാശയും നിഴലിച്ചിരുന്നു.... "നീ എന്താ ഉണ്ണിമായേ ഇങ്ങനെ? എന്റെ മുന്നിൽ വരാതെ നീ എന്തിനാ ഒളിച്ചു നടക്കുന്നത്? എനിക്ക് നിന്നെ കാണാതെ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേ?" വിഷ്ണു അല്പം ഉച്ചത്തിൽ തന്നെ ചോദിച്ചു.... ഉണ്ണിമായ സ്തംഭിച്ചു നിന്നുപോയി. കോവിലകത്തെ തമ്പ്രാൻ കുട്ടി തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... "ഇനി വരുന്ന അവധി ദിവസങ്ങളിൽ നീ കോവിലകത്ത് വരണം. കേട്ടല്ലോ?" വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകൾക്ക് മുന്നിൽ മറുപടി പറയാൻ അവൾക്ക് കഴിഞ്ഞില്ല. അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ പൊടിഞ്ഞു. ഒന്നും മിണ്ടാതെ വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ അവിടെ നിന്നും ഓടി... മാനസി എന്താണ് എന്ന് അറിയാതെ അവളുടെ പിറകിൽ ഓടിപോയി... "ഉണ്ണിമായേ അവിടെ നിക്ക് നീ എന്തിനാ ഇങ്ങനെ ഓടുന്നെ തമ്പ്രാൻ എന്ത് പറഞ്ഞു... അവിടെ നിക്കെടി.." എന്നാൽ അവൾ മാനസിയുടെ വാക്കുകൾ ഒന്നും ഉത്തരം നൽകാതെ പോയി.... പിന്നെ അവൾ തിരിഞ്ഞു അവളുടെ വീട്ടിലേക്കും പോയി.. വീട്ടിലെത്തിയ ഉണ്ണിമായ മുറിയിൽ കയറി കതകടച്ചു... "എന്താണ് തമ്പ്രാൻ കുട്ടി ഈ പറഞ്ഞത്? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് സ്വപ്നമാണോ അതോ അദ്ദേഹം എന്നെ കളിയാക്കുകയാണോ?" അവൾക്ക് ഒന്നിലും വ്യക്തതയുണ്ടായിരുന്നില്ല... മറുവശത്ത് വിഷ്ണു അമ്പലമുറ്റത്ത് തറഞ്ഞു നിൽക്കുകയായിരുന്നു. അവന്റെ ഹൃദയം അതിവേഗം മിടിക്കുന്നുണ്ടായിരുന്നു... "എനിക്ക് എന്താണ് പറ്റിയത്? ഞാൻ എന്തിനാണ് ആ പാവം പെൺകുട്ടിയോട് അത്രയും ദേഷ്യപ്പെട്ടത്? അവളുടെ കൈകളിൽ പിടിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തായിരുന്നു ആ വികാരം?" വിഷ്ണുവിന് സ്വയം ഭയം തോന്നിത്തുടങ്ങി. താൻ കടന്നുപോകുന്നത് താൻ പോലും വിചാരിക്കാത്ത ഒരു വഴിയിലൂടെയാണെന്ന് അവൻ മനസ്സിലാക്കി. ഉണ്ണിമായയോടുള്ള തന്റെ വികാരം വെറും സഹതാപമല്ലെന്നും അതൊരു വലിയ കൊടുങ്കാറ്റായി മാറിക്കഴിഞ്ഞുവെന്നും ആ നിമിഷം അവൻ തിരിച്ചറിഞ്ഞു.... തലേദിവസം അമ്പലമുറ്റത്ത് വെച്ച് വിഷ്ണു തമ്പ്രാൻ പറഞ്ഞ വാക്കുകൾ ഉണ്ണിമായയുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. "എനിക്ക് നിന്നെ കാണാതെ നിൽക്കാൻ പറ്റില്ല..." ആ വാക്കുകൾ ഒരു മന്ത്രം പോലെ അവളുടെ ഉള്ളിൽ അലയടിച്ചു. ഭയമുണ്ടായിരുന്നെങ്കിലും അതിന്റെ ഒരറ്റത്ത് വല്ലാത്തൊരു സന്തോഷം അവൾ അറിയുന്നുണ്ടായിരുന്നു... തന്നേപ്പോലൊരു പാവം പെൺകുട്ടിക്ക് വേണ്ടി തമ്പ്രാൻ കുട്ടി അത്രയും ദേഷ്യപ്പെട്ടത് തന്റെ മേലുള്ള വല്ലാത്തൊരു അധികാരം കൊണ്ടാണെന്ന് അവൾക്ക് തോന്നി... പിറ്റേന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങുമ്പോൾ ഉണ്ണിമായയുടെ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചമുണ്ടായിരുന്നു. അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ദാവണി ഒന്നുകൂടി ഒതുക്കി....നെറ്റിയിലെ ചന്ദനക്കുറിക്ക് അന്ന് കൂടുതൽ തിളക്കമുണ്ടായിരുന്നു... "എന്താടീ... ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?" ബസ് സ്റ്റോപ്പിൽ വെച്ച് മാനസി അവളെ തോണ്ടി ചോദിച്ചു... "ഏയ്... ഒന്നുമില്ല മാനസി. വെറുതെ..." ഉണ്ണിമായ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. വിഷ്ണു തമ്പ്രാന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നത് അവൾ പുറത്തു കാണിച്ചില്ല.... കോളേജിലെ മരച്ചുവട്ടിൽ ഇരിക്കുമ്പോഴും ഉണ്ണിമായയുടെ മനസ്സ് അമ്പലക്കടവിലായിരുന്നു. വിഷ്ണു തമ്പ്രാൻ തന്റെ കൈത്തണ്ടയിൽ പിടിച്ച ആ നിമിഷം... അവന്റെ കണ്ണുകളിലെ ആ ദേഷ്യവും കരുതലുമാണ് അവളുടെ ഉള്ളിൽ മിന്നിമറയുന്നത്... "എടീ... നീ എവിടെയാ?" മാനസി അവളുടെ തോളിൽ തട്ടി വിളിച്ചു... "ഞാൻ ചോദിക്കുന്നത് നീ കേൾക്കുന്നുണ്ടോ?" ഉണ്ണിമായ ഞെട്ടിപ്പിടഞ്ഞ് അവളെ നോക്കി. "എന്താ മാനസീ?" "അതല്ല ഇന്നലെ അമ്പലത്തിൽ വെച്ച് ആ തമ്പ്രാൻ കുട്ടി നിന്നോട് എന്താ പറഞ്ഞത്? നിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയപ്പോൾ എനിക്ക് ശരിക്കും പേടി തോന്നി... ഞാൻ നിന്നെ എത്ര തവണ വിളിച്ചു? നീ എന്താ ഒന്ന് നിൽക്കാതിരുന്നത്? ഒരു മറുപടി പോലും പറയാതെ നീ എന്തിനാ അവിടുന്ന് ഓടിപ്പോയത്?" മാനസിയുടെ സ്വരത്തിൽ പരിഭവവും ആകാംക്ഷയുമുണ്ടായിരുന്നു... ഉണ്ണിമായ ഒന്ന് ദീർഘശ്വാസം വിട്ടു... "എനിക്ക് പേടിയായിട്ടാ മാനസീ. വിഷ്ണു തമ്പ്രാൻ... അദ്ദേഹം പണ്ടത്തെ പോലെയല്ല. വല്ലാത്തൊരു അധികാരത്തിലാ സംസാരിക്കുന്നത്. ഇനി അവധി ദിവസങ്ങളിൽ കോവിലകത്ത് വരണമെന്ന് പറഞ്ഞു. വരാതിരുന്നാൽ അദ്ദേഹം എന്റെ വീട്ടിലേക്ക് വരുമെന്ന് എനിക്ക് തോന്നി." "അദ്ദേഹത്തിന് നിന്നോട് ഇഷ്ടമാണെന്ന് എനിക്ക് അപ്പോഴേ തോന്നിയിട്ടുണ്ട്" മാനസി പതുക്കെ പറഞ്ഞു. "പക്ഷേ ഉണ്ണിമായേ... ഇതൊരു വലിയ കളിയാ. അദ്ദേഹം അവിടുത്തെ തമ്പ്രാനും നീ പണിക്കാരത്തിയുടെ മകളും. ഈ ദൂരം എങ്ങനെ ഇല്ലാതാകും?" കോളേജിലെ തിരക്കുകൾക്കിടയിൽ അവർ ലൈബ്രറിയിലേക്ക് പോവുകയായിരുന്നു.അപ്പോഴാണ് സ്റ്റാഫ് റൂമിന് മുന്നിൽ വെച്ച് അവരുടെ മലയാളം പ്രൊഫസർ വിനയൻ സർ കടന്നുപോയത്. പ്രായം അധികമായിട്ടില്ലാത്ത ശാന്തനായ ഒരാൾ. ഉണ്ണിമായ കടന്നുപോകുമ്പോൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് കണ്ണെടുത്ത് അവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവൾ അത് ശ്രദ്ധിച്ചില്ലെങ്കിലും മാനസിയുടെ കണ്ണുകൾ അത് കൃത്യമായി ഒപ്പിയെടുത്തു... അവർ ബുക്ക്‌ എടുത്ത് വീണ്ടും ആ മരച്ചുവട്ടിൽ പോയി ഇരിന്നു..... "അതൊക്കെ പോട്ടെ... നീ ആ വിനയൻ സാറിന്റെ കാര്യം ശ്രദ്ധിച്ചോ?" മാനസി സ്വരം താഴ്ത്തി ചോദിച്ചു. " ഇന്ന് രാവിലെ ലൈബ്രറിയിൽ വെച്ച് അദ്ദേഹം നിന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. വിഷ്ണു തമ്പ്രാന്റെ ആ ഒരു കടുപ്പം സാറിനില്ല. സാറിന് നിന്നോട് വല്ലാത്തൊരു താല്പര്യം ഉണ്ടെന്ന് എനിക്ക് ഉറപ്പാ." ഉണ്ണിമായയുടെ മുഖം വാടി. "എനിക്ക് അതൊന്നും കേൾക്കണ്ട മാനസീ. എന്റെ മനസ്സിൽ ഇപ്പോൾ ആകെ വിഷ്ണു തമ്പ്രാൻ പറഞ്ഞ വാക്കുകൾ മാത്രമേയുള്ളൂ. 'എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ പറ്റില്ല' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നതുപോലെ തോന്നി... സന്തോഷമാണോ സങ്കടമാണോ എന്ന് എനിക്കറിയില്ല. പക്ഷേ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് പറ്റുന്നില്ല." അപ്പോഴാണ് ദൂരെ നിന്ന് വിനയൻ സാർ അവരുടെ അടുത്തേക്ക് വരുന്നത് കണ്ടത്. ഉണ്ണിമായ വേഗം എഴുന്നേറ്റു... "നമുക്ക് ക്ലാസ്സിലേക്ക് പോകാം മാനസീ. സാർ ഇങ്ങോട്ട് വരുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ വയ്യ" ഉണ്ണിമായ വേഗം നടന്നു. "അതെന്താടീ? വിനയൻ സാർ നല്ല ആളല്ലേ? പഠിപ്പും ജോലിയും ഒക്കെയുള്ള..." മാനസി വിടാൻ ഭാവമില്ലായിരുന്നു. അവളെ ചൊടിപ്പിക്കാൻ വേണ്ടി  ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു "എനിക്ക് അറിയില്ല മാനസി... എനിക്ക് അത് കേൾക്കുന്നത് പോലും ഇഷ്ടമല്ല. നിനക്കറിയാലോ എന്റെ സാഹചര്യം. എനിക്ക് പഠിക്കണം അമ്മയെ നോക്കണം. പിന്നെ..." അവൾ ബാക്കി പറഞ്ഞില്ല... അവളുടെ മനസ്സിൽ ഇപ്പോൾ വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകളും അമ്പലക്കടവിൽ വെച്ച് തന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ച ആ വലിയ കൈകളുമായിരുന്നു. മറ്റൊരു പുരുഷന്റെ നോട്ടമോ ഇഷ്ടമോ തന്റെ മേൽ പതിയാൻ അവൾ ആഗ്രഹിക്കുന്നില്ല. വിഷ്ണു തമ്പ്രാൻ പറഞ്ഞ ആ വാക്കുകൾ അതൊരു അധികാരമാണോ പ്രണയമാണോ എന്ന് അവൾക്കറിയില്ല. എങ്കിലും തന്റെ ഹൃദയത്തിന്റെ വാതിൽ ഇപ്പോൾ മറ്റൊരാൾക്കും തുറന്നുകൊടുക്കാൻ അവൾക്ക് കഴിയില്ലായിരുന്നു... ക്ലാസ്സിലിരിക്കുമ്പോഴും അവൾ ജനാല വഴി പുറത്തെ കാറ്റിലാടുന്ന ഇലകളെ നോക്കിയിരുന്നു. വിഷ്ണു തമ്പ്രാൻ പറഞ്ഞ ആ വാക്ക്... അത് സത്യമാണോ? അദ്ദേഹം തന്നെ കാണാൻ കൊതിക്കുന്നുണ്ടോ? ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി. എങ്കിലും കോവിലകത്തെ അധികാരത്തിനും തന്റെ ദാരിദ്ര്യത്തിനും ഇടയിൽ ഈ പ്രണയം ഒരു നീറുന്ന കനലായി മാറുമെന്ന് ആ പാവം പെൺകുട്ടി ഭയപ്പെട്ടു.... വൈകുന്നേരം ബസ് കാത്തുനിൽക്കുമ്പോൾ അവൾ അറിയാതെ ചുറ്റും നോക്കി. എവിടെയെങ്കിലും ആ കറുത്ത അംബാസഡർ കാർ ഉണ്ടാകുമോ? വിഷ്ണു തന്നെ കാണാൻ വരുമോ? ഒരു വശത്ത് പേടിയാണെങ്കിലും.മറുവശത്ത് അവനെ ഒന്ന് കാണാൻ അവളുടെ ഹൃദയവും കൊതിക്കുന്നുണ്ടായിരുന്നു. കോവിലകത്തെ അധികാരത്തിനും രേവതിയുടെ പകയ്ക്കും നടുവിൽ താനും വിഷ്ണുവും തമ്മിലുള്ള ഈ ബന്ധം എവിടെ ചെന്നവസാനിക്കുമെന്ന് ആലോചിക്കുമ്പോൾ അവൾക്ക് പേടി തോന്നി. എങ്കിലും വിഷ്ണുവിന്റെ ആ വാക്കിന് മറുവാക്കില്ലാതെ അടുത്ത അവധി ദിവസം കോവിലകത്ത് പോകാൻ തന്നെ അവൾ ഉറപ്പിച്ചു... Continue........ ✍️പ്രണയം_തൂലിക...... ❣️ #Prathilipimalayalam #write on prathilpi # following my page in prathilpi തെറ്റുകൾ ഉണ്ടാകാം ക്ഷമിക്കുക..... 👍 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം #❤ സ്നേഹം മാത്രം 🤗
📝 ഞാൻ എഴുതിയ വരികൾ - Qile:iongoo Qile:iongoo - ShareChat
അന്ന് കണിമംഗലം കോവിലകത്ത് വലിയൊരു പൂജയായിരുന്നു. തറവാടിന്റെ ഐശ്വര്യത്തിനായി നടത്തുന്ന ഭഗവതി സേവ... പുലർച്ചെ തന്നെ കോവിലകം ഉണർന്നു. പടിപ്പുര മുതൽ ഉമ്മറം വരെ അരിപ്പൊടി കൊണ്ട് കോലം വരച്ചിരിക്കുന്നു. അന്തരീക്ഷത്തിൽ അഗർബത്തിയുടെയും നെയ്യ് വിളക്കുകളുടെയും സുഗന്ധം പടർന്നു പന്തലിച്ചു നിൽക്കുന്നു.... ലക്ഷ്മിയമ്മ നേരത്തെ തന്നെ പണിക്ക് പോയിരുന്നു. ഉണ്ണിമായ കോളേജിൽ പോകേണ്ടതില്ലെന്നും ഇന്ന് തറവാട്ടിൽ സഹായത്തിന് നിൽക്കണമെന്നും സരസ്വതി തമ്പുരാട്ടി പ്രത്യേകം പറഞ്ഞിരുന്നു.... മനസ്സില്ലാമനസ്സോടെയാണ് ഉണ്ണിമായ അങ്ങോട്ട് നടന്നത്. വഴിനീളെ അവളുടെ ഉള്ളിൽ ഇന്നലെ തമ്പ്രാൻ കാറിൽ വന്നതും സംസാരിച്ചതുമായിരുന്നു. ആരെങ്കിലും അത് കണ്ടു കാണുമോ. എന്ന ഭയം അവളെ അലട്ടി.. അവൾ പതുക്കെ അടുക്കളവാതിൽക്കൽ എത്തി. അവിടെ നാണിയമ്മയും അമ്മയും വലിയ ചെമ്പുകളിൽ പായസം വയ്ക്കുന്ന തിരക്കിലാണ്.... "ആ... വന്നോ മോളെ? നീ വേഗം പോയി ആ പൂജാമുറിക്ക് മുന്നിലെ നിലവിളക്കുകൾ ഒന്ന് തേച്ചു മിനുക്കി വെക്ക്. വല്ലാതെ വൈകണ്ട" നാണിയമ്മ പറഞ്ഞു... ഉണ്ണിമായ പതുക്കെ വിളക്കുകളുമായി തളത്തിലേക്ക് വന്നു. അവിടെ വലിയൊരു തൂണിന് മറവിൽ നിന്ന് അവൾ കണ്ടു വിഷ്ണു തമ്പ്രാൻ അച്ഛനോടൊപ്പം എന്തോ ഗൗരവത്തിൽ സംസാരിക്കുകയാണ്.... തനി കേരളീയ വേഷത്തിൽ ചന്ദനക്കുറി തൊട്ട് നിൽക്കുന്ന അവനെ കാണാൻ എന്തു ചേലാണെന്ന് അവൾ അറിയാതെ ചിന്തിച്ചുപോയി.... പെട്ടെന്ന് തമ്പ്രാന്റെ നോട്ടം അങ്ങോട്ട് തിരിഞ്ഞതും അവൾ വെപ്രാളപ്പെട്ട് മുഖം താഴ്ത്തി... പക്ഷേ ആ നിമിഷം അവിടെ മറ്റൊരു കണ്ണുണ്ടായിരുന്നു. രേവതി രേവതി അരികിലെ മുറിയിൽ നിന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉണ്ണിമായയെ കാണുമ്പോഴേക്കും അവളുടെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറും.... വിഷ്ണുവിന്റെ നോട്ടം ആ വേലക്കാരിയുടെ മകളിൽ തങ്ങുന്നത് അവൾക്ക് സഹിക്കാനായില്ല... "അമ്മേ കണ്ടോ ആ നിൽക്കുന്നത്? ഇവിടെ പണിക്ക് വന്നതാണോ അതോ തമ്പ്രാനെ വശീകരിക്കാൻ വന്നതാണോ എന്ന് സംശയമാണ്" രേവതി തന്റെ അമ്മ റുക്മിണിയോട് അടക്കം പറഞ്ഞു... "നീ സങ്കടപ്പെടണ്ട രേവതി. ഈ തറവാട്ടിലെ പെണ്ണായി നീ തന്നെ വരും. ഇവളെപ്പോലെയുള്ളവരെ എങ്ങനെ ഒതുക്കണമെന്ന് എനിക്കറിയാം" റുക്മിണി ക്രൂരമായി ഒന്ന് ചിരിച്ചു... ഉണ്ണിമായ വിളക്കുകൾ മിനുക്കി വെക്കുന്നതിനിടയിൽ.രേവതി അവിടേക്ക് നടന്നു വന്നു. കയ്യിൽ കരുതിയിരുന്ന ഒരു ഗ്ലാസ് പാൽ അവൾ മനഃപൂർവ്വം നിലത്തേക്ക് മറിച്ചിട്ടു. പാല് ഉണ്ണിമായയുടെ ദാവണിയിലും തറയിലും ആകെ പടർന്നു... "അയ്യോ.. എന്റെ കൈ തട്ടിയതാ... നോക്കി നിൽക്കാതെ ഇത് തുടച്ചു വൃത്തിയാക്കടി. ഒരു പണിയും കൃത്യമായി ചെയ്യാൻ അറിയില്ലേ നിനക്ക്?" രേവതി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... ശബ്ദം കേട്ട് സരസ്വതി തമ്പുരാട്ടിയും വിഷ്ണുവും അങ്ങോട്ട് ഓടിവന്നു. ഉണ്ണിമായ പരിഭ്രമിച്ചു നിൽക്കുകയാണ്. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു... വിഷ്ണുവിന് കാര്യം മനസ്സിലായി. രേവതി മനഃപൂർവ്വം ചെയ്തതാണെന്ന് അവന് ഉറപ്പായിരുന്നു. "രേവതി നീ എന്തിനാ ഇങ്ങനെ ചെയ്യുന്നത്?" വിഷ്ണു ദേഷ്യത്തോടെ ചോദിച്ചു... "ഞാൻ എന്ത് ചെയ്തു? എന്റെ കൈ തട്ടിയതാ. അതിന് ഇവൾ എന്തിനാ ഇങ്ങനെ കരഞ്ഞു നാടകം കളിക്കുന്നത്?" രേവതി തർക്കിച്ചു... തമ്പ്രാന്റെ മുന്നിൽ വെച്ച് വീണ്ടും അപമാനിക്കപ്പെട്ടപ്പോൾ ഉണ്ണിമായയ്ക്ക് നിൽക്കാൻ കഴിഞ്ഞില്ല. അവൾ അടുക്കളയിൽ പോയി ഒരു തുണി കയ്യിലെടുത്ത് നിലം തുടയ്ക്കാൻ മുട്ടുകുത്തി ഇരുന്നു. പക്ഷേ വിഷ്ണു അവളുടെ കയ്യിൽ തടഞ്ഞു... "നീ വേണ്ട ഉണ്ണിമായേ... വേറെ ആരെങ്കിലും ചെയ്തോളും. നീ പോയി നിന്റെ വസ്ത്രം മാറൂ" വിഷ്ണുവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു കടുപ്പമുണ്ടായിരുന്നു.... സരസ്വതി തമ്പുരാട്ടിയും ഇടപെട്ടു. "മോളെ നീ സങ്കടപ്പെടണ്ട. പോയി വസ്ത്രം മാറി വരൂ. രേവതി നീ പൂജാമുറിയിലേക്ക് പൊയ്ക്കോ." ഉണ്ണിമായ വേഗം അകത്തേക്ക് ഓടി. പക്ഷേ അവൾ പോയ വഴിയിൽ രേവതിയുടെ പക നിറഞ്ഞ നോട്ടം പിന്തുടരുന്നുണ്ടായിരുന്നു. വിഷ്ണുവിന് മനസ്സിലായി താൻ ഉണ്ണിമായയെ സഹായിക്കാൻ ശ്രമിക്കുന്നത് അവൾക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന്. എങ്കിലും അവളിലെ ആ നിഷ്കളങ്കത അവനെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു.... പൂജാമുറിയിൽ നിന്ന് ശംഖനാദം മുഴങ്ങിക്കൊണ്ടിരുന്നു. കോവിലകം മുഴുവൻ ഭക്തിയുടെയും കർപ്പൂരത്തിന്റെയും ഗന്ധത്തിൽ ലയിച്ചു നിൽക്കുകയാണ്. എന്നാൽ കോവിലകത്തിന്റെ ഇരുണ്ട മൂലകളിൽ പകയുടെ മറ്റൊരു ഗന്ധം പടരുന്നുണ്ടായിരുന്നു... ഉണ്ണിമായ അടുക്കളപ്പുറത്തെ കിണറ്റുകരയിൽ ഇരുന്ന് തന്റെ ദാവണിയിലെ പാലിന്റെ കറ കഴുകിക്കളയുകയായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. വിഷ്ണു തമ്പ്രാൻ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ സഹായിക്കാൻ വന്നത് നന്മ കൊണ്ടാണെന്ന് അവൾക്കറിയാം... പക്ഷേ അത് തനിക്ക് വലിയൊരു വിനയാകുമെന്ന് ആ പാവം പെൺകുട്ടി ഭയപ്പെട്ടു.... തൊട്ടപ്പുറത്തെ ഇടനാഴിയിൽ റുക്മിണിയും രേവതിയും രഹസ്യമായി സംസാരിക്കുകയായിരുന്നു... "അമ്മേ കണ്ടില്ലേ വിഷ്ണു ഏട്ടന്റെ ആ സഹതാപം? ആ വേലക്കാരിയുടെ മകളുടെ കയ്യിൽ പിടിക്കാൻ പോയത് നിങ്ങൾ കണ്ടില്ലേ? എനിക്കിത് സഹിക്കാൻ പറ്റുന്നില്ല" രേവതി പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു... റുക്മിണി മകളുടെ തോളിൽ കൈവെച്ച് ആശ്വസിപ്പിച്ചു. "നീ പേടിക്കണ്ട രേവതി. വിഷ്ണുവിനെ നിനക്ക് കിട്ടണമെങ്കിൽ ഇവൾ ഈ കോവിലകത്തിന്റെ പടി ചവിട്ടുന്നത് നിർത്തണം. അതിനൊരു വഴിയുണ്ട്. ഇന്ന് ഭഗവതി സേവ കഴിഞ്ഞാൽ തമ്പ്രാട്ടി തന്റെ സ്വർണ്ണമാല ഊരി പൂജാമുറിയിലെ പീഠത്തിൽ വെക്കും. ആ സമയം നോക്കി നമുക്ക് അത് മാറ്റണം." രേവതിയുടെ കണ്ണുകളിൽ ഒരു ക്രൂരമായ തിളക്കം മിന്നി. "എന്നിട്ട്?" "എന്നിട്ട് അത് ഈ ഉണ്ണിമായയുടെ ബാഗിലോ അല്ലെങ്കിൽ അവൾ ഇരിക്കുന്ന ഇടത്തോ കൊണ്ടുപോയി വെക്കണം. മോഷ്ടാവെന്ന പേര് വീണാൽ പിന്നെ തമ്പ്രാട്ടി അവളെ ഇങ്ങോട്ട് അടുപ്പിക്കില്ല. വിഷ്ണുവിനും അവളെ വെറുപ്പാകും." അമ്മയുടെ ബുദ്ധിയിൽ രേവതിക്ക് സന്തോഷം തോന്നി. അവർ തങ്ങളുടെ പദ്ധതിയൊരുക്കി പൂജാമുറിയിലേക്ക് നടന്നു... പൂജ കഴിഞ്ഞ് എല്ലാവരും പ്രസാദം വാങ്ങുന്ന തിരക്കിലായി. ഉണ്ണിമായയും ലക്ഷ്മിയമ്മയും പന്തലിൽ ഇലയിടുന്ന പണിയിലായിരുന്നു. വിഷ്ണു തന്റെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുന്നുണ്ടെങ്കിലും അവന്റെ നോട്ടം ഇടയ്ക്കിടെ പന്തലിൽ പണിയെടുക്കുന്ന ഉണ്ണിമായയിലേക്ക് നീളുന്നുണ്ടായിരുന്നു. അവൾ വല്ലാതെ തളർന്നതുപോലെ അവന് തോന്നി.... "ഉണ്ണിമായേ..." വിഷ്ണു പതുക്കെ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. അപ്രതീക്ഷിതമായ ആ വിളി കേട്ട് അവൾ ഞെട്ടിപ്പോയി. കയ്യിലിരുന്ന ഇലകൾ താഴെ വീഴാൻ പോയി. അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. രേവതിയോ മറ്റാരെങ്കിലുമോ കാണുന്നുണ്ടോ എന്ന പേടി അവളുടെ മുഖത്ത് വ്യക്തമായിരുന്നു... "തമ്പ്രാൻ... ദയവായി ഇങ്ങനെ വിളിക്കരുത്. ആരെങ്കിലും കണ്ടാൽ..." അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു... "നീ എന്തിനാ ഇത്ര പേടിക്കുന്നത്? ഞാൻ നിന്നെ സഹായിക്കാനല്ലേ നോക്കുന്നത്. നിന്റെ പഠിത്തം എങ്ങനെ പോകുന്നു?" വിഷ്ണു മൃദുവായി ചോദിച്ചു... "നന്നായി പോകുന്നു. എനിക്ക് പോകണം... അമ്മ തിരക്കും" അവൾ മറുപടിക്ക് കാത്തുനിൽക്കാതെ അവിടെ നിന്നും വേഗം നടന്നു നീങ്ങി... വിഷ്ണുവിന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. താൻ എത്ര അടുക്കാൻ ശ്രമിച്ചാലും തങ്ങൾക്കിടയിലെ ഈ വലിയ മതിൽക്കെട്ട് അവളെ ഭയപ്പെടുത്തുന്നു എന്ന് അവന് മനസ്സിലായി.... രാത്രിയായതോടെ പൂജകളെല്ലാം അവസാനിച്ചു. സരസ്വതി തമ്പുരാട്ടി തന്റെ കഴുത്തിലെ വലിയ പതക്കമുള്ള മാല ഊരി ഒരു താലത്തിൽ വെച്ചു. തളർച്ച കൊണ്ട് അവർ അത് അലമാരയിൽ വെക്കാൻ മറന്നുപോയി. ഇതായിരുന്നു റുക്മിണി കാത്തിരുന്ന അവസരം.... എല്ലാവരും ഊണ് കഴിക്കാനായി പോയ ആ നിമിഷം ആരും കാണാതെ റുക്മിണി ആ മാല കൈക്കലാക്കി. നേരെ അടുക്കളപ്പുറത്ത് ഉണ്ണിമായ തന്റെ പുസ്തകങ്ങളും സഞ്ചിയും വെച്ചിരുന്ന സ്ഥലത്തേക്ക് അവർ നടന്നു. ആ ചെറിയ സഞ്ചിനുള്ളിലേക്ക് ആ വിലപിടിപ്പുള്ള സ്വർണ്ണമാല അവർ തിരുകി വെച്ചു... പാവം ഉണ്ണിമായ... തനിക്ക് ചുറ്റും വലിയൊരു കെണി മുറുകുന്നത് അവൾ അറിഞ്ഞതേയില്ല. അവൾ അപ്പോഴും വിഷ്ണു തമ്പ്രാന്റെ ആ സൗമ്യമായ വാക്കുകൾ ആലോചിച്ച് തന്റെ പണികൾ തീർക്കുകയായിരുന്നു.... അൽപ്പസമയത്തിനകം കോവിലകത്ത് വലിയൊരു നിലവിളി ഉയർന്നു... "അയ്യോ! എന്റെ മാല കാണുന്നില്ലല്ലോ! എന്റെ ദേവീ... ആ പൂജാമുറിയിൽ വെച്ച മാല ആരാ എടുത്തത്?" സരസ്വതി തമ്പുരാട്ടിയുടെ പരിഭ്രമിച്ചുള്ള വിളി കേട്ട് എല്ലാവരും ഓടി കൂടി... ശിവശങ്കരൻ തമ്പുരാൻ ഗൗരവത്തോടെ ഉമ്മറത്തേക്ക് വന്നു. വിഷ്ണുവും ഞെട്ടിപ്പോയി.... "ആരാണ് അവിടെ അവസാനമായി ഉണ്ടായിരുന്നത്?" തമ്പുരാൻ ഗർജ്ജിച്ചു.... റുക്മിണി പതുക്കെ മുന്നോട്ട് വന്നു. "ഞാൻ കണ്ടു... ലക്ഷ്മിയുടെ മകൾ ഉണ്ണിമായ പൂജാമുറിയുടെ പരിസരത്ത് കറങ്ങി നടക്കുന്നത്." എല്ലാവരുടെയും നോട്ടം പേടിച്ചു വിറച്ചു നിൽക്കുന്ന ഉണ്ണിമായയ്ക്ക് നേരെ തിരിഞ്ഞു.... റുക്മിണിയുടെ വാക്കുകൾ കേട്ടതും കോവിലകത്ത് ഒരു നിമിഷം നിശബ്ദത പടർന്നു. പക്ഷേ അവർ പ്രതീക്ഷിച്ചതുപോലെ ആരും ഉണ്ണിമായയെ സംശയത്തോടെ നോക്കിയില്ല. സരസ്വതി തമ്പുരാട്ടി റുക്മിണിയെ ഒന്ന് തറപ്പിച്ചു നോക്കി.... "റുക്മിണീ... നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്? ആ കുട്ടിക്ക് ഈ സ്വർണ്ണത്തിന്റെ വിലയൊന്നും അറിയില്ലെങ്കിലും അവളുടെ മനസ്സ് സ്വർണ്ണമാണെന്ന് എനിക്കറിയാം. ഉണ്ണിമായ എന്റെ മാല എടുക്കില്ല. അതിന് എനിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല" സരസ്വതി തമ്പുരാട്ടിയുടെ ആ വാക്കുകൾ ഒരു ചാട്ടുളി പോലെ റുക്മിണിയുടെ നെഞ്ചിൽ തറച്ചു.... ശിവശങ്കരൻ തമ്പുരാനും പതുക്കെ തലയാട്ടി. "ലക്ഷ്മിയുടെ മകളെ നമുക്ക് വിശ്വാസമാണ്. മാല അവിടെ എവിടെയെങ്കിലും വീണുപോയതാവും. പപ്പാ നീ ഒന്നുകൂടി പോയി നോക്ക്." എല്ലാവരും തന്നെ വിശ്വസിക്കുന്നുണ്ടെങ്കിലും താൻ ഒരു മോഷ്ടാവായി ചിത്രീകരിക്കപ്പെട്ടത് ഉണ്ണിമായയ്ക്ക് താങ്ങാനായില്ല. തമ്പുരാന്റെയും വിഷ്ണുവിന്റെയും മുന്നിൽ വെച്ച് ഇങ്ങനെയൊരു ആരോപണം കേട്ടപ്പോൾ അവളുടെ ഉള്ളം തകർന്നുപോയി. അവളുടെ കണ്ണുകളിൽ നിന്ന് പ്രളയം പോലെ കണ്ണുനീർ ഒഴുകി....പരിസരം മറന്ന്, ആരുടെയും വിളികേൾക്കാതെ അവൾ പടിപ്പുര കടന്ന് തന്റെ വീട്ടിലേക്ക് ഓടി... ലക്ഷ്മി എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു. മകൾ ഓടിപ്പോകുന്നത് കണ്ടപ്പോൾ ആ അമ്മയുടെ നെഞ്ചു പിടഞ്ഞു. വിഷ്ണുവിന് അവളുടെ പിന്നാലെ ഓടണമെന്നുണ്ടായിരുന്നു പക്ഷേ മുറ്റത്ത് നിൽക്കുന്ന അച്ഛന്റെ ഗാംഭീര്യം അവനെ തടഞ്ഞു. അവന്റെ കണ്ണുകളിൽ റുക്മിണിയോടും രേവതിയോടുമുള്ള കടുത്ത ദേഷ്യം തിളങ്ങുന്നുണ്ടായിരുന്നു.... കോവിലകത്തെ ഉമ്മറത്ത് വലിയൊരു തർക്കം തന്നെ നടക്കുകയായിരുന്നു... "ലക്ഷ്മിയുടെ മകളെ എനിക്ക് വിശ്വാസമാണ്" എന്ന് സരസ്വതി തമ്പുരാട്ടി തറപ്പിച്ചു പറഞ്ഞിട്ടും റുക്മിണിയും രേവതിയും പിന്മാറാൻ തയ്യാറായിരുന്നില്ല... "എങ്കിൽ പിന്നെ ആ സഞ്ചി ഒന്ന് പരിശോധിക്കാമല്ലോ? അവൾ ഓടിപ്പോയത് പേടിച്ചിട്ടല്ലേ? പപ്പാ... ആ സഞ്ചി ഇങ്ങോട്ട് എടുത്തേ" റുക്മിണി ആജ്ഞാപിച്ചു... കാര്യസ്ഥൻ പപ്പൻ മടിച്ചു മടിച്ചാണെങ്കിലും അടുക്കളപ്പുറത്ത് ഉണ്ണിമായ മറന്നുവെച്ച ആ തുണിസഞ്ചി ഉമ്മറത്തേക്ക് കൊണ്ടുവന്നു. എല്ലാവരുടെയും കണ്ണുകൾ ആ സഞ്ചിയിലായിരുന്നു. പപ്പൻ സഞ്ചി പതുക്കെ കുടഞ്ഞതും അതിനുള്ളിൽ നിന്ന് മിന്നിത്തിളങ്ങുന്ന ആ സ്വർണ്ണമാല തറയിലേക്ക് വീണു.... മുറ്റത്ത് കൂടിനിന്നവർക്കിടയിൽ ഒരു പിറുപിറുപ്പ് ഉയർന്നു. ലക്ഷ്മിയമ്മ വിശ്വസിക്കാനാവാതെ നെഞ്ചിൽ കൈവെച്ച് തറയിലിരുന്നു പോയി... "എന്റെ മോൾ ഇത് ചെയ്യില്ല... എന്റെ ഉണ്ണി ഇത് ചെയ്യില്ല തമ്പുരാട്ടീ..." അവർ വിങ്ങിപ്പൊട്ടി... "ഇപ്പോൾ കണ്ടല്ലോ? മാല സഞ്ചിയിൽ തന്നെയുണ്ടല്ലോ! ഇനി എന്ത് പറയണം?" രേവതി ജയിച്ച ഭാവത്തിൽ വിഷ്ണുവിനെ നോക്കി.... വിഷ്ണുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. അവൻ ആ മാലയിലേക്ക് നോക്കിയില്ല പകരം റുക്മിണിയുടെയും രേവതിയുടെയും മുഖത്തേക്കാണ് നോക്കിയത്. അവരുടെ കണ്ണുകളിലെ ആ അമിതമായ ആവേശം അവനിൽ സംശയമുണ്ടാക്കി. അവൻ പതുക്കെ പടികൾ ഇറങ്ങി റുക്മിണിയുടെ മുന്നിൽ വന്ന് നിന്നു. അവന്റെ ആ ഗാംഭീര്യമുള്ള നിൽപ്പ് കണ്ടപ്പോൾ റുക്മിണിയുടെ ഉള്ളൊന്ന് കാളി.... "ഇത് ഉണ്ണിമായ എടുത്തതാണെന്ന് വലിയമ്മയ്ക്ക് എങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ കഴിഞ്ഞു?" വിഷ്ണുവിന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങി... "പൂജാമുറിയിൽ മാല ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞതും വലിയമ്മയാണ്. സഞ്ചിയിൽ മാല ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞതും വലിയമ്മയാണ്. എങ്ങനെ?" "അത്... ഞാൻ കണ്ടു... അവൾ അവിടെ..." റുക്മിണി വിക്കി... "സത്യം പറഞ്ഞോ!" വിഷ്ണു തന്റെ കൈ മുഷ്ടി ചുരുട്ടി ഉമ്മറത്തെ തൂണിൽ ശക്തിയായി ഒന്ന് അടിച്ചുകൊണ്ട് ഗർജ്ജിച്ചു. "ഈ കോവിലകത്തെ തമ്പുരാനായിട്ടാണ് ഞാൻ ചോദിക്കുന്നത്. കള്ളം പറഞ്ഞാൽ ഈ പടിപ്പുരയ്ക്ക് പുറത്തായിരിക്കും നിങ്ങളുടെ സ്ഥാനം. ആരാണ് ആ കുട്ടിയുടെ സഞ്ചിയിൽ മാല വെച്ചത്?" വിഷ്ണുവിന്റെ ആ ഭാവം മുമ്പൊരിക്കലും ആരും കണ്ടിട്ടില്ലായിരുന്നു. അവന്റെ കണ്ണുകളിലെ അഗ്നി കണ്ടപ്പോൾ റുക്മിണിയുടെ ധൈര്യം ചോർന്നുപോയി. വിഷ്ണു തന്നെ അടിക്കുമോ എന്ന് പോലും അവർ ഭയന്നു... "ഞാൻ... ഞാൻ അറിയാതെ..." റുക്മിണി വിറയ്ക്കാൻ തുടങ്ങി... "അവളെ ഇവിടെ നിന്ന് ഓടിക്കാൻ വേണ്ടി ഞാൻ ചെയ്തതാ വിഷ്ണൂ... എന്നോട് ക്ഷമിക്ക്. മാല ഞാനാണ് അവളുടെ സഞ്ചിയിൽ ഒളിപ്പിച്ചു വെച്ചത്." ആ സത്യം കേട്ടതും സരസ്വതി തമ്പുരാട്ടി ഞെട്ടിപ്പോയി. ലക്ഷ്മിയമ്മ എഴുന്നേറ്റ് റുക്മിണിയെ നോക്കി. രേവതി നാണക്കേട് കൊണ്ട് തല താഴ്ത്തി നിന്നു.... "കണ്ടല്ലോ?" വിഷ്ണു പുച്ഛത്തോടെ പറഞ്ഞു. "ഒരു പാവം പെൺകുട്ടിയെ മോഷ്ടാവാക്കാൻ നോക്കിയ നിങ്ങളുടെ ഈ മനസ്സിനോടാണ് എനിക്ക് വെറുപ്പ്. ലക്ഷ്മിയമ്മേ... മോളോട് ഞാൻ ക്ഷമ ചോദിക്കുന്നു." പക്ഷേ അപ്പോഴേക്കും ഉണ്ണിമായ അവിടെ നിന്നും ഓടിപ്പോയിരുന്നു. താൻ നിരപരാധിയാണെന്ന് തെളിഞ്ഞത് അവൾ അറിഞ്ഞില്ല. അവളുടെ ഉള്ളിൽ ആ ആക്ഷേപം ഒരു വലിയ മുറിവായി മാറിയിരുന്നു.... അന്നു രാത്രി വിഷ്ണുവിന് ഉറക്കം വന്നില്ല. തന്റെ വീട്ടുകാർ തന്നെ ഒരു പാവം കുട്ടിയെ ഇത്രയും വേദനിപ്പിച്ചത് അവന് സഹിക്കാനായില്ല. അവൾ ഇപ്പോൾ വീട്ടിലിരുന്ന് കരയുകയാകുമെന്ന് അവന് തോന്നി... അവളെ ഒന്ന് കാണണം അവളോട് സംസാരിക്കണം. വിഷ്ണുവിന്റെ ഉള്ളിൽ ഉണ്ണിമായയോടുള്ള ഇഷ്ടം ഒരു കടൽ പോലെ ആർത്തലയ്ക്കുകയായിരുന്നു. പിറ്റേദിവസം മുതൽ കോവിലകത്ത് ഉണ്ണിമായ വന്നില്ല. ലക്ഷ്മി മാത്രം പതിവുപോലെ പണിക്കെത്തി. പക്ഷേ അവളുടെ മുഖത്ത് പഴയ തെളിച്ചമില്ലായിരുന്നു.... "ലക്ഷ്മീ ആ കുട്ടി എന്തിനാ വരാത്തത്? അവൾക്ക് ഞങ്ങളെ വിശ്വാസമില്ലേ?" സരസ്വതി തമ്പുരാട്ടി ചോദിച്ചു. "അതല്ല തമ്പുരാട്ടി... അവൾക്ക് വല്ലാത്ത സങ്കടം. ആരോടും ഒന്നും മിണ്ടുന്നില്ല. കോളേജിൽ പോകും വരും മുറിയിൽ അടച്ചിരിക്കും. അത്രതന്നെ" ലക്ഷ്മി വിതുമ്പലോടെ പറഞ്ഞു. വിഷ്ണു മട്ടുപ്പാവിലെ ജനാലയ്ക്കൽ നിന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഉണ്ണിമായയില്ലാത്ത കോവിലകം അവന് വല്ലാതെ അപരിചിതമായി തോന്നി. പൂമുഖത്തെ തൂണുകൾക്കിടയിൽ അവൾ മറഞ്ഞുനിൽക്കുന്നത് കാണാനോ അവളുടെ കുപ്പിവളകളുടെ കിലുക്കം കേൾക്കാനോ അവന് കഴിഞ്ഞില്ല. മുമ്പൊക്കെ ബാംഗ്ലൂരിലെ വലിയ നഗരത്തിരക്കിൽ കഴിഞ്ഞിരുന്ന തനിക്ക് ഈ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി ഇത്രയും സ്വാധീനം ചെലുത്തുന്നത് അവനെ അത്ഭുതപ്പെടുത്തി... രാത്രിയിൽ ചാരുകസേരയിൽ കിടന്ന് വിഷ്ണു ചിന്തകളിൽ ആണ്ടുപോയി. നിലാവെളിച്ചം മുറ്റത്തെ തെങ്ങോലകൾക്കിടയിലൂടെ താഴേക്ക് വീഴുന്നുണ്ട്... "എന്താണിത്? ഞാൻ എന്തിനാണ് അവളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്?" അവൻ സ്വയം ചോദിച്ചു.... ബാംഗ്ലൂരിൽ തനിക്കൊപ്പം പഠിച്ച എത്രയോ സുന്ദരികളായ പെൺകുട്ടികൾ. അവർക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ഉണ്ണിമായയ്ക്കുള്ളത്? അവളോട് തനിക്ക് തോന്നുന്നത് വെറും സഹതാപമാണോ? അതോ രേവതിയുടെ ഉപദ്രവങ്ങളിൽ നിന്നുള്ള സംരക്ഷണമോ? പക്ഷേ അവളുടെ ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഓർക്കുമ്പോൾ തന്റെ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്? അവൾ അരികിലൂടെ കടന്നുപോകുമ്പോൾ അറിയാതെ തന്റെ ശ്വാസം നിലയ്ക്കുന്നത് എന്തുകൊണ്ടാണ്? "ഇതാണോ പ്രണയം?" അവൻ ഞെട്ടലോടെ ആലോചിച്ചു... "അല്ല... ആയിരിക്കില്ല. അവൾ അവിടത്തെ ഒരു പണിക്കാരത്തിയുടെ മകളാണ്. ഞാൻ ഇവിടുത്തെ ഇളമുറ തമ്പ്രാനും. ഈ ദൂരം മറികടക്കാൻ പ്രണയത്തിന് കഴിയുമോ?" എങ്കിലും നാളെ കോളേജ് വിടുന്ന നേരത്ത് അവളെ ഒന്ന് കാണണം എന്ന് അവന്റെ മനസ്സ് വാശിപിടിച്ചു. അവളുടെ മുഖത്തെ ആ സങ്കടം മാറ്റി ഒരു പുഞ്ചിരി കാണാതെ തനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് വിഷ്ണുവിന് തോന്നിത്തുടങ്ങി. തന്നിലെ   തമ്പ്രാൻ പതുക്കെ പതുക്കെ ഒരു കാമുകനായി മാറുന്നത് അവൻ പോലും അറിയുന്നുണ്ടായിരുന്നില്ല.... തുടരും........ ❣️ നല്ല long ആയിട്ട് തന്നെ എഴുതി അതുകൊണ്ട് നല്ല long ആയിട്ട് തന്നെ റിവ്യൂ തരണം.... 🫶 ✍️പ്രണയം_തൂലിക.........❣️ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #👨‍👩‍👧‍👦 കുടുംബം
💌 പ്രണയം - Qile:iongoo Qile:iongoo - ShareChat
#📔 കഥ #📝 ഞാൻ എഴുതിയ വരികൾ എന്റെ കഥകൾ ഇഷ്ട്ടം ആകുന്നുണ്ടോ..... ഫ്രണ്ട്സ്..... എന്റെ മറ്റു കഥകൾ വായിക്കാൻ പ്രതിലിപിയിൽ എന്നെ ഫോളോ ചെയ്യൂ...... ❤️ ഞാനും fst പോസ്റ്റ്‌ ചെയ്യുന്നത് അതിൽ ആണ്.... പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/DudcHQQe90b ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! എന്റെ നെയിം @RafseenaNamaf പ്രതിലിപി നെയിം @ പ്രണയം_തൂലിക സപ്പോർട്ട് plz.....
അമ്മയായ സ്ത്രീ (ഷോർട് story ) *********************** ആ തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുമ്പോഴും മാധവിക്കുട്ടിയുടെ കണ്ണുകൾ ഗേറ്റിനു പുറത്തെ ഇടവഴിയിലായിരുന്നു. സന്ധ്യ മയങ്ങുകയാണ്. ആകാശത്ത് ചുവപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു.... തൊടിയിലെ മുല്ലപ്പൂക്കൾ വിടരുന്നതിന്റെ ഗന്ധം കാറ്റിൽ ഒഴുകിവന്നു. ആ മണത്തിന് തന്റെ മകൻ വിച്ചുവിന്റെ ബാല്യത്തിന്റെ മണമാണെന്ന് അവൾക്ക് എപ്പോഴും തോന്നും... പത്തു വർഷങ്ങൾക്കു ശേഷം അവൻ വരികയാണ്. നഗരത്തിലെ തിരക്കുകൾക്കിടയിൽ വിദേശത്തെ ജോലിക്കിടയിൽ അവന് വരാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വിളികളിൽ മാത്രം ഒതുങ്ങിപ്പോയ ആ ബന്ധം ഇന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ പോകുന്നു... മാധവിക്കുട്ടിയുടെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു. ഭർത്താവ് മരിക്കുമ്പോൾ വിച്ചുവിന് അഞ്ചു വയസ്സുമാത്രമായിരുന്നു പ്രായം....അന്ന് മുതൽ അവൾ അവന് അമ്മയും അച്ഛനുമായി. മറ്റൊരാളെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും.. എന്റെ മകന് മറ്റൊരു അച്ഛൻ വേണ്ട എന്ന ഉറച്ച തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു... പകൽ മുഴുവൻ പണിയെടുത്തും രാത്രിയിൽ അവനെ ഉറക്കാൻ പാട്ടുപാടിയും അവൾ അവനെ വളർത്തി. അവന്റെ ഓരോ ചെറിയ വിജയങ്ങളും അവളുടേതായിരുന്നു. അവൻ ആദ്യമായി നടന്നപ്പോൾ....ആദ്യമായി അമ്മേ എന്ന് വിളിച്ചപ്പോൾ... സ്കൂളിൽ നിന്ന് ട്രോഫി വാങ്ങി വന്നപ്പോൾ... എല്ലാ ഓർമ്മകളും ഒരു സിനിമാ സീൻ പോലെ അവളുടെ കണ്ണുകളിലൂടെ കടന്നുപോയി.... അമ്മേ ഞാൻ വലുതായാൽ അമ്മയെ ഒരു രാജ്ഞിയെപ്പോലെ നോക്കും... പണ്ട് അവൻ കുഞ്ഞിക്കൈകൾ കൊണ്ട് അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് പറഞ്ഞ വാക്കുകൾ ഇന്നും അവളുടെ കാതിൽ മുഴങ്ങുന്നുണ്ട്.... പഠനം കഴിഞ്ഞു വിച്ചു ജോലി കിട്ടി പോയപ്പോൾ അവളുടെ ലോകം ശൂന്യമായി....ആദ്യം മാസത്തിലൊരിക്കൽ വന്നിരുന്ന അവൻ പിന്നീട് ആറു മാസത്തിലൊരിക്കലായി. ഒടുവിൽ വിദേശത്തേക്ക് പോയതോടെ അത് വർഷത്തിലൊരിക്കലായി ചുരുങ്ങി....പിന്നീട് കോവിഡും തിരക്കുകളും കാരണം വരാൻ കഴിഞ്ഞില്ല.....ഇടയ്ക്ക് എപ്പോഴോ ഫോണിൽ വരുമ്പോൾ അവൻ പറയും.. അമ്മേ അവിടെ തനിച്ചല്ലേ സിറ്റിയിലേക്ക് പോന്നൂടെ?.... പക്ഷേ മാധവിക്കുട്ടിക്ക് ആ മണ്ണും വീടും വിട്ടുപോകാൻ കഴിയില്ലായിരുന്നു. അവിടെയായിരുന്നു അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ....അവൾ നട്ടുനനച്ച ഓരോ ചെടിയും അവളോട് സംസാരിക്കുമായിരുന്നു.... പെട്ടെന്നാണ് ഗേറ്റിനു മുന്നിൽ ഒരു കാർ വന്നുനിന്നത്. മാധവിക്കുട്ടിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു....ചാരുകസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാലുകൾക്ക് ചെറിയൊരു വിറയൽ. കാറിൽ നിന്ന് അവൻ ഇറങ്ങി... വലിയൊരു സ്യൂട്ട്കേസും തോളിലൊരു ബാഗുമായി അവൻ നടന്നു വരുന്നത് അവൾ നോക്കിനിന്നു....പണ്ടത്തെ ആ ചെറിയ കുട്ടിയല്ല ഇപ്പോൾ പക്വതയുള്ള ഒരു പുരുഷൻ... താടിയും മീശയുമൊക്കെ വെച്ച് അവൻ ഒരുപാട് മാറിയിരിക്കുന്നു. എങ്കിലും ആ കണ്ണുകൾ... അവൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ആ കുസൃതി കണ്ണുകൾക്ക് മാറ്റമില്ല.... അമ്മേ...അവൻ വിളിച്ചു... ആ വിളിയിൽ പത്തു വർഷത്തെ കാത്തിരിപ്പിന്റെ എല്ലാ സങ്കടങ്ങളും അലിഞ്ഞുപോയി. അവൻ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. മാധവിക്കുട്ടിയുടെ കണ്ണുകൾ പെയ്തുതുടങ്ങി. ആ നെഞ്ചിലെ ചൂടിന് ഇപ്പോഴും പഴയ അതേ മണമാണെന്ന് അവൾക്ക് തോന്നി. ഒരു രാത്രിയുടെ സംഭാഷണങ്ങൾ അന്ന് രാത്രി അവർ ഒരുപാട് സംസാരിച്ചു. അവൾ അവനായി അവന് ഏറ്റവും ഇഷ്ടപ്പെട്ട ചക്കപ്രഥമനും മീൻ കറിയും ചോറും വെച്ചിരുന്നു....ഓരോ വായ കഴിക്കുമ്പോഴും അവൻ ആസ്വദിക്കുന്നത് കണ്ടപ്പോൾ മാധവിക്കുട്ടിയുടെ വയർ നിറഞ്ഞതുപോലെ... അമ്മ ഒരുപാട് മെലിഞ്ഞുപോയി.. അവൻ അവളുടെ കൈകളിൽ തടവിക്കൊണ്ട് പറഞ്ഞു... അതൊക്കെ പ്രായത്തിന്റെയല്ലേ വിച്ചൂ നീ നന്നായി ഇരുന്നാൽ മതി... അവൾ മറുപടി നൽകി. പിന്നീട് അവൻ തന്റെ യാത്രകളെക്കുറിച്ചും ജോലിയെക്കുറിച്ചും പറഞ്ഞു. പക്ഷേ മാധവിക്കുട്ടി ശ്രദ്ധിച്ചത് അവനുണ്ടായ മാറ്റങ്ങളല്ല മറിച്ച് തന്റെ മകൻ ഇപ്പോഴും ആ പഴയ വിച്ചു തന്നെയാണോ എന്നതായിരുന്നു. ഇടയ്ക്ക് അവൻ ഫോണിൽ നോക്കുമ്പോൾ അവൾക്ക് ചെറിയൊരു പേടി തോന്നും അവൻ വീണ്ടും ആ ലോകത്തേക്ക് മടങ്ങിപ്പോകുമോ എന്ന്. തിരിച്ചുപോകാൻ നേരമായപ്പോൾ വിച്ചു അമ്മയുടെ കൈ പിടിച്ചു... അമ്മേ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാൻ ജോലി രാജിവെച്ചു. നാട്ടിൽ തന്നെ ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. ഇനി അമ്മയെ തനിച്ചാക്കി ഞാൻ എങ്ങും പോകില്ല.... മാധവിക്കുട്ടി ഞെട്ടിപ്പോയി. Ayyo അത്രയും നല്ല ജോലി കളയണമായിരുന്നോ മോനേ?.. വിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു "അമ്മേ പൈസയും കരിയറും ഒക്കെ ഉണ്ടാക്കാം. പക്ഷേ അമ്മയെ എനിക്ക് ഇനി നഷ്ടപ്പെടുത്താൻ വയ്യ... ലോകത്തിന്റെ ഏത് കോണിലിരുന്നാലും ഈ തറവാട്ടിലെ ഉമ്മറത്ത് അമ്മ തരുന്ന ആ സമാധാനം എനിക്ക് കിട്ടില്ല.. അന്ന് രാത്രി മാധവിക്കുട്ടി സമാധാനത്തോടെ ഉറങ്ങി. ജനാലയിലൂടെ വന്ന നിലാവെളിച്ചത്തിന് അമ്മയുടെ സ്നേഹത്തിന്റെ സുഗന്ധമുണ്ടായിരുന്നു... ഒരു അമ്മയ്ക്ക് തന്റെ മകൻ എത്ര വലുതായാലും അവൻ ആ പഴയ കുഞ്ഞുതന്നെയാണ്....ലോകം കീഴടക്കി വന്നാലും അമ്മയുടെ മടിത്തട്ടിലെ ആ നിമിഷമാണ് ഏറ്റവും വലിയ വിജയം... **********ശുഭം ********** ✍️പ്രണയം_തൂലിക #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - ShareChat
അടച്ചിട്ടില്ലാത്ത വീട് (ഹൊറർ short story ) ******************************************** നിശബ്ദതയ്ക്ക് പോലും ഒരു ഭാരമുണ്ടെന്ന് തോന്നിപ്പിക്കുന്ന രാത്രിയായിരുന്നു അത്. കുന്നിൻ ചെരിവിലെ ആ പഴയ തറവാട് വീടിന് ചുറ്റും കാറ്റിൽ ഉലയുന്ന റബ്ബർ മരങ്ങൾ എന്തൊക്കെയോ രഹസ്യങ്ങൾ പരസ്പരം മന്ത്രിക്കുന്നതുപോലെ തോന്നി.... നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുറച്ച് നാൾ സ്വസ്ഥമായി ഇരിക്കാനാണ് വരുൺ ആ വീട് തിരഞ്ഞെടുത്തത്. പക്ഷേ അവിടെ എത്തിയ നിമിഷം മുതൽ അവന്റെ മനസ്സിന് എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.... തുറന്നുകിടക്കുന്ന വാതിൽ ആ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മുൻവാതിൽ ആയിരുന്നു. എത്ര വലിച്ചടച്ചാലും താക്കോൽ ഇട്ടു പൂട്ടിയാലും കുറച്ചു കഴിയുമ്പോൾ അത് മെല്ലെ തുറക്കും... പഴയ വീടല്ലേ മോനേ കട്ടിളയ്ക്ക് എന്തെങ്കിലും ചരിവുണ്ടാകും.. എന്ന് അയൽപക്കത്തെ ദാമോദരൻ നായർ പറഞ്ഞെങ്കിലും വരുണിന് അത് അത്ര വിശ്വസനീയമായി തോന്നിയില്ല. ആദ്യത്തെ രാത്രി വരുൺ നല്ലതുപോലെ വാതിൽ പൂട്ടി ഉറങ്ങാൻ കിടന്നു... അർദ്ധരാത്രി ആയപ്പോൾ താഴത്തെ നിലയിൽ നിന്ന് ഒരു ശബ്ദം കേട്ടു... ക്രീ...ച്ച്...  മരത്തിന്റെ വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം. വരുൺ ഞെട്ടി ഉണർന്നു. ടോർച്ചുമായി താഴെ ചെന്നപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. താൻ ഭദ്രമായി പൂട്ടിയ വാതിൽ മലർക്കെ തുറന്നു കിടക്കുന്നു... പുറത്ത് കൂരിരുട്ട്. കാറ്റില്ല പക്ഷേ മുറ്റത്തെ ഇലകൾ മാത്രം ആരോ ചവിട്ടി നടക്കുന്നതുപോലെ ശബ്ദിക്കുന്നുണ്ടായിരുന്നു... പിറ്റേന്ന് പകൽ മുഴുവൻ വരുൺ ആ വാതിൽ പരിശോധിച്ചു. പക്ഷേ ഒരു തകരാറും കണ്ടില്ല. അന്ന് രാത്രി അവൻ വാതിലിന് മുന്നിൽ ഒരു വലിയ തടി കഷ്ണം വെച്ച് മുട്ടിച്ചു നിർത്തി. എന്നിട്ടും ഫലമുണ്ടായില്ല. പുലർച്ചെ രണ്ട് മണിയായപ്പോൾ വീണ്ടും അതേ ശബ്ദം... ഇത്തവണ വരുൺ ഓടിച്ചെന്നു നോക്കി. തടി കഷ്ണം അവിടെത്തന്നെയുണ്ട് പക്ഷേ വാതിൽ അതിന്റെ ഉള്ളിലൂടെ എന്നോണം പുറത്തേക്ക് തുറന്നു കിടക്കുന്നു... അന്ന് രാത്രി വരുൺ ഒരു കാര്യം ശ്രദ്ധിച്ചു. വീടിന്റെ അകത്തളത്തിലെ കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ പിന്നിൽ ആ വാതിലിനരികിൽ ഒരു നിഴൽ നിൽക്കുന്നത് പോലെ... തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. പക്ഷേ കാറ്റിൽ ഒരു പ്രത്യേക മണം പടരുന്നുണ്ടായിരുന്നു ചന്ദനത്തിരിയുടെയും  പൂക്കളുടെയും മണം.... പിറ്റേന്ന് വരുൺ ദാമോദരൻ നായരെ കണ്ട് കാര്യങ്ങൾ വിശദമായി ചോദിച്ചു. ആദ്യം മടിച്ചെങ്കിലും അദ്ദേഹം ആ സത്യം വെളിപ്പെടുത്തി. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ആ വീട്ടിൽ താമസിച്ചിരുന്ന ഒരു കുടുംബത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.... ആ വീട്ടിലെ വലിയമ്മ എന്നും രാത്രി വാതിൽ തുറന്നിടുമായിരുന്നു. കാണാതെ പോയ തന്റെ മകൻ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിൽ. മകൻ വന്നില്ല പക്ഷേ വലിയമ്മ മരിച്ചിട്ടും ആ വാതിൽ അടഞ്ഞിട്ടില്ല. ആരെങ്കിലും അത് ബലമായി അടയ്ക്കാൻ ശ്രമിച്ചാൽ അവർക്ക് നല്ലതൊന്നും സംഭവിക്കാറില്ല. വരുൺ അത് വെറും കെട്ടുകഥയായി തള്ളിക്കളഞ്ഞു. താൻ ഒരു യുക്തിവാദിയാണെന്ന് സ്വയം വിശ്വസിച്ചുകൊണ്ട് അവൻ അന്ന് രാത്രി ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. വാതിൽ പൂട്ടുക മാത്രമല്ല വലിയൊരു ഇരുമ്പ് ചങ്ങല കൊണ്ട് അത് വരിഞ്ഞു മുറുക്കി പൂട്ടുകയും ചെയ്തു... രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. വീടിനുള്ളിൽ അസാധാരണമായ തണുപ്പ് പടർന്നു. തന്റെ മുറിക്കുള്ളിൽ ഇരിക്കുകയായിരുന്ന വരുൺ പെട്ടെന്ന് ഒരു കരച്ചിൽ കേട്ടു. ഒരു വൃദ്ധയുടെ നേർത്ത വിതുമ്പൽ. അത് താഴത്തെ നിലയിൽ നിന്നായിരുന്നു. ധൈര്യം സംഭരിച്ച് അവൻ താഴേക്ക് നടന്നു. ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ വരുണിന്റ ശ്വാസം നിലച്ചുപോയി. താഴെ തുറന്നു കിടക്കുന്ന വാതിലിന് മുന്നിൽ ഒരു രൂപം നിൽക്കുന്നു. വെളുത്ത മുണ്ടും ചട്ടയും ധരിച്ച ഒരു വൃദ്ധ. അവരുടെ മുടി അഴിഞ്ഞു കിടക്കുന്നു. ചങ്ങലകൾ തറയിൽ പൊട്ടിച്ചിതറിക്കിടക്കുകയായിരുന്നു. ആ രൂപം പതുക്കെ വരുണിന്റ നേരെ തിരിഞ്ഞു. അവരുടെ കണ്ണുകൾ ഉണ്ടായിരുന്നില്ല പകരം രണ്ട് ഇരുണ്ട കുഴികൾ മാത്രം... എന്റെ മോൻ വന്നോ...? ആ ശബ്ദം വരുന്നിന്റെ കാതുകളിലല്ല മറിച്ച് തലയ്ക്കുള്ളിലാണ് മുഴങ്ങിയത്. ഭയം കൊണ്ട് വിറച്ച വരുൺ പിന്നോട്ട് നീങ്ങി... പെട്ടെന്ന് വീടിന്റെ എല്ലാ ജനലുകളും ഒരേസമയം അടഞ്ഞു. പക്ഷേ മുൻവാതിൽ മാത്രം മലർക്കെ തുറന്നുതന്നെ ഇരുന്നു. പുറത്തെ ഇരുട്ടിൽ നിന്ന് അനേകം കൈകൾ വീടിനുള്ളിലേക്ക് നീണ്ടുവരുന്നത് അവൻ കണ്ടു. ആ വലിയമ്മയുടെ പിന്നാലെ മറ്റ് പല രൂപങ്ങളും..ആ വീട് ഒരിക്കലും അടച്ചിടാത്തത് പുറത്തുള്ളവർക്ക് അകത്തേക്ക് വരാനല്ല മറിച്ച് അകത്തുള്ളവർക്ക് പുറത്തുനിന്ന് ആരെയും സ്വീകരിക്കാനാണെന്ന് വരുൺ അപ്പോഴാണ് തിരിച്ചറിഞ്ഞത്... പിറ്റേന്ന് രാവിലെ നാട്ടുകാർ ചെന്ന് നോക്കുമ്പോൾ വീടിന്റെ മുൻവാതിൽ പതിവുപോലെ തുറന്നു കിടക്കുകയായിരുന്നു. പക്ഷേ വീടിനുള്ളിൽ വരുൺ ഉണ്ടായിരുന്നില്ല. അവന്റെ ഫോണും ബാഗും എല്ലാം അവിടെത്തന്നെയുണ്ട്. വരാന്തയിലെ പൊടിയിൽ ഒരു വയോധികയുടെയും ഒരു യുവാവിന്റെയും കാൽപ്പാടുകൾ പുറത്തേക്ക് പോയതായി കാണാമായിരുന്നു... ഇന്നും ആ വഴി പോകുന്നവർ പറയും രാത്രിയിൽ ആ വീട്ടിലെ വാതിൽ അടയ്ക്കാൻ ആരും മുതിരാറില്ലെന്ന്. കാരണം ആ വാതിൽ അടഞ്ഞാൽ പിന്നെ അവിടെ അകപ്പെടുന്നവർക്ക് ഒരിക്കലും പുറംലോകം കാണാൻ കഴിയില്ല....      **********-end-********* പ്രണയ_തൂലിക...... ❤️ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
📔 കഥ - ShareChat
പിറ്റേന്ന് രാവിലെ തലേദിവസത്തെ സങ്കടങ്ങൾ കണ്ണുനീരോടെ കഴുകിക്കളഞ്ഞ് ഉണ്ണിമായ കോളേജിലേക്ക് ഇറങ്ങി....ഇളം മഞ്ഞനിറത്തിലുള്ള ദാവണിയായിരുന്നു വേഷം. പതിവിലും കവിഞ്ഞ ഒരു മൗനം അവളെ പൊതിഞ്ഞിരുന്നു. ബസ് സ്റ്റോപ്പിൽ കാത്തുനിന്ന മാനസി അവളെ കണ്ടതും ഓടി അടുത്തു വന്നു... "എന്താടീ ഇത്? ഇന്നലെ വിളിച്ചപ്പോൾ തന്നെ എനിക്ക് തോന്നി നിന്റെ ശബ്ദത്തിൽ എന്തോ ഒരു പന്തികേട്. ആ കോവിലകത്ത് വല്ലതും നടന്നോ?" മാനസി ഉണ്ണിമായയുടെ തോളിൽ കയ്യിട്ടു ചോദിച്ചു.. ഉണ്ണിമായ ഒന്നും ഒളിച്ചില്ല. ബസ്സിലെ തിരക്കിനിടയിൽ അവൾ മാനസിയോട് എല്ലാം പങ്കുവെച്ചു. രേവതിയുടെ പരിഹാസവും വിഷ്ണു തമ്പ്രാന്റെ ആ കരുതലും പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു... "നീ എന്തിനാടീ ഇങ്ങനെ പേടിക്കുന്നത്?" മാനസി ഗൗരവത്തിൽ പറഞ്ഞു. "നീ അവിടെ മോഷണം നടത്താനല്ലല്ലോ പോയത്. ആ വിഷ്ണു തമ്പ്രാൻ നിന്നെ സപ്പോർട്ട് ചെയ്തല്ലോ അതുമതി. രേവതിയെപ്പോലെയുള്ളവർക്ക് എന്നും അഹങ്കാരം കാണും. നീയത് വിട്ടേക്ക്." കോളേജ് കാമ്പസിലെ ആൽമരച്ചുവട്ടിൽ ഇരിക്കുമ്പോഴും ഉണ്ണിമായയുടെ ശ്രദ്ധ പുസ്തകങ്ങളിലായിരുന്നില്ല. ലക്ചറർ ക്ലാസ്സ് എടുക്കുമ്പോഴും അവളുടെ മനസ്സ് ആ പഴയ കോവിലകത്തെ മാളികപ്പുറത്തായിരുന്നു... "ഉണ്ണിമായേ... നീ എവിടെയാ?" മാനസി അവളെ തട്ടിവിളിച്ചു. "ദാ നോക്കിയേ നിന്നെ നോക്കി ഒരാൾ നിൽക്കുന്നു." ഉണ്ണിമായ ഞെട്ടിത്തിരിഞ്ഞു നോക്കി. കോളേജ് ഗേറ്റിന് അപ്പുറം ആ പഴയ അംബാസഡർ കാർ പാർക്ക് ചെയ്തിരിക്കുന്നു...കാറിന് അരികിലായി വെള്ള മുണ്ടും ഷർട്ടും ധരിച്ച് വിഷ്ണു തമ്പ്രാൻ നിൽക്കുന്നുണ്ടായിരുന്നു... അവൻ കോളേജിലെ ഒരു സുഹൃത്തിനെ കാണാൻ വന്നതായിരുന്നു. പക്ഷേ അവന്റെ കണ്ണുകൾ തിരഞ്ഞത് ആരെയാണെന്ന് അവന് മാത്രമേ അറിയാമായിരുന്നുള്ളൂ... പെട്ടെന്ന് വിഷ്ണുവിന്റെ നോട്ടം ഉണ്ണിമായയുടെ നേരെ തിരിഞ്ഞു. ഉണ്ണിമായയുടെ ഹൃദയം നിലച്ചുപോയി. ഈ കോളേജിന്റെ തിക്കിനും തിരക്കിനും ഇടയിൽ തമ്പ്രാൻ തന്നെ കാണുന്നത് അവൾക്ക് വല്ലാത്തൊരു ഭയമുണ്ടാക്കി. മറ്റുള്ളവർ കണ്ടാൽ എന്തു കരുതും? "അത് നിന്റെ കോവിലകത്തെ തമ്പ്രാൻ തന്നെയല്ലേ?" മാനസി അത്ഭുതത്തോടെ ചോദിച്ചു. "ഇത്രയും ദൂരം നിന്നെ കാണാൻ വന്നതാണോ?" "അല്ല മാനസി... അദ്ദേഹത്തിന് ഇവിടെ വേറെ ആരെങ്കിലും കാണും. നമുക്ക് ക്ലാസ്സിലേക്ക് പോകാം" ഉണ്ണിമായ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു... അവൾ വേഗം ക്ലാസ് മുറിയിലേക്ക് നടന്നു. പക്ഷേ പിന്നിൽ നിന്ന് വിഷ്ണുവിന്റെ നോട്ടം തന്റെ പുറത്തു തറയ്ക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും ജനാല വഴി അവൾ പുറത്തേക്ക് നോക്കി. കാർ അവിടെത്തന്നെ ഉണ്ടായിരുന്നു. വിഷ്ണു തന്റെ സുഹൃത്തിനോട് സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ക്ലാസ് മുറികളിലേക്ക് നോക്കുന്നുണ്ട്. അന്ന് ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ഉണ്ണിമായയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി. തന്നെപ്പോലൊരു പാവം പെൺകുട്ടിയുടെ ജീവിതത്തിലേക്ക് എന്തിനാണ് തമ്പ്രാൻ ഇങ്ങനെ കടന്നുവരുന്നത്? അവൾക്കും അമ്മയ്ക്കും ജീവിക്കാനുള്ള ഒരേയൊരു വഴി ആ കോവിലകമാണ്. ആ വഴിയിൽ തടസ്സങ്ങൾ ഉണ്ടാകുമോ എന്ന ഭയം അവളെ വല്ലാതെ അലട്ടി... "മാനം നോക്കി നിൽക്കാതെ വാടീ" മാനസി അവളെ വലിച്ചുകൊണ്ട് നടന്നു. ബസ്സിൽ കയറുന്നതിന് തൊട്ടുമുമ്പ് ഉണ്ണിമായ ഒന്നുകൂടി തിരിഞ്ഞു നോക്കി. വിഷ്ണു അപ്പോഴും അവിടെ നിൽക്കുന്നുണ്ടായിരുന്നു.... അവൻ പതുക്കെ തന്റെ പോക്കറ്റിൽ നിന്ന് ഒരു കൊച്ചു പുസ്തകം എടുത്തു. അത് ഉണ്ണിമായയുടെ ഡയറിയാണോ? അതോ അവൾ കോവിലകത്ത് മറന്നുവെച്ച നോട്ടുബുക്കാണോ? ദൂരത്തുനിന്ന് അവൾക്ക് അത് വ്യക്തമായില്ല. എങ്കിലും ആ കാഴ്ച അവളുടെ മനസ്സിൽ പുതിയൊരു ആധി നിറച്ചു.... ബസ് സ്റ്റോപ്പിൽ മാനസിയോട് യാത്ര പറഞ്ഞ് പിരിയുമ്പോൾ ഉണ്ണിമായയുടെ മനസ്സ് നിറയെ ആധിയായിരുന്നു. കോളേജ് ഗേറ്റിന് മുന്നിൽ കണ്ട ആ കാറും വിഷ്ണു തമ്പ്രാന്റെ നോട്ടവും അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ചുറ്റുമുള്ള കാടുകളിൽ നിന്നുയരുന്ന പക്ഷികളുടെ ശബ്ദം പോലും അവളെ ഭയപ്പെടുത്തി.... പെട്ടെന്നാണ് ആ കറുത്ത കാർ പതുക്കെ അവളുടെ അരികിലായി വന്നുനിന്നത്. ഉണ്ണിമായ ഞെട്ടിപ്പോയി. റോഡിൽ അധികം ആളുകളില്ലാത്ത നേരമാണ്. കാറിന്റെ ചില്ല് പതുക്കെ താഴ്ന്നു. ഉള്ളിൽ വിഷ്ണു തമ്പ്രാൻ.... അവൾ പേടിച്ച് വഴിമാറി നടക്കാൻ നോക്കിയെങ്കിലും വിഷ്ണു വണ്ടി നിർത്തി പുറത്തിറങ്ങി... "ഉണ്ണിമായേ... ഒന്ന് നിൽക്കൂ" അവന്റെ ശബ്ദത്തിൽ പഴയ ആ ഗാംഭീര്യമില്ലായിരുന്നു പകരം ഒരു വിനയമുണ്ടായിരുന്നു... ഉണ്ണിമായ വിറയ്ക്കുന്ന കൈകൾ മാറോട് ചേർത്ത് പുസ്തകങ്ങൾ മുറുക്കിപ്പിടിച്ച് നിന്നു. അവൾക്ക് തലയുയർത്തി നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല. "തമ്പ്രാൻ... എന്താ ഇവിടെ?" "തമ്പ്രാൻ എന്നൊന്നും വിളിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ലേ? ഞാൻ വിഷ്ണുവാണ്" അവൻ പതുക്കെ പറഞ്ഞു. അവൻ തന്റെ കൈവശമുണ്ടായിരുന്ന ഒരു പൊതി അവൾക്ക് നേരെ നീട്ടി. "ഇത് നീ അന്ന് കോവിലകത്ത് മറന്നുവെച്ച നിന്റെ റെക്കോർഡ് ബുക്കും പേനയുമാണ്. ഇത് തിരഞ്ഞ് നീ വിഷമിക്കേണ്ട എന്ന് കരുതി അമ്മ പറഞ്ഞു കൊണ്ട് കൊടുക്കാൻ അതാണ് എനിക്ക് കോളേജിൽ എന്റെ കൂട്ടുകാരനെ കാണാൻ ഉണ്ടായിരുന്നു അപ്പോൾ തരാം കരുതി പക്ഷെ നീ എന്നെ കാണാതെ പോയി അതുകൊണ്ട് പിറകെ വന്നതാ." അവൾ മടിച്ചു മടിച്ചു അത് വാങ്ങി. "നന്ദി... ഞാൻ കരുതി അത് അവിടെ എവിടെയോ പോയെന്ന്." വിഷ്ണു അൽപ്പനേരം മൗനമായി അവളെ നോക്കി നിന്നു. പിന്നെ പതുക്കെ ചോദിച്ചു.. "അന്ന് രേവതി പറഞ്ഞതൊന്നും നീ മനസ്സിൽ വെക്കരുത്. അവൾക്ക് കുറച്ച് അഹങ്കാരം കൂടുതലാണ്. നിന്നെ വിഷമിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല." "എനിക്കറിയാം... എങ്കിലും ഞങ്ങളൊക്കെ വെറും വേലക്കാർ അല്ലേ. ഞങ്ങൾക്ക് ഇത്തരം വാക്കുകൾ കേൾക്കാൻ വിധിക്കപ്പെട്ടവരാണ്" ഉണ്ണിമായയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു. "അങ്ങനെ പറയരുത്. നീ പഠിക്കുന്ന കുട്ടിയാണ്. നിന്റെ സ്വപ്നങ്ങൾ വലുതായിരിക്കണം" വിഷ്ണുവിന്റെ വാക്കുകളിൽ വല്ലാത്തൊരു ഊഷ്മളത ഉണ്ടായിരുന്നു.... പെട്ടെന്നാണ് ദൂരെ നിന്ന് ഒരു സൈക്കിളിന്റെ മണിമുഴക്കം കേട്ടത്. ആരോ വരുന്നുണ്ട്..ഉണ്ണിമായ പരിഭ്രമിച്ചു. "തമ്പ്രാൻ വേഗം പൊയ്ക്കോളൂ... ആരെങ്കിലും കണ്ടാൽ അത് വലിയ പ്രശ്നമാകും. എന്റെ അമ്മയ്ക്ക് അവിടെ ജോലി ഉള്ളതാണ്." വിഷ്ണുവിന് അവളുടെ ഭയം മനസ്സിലായി. അവൻ പതുക്കെ കാറിലേക്ക് കയറി. കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് അവൻ ഒന്നുകൂടി അവളെ നോക്കി. "നാളെ കോവിലകത്ത് വിശേഷമുണ്ട്. നീ വരണമെന്ന് അമ്മ പറഞ്ഞു. പേടിക്കാതെ വരണം." കാർ ദൂരേക്ക് മറയുന്നത് വരെ ഉണ്ണിമായ അവിടെത്തന്നെ നിന്നു. അവളുടെ ഹൃദയം ഒരു ചെണ്ട കൊട്ടുന്നത് പോലെ മിടിക്കുന്നുണ്ടായിരുന്നു. തമ്പ്രാൻ തനിക്ക് വേണ്ടി ഇത്രയും ദൂരം വന്നുവെന്നത് വിശ്വസിക്കാൻ അവൾക്കായില്ല.... വീട്ടിലെത്തിയപ്പോൾ ലക്ഷ്മി അമ്മ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. "എന്താ മോളെ ഇത്ര വൈകിയത്?" "അത്... കോളേജിൽ കുറച്ച് നോട്ടുകൾ എഴുതാൻ ഉണ്ടായിരുന്നു അമ്മേ" ഉണ്ണിമായ കള്ളം പറഞ്ഞു... ജീവിതത്തിലാദ്യമായി അമ്മയോട് ഒരു കള്ളം പറയേണ്ടി വന്നതിൽ അവളുടെ മനസ്സ് വേദനിച്ചു. എങ്കിലും വിഷ്ണു തമ്പ്രാനുമായുള്ള ഈ കൂടിക്കാഴ്ച ആരോടും പറയാൻ കഴിയാത്ത ഒരു രഹസ്യമായി അവൾ ഉള്ളിൽ ഒളിപ്പിച്ചു... രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വിഷ്ണുവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൾ പതുക്കെ തന്റെ ഡയറി തുറന്നു. അന്ന് അവൾ ഒരേയൊരു വരി മാത്രം എഴുതി... "ആകാശത്തെ സൂര്യൻ മണ്ണിലെ ഒരു തുളസിത്തറയെ നോക്കി പുഞ്ചിരിച്ചതുപോലെ..." തുടരും....... 💖 ✍️പ്രണയ_തൂലിക........ ❣️ പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/DudcHQQe90b ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! പ്രതിലിപി ഫോളോ ചെയ്യൂ plz...... ഒരു റിവ്യൂ എഴുതു.... #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #👨‍👩‍👧‍👦 കുടുംബം
💌 പ്രണയം - Qile:iongoo Qile:iongoo - ShareChat
#❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #😍 ആദ്യ പ്രണയം
❤ സ്നേഹം മാത്രം 🤗 - ShareChat
00:34
#💌 പ്രണയം #😞 വിരഹം #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗
💌 പ്രണയം - ShareChat
00:53
My frist archivement in prathilpi പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/dzqadI7S6Zb ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #📔 കഥ #💔 നീയില്ലാതെ
📝 ഞാൻ എഴുതിയ വരികൾ - ShareChat