Rafseena Namaf
ShareChat
click to see wallet page
@rafseenanamaf
rafseenanamaf
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
ഭാഗം 15 രാത്രിയിലെ കനത്ത മഴയിൽ മാളവികയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് വലിയൊരു വെല്ലുവിളിയായി മാറി. ഒരു വശത്ത് വേദന കൊണ്ട് പുളയുന്ന മാളവിക മറുവശത്ത് അവരെ തടയാൻ കാത്തുനിൽക്കുന്ന മഹിയും സംഘവും. ബദ്രി മാളവികയെ കാറിൽ കയറ്റി. അജയ് ആണ് വണ്ടിയോടിച്ചിരുന്നത്. മഴ കാരണം കാഴ്ച മങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു വിജനമായ വളവിൽ വെച്ച് രണ്ട് കാറുകൾ അവരുടെ വണ്ടിക്ക് കുറുകെ വന്നു നിന്നു. മഹിയും അവന്റെ ഗുണ്ടകളുമായിരുന്നു അത്. "ബദ്രി നീ ഇന്ന് ഈ ഹോസ്പിറ്റലിൽ എത്തില്ല. നിന്റെ അവകാശി ഈ മഴയത്ത് ഇവിടെ തീരും" മഹി പുറത്തിറങ്ങി അലറി. ബദ്രി കാറിൽ നിന്ന് പുറത്തിറങ്ങി. അവന്റെ കണ്ണുകളിൽ തീയായിരുന്നു. "അജയ് നീ വണ്ടി തിരിച്ച് ഗ്രാമത്തിലെ ആ ചെറിയ ക്ലിനിക്കിലേക്ക് വിട്. ഇവരെ ഞാൻ നോക്കിക്കോളാം.". ബദ്രി തന്റെ കയ്യിലുണ്ടായിരുന്ന റെഞ്ച് എടുത്ത് മഹിയുടെ നേരെ തിരിഞ്ഞു. തന്റെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ബദ്രി ഒരു പോരാളിയായി മാറി. ഗുണ്ടകൾ ബദ്രിയെ വളഞ്ഞു. പക്ഷേ, ഓരോ അടിയിലും മാളവികയുടെ വേദനയോർത്ത ബദ്രിക്ക് പത്തിരട്ടി കരുത്ത് തോന്നി. അവൻ അവരെ ഓരോരുത്തരെയായി വീഴ്ത്തി. മഹിയുടെ നെഞ്ചിന് നേരെ ബദ്രി ഒരു ചവിട്ടു നൽകി. "എന്റെ കുടുംബത്തെ തൊടാൻ വന്നാൽ നീ ജീവനോടെ ഉണ്ടാവില്ല മഹി!" ബദ്രി മഹിയെ നിലത്തിട്ട് അടിച്ചു. ആ സമയം കൊണ്ട് അജയ് മറ്റൊരു വഴിയിലൂടെ കാർ ഓടിച്ചു പോയി. ബദ്രി അവരെ വീഴ്ത്തിയ ശേഷം ഒരു ബൈക്ക് തട്ടിയെടുത്ത് കാറിന് പിന്നാലെ പാഞ്ഞു. ഹോസ്പിറ്റലിൽ എത്താൻ കഴിയാത്തതിനാൽ ഗ്രാമത്തിലെ ഒരു ചെറിയ മെറ്റേണിറ്റി ക്ലിനിക്കിലാണ് മാളവികയെ എത്തിച്ചത്. സൗകര്യങ്ങൾ കുറവായിരുന്നു. ഡോക്ടർ പരിഭ്രമിച്ചു. "ബ്ലഡ്‌ പ്രഷർ വളരെ കൂടുതലാണ്, റിസ്കാണ്." ബദ്രി അവിടെ ഓടിയെത്തി. അവൻ മാളവികയുടെ കൈകളിൽ മുറുകെ പിടിച്ചു. "മാളൂ, നീ തോൽക്കരുത്. എനിക്ക് നിന്നെ വേണം." ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് ബദ്രി തകർന്നിരുന്നു. വിശ്വനാഥനും ദേവയാനി അമ്മയും അവിടെയെത്തി പ്രാർത്ഥനയോടെ നിന്നു. മണിക്കൂറുകൾക്ക് ശേഷം ഉള്ളിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. നഴ്സ് കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നു. "ആൺകുട്ടിയാണ്! അമ്മയും കുഞ്ഞും സുരക്ഷിതരാണ്." ബദ്രിയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകി. അവൻ തന്റെ മകനെ ആദ്യമായി കയ്യിലെടുത്തു. "ഋഷി......  ഋഷി ബദ്രിനാഥ്," ബദ്രി മകന് പേരിട്ടു... മാളവിക കണ്ണ് തുറന്നപ്പോൾ കണ്ടത് തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന കുഞ്ഞിനെ നോക്കി നിൽക്കുന്ന ബദ്രിയെയാണ്. അവരുടെ ജീവിതത്തിലെ എല്ലാ പോരാട്ടങ്ങൾക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു ആ കുഞ്ഞ്. കുഞ്ഞ് ജനിച്ച വാർത്ത അറിഞ്ഞ ശങ്കർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ അജയ് പോലീസ് സഹായത്തോടെ വിമാനത്താവളത്തിൽ വെച്ച് അയാളെ പിടികൂടി. മഹിയെ ബദ്രി നേരത്തെ തന്നെ പോലീസിന് ഏൽപ്പിച്ചിരുന്നു... ശങ്കർ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ലാപ്‌ടോപ്പ് അജയ് കണ്ടെടുത്തു. അതോടെ വിശ്വ ഗ്രൂപ്പിന് മേലുള്ള എല്ലാ ആരോപണങ്ങളും നീങ്ങി. ശങ്കറും മഹിയും ജയിലിലായി. വിനയ് ഭയന്ന് ഒളിവിൽ പോയി. മാളവികയും കുഞ്ഞും തറവാട്ടിലേക്ക് തിരിച്ചെത്തി. വലിയൊരു ആനയെ എഴുന്നള്ളിച്ചാണ് ഗ്രാമവാസികൾ അവരെ സ്വീകരിച്ചത്. മുത്തശ്ശൻ കുഞ്ഞിന്റെ കാതിൽ മന്ത്രങ്ങൾ ചൊല്ലി. തറവാട് വീണ്ടും സന്തോഷത്താൽ നിറഞ്ഞു. ബദ്രി മാളവികയെ നോക്കി പതുക്കെ പറഞ്ഞു "മാളൂ, അന്ന് നമ്മൾ ആ കരാറിൽ ഒപ്പിടുമ്പോൾ ഞാൻ വിചാരിച്ചില്ല എന്റെ ജീവിതം ഇത്ര മനോഹരമാകുമെന്ന്." മാളവിക പുഞ്ചിരിച്ചു. "ആ കരാർ വെറും കടലാസായിരുന്നു ബദ്രിയേട്ടാ. പക്ഷേ ഈ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ ജീവനുള്ള കരാറാണ്." തുടരും... #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #😍 ആദ്യ പ്രണയം
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat
മാളവികയുടെ ഗർഭകാലം ആഘോഷമാക്കാൻ വിശ്വനാഥൻ തീരുമാനിച്ചപ്പോൾ ശങ്കർ അങ്ങോട്ട് എത്തി. പുറമെ വലിയ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ശങ്കറിന്റെ ഉള്ളിൽ തീയായിരുന്നു. ബദ്രിക്ക് ഒരു കുട്ടി ജനിച്ചാൽ വിശ്വ ഗ്രൂപ്പിന്റെ ഷെയറുകളിൽ ശങ്കറിനുള്ള സ്വാധീനം കുറയും. ബദ്രി നീ ഇപ്പോൾ കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. പക്ഷേ ബിസിനസ്സ് നോക്കാൻ എനിക്ക് വിശ്വസിക്കാവുന്ന ഒരാളെ ഏൽപ്പിക്കണം ശങ്കർ തന്ത്രപരമായി പറഞ്ഞു. തന്റെ മകനെ കമ്പനിയുടെ തലപ്പത്ത് കൊണ്ടുവരാനുള്ള ശങ്കറിന്റെ ആദ്യ നീക്കമായിരുന്നു അത്. ശങ്കർ വിശ്വനാഥനോട് സംസാരിക്കുന്നത് മാളവിക ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശങ്കറിന്റെ കണ്ണുകളിലെ വഞ്ചന അവൾ തിരിച്ചറിഞ്ഞു. ബദ്രിയേട്ടാ ശങ്കർ അങ്കിളിനെ അമിതമായി വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ മാറ്റമുണ്ട് മാളവിക ബദ്രിയോട് രഹസ്യമായി പറഞ്ഞു... ബദ്രി അത് ചിരിച്ചു തള്ളി. മാളൂ അച്ഛന്റെ ഏറ്റവും പഴയ സുഹൃത്താണ് അദ്ദേഹം. നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണ്." എന്നാൽ മാളവികയുടെ ഉള്ളിലെ ആപൽസൂചന ശരിയായിരുന്നു. ബദ്രിയെ തകർക്കാൻ തനിക്ക് തനിച്ച് കഴിയില്ലെന്ന് മനസ്സിലാക്കിയ ശങ്കർ രഹസ്യമായി വിനയ്യെ പോയി കണ്ടു. വിനയ്നമുക്ക് രണ്ടുപേർക്കും ബദ്രിയെ വീഴ്ത്തണം. നീ അവന്റെ സ്വത്തുക്കൾ ലക്ഷ്യം വെച്ചോ എനിക്ക് കമ്പനിയുടെ അധികാരം മതി ശങ്കർ കരാർ ഉറപ്പിച്ചു. ശങ്കർ കമ്പനിയുടെ രഹസ്യ ഫയലുകൾ വിനയ്യ്ക്ക് ചോർത്തി നൽകാൻ തുടങ്ങി. വിശ്വ ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റുകൾ ഒന്നൊന്നായി പരാജയപ്പെടാൻ ഇത് കാരണമായി. ഒരു രാത്രിയിൽ തറവാട്ടിലെ രേഖകൾ സൂക്ഷിച്ച മുറിയിൽ ആരോ അതിക്രമിച്ചു കയറി. സെക്യൂരിറ്റി ഉറക്കത്തിലായിരുന്നു. ശങ്കർ നൽകിയ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വിനയ്യുടെ ഗുണ്ടകൾ പ്രധാനപ്പെട്ട ചില ആധാരങ്ങൾ മോഷ്ടിച്ചു. ശബ്ദം കേട്ട് മാളവിക എഴുന്നേറ്റു വന്നു. ഇരുട്ടിൽ മാസ്ക് ധരിച്ച ഒരാളെ കണ്ട് അവൾ നിലവിളിക്കാൻ തുടങ്ങിയെങ്കിലും അയാൾ അവളുടെ വായ പൊത്തിപ്പിടിച്ചു. മിണ്ടിപ്പോകരുത് മിണ്ടിയാൽ നിന്റെ വയറ്റിലുള്ളത് പുറംലോകം കാണില്ല.. അയാൾ ഭീഷണിപ്പെടുത്തി. ഭയം തോന്നിയെങ്കിലും തന്റെ കുഞ്ഞിന് വേണ്ടിയുള്ള കരുത്ത് മാളവിക സംഭരിച്ചു. അവൾ അയാളുടെ കയ്യിൽ ശക്തിയായി കടിക്കുകയും അടുത്തിരുന്ന വിളക്ക് എടുത്ത് അയാളുടെ തലയ്ക്ക് അടിക്കുകയും ചെയ്തു. ബദ്രിയും അജയ്യും ഓടി വരുമ്പോഴേക്കും അയാൾ രക്ഷപ്പെട്ടെങ്കിലും അയാളുടെ പോക്കറ്റിൽ നിന്ന് ഒരു വിസിറ്റിംഗ് കാർഡ് താഴെ വീണു... ബദ്രി അത് എടുത്തു നോക്കി അത് ശങ്കറിന്റെ പേഴ്സണൽ ഓഫീസിലെ അഡ്രസ്സ് ആയിരുന്നു.. ശങ്കർ അങ്കിൾ...? ബദ്രി അവിശ്വസനീയതയോടെ ആ കാർഡിലേക്ക് നോക്കി നിന്നു. മാളവിക പറഞ്ഞത് സത്യമായിരുന്നു എന്ന് അയാൾക്ക് മനസ്സിലായി. തന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത് തന്നെ ചതിച്ചിരിക്കുന്നു. തുടരും... #💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💑 Couple Goals 🥰 - Contract Iarriage Contract Iarriage - ShareChat
ടെറസ്സിലെ ആ രാത്രിക്ക് ശേഷം റയാനും യാമിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. എങ്കിലും റയാൻ എപ്പോഴും ഒരു അകലം പാലിക്കാൻ ശ്രമിച്ചിരുന്നു. അവന്റെ ഉള്ളിലെ 'മൃഗം' എപ്പോഴാണ് പുറത്തുവരിക എന്ന് അവന് തന്നെ അറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെ യാമി ഓഫീസിൽ എത്തിയപ്പോൾ റയാൻ തന്റെ ക്യാബിനിൽ ഗൗരവത്തോടെ ഇരിക്കുകയായിരുന്നു. ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി. "Good morning Sir" യാമി പുഞ്ചിരിയോടെ പറഞ്ഞു. റയാൻ തല ഉയർത്തി അവളെ നോക്കി. "Morning, Yami. ഇന്നലത്തെ കാര്യങ്ങൾ ആരോടും പറയരുത്. Especially about the shooter and... and my change." "Don't worry, റയാൻ. I promise. പക്ഷേ നിന്റെ ആ മുറിവ്? അത് എങ്ങനെയുണ്ട്?" യാമി ഉത്കണ്ഠയോടെ ചോദിച്ചു. റയാൻ തന്റെ തോളിലെ മുറിവിലേക്ക് നോക്കി. അത്ഭുതകരമെന്നോണം ആ മുറിവ് ഉണങ്ങിക്കഴിഞ്ഞിരുന്നു. "It's healed, Yami. എന്റെ ശരീരം സാധാരണക്കാരെപ്പോലെയല്ല. It recovers fast." യാമിക്ക് അത്ഭുതം തോന്നി. അവൾ അവന്റെ അടുത്തേക്ക് നടന്നു. "നീ ആരാണെന്ന് എനിക്ക് അറിയണം റയാൻ. You are not just a businessman. ഈ ശക്തി ഈ മാറ്റം... ഇതിന് പിന്നിൽ എന്താണ്?" റയാൻ എഴുന്നേറ്റു ജനലിലൂടെ പുറത്തേക്ക് നോക്കി. "അതൊരു വലിയ കഥയാണ് യാമി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ശാപം. My past is filled with blood and pain. അത് കേൾക്കാൻ മാത്രം നീ തയ്യാറാണോ?"                ✨✨✨ അതേസമയം യാമിയുടെ വീട്ടിൽ അച്ഛൻ രാധാകൃഷ്ണൻ വല്ലാത്തൊരു ആധിയിലായിരുന്നു. ജീവൻ (റയാന്റെ ശത്രു) അയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. "നിന്റെ മകൾ ആരുടെ കൂടെയാണ് നടക്കുന്നത് എന്ന് നിനക്കറിയാമോ? റയാൻ ഒരു മനുഷ്യനല്ല. അവൾ വലിയൊരു അപകടത്തിലേക്കാണ് പോകുന്നത്. അവളെ അവിടെ നിന്ന് മാറ്റിക്കോ ഇല്ലെങ്കിൽ നീ ഖേദിക്കും. ജീവന്റെ വാക്കുകൾ രാധാകൃഷ്ണനെ ഭയപ്പെടുത്തി. രാധാകൃഷ്ണൻ കാവേരിയോട് പറഞ്ഞു "എനിക്ക് ആ റയാനെ അത്ര വിശ്വാസമില്ല. അയാൾ വന്നപ്പോൾ തന്നെ എനിക്ക് എന്തോ ഒരു വശപ്പിശക് തോന്നിയിരുന്നു. യാമിയെ ആ ജോലിയിൽ നിന്ന് മാറ്റണം." അന്ന് വൈകുന്നേരം യാമി വീട്ടിലെത്തിയപ്പോൾ അച്ഛൻ അവളെ തടഞ്ഞുനിർത്തി. "മോളേ, നീ ആ ജോലിക്ക് ഇനി പോകണ്ട. നമുക്ക് വേറെ എവിടെയെങ്കിലും ജോലി നോക്കാം." യാമി ഞെട്ടിപ്പോയി. "അതെന്താ അച്ഛാ? പെട്ടെന്ന് ഇങ്ങനെ പറയാൻ?". "റയാൻ സാർ അത്ര നല്ല ആളല്ല എന്ന് ചിലർ പറയുന്നു. എനിക്ക് പേടിയാവുന്നു." യാമിക്ക് മനസ്സിലായി ഇത് വിക്രമിന്റെ പണിയാണെന്ന്. "അച്ഛാ അതൊക്കെ വെറുതെ പറയുന്നതാ. റയാൻ സാർ എന്നെ എത്ര തവണ രക്ഷിച്ചിട്ടുണ്ടെന്നോ? അച്ഛൻ വിശ്വസിക്കണം." രമ്യയും ഈ സംസാരത്തിനിടയിലേക്ക് വന്നു. "അച്ഛാ, യാമിക്ക് അവനെ ഇഷ്ടമാണെന്ന് തോന്നുന്നു. അവളുടെ കണ്ണുകളിൽ അത് കാണാം." രാധാകൃഷ്ണൻ ദേഷ്യത്തോടെ മുറിയിലേക്ക് പോയി. യാമി ആകെ തകർന്നുപോയി. തന്റെ പ്രണയത്തിന് സ്വന്തം കുടുംബം തന്നെ തടസ്സമാകുന്നത് അവൾക്ക് സഹിക്കാനായില്ല.              ✨✨✨✨✨ യാമിക്ക് രാത്രി ബെല്ലയുടെ ഒരു കോൾ വന്നു. ബെല്ലയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "യാമി ചേച്ചി... വേഗം ഇങ്ങോട്ട് വരുമോ? റയാൻ... അവൻ മുറിക്കുള്ളിൽ ആരോടും സംസാരിക്കുന്നില്ല. വിചിത്രമായ എന്തൊക്കെയോ ശബ്ദങ്ങൾ അവിടെ കേൾക്കുന്നുണ്ട്. മമ്മിയും ഡാഡിയും പേടിച്ചു ഇരിക്കുകയാണ്. ചേച്ചി വന്നാൽ ഒരുപക്ഷേ അവൻ വാതിൽ തുറക്കും." യാമി ഒന്നും ആലോചിച്ചില്ല. അച്ഛൻ കാണാതെ അവൾ വീട്ടിൽ നിന്നിറങ്ങി. ഒരു ടാക്സി വിളിച്ച് നേരെ റയാന്റെ ബംഗ്ലാവിലേക്ക് തിരിച്ചു. ബംഗ്ലാവിനു മുന്നിൽ എത്തിയപ്പോൾ അവിടെ വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു. ബെല്ല വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. "ചേച്ചി, അവൻ മുകളിലുണ്ട്. Please do something!" യാമി മുകളിലേക്ക് ഓടിക്കയറി. റയാന്റെ മുറിയുടെ വാതിൽക്കൽ നിന്ന് അവൾ കേട്ടത് ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെയുള്ള ശബ്ദമായിരുന്നു. അവൾ വാതിലിൽ തട്ടി. "റയാൻ ഇത് ഞാനാണ് യാമി. വാതിൽ തുറക്കൂ... Please!" കുറച്ചു സമയം നിശബ്ദതയായിരുന്നു. പിന്നീട് മെല്ലെ വാതിൽ തുറന്നു. മുറിക്കുള്ളിൽ ഇരുട്ടായിരുന്നു. മുറിയിലെ സാധനങ്ങളെല്ലാം തകർന്നു കിടക്കുന്നു. റയാൻ മുറിയുടെ ഒരു മൂലയിൽ തലയിൽ കൈ വെച്ച് ഇരിക്കുകയായിരുന്നു. അവന്റെ കണ്ണുകൾ ചുവന്നിട്ടില്ലെങ്കിലും, മുഖത്ത് വല്ലാത്തൊരു ഭയമുണ്ടായിരുന്നു. "നീ എന്തിനാ ഇങ്ങോട്ട് വന്നത് യാമി? I told you, I'm dangerous!" യാമി അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈകൾ പിടിച്ചു. "എനിക്ക് പേടിയില്ല റയാൻ. എനിക്ക് നിന്നെ മാറ്റണം. ഈ അവസ്ഥയിൽ നിന്ന് നിന്നെ മോചിപ്പിക്കണം." റയാൻ അവളെ നോക്കി. "അതിന് സാധിക്കില്ല യാമി. എന്നെ ഉപേക്ഷിച്ച എന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് പോലും ഇതിന് മറുപടി അറിയില്ലായിരുന്നു. ഇതെന്റെ രക്തത്തിൽ ഉള്ളതാണ്." പെട്ടെന്ന് ജനലിലൂടെ ഒരു കല്ല് അകത്തേക്ക് തെറിച്ചു വീണു. അതിൽ ഒരു കുറിപ്പമുണ്ടായിരുന്നു.... "റയാൻ നിന്റെ രഹസ്യം ലോകം അറിയാൻ പോകുന്നു. നാളെ രാവിലെ നിന്റെ വീടിനു മുന്നിൽ മാധ്യമങ്ങൾ ഉണ്ടാകും. നീ ഒരു ഡ്രാക്കുളയാണെന്ന് ഞങ്ങൾ തെളിയിക്കും." -ജീവൻ. റയാൻ ആ കുറിപ്പ് ചീന്തിയെറിഞ്ഞു. അവന്റെ മുഖത്ത് പഴയ ആ ക്രൂരത മടങ്ങി വന്നു. "ജീവൻ... അവൻ എന്റെ ക്ഷമ പരീക്ഷിക്കുകയാണ്. അവനെ ഞാൻ വെറുതെ വിടില്ല." യാമി അവനെ തടഞ്ഞു... "വേണ്ട റയാൻ, നീ അങ്ങോട്ട് പോയാൽ അവൻ ഉദ്ദേശിക്കുന്നത് നടക്കും. നമുക്ക് വേറെ വഴി നോക്കാം." Continue...... Plz review and Rateing, ❣️ #📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #💔 നീയില്ലാതെ #📔 കഥ #❤ സ്നേഹം മാത്രം 🤗
📝 ഞാൻ എഴുതിയ വരികൾ - WNNIMNIBRNNNNN WNNIMNIBRNNNNN - ShareChat
മാളവിക ഗർഭിണിയാണെന്ന വാർത്ത മാണിക്യമംഗലം തറവാട്ടിൽ വലിയൊരു മാറ്റം കൊണ്ടുവന്നു. ബദ്രി ഇപ്പോൾ മാളവികയെ ഒരു നിമിഷം പോലും തനിച്ചാക്കാറില്ല. ഓഫീസിലെ തിരക്കുകൾക്കിടയിലും അവൻ ഇടയ്ക്കിടെ ഫോൺ വിളിച്ച് അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കും. "ബദ്രിയേട്ടാ, എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങളിങ്ങനെ പേടിക്കല്ലേ," മാളവിക ചിരിച്ചുകൊണ്ട് പറയും. പക്ഷേ ദേവയാനി അമ്മയ്ക്ക് നിർബന്ധമായിരുന്നു. "മാളൂ നീ ഇനി പടിക്കെട്ടുകൾ അധികം കയറരുത്. ഈ തറവാട്ടിലെ അടുത്ത തലമുറയാണ് നിന്റെ ഉള്ളിൽ വളരുന്നത്." വീട്ടിലെ എല്ലാവരുടെയും സ്നേഹത്തിന് നടുവിൽ മാളവിക ഒരു രാജകുമാരിയെപ്പോലെ കഴിഞ്ഞു.            ✨✨✨✨ മാളവികയുടെ സന്തോഷം വിനയ്യെ കൂടുതൽ പ്രകോപിപ്പിച്ചു. ബദ്രിക്ക് ഒരു അവകാശി വരുന്നത് തന്റെ തകർച്ചയാണെന്ന് അവൻ വിശ്വസിച്ചു. വിനയ് രഹസ്യമായി സ്വപ്നയെ വിളിച്ചു. "സ്വപ്നാ ആ കുഞ്ഞ് ജനിക്കാൻ പാടില്ല. അത് നടന്നാൽ ബദ്രി എല്ലാം ആ കുട്ടിയുടെ പേരിലാക്കും. നമുക്ക് ഒന്നും കിട്ടില്ല." സ്വപ്ന ഇതിനായി ഒരു പുതിയ കെണി ഒരുക്കി. മാളവിക പതിവായി പോകുന്ന ഹോസ്പിറ്റലിലെ ഒരു നഴ്സിനെ അവൾ പണം കൊടുത്ത് സ്വാധീനിച്ചു. അജയ് ഒരു ദിവസം വിനയ്യെയും സ്വപ്നയെയും ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ച് കണ്ടു. അവർ എന്തോ ഗൂഢാലോചന നടത്തുകയാണെന്ന് അവന് തോന്നി. അവൻ ഉടനെ ബദ്രിയെ വിവരം അറിയിച്ചു. ബദ്രിയേട്ടാ അവർ എന്തോ വലിയ പ്ലാനിലാണ്. മാളവികയുടെ കാര്യത്തിൽ നമ്മൾ ഇരട്ടി ശ്രദ്ധിക്കണം... അജയ് മുന്നറിയിപ്പ് നൽകി. ബദ്രി അന്ന് മുതൽ മാളവികയുടെ സുരക്ഷയ്ക്കായി ഒരു ലേഡി ഗാർഡിനെക്കൂടി ഏർപ്പാടാക്കി.... മാളവികയുടെ മൂന്നാം മാസത്തെ സ്കാനിംഗിനായി അവർ ഹോസ്പിറ്റലിൽ എത്തി. അവിടെ വെച്ച് സ്വപ്ന ഏർപ്പാടാക്കിയ നഴ്സ് മാളവികയ്ക്ക് ഒരു ജൂസ് നൽകാൻ ശ്രമിച്ചു..... മാഡം ഇത് ഡോക്ടർ തരാൻ പറഞ്ഞതാണ്.... അവൾ പറഞ്ഞു. മാളവിക ആ ഗ്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ ബദ്രിയുടെ ഫോൺ അടിച്ചു. ആ വെപ്രാളത്തിനിടയിൽ ഗ്ലാസ് താഴെ വീണു പൊട്ടി. തറയിൽ വീണ ജൂസ് പതഞ്ഞു പൊങ്ങുന്നത് കണ്ട ബദ്രി ഞെട്ടിപ്പോയി. അതിൽ മാരകമായ എന്തോ കലർത്തിയിട്ടുണ്ടെന്ന് അവന് മനസ്സിലായി... ബദ്രി ഉടനെ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ വിളിച്ച് ആ നഴ്സിനെ പിടികൂടി. പോലീസിന്റെ ചോദ്യം ചെയ്യലിൽ അവൾ സത്യം വിളിച്ചു പറഞ്ഞു. സ്വപ്നയാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ ബദ്രിയുടെ നിയന്ത്രണം വിട്ടു..... അവൻ നേരെ സ്വപ്നയുടെ വീട്ടിലേക്ക് പാഞ്ഞു... സ്വപ്നാ എന്നെ തകർക്കാൻ നോക്കിയപ്പോൾ ഞാൻ ക്ഷമിച്ചു. പക്ഷേ എന്റെ കുഞ്ഞിനെ തൊടാൻ നോക്കിയാൽ നിന്റെ അന്ത്യം ഈ ബദ്രി കുറിക്കും ബദ്രിയുടെ ആ രൂപം കണ്ട് സ്വപ്ന വിറച്ചുപോയി.... ✨✨✨✨✨✨✨✨✨✨✨ മാസങ്ങൾ കടന്നുപോയി. അഞ്ചാം മാസമായപ്പോൾ മാളവികയ്ക്ക് തന്റെ ഉള്ളിൽ കുഞ്ഞിന്റെ ആദ്യത്തെ അനക്കം അനുഭവപ്പെട്ടു. അവൾ ബദ്രിയുടെ കൈ പിടിച്ച് തന്റെ വയറിൽ വെച്ചു. ബദ്രിയുടെ കണ്ണുകൾ വിടർന്നു. ആ കുഞ്ഞു ജീവന്റെ സ്പന്ദനം അറിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം ഉടലെടുത്തു. "മാളൂ... ഇത്... ഇത് അത്ഭുതമാണ്" ബദ്രി ആനന്ദക്കണ്ണീരോടെ മാളവികയെ ചേർത്തുപിടിച്ചു. ✨✨ തുടരും #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💔 നീയില്ലാതെ #💑 Couple Goals 🥰
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat
സ്വപ്ന ജയിലിലാണെങ്കിലും അവൾക്ക് വേണ്ട സഹായങ്ങൾ പുറത്തുനിന്ന് കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നു... ബദ്രി തന്റെ രഹസ്യ അന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് സ്വപ്നയുടെ സന്ദർശക പട്ടിക പരിശോധിച്ചു. അവിടെ ഒരു പേര് കണ്ട് ബദ്രി സ്തംഭിച്ചുപോയി ശങ്കർ. വിശ്വ ഗ്രൂപ്പിന്റെ ഏറ്റവും വിശ്വസ്തനായ ലീഗൽ അഡ്വൈസറാണ് ശങ്കർ. വർഷങ്ങളായി വിശ്വനാഥന്റെ കൂടെയുള്ളയാൾ. "ശങ്കർ അങ്കിൾ എന്തിനാണ് സ്വപ്നയെ കാണാൻ പോകുന്നത്?" ബദ്രി മാളവികയോട് ചോദിച്ചു. മാളവികയ്ക്കും അത് വിശ്വസിക്കാനായില്ല. "ബദ്രിയേട്ടാ, നമുക്ക് ആരെയും പെട്ടെന്ന് സംശയിക്കാൻ പറ്റില്ല. പക്ഷേ മുത്തശ്ശൻ പറഞ്ഞത് പോലെ ജാഗ്രത വേണം." മുത്തശ്ശൻ ശങ്കറെ പരീക്ഷിക്കാൻ ഒരു വഴി കണ്ടെത്തി. ഒരു വ്യാജ ബിസിനസ്സ് കരാർ തയ്യാറാക്കി മുത്തശ്ശൻ അത് ശങ്കറെ ഏൽപ്പിച്ചു. "ശങ്കറേ ഇത് നമ്മുടെ കമ്പനിയുടെ ഏറ്റവും രഹസ്യമായ പുതിയ പ്രൊജക്റ്റ് ആണ്. ഇത് നീ സുരക്ഷിതമായി വെക്കണം." മുത്തശ്ശൻ ആ ഫയലിൽ ഒരു ചെറിയ ചിപ്പ് രഹസ്യമായി വെച്ചിരുന്നു. രാത്രിയായപ്പോൾ ആ ചിപ്പ് മൂവ് ചെയ്യുന്നത് മുത്തശ്ശൻ തന്റെ ഫോണിൽ കണ്ടു. ശങ്കർ ആ ഫയലുമായി നേരെ പോയത് നഗരത്തിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കായിരുന്നു. മുത്തശ്ശൻ ഉടനെ ബദ്രിയെയും അജയ്യെയും അങ്ങോട്ട് അയച്ചു. അവിടെ ശങ്കർ ഒരാളുമായി ഗൂഢാലോചന നടത്തുകയായിരുന്നു. അത് മറ്റാരുമായിരുന്നില്ല, സ്വപ്നയുടെ സഹോദരൻ സഞ്ജയ് ആയിരുന്നു. വിദേശത്തായിരുന്ന അവൻ രഹസ്യമായി നാട്ടിലെത്തിയതായിരുന്നു. ഇതിനിടയിൽ രശ്മിയും അജയ്യും ചേർന്ന് മറ്റൊരു കാര്യം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശങ്കർ വഴി വലിയ തുകകൾ കൈമാറപ്പെടുന്നുണ്ട്. "രശ്മി, നമ്മൾ ഈ തെളിവുകൾ കമ്മീഷണർക്ക് കൈമാറണം," അജയ് പറഞ്ഞു. പക്ഷേ രശ്മിക്ക് ഒരു പേടിയുണ്ടായിരുന്നു. "അജയ്, ശങ്കർ അങ്കിൾ വളരെ ബുദ്ധിമാനാണ്. തെളിവുകൾ ശക്തമല്ലെങ്കിൽ അദ്ദേഹം ഊരിപ്പോരും." രശ്മിയുടെ പക്വത അജയ്യെ വീണ്ടും അത്ഭുതപ്പെടുത്തി. അവൾ ഓരോ നീക്കവും വളരെ ആലോചിച്ചാണ് ചെയ്യുന്നത്. ✨✨✨✨✨✨✨✨✨✨✨✨✨ കുടുംബത്തിന്റെ വെപ്രാളവും ദിവസങ്ങളായുള്ള ഉറക്കമില്ലായ്മയും മാനസിക വിഷമങ്ങളും മാളവികയെ തളർത്തിയിരുന്നു. അന്ന് രാവിലെ എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. മാളവിക ചായയുമായി അങ്ങോട്ട് വരുമ്പോൾ അവളുടെ മുഖം വിളറിയിരുന്നു. പെട്ടെന്ന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് അവൾ അറിഞ്ഞു. കൈയ്യിലിരുന്ന ചായ ഗ്ലാസ് താഴെ വീണ് ചിതറി. ബദ്രിയേട്ടാ... എന്ന് പകുതിയിൽ മുറിഞ്ഞ ഒരു വിളി മാത്രം പുറത്തു വന്നു. അടുത്ത നിമിഷം അവൾ ബോധരഹിതയായി തറയിലേക്ക് വീണു . മാളു.... ബദ്രി അലറിക്കൊണ്ട് ഓടിവന്ന് അവളെ താങ്ങി. അവളുടെ തല തന്റെ മടിയിൽ വെച്ച് അവൻ തട്ടിവിളിച്ചു. "മാളൂ... കണ്ണ് തുറക്ക്... എന്തുപറ്റി?" ബദ്രിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിശ്വനാഥനും ദേവയാനി അമ്മയും പരിഭ്രമിച്ച് അങ്ങോട്ട് ഓടിവന്നു. "വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകാം ബദ്രി സമയം കളയണ്ട!" അജയ് കാർ സ്റ്റാർട്ട് ചെയ്ത് മുറ്റത്തേക്ക് എത്തിച്ചു. ബദ്രി മാളവികയെ കൈകളിൽ കോരിയെടുത്ത് കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി. അവളുടെ തല തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഓരോ നിമിഷവും പ്രാർത്ഥിക്കുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് എത്തുന്നതുവരെ ബദ്രി അവളുടെ തണുത്ത കൈകളിൽ മുറുക്കി പിടിച്ചിരുന്നു. ആ മുഖത്തെ വിളർച്ച കാണുമ്പോൾ തന്റെ ജീവൻ തന്നെ നിലച്ചുപോകുന്നത് പോലെ ബദ്രിക്ക് തോന്നി. ഹോസ്പിറ്റലിലെ കാത്തിരിപ്പിന്റെ ഓരോ നിമിഷവും ബദ്രിക്ക് യുഗങ്ങൾ പോലെ തോന്നി. ഡോക്ടർ പരിശോധന കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ എല്ലാവരും ഉത്കണ്ഠയോടെ അരികിലേക്ക് പാഞ്ഞു. ബദ്രിയുടെ കണ്ണുകളിലേക്ക് നോക്കി ഡോക്ടർ പതുക്കെ പുഞ്ചിരിച്ചു. "പേടിക്കാൻ ഒന്നുമില്ല ബദ്രി. അധികമായ ക്ഷീണവും സ്ട്രസ്സും കാരണമാണ് അവൾ വീണുപോയത്. പക്ഷേ... ഇതിനോടൊപ്പം നിങ്ങൾക്കൊരു സന്തോഷവാർത്ത കൂടിയുണ്ട്." എല്ലാവരും നിശബ്ദരായി. ഡോക്ടർ തുടർന്നു, "മാളവിക ഗർഭിണിയാണ് നിങ്ങൾ അച്ഛനാകാൻ പോകുന്നു ബദ്രി." ആ വാർത്ത കേട്ടതും ബദ്രിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. തൊട്ടടുത്ത് നിന്ന അജയ് ബദ്രിയെ കെട്ടിപ്പിടിച്ചു. ദേവയാനി അമ്മ സന്തോഷം കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു... ബദ്രി പതുക്കെ ഐ.സി.യുവിന് ഉള്ളിലേക്ക് നടന്നു. കണ്ണ് തുറന്ന് തളർച്ചയോടെ കിടക്കുന്ന മാളവികയെ കണ്ടപ്പോൾ അവന്റെ ഉള്ളം ഉരുകി. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. "മാളൂ... നീ എനിക്ക് നൽകിയത് ഈ ലോകത്തിലെ ഏറ്റവും വലിയ നിധിയാണ്. ഇനി നീ ഒന്നിനെക്കുറിച്ചും പേടിക്കണ്ട, നിന്നെയും നമ്മുടെ കുഞ്ഞിനെയും നോക്കാൻ ഈ ബദ്രി കൂടെയുണ്ടാകും." മാളവികയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകി. തങ്ങളുടെ ജീവിതത്തിലെ കരിനിഴലുകൾ മാറി പ്രകാശം പരന്നു തുടങ്ങിയ നിമിഷമായിരുന്നു അത്. തുടരും 😊✨ #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat
അർച്ചന കോളേജ് കഴിഞ്ഞിട്ടും വീട്ടിൽ എത്താതിരുന്നത് ബിന്ദുവിനെ പരിഭ്രാന്തിയിലാക്കി. അവർ ഉടനെ മാളവികയെ വിളിച്ചു. "മാളൂ... അർച്ചന മോളെ കാണാനില്ല. അഞ്ചു മണി കഴിഞ്ഞു. സാധാരണ അവൾ ഈ നേരത്ത് എത്തുന്നതാണല്ലോ....." മാളവികയുടെ ഉള്ളിലൊരു ആധി പടർന്നു. അവൾ ഉടനെ ബദ്രിയോട് കാര്യം പറഞ്ഞു. ബദ്രി അർച്ചനയുടെ കൂട്ടുകാരെ വിളിച്ചു നോക്കിയെങ്കിലും ആരും അവളെ കണ്ടിട്ടില്ല. അപ്പോഴാണ് മാളവികയുടെ ഫോണിലേക്ക് അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് വീഡിയോ മെസ്സേജ് വന്നത്. ഒരു പഴയ ഗോഡൗണിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ അർച്ചനയെ അതിൽ കണ്ടു. പുറകിൽ നിന്ന് പ്രകാശിന്റെ ശബ്ദം കേൾക്കാം "മാളവിക... നീ കാരണം എന്റെയും സ്വപ്നയുടെയും ജീവിതം തകർന്നു. നിന്റെ അനിയത്തിയെ ജീവനോടെ വേണമെങ്കിൽ ഇപ്പോൾത്തന്നെ തനിയെ പാലക്കാട് ഹൈവേയിലുള്ള സിറ്റി ഗ്രൗണ്ടിനടുത്തേക്ക് വരണം. പോലീസിനെ അറിയിച്ചാൽ ഇവളുടെ ശവം പോലും കിട്ടില്ല" ബദ്രിയോട് പറഞ്ഞാൽ അവൻ പോലീസിനെ വിളിക്കുമെന്നും അത് അർച്ചനയുടെ ജീവന് അപകടമാകുമെന്നും മാളവിക ഭയന്നു. അവൾ ബദ്രിയോട് പറയാതെ രഹസ്യമായി വീട്ടിൽ നിന്നിറങ്ങി. പക്ഷേ പോകുന്നതിന് മുൻപ് അവൾ രശ്മിയെ വിളിച്ചു. "രശ്മി... അവർ അർച്ചനയെ കൊണ്ടുപോയി. ഞാൻ അങ്ങോട്ട് പോകുകയാണ്. ബദ്രിയേട്ടനോട് ഇപ്പോൾ പറയണ്ട, നീ എന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യണം." മാളവിക കരഞ്ഞുകൊണ്ട് പറഞ്ഞു. രശ്മി പേടിച്ചുപോയെങ്കിലും അവൾ ബുദ്ധിപൂർവ്വം പ്രവർത്തിച്ചു. അവൾ ഉടനെ അജയ്യെ വിവരം അറിയിച്ചു... അജയ് ബദ്രിയോട് പറഞ്ഞു. "ഏട്ടാ... ഏട്ടത്തി വലിയൊരു അപകടത്തിലേക്കാണ് പോകുന്നത്!" വിവരമറിഞ്ഞ ബദ്രി ആകെ തകർന്നു. അവൻ ഉടനെ ഇറങ്ങാൻ തുടങ്ങിയപ്പോൾ മുത്തശ്ശൻ അവനെ തടഞ്ഞു. "ബദ്രി... ദേഷ്യം കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ഇപ്പോൾ പ്രവർത്തിക്കേണ്ടത്. പ്രകാശ് അവളെ അങ്ങോട്ട് വിളിച്ചത് തന്നെ നിന്നെയും കൂടെ കിട്ടാനാണ്. നീ വെറുതെ അങ്ങോട്ട് ചെന്നാൽ രണ്ടുപേരും അപകടത്തിലാകും. നമ്മുടെ സിറ്റിയിലെ കമ്മീഷണർ എന്റെ സുഹൃത്താണ്. വേഷം മാറി നമുക്ക് അവിടെ എത്താം." മുത്തശ്ശന്റെ പക്വതയുള്ള വാക്കുകൾ ബദ്രിയെ ശാന്തനാക്കി. മുത്തശ്ശൻ നേരിട്ട് കമ്മീഷണറെ വിളിച്ച് അതീവ രഹസ്യമായി ഒരു പ്ലാൻ തയ്യാറാക്കി. മാളവിക പറഞ്ഞ സ്ഥലത്ത് എത്തി. പ്രകാശ് അവിടെ അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. "വാ മാളവിക... നിനക്ക് വലിയ ഹീറോയിൻ ആകണം അല്ലേ? ബദ്രിയെ രക്ഷിച്ചു, കമ്പനിയെ രക്ഷിച്ചു... പക്ഷേ ഇന്ന് നിന്റെ കുടുംബത്തെ രക്ഷിക്കാൻ നിനക്കാവില്ല!" പ്രകാശ് മാളവികയെ തോക്കിൻ മുനയിൽ നിർത്തി. അർച്ചന കരഞ്ഞുകൊണ്ട് അരികിലിരിക്കുന്നുണ്ടായിരുന്നു. പ്രകാശ് തന്റെ ലാപ്ടോപ്പിൽ ഒരു ഡോക്യുമെന്റ് തുറന്നു. "ഇതിൽ ഒപ്പിട്ടാൽ ബദ്രിയുടെ കമ്പനിയുടെ പകുതി ഓഹരികൾ എന്റെ പേരിലാകും. ഒപ്പിട്ടില്ലെങ്കിൽ നിന്റെ അനിയത്തിയുടെ ജീവൻ പോകും!" മാളവിക പേന കയ്യിലെടുത്തു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവിടെ ഒരു ശബ്ദം കേട്ടു. ബദ്രി മുകളിൽ നിന്ന് താഴേക്ക് ചാടി. പോലീസുകാർ നാലുഭാഗത്തു നിന്നും ഗോഡൗൺ വളഞ്ഞു. പ്രകാശ് ഞെട്ടിപ്പോയി. അവൻ തോക്ക് മാളവികയുടെ നേരെ പിടിച്ചു. "ബദ്രി... അടുത്തേക്ക് വന്നാൽ ഇവളെ ഞാൻ കൊല്ലും!" പക്ഷേ അപ്പോഴാണ് പ്രകാശും വിചാരിക്കാത്ത ഒരു കാര്യം നടന്നത്. രശ്മിയും അജയ്യും ചേർന്ന് ഗോഡൗണിന്റെ പിൻവാതിലിലൂടെ അകത്തു കയറി അർച്ചനയെ മോചിപ്പിച്ചിരുന്നു. അർച്ചന സുരക്ഷിതയാണെന്ന് കണ്ടതും ബദ്രി പ്രകാശിന് നേരെ പാഞ്ഞടുത്തു. ഒരു വലിയ പോരാട്ടം തന്നെ അവിടെ നടന്നു. ഒടുവിൽ പ്രകാശിനെ പോലീസ് കീഴ്‌പ്പെടുത്തി. മാളവിക ഓടിവന്ന് അർച്ചനയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബദ്രി മാളവികയെ ചേർത്തുപിടിച്ചു. "മാളവിക... നീ എന്തിനാ തനിയെ വന്നത്? എനിക്ക് നിന്നെ നഷ്ടമായേനെ..." തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. മുത്തശ്ശൻ മാളവികയെ അരികിലേക്ക് വിളിച്ചു. "മോളേ... നിന്റെ തന്റേടം ഞാൻ കണ്ടു. പക്ഷേ ഇനിയെങ്കിലും ഈ ബദ്രിയെ വിശ്വസിച്ചു കാര്യങ്ങൾ പറയണം. നിങ്ങൾ രണ്ടുപേരല്ല, ഒരാളാണ്." മുത്തശ്ശൻ തന്റെ കയ്യിലിരുന്ന ഒരു പഴയ സ്വർണ്ണമാല മാളവികയുടെ കഴുത്തിൽ അണിയിച്ചു. "ഇത് ഈ കുടുംബത്തിലെ മൂത്ത മരുമകൾക്ക് കൊടുക്കാൻ എന്റെ അമ്മ തന്നതാണ്. ഇത് ഇപ്പോൾ നിനക്കുള്ളതാണ്." ആ സന്തോഷത്തിനിടയിൽ രശ്മി അജയ്യുടെ അടുത്തേക്ക് വന്നു.... "അജയ്... നീ ഇന്ന് കാണിച്ച ധൈര്യം എനിക്ക് ഇഷ്ടപ്പെട്ടു. നീ പറഞ്ഞ കാര്യം... ഞാൻ സമ്മതിച്ചു!" അജയ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ അപ്പോഴും മാളവികയുടെ മനസ്സിൽ ഒരു സംശയം ബാക്കിയായിരുന്നു. സ്വപ്ന ജയിലിലിരുന്നു ഇത്രയും വലിയ കാര്യങ്ങൾ എങ്ങനെ ആസൂത്രണം ചെയ്തു? അവളുടെ കൂടെ വേറെ ആരെങ്കിലും ഉണ്ടോ? തുടരും... #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat
പ്രകാശ് തന്റെ പ്ലാൻ നടപ്പിലാക്കാൻ തുടങ്ങി. അവൻ നഗരത്തിലെ ഒരു പ്രമുഖ ചാനലിലെ പത്രപ്രവർത്തകനെ രഹസ്യമായി കണ്ടു. "വിശ്വ ഗ്രൂപ്പിന്റെ എം.ഡി ബദ്രിനാഥും മാളവികയും തമ്മിലുള്ളത് ഒരു വെറും നാടകമാണ്. ഇതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്." അവൻ ആ പഴയ കോൺട്രാക്ട് പേപ്പറിന്റെ ഫോട്ടോകളും ബദ്രി സ്വപ്നയോടൊപ്പം ഇരിക്കുന്ന പഴയ ചിത്രങ്ങളും അവർക്ക് നൽകി. പിറ്റേന്ന് രാവിലെ വാർത്തകൾ പുറത്തുവന്നാൽ ബദ്രിയുടെ കമ്പനിയുടെ ഷെയറുകൾ ഇടിയുമെന്നും അവന്റെ കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയില്ലെന്നും പ്രകാശ് ഉറപ്പിച്ചു.                🍂🍂🍂🍂 ഓഫീസിൽ ഇരിക്കുമ്പോഴാണ് രശ്മിക്ക് ഒരു ഫോൺ കോൾ വരുന്നത്. പത്രപ്രവർത്തന രംഗത്തുള്ള അവളുടെ ഒരു സുഹൃത്താണ് വിവരം അറിയിച്ചത്. രശ്മി ഉടനെ മാളവികയെ വിളിച്ചു. "മാളൂ... വലിയൊരു പ്രശ്നമുണ്ട്. ആ പ്രകാശ് നിങ്ങളുടെ പഴയ കരാർ പത്രക്കാർക്ക് കൊടുത്തിട്ടുണ്ട്. നാളെ അത് വലിയ വാർത്തയാകും. ബദ്രിയേട്ടനോട് ഉടനെ പറ" മാളവിക തകർന്നുപോയി. എല്ലാം ശരിയായെന്ന് കരുതിയതായിരുന്നു. അവൾ ഓടിച്ചെന്ന് ബദ്രിയോട് കാര്യം പറഞ്ഞു. ബദ്രി ആകെ പരിഭ്രമിച്ചു. "മാളവിക, ഇത് പുറത്തുവന്നാൽ അച്ഛന്റെ ഹൃദയം താങ്ങില്ല. കമ്പനിയുടെ നില പരുങ്ങലിലാകും." ബദ്രിയും മാളവികയും ആകെ വിഷമിച്ചിരിക്കുന്നത് കണ്ട് മുത്തശ്ശൻ അവരുടെ അടുത്തേക്ക് വന്നു. കാര്യം അറിഞ്ഞപ്പോൾ മുത്തശ്ശൻ ഒട്ടും കുലുങ്ങിയില്ല. അദ്ദേഹം പതുക്കെ ഒന്ന് ചിരിച്ചു. "മോനേ ബദ്രി, പേടിക്കണ്ട. ഒരു കള്ളത്തെ നേരിടാൻ സത്യം മാത്രം മതി. ഈ പത്രക്കാർ വാർത്ത കൊടുക്കുന്നതിന് മുൻപ് നമ്മൾ ഒരു പത്രസമ്മേളനം നടത്തും. അവിടെ നീയും മാളവികയും തുറന്നു പറയണം." "എന്ത് പറയണം മുത്തശ്ശൻ?" ബദ്രി ചോദിച്ചു. "നിങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉണ്ടായിരുന്നു എന്നത് സത്യമല്ലേ? അത് അംഗീകരിക്കുക. പക്ഷേ അത് എങ്ങനെ ഒരു യഥാർത്ഥ പ്രണയമായി മാറി എന്ന് ലോകത്തോട് പറയുക. ജനങ്ങൾ എന്നും സത്യത്തോടൊപ്പമേ നിൽക്കൂ." മുത്തശ്ശന്റെ വാക്കുകൾ അവർക്ക് ധൈര്യം നൽകി.             🍂🍂🍂🍂🍂 അടുത്ത ദിവസം രാവിലെ പ്രകാശ് വാർത്ത വരുന്നത് കാത്തിരിക്കുമ്പോൾ, ചാനലുകളിൽ ബദ്രിനാഥിന്റെ തത്സമയ പത്രസമ്മേളനം സംപ്രേഷണം ചെയ്യാൻ തുടങ്ങി. ബദ്രി മാളവികയുടെ കൈപിടിച്ച് ക്യാമറകൾക്ക് മുന്നിൽ ഇരുന്നു. "അതെ, ഞങ്ങൾ വിവാഹം കഴിച്ചത് ഒരു കരാറിലായിരുന്നു. എന്റെ ചില മുൻവിധികൾ കാരണം ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു അത്. പക്ഷേ, മാളവിക ഈ വീട്ടിലേക്ക് വന്ന ശേഷം ഞാൻ സ്നേഹം എന്താണെന്ന് അറിഞ്ഞു. ആ കരാർ ഞങ്ങൾ മാസങ്ങൾക്ക് മുൻപേ കീറിക്കളഞ്ഞു. ഇന്ന് ഞങ്ങൾ ശരിക്കുള്ള ഭാര്യഭർത്താക്കന്മാരാണ്." മാളവിക സംസാരിച്ചു "എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ അതിന് സമ്മതിച്ചത്. പക്ഷേ ഇന്ന് ഞാൻ ഈ മനുഷ്യനെ ജീവനെക്കാൾ സ്നേഹിക്കുന്നു." ജനങ്ങൾ ആ സത്യസന്ധതയെ കൈയടിച്ചു സ്വീകരിച്ചു. പ്രകാശിന്റെ പ്ലാൻ പാളിപ്പോയി. ബദ്രിയുടെ കമ്പനിയുടെ മൂല്യം കുറയുന്നതിന് പകരം അത് കൂടി               🍂🍂🍂🍂 ഈ പ്രശ്നങ്ങൾക്കിടയിൽ രശ്മിയും അജയ്യും മാളവികയുടെ വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. അജയ് രശ്മിയെ നോക്കി കണ്ണടിച്ചു. "കണ്ടോ രശ്മി, സത്യം പറഞ്ഞാൽ ജയിക്കും. അതുപോലെ നീയും നിന്റെ മനസ്സിലുള്ള സത്യം എന്നോട് പറഞ്ഞൂടെ?" രശ്മി നാണത്തോടെ മുഖം തിരിച്ചു. "എടാ അജയ്, നീ എന്റെ സ്വഭാവം അറിയുമല്ലോ? എനിക്ക്... എനിക്ക് നിന്നെ കുറച്ചൊക്കെ ഇഷ്ടമാണ്. പക്ഷേ നീ കുറച്ചുകൂടി ഗൗരവക്കാരനാകണം." അജയ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. "സമ്മതിച്ചല്ലോ! അത് മതി. ഇനി ഞാൻ ഐ.എ.എസ് കാരൻ ആകുന്നത് നിനക്ക് കാണാം" അവർക്കിടയിൽ ഒരു പുതിയ പ്രണയം പൂവിട്ടു തുടങ്ങി.           🍂🍂🍂🍂🍂 താൻ തോറ്റുപോയത് പ്രകാശിന് സഹിച്ചില്ല. അവൻ സ്വപ്നയെ ജയിലിൽ പോയി കണ്ടു. "സ്വപ്ന, നിന്നെയും എന്നെയും നശിപ്പിച്ച ആ മാളവികയെ എനിക്ക് വെറുതെ വിടാൻ കഴിയില്ല. അവളുടെ ബലഹീനത അവളുടെ അനിയത്തിമാരാണ്. നമുക്ക് അവരെ വെച്ച് കളിക്കാം." അടുത്ത ദിവസം മാളവികയുടെ അനിയത്തി അർച്ചന കോളേജ് കഴിഞ്ഞ് വരുമ്പോൾ പ്രകാശിന്റെ ഗുണ്ടകൾ അവളെ തടഞ്ഞുനിർത്തി. ഈ വിവരം ആരും അറിഞ്ഞില്ല. തുടരും... വല്ലാത്ത ചതി ആയിപോയി അല്ലെ🫣 റിവ്യൂ എഴുതാൻ മറക്കല്ലേ എന്തെകിലും ഒന്ന് പറയും നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും കുഴപ്പമില്ല എനിക്ക് സന്തോഷമേ ഉള്ളു 😄😄 #😍 ആദ്യ പ്രണയം #💑 Couple Goals 🥰 #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗
😍 ആദ്യ പ്രണയം - Contract Iarriage Contract Iarriage - ShareChat
ബദ്രി തിരിച്ചെത്തിയതോടെ വീട്ടിൽ വലിയൊരു ആശ്വാസമായി. തറവാട്ടിൽ നിന്ന് വന്ന മുത്തശ്ശൻ ഓരോ കാര്യങ്ങളും കൃത്യമായി നിയന്ത്രിക്കാൻ തുടങ്ങി. മുത്തശ്ശന് മാളവികയെ വലിയ കാര്യമാണ്. "മാളൂ, നീയാണ് ഈ വീടിന്റെ ഐശ്വര്യം. ബദ്രിക്ക് ഉണ്ടായ ഈ മാറ്റത്തിന് കാരണം നിന്റെ ക്ഷമയാണ്," മുത്തശ്ശൻ അവളെ അഭിനന്ദിച്ചു. മുത്തശ്ശന്റെ സാന്നിധ്യം കണ്ടപ്പോൾ ബദ്രിക്ക് വലിയ ബഹുമാനം തോന്നി. തന്റെ അച്ഛൻ വിശ്വനാഥനെപ്പോലും അടക്കിനിർത്താൻ മുത്തശ്ശനേ കഴിയൂ. "മുത്തശ്ശൻ ഇവിടെ ഉള്ളത് നന്നായി, ഇനി ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാമല്ലോ," ബദ്രി പറഞ്ഞു. സ്വപ്ന അറസ്റ്റിലായെങ്കിലും രശ്മിക്ക് ഇപ്പോഴും പേടിയുണ്ടായിരുന്നു. അവൾ മാളവികയെ വിളിച്ച് കാര്യങ്ങൾ തിരക്കി. "മാളൂ, സ്വപ്നയെ അത്രയ്ക്ക് നിസ്സാരയായി കാണണ്ട. അവൾക്ക് പുറത്ത് വലിയ സ്വാധീനമുണ്ട്." ഇതിനിടയിൽ അജയ് രശ്മിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത് തുടർന്നു. "രശ്മി ചേച്ചി... അല്ല രശ്മി, എന്റെ പ്രണയത്തിന് ഇനിയും മറുപടി കിട്ടിയില്ലല്ലോ?" "അജയ്, നീ എന്റെ കൂടെ ഓരോ കേസ് തെളിയിക്കാൻ നടന്നു എന്ന് കരുതി എനിക്ക് നിന്നോട് പ്രണയമാണെന്ന് വിചാരിക്കണ്ട" രശ്മി ദേഷ്യപ്പെട്ടെങ്കിലും അവളുടെ ഉള്ളിൽ അജയ്യുടെ കുസൃതികൾ ചിരിയുണ്ടാക്കുന്നുണ്ടായിരുന്നു. ബദ്രിയെ രക്ഷിക്കാൻ മാളവിക നടത്തിയ പോരാട്ടം കണ്ട വിശ്വനാഥൻ പൂർണ്ണമായും മാറിപ്പോയി. അദ്ദേഹം മാളവികയുടെ അച്ഛൻ കൃഷ്ണനെ വിളിച്ചു. "കൃഷ്ണാ... നിങ്ങളുടെ മകൾ എന്റെ മരുമകളല്ല, എന്റെ സ്വന്തം മകളാണ്. അവൾ എന്റെ മോന്റെ ജീവനും എന്റെ അഭിമാനവും രക്ഷിച്ചു. നമുക്ക് ഇവരുടെ വിവാഹം ഒന്നുകൂടി ആഘോഷമായി നടത്തണം." ആലപ്പുഴയിലുള്ള മാളവികയുടെ കുടുംബവും സന്തോഷത്തിലായി. പക്ഷേ ഈ സന്തോഷങ്ങൾക്കിടയിൽ ആരും അറിയാത്ത ഒരു കരിനിഴൽ അവരെ പിന്തുടരുന്നുണ്ടായിരുന്നു. സ്വപ്നയുടെ ബിസിനസ്സ് പാർട്ണറായിരുന്ന പ്രകാശ് എന്ന ഒരാൾ വിദേശത്ത് നിന്ന് മടങ്ങിയെത്തി. സ്വപ്ന ജയിലിലായത് അവന് വലിയ നഷ്ടമായിരുന്നു. ബദ്രിയോടും കുടുംബത്തോടും പ്രതികാരം ചെയ്യാൻ അവൻ തീരുമാനിച്ചു. പ്രകാശ് രഹസ്യമായി ഓഫീസിലെ ചില രേഖകൾ ചോർത്താൻ തുടങ്ങി. മാളവികയും ബദ്രിയും തമ്മിലുള്ള കരാർ വിവാഹത്തിന്റെ എല്ലാ രേഖകളും അവന്റെ കയ്യിലുണ്ട്. അത് മാധ്യമങ്ങൾക്ക് നൽകി ബദ്രിയുടെ കമ്പനിയെ തകർക്കാനാണ് അവന്റെ പ്ലാൻ. പ്രകാശിന്റെ നീക്കങ്ങളെക്കുറിച്ച് മുത്തശ്ശന് എവിടെയോ ഒരു സംശയം തോന്നി. അദ്ദേഹം ബദ്രിയെ അരികിലേക്ക് വിളിച്ചു. "മോനേ ബദ്രി, ശത്രുക്കൾ വീണു എന്ന് കരുതി അശ്രദ്ധ കാണിക്കരുത്. ചതഞ്ഞ പാമ്പിനാണ് വിഷം കൂടുതൽ. നീയും മാളവികയും എപ്പോഴും ജാഗ്രതയോടെ ഇരിക്കണം." അന്ന് രാത്രി ബദ്രി മാളവികയോട് പറഞ്ഞു, "മാളവിക, ഇനി എന്ത് വന്നാലും നമ്മൾ ഒരുമിച്ച് നേരിടും. മുത്തശ്ശൻ പറഞ്ഞത് ശരിയാണ്. നമുക്ക് ഈ പുതിയ വിവാഹം കഴിയുന്നത് വരെ ഒന്ന് ശ്രദ്ധിക്കണം." ബദ്രി മാളവികയെ ചേർത്തുപിടിച്ചു. ആ രാത്രിയിലെ നിലാവിൽ അവർ പരസ്പരം വിശ്വസിച്ചുറച്ചു. പക്ഷേ പുറത്ത് പ്രകാശ് തന്റെ അടുത്ത കെണി ഒരുക്കുകയായിരുന്നു. തുടരും #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat
ഊട്ടിയിലെ മനോഹരമായ നിമിഷങ്ങൾക്കിടയിൽ അശനിപാതം പോലെയാണ് ആ വാർത്ത വന്നത്. ബദ്രി പെട്ടെന്ന് തന്നെ മാളവികയെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ ബദ്രിയെ കാത്തിരുന്നത് പോലീസായിരുന്നു.. "ബദ്രിനാഥ് നിങ്ങളുടെ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു തുക വിദേശത്തേക്ക് അനധികൃതമായി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഡിജിറ്റൽ സിഗ്നേച്ചർ നിങ്ങളുടേതാണ്." ബദ്രി സ്തംഭിച്ചുപോയി. "ഇത് അസാധ്യമാണ് ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല." പക്ഷേ തെളിവുകൾ ബദ്രിക്ക് എതിരായിരുന്നു. സ്വപ്ന വളരെ ആസൂത്രിതമായാണ് ഇത് ചെയ്തത്. ബദ്രിക്ക് ജയിലിലേക്ക് പോകേണ്ടി വന്നു. വിശ്വനാഥൻ തകർന്നുപോയി അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം തകർച്ചയുടെ വക്കിലെത്തി.               🍂🍂🍂🍂 ബദ്രി ജയിലിലായതോടെ മാളവിക തന്റെ സങ്കടങ്ങൾ മാറ്റിവെച്ചു. "ഞാൻ എന്റെ ഭർത്താവിനെ തനിയെ വിടില്ല," അവൾ ഉറപ്പിച്ചു. അവൾ അജയ്യെയും കൂട്ടി സ്വപ്നയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. മാളവികയ്ക്ക് ഒരു കാര്യം മനസ്സിലായി ബദ്രിയുടെ ലാപ്ടോപ്പ് കൈകാര്യം ചെയ്യാൻ അറിയാവുന്ന ആരെങ്കിലും സ്വപ്നയെ സഹായിച്ചിട്ടുണ്ട്. അവൾ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. അവിടെ അവൾ ഒരു കാര്യം കണ്ടെത്തി. ബദ്രിയുടെ വിശ്വസ്തനായ അക്കൗണ്ടന്റ് ശിവൻ സ്വപ്നയുമായി രഹസ്യമായി സംസാരിക്കുന്നത് അവൾ കണ്ടു. രശ്മി മാളവികയുടെ കൂടെ ഉറച്ചുനിന്നു. "മാളൂ, ആ ശിവനെ നമുക്ക് കുടുക്കണം. അവനെ പേടിപ്പിച്ചാൽ അവൻ സത്യം പറയും." അജയ്യും രശ്മിയും ചേർന്ന് ശിവനെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. അജയ്യുടെ ദേഷ്യം കണ്ടപ്പോൾ ശിവൻ വിറച്ചുപോയി. "സത്യം പറഞ്ഞോ, അല്ലെങ്കിൽ നിന്നെ പോലീസിൽ ഏൽപ്പിക്കും" അജയ് ഗർജിച്ചു. പേടിച്ചുപോയ ശിവൻ എല്ലാം ഏറ്റുപറഞ്ഞു. സ്വപ്ന അവന് വലിയൊരു തുക വാഗ്ദാനം ചെയ്തെന്നും, ബദ്രിയുടെ ഡിജിറ്റൽ സിഗ്നേച്ചർ മോഷ്ടിക്കാൻ സഹായിച്ചെന്നും അവൻ സമ്മതിച്ചു. മാളവിക ഇത് രഹസ്യമായി ഫോണിൽ റെക്കോർഡ് ചെയ്തു. ബദ്രിയുടെ കുടുംബത്തിലെ മുതിർന്ന ആളായ മുത്തശ്ശൻ ഈ സമയത്ത് തറവാട്ടിൽ നിന്ന് നഗരത്തിലേക്ക് എത്തി. തറവാട്ടിലെ കാര്യങ്ങൾ നോക്കുന്ന മുത്തശ്ശൻ പക്വതയുള്ള ആളായിരുന്നു. "മോളേ മാളവിക, തളരരുത്. സത്യം ജയിക്കും. ബദ്രിക്ക് വേണ്ടത് ഇപ്പോൾ നിന്റെ കരുത്താണ്," മുത്തശ്ശൻ മാളവികയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. മുത്തശ്ശന്റെ സാന്നിധ്യം ആ വീട്ടിൽ വലിയൊരു ആശ്വാസമായി. വിശ്വനാഥൻ ദേഷ്യപ്പെടുമ്പോൾ മുത്തശ്ശൻ അദ്ദേഹത്തെ ശാന്തനാക്കി. "വിശ്വാ, മക്കളെ വിശ്വസിക്കൂ. അവർ ഈ പ്രശ്നം പരിഹരിക്കും." മാളവികയും രശ്മിയും ശിവനെക്കൊണ്ട് പോലീസിൽ മൊഴി കൊടുപ്പിച്ചു. അതോടെ പോലീസ് സ്വപ്നയെ തേടിയിറങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച സ്വപ്നയെ എയർപോർട്ടിൽ വെച്ച് പോലീസ് പിടികൂടി. ബദ്രി ജയിൽ മോചിതനായി പുറത്തുവന്നു. പുറത്ത് കാത്തുനിന്ന മാളവികയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. "മാളവിക... നീ ഇല്ലായിരുന്നെങ്കിൽ ഞാൻ..." "ഇനി ഒന്നും പറയണ്ട ബദ്രിയേട്ടാ. നമ്മൾ ജയിച്ചു," മാളവിക അവന്റെ കണ്ണുനീർ തുടച്ചു. വീട്ടിലെത്തിയപ്പോൾ മുത്തശ്ശനും വിശ്വനാഥനും ചേർന്ന് അവരെ സ്വീകരിച്ചു. മുത്തശ്ശൻ പറഞ്ഞു, "ഇനി ഈ വീട്ടിൽ സന്തോഷം മാത്രമേ പാടുള്ളൂ. മുത്തശ്ശൻ ഒരു കാര്യം തീരുമാനിച്ചു നിങ്ങളുടെ വിവാഹം എല്ലാ ആചാരങ്ങളോടും കൂടി ഒരിക്കൽ കൂടി നടത്തണം!" തുടരും.. എങ്ങനെ നമ്മുടെ പാവം മാളവിക ഹീറോ ആയില്ലേ 😎 ശോ എനിക്ക് വയ്യ അപ്പോൾ റിവ്യൂ തരുമല്ലോ അല്ലെ 🫣🤔 #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💑 Couple Goals 🥰
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat