Rafseena Namaf
ShareChat
click to see wallet page
@rafseenanamaf
rafseenanamaf
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
ഭാഗം 26 കോവിലകത്തെ  മുറിയിൽ ഇരുന്ന് വിനയനും രേവതിയും തങ്ങളുടെ വിജയമാഘോഷിക്കുമ്പോൾ, പ്രകൃതിയുടെ മടിത്തട്ടിലെ ആ കൊച്ചു വീട്ടിൽ വിഷ്ണു തന്റെ അടുത്ത നീക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. വിനയൻ അടിച്ച അടിയിൽ തന്റെ ചുണ്ട് പൊട്ടിയെങ്കിലും, ആ ചോരപ്പാടിൽ നോക്കി അവൻ ചിരിച്ചത് വെറുതെയല്ല എന്ന് വിഷ്ണുവിന് അറിയാമായിരുന്നു. അവൻ കള്ളരേഖകൾ ചമച്ചാണ് പപ്പേട്ടനെ കുടുക്കിയത്. അടുത്ത ദിവസം പുലർച്ചെ തന്നെ വിഷ്ണു നഗരത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങി. ഉണ്ണിമായ കണ്ണ് നിറച്ചു കൊണ്ട് വരാന്തയിൽ നിന്നു. "തമ്പ്രാൻ കുട്ടീ... വക്കീലിനെ കാണാൻ പോവുകയാണോ? ആ വിനയൻ സാർ കോളേജിലെ വലിയ സ്വാധീനമുള്ള ആളാണ്. നിയമം അവന് അനുകൂലമാകുമോ?" അവൾ വേവലാതിയോടെ ചോദിച്ചു. വിഷ്ണു അവളുടെ തോളിൽ കൈവെച്ചു. "നിയമം അവന് അനുകൂലമാകണമെങ്കിൽ അവിടെ സത്യം ഉണ്ടാകണം ഉണ്ണിമായേ. ഇവിടെ അവൻ പപ്പേട്ടനെ പറ്റിക്കുകയാണ് ചെയ്തത്. ഒപ്പിട്ടത് പപ്പേട്ടൻ ആണെങ്കിലും, അത് ലോൺ പുതുക്കാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഒപ്പിടുവിച്ചത്. അതിന് സാക്ഷികളായി നമ്മുടെ പറമ്പിലെ രാഘവേട്ടനും കൃഷ്ണനും ഉണ്ട്. ഞാൻ വക്കീൽ മാധവൻ സാറിനെ കണ്ട് എല്ലാം ശരിയാക്കാം." വിഷ്ണു പപ്പേട്ടനെയും കൂട്ടി ടൗണിലേക്ക് തിരിച്ചു. ടൗണിലെ പ്രശസ്തനായ വക്കീൽ മാധവൻ നായരുടെ ഓഫീസിൽ വിഷ്ണുവും പപ്പേട്ടനും ഇരിക്കുകയായിരുന്നു. രേഖകളെല്ലാം പരിശോധിച്ച വക്കീൽ രാജീവ്‌ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. "വിഷ്ണു... കാര്യം അല്പം സങ്കീർണ്ണമാണ്. വിനയൻ തയ്യാറാക്കിയ രേഖകൾ വളരെ കൃത്യമാണ്. പപ്പേട്ടൻ ഒപ്പിട്ടത് വെള്ളക്കടലാസിലല്ല മറിച്ച് കൃത്യമായി എഴുതി തയ്യാറാക്കിയ പവർ ഓഫ് അറ്റോർണിയിലാണ്. നമ്മൾ കോടതിയിൽ ചെന്ന് ചതിച്ചു ഒപ്പിടുവിച്ചു എന്ന് പറഞ്ഞാൽ മാത്രം പോരാ അത് തെളിയിക്കണം. കോടതി പെട്ടെന്ന് ഒരു സ്റ്റേ തരാൻ സാധ്യത കുറവാണ്. കാരണം വിനയൻ ഇതിനോടകം തന്നെ ബാങ്കിലെ ലോൺ തുക മുഴുവൻ അടച്ചു തീർത്തു കഴിഞ്ഞു. നിയമപരമായി ബാങ്ക് ആധാരം വിനയന് കൈമാറി കഴിഞ്ഞു." പപ്പേട്ടൻ അത് കേട്ട് തളർന്നുപോയി. "അയ്യോ വക്കീൽ സാറേ... അപ്പോൾ എന്റെ പറമ്പ് എനിക്ക് നഷ്ടപ്പെടുമോ?" "നമുക്ക് കേസ് ഫയൽ ചെയ്യാം പപ്പേട്ടാ... പക്ഷേ അതിന് സമയമെടുക്കും. അതുവരെ ആ പറമ്പിൽ വിഷ്ണുവിന് കൃഷി ചെയ്യാൻ പറ്റില്ല. വിനയൻ കോടതി വഴി അവിടെ നിരോധനാജ്ഞ വാങ്ങാൻ നോക്കുന്നുണ്ട്" വക്കീൽ മുന്നറിയിപ്പ് നൽകി. വിഷ്ണുവിന്റെ കൈകൾ ചുരുട്ടിപ്പിടിച്ചു. വിനയൻ നിയമത്തിന്റെ എല്ലാ വഴികളും അടച്ചാണ് വന്നിരിക്കുന്നത്. നിരാശയോടെ വക്കീൽ ഓഫീസിൽ നിന്നിറങ്ങിയ വിഷ്ണുവിന്റെ ഫോൺ പെട്ടെന്ന് ശബ്ദിച്ചു. ലണ്ടനിലുള്ള അവന്റെ പഴയ സഹപാഠിയും ബിസിനസ്സ് പാർട്ണറുമായ രാഹുൽ ആയിരുന്നു അത്. "ഹലോ വിഷ്ണു... നീ ഇന്നലെ എന്നെ വിളിച്ചിരുന്നല്ലോ. എന്താണ് പ്രശ്നം? കോവിലകത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ?" രാഹുൽ ചോദിച്ചു. വിഷ്ണു നടന്ന കാര്യങ്ങളെല്ലാം ചുരുക്കത്തിൽ അവനോട് പറഞ്ഞു. പപ്പേട്ടന്റെ ലോൺ അടച്ചുതീർക്കാനും വിനയനെ സാമ്പത്തികമായി നേരിടാനും തനിക്ക് പണം ആവശ്യമുണ്ടെന്ന് അവൻ വ്യക്തമാക്കി. "പണത്തിന്റെ കാര്യം നീ ഓർത്ത് വിഷമിക്കണ്ട വിഷ്ണു. നീ കോവിലകം വിട്ടിറങ്ങിയാലും നിന്റെ പേരിൽ നമ്മൾ തുടങ്ങിയ കമ്പനിയുടെ ഷെയറുകൾ ഇപ്പോഴും സുരക്ഷിതമാണ്. നിനക്ക് ആവശ്യമുള്ള തുക ഞാൻ ഇപ്പോൾ തന്നെ നിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. പക്ഷേ നീ ഒരു കാര്യം ഓർക്കണം... വിനയൻ ലക്ഷ്യം വെക്കുന്നത് ആ പറമ്പല്ല നിന്റെ ഭാര്യ ഉണ്ണിമായയെയാണ്. അവൻ അവളെ മാനസികമായി തകർക്കാൻ നോക്കും" രാഹുൽ ഓർമ്മിപ്പിച്ചു. "എനിക്കറിയാം രാഹുൽ... അവൻ എത്ര വലിയ വല നെയ്താലും അതിൽ വീഴാൻ ഈ വിഷ്ണു തമ്പുരാൻ സൗകര്യപ്പെട്ടു കൊടുക്കില്ല. പണത്തിന് നന്ദി" വിഷ്ണു ദൃഢതയോടെ പറഞ്ഞു. വൈകുന്നേരം വിനയൻ കോളേജിൽ നിന്ന് നേരെ കോവിലകത്ത് എത്തി. രേവതി അവനെ കാത്ത് പൂമുഖത്ത് നിൽക്കുന്നുണ്ടായിരുന്നു. വിനയന്റെ കവിളിൽ വിഷ്ണു അടിച്ചതിന്റെ ചെറിയൊരു പാട് അപ്പോഴും ഉണ്ടായിരുന്നു. "സാറേ... കോടതിയിൽ നിന്ന് ഓർഡർ കിട്ടിയോ?" രേവതി ആകാംക്ഷയോടെ ചോദിച്ചു. "കിട്ടി രേവതി... നാളെ രാവിലെ കോടതി അമീൻ ആ പറമ്പിൽ നോട്ടീസ് പതിക്കും. അതിനുശേഷം വിഷ്ണുവിനോ പപ്പേട്ടനോ ആ മണ്ണിൽ കാലു കുത്താൻ കഴിയില്ല. വിഷ്ണുവിന് വക്കീലിനെ കാണാൻ മാത്രമേ സമയം കാണൂ" വിനയൻ സിഗരറ്റ് പുകച്ചു കൊണ്ട് ക്രൂരമായി ചിരിച്ചു. ഇതേസമയം കോവിലകത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് സരസ്വതി തമ്പുരാട്ടി വിനയനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. തന്റെ മകന്റെ ജീവിതം തകർക്കാൻ നോക്കുന്ന ഈ ദുഷ്ടനെ എങ്ങനെ തളയ്ക്കണമെന്ന് ആ അമ്മ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവൾ പതുക്കെ മുറിയിലേക്ക് നടന്ന് ശിവശങ്കരൻ തമ്പുരാന്റെ അരികിലെത്തി. "തമ്പുരാനേ... വിനയൻ നമ്മുടെ കുടുംബത്തെ തകർക്കാൻ നോക്കുകയാണ്. അവൻ വിഷ്ണുവിനെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുന്നു. നിങ്ങൾ ഇപ്പോഴും മിണ്ടാതിരിക്കുകയാണോ?" അമ്മ ചോദിച്ചു. തമ്പുരാൻ പതുക്കെ കണ്ണുതുറന്നു. "സരസ്വതീ... വിഷ്ണു കോവിലകം വിട്ടുപോയവനാണ്. അവൻ സ്വന്തം കാലിൽ നിൽക്കട്ടെ. വിനയൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അതിനുള്ള ശിക്ഷ അവന് കാലം കൊടുക്കും. ഞാൻ ഇതിൽ ഇടപെടില്ല." തമ്പുരാന്റെ ഈ മറുപടി സരസ്വതി തമ്പുരാട്ടിയെ നിരാശയാക്കി. വിഷ്ണുവും പപ്പേട്ടനും തിരികെ വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ലക്ഷ്മിയമ്മയും ഉണ്ണിമായയും ഉമ്മറത്ത് കാത്തിരിക്കുകയായിരുന്നു. "മോനേ... എന്തായി കാര്യങ്ങൾ?" ലക്ഷ്മിയമ്മ ചോദിച്ചു. വിഷ്ണു ഒന്നും ഒളിച്ചില്ല. വക്കീൽ പറഞ്ഞ കാര്യങ്ങളും വിനയൻ നാളെ പറമ്പ് കൈവശപ്പെടുത്താൻ വരാൻ സാധ്യതയുണ്ടെന്ന വിവരവും അവൻ അവരോട് പറഞ്ഞു. കേട്ടപാടെ പപ്പേട്ടൻ തലയിൽ കൈവെച്ച് ഉമ്മറത്തിരുന്നുപോയി. "എല്ലാം എന്റെ പിഴച്ച കാലം... വിഷ്ണു മോന്റെ ജീവിതം കൂടി ഞാൻ കാരണം ബുദ്ധിമുട്ടിലായി." ഉണ്ണിമായ വിഷ്ണുവിന്റെ അരികിലേക്ക് വന്നു. അവൾ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു. അവൾക്ക് ഇപ്പോൾ പഴയതുപോലെ ഭയമില്ലായിരുന്നു പകരം വിനയനോടുള്ള കടുത്ത വെറുപ്പാണ് അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നത്. "തമ്പ്രാൻ കുട്ടീ... വിനയൻ സാർ നാളെ വരികയാണെങ്കിൽ ഞാൻ അവനോട് നേരിട്ട് സംസാരിക്കാം. പണ്ട് സ്കൂളിൽ നടന്ന കാര്യത്തിന് ഇപ്പോഴാണോ അവൻ പക വീട്ടുന്നത്? ആ അധ്യാപകന്റെ മുഖംമൂടി ഞാൻ തന്നെ വലിച്ചുകീറാം" ഉണ്ണിമായ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. വിഷ്ണു അവളെ നോക്കി പുഞ്ചിരിച്ചു. "വേണ്ട ഉണ്ണിമായേ... അവനോട് സംസാരിച്ച് നിന്റെ നാവ് അശുദ്ധമാക്കേണ്ട. നാളെ അവൻ പറമ്പിലേക്ക് വരുമ്പോൾ അവനെ കാത്ത് ഒരു വലിയ സർപ്രൈസ് അവിടെ ഉണ്ടാകും. വിഷ്ണു തമ്പുരാൻ തോൽക്കാൻ വേണ്ടി മാത്രം കളത്തിലിറങ്ങുന്നവനല്ല." വിഷ്ണുവിന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ ആ കൊച്ചു വീട്ടിൽ പുതിയൊരു പ്രത്യാശ നൽകി. എന്നാൽ നാളെ പുലരുമ്പോൾ വിനയൻ കൊണ്ടുവരുന്ന ആ കോടതി ഉത്തരവിനെ വിഷ്ണു എങ്ങനെ ആണ് നേരിടുന്നത് എന്ന് ഓർത്തു ഉണ്ണിമായക്ക് ഒരു സമാധാനവും ഉണ്ടായില്ല.... അടുത്ത ദിവസം രാവിലെ എട്ടുമണിയായപ്പോഴേക്കും പപ്പേട്ടന്റെ പറമ്പിൽ വല്ലാത്തൊരു ബഹളം കേട്ടു. വിനയൻ സാറും രേവതിയും കൂടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും കോടതിയിലെ അമീനും ഒപ്പമാണ് വന്നിറങ്ങിയത്. വിനയന്റെ കയ്യിൽ പറമ്പിൽ ആരും പ്രവേശിക്കരുത് എന്ന അച്ചടിച്ച കോടതി ഉത്തരവുണ്ടായിരുന്നു. വിവരമറിഞ്ഞ് വിഷ്ണുവും പപ്പേട്ടനും പറമ്പിലേക്ക് ഇറങ്ങി. ഒപ്പം ഒട്ടും ഭയമില്ലാതെ നെഞ്ചുവിരിച്ച് ലക്ഷ്മിയമ്മയും ഉണ്ണിമായയും അവർക്കൊപ്പം നടന്നു. കാറിൽ നിന്നിറങ്ങിയ വിനയൻ തന്റെ ചുണ്ടിലെ പൊട്ടിയ പാടിൽ പതുക്കെ തൊട്ടുകൊണ്ട് വിഷ്ണുവിനെ നോക്കി പരിഹാസത്തോടെ ചിരിച്ചു. "എന്താ വിഷ്ണു തമ്പുരാനേ... ഞാൻ ഇന്നലെ പറഞ്ഞത് മനസ്സിലായില്ലേ? ഇതാ കോടതി ഉത്തരവ്. ഇനി ഈ പറമ്പിൽ നീയോ പപ്പേട്ടനോ കാലുകുത്തിയാൽ പോലീസ് അകത്തിടും. മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങിപ്പൊയ്ക്കോ!" വിനയൻ ആക്രോശിച്ചു. വിഷ്ണു മുന്നോട്ട് ആഞ്ഞ് വിനയന്റെ ഷർട്ടിന് പിടിക്കാൻ തുനിഞ്ഞതും, അവനെ തടഞ്ഞുകൊണ്ട് ഉണ്ണിമായ വിഷ്ണുവിന്റെ മുന്നിലേക്ക് കയറി നിന്നു. അവളുടെ കണ്ണുകളിൽ പഴയ ആ കോളേജ് വിദ്യാർത്ഥിനിയുടെ ഭയമില്ലായിരുന്നു പകരം കത്തുന്ന പ്രതികാരത്തിന്റെ അഗ്നിയായിരുന്നു. "മാറി നിൽക്ക് തമ്പ്രാൻ കുട്ടീ... ഇയാളോട് സംസാരിക്കാൻ വിഷ്ണു തമ്പുരാൻ വരേണ്ട ആവശ്യമില്ല. ഇവന്റെയൊക്കെ യോഗ്യതയ്ക്ക് ഞാൻ തന്നെ ധാരാളം!" ഉണ്ണിമായയുടെ കടുപ്പത്തിലുള്ള വാക്കുകൾ കേട്ട് വിനയനും രേവതിയും ഒരു നിമിഷം ഞെട്ടിപ്പോയി. ഉണ്ണിമായ വിനയന്റെ തൊട്ടുമുന്നിലേക്ക് ചെന്നുനിന്നു. അവൾ വിനയന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി ഉറച്ച ശബ്ദത്തിൽ പറഞ്ഞു "എന്താ വിനയൻ സാറേ... ഒരുപാട് നാടകങ്ങൾ കളിച്ചല്ലേ എന്നെ ആ കല്യാണപ്പന്തൽ വരെ എത്തിച്ചത്? താൻ വലിയൊരു പ്രൊഫസറാണെന്ന ബഹുമാനമായിരുന്നു എനിക്ക് ഇതുവരെ. പക്ഷേ താൻ വെറുമൊരു പേടിത്തൊണ്ടനാണെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത്! പണ്ട് സ്കൂളിൽ വെച്ച് കള്ളത്തരം കാട്ടിയപ്പോൾ ഞാൻ അത് ചൂണ്ടിക്കാണിച്ചതിനാണ് താൻ ഇത്രയും വർഷം ആ പക മനസ്സിൽ കൊണ്ടുനടന്നത് അല്ലേ? താനൊരു അധ്യാപകനാണോ അതോ അധ്യാപകന്റെ വേഷം കെട്ടിയ തെമ്മാടിയോ?" നാട്ടുകാരും പോലീസുകാരും ചുറ്റും കൂടി നിൽക്കെ ഉണ്ണിമായ വിനയന്റെ പഴയ ചരിത്രം വിളിച്ചുപറഞ്ഞത് അവനെ വല്ലാതെ അസ്വസ്ഥനാക്കി. "എടി ഉണ്ണിമായേ... നാവ് അടക്കി സംസാരിക്ക്! ഈ പറമ്പ് ഇപ്പോൾ എന്റേതാണ്" വിനയൻ പരുങ്ങി. "ചതിയിലൂടെ എഴുതി വാങ്ങിയ വെറുമൊരു കടലാസാണോ തനിക്കു വലിയ കാര്യം? തോറ്റോടാൻ ഞങ്ങൾ കണിമംഗലം കോവിലകത്തു  പടിയിറങ്ങി വന്നവരല്ല വിനയാ. എന്റെ തമ്പ്രാൻ കുട്ടി കൂടെയുള്ളപ്പോൾ നിന്റെ ഈ ഭീഷണിയൊന്നും ഇവിടെ വിലപ്പോകില്ല!" ഉണ്ണിമായ വിനയന്റെ കൺമുന്നിൽ വലിപ്പത്തോടെ നിന്നു സംസാരിച്ചു. വിനയൻ നാണംകെട്ട് നിൽക്കുന്ന ആ സമയത്താണ് ലക്ഷ്മിയമ്മ മുന്നോട്ട് വന്നത്. അവർ വിനയന്റെ നേരെ തിരിഞ്ഞ് നാട്ടുകാരെ സാക്ഷി നിർത്തി ഉറക്കെ സംസാരിക്കാൻ തുടങ്ങി. "എല്ലാവരും കേൾക്കണം ഈ വലിയ പ്രൊഫസർ സാറിന്റെ അയോഗ്യതകൾ! എന്റെ മകളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ്, സ്നേഹം അഭിനയിച്ച് ഞങ്ങളുടെ വീട്ടിൽ കയറിയിറങ്ങിയവനാണ് ഈ വിനയൻ. വിവാഹം ഉറപ്പിച്ച് പന്തൽ വരെ കാര്യങ്ങളെത്തിച്ചു. എന്നിട്ട് ഒടുവിൽ കല്യാണപ്പന്തലിൽ വെച്ച് എന്റെ മകളെ പരസ്യമായി അപമാനിച്ച് വഴിയിലുപേക്ഷിക്കാൻ നോക്കിയ നാണംകെട്ടവനാണ് ഇവൻ! പാവം വിഷ്ണു മോൻ അന്ന് താലികെട്ടിയില്ലായിരുന്നെങ്കിൽ എന്റെ മകളുടെ ജീവിതം ഇവൻ തകർക്കുമായിരുന്നു!" വിനയൻ ഒന്ന് ഞെട്ടി ഇവർ എന്തൊക്കെയാ ഈ പറയുന്നേ എന്ന് ഓർത്ത് ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ട് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും വിനയനെ പുച്ഛത്തോടെ നോക്കാൻ തുടങ്ങി. ലക്ഷ്മിയമ്മ വിനയന്റെ നേരെ അടുത്തു ചെന്നു. "എങ്ങനെ ഉണ്ട് വിനയ നീ kallav കാണിച്ചപ്പോൾ ഞൻ അതിൽ കുറച്ചു കളവ് ചേർത്ത എന്നെ ഉള്ളൂ. ലക്ഷ്മി പതുകെ പറഞ്ഞു. പിന്നെ എല്ലാവരും കേൾക്കാൻ പാകത്തിന് പറഞ്ഞു എന്റെ മോളെ വഴിയിലുപേക്ഷിച്ചിട്ട് നീ വലിയ മാന്യനായി നടക്കുകയാണല്ലേ? ഇപ്പോൾ ദാ... പാവം പപ്പേട്ടനെ ചതിച്ച് ആധാരവും തട്ടിയെടുത്തിരിക്കുന്നു. നിനക്ക് ഇതൊക്കെ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു വിനയാ? നീ ഒരു അധ്യാപകനാണെന്ന് പറയാൻ നിനക്ക് നാണമില്ലേടാ?" വിനയന്റെ മുഖം കറുത്തു ഇരുണ്ടു. രേവതിയും എന്തുപറയണമെന്നറിയാതെ തലതാഴ്ത്തി നിന്നു. പോലീസുകാർ പോലും വിനയന് അനുകൂലമായി നിൽക്കാൻ മടിക്കുന്നത് പോലെ തോന്നി. നാട്ടുകാരുടെ മുന്നിൽ വിനയൻ പൂർണ്ണമായും നാണംകെട്ടു നിൽക്കുമ്പോൾ വിഷ്ണു തന്റെ ഫോണും വക്കീൽ മാധവൻ നായർ തയാറാക്കിയ പുതിയ കോടതി രേഖകളുമായി മുന്നിലേക്ക് വന്നു. "വിനയാ... നീ കൊണ്ടുവന്നത് താല്ക്കാലികമായ ഒരു പേപ്പർ മാത്രമാണ്. എന്നാൽ പപ്പേട്ടനെ നീ കബളിപ്പിച്ചാണ് ഒപ്പിടുവിച്ചത് എന്നതിന് പറമ്പിലെ പണിക്കാർ സാക്ഷികളാണ്. അതിനെതിരെ വക്കീൽ മാധവൻ സാർ വഴി ഹൈക്കോടതിയിൽ നിന്ന് ഞാൻ അടിയന്തര സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതാ രേഖകൾ!" വിഷ്ണു ആ രേഖകൾ കോടതി അമീന്റെ കയ്യിലേക്ക് കൊടുത്തു. അമീൻ അത് വായിച്ചു നോക്കി വിനയനെ നോക്കി പറഞ്ഞു "സാറേ... ഈ ഉത്തരവ് പ്രകാരം ഈ പറമ്പിൽ പുതിയതായി ആർക്കും പ്രവേശിക്കാൻ കഴിയില്ല. വിഷ്ണുവിനും പപ്പേട്ടനും ഇവിടെ കൃഷി തുടരാം. കേസ് കോടതി തീർപ്പാക്കുന്നത് വരെ നിങ്ങൾക്ക് ഇവിടെ അവകാശമില്ല." വിനയന്റെ കയ്യിലിരുന്ന പവർ ഓഫ് അറ്റോർണി രേഖകൾക്ക് ഇപ്പോൾ ഒരു വിലയുമില്ലാതായി മാറിയിരുന്നു. വിഷ്ണു ഉണ്ണിമായയുടെ കൈ പിടിച്ച് വിനയന്റെ മുന്നിൽ ഉറപ്പോടെ നിന്നു. "കണ്ടോ വിനയാ... ഇതാണ് സത്യത്തിന്റെ വിജയം. നീ ചതിയുമായി വന്നാൽ അത് നേരിടാൻ എന്റെ പെണ്ണും അവളുടെ അമ്മയും മാത്രം മതി. ഇനി മേലാൽ ഈ വഴിക്ക് നിന്റെ വണ്ടി വന്നാൽ വിവരം മാറും. ഇറങ്ങിപ്പോടാ ഇവിടുന്ന്!" വിഷ്ണുവിന്റെ ശബ്ദം പറമ്പിലാകെ മുഴങ്ങി കേട്ടു. നാട്ടുകാരുടെ പരിഹാസച്ചിരികൾക്കും ഉണ്ണിമായയുടെയും ലക്ഷ്മിയമ്മയുടെയും കത്തുന്ന നോട്ടങ്ങൾക്കും മുന്നിൽ നിൽക്കാൻ കഴിയാതെ വിനയൻ നാണംകെട്ട് തന്റെ കാറിലേക്ക് കയറി വേഗത്തിൽ ഓടിച്ചു പോയി. രേവതിയും തലയിൽ മുണ്ടിട്ട് പുറകെ ഓടി. പറമ്പിൽ വലിയൊരു കൈയടി ഉയർന്നു. ഉണ്ണിമായ വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചപ്പോൾ അവളുടെ കണ്ണുകളിൽ അഭിമാനം നിറഞ്ഞുനിന്നിരുന്നു.... തുടരും..... ❤️ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
📝 ഞാൻ എഴുതിയ വരികൾ - Qile:iongoo Qile:iongoo - ShareChat
ഭാഗം 25 വിനയൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞെങ്കിലും അവന്റെ ആ ഭ്രാന്തമായ ചിരി വിഷ്ണുവിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. 'അവൾ കാരണം എനിക്ക് ഈ നാട് വിടേണ്ടി വന്നു...' വിഷ്ണുവിന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഉണ്ണിമായയുടെ സുരക്ഷിതത്വം ഓർത്ത് അവന്റെ മനസ്സ് നീറി. അടുത്ത ദിവസം രാവിലെ വിഷ്ണു പപ്പേട്ടനെ തനിച്ച് മാറ്റി നിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പപ്പേട്ടന്റെ വാക്കുകൾ വിഷ്ണുവിനെ ഞെട്ടിച്ചു. "മോനേ വിഷ്ണു... എനിക്ക് സത്യം നേരത്തെ അറിയാമായിരുന്നു. അവനെ ആദ്യമായി ഇവിടെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് പഴയ കാര്യസ്ഥൻ ഗോപാലൻ നായരുടെ മകൻ വിനയനാണെന്ന്. ഞാൻ ലക്ഷ്മി അമ്മയോട് ഇത് പലവട്ടം സൂചിപ്പിക്കാൻ നോക്കിയതാ. പക്ഷേ അവർ എന്റെ വാക്കിന് വലിയ വില കൊടുത്തില്ല. അവൾ അന്ന് സത്യം പറഞ്ഞത് അവനോടുള്ള ദേഷ്യം കൊണ്ടല്ലായിരുന്നു പക്ഷേ വിനയൻ അത് പകയായിട്ടാണ് ഇപ്പോഴും കൊണ്ട് നടക്കുന്നത്." കോവിലകത്ത് വിനയനും രേവതിയും ഗൂഢാലോചന നടത്തുകയായിരുന്നു. വിനയന്റെ ശബ്ദത്തിൽ പക എരിഞ്ഞു. "അവളെ പന്തലിൽ വെച്ച് അപമാനിക്കാൻ വേണ്ടി തന്നെയാടാ ഞാൻ അത്രയും ദൂരം കാര്യങ്ങൾ എത്തിച്ചത്. അവൾ കാരണം എന്റെ കുടുംബത്തിന് നാട് വിടേണ്ടി വന്നു. അതിനുശേഷം അച്ഛൻ തളർന്നു പോയി. എന്റെ അമ്മ ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. ബാംഗ്ലൂരിൽ വെച്ച് അവർക്ക് വലിയൊരു അപകടം സംഭവിച്ചു, ഇപ്പോൾ അവർക്ക് ബോധമില്ലാത്ത അവസ്ഥയാണ് Mental state. ഇതിനെല്ലാം കാരണം ഉണ്ണിമായയാണ്! ആ പക വീട്ടാതെ എനിക്ക് സമാധാനമില്ല." വിനയന്റെ വാക്കുകൾ കേട്ട് രേവതി ഒരു നിമിഷം സ്തംഭിച്ചു പോയി. "എന്താ സാർ ഇപ്പോൾ പറഞ്ഞത്? ഉണ്ണിമായ കാരണം നാട് വിടേണ്ടി വന്നെന്നോ? എനിക്കൊന്നും മനസ്സിലാകുന്നില്ല... എന്താണ് സംഭവിച്ചതെന്ന് ഒന്ന് വ്യക്തമായി പറയൂ." വിനയൻ പെട്ടെന്ന് ഒന്ന് പരുങ്ങി. തന്റെ ഉള്ളിലെ പകയുടെ കനലുകൾ വാക്കുകളായി പുറത്തു ചാടിയത് അവൻ അറിഞ്ഞിരുന്നില്ല. പക്ഷേ ഇനി ഒളിച്ചു വെച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ട് അവൻ ആ പഴയ കഥ രേവതിയോട് വെളിപ്പെടുത്തി. "അതെ രേവതി... വർഷങ്ങൾക്ക് മുമ്പ് അവൾ കാരണം എന്റെ അച്ഛന്റെ ജോലി പോയി ഞങ്ങൾക്ക് ഈ നാട് വിടേണ്ടി വന്നു. ആ നാണക്കേടിൽ അച്ഛൻ തളർന്നു മരിച്ചു. എന്റെ അമ്മയിന്ന് ബാംഗ്ലൂരിൽ ഒരു ആശുപത്രിയിൽ ബോധമില്ലാതെ കിടക്കുകയാണ്. ഇതിനെല്ലാം കാരണം ആ ഉണ്ണിമായയാണ്. അവളെ സ്നേഹിക്കാനല്ലnമറിച്ച് വിവാഹപ്പന്തലിൽ വെച്ച് നാണം കെടുത്തി അവളുടെ ജീവിതം നശിക്കുന്നത് കാണാനാണ് ഞാൻ പ്രൊഫസറായി ഇവിടെ വന്നത്." രേവതിയുടെ ഉള്ളിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. 'എങ്കിൽ കാര്യം എളുപ്പമായി. എനിക്ക് എന്റെ സ്വത്ത് കിട്ടുന്നത് വരെ നിന്നെ എനിക്ക് ആവശ്യമുണ്ട് വിനയ... അതിനു ശേഷം നിന്നെയും ഞാൻ ഒതുക്കും.' അവൾ പുറമെ വിനയനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. "അപ്പോൾ നമുക്ക് അടുത്ത നീക്കം തുടങ്ങാം സാറേ... പപ്പേട്ടനെ ഭീഷണിപ്പെടുത്തിയാൽ വിഷ്ണു തളരുമോ?" രേവതി ചോദിച്ചു. "തളരും.. വിഷ്ണുവിന്റെ ആത്മവിശ്വാസം ആ കൃഷിയാണ്. ബാങ്ക് ലോണിന്റെ കാര്യം പറഞ്ഞ് പപ്പേട്ടനെ നമുക്ക് പേടിപ്പിക്കാം. വിഷ്ണുവിനെ ആ പറമ്പിൽ നിന്ന് ഇറക്കിവിട്ടാൽ അവൻ തെരുവിലാകും. അപ്പോൾ നോക്കാം അവന്റെയും ഉണ്ണിമായയുടെയും സ്നേഹം!" വിനയൻ ക്രൂരമായി ചിരിച്ചു. ഇതൊന്നും അറിയാതെ മുറിക്കു പുറത്തുകൂടി പോവുകയായിരുന്ന സരസ്വതി തമ്പുരാട്ടി ഈ സംഭാഷണം കേട്ട് തകർന്നുപോയി. വിനയൻ സാർ വെറുമൊരു അധ്യാപകനല്ലെന്നും, തന്റെ മകന്റെയും മരുമകളുടെയും ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരു പിശാചാണെന്നും അവർ തിരിച്ചറിഞ്ഞു. വിനയന്റെ കുടുംബത്തിന് വന്ന ദുരന്തങ്ങളുടെ പക അവൻ തീർക്കുന്നത് നിരപരാധിയായ ഉണ്ണിമായയോടാണെന്ന സത്യം ആ അമ്മയെ വേദനിപ്പിച്ചു. അടുത്ത ദിവസം രാവിലെ വിഷ്ണു ആവേശത്തോടെ പറമ്പിലേക്ക് പോകുമ്പോൾ പപ്പേട്ടൻ അവിടെ തലയ്ക്ക് കൈവെച്ച് ഇരിക്കുന്നത് കണ്ടു.. "എന്താ പപ്പേട്ടാ? എന്ത് പറ്റി?" വിഷ്ണു വേവലാതിയോടെ ചോദിച്ചു. പപ്പേട്ടൻ വിറയ്ക്കുന്ന കൈകളോടെ വിനയൻ സാർ ഏൽപ്പിച്ച ആ നോട്ടീസ് വിഷ്ണുവിന് നൽകി. "മോനേ... വിനയൻ സാർ എന്നെ കണ്ടിരുന്നു. നിന്നെ ഈ പറമ്പിൽ നിന്ന് ഇറക്കിവിട്ടില്ലെങ്കിൽ എന്റെ വീടും സ്ഥലവും ബാങ്ക് ലേലം ചെയ്യുമെന്ന് അവൻ ഭീഷണിപ്പെടുത്തുന്നു. അവൻ ആ ബാങ്ക് ഡയറക്ടറെ സ്വാധീനിച്ചിരിക്കുകയാണ്." വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യം അഗ്നിയായി പടർന്നു. അവൻ പപ്പേട്ടന്റെ തോളിൽ കൈവെച്ചു. "പപ്പേട്ടാ... വിനയൻ സാർ ഒരു അധ്യാപകന്റെ വേഷം കെട്ടിയ വെറും തെമ്മാടിയാണ്. പപ്പേട്ടന്റെ വീട് പോകാതെ ഞാൻ നോക്കും. അവൻ എന്തൊക്കെ ചെയ്താലും ഈ മണ്ണിൽ നിന്ന് ഞാൻ മാറില്ല." ഉച്ചയ്ക്ക് വിഷ്ണുവും പപ്പേട്ടനും മുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിനയന്റെ കാർ അവിടെ വന്നു നിന്നു. കാറിൽ നിന്നിറങ്ങിയ വിനയനെ കണ്ടതും ഉണ്ണിമായയുടെ മുഖത്തെ ചോര വാർന്നുപോയി. താൻ ഏറെ വിശ്വസിച്ചിരുന്ന പ്രൊഫസർ സാർ ഇപ്പോൾ തന്റെ സന്തോഷം തകർക്കാൻ വന്ന ഒരു പിശാചാണെന്ന് അവൾക്ക് തോന്നി. അവൾ പേടിയോടെ വിഷ്ണുവിന്റെ പുറകിൽ ഒളിച്ചു നിന്നു. വിഷ്ണുവിന്റെ ഷർട്ടിൽ മുറുകെ പിടിക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിനയൻ ഒരു പരിഹാസച്ചിരിയോടെ മുന്നിലേക്ക് വന്നു. "വിഷ്ണു... പപ്പേട്ടനോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ളവനാണെങ്കിൽ ഈ പറമ്പ് ഉപേക്ഷിച്ച് നീ പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ എല്ലാവരും തെരുവിലാകും." വിഷ്ണു ഉണ്ണിമായയെ ഇടത് കൈകൊണ്ട് ചേർത്തുപിടിച്ചു. "വിനയാ... നിന്റെ ഭീഷണി കൊള്ളേണ്ട സ്ഥലത്ത് കൊള്ളിച്ചാൽ മതി. ഈ പെണ്ണിനെ നീ ഒന്നു നോക്കാൻ പോലും ഞാൻ സമ്മതിക്കില്ല. ബാങ്കിന്റെ കാര്യമല്ലേ നീ പറഞ്ഞത്? അത് ഞാൻ നോക്കിക്കോളാം. ഇറങ്ങിപ്പോടാ ഇവിടുന്ന്!" വിഷ്ണുവിന്റെ ആക്രോശം കേട്ട് വിനയൻ ഒന്ന് ഞെട്ടി. ഉണ്ണിമായ വിഷ്ണുവിന്റെ പിന്നിൽ നിന്ന് വിറയലോടെ വിനയനെ നോക്കി. ആ നോട്ടത്തിൽ ഭയത്തോടൊപ്പം  വെറുപ്പും ഉണ്ടായിരുന്നു.. വിനയൻ പോയിക്കഴിഞ്ഞിട്ടും വിഷ്ണുവിന്റെ ഉള്ളിലെ കനൽ കെട്ടടങ്ങിയിരുന്നില്ല. തന്റെ പിന്നിൽ പതുങ്ങി നിന്ന് വിറയ്ക്കുന്ന ഉണ്ണിമായയെ അവൻ പതുക്കെ ചേർത്തുപിടിച്ചു... "പേടിക്കണ്ട ഉണ്ണിമായേ... അവൻ വെറുതെ കുരയ്ക്കും, അത്ര തന്നെ. അവന് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല." വിഷ്ണു ആശ്വസിപ്പിച്ചു. പക്ഷേ ഉണ്ണിമായയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. "തമ്പ്രാൻ കുട്ടീ... വിനയൻ സാർ എന്തിനാണ് ഇത്രയും പകയോടെ പെരുമാറുന്നത്? പപ്പേട്ടന്റെ വീട് ജാമ്യം ഇരിക്കുന്നത് കൊണ്ടല്ലേ അവൻ ഭീഷണിപ്പെടുത്തുന്നത്? നമുക്ക് ഈ കൃഷി വേണ്ട എന്ന് വെച്ചാലോ? നിങ്ങൾ ഇത്രയും കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക്..." അവൾ വിതുമ്പി. "ഇല്ല ഉണ്ണിമായേ... നമ്മൾ ഇപ്പോൾ പിന്മാറിയാൽ അത് അവന്റെ വിജയമാണ്. പപ്പേട്ടന്റെ വീട് നമ്മൾ സംരക്ഷിക്കും." വിഷ്ണു ഉറപ്പിച്ചു പറഞ്ഞു. അന്ന് ഉണ്ണിമായ വിളക്ക് വെക്കുമ്പോൾ ആരോ നടന്നു വരുന്നത് കണ്ട് അവൾ ഒന്ന് ഭയന്ന്. ഉണ്ണിമായ ഭയത്തോടെ വിഷ്ണുവിനെ വിളിച്ചു. വിഷ്ണു പുറത്ത് വരുമ്പോൾ തന്നെ  മുണ്ടിന്റെ തലപ്പുകൊണ്ട് മുഖം മറച്ച് വിറയലോടെ സരസ്വതി തമ്പുരാട്ടി വരുന്നു. "അമ്മേ! ഈ നേരത്ത്... ആരെങ്കിലും കണ്ടാൽ?" വിഷ്ണു അവരെ അകത്തേക്ക് പിടിച്ചിരുത്തി. സരസ്വതി തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവർ വിഷ്ണുവിന്റെയും അടുത്ത് വന്ന ഉണ്ണിമായയുടെയും കൈകൾ ചേർത്തുപിടിച്ചു. "മോനേ... വിനയൻ സാർ ഒരു പിശാചാണ്. അവൻ രേവതിയോട് സംസാരിക്കുന്നത് ഇന്ന് ഞാൻ ഒളിഞ്ഞു കേട്ടു." അമ്മ കേട്ട കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. വിനയന്റെ അച്ഛന്റെ മരണം ബാംഗ്ലൂരിൽ ബോധമില്ലാതെ കിടക്കുന്ന അവന്റെ അമ്മ, ഉണ്ണിമായയോടുള്ള അവന്റെ ഭ്രാന്തമായ പക... എല്ലാം കേട്ട് ഉണ്ണിമായ തകർന്നുപോയി. "അമ്മേ... അപ്പോൾ അവൻ പണ്ട് നാടുവിട്ട ആ വിനയൻ തന്നെയാണോ? വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി വന്നത് എന്നെ തകർക്കാൻ വേണ്ടിയായിരുന്നോ?" ഉണ്ണിമായ തറയിലിരുന്നു പോയി. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. "ഞാൻ അന്ന് സത്യം പറഞ്ഞത് ഒരാളുടെ കുടുംബം തകർക്കാനല്ലായിരുന്നു അമ്മേ... പക്ഷേ..." വിഷ്ണു അവളുടെ അരികിലിരുന്ന് അവളെ ആശ്വസിപ്പിച്ചു. അവന്റെ കണ്ണുകളിൽ വിനയനോടുള്ള പക ഇരട്ടിയായി. "അമ്മേ നിങ്ങൾ ധൈര്യമായി തിരിച്ചു പൊയ്ക്കോളൂ. അവൻ എന്റെ ഉണ്ണിമായയെ തൊടില്ല. പപ്പേട്ടന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് ഞാൻ എങ്ങനെയെങ്കിലും തിരിച്ചെടുക്കും." അടുത്ത ദിവസം രാവിലെ വിഷ്ണു പപ്പേട്ടനെയും കൂട്ടി ബാങ്കിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ബാങ്കിൽ എത്തിയപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ബാങ്ക് മാനേജർ പപ്പേട്ടനെ മാറ്റി നിർത്തി പറഞ്ഞു "പപ്പേട്ടാ... വിനയൻ സാർ ആ ലോൺ തുക മുഴുവൻ അടച്ചു തീർത്തു. ഇപ്പോൾ ആ ആധാരം വിനയൻ സാറിന്റെ കൈവശമാണ്. നിങ്ങൾ അദ്ദേഹത്തിന് പണം തിരികെ നൽകി ആധാരം വാങ്ങേണ്ടി വരും." വിഷ്ണുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി. വിനയൻ കളി മാറ്റിയിരിക്കുന്നു. അവൻ പപ്പേട്ടനെ തന്റെ കാൽക്കീഴിലാക്കി വിഷ്ണുവിനെ ശ്വാസം മുട്ടിക്കുകയാണ്. "പപ്പേട്ടൻ ഇത് എങനെ സംഭവിച്ചു എങനെ അവൻ ഇതൊക്കെ ചെയ്ത് നിങ്ങളുടെ ഒപ്പ് ഇല്ലാതെ എങനെ അവന്റെ പേരിൽ ആക്കും.." പപ്പേട്ടൻ രാവിലെ നടന്ന കാര്യം ഓർത്തു... രാവിലെ ഞാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു ഒരാൾ അവിടെ എത്തിയത്. അയാൾ കൊണ്ടുവന്ന ചില രേഖകളിൽ പപ്പേട്ടൻ വിശ്വസിച്ച് ഒപ്പിട്ടു നൽകി. ലോൺ പുതുക്കാനാണെന്നാണ് പാവം പപ്പേട്ടൻ കരുതിയത്... വിഷ്ണു പപ്പേട്ടനെ കൂട്ടി വിട്ടിലേക്ക് തിരിച്ചു അവന്റെ മനസ്സിൽ വിനയനോടുള്ള പക തിളച്ചു മറിയുകയായിരുന്നു.... വിട്ടിൽ എത്തിയപ്പോൾ തന്നെ ഉണ്ണിമായ സംഭാരവുമായി വന്നു "എന്താ പറ്റിയെ പോയ കാര്യം എല്ലാം ശരിയായോ തമ്പ്രാൻകുട്ടി എന്താ മുഖത്തു വല്ലാത്ത നിരാശ" ഉണ്ണിമായ പറഞ്ഞു നിർത്തുബോൾ തന്നെ വീടിന്റെ മുറ്റത്തു ഒരു വണ്ടി വന്നു... അത് വിനയൻ ആയിരുന്നു.. വിനയൻ വീണ്ടും ആ മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവന്റെ കയ്യിൽ ഒരു പവർ ഓഫ് അറ്റോർണി രേഖ ഉണ്ടായിരുന്നു... "പപ്പേട്ടാ... നിങ്ങൾ രാവിലെ ഒപ്പിട്ടു തന്നത് ലോൺ പുതുക്കാനല്ല. നിങ്ങളുടെ കടം ഞാൻ വീട്ടിക്കൊള്ളാമെന്നു പകരം ഈ പറമ്പിന്റെ പൂർണ്ണ അധികാരം എനിക്കാണെന്നുമാണ് ആ രേഖയിലുള്ളത്," വിനയൻ പരിഹാസത്തോടെ പറഞ്ഞു.. പപ്പേട്ടൻ തകർന്നുപോയി. "സാറേ... നിങ്ങൾ എന്നെ ചതിച്ചതാണോ? ഞാൻ വിശ്വസിച്ചല്ലേ ഒപ്പിട്ടത്!" "വിശ്വാസമൊക്കെ കോവിലകത്ത് വെച്ചാൽ മതി പപ്പേട്ടാ. ഇപ്പോൾ ഈ പറമ്പിന്റെ ഉടമസ്ഥൻ ഞാനാണ്. വിഷ്ണു... ഇനി നിനക്ക് ഇവിടെ ഒരു നിമിഷം നിൽക്കാൻ അധികാരമില്ല. മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങിപ്പോകണം." വിഷ്ണുവിന്റെ രക്തം തിളച്ചു. അവൻ വിനയന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു. "എടാ... ചതിയിലൂടെ നേടിയത് അധികകാലം നിന്റെ കയ്യിൽ ഇരിക്കില്ല. പപ്പേട്ടനെ നീ പറ്റിച്ചതാണ് എന്ന് കോടതിയിൽ തെളിയിക്കാൻ എനിക്ക് ഒരു നിമിഷം മതി." വിഷ്ണു അവന്റെ ചെക്കിട്ടം നോക്കി ഒരണ്ണം കൊടുത്തു... അവൻ ഒന്നും മിണ്ടാതെ ഒരു ക്രൂരമായ ചിരി ചിരിച്ചിട്ട് അവിടെ നിന്ന് പോയി.... വിനയൻ പോയിക്കഴിഞ്ഞപ്പോൾ പപ്പേട്ടൻ പൊട്ടിക്കരഞ്ഞു. "വിഷ്ണു മോനേ... എന്നോട് ക്ഷമിക്കണം. എന്റെ ആധാരം ഇപ്പോൾ അവന്റെ കയ്യിലാണ്. ഞാൻ നിങ്ങളോട് ഇറങ്ങിപ്പോകാൻ പറയേണ്ടി വരുമോ?" വിഷ്ണു പപ്പേട്ടനെ തടഞ്ഞു. "ഇല്ല പപ്പേട്ടാ... ആധാരം അവന്റെ കയ്യിലുണ്ടെന്ന് കരുതി പപ്പേട്ടന്റെ മനസ്സ് മാറില്ലല്ലോ? നമ്മൾ ആ പറമ്പിൽ തന്നെ കൃഷി ചെയ്യും. ആധാരം തിരിച്ചെടുക്കാൻ വേണ്ട പണം ഞാൻ കണ്ടെത്തും." വിഷ്ണു തന്റെ ഫോണെടുത്ത് വിദേശത്തുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചു. "വിനയൻ പപ്പേട്ടനെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പിടുവിച്ചത്. അതിന് സാക്ഷികളായി പറമ്പിലെ പണിക്കാരും ഉണ്ടായിരുന്നു. നമുക്ക് ഇതിനെതിരെ  stay order വാങ്ങണം." കോവിലകത്തെ സ്വത്തോ പണമോ ഇല്ലാതെ തന്നെ വിനയനെ നേരിടാൻ വിഷ്ണു ഒരു വലിയ തീരുമാനം എടുത്തു... അ രാത്രി ഉണ്ണിമായ വിഷ്ണുവിന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ പറഞ്ഞു "തമ്പ്രാൻ കുട്ടീ... എനിക്ക് പേടിയാകുന്നു. വിനയൻ സാർ എന്തും ചെയ്യാൻ മടിക്കാത്ത ഒരാളാണ്." വിഷ്ണു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മന്ത്രിച്ചു "വിനയന്റെ പകയ്ക്ക് മുന്നിൽ തോറ്റു കൊടുക്കാൻ വിഷ്ണു തമ്പുരാൻ പഠിച്ചിട്ടില്ല ഉണ്ണിമായേ. അവൻ പണ്ട് ഒരു കള്ളനായിരുന്നു, ഇന്നും അവൻ കള്ളൻ തന്നെയാണ്. അവന്റെ മുഖംമൂടി ഞാൻ നാടിന് മുന്നിൽ അഴിച്ചു കാട്ടും." അതേസമയം രേവതി കോവിലകത്ത് വിനയനെ അഭിനന്ദിക്കുകയായിരുന്നു. "സാറേ... നിങ്ങൾ പുലിയാണ്! ഇനി വിഷ്ണുവിന് ആ പറമ്പിൽ ഇറങ്ങണമെങ്കിൽ നിങ്ങളുടെ സമ്മതം വേണം. പപ്പേട്ടൻ വിഷ്ണുവിനെ അവിടെ നിന്ന് ഇറക്കിവിടും എന്ന് എനിക്ക് ഉറപ്പാണ്." വിനയൻ തന്റെ ചുണ്ടിലെ രക്തം തുടച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി ചിരിച്ചു. "ഇനി കളി തുടങ്ങാൻ പോകുന്നതേയുള്ളൂ രേവതി. ഉണ്ണിമായ എന്റെ മുന്നിൽ വന്നു കരയുന്ന ദിവസം അടുത്തിരിക്കുന്നു." തുടരും..... ❤️ തെറ്റുകൾ ഉണ്ടാകാം ക്ഷമിക്കുക 🙏   #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #♥ പ്രണയം നിന്നോട്
📙 നോവൽ - Qile:iongoo Qile:iongoo - ShareChat
ഭാഗം 24 കോവിലകത്തിന്റെ ആഡംബരങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിലുള്ള ആ കൊച്ചു വീട്ടിൽ പ്രഭാതം വിരിഞ്ഞത് പക്ഷികളുടെ കളകൂജനങ്ങളോടെയാണ്. ജനാലയിലൂടെ അരിച്ചിറങ്ങിയ പുലർവെട്ടം ഉണ്ണിമായയുടെ കൺപോളകളിൽ ചുംബിച്ചു. വിഷ്ണുവിന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന ഉണ്ണിമായയുടെ മുഖത്ത് ഒരു പ്രത്യേക ഐശ്വര്യം നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ രാത്രിയിലെ പ്രണയത്തിന്റെ മധുരസ്മരണകൾ ആ മുറിയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്..... അവൾ പതുക്കെ കണ്ണ് തുറന്നു. അരികിൽ തന്നെ നോക്കി കിടക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ പതുക്കെ എഴുന്നേറ്റ് മുറ്റം അടിച്ചുവാരാൻ ഇറങ്ങി. പുലർച്ചെ പെയ്ത മഞ്ഞിന്റെ തണുപ്പ് ആ മണ്ണിലുണ്ടായിരുന്നു. മുറ്റം വൃത്തിയാക്കി കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. അവിടെ ലക്ഷ്മിയമ്മ നേരത്തെ തന്നെ എഴുന്നേറ്റ് കറികൾക്ക് വേണ്ട പച്ചക്കറികൾ അരിയുകയായിരുന്നു. "അമ്മേ... ഞാൻ ചെയ്യാം ഇത്. അമ്മ പോയി ഒന്ന് വിശ്രമിക്കൂ" ഉണ്ണിമായ സ്നേഹത്തോടെ പറഞ്ഞു. "അതൊന്നും സാരമില്ല മോളെ... നിനക്ക് സന്തോഷമായി ജീവിക്കാൻ ഈ അമ്മയ്ക്ക് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ" ലക്ഷ്മിയമ്മ ചിരിയോടെ പറഞ്ഞു. മകളുടെ മുഖത്തെ തെളിച്ചം ആ അമ്മയ്ക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു. ഉണ്ണിമായ പതുക്കെ ചായയിട്ടു. ആവി പറക്കുന്ന രണ്ട് ഗ്ലാസ് ചായയുമായി അവൾ മുറിയിലേക്ക് നടന്നു. വിഷ്ണു അപ്പോഴും ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. "തമ്പ്രാൻ കുട്ടീ... ചായ കുടിക്കൂ. നേരം ഒരുപാടായി" അവൾ അവന്റെ അരികിലിരുന്ന് പതുക്കെ വിളിച്ചു. വിഷ്ണു പെട്ടെന്ന് കണ്ണ് തുറന്ന് അവളുടെ കൈ പിടിച്ചു തന്നിലേക്ക് വലിച്ചു. ചായ ഗ്ലാസ് താഴെ പോകാതെ അവൾ കഷ്ടപ്പെട്ട് പിടിച്ചു. "അയ്യോ... വിടൂ തമ്പ്രാൻ കുട്ടീ... ചായ തട്ടിപ്പോകും!" അവൾ പരിഭ്രമത്തോടെ പറഞ്ഞു. "ചായ പിന്നെയും കുടിക്കാം... പക്ഷേ ഈ ചായ തരുന്ന ആളുടെ കുസൃതി നോക്കിക്കൊണ്ട് ഇങ്ങനെ കിടക്കാൻ എന്ത് രസമാണെന്നോ" വിഷ്ണു അവളുടെ മുടിയിഴകളിൽ പതുക്കെ തലോടി. "അമ്മ പുറത്തുണ്ട്... ആരെങ്കിലും കാണും" അവൾ മുഖം ചുവപ്പിച്ചു കൊണ്ട് പറഞ്ഞു. "കാണട്ടെ... എന്റെ ഭാര്യക്ക് ഞാൻ ചായ കൊടുക്കുന്നതും അവളെ സ്നേഹിക്കുന്നതും ആര് കാണാൻ?" വിഷ്ണു ചിരിയോടെ അവളുടെ കൈയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചു. "ഇത്രയും മധുരമുള്ള ചായ ഞാൻ എന്റെ ജീവിതത്തിൽ കുടിച്ചിട്ടില്ല." അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു... അവൾ നാണം കൊണ്ട് റൂമിൽ നിന്ന് കൂടിപ്പോയി.. അതേസമയം കോവിലകത്ത് വിനയനും രേവതിയും തമ്പുരാന്റെ അടുത്ത് പുതിയ പരാതികളുമായി ചെന്നു. "അമ്മാവാ... നമ്മൾ ഉടനെ പോലീസിൽ പറയണം. അവൻ തറവാടിന് അപമാനമാണ്" രേവതി പറഞ്ഞു. ശിവശങ്കരൻ തമ്പുരാൻ കസേരയിൽ ചാരിയിരുന്ന് പതുക്കെ കണ്ണടച്ചു. "വേണ്ട... ഇപ്പോൾ ഒന്നും ചെയ്യേണ്ട. അവൻ എത്ര ദൂരം പോകുമെന്ന് എനിക്ക് നോക്കണം. പട്ടിണിയും കഷ്ടപ്പാടും വരുമ്പോൾ അവൻ തനിയെ ഈ പടിപ്പുരയ്ക്കൽ വന്ന് നിൽക്കും. അതുവരെ നമുക്ക് കാത്തിരിക്കാം." തമ്പുരാന്റെ ഈ മാറ്റം വിനയനെയും രേവതിയെയും ഞെട്ടിച്ചു. അദ്ദേഹം ഇപ്പോൾ തിടുക്കം കൂട്ടാൻ തയ്യാറല്ലെന്ന് അവർക്ക് മനസ്സിലായി. പകൽ പതുക്കെ ഉച്ചയിലേക്ക് നീങ്ങി. വിഷ്ണു പറമ്പിൽ പപ്പേട്ടനുമായി സംസാരിക്കുകയായിരുന്നു. ഉണ്ണിമായയും ലക്ഷ്മിയമ്മയും വരാന്തയിൽ ഇരിക്കുമ്പോൾ ദൂരെ പടി കടന്ന് ഒരു രൂപം വരുന്നത് അവർ കണ്ടു. മുണ്ടിന്റെ തലപ്പുകൊണ്ട് മുഖം മറച്ച് ആരും കാണാതെ സരസ്വതി തമ്പുരാട്ടി വരികയായിരുന്നു! "അമ്മേ!" ഉണ്ണിമായ അത്ഭുതത്തോടെ എഴുന്നേറ്റു. സരസ്വതി തമ്പുരാട്ടി കിതച്ചുകൊണ്ട് അകത്തേക്ക് കയറി. അവരുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. "മോളെ... ആരും കാണാതെ ഇറങ്ങി വന്നതാ. തമ്പുരാൻ അറിഞ്ഞാൽ വലിയ പ്രശ്നമാകും. വിഷ്ണുവിന് കഴിക്കാൻ കുറച്ച് പലഹാരങ്ങളും, നിനക്ക് ഉപയോഗിക്കാൻ കുറച്ച് സാധനങ്ങളുമാണ് ഇതിൽ." ലക്ഷ്മിയമ്മയുടെ കൈകൾ സരസ്വതി തമ്പുരാട്ടി പിടിച്ചു. "ലക്ഷ്മീ... വിഷ്ണുവിനെ നീ പൊന്നുപോലെ നോക്കണം. അവൻ എന്റെ മകനാണ് പക്ഷേ ഇപ്പോൾ നിനക്ക് മരുമകനുമാണ്. അവർക്ക് ഒരു കുറവും വരുത്തരുത്." വിഷ്ണു അകത്തേക്ക് വന്നപ്പോൾ അമ്മയെ കണ്ട് സ്തംഭിച്ചു പോയി. "അമ്മേ... നിങ്ങൾ എന്തിനാ ഈ വെയിലത്ത് വന്നത്?" "നിന്നെ ഒന്ന് കാണാതെ എനിക്ക് സമാധാനമില്ലായിരുന്നു മോനേ..." സരസ്വതി തമ്പുരാട്ടി മകന്റെ തലയിൽ തലോടി. ആ കൊച്ചു വീട്ടിൽ കോവിലകത്തെക്കാൾ വലിയൊരു സ്നേഹത്തിന്റെ തണൽ ഉണ്ടെന്ന് അവർക്ക് തോന്നി. അമ്മയും മകനും മരുമകളും ചേർന്ന് ആ കൊച്ചു വീട്ടിൽ ഇരിക്കുമ്പോൾ ചതിയുടെ നിഴലുകൾ കുറച്ചു നേരം മാറി നിന്നു. ആഡംബരങ്ങളിൽ വളർന്ന വിഷ്ണു കത്തുന്ന വെയിലത്ത് മണ്ണിലിറങ്ങി പണിയെടുക്കുന്നത് കാണുമ്പോൾ ഉണ്ണിമായയുടെ ഉള്ളം വിങ്ങുകയായിരുന്നു. പപ്പേട്ടന്റെ പറമ്പിൽ വിഷ്ണുവും പപ്പേട്ടനും പുലർച്ചെ തന്നെ ഇറങ്ങിയിരുന്നു. വിഷ്ണു വിദേശത്ത് വലിയ വലിയ ബിരുദങ്ങൾ നേടിയവനാണെങ്കിലും ഈ മണ്ണിനെ എങ്ങനെയൊരു പച്ചപ്പണിയിക്കാം എന്നതിനെക്കുറിച്ച് അവന് അറിവില്ലായിരുന്നു. പപ്പേട്ടൻ കൈക്കോട്ടും വടിയുമായി അവന് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു. "വിഷ്ണു മോനേ... മണ്ണ് ഒന്ന് ഉഴുതു മറിക്കണം. തറവാട്ടിലെ കുളിർമയല്ല ഈ വെയിലിന്. നോക്കൂ ഇതുപോലെ വേണം ആഞ്ഞു കൊത്താൻ," പപ്പേട്ടൻ കാണിച്ചു കൊടുത്തു. വിഷ്ണു ആവേശം കൈവിടാതെ കൈക്കോട്ട് കയ്യിലെടുത്തു. അധികം വൈകാതെ അവന്റെ വെളുത്ത ഷർട്ട് ചെളിയിലും വിയർപ്പിലും മുങ്ങി. കയ്യിൽ ചെറിയ തഴമ്പുകൾ വരുന്നത് അവൻ ഗൗനിച്ചില്ല. പക്ഷേ ദൂരെ ഉമ്മറത്ത് നിന്ന് ഈ കാഴ്ച കാണുന്ന ഉണ്ണിമായയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. "അമ്മേ... നോക്കൂ, തമ്പ്രാൻ കുട്ടി ഒരിക്കലും ഇത്തരം പണികൾ ചെയ്തിട്ടില്ല. എനിക്ക് വേണ്ടി അദ്ദേഹം എത്രമാത്രം കഷ്ടപ്പെടുന്നു," അവൾ ലക്ഷ്മിയമ്മയുടെ തോളിൽ ചായ്ഞ്ഞു പറഞ്ഞു. ലക്ഷ്മിയമ്മ അവളെ ആശ്വസിപ്പിച്ചു "മോളെ, തന്റെ പെണ്ണിന് വേണ്ടി കഷ്ടപ്പെടുന്നതിൽ ഒരു പുരുഷനും സങ്കടമില്ല. ഇത് അവന്റെ സ്നേഹമാണ്." ഉച്ചയായപ്പോൾ വെയിൽ കടുത്തു. സരസ്വതി തമ്പുരാട്ടി ആരും കാണാതെ കൊണ്ടുവന്ന പലഹാരങ്ങളും ഉണ്ണിമായ ഉണ്ടാക്കിയ നാടൻ വിഭവങ്ങളും ചേർന്ന് ഉച്ചയൂണ് തയ്യാറായി. വിഷ്ണുവും പപ്പേട്ടനും കൈകാലുകൾ കഴുകി അകത്തേക്ക് കയറി. "അമ്മേ... ഇന്ന് നമുക്കെല്ലാവർക്കും കൂടി ഒരുമിച്ച് ഇരുന്നു കഴിച്ചാലോ?" വിഷ്ണു ചിരിയോടെ ചോദിച്ചു. കോവിലകത്ത് എല്ലാവർക്കും പ്രത്യേക ഇരിപ്പിടങ്ങളും ചട്ടങ്ങളുമാണ്. എന്നാൽ ഈ കൊച്ചു വീട്ടിൽ ആ വലിയ മതിൽക്കെട്ടുകളില്ല. തറയിൽ പായ വിരിച്ച് അവർ അഞ്ചുപേരും വിഷ്ണുവും സരസ്വതി തമ്പുരാട്ടിയും ഉണ്ണിമായയും ലക്ഷ്മിയമ്മയും പപ്പേട്ടനും ഒരുമിച്ച് ഇരുന്നു.. ഉണ്ണിമായ വിറയ്ക്കുന്ന കൈകളോടെ വിഷ്ണുവിന്റെയും അമ്മയുടെയും ഇലയിൽ ചോറ് വിളമ്പി. മീൻ കറിയും മോരും ഇഞ്ചിക്കറിയും ചേർന്ന ആ നാടൻ വിരുന്നിന് കോവിലകത്തെ ആഡംബര വിഭവങ്ങളെക്കാൾ രുചിയുണ്ടായിരുന്നു. "ഇതുപോലെ ഒരുമിച്ച് ഇരുന്നു കഴിക്കാൻ കഴിഞ്ഞത് എന്റെ പുണ്യമാണ്," സരസ്വതി തമ്പുരാട്ടി വികാരാധീനയായി. മകൻ അധ്വാനിച്ച് തളർന്നു വന്ന മുഖം നോക്കുമ്പോൾ ആ അമ്മയുടെ ഉള്ളിൽ സങ്കടം തോന്നിയെങ്കിലും അവന്റെ കണ്ണുകളിലെ ആത്മസംതൃപ്തി അവരെ സന്തോഷിപ്പിച്ചു. വിഷ്ണു ഉണ്ണിമായയെ നോക്കി കണ്ണിറുക്കി കാണിച്ചു. "ഉണ്ണിമായേ... ഈ ചോറിന് വല്ലാത്തൊരു രുചി. നീ വിളമ്പിയതുകൊണ്ടാണോ അതോ ഞാൻ മണ്ണിൽ പണിയെടുത്തതുകൊണ്ടാണോ?" അവൾ ലജ്ജയോടെ തല താഴ്ത്തി. എല്ലാവരുടെയും ചിരിയും സംസാരവും കൊണ്ട് ആ കൊച്ചു വീട് അന്ന് ഒരു ഉത്സവപ്പറമ്പായി മാറി. ആരും കാണാതെ വന്ന തമ്പുരാട്ടി കുറച്ചു നേരം കൂടി അവിടെ ഇരുന്നു. സ്നേഹത്തിന്റെ തണലിൽ അവർക്ക് ലോകത്തിലെ മറ്റ് ചതികളെല്ലാം മറക്കാൻ കഴിഞ്ഞു. അതേസമയം കോവിലകത്ത് വിനയനും രേവതിയും തന്ത്രങ്ങൾ മെനയുകയായിരുന്നു. "വിഷ്ണു പപ്പേട്ടന്റെ കൂടെ കൃഷി തുടങ്ങിയിട്ടുണ്ട്. നമുക്ക് ആ വഴി അടയ്ക്കണം. പപ്പേട്ടനെ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ ആ സ്ഥലം കൈവശപ്പെടുത്തുകയോ ചെയ്യണം" രേവതി ക്രൂരതയോടെ പറഞ്ഞു. വിനയൻ പതുക്കെ ചിരിച്ചു. "അതിനുമുമ്പ് നമുക്ക് വിഷ്ണുവിന്റെ കൃഷിയിടത്തിൽ ഒരു പണി കൊടുക്കാം. രാത്രിയിൽ ആ കൃഷി നശിപ്പിച്ചാൽ അവന്റെ ആത്മവിശ്വാസം തകരും." സന്തോഷത്തിന്റെ വെളിച്ചത്തിന് പിന്നാലെ പകയുടെ കരിനിഴലുകൾ പതുക്കെ വീണ്ടും പടരുകയാണ എന്ന് അവർ അറിഞിരുന്നില്ല... രാത്രിയുടെ  ആ ചെറിയ വീട് ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. ഉണ്ണിമായയും ലക്ഷ്മിയമ്മയും ഏറെ നേരത്തെ സംസാരത്തിന് ശേഷം ഉറക്കമായി. എന്നാൽ വിഷ്ണുവിന് ഉറക്കം വന്നില്ല. പകൽ മുഴുവൻ മണ്ണിൽ പണിയെടുത്തതിന്റെ ശാരീരിക തളർച്ചയുണ്ടെങ്കിലും മനസ്സ് ഏതോ വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് പോലെ. അവൻ പതുക്കെ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു. നിലാവെളിച്ചത്തിൽ പറമ്പിന്റെ അറ്റത്ത് ആരോ നടക്കുന്നത് പോലെ ഒരു നിഴൽ രൂപം അവന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷ്ണു ഒന്നും ആലോചിച്ചില്ല, പതുക്കെ ശബ്ദം കേൾപ്പിക്കാതെ ആ നിഴലിന് പിന്നാലെ ഓടി. കൃഷിയിടത്തിന് അരികിൽ എത്തിയപ്പോൾ വിനയൻ അവിടെ എന്തോ കുഴിച്ച് മൂടാൻ ശ്രമിക്കുകയായിരുന്നു. തന്റെ അധ്വാനത്തെ നശിപ്പിക്കാൻ വന്ന ശത്രുവിനെ കണ്ടതും വിഷ്ണുവിന്റെ ചോര തിളച്ചു. വിഷ്ണു ഒരൊറ്റ കുതിപ്പിന് വിനയന്റെ പിന്നിലെത്തി അവന്റെ കോളറിൽ മുറുകെ പിടിച്ചു. "എന്താടാ... രാത്രിയിൽ ഇവിടെ എന്ത് പരിപാടിയാ?" വിനയൻ ഞെട്ടിപ്പോയി. അവൻ തിരിഞ്ഞു നോക്കുമ്പോഴേക്കും വിഷ്ണുവിന്റെ ബലമുള്ള കൈകൾ വിനയന്റെ കരണം നോക്കി ആഞ്ഞു പതിച്ചു. അടി കൊണ്ട് വിനയൻ ദൂരേക്ക് തെറിച്ചു വീണു. വിഷ്ണു അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ഉയർത്തി. "എടാ വിനയാ... നീ എന്റെ നേരെ കളിക്കാൻ വളർന്നിട്ടില്ല. നിന്നെ തീർക്കാൻ എനിക്ക് ഒരു നിമിഷം മതി. തറവാടിന്റെ മര്യാദയോർത്ത് ഞാൻ വിടുകയാണ്. ഇനി മേലാൽ ഈ പറമ്പിന്റെ അതിർത്തിയിൽ നിന്നെ കണ്ടുപോയാൽ പിന്നെ നിന്റെ ശവം മാത്രമേ നാട്ടുകാർ കാണൂ. ഇറങ്ങിപ്പോടാ ഇവിടുന്ന്!" വിഷ്ണുവിന്റെ ആക്രോശം കേട്ട് വിനയൻ പതറിപ്പോയി. അവൻ തന്റെ ചുണ്ടിലെ രക്തം തുടച്ചു കൊണ്ട് എഴുന്നേറ്റു. പക്ഷേ അവന്റെ മുഖത്ത് ഭയമായിരുന്നില്ല ഭ്രാന്തമായ ഒരു ചിരിയായിരുന്നു. "നീ എന്താ കരുതിയത് വിഷ്ണു? ഉണ്ണിമായയുമായി സുഖമായി കഴിയാമെന്നോ?" വിനയൻ കിതച്ചുകൊണ്ട് പറഞ്ഞു. "അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല. നീ തട്ടിയെടുത്തത് എന്റെ സ്വപ്നമാണ്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ മോഹിച്ചതാ അവളെ. പക്ഷേ അവളെനിക്ക് കിട്ടിയില്ല. അവളെ കിട്ടാത്തതിന് പകരം അവൾ കാരണം എനിക്ക് ഈ നാട് വിട്ട് ഓടേണ്ടി വന്നു." വിഷ്ണു സ്തംഭിച്ചു നിന്നുപോയി. വിനയന്റെ വാക്കുകൾ ഒരു വെടിയുണ്ട പോലെ അവന്റെ നെഞ്ചിൽ തറച്ചു. വിനയൻ തുടർന്നു.. "അവളോട് എനിക്ക് സ്നേഹമല്ല വിഷ്ണു, കടുത്ത പകയാണ്! ഇത്രയും വർഷം കഴിഞ്ഞ് ഞാൻ തിരിച്ചു വന്നത് ആ പഴയ പക തീർക്കാൻ വേണ്ടിയാണ്. അവൾ എന്നെ മറന്നു കാണും പക്ഷേ വിനയൻ ഒന്നും മറക്കില്ല. നിന്റെ സ്നേഹമല്ല എന്റെ ക്രൂരതയാണ് ഇനി അവൾ കാണാൻ പോകുന്നത്!" അത്രയും പറഞ്ഞ് ഒരു പിശാചിനെപ്പോലെ ചിരിച്ചു കൊണ്ട് വിനയൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. വിഷ്ണു അവിടെത്തന്നെ നിശ്ചലനായി നിന്നു പോയി. ഉണ്ണിമായയുടെ ഭൂതകാലത്തിൽ വിനയൻ ഇത്ര വലിയൊരു മുറിവായിരുന്നോ? സ്കൂൾ കാലത്ത് അവൾക്ക് നേരെ ഇയാൾ എന്ത് ക്രൂരതയാകും കാട്ടിയത്? വിഷ്ണുവിന്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നു. അവൻ പതുക്കെ വീടിന് നേരെ നടന്നു. ഉണ്ണിമായ സുഖമായി ഉറങ്ങുകയാണ്. അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ വിഷ്ണുവിന് വല്ലാത്ത സങ്കടം തോന്നി. വിനയൻ പറഞ്ഞ കാര്യങ്ങൾ അവളോട് ഇപ്പോൾ ചോദിക്കണോ അതോ ഉള്ളിൽ ഒളിപ്പിക്കണോ എന്ന് അവൻ ആകുലപ്പെട്ടു. എന്തായാലും ഒന്ന് ഉറപ്പാണ് വിനയൻ വെറുമൊരു ശത്രുവല്ല അവൻ പണ്ട് എരിഞ്ഞു തീരാത്ത ഒരു തീക്കൊള്ളിയാണ്. അവൻ ഉണ്ണിമായയെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകും.... തുടരും..... ❤️ ✍️പ്രണയ_തൂലിക.......🥰 #💞 പ്രണയകഥകൾ #💞 നിനക്കായ് #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - Qile:iongoo Qile:iongoo - ShareChat
ഭാഗം 23 ഉമ്മറത്തെ വാതിൽ തള്ളിത്തുറന്ന് വിഷ്ണു പുറത്തേക്ക് വന്നു. തലയിൽ നിന്നും വെള്ളം ഇറ്റിറ്റുവീഴുന്നുണ്ട്. അവന്റെ കണ്ണുകൾ പഴയതിനേക്കാൾ തീക്ഷ്ണമായിരുന്നു... സരസ്വതി തമ്പുരാട്ടി ഒഴിച്ച തണുത്ത വെള്ളം അവന്റെ തലച്ചോറിലെ ലഹരിയെ പമ്പകടത്തിയിരുന്നു. "നിൽക്ക്!" വിഷ്ണുവിന്റെ ഗർജ്ജനം ഉമ്മറത്ത് മുഴങ്ങി. പടിയിറങ്ങാൻ തുടങ്ങിയ ഉണ്ണിമായയും ലക്ഷ്മിയമ്മയും ഞെട്ടി തിരിഞ്ഞുനോക്കി. രേവതിയുടെയും വിനയന്റെയും മുഖത്തെ ചിരി മാഞ്ഞു. വിഷ്ണു പതുക്കെ താഴേക്ക് ഇറങ്ങിവന്നു. അവൻ ആദ്യം ചെന്ന് നിന്നത് തന്റെ അച്ഛന് മുന്നിലായിരുന്നു. "അച്ഛാ... ഇവർ തിന്നുന്നത് എച്ചിലല്ല അവരുടെ അധ്വാനത്തിന്റെ ഫലമാണ്. പിന്നെ ലക്ഷ്മിയമ്മയെയും ഉണ്ണിമായയെയും ഈ വീട്ടിൽ നിന്ന് പുറത്താക്കാൻ ഈ നാട്ടിലെ ഒരു ശക്തിക്കും കഴിയില്ല. കാരണം ഉണ്ണിമായ ഈ വീടിന്റെ മരുമകളാണ് എന്റെ ഭാര്യയാണ്!" അവൻ രേവതിയുടെ നേരെ തിരിഞ്ഞു. അവന്റെ നോട്ടം കണ്ട് അവൾ പിന്നോട്ട് മാറി. "രേവതി... നീ തന്ന ആ ചായയിൽ എന്തായിരുന്നു എന്ന് എനിക്കറിയില്ലെന്ന് കരുതണ്ട. മരുന്ന് കലക്കി എന്നെ വീഴ്ത്തിയാൽ ഈ ബന്ധം തകരുമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി." വിഷ്ണു ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ചെന്നു. അവരുടെ കൈകളിൽ പിടിച്ചു. "അമ്മേ... എന്നോട് ക്ഷമിക്കണം. എന്നെ തളർത്താൻ അവർ നോക്കി പക്ഷേ ഈ വിഷ്ണുവിന് ബോധം വരാൻ കുറച്ചു തണുത്ത വെള്ളം മതി. എന്റെ പെണ്ണിനെ ആരെങ്കിലും തൊടണമെങ്കിൽ ആദ്യം ഈ വിഷ്ണുവിനെ മറികടക്കണം." വിഷ്ണു ഉണ്ണിമായയുടെ കൈ മുറുകെ പിടിച്ചു. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ അവൾക്ക് നഷ്ടപ്പെട്ട എല്ലാ ധൈര്യവും തിരിച്ചു കിട്ടി. ശിവശങ്കരൻ തമ്പുരാൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. രുഗ്മിണിയും രേവതിയും വിനയനും പകയോടെ പരസ്പരം നോക്കി. വിഷ്ണുവിന്റെ വാക്കുകൾ കേട്ട് ഉമ്മറത്ത് നിന്നവർ ശില കണക്കെ തറഞ്ഞുപോയി. രേവതിയുടെ മുഖത്ത് ഭയവും വിറയലും പടർന്നു. വിഷ്ണു പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. അവന്റെ ഓരോ ചുവടും മരണത്തിന്റെ താളം പോലെ അവൾക്ക് തോന്നി. "രേവതി... നിനക്ക് ഈ തറവാടിന്റെ മരുമകളാകണം എന്നല്ലേ ആഗ്രഹം? കോവിലകത്തെ സ്വത്തിൽ കണ്ണുവെച്ച് നീ നടത്തുന്ന ഈ നാടകങ്ങൾ ഇന്നത്തോടെ തീരും" വിഷ്ണുവിന്റെ ശബ്ദം വല്ലാതെ താഴ്ന്നിരുന്നു, അത് ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. "ഏട്ടാ... ഞാൻ..." രേവതി എന്തോ പറയാൻ തുടങ്ങിയതും വിഷ്ണുവിന്റെ വലതുകൈ വായുവിൽ ഉയർന്നു. 'ഠപ്പേ'! അന്തരീക്ഷത്തിൽ ആ ശബ്ദം മുഴങ്ങി. വിഷ്ണു രേവതിയുടെ കരണം നോക്കി ആഞ്ഞുതന്നെ ഒന്ന് കൊടുത്തു. അവൾ തെറിച്ചുപോയി തൂണിൽ ഇടിച്ചു വീണു. അമ്മായിയായ രുഗ്മിണി നിലവിളിച്ചുകൊണ്ട് തന്റെ മകളുടെ അടുത്തേക്ക് ഓടിയെത്തി. "നിനക്ക് ഇത്രയും ധൈര്യമോ വിഷ്ണു? സ്വന്തം അമ്മായിയുടെ മകളെ നീ കൈ വെക്കുന്നോ?" രുഗ്മിണി അലറി. "അമ്മായിയുടെ മകളാണെന്ന പരിഗണന ഉള്ളതുകൊണ്ടാ അമ്മായി ഒരെണ്ണത്തിൽ നിർത്തിയത്" വിഷ്ണു പുച്ഛത്തോടെ പറഞ്ഞു. "വിനയൻ സാറിനെപ്പോലൊരു പിശാചിന് കൂട്ടുനിന്ന് സ്വന്തം കുടുംബത്തിലെ പെണ്ണിനെ തെരുവിലേക്ക് ഇറക്കിവിടാൻ നോക്കിയ ഇവൾക്ക് ഇതിലും വലുതാണ് കിട്ടേണ്ടത്. അമ്മായിയും ഇവളും കൂടി എന്റെ കുടുംബത്തിൽ വിഷം കലർത്താൻ നോക്കണ്ട." വിഷ്ണു ശിവശങ്കരൻ തമ്പുരാനെ നോക്കി. അദ്ദേഹം അപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു.. "അച്ഛാ... നിങ്ങൾ കണ്ടില്ലേ നിങ്ങളുടെ പ്രിയപ്പെട്ട അമ്മായിയും മകളും ഈ വിനയനും കൂടി നടത്തിയ നാടകം? എനിക്ക് ഈ വീടിന്റെ അന്തസ്സോ ഈ സ്വത്തോ വേണ്ട. കാരണം ഈ മതിൽക്കെട്ടുകൾക്കുള്ളിൽ മനുഷ്യത്വമില്ല. എന്റെ ഭാര്യയെയും അവളുടെ അമ്മയെയും അപമാനിച്ച ഈ വീട്ടിൽ ഇനി ഞാനില്ല!" വിഷ്ണുവിന്റെ ആ പ്രഖ്യാപനം കോവിലകത്തെ തകർത്തു കളഞ്ഞു. സരസ്വതി തമ്പുരാട്ടി ഓടിവന്ന് അവന്റെ കൈ പിടിച്ചു. "മോനേ... നീ എങ്ങോട്ടാ ഈ പോകുന്നത്?" "അമ്മേ... ഞാൻ ഇവിടെയുണ്ടെങ്കിൽ ഇവളും ഇവളുടെ അമ്മയും കൂടി ഉണ്ണിമായയെ ഓരോ നിമിഷവും പീഡിപ്പിക്കും. അത് കാണാൻ എനിക്ക് കഴിയില്ല. ഞാൻ പോകുന്നു." വിഷ്ണു ഉണ്ണിമായയുടെയും ലക്ഷ്മിയമ്മയുടെയും കൈകൾ പിടിച്ചു. അവൻ ആ പടിപ്പുരയിൽ നിന്നും പുറത്തേക്ക് നടന്നു. പടിപ്പുരയ്ക്ക് പുറത്ത് പപ്പേട്ടൻ തന്റെ ജീപ്പുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. "പപ്പേട്ടാ... നമുക്ക് പോകാം. എനിക്ക് ആരെയും പേടിക്കാതെ എന്റെ ഭാര്യയെ പൊന്നുപോലെ നോക്കാൻ പറ്റുന്ന ഒരിടത്തേക്ക്" വിഷ്ണു ഉറച്ച സ്വരത്തിൽ പറഞ്ഞു. ആ ദിവസം തന്നെ വിഷ്ണു ഒരു തീരുമാനം എടുത്തു. ആ നാട്ടിൽ തന്നെയുള്ള പപ്പേട്ടന്റെ വീടിനടുത്തുള്ള ഒരു ചെറിയ വീട് അവൻ വാടകയ്ക്കെടുത്തു. കോവിലകത്തെ ആഢംബരങ്ങളില്ലെങ്കിലും അവിടെ സമാധാനമുണ്ടായിരുന്നു. വിനയൻ സാറും രേവതിയും കോവിലകത്തെ ഉമ്മറത്ത് നിന്ന് ആ ജീപ്പ് ദൂരേക്ക് പോകുന്നത് നോക്കി നിന്നു. അവർ ജയിച്ചെന്ന് അവർക്ക് തോന്നിയിരിക്കാം പക്ഷേ വിഷ്ണുവിന്റെ പോരാട്ടം അവസാനിച്ചിരുന്നില്ല. തന്റെ പെണ്ണിനെ കരയിച്ച ഓരോരുത്തർക്കും അവൻ കൊടുക്കാൻ പോകുന്ന ശിക്ഷയുടെ തുടക്കം മാത്രമായിരുന്നു ആ പടിയിറക്കം. രാത്രി ആ ചെറിയ വീട്ടിൽ ഉണ്ണിമായയും ലക്ഷ്മിയമ്മയും വിഷ്ണുവും ഒത്തുകൂടി. "തമ്പ്രാൻ കുട്ടി... നമ്മുടെ ജീവിതം ഇനി?" ഉണ്ണിമായ പേടിയോടെ ചോദിച്ചു. വിഷ്ണു അവളെ ചേർത്തുപിടിച്ചു. "ഇനി ഈ വിഷ്ണു സാധാരണക്കാരനായ ഒരു വിഷ്ണുവായല്ല നിന്റെ ഭർത്താവായി ജീവിക്കും. നമ്മൾ ഇവിടെ പുതിയൊരു ജീവിതം തുടരും"   കോവിലകത്തെ വലിയ മുറികളോ ആഡംബരങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. പപ്പേട്ടന്റെ വീടിന് അടുത്തുള്ള ആ കൊച്ചു ഓടിട്ട വീടിന് ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നിലാവെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. വിഷ്ണു ഉമ്മറത്തെ ചെറിയ കസേരയിൽ ഇരിക്കുകയായിരുന്നു. അവന്റെ മനസ്സ് ശാന്തമായിരുന്നുവെങ്കിലും കോവിലകത്ത് താൻ ബാക്കിവെച്ചു പോന്ന അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അവനെ അല്പം അസ്വസ്ഥനാക്കി. എങ്കിലും തന്റെ പെണ്ണിന്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. അകത്തെ മുറിയിൽ ലക്ഷ്മിയമ്മ പായ വിരിച്ചു കിടക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം തന്റെ മകൾ സുരക്ഷിതയാണെന്ന ബോധം ആ അമ്മയ്ക്ക് നല്ല ഉറക്കം നൽകി. പതുക്കെ വിഷ്ണു മുറിയിലേക്ക് നടന്നു. അവിടെ ജനാലയ്ക്കൽ പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു ഉണ്ണിമായ. അവളുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ട്. വിഷ്ണു അവളുടെ അരികിലെത്തി കൈകളിൽ പതുക്കെ പിടിച്ചു. "എന്താ ഉണ്ണിമായേ... ഉറങ്ങുന്നില്ലേ?" ഉണ്ണിമായ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ പ്രണയവും നന്ദിയും തുളുമ്പി നിന്നു. "തമ്പ്രാൻ കുട്ടി... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ആ വലിയ കോവിലകം ഉപേക്ഷിച്ച് നിങ്ങൾ എനിക്ക് വേണ്ടി ഈ കുടിലിലേക്ക് വന്നല്ലോ." വിഷ്ണു അവളെ ചേർത്തുപിടിച്ചു. "ഉണ്ണിമായേ... കോവിലകം എന്നത് വെറും കല്ലും മണ്ണും കൊണ്ടുള്ള മതിലുകളാണ്. അവിടെ മനുഷ്യത്വം ഇല്ലെങ്കിൽ അത് എനിക്കൊരു ശ്മശാനത്തിന് തുല്യമാണ്. എനിക്ക് നീയാണ് വലുത്. ഈ കുടിലിൽ നമ്മൾ ഉണ്ടാക്കാൻ പോകുന്നതാണ് നമ്മുടെ സ്വർഗ്ഗം." അവൻ അവളുടെ നെറ്റിയിൽ ആർദ്രമായി ചുംബിച്ചു. ഉണ്ണിമായ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ പുറത്തെ മരങ്ങളിൽ നിന്ന് രാത്രിപക്ഷികളുടെ ശബ്ദം കേൾക്കാമായിരുന്നു.ആ കൊച്ചു വീടിന്റെ മൺചുമരുകൾക്കുള്ളിൽ പ്രണയത്തിന്റെ പുതുമണം പടർന്നു തുടങ്ങിയിരുന്നു. ജനാലയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം ഉണ്ണിമായയുടെ മുഖത്ത് ഒരു സ്വർണ്ണത്തിളക്കം നൽകി. വിഷ്ണു അവളുടെ കൈകളിൽ പിടിച്ചു പതുക്കെ കട്ടിലിനരികിലേക്ക് കൊണ്ടുപോയി. മുറിയിൽ കത്തിച്ചുവെച്ച മൺവിളക്കിന്റെ നാളം കാറ്റിൽ പതുക്കെ ആടുന്നുണ്ടായിരുന്നു. വിഷ്ണു അവളുടെ അരികിലിരുന്ന് വിറയ്ക്കുന്ന ആ കൈകൾ തന്റെ കൈക്കുള്ളിലാക്കി... "ഉണ്ണിമായേ..." വിഷ്ണുവിന്റെ ശബ്ദം ഒരു മന്ത്രം പോലെ ആർദ്രമായിരുന്നു. "ഈ നിമിഷത്തിന് വേണ്ടി എത്ര രാത്രികളാണ് ഞാൻ കാത്തിരുന്നതെന്ന് അറിയാമോ? പടിപ്പുരകൾക്കും മതിലുകൾക്കും അപ്പുറം ലോകം മുഴുവൻ നമ്മളെ എതിർത്തിട്ടും നീ ഇന്ന് എന്റെ ചാരത്തുണ്ട്. എന്റെ മാത്രമായി..." ഉണ്ണിമായ പതുക്കെ തലയുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ ആഴക്കടൽ ഇരമ്പുകയായിരുന്നു. വിഷ്ണു തന്റെ വിരലുകൾ കൊണ്ട് അവളുടെ നെറ്റിയിലെ ചന്ദനക്കുറി പതുക്കെ മായ്ച്ചു. അവന്റെ കൈകൾ അവളുടെ കാർകൂന്തലിലൂടെ പടർന്നപ്പോൾ അവൾ അറിയാതെ കണ്ണുകൾ പൂട്ടി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. വിഷ്ണുവിന്റെ ഹൃദയമിടിപ്പ് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു... അവൻ കുനിഞ്ഞ് അവളുടെ കാതോരത്ത് പതുക്കെ മന്ത്രിച്ചു "ഇനി നീ തനിച്ചല്ല... ഈ വിഷ്ണുവിന്റെ ജീവന്റെ പാതിയാണ്." വിഷ്ണുവിന്റെ കൈകൾ അവളുടെ തോളിലൂടെ പടർന്ന് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിലും കവിളുകളിലും പതുക്കെ സ്പർശിച്ചപ്പോൾ ഉണ്ണിമായയുടെ ശരീരത്തിൽ ഇതുവരെ തോന്നാത്ത ഒരു അനുഭൂതി തോന്നി. പ്രണയത്തിന്റെ ആഴങ്ങളിൽ ആ മുറിയിലെ മൗനം പോലും സംഗീതമായി മാറി. വിറയ്ക്കുന്ന വിരലുകളോടെ അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു... പുറത്ത് പെയ്തു തുടങ്ങിയ നേർത്ത മഴത്തുള്ളികൾ ഓടിട്ട മേൽക്കൂരയിൽ താളം പിടിച്ചു. ആ കൊച്ചു വീടിന്റെ ഏകാന്തതയിൽ ലോകത്തിന്റെ എല്ലാ ചതികളെയും മറന്ന് അവർ പരസ്പരം ഒന്നായി മാറി. ആ രാത്രി അവരുടെ പ്രണയത്തിന്റെ വിശുദ്ധമായ സാക്ഷ്യമായി. കണ്ണീരിന്റെയും പോരാട്ടങ്ങളുടെയും കയ്പ്പേറിയ ഓർമ്മകളെ പ്രണയത്തിന്റെ മാധുര്യം കൊണ്ട് അവർ മായ്ച്ചു കളഞ്ഞു... വിഷ്ണു അവളുടെ നെറ്റിയിൽ അവസാനമായി ഒരിക്കൽ കൂടി ചുംബിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു കിടന്നു. ആ സുരക്ഷിതമായ കൈവലയത്തിനുള്ളിൽ താൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണെന്ന് ഉണ്ണിമായ തിരിച്ചറിഞ്ഞു...                    🌸🌸🌸🌸 കോവിലകത്തെ അന്ന് രാത്രി രുഗ്മിണിയും രേവതിയും വിനയൻ സാറും ഒത്തുകൂടിയിരിക്കുകയായിരുന്നു. രേവതിയുടെ കവിളിൽ വിഷ്ണു അടിച്ച പാട് ഇപ്പോഴും ചുവന്നു നിൽക്കുന്നുണ്ട്. അവൾ കണ്ണാടിയിൽ നോക്കി പല്ലുഞെരിച്ചു. "അമ്മേ... ഇതിന് ഞാൻ പകരം ചോദിക്കും. ആ വേലക്കാരിയുടെ കൂടെ അവൻ സുഖമായി വാഴാൻ ഞാൻ സമ്മതിക്കില്ല. അവളെ കൊല്ലാൻ എനിക്ക് മടിയില്ല!" രേവതി അലറി. "നീ അടങ്ങൂ രേവതി" രുഗ്മിണി പതുക്കെ പറഞ്ഞു.. "വിഷ്ണു ഇപ്പോൾ വീട് വിട്ടു പോയത് നമുക്ക് ഗുണമാണ്. തമ്പുരാൻ അവനോട് കടുത്ത ദേഷ്യത്തിലാണ്. ഈ അവസരം നോക്കി തറവാടിന്റെ സ്വത്തുക്കൾ മുഴുവൻ നിന്റെ പേരിലാക്കാൻ നമ്മൾ നോക്കണം. വിനയൻ സാർ അതിനുള്ള വഴികൾ ആലോചിക്കുന്നുണ്ട്." വിനയൻ സാർ ഇരുട്ടിൽ നിന്ന് പതുക്കെ ചിരിച്ചു. "അതെ രേവതി... വിഷ്ണുവിനെ നമുക്ക് നിയമപരമായി കുടുക്കാം. ലക്ഷ്മിയമ്മയെയും ഉണ്ണിമായയെയും ഈ നാട്ടിൽ നിന്ന് തന്നെ ഓടിക്കാനുള്ള പ്ലാൻ ഞാൻ റെഡിയാക്കി കഴിഞ്ഞു. നാളെ പുലരുമ്പോൾ അവർ കാണാൻ പോകുന്നത് പോലീസിനെ ആയിരിക്കും." തുടരും......❤️ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
📝 ഞാൻ എഴുതിയ വരികൾ - Qile:iongoo Qile:iongoo - ShareChat
ഭാഗം 22 അച്ഛന്റെ മുറിയിലെ നാടകത്തിന് ശേഷം വിഷ്ണു തിരികെ തന്റെ മുറിയിലേക്ക് വന്നപ്പോൾ ഉണ്ണിമായ ഭയന്ന് വിറച്ച് മൂലയിൽ ഇരിക്കുന്നത് കണ്ടു. രേവതിയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കഠാര പോലെ തറച്ചിരുന്നു. "ഉണ്ണിമായേ... നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്?" വിഷ്ണു അവളുടെ അരികിലെത്തി. "തമ്പ്രാൻ കുട്ടി... അവർ നമ്മളെ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. എനിക്ക് തോന്നുന്നത് നമ്മൾ പപ്പേട്ടന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നാണ്" അവൾ വിങ്ങിപ്പൊട്ടി. വിഷ്ണു അവളെ ആശ്വസിപ്പിച്ചു. "അച്ഛന്റെ അസുഖം അവർക്ക് ഒരു പേടിയുണ്ടായതുകൊണ്ട് വിളിച്ചതാകും. രേവതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ നീ അത് കാര്യമാക്കണ്ട. ഈ കോവിലകത്ത് നിനക്ക് ഞാനുണ്ട്." വിഷ്ണു അവരെ വിശ്വസിക്കാൻ ശ്രമിച്ചു. സ്വന്തം ചോരയിലുള്ളവർ ഇത്രയും വലിയൊരു ചതി തന്നോട് ചെയ്യുമെന്ന് ചിന്തിക്കാൻ പോലും അവന് കഴിയുമായിരുന്നില്ല..... അടുത്ത ദിവസം രാവിലെ. കോവിലകത്തെ ഉമ്മറത്ത് വിനയൻ സാർ വന്നിട്ടുണ്ടായിരുന്നു. ശിവശങ്കരൻ തമ്പുരാനുമായി അവൻ ഗൗരവത്തിൽ സംസാരിക്കുകയാണ്... "തമ്പുരാനേ... ഞാൻ പറയുന്നത് വിഷ്ണുവിനോടുള്ള ദേഷ്യം കൊണ്ടല്ല. പക്ഷേ ഈ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിഷ്ണു ഒരു ഗുണ്ടയെപ്പോലെ പെരുമാറിയതും, ആ പെണ്ണിനെ തട്ടിക്കൊണ്ടുപോയി താലി കെട്ടിയതും തറവാടിന് വലിയ നാണക്കേടായി" വിനയൻ പതുക്കെ വിഷം കുത്തിവെച്ചു. തമ്പുരാൻ ഒന്നും മിണ്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. വിനയൻ തുടർന്നു "എന്റെ കയ്യിൽ ചില രേഖകളുണ്ട്. ഉണ്ണിമായയും ഈ നാട്ടിലെ ചിലരും തമ്മിലുള്ള പഴയ ബന്ധങ്ങളുടെ തെളിവുകൾ. വിഷ്ണുവിനെ അവൾ കുടുക്കിയതാണോ എന്ന് എനിക്ക് സംശയമുണ്ട്." തമ്പുരാൻ ആ രേഖകളിലേക്ക് കണ്ണോടിച്ചു. വിനയൻ കൃത്രിമമായി ഉണ്ടാക്കിയ ചില കത്തുകളായിരുന്നു അത്. തമ്പുരാന്റെ ഉള്ളിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങി. അടുക്കളയിൽ സരസ്വതി തമ്പുരാട്ടി ഇല്ലാത്ത സമയം നോക്കി രേവതി ഉണ്ണിമായയുടെ അരികിലെത്തി. ഇത്തവണ അവളുടെ ഭാവം മാറി. അവൾ വളരെ സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി... "ഉണ്ണിമായേ... ഇന്നലെ രാത്രി ഞാൻ പറഞ്ഞത് നീ കാര്യമാക്കണ്ട കേട്ടോ. എനിക്ക് ഏട്ടനോടുള്ള സ്നേഹം കൊണ്ട് പറഞ്ഞുപോയതാ. നമുക്ക് പഴയതൊക്കെ മറക്കാം. ദാ... ഈ ചായ ഏട്ടന് കൊണ്ടുപോയി കൊടുക്കൂ" രേവതി ഒരു കപ്പ് ചായ അവൾക്ക് നൽകി. ഉണ്ണിമായ നിഷ്കളങ്കമായി അത് വിശ്വസിച്ചു. രേവതി മാറിയല്ലോ എന്ന് അവൾ സന്തോഷിച്ചു. പക്ഷേ, ആ ചായയിൽ രേവതി ചെറിയ അളവിൽ ഉറക്കമരുന്ന് കലർത്തിയിരുന്നു. വിഷ്ണുവിന് ഉണ്ണിമായയോട് വെറുപ്പ് തോന്നിക്കാനുള്ള ഒരു വലിയ പ്ലാനിന്റെ തുടക്കമായിരുന്നു അത്. വിഷ്ണു ചായ കുടിച്ച് ബോധരഹിതനാകുമ്പോൾ അവനെ മറ്റൊരു രീതിയിൽ കുടുക്കാനായിരുന്നു രേവതിയുടെ നീക്കം. വിഷ്ണു പറമ്പിൽ പണിക്കാരുടെ കൂടെ നിൽക്കുകയായിരുന്നു. ഉണ്ണിമായ ചായയുമായി അവന്റെ അരികിലെത്തി. "തമ്പ്രാൻ കുട്ടി... രേവതി ചേച്ചി തന്നതാ. അവൾ ഇപ്പോൾ ഒരുപാട് മാറി" ഉണ്ണിമായ ചിരിയോടെ പറഞ്ഞു... വിഷ്ണുവിന് അത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നി. "അതാണ് വേണ്ടത് ഉണ്ണിമായേ. ഈ കുടുംബം ഒന്നിച്ചു പോകണം." വിഷ്ണു ആ ചായ കുടിച്ചു. പതുക്കെ അവന്റെ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങി. കണ്ണ് ചുവന്നു. ലോകം ചുറ്റുന്നത് പോലെ അവന് തോന്നി. "ഉണ്ണിമായേ... എനിക്ക് വല്ലാതെ തല ചുറ്റുന്നു..." വിഷ്ണു അവളുടെ തോളിലേക്ക് ചാഞ്ഞു. ദൂരെ നിന്ന് വിനയനും രേവതിയും ആ കാഴ്ച കണ്ട് പരസ്പരം നോക്കി ചിരിച്ചു. വിഷ്ണുവിനെ ഒരു കുറ്റവാളിയായി അച്ഛന്റെ മുന്നിൽ നിർത്താനുള്ള അവരുടെ അടുത്ത നാടകം തുടങ്ങാൻ പോവുകയായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ലക്ഷ്മിയമ്മയുടെ തകർന്ന വീടിന്റെ ഉമ്മറത്ത് ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. ഒരിക്കൽ മകളുടെ ചിരിയും സംസാരവും കൊണ്ട് മുഖരിതമായിരുന്ന ആ കൊച്ചു വീട് ഇപ്പോൾ ഒരു ശ്മശാനം പോലെ നിശബ്ദമാണ്. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് വെക്കാൻ പോലും മറന്ന് ഉമ്മറത്തെ തൂണിൽ തല ചായ്ച്ച് ലക്ഷ്മിയമ്മ ഇരുന്നു... അവരുടെ കണ്ണുകൾ ഉണങ്ങിയിരിക്കുന്നു. കരഞ്ഞു കരഞ്ഞ് കണ്ണുനീർ പോലും വറ്റിയ അവസ്ഥ. മകൾ പോയതിനേക്കാൾ വലിയൊരു ഭാരം ആ അമ്മയുടെ നെഞ്ചിലുണ്ട് അവൾ തന്നെ തള്ളിപ്പറഞ്ഞു പോയല്ലോ എന്ന നോവ്.. വിനയൻ സാർ പറഞ്ഞുകൊടുത്ത വാക്കുകൾ കനൽ പോലെ അവരുടെ ഉള്ളിൽ കിടന്ന് കത്തുകയാണ്. തമ്പ്രാൻ കുട്ടി തന്റെ മകളെ മയക്കി വശത്താക്കിയതാണെന്നും നാളെ അവളെ അയാൾ ഉപേക്ഷിക്കുമെന്നും ഉള്ള വിനയന്റെ വിഷവാക്കുകൾ ലക്ഷ്മിയമ്മ പാതി വിശ്വസിച്ചു കഴിഞ്ഞു... "എന്റെ ഉണ്ണിമായേ... നീ എന്തിനാ മോളെ ആ വലിയ വീട്ടിലേക്ക് ചെന്ന് കയറിയത്? അവിടെ നിനക്ക് ആരുണ്ട്?" അവർ പതുക്കെ മന്ത്രിച്ചു. ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. അടുപ്പിൽ തീ പുകഞ്ഞിട്ടില്ല. അയൽവാസികൾ ആരും അങ്ങോട്ട് വരാൻ ധൈര്യപ്പെട്ടില്ല കോവിലകത്തെ തമ്പുരാനെ പേടിച്ച് എല്ലാവരും ആ വീടിനെ അകറ്റി നിർത്തി... ഇതേസമയം കോവിലകത്ത് രേവതി നൽകിയ ചായ കുടിച്ച വിഷ്ണുവിന് ബോധം മറഞ്ഞു തുടങ്ങിയിരുന്നു. ഉണ്ണിമായ പരിഭ്രമത്തോടെ അവനെ താങ്ങിപ്പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. വിഷ്ണു പിച്ചും പേയും പറയുന്നത് പോലെ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു... മുറിക്ക് പുറത്ത് രേവതിയും രുഗ്മിണിയും ഒളിഞ്ഞു നോക്കി നിൽക്കുകയായിരുന്നു. "അമ്മേ... നോക്കിക്കോ കുറച്ചു കഴിയുമ്പോൾ വിഷ്ണു ഏട്ടൻ ഉണ്ണിമായയോട് വല്ലാതെ ദേഷ്യപ്പെടാൻ തുടങ്ങും. ആ മരുന്നിന്റെ ഫലമാണത്. ആ ബഹളം കേട്ട് അമ്മാവൻ മുകളിലേക്ക് വരുമ്പോൾ ഈ പെണ്ണിനെ നമുക്ക് ഇവിടുന്ന് പുറത്താക്കാം." രേവതിയുടെ കണ്ണുകളിൽ ഒരു ക്രൂരമായ തിളക്കം മിന്നി. ഉണ്ണിമായ വിഷ്ണുവിന്റെ നെറ്റിയിലെ വിയർപ്പ് തുടയ്ക്കുമ്പോൾ വിഷ്ണു പെട്ടെന്ന് അവളുടെ കൈ തട്ടിമാറ്റി. അവന്റെ കണ്ണുകൾ ചുവന്നിരുന്നു. മരുന്നിന്റെ ആഘാതത്തിൽ അവന്റെ വിവേകം നശിച്ചുകൊണ്ടിരുന്നു. "നീ... നീ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്? എല്ലാവരും എന്നെ വെറുക്കാൻ നീയല്ലേ കാരണം?" വിഷ്ണു അലറാൻ തുടങ്ങി. വിഷ്ണുവിന്റെ ആ മാറ്റം കണ്ട് ഉണ്ണിമായ തകർന്നുപോയി. തന്റെ പ്രാണനായി കണ്ട തമ്പ്രാൻ കുട്ടി തന്നെ ഇങ്ങനെ ആക്ഷേപിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പുറത്ത് വിനയൻ സാർ പതുക്കെ കോവിലകത്തിന്റെ ഗോവണി കയറി വരുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ അച്ഛനെ വിളിച്ച് ഈ നാടകം കാണിച്ചു കൊടുക്കാനായിരുന്നു അവരുടെ അടുത്ത നീക്കം... പാവം ലക്ഷ്മിയമ്മ അവിടെ വീട്ടിലിരുന്ന് തന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു, പക്ഷേ മകൾ മറ്റൊരു വലിയ കെണിയിലേക്ക് വീഴുകയാണെന്ന് ആ അമ്മ അറിഞ്ഞില്ല. വിഷ്ണുവിന്റെ ആക്രോശം കേട്ട് ശിവശങ്കരൻ തമ്പുരാനും രേവതിയും രുഗ്മിണിയും മുറിയിലേക്ക് പാഞ്ഞെത്തി. ഉണ്ണിമായ ഭയന്ന് വിറച്ച് മുറിയുടെ മൂലയിൽ നിൽക്കുകയായിരുന്നു. വിഷ്ണുവിന് ബോധമുണ്ടായിരുന്നില്ല മരുന്നിന്റെ ലഹരിയിൽ അവൻ ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു... "കണ്ടോ അമ്മാവാ... ഞാൻ പറഞ്ഞില്ലേ?" രേവതി പരിഹാസത്തോടെ പറഞ്ഞു. "ഇവൾ വന്നതിൽ പിന്നെ ഏട്ടന് വട്ടായി. സ്വന്തം അച്ഛനോടും അമ്മയോടും തട്ടിക്കയറുന്ന വിഷ്ണു ഏട്ടൻ ഇപ്പോൾ ഇവളെയും ആക്ഷേപിക്കുന്നു. ഇത്രയും കാലം ഏട്ടൻ ഇവളെ തലയിൽ ഏറ്റി നടന്നതല്ലേ ഇപ്പോൾ സത്യം പുറത്തുവന്നു." ശിവശങ്കരൻ തമ്പുരാൻ പുച്ഛത്തോടെ ഉണ്ണിമായയെ നോക്കി. "നീ ഇനിയും ഇവിടെ നിന്നാൽ എന്റെ മകന്റെ ജീവൻ കൂടി പോകും. ഇറങ്ങിപ്പോകൂ എന്റെ വീട്ടിൽ നിന്ന്!" അദ്ദേഹത്തിന്റെ ശബ്ദം ഇടിമുഴക്കം പോലെ ആ മുറിയിൽ മുഴങ്ങി. ഉണ്ണിമായ കരഞ്ഞുകൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു. "തമ്പ്രാൻ കുട്ടീ... എന്തുപറ്റി നിങ്ങൾക്ക്? ഒന്ന് കണ്ണുതുറന്നു നോക്കൂ..." പക്ഷേ വിഷ്ണു അവളെ തള്ളിമാറ്റി വീണ്ടും കട്ടിലിലേക്ക് വീണു. സരസ്വതി തമ്പുരാട്ടി വന്ന് ഉണ്ണിമായയെ ചേർത്തുപിടിച്ചു. "നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? എന്റെ മോന് എന്തോ അസുഖം പറ്റിയതാണ്. അല്ലാതെ അവൻ ഉണ്ണിമായയെ തള്ളിപ്പറയില്ല." പക്ഷേ തമ്പുരാന്റെ ദേഷ്യത്തിന് മുന്നിൽ സരസ്വതിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... അതേസമയം ലക്ഷ്മിയമ്മയുടെ വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥി എത്തി. അത് പപ്പേട്ടനായിരുന്നു. ലക്ഷ്മിയമ്മ തളർന്നു കിടക്കുന്നത് കണ്ട് അദ്ദേഹം ഓടിവന്നു. "ലക്ഷ്മിയമ്മേ... എന്താ ഇത്? ഇങ്ങനെ ഇരുന്നാൽ മതിയോ? നിങ്ങളുടെ മോൾ അവിടെ നരകിക്കുകയാണ്. ആ വിനയനും രേവതിയും കൂടി അവളെ പച്ചയ്ക്ക് കൊലയ്ക്കുകൊടുക്കും. നിങ്ങൾ എഴുന്നേൽക്കൂ" പപ്പേട്ടൻ അവരെ തട്ടിവിളിച്ചു. പപ്പേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയമ്മയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. തന്റെ മകൾ അപകടത്തിലാണെന്നറിഞ്ഞപ്പോൾ ആ അമ്മയുടെ ഉള്ളിലെ ഭയം മാറി പകരം ഒരു കരുത്ത് വന്നു. അവർ പതുക്കെ എഴുന്നേറ്റു. "എന്റെ മോൾക്ക് എന്താ പറ്റിയത് പപ്പാ?" അവർ ഇടറിയ ശബ്ദത്തിൽ ചോദിച്ചു. "വിഷ്ണുവിന് ബോധമില്ല ലക്ഷ്മിയമ്മേ. അവന് ആരോ മരുന്ന് കൊടുത്തിട്ടുണ്ട്. ഇപ്പോൾ അവർ ഉണ്ണിമായയെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നോക്കുകയാണ്. നിങ്ങൾ ഉടനെ അങ്ങോട്ട് വരണം. ഉണ്ണിമായയ്ക്ക് ഇപ്പോൾ നിങ്ങളെയാണ് ആവശ്യം" പപ്പേട്ടൻ പറഞ്ഞു. ലക്ഷ്മിയമ്മ ഒന്നും ആലോചിച്ചില്ല. താൻ തള്ളിപ്പറഞ്ഞ മകൾക്ക് വേണ്ടി തന്റെ ജീവനായ ഉണ്ണിമായയ്ക്ക് വേണ്ടി അവർ കോവിലകത്തേക്ക് നടന്നു. വഴിയിൽ വെച്ച് അവർ വിനയൻ സാറിനെ കണ്ടു. അവൻ തന്റെ വിജയത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.. ലക്ഷ്മിയമ്മ വിനയന്റെ അടുത്തേക്ക് ചെന്നു. അവരുടെ കണ്ണുകളിൽ തീപ്പൊരികൾ ഉണ്ടായിരുന്നു. "സാറേ... നിങ്ങൾ എന്തിനാ എന്റെ മോളെ ഇങ്ങനെ ദ്രോഹിക്കുന്നത്? നിങ്ങൾ സഹായിക്കുകയാണെന്ന് കരുതി ഞാൻ എല്ലാം വിശ്വസിച്ചു. പക്ഷേ നിങ്ങൾ ഒരു ചെകുത്താനാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി." വിനയൻ ഒന്നു പകച്ചെങ്കിലും ഉടനെ ചിരിച്ചു. "എന്താ ലക്ഷ്മിയമ്മേ... വിഷ്ണു തന്നെയാണ് അവളെ വേണ്ടെന്ന് വെച്ചത്. ഞാൻ എന്ത് പിഴച്ചു?" ലക്ഷ്മിയമ്മ മറുപടി പറഞ്ഞില്ല. അവർ നേരെ കോവിലകത്തിന്റെ പടിപ്പുര ലക്ഷ്യമാക്കി നടന്നു. അവിടുത്തെ ഉമ്മറത്ത് ഉണ്ണിമായയെ ഇറക്കിവിടാൻ ശിവശങ്കരൻ തമ്പുരാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. രേവതിയും രുഗ്മിണിയും വിജയച്ചിരിയോടെ നോക്കിനിൽക്കുന്നു. പെട്ടെന്ന് പടിപ്പുര കടന്ന് ലക്ഷ്മിയമ്മ വിളിച്ചുപറഞ്ഞു "നിർത്തൂ! എന്റെ മോളെ ആരും ഇവിടുന്ന് ഇറക്കിവിടില്ല!" ലക്ഷ്മിയമ്മയുടെ ആ വരവ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഉണ്ണിമായ "അമ്മേ..." എന്ന് വിളിച്ച് അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. ആ അമ്മയും മകളും കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷേ ആ സങ്കടത്തിനിടയിലും ലക്ഷ്മിയമ്മയുടെ കണ്ണുകൾ രേവതിയെയും വിനയനെയും ദഹിപ്പിക്കുന്നത് പോലെ നോക്കുന്നുണ്ടായിരുന്നു.. കോവിലകത്തിന്റെ അകത്തളത്തിൽ വലിയൊരു നാടകം അരങ്ങേറുകയായിരുന്നു. വിഷ്ണുവിന്റെ വിഭ്രാന്തി കണ്ട സരസ്വതി തമ്പുരാട്ടി അവനെ ബലമായി കുളിമുറിയിലേക്ക് കൊണ്ടുപോയി. മകൻ ആരോ കൊടുത്ത കെണിയിൽ വീണതാണെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. അവർ തൊട്ടിയിലെ തണുത്ത വെള്ളം അവന്റെ തലയിലേക്ക് ആഞ്ഞു ഒഴിച്ചു കൊണ്ടിരുന്നു... പുറത്ത് ഉമ്മറത്ത് വല്ലാത്തൊരു അന്തരീക്ഷമായിരുന്നു. ശിവശങ്കരൻ തമ്പുരാൻ ലക്ഷ്മിയമ്മയ്ക്കും ഉണ്ണിമായയ്ക്കും നേരെ വിരൽ ചൂണ്ടി അലറുകയാണ്... "നിനക്ക് എന്ത് ധൈര്യമുണ്ടെടി ലക്ഷ്മീ ഈ പടിപ്പുര കടന്ന് അകത്ത് വരാൻ? കണിമംഗലം കോവിലകത്തെ എച്ചിൽ തിന്ന് വളർന്നിട്ട് ഇപ്പോൾ എന്റെ നേരെ ശബ്ദം ഉയർത്തുന്നോ?" തമ്പുരാന്റെ ശബ്ദം കേട്ട് ഗ്രാമം ഒന്നാകെ വിറച്ചു.. രുഗ്മിണി അതിന് എരുതിയിൽഎണ്ണ പകർന്നു "അതെ അമ്മയും മകളും കൂടി പ്ലാൻ ചെയ്ത് എന്റെ മരുമകനെ കുടുക്കിയതാണ്. ഇതിന് നിനക്ക് കൂട്ടുനിന്ന വിനയൻ സാറിനെപ്പോലും നീ ഇപ്പോൾ തള്ളിപ്പറയുന്നോ? എന്ത് നന്ദികേടാണിത്!" രേവതി പരിഹാസത്തോടെ chirichu.. "ഉണ്ണിമായേ... നീ ആ പടി ഇറങ്ങുന്നതാകും നല്ലത്. വിഷ്ണു ഏട്ടൻ ഇപ്പോൾ തന്നെ നിന്നെ വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞു. ഇനി നിനക്ക് ഇവിടെ ഒരു നിമിഷം പോലും സ്ഥാനമില്ല." ലക്ഷ്മിയമ്മയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ദാരിദ്ര്യവും തമ്പുരാനോടുള്ള ഭയവും അവരുടെ നാവിനെ തളർത്തിക്കളഞ്ഞു. ഉണ്ണിമായ കരഞ്ഞുകൊണ്ട് തന്റെ അമ്മയുടെ കൈ പിടിച്ചു. താൻ ജീവനായി കണ്ട മനുഷ്യൻ പോലും തന്നെ തള്ളിപ്പറഞ്ഞപ്പോൾ ഇനി ഈ വീട്ടിൽ നിൽക്കുന്നത് അർത്ഥമില്ലെന്ന് അവൾക്ക് തോന്നി... "വാ അമ്മേ... നമുക്ക് പോകാം. ആരും ഇല്ലാത്തവർക്ക് ദൈവമുണ്ടാകും" ഉണ്ണിമായ വിതുമ്പിക്കൊണ്ട് അമ്മയെ കൂട്ടി പടി ഇറങ്ങാൻ ഒരുങ്ങി. പെട്ടെന്ന് കോവിലകത്തിന്റെ അകത്തുനിന്ന് ഒരു ശബ്ദം കേട്ടു. കനത്ത കാലടി ശബ്ദം! ഉമ്മറത്തെ വാതിൽ തള്ളിത്തുറന്ന് വിഷ്ണു പുറത്തേക്ക് വന്നു..... തുടരും..... ❤️ Sry ഫോണിന്റെ disply പോയി അതുകൊണ്ട് ആണ് സ്റ്റോറി ലേറ്റ് ആയെ വേറെ ഫോൺ യൂസ് ആക്കിയിട്ടു ഷെയർ chat connet ചെയ്യാൻ പറ്റിയില്ല... ഇനി ഡെയിലി സ്റ്റോറി ഉണ്ടാവും #💞 പ്രണയകഥകൾ #💞 നിനക്കായ് #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - Qile:iongoo Qile:iongoo - ShareChat
ഭാഗം 21 വിളക്കുമായി അകത്തേക്ക് കയറിയ ഉണ്ണിമായയെ സരസ്വതി തമ്പുരാട്ടി നേരെ പൂജാമുറിയിലേക്കാണ് കൊണ്ടുപോയത്. ഭഗവതിയുടെ മുന്നിൽ വിളക്ക് വെച്ച് തൊഴുതു നിൽക്കുമ്പോൾ ഉണ്ണിമായയുടെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു വിഷ്ണു അവളുടെ തൊട്ടുപിന്നിൽ ഒരു കാവൽക്കാരനെപ്പോലെ നിന്നു... "മോളെ... നീ ഇന്ന് ഒരുപാട് അനുഭവിച്ചു. ഇനിQq സമാധാനമായി വിശ്രമിക്കൂ. ഈ വീട് ഇനി നിന്റേതുമാണ്" സരസ്വതി തമ്പുരാട്ടി അവളുടെ നെറ്റിയിൽ തലോടി. നാണിയമ്മ വിഷ്ണുവിന്റെ മുറി വേഗം ഒരുക്കി നൽകി. ഉണ്ണിമായ ആ മുറിയിലേക്ക് ചെന്നപ്പോൾ അവിടെയെല്ലാം പട്ടുവിരികളും ആഢംബരങ്ങളും നിറഞ്ഞുനിൽക്കുന്നത് കണ്ടു. ലക്ഷ്മിയമ്മയുടെ ചെറിയ വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന അവൾക്ക് ഈ ആഢംബരങ്ങൾ ഒരുതരം അന്യതയാണ് സമ്മാനിച്ചത്. അതേസമയം കോവിലകത്തിന്റെ താഴത്തെ നിലയിലുള്ള ഇരുണ്ട മുറിയിൽ രുഗ്മിണിയും രേവതിയും വിനയൻ സാറും ഒത്തുകൂടി. വിനയന്റെ മുഖത്ത് പഴയ ആ മാന്യതയില്ലായിരുന്നു പകരം മുറിവേറ്റ ഒരു മൃഗത്തിന്റെ ക്രൂരതയായിരുന്നു.... "ഇന്ന് രാത്രി അവർ സന്തോഷിക്കട്ടേ " വിനയൻ സിഗരറ്റ് പുകച്ചു കൊണ്ട് പറഞ്ഞു. "പക്ഷേ നാളെ പുലരുമ്പോൾ വിഷ്ണുവിന്റെ അച്ഛൻ കാണാൻ പോകുന്നത് മറ്റൊരു കാഴ്ചയായിരിക്കും. ഉണ്ണിമായയുടെയും വിഷ്ണുവിന്റെയും വിവാഹത്തിന് മുൻപുള്ള ചില ' ബന്ധങ്ങൾ കാണിക്കുന്ന കുറച്ച് വ്യാജ ഫോട്ടോകളും കത്തുകളും ഞാൻ തയ്യാറാക്കിയിട്ടുണ്ട്... ലക്ഷ്മിയമ്മയെക്കൊണ്ട് ഇത് സത്യമാണെന്ന് പറയിപ്പിക്കാനും എനിക്കറിയാം." "അത് മാത്രം പോരാ വിനയൻ സാറേ" രേവതി ഇടയ്ക്ക് കയറി പറഞ്ഞു. "ഈ വീട്ടിൽ അവൾക്ക് ഒരു നിമിഷം പോലും സമാധാനം കൊടുക്കരുത്. നാളെ രാവിലെ അടുക്കളയിൽ കയറുന്നതോടെ ഞാൻ എന്റെ കളി തുടങ്ങും. കണിമംഗലം തറവാട്ടിലെ അടുക്കള നിയമങ്ങൾ അവൾക്കറിയില്ലല്ലോ. അവിടെ വെച്ച് അവളെ ഞാൻ അപമാനിക്കും." രുഗ്മിണി പതുക്കെ ചിരിച്ചു. "ശിവശങ്കരൻ തമ്പുരാൻ ഇപ്പോൾ കടുത്ത ദേഷ്യത്തിലാണ്. ആ ദേഷ്യം കത്തിച്ചു വിടാൻ ഈ തെളിവുകൾ മാത്രം മതി. വിഷ്ണുവിനെ ഈ വീട്ടിൽ നിന്ന് പുറത്താക്കാനും ഉണ്ണിമായയെ തനിച്ചാക്കാനും നമുക്ക് സാധിക്കും." ​രാത്രി രണ്ടാമത്തെ യാമത്തിലേക്ക് കടന്നപ്പോൾ വിഷ്ണു മുറിയിലേക്ക് കയറി. ഉണ്ണിമായ ജനാലയ്ക്കൽ നിന്നു പുറത്തെ വിജനമായ പറമ്പിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൾ അപ്പോഴും അമ്പലത്തിൽ വെച്ച് ചാർത്തിയ സെറ്റുസാരിയിലായിരുന്നു. അവളുടെ മുഖത്ത് സന്തോഷത്തേക്കാൾ വല്ലാത്തൊരു ക്ഷീണവും ഭയവും നിഴലിച്ചു നിന്നു. ​വിഷ്ണു പതുക്കെ അവളുടെ അരികിലെത്തി. അവൻ അവളുടെ തോളിൽ കൈവെച്ചതും അവൾ ഒന്ന് ഞെട്ടി. "എന്താ ഉണ്ണിമായേ... നീ ഒന്നും മിണ്ടാത്തത്?" വിഷ്ണുവിന്റെ ശബ്ദം വളരെ താഴ്ന്നതായിരുന്നു. ​"തമ്പ്രാൻ കുട്ടി... എനിക്ക് വല്ലാത്ത പേടിയാകുന്നു. ഈ വലിയ മുറിയും ഈ ആഢംബരങ്ങളും എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ. അമ്മയും അച്ഛനും രേവതിയുമെല്ലാം എന്നെ വെറുപ്പോടെയാണ് നോക്കുന്നത്. നമ്മൾ ഇവിടെ നിൽക്കുന്നത് ശരിയാണോ?" അവൾ വിതുമ്പലോടെ ചോദിച്ചു. ​വിഷ്ണു അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. "നീ തനിച്ചല്ല. സരസ്വതി തമ്പുരാട്ടി നിനക്കൊപ്പമുണ്ട് അതിലുപരി നിന്റെ വിഷ്ണു നിനക്കൊപ്പമുണ്ട്. നീ ഇനി ഈ തറവാടിന്റെ മരുമകളാണ്." ​അവൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ മരണത്തെ മുഖാമുഖം കണ്ട ഭയം ഇപ്പോഴും വിട്ടുമാറിയിരുന്നില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ അടയാളങ്ങളും ഇന്നത്തെ സംഘർഷങ്ങളും അവളെ വല്ലാതെ തളർത്തിയിരുന്നു. വിഷ്ണുവിന് അത് മനസ്സിലായി... ​"ഇന്ന് രാത്രി നമുക്ക് വിശ്രമിക്കാം ഉണ്ണിമായേ. നീ ഒരുപാട് അനുഭവിച്ചു. നിന്റെ ശരീരത്തിനും മനസ്സിനും ഇപ്പോൾ സമാധാനമാണ് വേണ്ടത്. മറ്റൊന്നും നീ ചിന്തിക്കണ്ട" വിഷ്ണു വളരെ ആർദ്രമായി പറഞ്ഞു. ​അവൻ അവളെ കട്ടിലിൽ കിടത്തി. അവൾക്ക് തലച്ചോറിൽ വല്ലാത്തൊരു ഭാരമായിരുന്നു. വിഷ്ണു അവളുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് അവളുടെ അരികിലിരുന്നു... ​ഇന്നത്തെ ദിവസത്തിന്റെ ചോരയും കണ്ണീരും കലർന്ന ഓർമ്മകൾക്കിടയിൽ, അവരുടെ ആദ്യ രാത്രി പ്രണയത്തിന്റെ ആഘോഷമായില്ല. പകരം പരസ്പരം നൽകുന്ന ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നിശബ്ദമായ സാക്ഷ്യമായി മാറി. അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും വിഷ്ണു ഉണർന്നിരുന്നു അവർ സംസാരിച്ചു കൊണ്ടിരിക്കെ മുറിയുടെ വാതിലിന് പുറത്ത് ഒരു നിഴൽ കണ്ടു. രേവതിയായിരുന്നു അത്. അവൾ അവരുടെ സംസാരം ഒളിഞ്ഞു കേൾക്കുകയായിരുന്നു. അവൾ പതുക്കെ അവിടെ നിന്ന് മാറി നടക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു... അടുത്ത ദിവസം പുലർച്ചെ. ഉണ്ണിമായ കുളി കഴിഞ്ഞ് സെറ്റുസാരിയുടുത്ത് അടുക്കളയിലേക്ക് ഇറങ്ങിച്ചെന്നു. പാരമ്പര്യമനുസരിച്ച് പുതിയ മരുമകൾ ആദ്യം മധുരം വിളമ്പണമല്ലോ. അവൾ പായസം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നാണിയമ്മ സഹായിക്കാൻ കൂടെ നിന്നു. പെട്ടെന്ന് രുഗ്മിണിയും രേവതിയും അങ്ങോട്ട് കടന്നുവന്നു... "എന്താ നാണിയമ്മേ ഇത്? ആരോട് ചോദിച്ചിട്ടാണ് ഇവൾ ഈ അടുക്കളയിൽ കയറിയത്?" രുഗ്മിണിയുടെ ശബ്ദം ഉയർന്നു. "രുഗ്മിണി... ഇത് ഈ വീടിന്റെ മരുമകളാണ്" സരസ്വതി തമ്പുരാട്ടി പിന്നിൽ നിന്നും വന്നു... "മരുമകളോ? താലി കെട്ടിയാൽ മരുമകളാകില്ല അമ്മായി. ഈ അടുക്കളയ്ക്ക് ചില നിയമങ്ങളുണ്ട്. അശുദ്ധിയായ കൈകൾ കൊണ്ട് ഇവിടെ തൊടാൻ പാടില്ല. ഇവൾ വന്ന വഴി നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ?" രേവതി ഉണ്ണിമായയെ നോക്കി പുച്ഛത്തോടെ പറഞ്ഞു... ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു. വിഷ്ണു ഉമ്മറത്ത് അച്ഛനുമായി സംസാരിക്കാൻ ശ്രമിക്കുന്ന നേരത്താണ് അടുക്കളയിൽ ഈ യുദ്ധം തുടങ്ങിയത്. ഒരു വശത്ത് വിനയൻ തന്റെ വ്യാജ തെളിവുകളുമായി കോവിലകത്തിന്റെ പടിപ്പുരയിലേക്ക് നടന്നുവരുന്നു... അടുക്കളയിലെ ആ വലിയ ബഹളത്തിന് ശേഷം വിഷ്ണു ഉണ്ണിമായയെ ചേർത്തുപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. സരസ്വതി തമ്പുരാട്ടി ശക്തമായി ഇടപെട്ടതുകൊണ്ട് രുഗ്മിണിക്കും രേവതിക്കും തൽക്കാലം പിന്മാറേണ്ടി വന്നു... രാത്രിയായി... കോവിലകം ഉറക്കത്തിലേക്ക് വഴുതിവീണു. ജനാലയിലൂടെ ഒഴുകിയെത്തുന്ന നിലാവെളിച്ചം വിഷ്ണുവിന്റെ മുറിയിൽ പ്രണയത്തിന്റെ ഒരു വലയം തീർത്തു. മുല്ലപ്പൂക്കളുടെ ഗന്ധം ആ മുറിയിലാകെ പടർന്നുനിൽക്കുന്നു... വിഷ്ണു പതുക്കെ മുറിയിലേക്ക് കടന്നു. ഉണ്ണിമായ കട്ടിലിന്റെ അരികിൽ തല താഴ്ത്തി ഇരിക്കുകയായിരുന്നു. അവളുടെ കഴുത്തിലെ പുതിയ താലി നിലാവെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിഷ്ണു അവളുടെ അരികിൽ ചെന്ന് ഇരുന്നു. അവൻ പതുക്കെ അവളുടെ വിറയ്ക്കുന്ന കൈകൾ തന്റെ കൈക്കുള്ളിലാക്കി... "ഉണ്ണിമായേ... ഇത്രയും കാലം ഞാൻ സ്വപ്നം കണ്ട നിമിഷമാണിത്. ഒരുപാട് തടസ്സങ്ങൾ കടന്നാണ് നീ എന്റെ ചാരത്തെത്തിയത്. ഇനി നിന്നെ ഞാൻ വിട്ടുതരില്ല" വിഷ്ണുവിന്റെ ശബ്ദം ആർദ്രമായിരുന്നു. അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി. കണ്ണുനീർ തങ്ങിനിൽക്കുന്ന ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നുണ്ടായിരുന്നു. വിഷ്ണു അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. അവന്റെ വിരലുകൾ അവളുടെ കാർകൂന്തലിലൂടെ പടർന്നു. ഉണ്ണിമായ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി.... അവരുടെ ശ്വാസഗതികൾ ഇടറി... വിഷ്ണു അവളുടെ കാതുകളിൽ പ്രണയത്തിന്റെ മന്ത്രങ്ങൾ പതുക്കെ ചൊല്ലി. അവൻ അവളുടെ അധരങ്ങളിലേക്ക് തന്റെ പ്രണയം പകരാൻ ആഞ്ഞുനിന്ന നിമിഷം... പെട്ടെന്നാണ് മുറിയുടെ വാതിലിന് പുറത്ത് ഒരു വലിയ ശബ്ദം കേട്ടത്. ഒരു കരിങ്കൽ പാത്രം താഴെ വീണതുപോലെയുള്ള ശബ്ദം ഉണ്ണിമായ ഭയന്ന് വിഷ്ണുവിന്റെ കൈകളിൽ നിന്നും അടർന്നുമാറി.... "എന്താ തമ്പ്രാൻ കുട്ടി അത്?" അവൾ പരിഭ്രമത്തോടെ ചോദിച്ചു. വാതിലിന് പുറത്ത് രേവതിയും രുഗ്മിണിയും നിൽക്കുന്നുണ്ടായിരുന്നു. രേവതിയുടെ മുഖത്ത് ക്രോധവും അസൂയയും പടർന്നു... "അമ്മേ... അവരിവിടെ സുഖമായിരിക്കാൻ ഞാൻ സമ്മതിക്കില്ല. ഈ കോവിലകത്തെ മരുമകളാകേണ്ടത് ഞാനാണ്. വിഷ്ണു ഏട്ടന്റെ ചോരയിൽ പിറക്കുന്ന കുട്ടി ഈ സ്വത്തുക്കളുടെയെല്ലാം അവകാശിയാകണം. അത് ഈ വേലക്കാരിയുടെ വയറ്റിൽ ഉണ്ടാകാൻ ഞാൻ അനുവദിക്കില്ല!" രേവതി പല്ലുഞെരിച്ചു പറഞ്ഞു. രുഗ്മിണി പതുക്കെ വാതിലിൽ തട്ടി. "വിഷ്ണു... വിഷ്ണു... വേഗം ഒന്ന് പുറത്തേക്ക് വാ. അച്ഛന് വല്ലാത്ത നെഞ്ചുവേദന. വേഗം" അച്ഛന് വയ്യെന്ന് കേട്ടതും വിഷ്ണു പരിഭ്രമിച്ചു. അവൻ വേഗം വാതിൽ തുറന്നു പുറത്തേക്ക് വന്നു. രുഗ്മിണി അഭിനയിച്ചുകൊണ്ട് തളർന്നുനിൽക്കുകയാണ്... "എന്താ രുക്മിണി അമ്മേ? അച്ഛന് എന്തുപറ്റി?" വിഷ്ണു അച്ഛന്റെ മുറിയിലേക്ക് ഓടി. പിന്നാലെ വന്ന ഉണ്ണിമായയെ രേവതി തടഞ്ഞു. അവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് രേവതി താഴ്ന്ന സ്വരത്തിൽ പറഞ്ഞു "നീ ഈ മുറിക്കുള്ളിൽ സന്തോഷിക്കാൻ നോക്കണ്ട. വിഷ്ണു ഏട്ടന്റെ അരികിൽ നിനക്ക് സ്ഥാനമില്ല. ഈ താലി വെറും ചരടാണ്. ഇത് ഞാൻ അറുത്തെറിയും" വിഷ്ണു അച്ഛന്റെ മുറിയിലെത്തിയപ്പോൾ ശിവശങ്കരൻ തമ്പുരാൻ സാധാരണ പോലെ ഇരിക്കുന്നത് കണ്ടു. "എന്തിനാ വിഷ്ണു നീ ബഹളം വെക്കുന്നത്? എനിക്കൊന്നുമില്ല" തമ്പുരാൻ ഗൗരവത്തോടെ പറഞ്ഞു. രുഗ്മിണിയും രേവതിയും ചേർന്ന് മെനഞ്ഞ ഒരു വലിയ നാടകമായിരുന്നു അത്. അവരുടെ പ്രണയനിമിഷങ്ങളെ തകർക്കാനും വിഷ്ണുവിനെ ഉണ്ണിമായയിൽ നിന്ന് അകറ്റി നിർത്താനുമുള്ള ആദ്യത്തെ നീക്കം വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ നിസ്സഹായയായി നിൽക്കുന്ന ഉണ്ണിമായയെയും പരിഹാസത്തോടെ ചിരിക്കുന്ന രേവതിയെയും കണ്ടു. കോവിലകത്തെ ആദ്യ രാത്രി ഇങ്ങനെ പകയുടെയും ചതിയുടെയും നിഴലിലായി... തുടരും... ✍️പ്രണയ_തൂലിക....... ❣️ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #💞 നിനക്കായ്
📔 കഥ - Qile:iongoo Qile:iongoo - ShareChat
ഭാഗം 20 അമ്പലമുറ്റത്തെ ആ മണൽത്തിട്ട ഒരു യുദ്ധക്കളമായി മാറി. വിനയൻ ആജ്ഞ നൽകിയതും ആറടി പൊക്കമുള്ള നാലഞ്ച് ഗുണ്ടകൾ വിഷ്ണുവിന് നേരെ പാഞ്ഞടുത്തു. വിഷ്ണു തന്റെ മുണ്ട് മടക്കിക്കുത്തി കണ്ണുകളിൽ അഗ്നിയുമായി അവർക്കായി കാത്തുനിന്നു... ആദ്യത്തെ ഗുണ്ട ഒരു ഇരുമ്പ് വടിയുമായി വിഷ്ണുവിന്റെ തല ലക്ഷ്യമാക്കി ആഞ്ഞു വീശി. വിഷ്ണു മിന്നൽവേഗത്തിൽ കുനിഞ്ഞുമാറി. ഒഴിഞ്ഞുമാറുന്നതിനിടയിൽ അവൻ തന്റെ വലതുകൈമുട്ടുകൊണ്ട് ഗുണ്ടയുടെ വാരിയെല്ലിന് ആഞ്ഞടിച്ചു... ആ അടിയുടെ ആഘാതത്തിൽ അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മറ്റൊരുവൻ പിന്നിൽ നിന്ന് വട്ടം പിടിക്കാൻ നോക്കിയെങ്കിലും വിഷ്ണു തന്റെ തല പിന്നിലേക്ക് ആഞ്ഞിടിച്ച് അവന്റെ മൂക്കിന്റെ പാലം തകർത്തു.  പിന്നീട് കണ്ടത് വിഷ്ണുവിന്റെ താണ്ഡവമായിരുന്നു. തനിക്ക് നേരെ വന്ന മൂന്നാമത്തെ ഗുണ്ടയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വിഷ്ണു തന്റെ മുട്ടുകാൽ കൊണ്ട് അവന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. വേദനകൊണ്ട് പുളഞ്ഞ അവനെ വിഷ്ണു അനായാസം വായുവിൽ ഉയർത്തി ദൂരേക്ക് എറിഞ്ഞു. അവൻ നേരെ ചെന്ന് വീണത് വിനയൻ സാറിന്റെ കാറിന് മുകളിലായിരുന്നു. ബോണറ്റിൽ ഇടിച്ച് അവൻ ബോധരഹിതനായി വീണു... "ടാ... തടയടാ അവനെ!" ശിവശങ്കരൻ തമ്പുരാൻ അലറി... പോലീസുകാർ ലാത്തിയുമായി മുന്നോട്ട് വന്നെങ്കിലും വിഷ്ണു ഒരു പോരാളിയെപ്പോലെ അവിടെ നിലയുറപ്പിച്ചു. അവന്റെ ശരീരത്തിൽ നിന്നും വിയർപ്പും രക്തവും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. പപ്പേട്ടനും വിഷ്ണുവിന്റെ കൂടെക്കൂടി. ആ വലിയ സംഘർഷത്തിനിടയിൽ ആരും ഒരു കാര്യം ശ്രദ്ധിച്ചില്ല കോവിലകത്തെ സരസ്വതി തമ്പുരാട്ടി അവിടേക്ക് എത്തിയിരുന്നു... മകൻ താഴെ യുദ്ധം ചെയ്യുമ്പോൾ സരസ്വതി തമ്പുരാട്ടി ആരും കാണാതെ ഉണ്ണിമായയുടെ കൈ പിടിച്ചു. "മോളെ... വാ. നിന്റെ തമ്പ്രാൻ കുട്ടി താഴെ മണ്ണിൽ ചോര ചിന്തുന്നത് നിനക്ക് വേണ്ടിയാണ്. അവൻ ജയിക്കണമെങ്കിൽ നിന്റെ കഴുത്തിൽ ആ താലി വീഴണം. വേഗം വാ!" തമ്പുരാട്ടി ഉണ്ണിമായയെ കൂട്ടി അമ്പലത്തിന്റെ വശത്തുള്ള ചെറിയ പടികളിലൂടെ മുകളിലേക്ക് ഓടി. താഴെ പോലീസ് വിഷ്ണുവിനെ വളഞ്ഞു കഴിഞ്ഞിരുന്നു. ലാത്തിച്ചാർജ് തുടങ്ങാറായ നിമിഷം. വിഷ്ണു ചുറ്റും നോക്കി. തന്റെ ഉണ്ണിമായയെ തമ്പുരാട്ടി മുകളിലേക്ക് കൊണ്ടുപോകുന്നത് അവൻ കണ്ടു. അവന്റെ ഉള്ളിൽ പുതിയൊരു കരുത്ത് ഇരച്ചു കയറി. ലാത്തി ഓങ്ങിയ പോലീസുകാരന്റെ കയ്യിൽ നിന്നും അവൻ ഒഴിഞ്ഞുമാറി.. മറ്റുള്ളവരെ തള്ളി മാറ്റുന്ന ഇടയിൽ വിഷ്ണു ആരും കാണാതെ അമ്പലത്തിന്റെ കരിങ്കൽ മതിലിൽ ചവിട്ടി അവൻ  അമ്പലത്തിന്റെ അകത്തു കയറി സോപാനത്തിലേക്ക് അടുത്തേക്ക് ഓടി... "നിർത്തൂ എല്ലാവരും!" വിഷ്ണുവിന്റെ ഗർജ്ജനം അമ്പലമുറ്റത്ത് പ്രതിധ്വനിച്ചു. അവൻ നേരെ ശ്രീകോവിലിന് മുന്നിലെത്തി. അവിടെ സരസ്വതി തമ്പുരാട്ടി ഉണ്ണിമായയെ ചേർത്തുപിടിച്ചു നിൽക്കുന്നു. പൂജാരി മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു. വിഷ്ണു തന്റെ കയ്യിലിരുന്ന ആ പവിത്രമായ താലി എടുത്തു. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല മറിച്ച് ഒരു പോരാളിയുടെ ഉറപ്പോടെ അത് ഉണ്ണിമായയുടെ കഴുത്തിലേക്ക് നീണ്ടു... ലക്ഷ്മിയമ്മയും വിനയനും ശിവശങ്കരൻ തമ്പുരാനും അമ്പലമുറ്റത്ത് ഓടിയെത്തുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ഗ്രാമവാസികൾ നോക്കി നിൽക്കെ വിഷ്ണു ഉണ്ണിമായയുടെ കഴുത്തിൽ ആ താലി ചാർത്തി. പെട്ടെന്ന് അമ്പലമുറ്റത്ത് ഒരു നിശബ്ദത പടർന്നു. വിനയൻ സാർ തകർന്നുപോയി. ശിവശങ്കരൻ തമ്പുരാൻ കയ്യിലിരുന്ന വടി താഴെയിട്ടു. രേവതി ദേഷ്യം കൊണ്ട് വിറച്ചു. പക്ഷേ സരസ്വതി തമ്പുരാട്ടിയുടെ മുഖത്ത് ഒരു വലിയ ആശ്വാസവും സന്തോഷവും വിരിഞ്ഞു. അവർ തന്റെ മകനെയും മരുമകളെയും നെഞ്ചോട് ചേർത്തുപിടിച്ചു... "ഇന്ന് മുതൽ ഇവൾ കണിമംഗലത്തിന്റെ മകളാണ്" തമ്പുരാട്ടി ഉറച്ച സ്വരത്തിൽ പറഞ്ഞു... വിഷ്ണു ഉണ്ണിമായയെ നോക്കി. അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞിരുന്നു. ആ വലിയ യുദ്ധത്തിനൊടുവിൽ പ്രണയം വിജയിച്ചിരിക്കുന്നു. പക്ഷേ പുറത്ത് തോറ്റമ്പിയ വിനയന്റെ കണ്ണുകളിൽ പകയുടെ പുതിയ കനലുകൾ എരിയുന്നുണ്ടായിരുന്നു..... അമ്പലമുറ്റത്തെ ആ വലിയ സംഘർഷത്തിന് ശേഷം ചോരയും വിയർപ്പും കലർന്ന ഷർട്ടോടെ വിഷ്ണു തന്റെ പ്രിയപ്പെട്ടവളുടെ കൈപിടിച്ചു. സരസ്വതി തമ്പുരാട്ടി മുന്നിൽ നടന്നു... അവരുടെ പിന്നാലെ ഒരു വലിയ ജനാവലി തന്നെയുണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം കണിമംഗലം കോവിലകത്തിന്റെ പടിപ്പുരയായിരുന്നു. കോവിലകത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ ശിവശങ്കരൻ തമ്പുരാൻ തന്റെ തറവാടിന്റെ പ്രതാപം കൈവിടാതെ വടിയും കുത്തി അവിടെ തടസ്സമായി നിന്നു. അദ്ദേഹത്തിന്റെ ഇരുവശത്തുമായി രേവതിയും അവളുടെ അമ്മ രുഗ്മിണിയും പകയോടെ നിൽക്കുന്നുണ്ടായിരുന്നു. വിനയൻ സാർ അല്പം മാറി നിന്നു തന്റെ തോൽവിയിൽ പക വീട്ടാനുള്ള പുതിയ വഴികൾ ആലോചിച്ചുകൊണ്ട്.... "ഒരടി മുന്നോട്ട് വെക്കരുത്!" തമ്പുരാന്റെ ശബ്ദം കോവിലകത്തെ പറമ്പിലൊട്ടാകെ മുഴങ്ങി. "ഈ പടി കടന്ന് ആ വേലക്കാരിപ്പെണ്ണ് ഈ വീടിന്റെ അകത്തേക്ക് വരില്ല. വിഷ്ണു നീ നിന്റെ ഇഷ്ടം പോലെ താലി കെട്ടിയിട്ടുണ്ടാകാം പക്ഷേ കണിമംഗലത്തിന്റെ അന്തസ്സ് കളയാൻ ഞാൻ നിന്നെ അനുവദിക്കില്ല." അതുവരെ തമ്പുരാന്റെ നിഴലായി മാത്രം കഴിഞ്ഞിരുന്ന സരസ്വതി തമ്പുരാട്ടി അന്ന് മാറിയ ഒരു ഭാവത്തിലായിരുന്നു. അവർ തന്റെ ഭർത്താവിന്റെ നേരെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു.. "ഇന്ന് ഈ തറവാടിന്റെ നിയമങ്ങളല്ല നോക്കേണ്ടത് എന്റെ മകന്റെ ഭാവിയാണ്. എന്റെ മകൻ ഒരു പോരാളിയായി ആ താലി ചാർത്തിയത് ഈ തറവാടിന്റെ മരുമകളുടെ കഴുത്തിലാണ്. അവൾ പടി കടന്നാൽ ഈ വീടിന് അപമാനമുണ്ടാകുമെന്ന് നിങ്ങൾ കരുതാമെങ്കിൽ അവൾ പടിക്ക് പുറത്തു നിന്നാൽ ഇത്രയും കാലം നിങ്ങൾ കാത്തുസൂക്ഷിച്ച എല്ലാ പ്രതാപവും മണ്ണടിയും. ഞാൻ സമ്മതിക്കില്ല!" തമ്പുരാട്ടി തിരിഞ്ഞ് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു "നാണിയമ്മേ... താലവും വിളക്കും എടുത്തു വാ!" തമ്പുരാൻ അത്ഭുതത്തോടെയും ദേഷ്യത്തോടെയും നോക്കിനിൽക്കെ വിശ്വസ്തയായ നാണിയമ്മ വിളക്കും താലവുമായി ഉമ്മറത്തേക്ക് ഓടിവന്നു. അവരുടെ കണ്ണുകളിൽ സന്തോഷമായിരുന്നു... ഉണ്ണിമായ വിറയ്ക്കുന്ന ശരീരത്തോടെയാണ് ആ പടിപ്പുരയ്ക്ക് മുന്നിൽ നിന്നത്. തന്റെ കഴുത്തിലെ പുതിയ താലിയുടെ ഭാരത്തേക്കാൾ വലിയൊരു ഉത്തരവാദിത്തം തന്റെ മേൽ വീണതായി അവൾക്ക് തോന്നി... ലക്ഷ്മിയമ്മ ദൂരെ നിന്നു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. നാണിയമ്മ വിളക്ക് സരസ്വതി തമ്പുരാട്ടിക്ക് നൽകി അവർ അത് ഉണ്ണിമായയുടെ കൈകളിലേക്ക് നൽകി. വിഷ്ണു അവളുടെ തോളിനോട് ചേർന്നു നിന്നു. അവന് ആ നിമിഷം ലോകം കീഴടക്കിയ ഒരു തന്റേടമായിരുന്നു... "വലതുകാൽ വെച്ച് അകത്തേക്ക് കയറൂ മോളെ..." സരസ്വതി തമ്പുരാട്ടി മന്ത്രിച്ചു. രേവതിയും രുഗ്മിണിയും പല്ലുഞെരിച്ചു കൊണ്ടു മാറിനിന്നു. ഉണ്ണിമായ പതുക്കെ തന്റെ വലതുകാൽ പടിപ്പുരയുടെ ഉള്ളിലേക്ക് വെച്ചു. വിളക്കിന്റെ വെളിച്ചം കോവിലകത്തിന്റെ അകത്തളത്തിൽ പടർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ തറവാടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സാധാരണക്കാരിയെന്ന് വിളിക്കപ്പെട്ടവൾ മരുമകളായി പടി കടന്നു കയറി. ശിവശങ്കരൻ തമ്പുരാൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു... വിഷ്ണുവും ഉണ്ണിമായയും അകത്തേക്ക് കയറിയതോടെ കോവിലകത്തിന്റെ അന്തരീക്ഷം മാറി. രേവതി തന്റെ അമ്മയായ രുഗ്മിണിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി... "അമ്മേ... കണ്ടില്ലേ ഇത്? ആ വേലക്കാരി ഇന്ന് ഈ വീടിന്റെ റാണി ആകാൻ നോക്കുകയാണ്. അമ്മായിയും ഏട്ടനും കൂടി നമ്മളെ എല്ലാവരെയും വിഡ്ഢികളാക്കി. പക്ഷേ ഞാൻ ഇത് സമ്മതിക്കില്ല. ഈ വീടിന്റെ അകത്തളത്തിൽ അവൾ സുഖമായി ഉറങ്ങാൻ ഞാൻ അനുവദിക്കില്ല" രേവതിയുടെ കണ്ണുകളിൽ വിഷം തിളങ്ങി.... "നീ പേടിക്കണ്ട രേവതി" രുഗ്മിണി ശാന്തമായി പറഞ്ഞു. "വിവാഹം കഴിഞ്ഞിട്ടേയുള്ളൂ ജീവിതം തുടങ്ങിയിട്ടില്ല. വിനയൻ സാർ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. വിഷ്ണുവിനെ നശിപ്പിക്കാനും ആ പെണ്ണിനെ ഇവിടുന്ന് ഇറക്കി വിടാനും നമുക്ക് ഒരുപാട് വഴികളുണ്ട്. കോവിലകത്തിന്റെ പടി കടന്നു കയറിയത് പോലെ എളുപ്പമാകില്ല അവൾക്ക് ഇവിടെ വാഴാൻ." ആരും കാണാതെ വിനയൻ സാർ പതുക്കെ അവരുടെ അടുത്തേക്ക് വന്നു. "ഒരു മാസത്തിനുള്ളിൽ ഇവരെ ഞാൻ ഇവിടെ നിന്ന് തെറിപ്പിക്കും. എനിക്കൊരു വഴി കിട്ടിയിട്ടുണ്ട്" അവൻ പതുക്കെ ചിരിച്ചു.. തുടരും....... റിവ്യൂ 😌😌 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
💞 നിനക്കായ് - Qile:iongoo Qile:iongoo - ShareChat
My frist archivement in prathilpi പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/dzqadI7S6Zb ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #📔 കഥ #💔 നീയില്ലാതെ
📝 ഞാൻ എഴുതിയ വരികൾ - ShareChat