
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
ഭാഗം 05
തലേദിവസത്തെ സംഭവങ്ങൾക്ക് ശേഷം മാളിയേക്കൽ തറവാട്ടിൽ ഒരു കനത്ത മൗനം പടർന്നു. രാവിലെ ചായ കുടിക്കാൻ മേശക്കൽ ഇരിക്കുമ്പോഴും മഹേഷ് ആരോടും മിണ്ടിയില്ല. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് കണ്മണിയുടെ പെരുമാറ്റമാണ്.
സാധാരണ മഹേഷ് വരുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന കണ്മണി ഇന്ന് അവനെ കണ്ടഭാവം നടിച്ചില്ല. അവൾ ലച്ചുവിന്റെ അടുത്തുതന്നെ പറ്റിയിരുന്നു.
"മോളെ... അച്ഛന്റെ അടുത്ത് പോയി ഇരുന്നേ..."
ലച്ചു പതിയെ പറഞ്ഞു.
"വേണ്ട... എനിച്ചു അച്ചനെ ഇച്ചല്ല... അച്ചൻ ബെടക്കാണ്...(മോശക്കാരനാണ്) അമുച്ചേനെ കരയിപ്പിച്ചു..."
കണ്മണി വെട്ടിത്തുറന്നു പറഞ്ഞു.
മഹേഷ് ചായ കുടിക്കുന്നത് നിർത്തി മോളെ നോക്കി.
"മോളെ... അച്ഛന്റെ അടുത്തേക്ക് വന്നേ... അച്ഛൻ ചോക്ലേറ്റ് തരാം." അവൻ അവളെ അനുനയിപ്പിക്കാൻ നോക്കി.
വേണ്ട... കണ്മണിച്ചക്ക് ചോക്ലേറ്റ് വേണ്ട... അച്ചൻ അമുച്ചേനോട് സോറി പറയണം... എങ്കിലേ കണ്മണിച്ച മിണ്ടൂ...
അവൾ കൈ കെട്ടി പിണങ്ങി ഇരുന്നു.
സേതുമാധവനും യശോദയും പരസ്പരം നോക്കി. കുഞ്ഞ് പോലും മഹേഷിന്റെ തെറ്റ് തിരിച്ചറിയുന്നു എന്ന സത്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി. അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഓഫീസിലേക്ക് പോയി.
ലച്ചു കണ്മണിയെ മടിയിലിരുത്തി. "മോളെ... അച്ഛനോട് അങ്ങനെ പറയരുത്... അച്ഛന് സങ്കടമാവും."
"അമുച്ചേ സങ്കടപ്പെടുമ്പോ കണ്മണിച്ചക്കും സങ്കടം വരും... അച്ചൻ എന്തിനാ അമുച്ചേനെ വഴക്ക് പറഞ്ഞേ? അമുച്ച പാവമല്ലേ..." കുഞ്ഞിന്റെ ആ ചോദ്യത്തിന് ലച്ചുവിന് മറുപടിയില്ലായിരുന്നു.
മഹേഷ് പോയിക്കഴിഞ്ഞപ്പോൾ അനഘ ലച്ചുവിന്റെ അടുത്തേക്ക് വന്നു. ലച്ചു മുറ്റത്ത് തുണി വിരിക്കുകയായിരുന്നു.
"ചേച്ചി... എനിക്ക് തോന്നുന്നത് ആ വിവേക് ഏട്ടൻ മഹേഷേട്ടനോട് എന്തോ നുണ പറയുന്നുണ്ടെന്നാണ്. സ്കൂളിൽ വെച്ച് അയാൾ സംസാരിക്കുന്നത് കണ്ടപ്പോഴേ മഹേഷേട്ടന്റെ മുഖം മാറിയത് ഞാൻ കണ്ടു."
അനഘ പറഞ്ഞു.
"എനിക്കറിയില്ല അനഘ... കോളേജ് കാലം തൊട്ടേ അയാൾക്ക് എന്നോട് എന്തോ വെറുപ്പുണ്ട്. പക്ഷേ അത് മഹേഷേട്ടനോട് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല."
ലച്ചു നെടുവീർപ്പിട്ടു.
"ചേച്ചി വിഷമിക്കണ്ട. മഹേഷേട്ടന് സത്യം മനസ്സിലാകുന്ന ഒരു ദിവസം വരും. അതുവരെ നമുക്ക് കണ്മണി മോളെ കൂട്ടുപിടിക്കാം. മഹേഷേട്ടന്റെ ഒരേയൊരു ബലഹീനത ആ മോളാണ്."
അനഘ ലച്ചുവിനെ ആശ്വസിപ്പിച്ചു.
അന്ന് വൈകുന്നേരം മഹേഷ് വന്നപ്പോൾ കണ്മണി വീണ്ടും അവനെ അവഗണിച്ചു. മഹേഷ് കൊണ്ടുവന്ന പുതിയ പാവയെ അവൾ തൊട്ടുപോലും നോക്കിയില്ല.
"അമുച്ചേ... എനിച്ചു വിച്ചക്കുന്നു... ചോറ് താ..."
കണ്മണി ലച്ചുവിനെ വിളിച്ചു.
മഹേഷ് പതുക്കെ കണ്മണിയുടെ അടുത്തുചെന്നു.
"മോളെ... അച്ഛൻ ഒരു വലിയ പാവയെ കൊണ്ടുവന്നിട്ടുണ്ടല്ലോ... നോക്കിയേ..."
കണ്മണി മഹേഷിനെ ഒന്ന് നോക്കി.
"അമുച്ചേനോട് സോറി പറഞ്ഞോ?"
മഹേഷ് ഒന്ന് പരുങ്ങി. ലച്ചു അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"മോൾക്ക് വേണ്ടിയല്ലേ അച്ഛൻ ഇത് കൊണ്ടുവന്നത്..."
"വേണ്ട... അമുച്ചേനോട് മിണ്ടാതെ കണ്മണിച്ച മിണ്ടില്ല... അച്ചൻ പോ..." കണ്മണി മുഖം തിരിച്ചു.
മഹേഷിന് വല്ലാത്ത വിഷമം തോന്നി. തന്റെ മകൾ തന്നിൽ നിന്ന് അകലുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ തന്റെ മുറിയിലേക്ക് പോയി. രാത്രിയിൽ അവൻ ജനാലയ്ക്കൽ നോക്കി നിൽക്കുമ്പോൾ ലച്ചു കുഞ്ഞിനെ ഉറക്കുന്നത് കണ്ടു.
💫💫💫💫💫💫
അതേസമയം വിവേക് തന്റെ വീട്ടിലിരുന്ന് മറ്റൊരു കെണിയൊരുക്കുകയായിരുന്നു. മഹേഷിന്റെയും ലച്ചുവിന്റെയും ബന്ധം തകർക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അവൻ ഫോണെടുത്ത് ധീരജിനെ വിളിച്ചു.
"എടാ ധീരജ്... നീ നാട്ടിൽ വന്ന കാര്യം മഹേഷ് അറിഞ്ഞു. ലച്ചു നിന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അവൾ എന്നോട് പറഞ്ഞത്. നീ നാളെ മാളിയേക്കൽ തറവാടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് ഒന്ന് വരാമോ?"
വിവേക് കള്ളം പറഞ്ഞു.
"സത്യമാണോ വിവേക്? ലച്ചു എന്നെ കാണണം എന്ന് പറഞ്ഞോ? അവൾ ഇപ്പോൾ മഹേഷിന്റെ ഭാര്യയല്ലേ?" ധീരജ് സംശയത്തോടെ ചോദിച്ചു.
"അതൊക്കെ അവളുടെ കഷ്ടപ്പാട് കൊണ്ടല്ലേ. നീ ഒന്ന് വന്നു നോക്ക്."
വിവേക് ഫോൺ വെച്ചു.
വിവേക് കരുതിക്കൂട്ടിയ ഒരു പ്ലാനായിരുന്നു ഇത്. ധീരജിനെ അമ്പലത്തിലേക്ക് വരുത്തുക അത് മഹേഷിനെക്കൊണ്ട് കാണിക്കുക. അങ്ങനെ ലച്ചുവിനെ എന്നെന്നേക്കുമായി മഹേഷിന്റെ ജീവിതത്തിൽ നിന്ന് പുറത്താക്കുക.
പിറ്റേന്ന് രാവിലെ ഭാരതി മുത്തശ്ശി ലച്ചുവിനോട് പറഞ്ഞു,
"മോളെ... ഇന്ന് അമ്പലത്തിൽ ഒരു പ്രത്യേക പൂജയുണ്ട്. നീയും കണ്മണിയും കൂടെ ഒന്ന് പോയി വരണം."
ലച്ചു സമ്മതിച്ചു. അവൾ
കണ്മണിയെയും കൂട്ടി അമ്പലത്തിലേക്ക് പോകാൻ തയ്യാറായി. മഹേഷിനോട് ഇക്കാര്യം പറയാൻ അവൾ ചെന്നപ്പോൾ അവൻ റെഡിയാവുകയായിരുന്നു.
"മഹേഷേട്ടാ... ഞാൻ മോളെയും കൂട്ടി അമ്പലത്തിൽ പോവുകയാണ്."
ലച്ചു പറഞ്ഞു.
"ശരി. പോയിട്ട് വേഗം വരണം." മഹേഷ് തണുത്ത മട്ടിൽ മറുപടി നൽകി.
ലച്ചു പോയിക്കഴിഞ്ഞതും മഹേഷിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. വിവേക് ആയിരുന്നു അത്.
"മഹേഷേ... നീ ഇപ്പോൾ അമ്പലത്തിലേക്ക് ഒന്ന് ചെല്ല്. നിന്റെ ഭാര്യ അവിടെ ആരെയാണ് കാണാൻ പോയതെന്ന് നിനക്ക് നേരിട്ട് കാണാം."
മഹേഷിന്റെ ഉള്ളിൽ വീണ്ടും സംശയത്തിന്റെ കനൽ എരിഞ്ഞു. അവൻ ഉടനെ തന്റെ കാറെടുത്ത് അമ്പലത്തിലേക്ക് തിരിച്ചു.
(തുടരും)
ഒരു റിവ്യൂ തരാമോ plz 🥲
#♥ പ്രണയം നിന്നോട് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
പനിയൊക്കെ മാറി കണ്മണി പഴയതുപോലെ ഉഷാറായി. ഇന്ന് അവളുടെ സ്‌കൂളിൽ ഒരു 'ഫാദർ-മദർ ഡേ' ആഘോഷമാണ്. എല്ലാ കുട്ടികളും അച്ഛനമ്മമാരോടൊപ്പം വരണമെന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നത്.
രാവിലെ തന്നെ കണ്മണി ഒരുക്കങ്ങൾ തുടങ്ങി.
"അമ്മുച്ചേ... എനിച്ചു ചുവന്ന ഉടുപ്പ് മതി... അച്ചൻ കറുത്ത ഷർട്ട് ഇടണം കേട്ടോ..."
അവൾ ഓരോരുത്തർക്കും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ലച്ചു മഹേഷിനെ നോക്കി. മഹേഷ് ഓഫീസിൽ പോകാൻ റെഡിയാവുകയായിരുന്നു.
"മഹേഷേട്ടാ... ഇന്ന് മോളുടെ സ്‌കൂളിൽ ഒരു പ്രോഗ്രാം ഉണ്ട്. വരാമെന്ന് ഏറ്റിരുന്നതല്ലേ?"
ലച്ചു പതിയെ ചോദിച്ചു.
"എനിക്ക് ഇന്ന് ഇംപോർട്ടന്റ് മീറ്റിംഗ് ഉണ്ട്. നീ അനഘയെയും കൂട്ടി പൊയ്ക്കോ."
മഹേഷ് മുഖം നൽകാതെ പറഞ്ഞു.
ഇത് കേട്ടതും കണ്മണിയുടെ മുഖം വാടി. അവൾ കയ്യിലിരുന്ന പാവയെ താഴെയിട്ടു.
"അച്ചൻ വരുന്നില്ലെങ്കിൽ കണ്മണിച്ചും പോണ്ട... അമുച്ചയും പോണ്ട..."
അവൾ ചുണ്ട് പിളർത്തി കരച്ചിലിന്റെ വക്കിലെത്തി.
"മോളെ... അച്ഛന് ജോലി ഉള്ളതുകൊണ്ടല്ലേ..."
ലച്ചു സമാധാനിപ്പിക്കാൻ നോക്കി.
"വേണ്ട... അമുച്ചേ... കണ്മണിച്ചേടെ അച്ചൻ മാത്രം വരില്ല... എല്ലാരും വരും... എനിച്ചു സങ്കടം വരും..."
കണ്മണി നിലത്തിരുന്നു കരയാൻ തുടങ്ങി.
മഹേഷിന് ഓഫീസിൽ പോകാൻ തിടുക്കമുണ്ടായിരുന്നു പക്ഷേ മകളുടെ ആ കരച്ചിൽ അവന്റെ ഹൃദയം തകർക്കുന്നത് പോലെ തോന്നി. അവൻ ഷൂ ഊരി മാറ്റി.
"ശരി... അച്ഛൻ വരാം. മോള് കരയല്ലേ... അച്ഛൻ കറുത്ത ഷർട്ട് തന്നെ ഇടാം കേട്ടോ."
അവൻ അവളെ എടുത്ത് വായുവിൽ ഉയർത്തി.
കണ്മണി ചിരിച്ചു. "അമുച്ചേ... അച്ചൻ വരുന്നു... വേഗം ഒരുങ്ങിക്കോ"
ലച്ചു സന്തോഷത്തോടെ ഒരു മഞ്ഞ സാരിയുടുത്തു. മഹേഷ് കറുത്ത ഷർട്ടും. അവർ ഒരുമിച്ചു ഇറങ്ങുന്നത് കണ്ടപ്പോൾ ഭാരതി മുത്തശ്ശി യശോദയുടെ കാതിൽ പറഞ്ഞു
"നോക്കിയേ ലക്ഷ്മി വന്ന ശേഷമാ ഈ വീടിന് ഒരു ഐശ്വര്യം വന്നത്. ആ കുട്ടി മഹേഷിനെ പതുക്കെ മാറ്റിയെടുക്കുന്നുണ്ട്."
സ്‌കൂളിൽ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുകയാണ്. മഹേഷും ലച്ചുവും കണ്മണിയുടെ ഓരോ പ്രകടനവും കണ്ട് സന്തോഷിച്ചു. കണ്മണി സ്റ്റേജിൽ കയറി
"അമുച്ചേ... അച്ചേ... ദാ നോക്കിയേ..."
എന്ന് വിളിച്ചു പറഞ്ഞു കൈ വീശുന്നത് കണ്ടപ്പോൾ മഹേഷിന്റെ ഉള്ളിൽ ഒരു തരം അഭിമാനം തോന്നി.
ആ സമയത്താണ് അവിടേക്ക് വിവേക് കടന്നു വന്നത്. മഹേഷിനെ കാണാൻ വേണ്ടിയാണ് അവൻ അവിടെ എത്തിയത്.
"ഹാ... മഹേഷേ... നീ ഇവിടെ ഉണ്ടാവുമെന്ന് കരുതിയില്ല. ഫാമിലി ഫങ്ക്ഷൻ ഒക്കെ അടിപൊളിയാണല്ലോ."
വിവേക് പരിഹാസത്തോടെ പറഞ്ഞു.
മഹേഷ് ഒന്ന് ചിരിച്ചു. ലച്ചുവിന് വിവേകിനെ കണ്ടപ്പോൾ ഒരു അസ്വാഭാവികത തോന്നി. അവൾ കണ്മണിയെയും കൂട്ടി അപ്പുറത്തേക്ക് മാറി നിന്നു.
"മഹേഷേ... ഒരു കാര്യം പറയാനാ ഞാൻ വന്നത്. പഴയ ധീരജിന്റെ പെങ്ങൾ ലയയുടെ സ്വത്ത് കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. നീ വക്കീലിനെ കാണേണ്ടി വരും. പിന്നെ..."
വിവേക് ശബ്ദം താഴ്ത്തി.
"ധീരജ് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അവൻ ലച്ചുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു."
ഇത് കേട്ടതും മഹേഷിന്റെ മുഖത്തെ സന്തോഷം അപ്രത്യക്ഷമായി. പഴയ ആ പകയും വെറുപ്പും വീണ്ടും അവന്റെ കണ്ണുകളിൽ നിറഞ്ഞു.
"അവൻ എന്തിനാ അവളെ അന്വേഷിക്കുന്നത്?"
മഹേഷ് പല്ലു കടിച്ചു ചോദിച്ചു.
"അറിയില്ലടാ... പഴയ പ്രണയം വല്ലതും ബാക്കി ഉണ്ടാവുമോ ആവോ? നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ."
വിവേക് വിഷം വിതറി.
അപ്പോഴാണ് കണ്മണി ഓടി വന്നത്. "അച്ചേ... ഐസ്ക്രീം വേണം... അമുച്ചേ... വാ..."
മഹേഷ് കണ്മണിയുടെ കൈ തട്ടി മാറ്റി. "നിനക്ക് എപ്പോഴും ഐസ്ക്രീം മതിയല്ലോ വാ വീട്ടിൽ പോകാം." അവൻ ദേഷ്യത്തോടെ കാറിലേക്ക് നടന്നു.
കണ്മണി പേടിച്ചു പോയി.
"അമുച്ചേ... അച്ചൻ എന്തിനാ വഴക്ക് പറഞ്ഞേ?"
ലച്ചുവിന് ഒന്നും മനസ്സിലായില്ല. വിവേക് എന്തോ പറഞ്ഞതാണ് മഹേഷിനെ മാറ്റിയതെന്ന് അവൾക്ക് ഉറപ്പായി.
അവൾ വിവേകിനെ നോക്കി. വിവേക് ഒരു ഗൂഢചിരിയോടെ അവളെ നോക്കി കണ്ണുചിമ്മി. ലച്ചുവിന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.
വീട്ടിലെത്തിയ മഹേഷ് നേരെ മുറിയിലേക്ക് പോയി വാതിലടച്ചു. ലച്ചു പിന്നാലെ ചെന്നെങ്കിലും അവൻ വാതിൽ തുറന്നില്ല.
"മഹേഷേട്ടാ... എന്താ ഉണ്ടായത്? അവിടെ നന്നായി ഇരുന്നതല്ലേ നമ്മൾ?"
ലച്ചു പുറത്തു നിന്ന് വിളിച്ചു ചോദിച്ചു.
"നീ ഒന്ന് പോയി തരുമോ ലക്ഷ്മി? നിന്റെ ഈ മുഖം കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. നിനക്ക് ഇപ്പോഴും അവനെ ഓർക്കുമ്പോൾ സന്തോഷമാണോ?"
അവൻ അകത്തു നിന്ന് അലറി.
ലച്ചുവിന് ഒന്നും മനസ്സിലായില്ല.
"ആരെ കുറിച്ചാണ് മഹേഷേട്ടാ ഈ പറയുന്നത്?"
അവൻ വാതിൽ തുറന്നു പുറത്തേക്ക് വന്നു. അവളുടെ കൈയ്യിൽ ബലമായി പിടിച്ചു.
"ധീരജ് അവൻ നാട്ടിൽ വന്ന കാര്യം നീ അറിഞ്ഞോ? അതുകൊണ്ടാണോ ഇന്ന് ഇത്ര കൂടുതൽ ഒരുങ്ങി വന്നത്? അവനെ കാണാൻ വേണ്ടിയാണോ?"
ലച്ചുവിന്റെ കണ്ണിൽ നിന്ന് വെള്ളം ചാടി. "മഹേഷേട്ടാ... ഞാൻ എന്തിനാ അവനെ കാണുന്നത്? എനിക്ക് അവനുമായി ഒരു ബന്ധവുമില്ല. നിങ്ങൾ വിവേക് പറയുന്നത് വിശ്വസിക്കുകയാണോ?"
"വിവേക് എന്റെ സുഹൃത്താണ്. അവൻ പറയുന്നത് സത്യമാണെന്ന് എനിക്കറിയാം. നീ അവനോടൊപ്പം സംസാരിച്ചു നിൽക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ അന്ന് കോളേജിൽ?"
മഹേഷ് അവളെ തള്ളി മാറ്റിയിട്ട് താഴേക്ക് പോയി. യശോദയും സേതുമാധവനും ഇത് കേട്ട് അമ്പരന്നു നിന്നു.
കണ്മണി പതുക്കെ മുറിയിലേക്ക് വന്നു. ലച്ചു നിലത്തിരുന്നു കരയുകയായിരുന്നു. കുഞ്ഞ് ഓടി വന്ന് ലച്ചുവിനെ കെട്ടിപ്പിടിച്ചു.
"അമുച്ചേ... കരയല്ലേ... കണ്മണിച്ച ഉണ്ടല്ലോ... അച്ചൻ മോശക്കാരനാ... നമുക്ക് അമുച്ചേടെ വീട്ടി പോവാം..."
കണ്മണി തന്റെ കുഞ്ഞു കൈകൾ കൊണ്ട് ലച്ചുവിന്റെ കണ്ണുനീർ തുടച്ചു.
ലച്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്തു.
"വേണ്ട മോളെ... അച്ഛന് ദേഷ്യം വന്നതാ... മോള് പേടിക്കണ്ട."
"എനിച്ചു അച്ചനെ ഇച്ചല്ല അമുച്ചേനെ കരയിപ്പിച്ചു... അമുച്ച വാ... നമുക്ക് പതുകെ പോവാം..."
കണ്മണി ലച്ചുവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി.
കുഞ്ഞിന്റെ ആ സംസാരം കേട്ടപ്പോൾ ലച്ചുവിന് തന്റെ സങ്കടം മാറ്റിവെക്കേണ്ടി വന്നു. അവൾ കുഞ്ഞിനെ സമാധാനിപ്പിച്ചു ഉറക്കി. രാത്രി മുഴുവൻ അവൾ ഉറങ്ങിയില്ല. മഹേഷിന്റെ മനസ്സിലെ ആ തെറ്റിദ്ധാരണ മാറ്റാൻ താൻ എന്ത് ചെയ്യണം? വിവേക് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?
തുടരും.........
#💞 നിനക്കായ് #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട്
ഭാഗം 3
അന്ന് രാത്രി വിവേക് പോയിക്കഴിഞ്ഞപ്പോൾ മഹേഷിന്റെ മുഖത്ത് വലിയ അസ്വസ്ഥത ഉണ്ടായിരുന്നു....
അവൻ ആരോടും സംസാരിക്കാതെ മുറിയിൽ വന്നിരുന്നു. കണ്മണി അപ്പോൾ ലച്ചുവിന്റെ മടിയിലിരുന്ന് കഥ കേൾക്കുകയാണ്.....
"അമ്മുച്ചേ... എനിച്ചു ഒരു കത പറന്നു താ... ആനപ്പാവത്തിന്റെ കത..." കണ്മണി ലച്ചുവിന്റെ കവിളിൽ തലോടി ചോദിച്ചു....
"പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കുട്ടി ആന ഉണ്ടായിരുന്നു... ആ ആനക്കുട്ടിക്ക് ഒരു അച്ഛൻ ആനയും അമ്മ ആനയും ഉണ്ടായിരുന്നു..."
ലച്ചു കഥ പറഞ്ഞു തുടങ്ങി....
പെട്ടെന്ന് കണ്മണി മഹേഷിനെ നോക്കി. "അച്ചേ... ആനക്കുട്ടീടെ അച്ചൻ ആനക്കുട്ടീനെ ഉമ്മ വെക്കുമോ?"
മഹേഷ് പത്രം വായിക്കുന്നതിനിടയിൽ ഒന്ന് മൂളി.
"ഉം... വെക്കും."
"എന്നിട്ട്... എന്നിട്ട് അച്ചൻ ആന അമ്മ ആനക്കു ഉമ്മ കൊടുക്കുമോ?" കണ്മണി നിഷ്കളങ്കമായി ചോദിച്ചു.
മഹേഷ് പെട്ടെന്ന് പത്രം താഴ്ത്തി. ലച്ചുവിന്റെ മുഖം നാണം കൊണ്ടും സങ്കടം കൊണ്ടും ചുവന്നു.
"അതൊക്കെ കൊടുക്കും മോളെ... മോള് കഥ കേൾക്ക്."
ലച്ചു വിഷയം മാറ്റാൻ നോക്കി....
"ഇല്ല... എനിച്ചു അറിയണം... അച്ചൻ എന്തിനാ അമ്മുച്ചേനെ എപ്പോഴും വഴക്ക് പറയുന്നേ? അമ്മുച്ച പാവമല്ലേ... അമ്മുച്ച കരയുന്നത് കണ്മണിച്ച കണ്ടു..."
കുഞ്ഞിന്റെ ആ ചോദ്യം ആ മുറിയിൽ വലിയൊരു നിശബ്ദത പടർത്തി.
മഹേഷിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവൻ ലച്ചുവിനെ ഒന്ന് നോക്കി. അവൾ തല താഴ്ത്തി ഇരിക്കുകയാണ്. തന്റെ വെറുപ്പ് കുഞ്ഞു പോലും തിരിച്ചറിയുന്നു എന്ന സത്യം മഹേഷിനെ ഒന്ന് ഉലച്ചു.
"അമ്മേനെ അച്ഛൻ വഴക്ക് പറയുന്നതല്ല മോളെ... അത്... അത് അച്ഛന്റെ സ്നേഹമാ."
മഹേഷ് കഷ്ടപ്പെട്ട് ഒരു മറുപടി നൽകി...
"അങ്ങനല്ല... അച്ചൻ അമ്മുച്ചേനെ ഒന്ന് ചിരിച്ചേ... എങ്കിലേ കണ്മണിച്ച പാല് കുടിക്കൂ..."
കണ്മണി കൈ കെട്ടി പിണങ്ങി ഇരുന്നു...
കുഞ്ഞിന്റെ വാശിക്ക് മുന്നിൽ മഹേഷിന് തോറ്റു കൊടുക്കേണ്ടി വന്നു. അവൻ ലച്ചുവിനെ നോക്കി ഒന്ന് കൃത്രിമമായി ചിരിക്കാൻ ശ്രമിച്ചു.
"പോരേ? ഇനി പാല് കുടിച്ചേ..." മഹേഷ് പറഞ്ഞു.
കണ്മണി സന്തോഷത്തോടെ ലച്ചുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു.
"അമ്മുച്ചേ... അച്ചൻ ചിരിച്ചു ഇനി അമ്മുച്ചയും ചിരിച്ചേ..."
ലച്ചുവിന്റെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണീർ തിളങ്ങുന്നുണ്ടായിരുന്നു. അത് സന്തോഷത്തിന്റേതായിരുന്നുവോ സങ്കടത്തിന്റേതായിരുന്നുവോ എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.
✨✨✨✨✨
അടുത്ത ദിവസം പുലർച്ചെ ലച്ചു ഉണർന്നത് കണ്മണിയുടെ പിറുപിറുപ്പ് കേട്ടാണ്. നോക്കിയപ്പോൾ കുഞ്ഞ് വിറയ്ക്കുന്നു. അവളുടെ ശരീരം നന്നായി പൊള്ളുന്നുണ്ടായിരുന്നു.
"മഹേഷേട്ടാ... മഹേഷേട്ടാ... എഴുന്നേൽക്കൂ... മോൾക്ക് നല്ല പനിയുണ്ട്"
ലച്ചു പരിഭ്രമത്തോടെ മഹേഷിനെ വിളിച്ചു.
മഹേഷ് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. മോളെ തൊട്ടു നോക്കിയപ്പോൾ അവൻ ഭയന്നു പോയി.
"നല്ല ചൂടുണ്ടല്ലോ ലച്ചു... നീ വേഗം ഡ്രസ്സ് മാറ്, നമുക്ക് ഹോസ്പിറ്റലിൽ പോകാം."
അപ്പോഴത്തെ വെപ്രാളത്തിൽ മഹേഷ് 'ലക്ഷ്മി' എന്ന് വിളിക്കാതെ 'ലച്ചു' എന്നാണ് വിളിച്ചത്. അവൾ അത് ശ്രദ്ധിച്ചെങ്കിലും മോളുടെ കാര്യത്തിലുള്ള പേടി കാരണം ഒന്നും മിണ്ടിയില്ല.
കാറിൽ പോകുമ്പോൾ കണ്മണി ലച്ചുവിന്റെ മടിയിൽ കിടന്ന് വിതുമ്പുന്നുണ്ടായിരുന്നു.
"അമ്മുച്ചേ... എനിച്ചു വേദന എടുക്കുന്നു... വയ്യ..."
"സാരമില്ല മോളെ... അമ്മ കൂടെയുണ്ടല്ലോ... ഇപ്പോ മാറും കേട്ടോ..."
ലച്ചു കുഞ്ഞിനെ ചേർത്ത് പിടിച്ചു....
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു. "പേടിക്കാനില്ല, ചെറിയൊരു ഇൻഫെക്ഷൻ ആണ്. കുറച്ചു നേരം ഒബ്സർവേഷനിൽ വെക്കണം. ഡ്രിപ്പ് ഇടേണ്ടി വരും."
ഡ്രിപ്പ് ഇടാൻ നേരം കണ്മണി വല്ലാതെ കരഞ്ഞു.
"അച്ചേ... അമുച്ചേ... വേണ്ടാ... സൂചി വേണ്ടാ..."
മഹേഷ് കുഞ്ഞിന്റെ കൈ മുറുകെ പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ലച്ചു മോളുടെ തലയിൽ തലോടിക്കൊണ്ട് പാട്ടുപാടി കൊടുക്കാൻ തുടങ്ങി. ലച്ചുവിന്റെ സാമീപ്യം കുഞ്ഞിനെ പതുക്കെ ശാന്തയാക്കി. അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
പുറത്ത് വരാന്തയിൽ നിൽക്കുമ്പോൾ മഹേഷ് ലച്ചുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഉറക്കമില്ലാത്ത കണ്ണുകളും അഴിഞ്ഞു വീണ മുടിയുമായി അവൾ തന്റെ മകളെ അത്രമേൽ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലെ വെറുപ്പിന്റെ മഞ്ഞുപാളികൾ ഒന്ന് ഉരുകുന്നത് പോലെ തോന്നി.
"നീ... നീ കുറച്ചു വെള്ളം കുടിക്ക്. രാവിലെ ഒന്നും കഴിച്ചില്ലല്ലോ."
മഹേഷ് ഒരു കുപ്പി വെള്ളം അവൾക്ക് നേരെ നീട്ടി.
"വേണ്ട മഹേഷേട്ടാ... മോൾക്ക് ബോധം വന്നിട്ട് മതി."
ലച്ചു പതുക്കെ പറഞ്ഞു...
"ലച്ചു... ഞാൻ..." അവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും യശോദയും സേതുമാധവനും അവിടേക്ക് ഓടി എത്തി...
"എന്തായി മോൾക്ക്?
എന്താ ഡോക്ടർ പറഞ്ഞത്?"
യശോദ പരിഭ്രമത്തോടെ ചോദിച്ചു.
"സാരമില്ല അമ്മേ പനി കുറയുന്നുണ്ട്. ലച്ചു കൂടെയുണ്ട്."
മഹേഷ് മറുപടി നൽകി.
മഹേഷ് വീണ്ടും 'ലച്ചു' എന്ന് വിളിച്ചത് കേട്ടപ്പോൾ ഭാരതി മുത്തശ്ശിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി. ഒരു ആപത്ത് വരുമ്പോഴാണല്ലോ സ്നേഹം പുറത്തു വരുന്നത് എന്ന് അവർ ഓർത്തു.
വൈകുന്നേരത്തോടെ കണ്മണിയുടെ പനി കുറഞ്ഞു. അവൾ എഴുന്നേറ്റ് ഇരുന്നു. ഹോസ്പിറ്റലിലെ മരുന്നിന്റെ മണം അവൾക്ക് ഇഷ്ടമല്ലായിരുന്നു.
"അമുച്ചേ... നമുക്ക് പോവാം... ഇവിടെ മണം വരുന്നു... എനിച്ചു ഇച്ചല്ല"
കണ്മണി ചുണ്ട് പിളർത്തി പറഞ്ഞു.
"ഇപ്പോ പോകാം മോളെ... ഡോക്ടർ അങ്കിൾ വരട്ടെ."
ലച്ചു അവളെ സമാധാനിപ്പിച്ചു.
അപ്പോഴാണ് മഹേഷ് കുറച്ചു മിഠായികളും ഒരു കുഞ്ഞു പാവയുമായി വന്നത്.
"ദാ... അച്ഛന്റെ മോൾക്ക് ഇത് ഇഷ്ടമായോ?"
കണ്മണി ആ പാവയെ വാങ്ങി.
"ഇത് അമുച്ചേടെ പോലെ ഉണ്ട്... സുന്ദരി പാവ..."
എല്ലാവരും ചിരിച്ചു പോയി. മഹേഷ് പോലും അറിയാതെ ഒന്ന് പുഞ്ചിരിച്ചു.
തിരികെ വീട്ടിലെത്തിയപ്പോൾ കണ്മണിയെ കിടത്താൻ ലച്ചു ശ്രമിച്ചു. പക്ഷേ അവൾക്ക് മഹേഷിന്റെയും ലച്ചുവിന്റെയും നടുവിൽ കിടക്കണം.
"അച്ചേ... ഇങ്ങോട്ട് വാ... അമുച്ചേ... ഇങ്ങോട്ട് വാ... കണ്മണിച്ച നടുവിൽ കിടക്കും."
അവൾ രണ്ടുപേരുടെയും കൈ പിടിച്ചു വലിച്ചു.
മഹേഷിന് നിവൃത്തിയില്ലായിരുന്നു. അവൻ ബെഡിന്റെ ഒരു വശത്ത് കിടന്നു. മറുവശത്ത് ലച്ചുവും. കണ്മണി രണ്ടുപേരുടെയും കൈകൾ എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് വെച്ചു...
"ഇപ്പൊ എനിച്ചു പനി ഇല്ല... അച്ചനും അമ്മുച്ചയും കൂടെ ഉണ്ടല്ലോ..." അവൾ കൊഞ്ചലോടെ പറഞ്ഞു.
ലച്ചു മഹേഷിനെ നോക്കി. മഹേഷും അവളെ നോക്കി. ആ നോട്ടത്തിൽ പഴയ വെറുപ്പ് അത്ര പ്രകടമായിരുന്നില്ല. പകരം ഒരു തരം കുറ്റബോധം അവിടെ നിഴലിക്കുന്നുണ്ടായിരുന്നു. പക്ഷേ വിവേകിന്റെ വാക്കുകൾ ഇപ്പോഴും അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് അവൻ വീണ്ടും മുഖം തിരിച്ചു.
രാത്രിയിൽ കണ്മണി ഉറക്കത്തിൽ പിറുപിറുക്കുന്നുണ്ടായിരുന്നു..
"അമുച്ചേ... വിട്ടു പോവല്ലേ..."
ലച്ചു അവളുടെ നെറുകയിൽ തലോടി. "ഇല്ല മോളെ... അമ്മുച്ച എങ്ങും പോവില്ല."
ഇതെല്ലാം കേട്ടു കൊണ്ട് ഉറക്കം വരാതെ കിടക്കുകയായിരുന്നു മഹേഷ്. ലക്ഷ്മി ഇത്രയും നല്ലവളാണോ? അതോ അഭിനയിക്കുകയാണോ? അവന്റെ മനസ്സ് ഒരു വലിയ സംഘർഷത്തിലായിരുന്നു. തന്റെ കണ്ണിൽ അവൾ വഞ്ചകിയാണ്, പക്ഷേ തന്റെ മകളുടെ കണ്ണിൽ അവൾ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. ആരെയാണ് താൻ വിശ്വസിക്കേണ്ടത്?
തുടരും.....
ഒരു റിവ്യൂ തരാമോ
#♥ പ്രണയം നിന്നോട് #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📙 നോവൽ
ഭാഗം 2
ശ്രീനന്ദനത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം മഹേഷിന്റെ പെരുമാറ്റം കൂടുതൽ കർക്കശമായിരുന്നു. ലച്ചുവിനോട് അത്യാവശ്യത്തിന് പോലും അവൻ സംസാരിക്കാതായി. വീട്ടിലെ മറ്റുള്ളവരുടെ മുന്നിൽ അവൻ അഭിനയിക്കാൻ ശ്രമിക്കുമെങ്കിലും തനിച്ച് കിട്ടുമ്പോൾ അവന്റെ വാക്കുകൾ മുനയുള്ളവയായിരുന്നു.
അന്ന് രാത്രി ലച്ചു കണ്മണിയെ ഉറക്കി കിടത്തിയിട്ട് അടുക്കളയിലേക്ക് പോയതായിരുന്നു. തിരികെ വരുമ്പോൾ മഹേഷ് ബാല്ക്കണിയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. സാധാരണ അവൻ വീട്ടിൽ വെച്ച് പുകവലിക്കാറില്ല. അവന്റെ ഉള്ളിലെ അസ്വസ്ഥത ലച്ചുവിന് മനസ്സിലായി.
ധൈര്യം സംഭരിച്ച് അവൾ അവന്റെ അടുത്തേക്ക് ചെന്നു.
"മഹേഷേട്ടാ... ഉറങ്ങുന്നില്ലേ? നേരം ഒരുപാടായി."
മഹേഷ് അവളെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുകളിൽ പുച്ഛമായിരുന്നു.
"നീ എപ്പോഴാ എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ കാണിക്കാൻ തുടങ്ങിയത്? നിന്റെ ഈ സ്നേഹം ഉണ്ടല്ലോ... അത് ആ കണ്മണിയുടെ മുന്നിൽ മാത്രം മതി. എന്റെ അടുത്ത് വേണ്ട."
"ഞാൻ... ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഒന്ന് പറയുമോ? എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്?"
ലച്ചുവിന്റെ ശബ്ദം ഇടറി.
മഹേഷ് അവളുടെ അടുത്തേക്ക് നടന്നു വന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി പരുഷമായി പറഞ്ഞു.
"തെറ്റ് ചെയ്യാത്തവളെപ്പോലെ അഭിനയിക്കാൻ നിനക്ക് നല്ല കഴിവുണ്ട്. പക്ഷേ പഴയതൊന്നും ഞാൻ മറന്നിട്ടില്ല ലക്ഷ്മി. നിന്റെയും ആ ധീരജിന്റെയും..."
അവൻ പാതിവഴിയിൽ നിർത്തി.
"ധീരജോ? അവൻ എന്റെ വെറുമൊരു കൂട്ടുകാരനല്ലായിരുന്നോ?"
ലച്ചു അത്ഭുതപ്പെട്ടു.
"കൂട്ടുകാരൻ! മതി ലച്ചു... നിന്റെ ഈ നാടകം നിർത്ത്. നീ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട് എന്റെ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട്. ആ ഒരു നന്ദി എനിക്കുണ്ട്. അതുകൊണ്ട് മാത്രമാണ് നീ ഈ വീട്ടിൽ കഴിയുന്നത്. അല്ലാതെ നിന്നെ എനിക്ക് ഇഷ്ടമായതുകൊണ്ടല്ല."
അത്രയും പറഞ്ഞ് അവൻ അകത്തേക്ക് പോയി ബെഡിൽ കിടന്നു. ലച്ചു തറയിൽ ഇരുന്നു തേങ്ങി. ധീരജിനെക്കുറിച്ച് മഹേഷേട്ടൻ എന്തിനാണ് ഇങ്ങനെ പറയുന്നത്?
കോളേജ് കാലത്ത് അവരോടൊപ്പം ഉണ്ടായിരുന്ന വിവേക് പറഞ്ഞ എന്തെങ്കിലും നുണകളാണോ മഹേഷേട്ടൻ വിശ്വസിച്ചിരിക്കുന്നത്?
സത്യം അറിയാതെ അവൾ ഇരുട്ടിൽ തപ്പി.
✨✨✨✨✨
അടുത്ത ദിവസം രാവിലെ കണ്മണി നേരത്തെ ഉണർന്നു. അവൾക്ക് ഇന്ന് പ്രീ-സ്കൂളിൽ പോകേണ്ട ദിവസമാണ്. പക്ഷേ കുഞ്ഞിന് ലച്ചുവിനെ വിട്ടു പോകാൻ മടി.
"അമ്മുച്ചേ... എനിച്ചു തോളി പോണ്ട... അമ്മുച്ച വാ..."
കണ്മണി ലച്ചുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
"മോള് പൊയ്ക്കോ... അമ്മുച്ച വൈകുന്നേരം വരാല്ലോ. അമ്മുച്ച കുട്ടിക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി വെക്കാം."
ലച്ചു അവളെ ആശ്വസിപ്പിച്ചു.
"വേണ്ട... അച്ചേ... അമ്മുച്ചേനെ കൂട്ടി പോവാം..."
കണ്മണി മഹേഷിന്റെ ഷർട്ടിൽ വലിച്ചു.
മഹേഷ് ഓഫീസിൽ പോകാൻ റെഡിയായി വരികയായിരുന്നു. കണ്മണിയുടെ കരച്ചിൽ കണ്ടപ്പോൾ അവന്റെ മനസ്സ് അലിഞ്ഞു.
"ശരി... അമ്മുച്ചയും വരും. മോളെ സ്കൂളിൽ വിട്ടിട്ട് അച്ഛൻ അമ്മുച്ചേനെ തിരികെ കൊണ്ടുവരാം. പോരേ?"
കണ്മണിക്ക് സന്തോഷമായി.
"ഉം അച്ചേ... അമുച്ചേ... പോവാം"
കാറിൽ ഇരിക്കുമ്പോഴും കണ്മണി രണ്ടുപേരുടെയും കൈകൾ ചേർത്ത് പിടിച്ചിരുന്നു. മഹേഷിന്റെ കയ്യിൽ ലച്ചുവിന്റെ കൈ തട്ടിയപ്പോൾ അവൻ പെട്ടെന്ന് കൈ പിൻവലിച്ചു. അത് ലച്ചുവിനെ വല്ലാതെ വേദനിപ്പിച്ചു. കണ്മണി അത് കണ്ടു.
"അച്ചേ... അമ്മുച്ചേടെ കൈ പിടിക്ക് ... പാവം അമുച്ച..."
കണ്മണി കുഞ്ഞു കൈ കൊണ്ട് ലച്ചുവിന്റെ കൈ മഹേഷിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.
മഹേഷിന് ഒന്നും പറയാൻ കഴിഞ്ഞില്ല. കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്ക് മുന്നിൽ അവൻ തോറ്റുപോയി. ആ നിമിഷം ലച്ചുവിന്റെ തണുത്ത കൈകൾ അവന്റെ കയ്യിൽ ഇരുന്നപ്പോൾ, പഴയ കോളേജ് കാലത്തെ ഒരു സ്പർശം അവൻ അറിയാതെ ഓർത്തുപോയി. പക്ഷേ പെട്ടെന്ന് തന്നെ അവൻ മനസ്സിനെ കടുപ്പിച്ചു.
സ്കൂളിൽ കണ്മണിയെ വിട്ട് തിരികെ വരുമ്പോൾ കാറിൽ മൗനമായിരുന്നു.
"ലക്ഷ്മി..."
മഹേഷ് വിളിച്ചു.
ലച്ചു പ്രതീക്ഷയോടെ അവനെ നോക്കി.
"മോളുടെ മുന്നിൽ വെച്ച് ഇത്തരം നാടകങ്ങൾ കാണിക്കരുത്. അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം മുതലെടുത്ത് എന്റെ അടുത്തേക്ക് വരാൻ നോക്കേണ്ട."
മഹേഷിന്റെ വാക്കുകൾ ഒരു ചാട്ടുളി പോലെ അവളുടെ നെഞ്ചിൽ തറച്ചു.
ലച്ചു ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ ഇറ്റുവീണു. അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ടു.
മാളിയേക്കൽ തറവാട് എത്താറായപ്പോൾ അവൾ മനസ്സിൽ ഉറപ്പിച്ചു. തന്റെ നിരപരാധിത്വം എന്നെങ്കിലും അവൻ മനസ്സിലാക്കും. അതുവരെ ഈ അവഗണനകൾ സഹിച്ചേ മതിയാകൂ.
വൈകുന്നേരം മഹേഷ് ഓഫീസിൽ നിന്നും വന്നപ്പോൾ കൂടെ വിവേകും ഉണ്ടായിരുന്നു. വിവേകിനെ കണ്ടതും ലച്ചുവിന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. ഇവനാണ് തന്റെ ജീവിതം തകർത്തതെന്ന് അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു, എങ്കിലും അവന്റെ നോട്ടം അവൾക്ക് ഇഷ്ടമല്ലായിരുന്നു.
"എന്താ ലച്ചു സുഖമാണോ?"
വിവേക് ഒരു കുശലചിരിയോടെ ചോദിച്ചു.
"സുഖം."
ലച്ചു ചുരുക്കത്തിൽ മറുപടി നൽകി.
"മഹേഷേ, നീ ഭാഗ്യവാനാടാ. നിനക്ക് ലയയെ കിട്ടി, ഇപ്പോൾ ദാ ലച്ചുവിനെയും. നിന്നെ പണ്ട് മുതലേ ഇഷ്ടമായിരുന്നല്ലോ ഇവർക്ക്." വിവേക് പരിഹാസത്തോടെ പറഞ്ഞു.
മഹേഷ് ഒന്നും മിണ്ടിയില്ല. അവൻ വിവേകിനെയും കൂട്ടി മുകളിലെ മുറിയിലേക്ക് പോയി.
അടുക്കളയിൽ ചായയുണ്ടാക്കുമ്പോൾ ലച്ചുവിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിവേക് ഇവിടെ വരുന്നത് അവൾക്ക് ഒട്ടും താല്പര്യമില്ല. മുത്തശ്ശി ഭാരതി അടുക്കളയിലേക്ക് വന്നു.
"മോളെ... ആ വിവേകിനെ എനിക്ക് അത്ര പിടിക്കുന്നില്ല. അവൻ വന്നാൽ മഹേഷിന്റെ സ്വഭാവം മാറും. നീ ശ്രദ്ധിക്കണം."
മുത്തശ്ശി താക്കീത് നൽകി.
"എനിക്കറിയാം മുത്തശ്ശി. എങ്കിലും മഹേഷേട്ടന്റെ കൂട്ടുകാരനല്ലേ, നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ."
ലച്ചു ചായയുമായി മുകളിലേക്ക് ചെന്നു. വാതിൽക്കൽ എത്തിയപ്പോൾ അവൾ കേട്ടത് വിവേകിന്റെ ചിരിയാണ്.
"നീ എന്തിനാ മഹേഷേ ഇപ്പോഴും ആ പഴയ കാര്യം ഓർത്ത് നടക്കുന്നത്? അവൾ നിന്നെ ചതിക്കാൻ നോക്കിയതല്ലേ? ധീരജിന്റെ കൂടെ അവൾ പോകുന്നത് ഞാൻ നേരിട്ട് കണ്ടതല്ലേ. ഇപ്പോ നിന്റെ കൂടെ കഴിയുന്നത് അവളുടെ വിധി."
വിവേക് മഹേഷിനെ വീണ്ടും പ്രകോപിപ്പിച്ചു.
മഹേഷിന്റെ മറുപടി കേൾക്കാൻ ലച്ചുവിന് ധൈര്യമില്ലായിരുന്നു. അവൾ ചായക്കപ്പ് അവിടെ വെച്ചിട്ട് വേഗം താഴേക്ക് ഓടി. വിവേക് പണ്ട് മഹേഷിനോട് എന്തോ നുണ
പറഞ്ഞിട്ടുണ്ടെന്ന് അവൾക്ക് ഉറപ്പായി. പക്ഷേ അത് എന്താണെന്ന് അവൾക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.
അന്ന് രാത്രി ലച്ചു തീരുമാനിച്ചു. മഹേഷേട്ടന്റെ മനസ്സിലെ ഈ കറ കഴുകിക്കളയണം. പക്ഷേ എങ്ങനെ?
Continue.......❣️
#📙 നോവൽ #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട്
ഭാഗം 1
Copyright © 2025 to 2026
Rafseena Namaf
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the author, except in the case of brief quotations embodied in critical reviews and certain other noncommercial uses permitted by copyright law.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭാഗം 1
മാളിയേക്കൽ തറവാട് ഉണർന്നു കഴിഞ്ഞു. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് വെച്ച് തൊഴുതു നിൽക്കുകയാണ് ഭാരതി മുത്തശ്ശി.
പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും തറവാടിന്റെ ഐശ്വര്യം ആ മുഖത്തുണ്ട്.
അകത്ത് അടുക്കളയിൽ യശോദ തിരക്കിലാണ്.
സേതുമാധവൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു.
അനഘ തന്റെ കോളേജ് ബാഗ് അടുക്കി വെക്കുന്ന തിരക്കിലും.
എന്നാൽ മുകളിലത്തെ നിലയിൽ നിശബ്ദമായ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു.
ശ്രീ ലക്ഷ്മി എന്ന ലച്ചു, മഹേഷിന്റെ മുറിയിലേക്ക് ചായയുമായി ചെന്നു. വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും മഹേഷ് അവളോട് സംസാരിക്കാറില്ല. ഒരു തരം മരവിച്ച മൗനം.
"മഹേഷേട്ടാ... ചായ..." ലച്ചു പതിയെ വിളിച്ചു.
മഹേഷ് ഷർട്ടിന്റെ ബട്ടൺസ് ഇടുകയായിരുന്നു. ഗൗരവം നിറഞ്ഞ ആ മുഖത്ത് അവളോടുള്ള വെറുപ്പ് പ്രകടമാണ്. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചായ ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വെച്ചു.
"നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്റെ സാധനങ്ങളിൽ തൊടരുതെന്ന്?
ചായ അവിടെ വെച്ചിട്ട് പൊയ്കൂടെ."
അവന്റെ ശബ്ദത്തിലെ കടുപ്പം ലച്ചുവിന്റെ നെഞ്ചിൽ ഒരു മുറിവുണ്ടാക്കി. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ആ കുഞ്ഞു ശബ്ദം കേട്ടത്.
"അമ്മുച്ചേ... എനിച്ചു വിച്ചക്കുന്നു..."
കട്ടിലിൽ കണ്ണും തിരുമ്മി നിൽക്കുന്നു കണ്മണി എന്ന ദിയ.
മഹേഷിന്റെയും ലയയുടെയും മകൾ. പക്ഷേ അവൾക്ക് ലച്ചു എന്നാൽ ജീവനാണ്.
ലച്ചുവിന്റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ ഓടിച്ചെന്ന് കണ്മണിയെ കയ്യിലെടുത്തു.
"എന്റെ കണ്മണി കുട്ടി ഉണർന്നോ? അമ്മുച്ച ഇപ്പോ പാല് കൊണ്ട് വരാവേ..."
കണ്മണി മഹേഷിനെ നോക്കി കൈ നീട്ടി. "അച്ചേ... ഉമ്മ..."
മഹേഷിന്റെ മുഖത്തെ ഗൗരവം കുഞ്ഞിനെ കണ്ടപ്പോൾ അലിഞ്ഞു പോയി.
അവൻ അവളെ വാങ്ങി നെറുകയിൽ ഉമ്മ വെച്ചു.
"അച്ഛന്റെ മോൾക്ക് വിശക്കുന്നുണ്ടോ? അമ്മ
കൊണ്ടുതരും കേട്ടോ."
മഹേഷിന്റെ ആ വിളി അമ്മ ലച്ചുവിനെ കുഞ്ഞിന്റെ അമ്മയായി അവൻ അംഗീകരിക്കുന്നത് ആ പേര് വിളിക്കുമ്പോൾ മാത്രമാണ്.
പക്ഷേ ലച്ചുവിനോട് സംസാരിക്കുമ്പോൾ ആ സ്നേഹം അപ്രത്യക്ഷമാകും. ലച്ചുവിന് അതോർക്കുമ്പോൾ സങ്കടം വരും. കോളേജ് കാലം തൊട്ട് അവൾ മഹേഷിനെ സ്നേഹിക്കുന്നതാണ്. പക്ഷേ മഹേഷിന്റെ കണ്ണിൽ അവൾ ഒരു വഞ്ചകിയാണ്. എന്താണ് താൻ ചെയ്ത തെറ്റെന്ന് ലച്ചുവിനും അറിയില്ല.
"അമ്മുച്ചേ... വേഗം വാ..."
കണ്മണി ലച്ചുവിന്റെ സാരിയിൽ തൂങ്ങി വിളിച്ചു.
ലച്ചു കുഞ്ഞിനെയും കൊണ്ട് താഴേക്ക് പോയി. മഹേഷ് അവിടെത്തന്നെ സ്തംഭിച്ചു നിന്നു. ലക്ഷ്മിയെ കാണുമ്പോൾ പഴയ ആ കോളേജ് ദിവസങ്ങളാണ് അവന്റെ ഓർമ്മയിൽ വരുന്നത്. ധീരജിനൊപ്പം ചിരിച്ചു സംസാരിച്ചു നിൽക്കുന്ന ലക്ഷ്മി. താൻ പ്രണയം പറയാൻ പോയ അന്ന് കണ്ട ആ കാഴ്ച അവന്റെ ഉള്ളിൽ ഇന്നും കനലായി എരിയുന്നുണ്ട്. ആ വാശിയിലാണ് അവൻ അന്ന് ധീരജിന്റെ പെങ്ങൾ ലയയെ കല്യാണം കഴിച്ചത്. ലയ മരിച്ചപ്പോൾ കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം വീട്ടുകാർ നിർബന്ധിച്ചപ്പോൾ അവളെ താലി കെട്ടി. പക്ഷേ ഒരിക്കലും പ്രണയിക്കില്ല എന്ന് അവൻ ഉള്ളിൽ ഉറപ്പിച്ചിരുന്നു.
❣️❣️❣️❣️
താഴെ ഊണുമേശയിൽ എല്ലാവരും ഒത്തുകൂടി. ഭാരതി മുത്തശ്ശി കണ്മണിയെ മടിയിൽ ഇരുത്തി ദോശ കൊടുക്കാൻ നോക്കുന്നുണ്ട്. പക്ഷേ അവൾക്ക് ലച്ചു തന്നെ വേണം.
"എനിച്ചു വേണ്ട... അമ്മുച്ച തന്ന മതി..."
കണ്മണി വാശി പിടിച്ചു.
"നോക്കിയേ യശോദോ, ഈ കുട്ടിക്ക് ലച്ചുവിനെ കണ്ടില്ലെങ്കിൽ പറ്റില്ലാ എന്നായിട്ടുണ്ട്. സ്വന്തം പെറ്റ അമ്മയെപ്പോലെയാണ് ലച്ചു അവളെ നോക്കുന്നത്."
ഭാരതി മുത്തശ്ശി പറഞ്ഞു.
യശോദ ഒന്ന് നെടുവീർപ്പിട്ടു. "അതൊക്കെ ശരിയാ അമ്മേ, പക്ഷേ മഹേഷ് ഇപ്പോഴും അവളോട് ആ പഴയ ദേഷ്യത്തിലാണ്. എന്തിനാണെന്ന് ആർക്കും അറിയില്ല. ലച്ചു പാവം എല്ലാം സഹിച്ചു അവിടെ നിൽക്കുന്നു."
അപ്പോഴാണ് മഹേഷ് അങ്ങോട്ട് വന്നത്. ലച്ചു അവന് പ്രഭാതഭക്ഷണം വിളമ്പി. അവൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി.
"മഹേഷേ, ലച്ചുവിന്റെ വീട്ടിൽ നിന്ന് ശിവരാമൻ വിളിച്ചിരുന്നു. അജയ് സേനയിൽ ചേരാൻ പോകുന്നതിന്റെ മുന്നോടിയായി ഒരു ചെറിയ പൂജയുണ്ട്. ലച്ചുവിനെയും കൂട്ടി അങ്ങോട്ട് ഒന്ന് പോകണം."
സേതുമാധവൻ പറഞ്ഞു.
മഹേഷ് ലക്ഷ്മിയെ ഒന്ന് രൂക്ഷമായി നോക്കി. അവൾ പേടിയോടെ തല താഴ്ത്തി.
"എനിക്ക് തിരക്കുണ്ട്. വേണമെങ്കിൽ ഡ്രൈവറുടെ കൂടെ പൊയ്ക്കോളാൻ പറ."
മഹേഷ് കടുപ്പത്തിൽ പറഞ്ഞു.
കണ്മണി ഇത് കേട്ട് താലത്തിൽ തട്ടി. "അച്ചേ... പോണം... അമ്മുച്ചേടെ വീട്ടി പോണം... കണ്മണിച്ചും വരും..."
കുഞ്ഞിന്റെ നിർബന്ധത്തിന് മുന്നിൽ മഹേഷിന് മറുപടിയില്ലായിരുന്നു. അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് പോയി.
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവളുടെ സ്വന്തം വീട് 'ശ്രീനന്ദനം'. അവിടെ അച്ഛൻ ശിവരാമനും അമ്മ പാർവ്വതിയും അനിയൻ അജയും അവളെ കാത്തിരിക്കുകയാണ്. പക്ഷേ മഹേഷിന്റെ കൂടെയല്ലാതെ അങ്ങോട്ട് പോകാൻ അവൾക്ക് വിഷമമുണ്ട്.
"നീ വിഷമിക്കണ്ട മോളെ, അവൻ വരും. കണ്മണി ഉള്ളപ്പോൾ അവന് വരാതിരിക്കാൻ പറ്റില്ല."
ഭാരതി മുത്തശ്ശി ലച്ചുവിനെ ആശ്വസിപ്പിച്ചു.
രാത്രിയിൽ മഹേഷ് മുറിയിൽ വന്നപ്പോൾ കണ്മണി ഉറങ്ങിക്കഴിഞ്ഞിരുന്നു. ലച്ചു തറയിൽ പായ വിരിക്കുകയായിരുന്നു. അവൻ അവളെ നോക്കി പറഞ്ഞു
"നാളെ രാവിലെ റെഡിയായിക്കോ. കുഞ്ഞിന് വാശിയുള്ളത് കൊണ്ട് മാത്രം ഞാൻ വരുന്നത്. അവിടെ പോയി നിന്റെ വീട്ടുകാരോട് പരാതി പറയാൻ നിൽക്കണ്ട."
ലച്ചു ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ പഴയ കോളേജ് ഓർമ്മകൾ മിന്നിമറഞ്ഞു. അന്ന് വിവേക് പറഞ്ഞ വാക്കുകളും ധീരജിന്റെ സൗഹൃദവും ഒക്കെ അവളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മഹേഷിന് തന്നോട് ഇത്ര വെറുപ്പ് തോന്നാൻ താൻ എന്ത് പിഴച്ചു?
❣️❣️❣️❣️❣️
പിറ്റേന്ന് രാവിലെ മാളിയേക്കൽ തറവാട് തിരക്കിലായിരുന്നു. ശ്രീനന്ദനത്തിലേക്ക് പോകാനായി ലച്ചു നേരത്തെ തന്നെ ഒരുങ്ങി. കണ്മണിയെ കുളിപ്പിച്ച് ഒരു സുന്ദരിക്കുട്ടിയാക്കി. ഒരു കുഞ്ഞു പട്ടുപാവാടയൊക്കെ ഇട്ട്, കണ്ണെഴുതി, പൊട്ടുതൊട്ട് നിൽക്കുന്ന കണ്മണിയെ കാണാൻ നല്ല ചന്തമായിരുന്നു.
മഹേഷ് തന്റെ കാർ പുറത്തേക്ക് എടുത്തു. ലച്ചുവും കണ്മണിയും പിൻസീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ മഹേഷ് കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി.
"അമുച്ചേ... എനിച്ചു മുൻപിൽ ഇരിക്കണം..."
കണ്മണി വാശി പിടിച്ചു.
മഹേഷ് ഒന്നും മിണ്ടാതെ കണ്മണിയെ മുൻസീറ്റിൽ ഇരുത്തി. ലച്ചു തനിയെ പിന്നിലിരുന്നു. യാത്രയിലുടനീളം മഹേഷ് ഒരു വാക്ക് പോലും സംസാരിച്ചില്ല. എങ്കിലും കണ്മണി നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
"അച്ചേ... അമുച്ചേടെ വീട്ടി പൂച്ച ഉണ്ടോ? എനിച്ചു പൂച്ചക്കുട്ടിയെ വേണം..."
കണ്മണി കൊഞ്ചലോടെ ചോദിച്ചു.
"ഉണ്ടല്ലോ മോളെ... അമുച്ചേടെ വീട്ടിൽ കുഞ്ഞു പൂച്ചയുണ്ട്."
ലച്ചു മറുപടി നൽകി.
മഹേഷ് ഗിയർ മാറ്റുന്നതിനിടയിൽ ലച്ചുവിനെ ഒന്ന് രൂക്ഷമായി നോക്കി. അവൾ ഉടനെ ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരുന്നു. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ 'ശ്രീനന്ദനം' എന്ന വീടിന് മുന്നിലെത്തി.
മുറ്റത്ത് തന്നെ പാർവ്വതിയും ശിവരാമനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാർ കണ്ടതും അവർ ഓടി അടുത്തു.
"എന്റെ കണ്മണി മോൾ വന്നോ..." പാർവ്വതി കുഞ്ഞിനെ വാരിയെടുത്തു.
ശിവരാമൻ മഹേഷിന്റെ അടുത്തേക്ക് ചെന്നു.
"വരണം മഹേഷേ... അകത്തേക്ക് ഇരിക്കാം."
മഹേഷ് ഒരു കൃത്രിമ ചിരിയോടെ അകത്തേക്ക് കയറി. ലച്ചു തന്റെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ഉള്ളിലെ സങ്കടമെല്ലാം മറന്നു. അവൾ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു.
"അമുച്ചേ... കണ്മണിച്ചും..."
കണ്മണി ഉടനെ ലച്ചുവിന്റെ സാരിയിൽ പിടിച്ചു. ആ കാഴ്ച കണ്ടപ്പോൾ പാർവ്വതിയുടെ കണ്ണുകൾ നിറഞ്ഞു. മഹേഷിന്റെ ആദ്യ ഭാര്യയുടെ മകളാണെങ്കിലും ലച്ചുവിനെ അവൾ വിളിക്കുന്നത് 'അമ്മ' എന്നാണല്ലോ വിളിക്കുന്നെ എന്നോർത്തപ്പോൾ അവർക്ക് സന്തോഷം തോന്നി.
❣️❣️❣️❣️
അകത്ത് അജയ് റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ചേച്ചിയെ കണ്ടതും അവൻ ഓടി വന്നു.
"എന്താ ലച്ചു ചേച്ചി, വിശേഷം? മഹേഷേട്ടൻ സുഖമായിരിക്കുന്നോ?" അജയ് ചോദിച്ചു.
"സുഖമാണ് അജയ്."
മഹേഷ് ചുരുക്കത്തിൽ മറുപടി നൽകി.
ഊണുമുറിയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ലച്ചുവിന് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം പാർവ്വതി ഉണ്ടാക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
"മഹേഷേ, ലച്ചുവിന് അവിടെ വല്ല ബുദ്ധിമുട്ടും ഉണ്ടോ? അവൾ കുറച്ചു പാവമാണ്..." ശിവരാമൻ സംസാരത്തിനിടയിൽ ചോദിച്ചു.
മഹേഷ് ചോറ് കഴിക്കുന്നത് നിർത്തി.
"അവൾക്ക് അവിടെ എന്ത് ബുദ്ധിമുട്ടാണ് അച്ഛാ രാജകുമാരിയെപ്പോലെയല്ലേ വാഴിക്കുന്നത്."
അവന്റെ വാക്കുകളിലെ പരിഹാസം ലച്ചുവിന് മാത്രമേ മനസ്സിലായുള്ളൂ.
ഭക്ഷണത്തിന് ശേഷം എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് കണ്മണി അജയിന്റെ കൂടെ മുറ്റത്ത് കളിക്കാൻ പോയത്.
"അമുച്ചേ... വാ... ഓടി വാ..."
കണ്മണി അകത്തേക്ക് നോക്കി വിളിച്ചു.
ലച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ മഹേഷും പിന്നാലെ ചെന്നു. മുറ്റത്ത് നിൽക്കുന്ന ലച്ചുവിനെ കണ്ടപ്പോൾ മഹേഷിന്റെ മനസ്സിൽ പഴയൊരു ചിത്രം തെളിഞ്ഞു. ഇതേ മുറ്റത്ത് വെച്ചാണ് പണ്ട് കോളേജ് കാലത്ത് അവൻ അവളെ ആദ്യമായി കണ്ടത്. അന്ന് അവൾ എത്ര സന്തോഷവതിയായിരുന്നു.
പെട്ടെന്ന് മഹേഷിന്റെ ഫോൺ ബെൽ അടിച്ചു. വിവേക് ആയിരുന്നു വിളിച്ചത്. വിവേകിന്റെ പേര് സ്ക്രീനിൽ കണ്ടതും മഹേഷിന്റെ മുഖം ഇരുണ്ടു.
അവൻ ഫോണും എടുത്ത് ദൂരേക്ക് മാറി നിന്നു.
ലച്ചു അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിവേക് ഇപ്പോഴും മഹേഷിന്റെ കൂടെയുണ്ടെന്ന കാര്യം അവളെ ഭയപ്പെടുത്തി. വിവേക് കാരണമാണ് മഹേഷിന് തന്നോട് വെറുപ്പ് ഉണ്ടായതെന്ന് അവൾക്ക് അറിയില്ലെങ്കിലും, വിവേകിനെ അവൾക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു.
"ലച്ചു... നീ എന്താ ആലോചിക്കുന്നത്?"
പാർവ്വതി അടുത്ത് വന്നു ചോദിച്ചു.
"ഒന്നുമില്ല അമ്മേ... ഓരോരോ കാര്യങ്ങൾ..."
അവൾ ചിരിക്കാൻ ശ്രമിച്ചു.
അന്ന് വൈകുന്നേരം തിരികെ പോകാൻ ഇറങ്ങിയപ്പോൾ കണ്മണിക്ക് വലിയ സങ്കടമായി. അവൾക്ക് അവിടുത്തെ പൂച്ചക്കുട്ടിയെ വിട്ടുപോരാൻ മനസ്സ് വരുന്നില്ല.
"അമുച്ചേ... എനിച്ചു പൂച്ച വേണം..." കണ്മണി കരയാൻ തുടങ്ങി.
"Molkk വേറെ ഒന്നിനെ വാങ്ങിത്തരാം മോളെ... ഇപ്പോൾ വാ..."
മഹേഷ് അവളെ നിർബന്ധിച്ചു കാറിൽ കയറ്റി.
തിരികെ പോകുന്ന യാത്രയിൽ മഹേഷ് കൂടുതൽ ഗൗരവത്തിലായിരുന്നു. വിവേകിന്റെ ഫോൺ കോൾ അവനെ എന്തോ അസ്വസ്ഥനാക്കിയിട്ടുണ്ട്. ലച്ചുവിന് അവനോട് സംസാരിക്കണം എന്നുണ്ടായിരുന്നു, പക്ഷേ അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾ മിണ്ടിയില്ല.
മാളിയേക്കൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. കണ്മണി ലച്ചുവിന്റെ തോളിൽ കിടന്ന് ഉറങ്ങിപ്പോയി. മഹേഷ് കാർ നിർത്തി ലച്ചുവിനെ നോക്കി പറഞ്ഞു
"നാളെ മുതൽ നീ വീടിന് പുറത്തിറങ്ങണ്ട. നിന്റെ വീട്ടുകാർക്ക് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ പറഞ്ഞയക്കാം. അല്ലാതെ ഇടയ്ക്കിടെ അങ്ങോട്ട് പോകേണ്ട."
ലച്ചുവിന് അത് കേട്ട് സങ്കടം സഹിക്കാനായില്ല.
"മഹേഷേട്ടാ... ഞാൻ എന്ത് തെറ്റാണ് ചെയ്തത്? എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്?"
അവൾ വിതുമ്പലോടെ ചോദിച്ചു.
മഹേഷ് കാറിൽ നിന്ന് ഇറങ്ങി നടന്നു. അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു,
"നീ ചെയ്ത തെറ്റ് എന്താണെന്ന് നിനക്ക് നന്നായി അറിയാം ലക്ഷ്മി. അത് നീ മറന്നാലും ഞാൻ മറക്കില്ല."
ലച്ചു തകർന്നുപോയി. ഒന്നും അറിയാത്ത താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ കുഞ്ഞിനെയും എടുത്തു അകത്തേക്ക് നടന്നു.
(തുടരും).......... ❣️
അക്ഷരതെറ്റുകൾ ഉണ്ടാക്കും ക്ഷമിക്കുക
റിവ്യൂ തരാൻ മറക്കരുത് plzz
പാവമല്ലേ ഞാൻ star കൂടെ ഇട്ടേ എന്നാൽ എനിക്ക് സന്തോഷം ആക്കും 😃
#📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ഹായ് അപ്പോൾ നമ്മുടെ വിഷ്ണുമായ എന്ന രചന ഇവിടെ അവസാനിച്ചു..... നാളെ പുതിയ ഒരു രചന ഷെയർ ചെയ്യാം മുന്നേ വയ്ക്കണമെങ്കിൽ pratilipi അപ്പിൽ വായിക്കാം ഓരോ ദിവസം 2 ഭാഗം വച്ചിട്ട് ഇതിൽ ഷെയർ ചെയ്യാം എല്ലാവരും സപ്പോർട്ട് ചെയ്യണം #💞 പ്രണയകഥകൾ #📙 നോവൽ #♥ പ്രണയം നിന്നോട് #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ
Last പാർട്ട്
ഉണ്ണിമായയുടെ പത്താം മാസം തികയാറായ ദിവസങ്ങളായിരുന്നു അത്...ഏതു സമയത്തും പ്രസവം നടക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നതിനാൽ വലിയ തമ്പുരാൻ ശിവശങ്കരൻ തമ്പുരാനും സരസ്വതി തമ്പുരാട്ടിയും പപ്പേട്ടന്റെ കൊച്ചു വീട്ടിലേക്ക് വീണ്ടും എത്തിയിരുന്നു.
ടൗണിലെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ പ്രസവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തമ്പുരാൻ മുൻകൂട്ടി ചെയ്തുവെച്ചിട്ടുണ്ടായിരുന്നു....
അന്ന് രാത്രി വിഷ്ണുവിന് ഒട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവൻ ഉണ്ണിമായയുടെ അരികിൽ തന്നെ ഇരുന്ന് അവളുടെ കൈകളിൽ പതുക്കെ തടവിക്കൊടുക്കുകയായിരുന്നു. ഉണ്ണിമായയും വല്ലാത്തൊരു അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു...
പുലർച്ചെ ഒരു മൂന്നുമണിയായപ്പോഴേക്കും ഉണ്ണിമായ വിഷ്ണുവിന്റെ കൈകളിൽ മുറുകെ പിടിച്ചു...
"തമ്പ്രാൻ കുട്ടീ... എനിക്ക്... എനിക്ക് വല്ലാതെ വയറ് വേദനിക്കുന്നു... വയ്യ തമ്പ്രാൻ കുട്ടീ..."
അവളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
"ഉണ്ണിമായേ... നീ പേടിക്കണ്ട ഞാൻ കൂടെയുണ്ട്"
വിഷ്ണു പരിഭ്രമത്തോടെ എഴുന്നേറ്റ് ലൈറ്റിട്ടു.
അവൻ വേഗത്തിൽ പുറത്തേക്ക് ഓടിച്ചെന്ന് അമ്മമാരെയും അച്ഛനെയും വിളിച്ചുണർത്തി.
നിമിഷങ്ങൾക്കകം വലിയ തമ്പുരാന്റെ വണ്ടിയിൽ ഉണ്ണിമായയെയും കൊണ്ട് അവർ ടൗണിലെ വലിയ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
ലക്ഷ്മിയമ്മയും സരസ്വതി തമ്പുരാട്ടിയും ഉണ്ണിമായയെ ചേർത്തുപിടിച്ചിരുന്നു.
വിഷ്ണുവിന്റെ നെഞ്ച് ഭയം കൊണ്ടും പ്രതീക്ഷ കൊണ്ടും പടപടാ ഇടിക്കുകയായിരുന്നു.
അവൻ മനസ്സിൽ തനിക്ക് കാവലായ കണിമംഗലം ഭഗവതിയെ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഹോസ്പിറ്റലിൽ എത്തിയുടൻ തന്നെ ഡോക്ടർമാർ ഉണ്ണിമായയെ പ്രസവമുറിയിലേക്ക് മാറ്റി. വിഷ്ണു ലേബർ റൂമിന്റെ വാതിലിനു മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വലിയ തമ്പുരാൻ മകന്റെ തോളിൽ കൈവെച്ച് അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു...
സമയം ഓരോ നിമിഷവും യുഗങ്ങൾ പോലെയാണ് വിഷ്ണുവിന് തോന്നിയത്...
അകത്തുനിന്ന് ഉണ്ണിമായയുടെ നേർത്ത നിലവിളികൾ കേൾക്കുമ്പോഴൊക്കെ അവന്റെ ഉള്ളം പിടഞ്ഞു...
ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പുലർച്ചെ അഞ്ചുമണിക്ക് ആ പ്രസവമുറിയുടെ വാതിൽ തുറന്ന് ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ പുറത്തേക്ക് കേട്ടു!
ആ ശബ്ദം കേട്ടതും വിഷ്ണുവിന്റെ കണ്ണിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുക്കി വന്നു. പെട്ടെന്ന് തന്നെ നഴ്സ് വാതിൽ തുറന്ന് കയ്യിലൊരു ചെറിയ തുണിയിൽ പൊതിഞ്ഞ കുഞ്ഞാവയുമായി പുറത്തേക്ക് വന്നു...
"വിഷ്ണു തമ്പുരാന്റെ കുഞ്ഞാണ്... ലക്ഷണമൊത്ത ഒരു ആൺകുട്ടി!"
നഴ്സ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
വിഷ്ണു വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് വാങ്ങി. കണിമംഗലം കോവിലകത്തിന്റെ അടുത്ത തലമുറ! കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വിഷ്ണുവിന് തന്റെ അച്ഛന്റെ അതേ മുഖച്ഛായയാണ് തോന്നിയത്. അവൻ പതുക്കെ കുഞ്ഞിന്റെ നെറ്റിയിൽ ഒരുമ്മ നൽകി...
വലിയ തമ്പുരാനും സരസ്വതി തമ്പുരാട്ടിയും ലക്ഷ്മിയമ്മയും ഓടിവന്ന് ആ കുഞ്ഞിനെ നോക്കി സങ്കടവും സന്തോഷവും അടക്കാനാവാതെ കരഞ്ഞുപോയി.
"എന്റെ കണ്മണി... എന്റെ വിഷ്ണുവിന്റെ മകൻ..."
സരസ്വതി തമ്പുരാട്ടി കുഞ്ഞിനെ വാങ്ങി ഉമ്മകൾ കൊണ്ട് മൂടി.
കുറച്ചു സമയത്തിന് ശേഷം ഉണ്ണിമായയെ സ്പെഷ്യൽ റൂമിലേക്ക് മാറ്റി. അവൾ ക്ഷീണത്തോടെ കട്ടിലിൽ കിടക്കുകയായിരുന്നു. വിഷ്ണു കുഞ്ഞിനെയുമെടുത്ത് അവളുടെ അരികിലേക്ക് ചെന്നു...
ഉണ്ണിമായ പതുക്കെ കണ്ണുകൾ തുറന്നു. വിഷ്ണു അവളുടെ അരികിലിരുന്ന് കുഞ്ഞിനെ അവളുടെ മാറിലേക്ക് പതുക്കെ വെച്ചുകൊടുത്തു. തന്റെ കുഞ്ഞിനെ കണ്ടതും ഉണ്ണിമായയുടെ എല്ലാ വേദനകളും മാറിമറിഞ്ഞു. അവൾ കുഞ്ഞിന്റെ കുഞ്ഞുവിരലുകളിൽ തൊട്ടുനോക്കി കരഞ്ഞുപോയി.
"തമ്പ്രാൻ കുട്ടീ... നമ്മുടെ വാവ..." അവൾ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു.
"അതെടോ... നമ്മുടെ കൺമണി... ഇനി നമ്മുടെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടാകൂ ഉണ്ണിമായേ"
വിഷ്ണു കുനുകുനെ വീണ അവളുടെ മുടിയിഴകൾ മാറ്റി അവളുടെ നെറ്റിയിൽ ആർദ്രമായി ചുംബിച്ചു.
വലിയ തമ്പുരാൻ റൂമിലേക്ക് കടന്നുവന്ന് ഉണ്ണിമായയുടെ തലയിൽ കൈവെച്ചു.
"മോളെ... കണിമംഗലം കോവിലകത്തിന് നീ വലിയൊരു നിധിയാണ് തന്നിരിക്കുന്നത്. ഇനി നിങ്ങൾ ആ കൊച്ചു വീട്ടിൽ കഴിയേണ്ടതില്ല. കുഞ്ഞിന്റെ ഇരുപത്തിയൊന്നാം നൂലുകെട്ട് ചടങ്ങുകൾ നമ്മുടെ സ്വന്തം കണിമംഗലം കോവിലകത്തിന്റെ വലിയ നാലുകെട്ടിൽ വെച്ച് തന്നെ നടക്കണം. എന്റെ പേരക്കുട്ടിയെ ഞാൻ രാജാവായി തന്നെ വളർത്തും."
തമ്പുരാന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ണിമായ വിഷ്ണുവിനെ നോക്കി. വിഷ്ണുവും സമ്മതമെന്നോണം തലയാട്ടി. അങ്ങനെ എല്ലാ ചതികളെയും കണ്ണീരിനെയും അതിജീവിച്ച് തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായ കുഞ്ഞുമായി വിഷ്ണുവും ഉണ്ണിമായയും കണിമംഗലം കോവിലകത്തേക്ക് തിരികെ വലിയ രാജകീയതയോടെ പ്രവേശിക്കാൻ പോവുകയാണ്!
ഹോസ്പിറ്റലിലെ ദിവസങ്ങൾക്ക് ശേഷം ഉണ്ണിമായയെയും കുഞ്ഞാവയെയും ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസമെത്തി. വിഷ്ണു പറഞ്ഞതുപോലെ തന്നെ അവർ നേരെ പോയത് പപ്പേട്ടന്റെയും ലക്ഷ്മിയമ്മയുടെയും ആ കൊച്ചു വീട്ടിലേക്കായിരുന്നു. അവിടെ വെച്ചാണ് ഉണ്ണിമായയുടെ പ്രസവ രക്ഷാ ചടങ്ങുകളെല്ലാം ലക്ഷ്മിയമ്മ കൃത്യമായി ചെയ്തുകൊടുത്തത്. വലിയ തമ്പുരാനും സരസ്വതി തമ്പുരാട്ടിയും ദിവസവും വന്ന് കൊച്ചുമകനെ കണ്ട് കൊതിതീർക്കാതെയാണ് തിരികെ പോയിരുന്നത്.
അങ്ങനെ കാത്തിരുന്ന ഇരുപത്തിയൊന്നാം നൂലുകെട്ട് ചടങ്ങിന്റെ ദിവസമായി. അന്ന് പുലർച്ചെ തന്നെ വിഷ്ണുവും ഉണ്ണിമായയും കുഞ്ഞുമൊത്ത് കണിമംഗലം കോവിലകത്തിന്റെ പടികയറി വന്നു...
പണ്ട് കണ്ണീരോടെ അപമാനിതയായി ഈ പടിയിറങ്ങിപ്പോയ ഉണ്ണിമായ ഇന്ന് വരുന്നത് കോവിലകത്തിന്റെ ഒരേയൊരു തമ്പുരാട്ടിയായിട്ടാണ്.
മുറ്റത്ത് ഗ്രാമത്തിലെ നാട്ടുകാരെല്ലാം നിറഞ്ഞുനിന്നിരുന്നു. അവർ വിഷ്ണുവിനും ഉണ്ണിമായയ്ക്കും മേൽ പൂക്കൾ വിതറി സ്വീകരിച്ചു...
വലിയ തമ്പുരാൻ ശിവശങ്കരൻ തമ്പുരാൻ സരസ്വതിയും നേരിട്ട് വന്ന് മകനെയും മരുമകളെയും ആരതി ഉഴിഞ്ഞാണ് വലിയ നാലുകെട്ടിലേക്ക് സ്വീകരിച്ചത്...
കോവിലകത്തിന്റെ വലിയ പൂമുഖത്ത് സരസ്വതി തമ്പുരാട്ടിയുടെ മടിയിൽ വാവ തിളങ്ങുന്ന പട്ടുടുപ്പുമിട്ട് കിടന്നു. ലക്ഷ്മിയമ്മയും പപ്പേട്ടനും തൊട്ടരികിൽ തന്നെയുണ്ടായിരുന്നു...
അച്ഛൻ വലിയ തമ്പുരാൻ മുന്നോട്ട് വന്ന് കുഞ്ഞിന്റെ അരയിൽ തിളങ്ങുന്ന സ്വർണ്ണ നൂൽ പതുക്കെ കെട്ടിക്കൊടുത്തു. അതിനുശേഷം വിഷ്ണു പതുക്കെ കുഞ്ഞിനെ കയ്യിലെടുത്തു. അവൻ ഉണ്ണിമായയുടെ അരികിലേക്ക് നടന്നുചെന്നു. രണ്ട് പേരും ചേർന്ന് കുഞ്ഞിന്റെ കാതോരം വന്ന് ആ മനോഹരമായ പേര് മൂന്ന് വട്ടം വിളിച്ചു..
"വിയാൻഷ്... വിയാൻഷ്...വിയാൻഷ്..."
മുറ്റത്ത് കൂടിനിന്ന നാട്ടുകാരെല്ലാം വലിയ സന്തോഷത്തോടെ കൈയടിച്ചു. വലിയ തമ്പുരാൻ വിഷ്ണുവിന്റെയും ഉണ്ണിമായയുടെയും തോളിൽ കൈവെച്ചു.
"ഈ കോവിലകത്തിന്റെ എല്ലാ സ്വത്തുക്കളുടെയും ഒരേയൊരു അവകാശി ഇനി എന്റെ മകൻ വിഷ്ണുവും മരുമകൾ ഉണ്ണിമായയും ഈ കുഞ്ഞു വിയാൻഷ് ആണ്."
തമ്പുരാൻ തന്റെ കയ്യിലിരുന്ന കോവിലകത്തിന്റെ വലിയ താക്കോൽക്കൂട്ടം ഉണ്ണിമായയുടെ കൈകളിലേക്ക് ഏൽപ്പിച്ചുകൊടുത്തു.
ഉണ്ണിമായയുടെ കണ്ണുകളിൽ നിന്ന് സന്തോഷത്തിന്റെ കണ്ണീർ പെയ്തിറങ്ങി. അവൾ അത് വിഷ്ണുവിന്റെ കൈകളിലേക്ക് കൊടുത്തു.
രാത്രിയിൽ കോവിലകം മുഴുവൻ ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ടായിരുന്നു. രുക്മിണിയുടെയും രേവതിയുടെയും വിനയന്റെയും ചതിയുടെ കരിനിഴലുകളെല്ലാം എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരുന്നു. അവർ തങ്ങളുടെ തെറ്റുകൾക്ക് ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്...
കോവിലകത്തിന്റെ മുകളിലത്തെ വലിയ മുറിയുടെ ജനാലയ്ക്കൽ ഉണ്ണിമായ കുഞ്ഞാവയെ തൊട്ടിലിൽ കിടത്തി ഉറക്കുകയായിരുന്നു. നിലാവിന്റെ വെളിച്ചം ആ മുറിയിലേക്ക് ഒഴുകിയിറങ്ങി...
പുറകിലൂടെ പതുക്കെ വന്ന വിഷ്ണു അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
"എങ്ങനെയുണ്ട് കണിമംഗലം കോവിലകത്തെ പുതിയ തമ്പുരാട്ടിക്ക്? സുഖമാണോ?"
വിഷ്ണു ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ പതുക്കെ കടിച്ചു.
"തമ്പ്രാൻ കുട്ടീ... മാറു! വാവ ഉണരും"
അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങിനിന്നു.
"എനിക്ക് ഈ കോവിലകത്തെ പ്രൗഢിയേക്കാൾ വലുത് നിങ്ങളുടെ ഈ നെഞ്ചിലെ ചൂടാണ് തമ്പ്രാൻ കുട്ടീ... ഈ കൈകൾ തന്ന സുരക്ഷിതത്വമാണ് എന്റെ ഏറ്റവും വലിയ കോവിലകം."
"എനിക്കും അങ്ങനെയൊക്കെത്തന്നെയാടോ ഉണ്ണിമായേ..."
വിഷ്ണു അവളുടെ മുഖം പതുക്കെ ഉയർത്തി. അവൾ ധരിച്ചിരുന്ന സ്വർണ മാലയിലെ താലിയിൽ അവൻ പതുക്കെ വിരലോടിച്ചു.
"ഈ മണ്ണും എന്റെ പെണ്ണും പിന്നെ നമ്മുടെ ഈ കുഞ്ഞും... ഇതാണ് ഈ വിഷ്ണുവിന്റെ ലോകം."
വിഷ്ണു പതുക്കെ താഴ്ന്ന് അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ അമർത്തി. നിലാവിന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ നേർത്ത ശ്വാസതാളത്തിനൊപ്പം അവരുടെ ചുണ്ടുകൾ ഒന്നായി മാറി....
കഠിനമായ കഷ്ടപ്പാടുകളെയും ചതികളെയും സ്നേഹവും ക്ഷമയും കൊണ്ട് തോൽപ്പിച്ച് വിഷ്ണുവും ഉണ്ണിമായയും തങ്ങളുടെ പ്രണയത്തിന്റെ വലിയ സാമ്രാജ്യത്തിൽ സന്തോഷത്തോടെ ജീവിച്ചു....
ശുഭം✨❤️
പ്രിയപ്പെട്ട വായനക്കാരോട്...
കണിമംഗലം കോവിലകത്തെ വിഷ്ണുവിന്റെയും ഉണ്ണിമായയുടെയും പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥ ഇവിടെ പൂർണ്ണമാകുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞൊഴുകുന്നത് നിങ്ങളോടുള്ള വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദിയും സ്നേഹവുമാണ്.
ഒരു എഴുത്തുകാരി എന്ന നിലയിൽ ഈ കഥയുടെ ഓരോ അധ്യായവും എഴുതുമ്പോൾ എന്റെ ഉള്ളിൽ എത്രത്തോളം വികാരങ്ങൾ ഉണ്ടായിരുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ആവേശത്തോടെയാണ് നിങ്ങൾ ഓരോ ഭാഗത്തെയും നെഞ്ചിലേറ്റിയത്. വായനക്കാർ ഈ കൊച്ചു നോവലിന് ഒപ്പം ഉണ്ടായിരുന്നു എന്നതും "അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു" എന്ന് പറഞ്ഞ് നിങ്ങളയച്ച ഓരോ മെസ്സേജുകളും എനിക്ക് തന്ന ഊർജ്ജം ചെറുതല്ല. എന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങളുടെ ആ കാത്തിരിപ്പും സ്നേഹവുമാണ്... 🫶
വിഷ്ണുവിനെപ്പോലെ കാവലാകുന്ന പ്രണയവും ഉണ്ണിമായയെപ്പോലെ പതറാത്ത വിശ്വാസവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാം എന്ന് ഈ കഥയിലൂടെ നമ്മൾ കണ്ടു. ചതിയുടെ കരിനിഴലുകൾ നീങ്ങി കണിമംഗലം കോവിലകത്ത് സമാധാനം തിരികെ എത്തുമ്പോൾ താൽക്കാലികമായി ഞാനും ഈ കഥാപാത്രങ്ങളോട് വിടപറയുകയാണ്.🙏🥰
ഒരു സന്തോഷവാർത്ത കൂടി...
വിഷ്ണുവിന്റെയും ഉണ്ണിമായയുടെയും ജീവിതത്തിന്റെ അടുത്ത ഘട്ടവും അവരുടെ കൺമണി വിയാൻഷ് വിശേഷങ്ങളുമായി ഈ കഥയുടെ രണ്ടാം ഭാഗം season 2 ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതായിരിക്കും!
തുടർന്നും നിങ്ങളുടെ ഈ വിലയേറിയ പിന്തുണയും സ്നേഹവും എന്റെ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കഥയെക്കുറിച്ചുള്ള നിങ്ങളുടെ അവസാന പ്രതികരണങ്ങൾ താഴെ കമന്റുകളായി അറിയിക്കുമല്ലോ.
എല്ലാവർക്കും ഒത്തിരി ഒത്തിരി സ്നേഹം... ❤️✨
എന്ന്
നിങ്ങളുടെ സ്വന്തം
🦋പ്രണയ_തൂലിക🦋
(RafseenaNamaf ) #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #📙 നോവൽ #💞 പ്രണയകഥകൾ
ഭാഗം 34
മാധവം തറവാട്ടിലെ ബഹളങ്ങൾക്കെല്ലാം ശേഷം വലിയ തമ്പുരാൻ ശിവശങ്കരൻ തമ്പുരാൻ പപ്പേട്ടന്റെ വീട്ടിലേക്ക് തിരിച്ചെത്തി...
പോലീസ് രുക്മിണിയെയും രേവതിയെയും കൊണ്ടുപോയ വിവരം അറിഞ്ഞപ്പോൾ ലക്ഷ്മിയമ്മയും ഉണ്ണിമായയും ആശ്വാസത്തോടെ ദീർഘനിശ്വാസം വിട്ടു....
തമ്പുരാൻ പതുക്കെ സരസ്വതി തമ്പുരാട്ടിയുടെ അരികിലേക്ക് നടന്നു ചെന്നു.
"സരസ്വതീ... കോവിലകത്ത് ഇപ്പോൾ ആരുമില്ല. രുക്മിണിയും രേവതിയും ചെയ്ത ചതികൾക്ക് പ്രായശ്ചിത്തമായി ഞാനവരെ പടിക്കു പുറത്താക്കി. ഇപ്പോൾ ആ വലിയ നാലുകെട്ടിൽ ഞാൻ തിരുത്തും ഒറ്റയ്ക്കാണ്.അതുകൊണ്ട് നീ എന്റെ കൂടെ വരണം.വിഷ്ണുവും ഉണ്ണിമായയും അവരുടെ കുഞ്ഞ് ജനിച്ചതിന് ശേഷം വരാമെന്നാണ് പറഞ്ഞിരിക്കുന്നത്... അതുവരെ ആ വലിയ വീട് നോക്കാൻ നീ എന്റെ കൂടെ വന്നേ പറ്റു..."
വലിയ തമ്പുരാന്റെ ശബ്ദത്തിൽ ഒരച്ഛന്റെയും ഭർത്താവിന്റെയും നിസ്സഹായാവസ്ഥയുണ്ടായിരുന്നു.
സരസ്വതി തമ്പുരാട്ടി വിഷ്ണുവിന്റെയും ഉണ്ണിമായയുടെയും മുഖത്തേക്ക് നോക്കി. വിഷ്ണു അമ്മയുടെ കൈകളിൽ പതുക്കെ പിടിച്ചു...
"അമ്മ പൊയ്ക്കോളൂ... അച്ഛൻ ഇപ്പോൾ ഒറ്റയ്ക്കാണ്. കോവിലകത്തിന് അമ്മയുടെ സാന്നിധ്യം ആവശ്യമുണ്ട്. ഉണ്ണിമായയെ നോക്കാൻ ഇവിടെ ലക്ഷ്മിയമ്മയും പപ്പേട്ടനും ഉണ്ടല്ലോ. ഞാനും എങ്ങോട്ടും പോകുന്നില്ല. അതുകൊണ്ട് അമ്മ ധൈര്യമായി അച്ഛന്റെ കൂടെ പൊയ്ക്കോളൂ."
ഉണ്ണിമായയും ചിരിച്ചുകൊണ്ട് തലയാട്ടി. അങ്ങനെ അന്ന് വൈകുന്നേരം തന്നെ സരസ്വതി തമ്പുരാട്ടി വലിയ തമ്പുരാന്റെ കൂടെ സ്വന്തം കോവിലകത്തേക്ക് തിരികെ യാത്രയായി...
പോകുന്നതിന് മുൻപ് അവൾ ഉണ്ണിമായയെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു.
"മോൾ ഒന്നിനും പേടിക്കേണ്ട. ഈ അമ്മ ദിവസവും നിന്നെ വന്ന് കാണും കേട്ടോ."
വർഷങ്ങൾക്ക് ശേഷം കണിമംഗലം കോവിലകത്തിന്റെ പടികയറി സരസ്വതി തമ്പുരാട്ടി ചെല്ലുമ്പോൾ അവരുടെ മനസ്സിൽ പഴയ പിണക്കങ്ങളോ സങ്കടങ്ങളോ ഇല്ലായിരുന്നു. മകന്റെ വിജയവും മരുമകളുടെ സുരക്ഷിതത്വവും മാത്രമായിരുന്നു അവരുടെ മനസ്സിൽ.
ആഴ്ചകൾ വളരെ വേഗത്തിലാണ് കടന്നുപോയത്. രുക്മിണിയുടെയും രേവതിയുടെയും ശല്യമൊഴിഞ്ഞതോടെ പപ്പേട്ടന്റെ വീട്ടിൽ സന്തോഷവും സമാധാനവും തിരിച്ചെത്തി. ഉണ്ണിമായയുടെ ഗർഭകാലത്തിന്റെ ഏഴാം മാസം ആരംഭിക്കുകയാണ്...
ഒരു ദിവസം രാവിലെ കോവിലകത്തെ വണ്ടി വീണ്ടും പപ്പേട്ടന്റെ മുറ്റത്ത് വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങി വന്നത് സരസ്വതി തമ്പുരാട്ടിയും വലിയ തമ്പുരാനുമായിരുന്നു. അവരുടെ കയ്യിൽ ഒട്ടനവധി പൊതികളും പഴങ്ങളും ഉണ്ടായിരുന്നു...
"എന്താ തമ്പുരാട്ടീ ഇത്രയും സാധനങ്ങൾ?"
ലക്ഷ്മിയമ്മ അത്ഭുതത്തോടെ ചോദിച്ചു.
"ലക്ഷ്മീ... അടുത്ത ആഴ്ച നമ്മുടെ ഉണ്ണിമായയുടെ ഏഴാം മാസത്തെ ചടങ്ങാല്ലെ കോവിലകത്തെ ആദ്യത്തെ കൺമണിയല്ലേ വരാൻ പോകുന്നത്. വിഷ്ണു ഇവിടെ വെച്ച് ചടങ്ങുകൾ നടത്തണം എന്ന് പറഞ്ഞതുകൊണ്ട്, ആചാരപ്രകാരമുള്ള എല്ലാ സാധനങ്ങളും കോവിലകത്ത് നിന്ന് ഞാൻ തന്നെ വാങ്ങി കൊണ്ടുവന്നതാണ്"
സരസ്വതി തമ്പുരാട്ടി വലിയ സന്തോഷത്തോടെ പറഞ്ഞു.
വലിയ തമ്പുരാൻ പതുക്കെ ഉണ്ണിമായയുടെ അരികിലേക്ക് വന്ന് അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
"മോളെ... അന്ന് കോവിലകത്ത് വെച്ച് നിനക്ക് തരാൻ പറ്റാത്ത സ്വർണ്ണ വളകൾ ഈ അച്ഛൻ നിനക്കായി വാങ്ങിയിട്ടുണ്ട്."
തമ്പുരാൻ ഒരു മനോഹരമായ സ്വർണ്ണ വളകളുടെ പെട്ടി അവൾക്ക് നേരെ നീട്ടി.
ഉണ്ണിമായയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ വിഷ്ണുവിനെ നോക്കി. വിഷ്ണു അച്ഛനെ നോക്കി ആർദ്രമായി ഒന്നു പുഞ്ചിരിച്ചു. അച്ഛന്റെ മനസ്സിലെ മാറ്റം അവൻ പൂർണ്ണമായും ഉൾക്കൊണ്ടിരുന്നു.
അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിഞ്ഞ് കിടക്കാൻ പോയി. വിഷ്ണു മുറിയിലേക്ക് വരുമ്പോൾ ഉണ്ണിമായ ജനാലയ്ക്കൽ നിന്ന് നിലാവ് നോക്കുകയായിരുന്നു. അവളുടെ വയറ് ഇപ്പോൾ നന്നായി ഉരുണ്ടു വന്നിട്ടുണ്ട്. ഏഴാം മാസത്തിന്റെ ആ ലക്ഷണം അവളുടെ ശരീരത്തിലും മുഖത്തുമെല്ലാം കാണാമായിരുന്നു.
വിഷ്ണു പതുക്കെ പുറകിലൂടെ വന്ന് അവളുടെ അരക്കെട്ടിലൂടെ കൈകൾ ചേർത്ത് അവളെ തന്റെ നെഞ്ചോട് ഒട്ടിച്ചു നിർത്തി....
"എന്താ എന്റെ പെണ്ണ് ഉറങ്ങാതെ നിലാവും നോക്കി നിൽക്കുന്നത്?"
വിഷ്ണു അവളുടെ കാതോരമായി മന്ത്രിച്ചു.
"തമ്പ്രാൻ കുട്ടീ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അച്ഛനും അമ്മയും വന്ന് നമ്മുടെ ചടങ്ങിന്റെ കാര്യം സംസാരിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. പണ്ട് ഞാൻ പേടിച്ചു വിറച്ചു നിന്ന ആ കോവിലകത്തെ തമ്പുരാൻ ഇന്ന് എനിക്ക് വളകൾ തന്ന് അനുഗ്രഹിച്ചു എന്ന് ഓർക്കുമ്പോൾ..."
അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.
"എല്ലാം നിന്റെ ഭാഗ്യമാടോ ഉണ്ണിമായേ..."
വിഷ്ണു അവളെ തനിക്ക് അഭിമുഖമായി തിപ്പിച്ചു നിർത്തി.
"നീ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാ ഈ വിഷ്ണുവിന് ഒരു കർഷകന്റെ അന്തസ്സും ഒപ്പം അച്ഛന്റെ സ്നേഹവും തിരികെ കിട്ടിയത്. നീയാണ് എന്റെ ഭാഗ്യം."
അവൻ പതുക്കെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ആഴത്തിൽ ചുംബിച്ചു. അവളുടെ കണ്ണുകളിലെ പ്രണയം കണ്ട് വിഷ്ണുവിന്റെ വിരലുകൾ അവളുടെ കവിളിലൂടെ പതുക്കെ താഴേക്ക് ഒഴിഞ്ഞുമാറി അവളുടെ ചുണ്ടുകളിലേക്ക് നീണ്ടു. ആ രാത്രി അവരുടെ പ്രണയസാഫല്യത്തിന്റെ പുതിയൊരു പുലരിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഇന്ന്
ഉണ്ണിമായയുടെ ഏഴാം മാസത്തെ വളയിടീൽ ചടങ്ങിന്റെ ദിവസമായിരുന്ന് അന്ന്. പുലർച്ചെ തന്നെ പപ്പേട്ടന്റെ കൊച്ചു വീട് കാട്ടുപൂക്കൾ കൊണ്ടും കുരുത്തോലകൾ കൊണ്ടും മനോഹരമായി അലങ്കരിച്ചിരുന്നു. കോവിലകത്തിന്റെ അത്രയും ആഡംബരമില്ലെങ്കിലും ആ ഗ്രാമത്തിലെ ഏറ്റവും മനോഹരമായ ഒരു കല്യാണവീട് പോലെ ആ കൊച്ചു വീട് തിളങ്ങിനിന്നു...
രാവിലെ എട്ടുമണിയായപ്പോഴേക്കും കോവിലകത്തെ വലിയ വണ്ടി മുറ്റത്ത് വന്നുനിന്നു. അതിൽ നിന്നും സരസ്വതി തമ്പുരാട്ടിയും വലിയ തമ്പുരാനും ഇറങ്ങി വന്നു. ചടങ്ങിനാവശ്യമായ നാടൻ പലഹാരങ്ങളും ഏഴു തരം പുളിയുള്ള പലഹാരങ്ങളും വലിയ താലങ്ങളിൽ നിറച്ച് കാര്യസ്ഥൻ ഗോപാലനും മറ്റ് പണിക്കാരും പുറകെ കൊണ്ടുവരുന്നുണ്ടായിരുന്നു...
അകത്തെ മുറിയിൽ ലക്ഷ്മിയമ്മയും സരസ്വതി തമ്പുരാട്ടിയും ചേർന്ന് ഉണ്ണിമായയെ ഒരുക്കുന്ന തിരക്കിലായിരുന്നു...
കേരളീയ തനിമയുള്ള ഒരു കസവുസാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. മുടി വശത്തേക്ക് ഒതുക്കി കെട്ടി അതിൽ മുല്ലപ്പൂക്കൾ ചൂടിയിരുന്നു...
അവളുടെ മുഖത്ത് ഒരു അമ്മയാകാൻ പോകുന്നതിന്റെ ആ മാതൃത്വത്തിന്റെ തിളക്കവും നാണവും എടുത്തു കാണാമായിരുന്നു...
അവൾ പതുക്കെ വായനാമുറിയിൽ ഒരുക്കിയിരുന്ന പ്രത്യേക പീഠത്തിലേക്ക് വന്നിരുന്നു. മുറ്റത്ത് ഗ്രാമത്തിലെ പാവപ്പെട്ട നാട്ടുകാരും സ്ത്രീകളും എല്ലാം നിറഞ്ഞുനിന്നിരുന്നു. പണ്ട് ഉണ്ണിമായയെ കോവിലകത്ത് നിന്നും ഇറക്കിവിട്ടപ്പോൾ സങ്കടപ്പെട്ടവരായിരുന്നു ഈ നാട്ടുകാർ. ഇന്ന് അവൾക്ക് വലിയ തമ്പുരാൻ തന്നെ ചടങ്ങുകൾ നടത്താൻ വന്നിരിക്കുന്നത് കണ്ട് അവർക്കെല്ലാം വലിയ സന്തോഷമായി...
വിഷ്ണു കസവുമുണ്ടും പുതച്ച്, ആണുങ്ങളുടെ കൂട്ടത്തിൽ നിന്നും മാറി ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുകയായിരുന്നു. തന്റെ പെണ്ണിനെ ആ വേഷത്തിൽ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.
ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി തമ്പുരാട്ടി ആദ്യം മുന്നോട്ട് വന്ന് ഉണ്ണിമായയുടെ കൈകളിൽ പച്ചയും ചുവപ്പും കലർന്ന നാടൻ കുപ്പിവളകൾ ഓരോന്നായി അണിയിക്കാൻ തുടങ്ങി. വളകൾ കൂട്ടത്തോടെ കിലുങ്ങിയപ്പോൾ ഉണ്ണിമായയുടെ കവിളുകൾ ചുവന്നുതുടുത്തു...
അമ്മയ്ക്ക് ശേഷം വലിയ തമ്പുരാൻ പതുക്കെ അവളുടെ അരികിലേക്ക് നടന്നുചെന്നു. അദ്ദേഹം താൻ കൊണ്ടുവന്ന സ്വർണ്ണ വളകളുടെ പെട്ടി തുറന്ന് അതിൽ നിന്നും തിളങ്ങുന്ന സ്വർണ്ണവളകൾ അവളുടെ കുപ്പിവളകൾക്കിടയിലേക്ക് പതുക്കെ അണിയിച്ചു കൊടുത്തു...
"ഇത് കണിമംഗലം കോവിലകത്തെ മൂത്ത തമ്പുരാട്ടിമാർക്ക് മാത്രം നൽകുന്ന പരമ്പരാഗതമായ ആഭരണമാണ് ഉണ്ണിമായേ. നീ എന്റെ മകന്റെ ഭാര്യയാണ്... ഈ കോവിലകത്തിന്റെ യഥാർത്ഥ അവകാശി നിന്റെ വയറ്റിലാണ് വളരുന്നത്"
തമ്പുരാൻ വികാരാധീനനായി പറഞ്ഞു.
അദ്ദേഹം തിരിഞ്ഞു തൂണിൽ ചാരി നിന്ന വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.
"വിഷ്ണു... കണിമംഗലം കോവിലകത്തിന്റെ ചോര എവിടെ കിടന്നാലും സിംഹത്തെപ്പോലെ ജീവിക്കുമെന്ന് നീ തെളിയിച്ചു. എന്റെ അഹങ്കാരം കൊണ്ട് ഞാൻ അന്ന് നിങ്ങളെ ഇറക്കിവിട്ടതാ... എന്നോട് ക്ഷമിക്കണം വിഷ്ണു..."
വലിയ ഒരച്ഛന്റെ ശാഠ്യങ്ങളെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് മണ്ണിൽ ഒലിച്ച് പോയി.
വിഷ്ണു വേഗത്തിൽ മുന്നോട്ട് വന്ന് അച്ഛന്റെ കൈകൾ പിടിച്ചു.
"അച്ഛാ... പഴയതൊന്നും പറയരുത്. നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങൾക്ക് വലുത്."
വിഷ്ണു അച്ഛന്റെ കാലുകൾ തൊട്ട് വന്ദിച്ചു. തമ്പുരാൻ അവനെ നെഞ്ചോട് ചേർത്തുപിടിച്ചു. ഉണ്ണിമായയുടെയും ലക്ഷ്മിയമ്മയുടെയും പപ്പേട്ടന്റെയും കണ്ണുകളിൽ നിന്ന് സന്തോഷത്തിന്റെ കണ്ണീർ പെയ്തിറങ്ങി.
ചടങ്ങുകളെല്ലാം കഴിഞ്ഞ് നാട്ടുകാർക്ക് വിഭവസമൃദ്ധമായ സദ്യയും നൽകിയതിന് ശേഷം വൈകുന്നേരത്തോടെ വലിയ തമ്പുരാനും സരസ്വതി തമ്പുരാട്ടിയും കോവിലകത്തേക്ക് തിരിച്ചുപോയി.
രാത്രി കനത്തപ്പോൾ വരാന്തയിലെ ചാരുപടിയിൽ ഉണ്ണിമായ വന്നിരുന്നു. കൈകളിലെ കുപ്പിവളകൾ അവൾ പതുക്കെ ആട്ടി നോക്കുമ്പോൾ ഉണ്ടാകുന്ന ആ കിലുക്കം അവൾക്ക് വല്ലാത്തൊരു സന്തോഷം നൽകുന്നുണ്ടായിരുന്നു.
വിഷ്ണു പതുക്കെ പുറകിലൂടെ വന്ന് അവളുടെ തോളിൽ കൈകൾ വെച്ചു.
"എങ്ങനെയുണ്ട് തമ്പ്രാൻറെ കുട്ടീ... കുപ്പിവളകളുടെ കിലുക്കം ഒത്തിരി ഇഷ്ടപ്പെട്ടോ?"
"ഒരുപാട് ഇഷ്ടമായി തമ്പ്രാൻ കുട്ടീ... ... പക്ഷേ എനിക്ക് ഏറ്റവും സന്തോഷം തന്നത് വലിയ തമ്പുരാൻ നിങ്ങളെ കെട്ടിപ്പിടിച്ചപ്പോഴാണ്"
ഉണ്ണിമായ തിരിഞ്ഞുനോക്കി അവന്റെ മാറിലേക്ക് മുഖം ചേർത്തു.
വിഷ്ണു അവളെ പതുക്കെ തന്റെ മടിയിലേക്ക് ഇരുത്തി.
"എടോ... കൈകളിൽ നിറയെ വളകളിട്ട് ഇപ്പോൾ നീ യഥാർത്ഥ കണിമംഗലം തമ്പുരാട്ടിയെപ്പോലെയുണ്ട്. എന്റെ ഈ കർഷകന്റെ മനസ്സിലെ ഒരേയൊരു തമ്പുരാട്ടി..."
വിഷ്ണു ചിരിച്ചുകൊണ്ട് അവളുടെ കാതോരത്തേക്ക് മുഖം അടുപ്പിച്ചു.
അവന്റെ ചൂടുള്ള ശ്വാസം തട്ടിയതും ഉണ്ണിമായയുടെ കൈകളിലെ വളകൾ വീണ്ടും കിലുങ്ങി. അവൾ നാണത്തോടെ അവന്റെ കഴുത്തിലൂടെ കൈകൾ പിണച്ചു വെച്ചു. വിഷ്ണു പതുക്കെ കുനിഞ്ഞ് അവളുടെ വയറിൽ ചെവി വച്ചു. ഒരു ഉമ്മ കൊടുത്തു നിലാവിന്റെ വെളിച്ചത്തിൽ ആ കുപ്പിവളകളുടെ കിലുക്കത്തിനിടയിൽ അവരുടെ പ്രണയം മറ്റൊരു മനോഹരമായ രാത്രിക്ക് വഴിമാറുകയായിരുന്നു...
തുടരും..... ❤️
ഇനി 1 ഭാഗം കൂടിയേ ഉള്ളൂ അത് ഞാൻ ഈവിങ് തരാം കേട്ടോ വായിച്ചു അഭിപ്രായം പറയു... ആരും ഒരു അഭിപ്രായം പറയുന്നില്ലല്ലോ 🥹 #💞 പ്രണയകഥകൾ #📙 നോവൽ #♥ പ്രണയം നിന്നോട് #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ
My frist archivement in prathilpi
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/dzqadI7S6Zb
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
#📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #📔 കഥ #💔 നീയില്ലാതെ











