കിനാവിന്റെ കൂട്ടുകാരൻ
പൊരുത്തം ഭാഗം 3
അയാൾ പതിയെ അടുക്കളയിലേക്ക് ചെന്നു.
അവളെ ബലമായി അയാൾ തന്റെ ദേഹത്തേക്ക് ചേർത്തമർത്തി.
അവൾ നടുങ്ങിപ്പോയി...
വിടെടോ... അവളുടെ അലർച്ച കേട്ട് അയാൾ ഒന്ന് ഞെട്ടി.
എടീ....എനിക്കറിയാം അവനൊരിക്കലും എഴുന്നേറ്റ് നടക്കില്ല. ഒരു പെണ്ണിന്റെ മോഹങ്ങൾ ശമിപ്പിക്കാൻ അവന് കഴിയില്ല. ഞാൻ നിന്നെ വിവാഹം ചെയ്തോളാം... പൊന്നുപോലെ നോക്കിക്കോളാം.അയാൾ പറഞ്ഞു
അവൾ തീ പാറുന്ന കണ്ണുകളോടെ അയാളെ നോക്കി, കൈയിൽ ഇരുന്ന ചായ നിമിഷനേരം കൊണ്ട് അയാളുടെ മുഖത്തേക്ക് ഒഴിച്ചു.
ഇറങ്ങി പോടാ.... ഇല്ലെങ്കിൽ കറിക്കരിയുന്ന
മൂ.ർച്ചയുള്ള ക.ത്തി.യിരുപ്പുണ്ട് അതെടുത്ത് തന്റെ നേരേ പ്രായോഗിക്കാൻ എനിക്ക് തെല്ലും മടിയില്ലെന്ന് ഓർത്തോളണം. രണ്ടും കല്പിച്ചാണ് ഞാൻ നിൽക്കുന്നത്....
അവൾ കൈ ചൂണ്ടി.
അവളുടെ നോട്ടം കണ്ട് അയാൾ പതറി.
പിന്നെ അയാൾ പുറത്തേക്കു പോയി.
ചന്ദന വാതിൽ വലിച്ചടച്ചു.
ശബ്ദം കേട്ട് നാഥൻ ഉണർന്നിരുന്നു...
അയാൾക്ക് കാര്യം മനസ്സിലായെങ്കിലും.
സ്വന്തം ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ
പോലും, ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലായിപ്പോയ അയാളുടെ മുഖത്ത് ഒരുതരം
നിസഹായ അവസ്ഥനിറഞ്ഞു..
ആ മിഴികൾ പൊട്ടിയൊഴുകി....
ചന്ദന മുഖം പൊത്തി ഏങ്ങലടിച്ചു....
തനിക്ക് ചോദിക്കാനും പറയാനും ആകെയുള്ള, തന്റെ ഭർത്താവ് ഇനി എഴുന്നേറ്റു നടക്കില്ലെന്ന് അറിഞ്ഞപ്പോൾ അയാളുടെ കൂട്ടുകാരൻ തന്നെ വീട്ടിലേക്ക് വന്നിരിക്കുന്നു....
അത്രനാൾ മാന്യതയുടെ മുഖം മൂടിയണിഞ്ഞ ആ മനുഷ്യന്റെയുള്ളം എന്താണെന്ന് ഇന്നാണ് പൂർണ്ണമായും തിരിച്ചറിഞ്ഞത്...
ശരിയാണ് ചില മനുഷ്യർ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ തന്നെ...
ഇനിയീ പടികടന്ന് ഒരെണ്ണത്തിനെ അകത്തേക്ക് കയറ്റില്ല...
തനിക്ക് നാഥനുണ്ട് തന്റെ മക്കളുണ്ട് അതുമതി.
ആരുടെയും സഹായവും തനിക്ക് ആവശ്യമില്ല.....
ചന്ദനയുടെ മുഖം മുറുകി...
🌹🌹🌹🌹🌹🌹
ചന്ദന വല്ലാതെ മാറിപ്പോയിരുന്നു, വെളുത്തു ചുവന്ന അവളുടെ മുഖം കരിവാളിപ്പ് നിറഞ്ഞു, കൺതടങ്ങൾ ആകെ കറുപ്പ് വീണു. വല്ലാത്തൊരു രൗദ്രഭാവം അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. ഒരു പുരുഷന്റെ മെയ്വഴക്കത്തോടെ അവൾ ജോലി ചെയ്തു പോന്നു.
അവൾ ചിരിക്കാനും സ്വസ്ഥമായി ഇരിക്കാനും മറന്നു തുടങ്ങിയിരുന്നു.
എങ്കിലും വീട്ടിൽ, തന്നെ കാത്തിരിക്കാൻ മൂന്ന് പേരുണ്ട്, അവർക്കായി മാത്രം അവൾ ചുണ്ടിൽ ഒരു പുഞ്ചിരി ഒട്ടിച്ചു വച്ചു...
അന്ന് വൈകുന്നേരത്തോടെയാണ് എഴുപതു വയസ്സോളം പ്രായം തോന്നുന്ന ഒരു വൃദ്ധയെ കൊണ്ടുവന്നത്. കാലത്ത് മ.രി.ച്ചതാണ്, വിറകിൽ തന്നെ ദ.ഹിപ്പിക്കണം എന്നും അവർ പറഞ്ഞു.
ഈവനിംഗ് ഫ്ലൈറ്റിന് അവർക്ക് വിദേശത്തേക്ക് പോവാൻ ഉള്ളതാണെന്നും ഇത് കഴിഞ്ഞിട്ട് വേണം അവർക്ക് പോകാൻ എന്നും പറഞ്ഞവർ ധൃതി പിടിക്കുന്നുണ്ടായിരുന്നു.
വിറക് അടുക്കിവെച്ച് അതിന് മുകളിലേക്ക് ശവശരീരം കിടത്തി, ചിതക്ക് തീ കൊളുത്താൻ പോലും നിൽക്കാതെ അവർ
മടങ്ങുന്നത് കണ്ടപ്പോൾ ചന്ദന അവജ്ഞയോടെ അവരെ നോക്കി.
ശവ ശ.രീരത്തിന് മുകളിലേക്ക് വിറക് അടുക്കുന്നതിനു മുമ്പ് അവൾ ആ മുഖത്തേക്ക് നോക്കി. തേജസ് നിറഞ്ഞ വെളുത്ത മുഖം.
എന്തെല്ലാം കഥകളാണ് ചുറ്റുമുള്ളവർക്ക്,
ഇപ്പോഴിതാ വിദേശത്തേക്ക് മടങ്ങിപ്പോകാൻ ധൃതികൂട്ടി പെറ്റമ്മയുടെ ശരീരം അഗ്നിയിൽ
അർപ്പിക്കുന്നതിനുമുമ്പ്, എന്തൊക്കെയോ നേടുവാനായി ഓടുകയാണ് മക്കൾ.
ചന്ദന, തടി കഷ്ണങ്ങൾ അവരുടെ ശരീരത്തിന് മുകളിലേക്ക് അടുക്കിവെച്ചു. പെട്ടെന്ന് അവർ ഒന്ന് ഞരങ്ങിയത്പോലെ അവൾക്ക് തോന്നി.
ഒരു ഞെട്ടലോടെ അവൾ പെട്ടന്ന് പിന്നിലേക്ക് മാറി, ഭയം തന്നെ വരിഞ്ഞുമുറുക്കുന്നു.
അവൾ ഒരു ഉൾക്കിടിലത്തോടെ ചുറ്റിലും നോക്കി, പെട്ടന്ന് വരണ്ട കാറ്റ് അവളെ
അതിശക്തമായി തലോടി കടന്നു പോയി.
🍀🍀🍀🍀🍀🍀🍀
തുടരും. #📔 കഥ