ShareChat
click to see wallet page
search
പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്‌ക്കായി അപ്പീൽ നൽകണം. എസ്‌സി–എസ്‌ടി നിയമത്തിന്റെ 3(1)(ആർ), 3(1)(എസ്‌) വകുപ്പുകൾ പ്രകാരം കേസെടുക്കണമെങ്കിൽ ജാതിഅധിക്ഷേപം പൊതുഇടങ്ങളിൽ ആകണമെന്നാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. അതല്ലെങ്കിൽ പൊതുജനത്തിന്റെ കണ്ണെത്തുന്ന സ്ഥലമാകണം. സ്വകാര്യഇടങ്ങളിൽ അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള സാക്ഷിയുണ്ടാകണം. വിഷയത്തിൽ വളരെ ഇടുങ്ങിയ നിലപാട്‌ സ്വീകരിച്ച കോടതി കേസ്‌ റദ്ദാക്കാൻ ഉത്തരവുമിട്ടു. രാജ്യത്തെമ്പാടും പട്ടികവിഭാഗങ്ങൾക്കെതിരായി അതിക്രമം വർധിച്ചുവരുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു ഉത്തരവ്‌. എസ്‌സി–എസ്‌ടി വിഭാഗക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഒട്ടനവധി ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നുണ്ടായതിന്റെ തുടർച്ചയാണിത്‌. വീട്‌, ഓഫീസ്‌, സ്‌കൂൾ, കോളേജ്‌ തുടങ്ങിയ സ്വകാര്യഇടങ്ങളിൽ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അവഹേളനവും അധിക്ഷേപവും വർധിക്കാൻ ഇപ്പോഴത്തെ ഉത്തരവ്‌ വഴിയൊരുക്കാം. എത്രയുംവേഗം കേന്ദ്രസർക്കാർ ഇടപെടുകയും വിധി പുനഃപരിശോധിക്കുന്നതിനായുള്ള അപ്പീൽ നൽകുകയും വേണം. സിപിഐ എം പോളിറ്റ്‌ ബ്യൂറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - MAY 1 2026 ஓலஜவிவ் 0S00300 0د[Oمد6N ھ39ھ0000 ஸுவிஃகூனி வணிஷg விமி 001300 மேஜமகo 00( வியிமிஸ கேழு ஐSவsஸ. ஸிவவிஹ @ழ@ வேவிg்ஸ300 MAY 1 2026 ஓலஜவிவ் 0S00300 0د[Oمد6N ھ39ھ0000 ஸுவிஃகூனி வணிஷg விமி 001300 மேஜமகo 00( வியிமிஸ கேழு ஐSவsஸ. ஸிவவிஹ @ழ@ வேவிg்ஸ300 - ShareChat