ShareChat
click to see wallet page
search
#📙 നോവൽ ഉമ്മറത്ത് വിളക്ക് കൊളുത്തിവെച്ച് അകത്തേക്ക് കയറാൻ തുടങ്ങിയ അനന്തന്റെ അമ്മ, മകനെയും അവനോടൊപ്പം നിൽക്കുന്ന അപരിചിതയായ പെൺകുട്ടിയെയും കണ്ട് ഒരു നിമിഷം തരിച്ചുനിന്നു. പ്രകാശത്തിന്റെ നേർത്ത വെളിച്ചത്തിൽ അവരുടെ മുഖത്ത് തെളിഞ്ഞത് ചോദ്യചിഹ്നമായിരുന്നു. ഈ പെൺകുട്ടി ആരാണ്?? സ്നേഹവും അതിലേറെ ആശങ്കയും ആ കണ്ണുകളിൽ മിന്നിമറഞ്ഞു. "ആരാ മോനേ ഇത്?" അനന്തന്റെ അമ്മയുടെ ശബ്ദത്തിൽ നേരിയൊരു വിറയൽ. അനന്തൻ പതിയെ അമ്മയെ നോക്കി ചിരിച്ചു. " ഇത് ഗംഗ,." അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. ഗംഗയുടെ മുഖത്ത് ഭയവും പ്രതീക്ഷയും ഒരുപോലെ നിഴലിച്ചു. അനന്തന്റെ അമ്മയുടെ കണ്ണുകളിലെ ചോദ്യം അവൾക്ക് വായിക്കാൻ കഴിഞ്ഞു. തലകുനിച്ച്, എന്ത് സംഭവിക്കുമെന്ന ഭയത്തിൽ അവൾ നിന്നു. "ഗംഗയോ? ആരാ മോനേ ഈ കുട്ടി? എന്തിനാ മോന ഇവളെയും കൂട്ടി വന്നത്?" അമ്മയുടെ ചോദ്യങ്ങൾ തുടർന്നു. അനുജത്തി മാളുവും അമ്പരപ്പോടെ അവരെ നോക്കുകയായിരുന്നു. അനന്തൻ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നീട്, പതിയെ ഗംഗയുടെ നേർക്ക് തിരിഞ്ഞുനിന്നു. ഒരു ദീർഘനിശ്വാസമെടുത്ത ശേഷം അവൻ അമ്മയെ നോക്കി, അവന്റെ ശബ്ദത്തിൽ ഒരു ദൃഢതയുണ്ടായിരുന്നു. "അമ്മേ,,ഞാൻ സ്നേഹിക്കുന്ന പെണ്ണാണ് ഇവൾ., എന്നെ മാത്രം വിശ്വസിച്ചിറങ്ങി വന്നതാ" ആ വാക്കുകൾ ഒരു ഇടിമിന്നൽ പോലെയായിരുന്നു അവരുടെ കാതിൽ പതിഞ്ഞത്. . അനന്തന്റെ അമ്മയും അനുജത്തി മാളുവും ഒരുപോലെ ഞെട്ടിപ്പോയി. വർഷങ്ങളായി കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്നിരുന്നവൻ ഒരു പെൺകുട്ടിയെയും കൂട്ടി മുറ്റത്ത് വന്ന് നിൽക്കുന്നതും, അവള് താൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് പറയുന്നതു കേട്ടതും അവർക്ക് വിശ്വസിക്കാനായില്ല. അവരുടെ മുഖത്ത് ഞെട്ടലും അവിശ്വസനീയതയും മാറിമാറി വന്നു. ഈ സമയം ഗംഗയും ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. അനന്തന്റെ നാവിൽ നിന്ന് അങ്ങനെയൊരു വാക്ക് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ മുഖം തിരിച്ച് അനന്തനെ നോക്കി. അനന്തൻ മെല്ലെ അവളെ നോക്കി കണ്ണ് ചിമ്മി, ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു. അത് ഗംഗയ്ക്ക് നൽകിയത് ഒരുതരം ആശ്വാസമായിരുന്നു, ഒരു പുതിയ ലോകത്തേക്കുള്ള വാഗ്ദാനം പോലെ. "അനന്താ, നീ എന്താ മോനെ, ഈ പറയുന്നത്? നിനക്ക് പ്രാന്തായോ? ആരാ ഈ കുട്ടി? എന്താ ഇതിന്റെയൊക്കെ അർത്ഥം?" അമ്മയുടെ ശബ്ദം നേർത്തു, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. മാളുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. "ചേട്ടാ, എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല അനന്തൻ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു. "അമ്മേ, ഞാൻ എല്ലാം പറയാം. ഇപ്പൊ ഇവളെയൊന്ന് അകത്തേക്ക് കയറ്റിയിരുത്ത്. അവൾ ഒരുപാട് ദൂരം യാത്ര ചെയ്ത് ക്ഷീണിച്ചിരിക്കുകയാണ്." എന്നാൽ, ആ അമ്മയുടെ മുഖത്ത് സമ്മിശ്ര വികാരങ്ങൾ നിറഞ്ഞു. മകന്റെ വാക്കുകൾ അവരുടെ ഹൃദയത്തെ വല്ലാതെ ഉലച്ചു. "മോനേ, നീ എന്തൊക്കെയാ ഈ പറയുന്നത്? ഇവൾ ആരാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ലല്ലോ? ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയെ ഇങ്ങനെ വീട്ടിലേക്ക് കയറ്റിയിരുത്താൻ പറ്റില്ല മോനേ... ഇവിടെയും ഒരു പെൺകൊച്ചു ഉള്ളതാ..അമ്മയുടെ ശബ്ദം നേർത്തു, കണ്ണുകളിൽ ആശങ്ക നിറഞ്ഞു . "നമ്മുടെ നാട്ടുകാരും അയൽക്കാരും ഇത് കണ്ടാൽ എന്തു പറയും? നാലാൾ അറിയുമ്പോൾ ഇതൊരു വലിയ പ്രശ്നമാകും. മോനൊന്ന് ആലോചിക്ക്." അനന്തന്റെ അനുജത്തി മാളുവും അമ്മയുടെ വാദത്തെ പിന്തുണച്ചു. "അതെ ചേട്ടാ, അമ്മ പറഞ്ഞത് ശരിയാ.. ദേ, ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്." അവൾ ചുറ്റും നോക്കി. നേർത്ത സന്ധ്യ വെളിച്ചത്തിലും അടുത്ത വീടുകളിൽ നിന്നും ചില നിഴലുകൾ ചലിക്കുന്നതും ജനലുകൾക്കപ്പുറം പല കണ്ണുകൾ ഒളിഞ്ഞുനോക്കുന്നുണ്ട്. അനന്തൻ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിലേക്ക് വരുന്നത് നാട്ടുകാർ അറിഞ്ഞാൽ ഉറപ്പായും ഞട്ടും. അനന്തൻ ചുറ്റും നോക്കി. മാളു പറഞ്ഞത് ശരിയായിരുന്നു. അയൽവീടുകളിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കാം. ചിലരെല്ലാം അവരുടെ പറമ്പിൽ നിന്ന് ഒളിഞ്ഞുനോക്കുന്നുണ്ടാകാം. നാട്ടിൽ ഒരു ചെറിയൊരു മർമ്മരം ഉയർന്നിട്ടുണ്ടാകണം. എങ്കിലും, ഗംഗയെ ആ രാത്രിയിൽ വഴിയാധാരമാക്കാൻ അവന് കഴിഞ്ഞില്ല. അവളുടെ ദുരിതങ്ങൾ അവൻ നേരിട്ട് കേട്ടറിഞ്ഞതാണ്. പാവം പെൺകുട്ടി ഒരുപാട് അനുഭവിച്ചു.തിരിച്ചു അവൾക്ക് ഒരു പോക്കിടം പോലുമില്ല.എന്തൊക്കേ ആയാലും ശരി, ഗംഗയെ ഇനി പീഡനങ്ങൾക്ക് ഇരയാകാൻ വിട്ടുകൊടുക്കില്ല.. അനന്തന്റെ മുഖത്ത് അല്പം ദേഷ്യം നിറഞ്ഞു. "അമ്മേ, ഇപ്പോൾ നമ്മൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല. നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം. ഇപ്പോൾ ഇവൾക്ക് ഒരിടം വേണം. അത്രമാത്രം. എന്റെ കൂടെ വന്നതല്ലേ ഇവൾ. അവളെ ഇങ്ങനെ പടിക്കൽ നിർത്താൻ എനിക്ക് പറ്റില്ല." അവന്റെ വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു. ഗംഗ തലകുനിച്ച് നിന്നു. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. താനൊരു ഭാരമായല്ലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. അനന്തന്റെ വീട്ടുകാരെ താൻ കാരണം ബുദ്ധിമുട്ടിക്കുന്നല്ലോ എന്ന കുറ്റബോധം അവളിൽ നിറഞ്ഞു. അനന്തന്റെ അമ്മയുടെ ഹൃദയത്തിൽ മകനോടുള്ള സ്നേഹവും നാട്ടുകാരെക്കുറിച്ചുള്ള പേടിയും തമ്മിൽ ഒരു വലിയ സംഘർഷം നടന്നു. ഒടുവിൽ, മകന്റെ നിർബന്ധത്തിനു മുന്നിൽ ആ അമ്മയുടെ സ്നേഹം വിജയിച്ചു. "ശരി മോനേ... നീ വാ... അകത്തേക്ക് കയറ് മോളെ." അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു. എങ്കിലും, ഒരു ദയയുടെ സ്പർശം അതിൽ നിറഞ്ഞു. ഗംഗ പതിയെ തലയുയർത്തി അനന്തന്റെ അമ്മയെ നോക്കി. ആ മുഖത്ത് ഒരു നന്ദിയുടെ തിളക്കമുണ്ടായിരുന്നു. അനന്തൻ അവൾക്കൊരു ധൈര്യം നൽകി. അവൾ പതിയെ വീടിന്റെ പടികൾ കയറി അകത്തേക്ക് പ്രവേശിച്ചു. പിന്നാലെ അനന്തനും, അവന്റെ ഉള്ളിൽ ഒരു വലിയ പോരാട്ടം ജയിച്ച സംതൃപ്തിയുമുണ്ടായിരുന്നു. മാളു മാത്രം അപ്പോഴും അമ്പരപ്പോടെ വാതിൽക്കൽ നിന്നു. ഈശ്വരാ, എന്താ ഇതൊക്കെ.. ഇന്ന് വരെ ഒരു പെൺകുട്ടിയുടെ പോലും മുഖത്ത് നോക്കാത്ത തന്റെ ചേട്ടൻ,,,, ചേച്ചി മിടുക്കിയാ കാണാൻ സുന്ദരിയാ.. പക്ഷെ ഇതെങ്ങനെ.... എപ്പോ.. എവിടെ വെച്ചു. മാളു ചൂണ്ടുവിരൽ താടിയിൽ മുട്ടിച്ചു കൊണ്ട് അവരുടെ പിന്നാലെ കയറി ചെന്ന്. മാളു.. ഇങ്ങു വന്നേടി... അമ്മ വിളിക്കുന്ന കേട്ടതും മാളു അടുക്കളയിലേക്ക് പോയ്.. എന്നാ മ്മേ..... ഈ ചായ ഒന്നിട്ടേ പെണ്ണെ.. പിള്ളേർക്ക് വല്ലതും കൊടുക്കണ്ടേ. അമ്മ പറയുന്ന കേട്ട് കൊണ്ട് മാളു അമ്മയെ തുറിച്ചു നോക്കി. ടി.. നോക്കിനിൽക്കാതെ ചായ ഇട്ടേ.. അമ്മ വീണ്ടും ശബ്ദംമുയർത്തി. അമ്മയ്ക്ക് ഓന്തിന്റെ സ്വഭാവാ.. എത്ര പെട്ടന്ന് മാറിയെന്നു നോക്ക്യേ. മാളു പിറു പിറുത്തു. ഉമ എന്നാണ് അമ്മയുടെ പേര്. അവർ ചായ യും പലഹാരവും എടുത്തു ഹോളിൽ ചെന്നപ്പോൾ ഗംഗ അവിടെ ഒരു ബെഞ്ച്ൽ ഇരിപ്പുണ്ട്. മോളെ.... ഉമ വിളിച്ചതു ഗംഗ മുഖമുയർത്തി നോക്കി. തുടരും.
📙 നോവൽ - f (JUo 16 விுவைிள @9|0) moamloo eiooo f (JUo 16 விுவைிள @9|0) moamloo eiooo - ShareChat