'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി, മിയ മരിയക്ക് വേണ്ടി നാട് കൈകോർക്കുന്നു......
ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മാതാപിതാക്കൾ. മുവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവും ഇരിങ്ങാലക്കുട ആളൂർ സ്വദേശിയായ നിമ്മിയുമാണ് 6 മാസം പ്രായമുള്ള മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം തേടുന്നത്.......
ഒരു മാസം മുൻപാണ് മിയ മരിയക്ക് പേശികളെ ബാധിക്കുന്ന ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ് വൺ സ്ഥിരീകരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മിയയുടെ ജീവൻ നിലനിർത്താനുള്ള മരുന്നിന് 16 കോടി രൂപയാണ് വില. സാധാരണക്കാർക്ക് അപ്രാപ്യമായ തുക കണ്ടെത്താൻ സഹായം തേടുകയാണ് കുടുംബം.
പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. മിയയുടെ മാതാവ് നിമ്മി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ.റോസ്‌ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി.കെ.ജോസ് എന്നിവരുടെ പേരിലാണ് സഹായത്തിനായുള്ള അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. മരിയയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം... #🙏🏻 കുഞ്ഞു മിയയുടെ ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി; കണ്ട് കൊതി തീർന്നില്ലെന്ന് കുടുംബം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🕵️♂️ സാമൂഹിക വിഷയങ്ങൾ #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ്
00:14

