ShareChat
click to see wallet page
search
ഡേറ്റാ ട്രാപ്പും പെർമിഷനും "ഈ കഥയും കഥാപാത്രങ്ങളും ബ്രാൻഡ് നെയിമുകളും പൂർണ്ണമായും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളുമായോ, ഏതെങ്കിലും സ്ഥാപനവുമായോ ഇതിന് യാതൊരു ബന്ധവുമില്ല. യാദൃശ്ചികമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം."             ഇനി കഥയിലോട്ട് ------------------------------------------------- ആശുപത്രിയുടെ ICU-വിന്റെ പുറത്ത് ഒരു ചെറുപ്പക്കാരൻ ടെൻഷനോടെ ഇരിപ്പുണ്ടായിരുന്നു. അപ്പോഴാണ് ഒരു ഡോക്ടർ ICU-വിൽ നിന്ന് ഇറങ്ങി വന്നത്. "ഡോക്ടറേ, അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?" "കുഴപ്പമൊന്നുമില്ല. ഒരു ചെറിയ ഓപ്പറേഷൻ നടത്തണം. അത് എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. ആ ഓപ്പറേഷന് അൻപതിനായിരം രൂപ ചെലവ് വരും. അത് ക്യാഷ് കൗണ്ടറിൽ അടച്ചാൽ ഉടനെ ഓപ്പറേഷൻ തുടങ്ങാം. പൈസ എത്രയും പെട്ടെന്ന് ശരിയാക്കൂ." അതും പറഞ്ഞ് ഡോക്ടർ പോയി. "ദൈവമേ, ഇപ്പോൾ എന്റെ കയ്യിൽ അൻപതിനായിരം രൂപ ഇല്ലല്ലോ? അക്കൗണ്ടിൽ ആകെയുള്ളത് ഇരുപത്തി അയ്യായിരം രൂപയാണ്. ബാക്കി പൈസ ഞാൻ എവിടെ നിന്ന് ഒപ്പിക്കും?" അവൻ ഫോൺ എടുത്ത് കൂട്ടുകാരെയെല്ലാം വിളിക്കാൻ തുടങ്ങി. "ഡാ, ഞാൻ അരുണാണ്. എനിക്ക് കുറച്ച് പൈസയുടെ അത്യാവശ്യം ഉണ്ട് മച്ചാനേ. ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ?" അങ്ങനെ ഓരോ ഫ്രണ്ട്സിനെയും വിളിച്ചു ചോദിച്ച് അവൻ ഏകദേശം നാൽപതിനായിരം രൂപയോളം ഒപ്പിച്ചു. ഇനിയും വേണം പതിനായിരം രൂപ. അത് ഇനി ആരോട് ചോദിക്കും? ചോദിക്കാൻ ആരുമില്ലല്ലോ. അവൻ ആലോചിച്ചിരിക്കുമ്പോഴാണ് ഒരു ഐഡിയ തോന്നിയത്. "ഇൻസ്റ്റാഗ്രാം ഫ്രണ്ട്സിന്റെ അടുത്ത് ചോദിക്കാം." ഉടനെ ഇൻസ്റ്റാഗ്രാം തുറന്ന് പരിചയമുള്ളവർക്ക് മെസ്സേജ് അയച്ചു. പക്ഷേ രക്ഷയുണ്ടായില്ല. സ്റ്റോറി നോക്കുന്നതിനിടയിൽ ഒരു പരസ്യം കണ്ടു. നീല ബാക്ക്ഗ്രൗണ്ടിൽ ഒരു പെൺകുട്ടി പൈസ പിടിച്ചു നിൽക്കുന്നു. അതിൽ എഴുതിയിരുന്നത്:  0% Interest for the first month!  No CIBIL score required  Money in 5 Minutes!  Only Aadhaar card needed  അടിയിൽ 'Install' ബട്ടൺ ഉണ്ടായിരുന്നു. അരുൺ അതിൽ അമർത്തി. ഉടനെ ഫോണിൽ ഒരു APK ഫയൽ ഡൗൺലോഡായി. അരുൺ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറന്നു. ആപ്പ് ചോദിച്ച എല്ലാ പെർമിഷനുകളും അവൻ 'Allow' ചെയ്തു കൊടുത്തു. എന്നിട്ട് സൈനപ്പ് ചെയ്തു. ഏകദേശം അഞ്ച് മിനിറ്റിന് ശേഷം പരിചയമില്ലാത്ത ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് കോൾ വന്നു. "ഹലോ" "नमस्ते सर, मेरा नाम ऋत्विक शर्मा है। क्या आप हिंदी जानते हैं?"  [നമസ്‌തെ സാർ, എന്റെ പേര് റിത്വിക് ശർമ്മ. താങ്കൾക്ക് ഹിന്ദി അറിയാമോ?] "കുറച്ചൊക്കെ അറിയാം. എന്തായിരുന്നു?" "सर, आपने Instant Loans में अप्लाई किया था, वो अप्रूव हो गया है। 5 मिनट के अंदर पैसा आपके अकाउंट में क्रेडिट हो जाएगा। 10,000 रुपये में से हमारा सर्विस चार्ज और प्रोसेसिंग फी कट करके, बाकी 7,000 रुपये आपके अकाउंट में क्रेडिट होंगे।"  [സാർ, നിങ്ങൾ 'ഇൻസ്റ്റന്റ് ലോൺസിൽ' അപ്ലൈ ചെയ്ത ലോൺ അപ്പ്രൂവ് ആയിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളിൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. പതിനായിരം രൂപയിൽ നിന്ന് സർവീസ് ചാർജും പ്രോസസിംഗ് ഫീയും കഴിച്ച് ബാക്കി ഏഴായിരം രൂപയാണ് അക്കൗണ്ടിൽ വരുന്നത്.] "താങ്ക്സ് ഭയ്യാ." അരുൺ കോൾ കട്ട് ചെയ്തു. പറഞ്ഞത് പോലെ തന്നെ ഏഴായിരം രൂപ അക്കൗണ്ടിൽ വന്നു. ആ പൈസ കൂടി ചേർത്ത് ഓപ്പറേഷനുള്ള തുക അടച്ച് അരുൺ അമ്മയുടെ ഓപ്പറേഷൻ നടത്തി. ഒരു മാസത്തിന് ശേഷം അരുൺ നാട്ടിലെ കടയിൽ ചെന്നു. മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു. "ചേട്ടാ, എലിവിഷം ഉണ്ടോ?"  അവൻ സങ്കടത്തോടെ ചോദിച്ചു. "ഉണ്ട്." എലിവിഷം വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ വെയ്റ്റിംഗ് ഷെഡ്ഡിൽ നിന്ന് ആരോ വിളിച്ചു. "ഡാ അരുണേ." "എന്താ?"  അരുൺ തിരിച്ചു ചോദിച്ചു. "എവിടെ പോയതാ?"  അയാൾ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. "കടയിൽ പോയതാണ് മാഹീനെ."  അരുൺ മറുപടി പറഞ്ഞു. "വീട്ടിൽ എലിയുടെ ശല്യം ഉണ്ടോ?"  അരുണിന്റെ കയ്യിലെ എലിവിഷം നോക്കി മഹീൻ ചോദിച്ചു. "ആ, ഉണ്ട്."  അരുൺ ചെറിയ സങ്കടത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. "ഇൻസ്റ്റന്റ് ലോൺസിന്റെ അടുത്ത് നിന്ന് പൈസ ലോൺ എടുത്തിട്ടുണ്ടല്ലോ? ഇപ്പോൾ അവർ വിളിച്ച് ഭീഷണിപ്പെടുത്തുകയാണല്ലേ? ഈ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാനുള്ള ഐഡിയ ആരുടെ ആണ്? ഇപ്പോഴത്തെ എലിവിഷം കഴിച്ചിട്ട് എലി പോലും ചാവുന്നില്ല, പിന്നെയാണ് മനുഷ്യൻ." മഹീൻ വിളിച്ചു പറഞ്ഞത് കേട്ട് അരുൺ നിന്നു. പതിയെ തിരിഞ്ഞു നോക്കി. മഹീൻ ഓടി അരുണിന്റെ അടുത്തേക്ക് ചെന്നു. "നിന്നെ വിളിച്ചിരുന്നോ അവര്" മഹീൻ അരുണിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അരുൺ ചോദിച്ചു "ഉം, വിളിച്ചിരുന്നു. ഞാൻ അന്ന് എടുത്ത പതിനായിരം രൂപയും അതിന്റെ പലിശയും അടച്ചതാണ്. എന്നിട്ടും ഇപ്പോഴും വിളിക്കുന്നു, പെനാൽറ്റി ബാക്കിയുണ്ടെന്ന് പറഞ്ഞ്. ഇവരുടെ ശല്യം സഹിക്കാൻ വയ്യാതെ ആയി. ഇപ്പോൾ എന്റെ കോൺടാക്ട്സിലുള്ള എല്ലാവരെയും വിളിച്ച് ഞാൻ കള്ളനാണെന്ന് പറയുന്നു. അതുമാത്രമല്ല, എന്റെ ഫോണിൽ എന്റെ അനുവിന്റെയും ഫോട്ടോ ഉണ്ടായിരുന്നു. അത് മോർഫ് ചെയ്ത് അയച്ച് ഭീഷണിപ്പെടുത്തുകയാണ്. ഞാൻ കാരണം എന്റെ അനുവിന്റെ മാനം കൂടി അവർ കളയും. പാവം എന്റെ അനു, എന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ പാവം.അവളുടെ വിട്ടുകാര് എതിർത്തട്ട് പോലും എന്ത് ആത്മാർത്ഥയോടെ ആണ് എന്നോ എന്ന അനു സ്നേഹിച്ചത്. അത് എല്ലാം ആലോചിക്കുമ്പോൾ എന്റെ മുന്നിൽ ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല മഹീനേ." "നീ ആത്മഹത്യ ചെയ്താൽ പ്രശ്നം തീരുമോ? ഒരിക്കലും തീരില്ല. അവർ നിനക്ക് വേണ്ടപ്പെട്ട വേറെ ആരെയെങ്കിലും വിളിച്ച് ഭീഷണിപ്പെടുത്തും. അതാണ് ഉണ്ടാവുക.ചിലപ്പോൾ ഇനി വിളിച്ചു ഭീഷണി പെടുത്തുന്നത് നിന്റെ അമ്മയെയോ? പെങ്ങളെയോ? അല്ലങ്കിൽ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിന്റെ അനുവിനെ ആയിരിക്കാം. എന്നിട്ട് അവര് എന്ത് ചെയ്യണം അവര് നിന്നെ പോലെ ആത്മഹത്യാ ചെയ്യണോ?നീ എന്തിനാ ഇതിൽ നിന്ന് ലോൺ എടുത്തത്?"  മഹീൻ അരുണിനോട് ചോദിച്ചു. "അമ്മ ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ഓപ്പറേഷന് പൈസ തികയാതെ വന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഈ പരസ്യം കണ്ടത്. അങ്ങനെ എടുത്തതാണ്." "ഇൻസ്റ്റാഗ്രാമിൽ ആ സമയത്ത് അങ്ങനെ ഒരു പരസ്യം എങ്ങനെ വന്നു? നീ ഗൂഗിളിൽ ഇതിനെ പറ്റി എന്തെങ്കിലും സെർച്ച് ചെയ്തിരുന്നോ?"  മഹീൻ ചോദിച്ചു. "അമ്മ ഹോസ്പിറ്റലിൽ ആകുന്നതിന് രണ്ട് ദിവസം മുൻപ് ഞാൻ ഗൂഗിളിൽ ബാങ്ക് ലോണിന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി സെർച്ച് ചെയ്തിരുന്നു."  അരുൺ മറുപടി കൊടുത്തു. "അപ്പോൾ അതാണ് കാരണം. ഡാ അരുണേ, എന്നാലും നീ ഇതിൽ ചെന്ന് പെട്ടല്ലോ. സമ്മതിക്കണം. നിനക്ക് അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളല്ലേ? ഇങ്ങനെയുള്ളത് കാണുമ്പോൾ ഒന്ന് ചിന്തിച്ചുകൂടെ?" "മഹീനേ, അമ്മ ഹോസ്പിറ്റലിൽ ആയ സമയത്ത് ഒന്നും ചിന്തിക്കാൻ പറ്റിയില്ല. ഇത് ഇങ്ങനെയൊക്കെ വരുമെന്ന് ഞാൻ ഓർത്തില്ല. ഞാൻ പൈസ കറക്ട് ആയിട്ട് അടച്ചതാണ്." "ഇനി പറഞ്ഞിട്ട് കാര്യമില്ല. നീ പോലീസിൽ കംപ്ലയിന്റ് കൊടുക്ക്. അതാണ് വേണ്ടത്, അല്ലാതെ ആത്മഹത്യയല്ല. നീ നിയമം കൊണ്ട് അവരെ നേരിടണം. RBI-യുടെ അംഗീകാരം ഇല്ലാത്ത ആപ്ലിക്കേഷനുകൾ തട്ടിപ്പാണ്. സത്യം പറഞ്ഞാൽ '5 മിനിറ്റിനുള്ളിൽ ലോൺ' എന്ന് കാണുമ്പോൾ തന്നെ എടുത്ത് ചാടരുത്. നമ്മൾ ഉപയോഗിക്കുന്ന പല തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും നമ്മുടെ ഡാറ്റ വിൽക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നീ ആ ആപ്ലിക്കേഷനിൽ എല്ലാ പെർമിഷനും ഓൺ ആക്കിയപ്പോൾ തന്നെ നിന്റെ ഫോണിലുള്ള എല്ലാ ഡാറ്റയും അവർ എടുത്തു.നീ പൈസ അടച്ചലും അവര് അത് ഡിലീറ്റ് ആക്കാൻ ഒന്നും പോകുന്നില്ല.നിന്റെ മാത്രം അല്ല ഇങ്ങനെ ഉള്ള അപ്ലിക്കേഷൻ ചെന്ന് വിയുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെ എല്ലാം തന്നെ ആണ് അരുണേ.ഏത് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴും പെർമിഷൻ കൊടുക്കുന്നതിന് മുൻപ് വായിച്ചു നോക്കണം. ആ ആപ്ലിക്കേഷന് നമ്മുടെ കോൺടാക്ട്സിന്റെയും ഗാലറിയുടെയും പെർമിഷൻ ആവശ്യമുണ്ടോ എന്ന് നോക്കണം. ആവശ്യമുണ്ടെങ്കിൽ മാത്രമേ പെർമിഷൻ കൊടുക്കാവൂ. അല്ലാതെ ഒരിക്കലും കൊടുക്കരുത്. ഇപ്പോൾ നീ ആ എലിവിഷം കളഞ്ഞിട്ട് പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടുക്ക്. വേറെ കുഴപ്പമൊന്നും ഉണ്ടാവില്ല. അതിന് ശേഷം എന്തെങ്കിലും കുഴപ്പമുണ്ടായാൽ നമുക്ക് നോക്കാം ഡാ അരുണേ." മഹീൻ അത് പറഞ്ഞപ്പോൾ അരുണിന്റെ മുഖത്തെ സങ്കടം മാറി. അവൻ മഹീനെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് ആ എലിവിഷം വലിച്ചെറിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു. മഹീൻ ആ വെയ്റ്റിംഗ് ഷെഡ്ഡിൽ തന്നെ പോയി ഇരുന്നു.                                      അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #✍🏻ചെറുകഥ #സ്പെഷ്യൽ സ്റ്റോറീസ് ✍ #ചെറുകഥകൾ✍️ #ചെറുകഥകൾ #ചെറുകഥകൾ