MUHAMMED BINAS
ShareChat
click to see wallet page
@66342484
66342484
MUHAMMED BINAS
@66342484
𝘿𝙄𝙍𝙀𝘾𝙏𝙊𝙍,𝙒𝙍𝙄𝙏𝙀𝙍,𝘼𝘾𝙏𝙊𝙍
❤️പ്രണയപരീക്ഷ❤️ ഈ കഥയും കഥപത്രങ്ങളും സങ്കൽപ്പികം മാത്രം ആണ്. ------------------------------------------------- ഒരു ചെറിയ വീട്. ആ വീട്ടിലെ ഒരു മുറിയിൽ ആ മുറിയിലെ മേശപ്പുറത്ത് ഒരു ഫോൺ റിങ് ചെയ്യുന്നുണ്ട്. റിങ് ചെയ്യുന്ന ഫോണിന്റെ സ്ക്രീനിൽ 'അസ്ന' എന്ന് നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഫോൺ റിങ് ചെയ്തുകൊണ്ടേ ഇരുന്നു. അതേ സമയം മറ്റൊരു വീട്ടിലെ ഒരു മുറിയിൽ, ആ മുറിയിലെ കട്ടിലിൽ ഒരു പെൺകുട്ടി ഇരിപ്പുണ്ട്. "ഇവൻ ഇത് എവിടെ പോയി കിടക്കുവാണ് ആവോ?" അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും കോൾ ചെയ്തു. അല്പ നേരത്തെ റിങ്ങിന് ശേഷം ആ കോൾ അറ്റൻഡ് ചെയ്തു. "ഹലോ." "വിഷ്ണു, നീ എവിടെ ആയിരുന്നു? എത്ര നേരമായി വിളിക്കുന്നു. എന്നിട്ട് എന്താ കോൾ എടുക്കാതിരുന്നത്?" കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അസ്ന ചോദിച്ചു. "ഞാൻ ഇപ്പൊ ഓട്ടം കഴിഞ്ഞ് വന്നതേ ഉള്ളൂ. വന്ന് കുളിക്കാൻ കയറിയിരിക്കുവായിരുന്നു. അതാ എടുക്കാതിരുന്നത്." അസ്നയുടെ ചോദ്യത്തിന് വിഷ്ണു മറുപടി പറഞ്ഞു. "ഡാ, എനിക്ക് നാളെ നിന്നെ ഒന്ന് കാണണം." "എന്തിനാ അസ്ന?" "വിഷ്ണു, നീ കാര്യം അറിഞ്ഞാലേ വരൂ?" "കാണാം. ഞാൻ എവിടെ വരണം?" വിഷ്ണു തിരിച്ചു ചോദിച്ചു. "നമ്മൾ ആദ്യം കണ്ടുമുട്ടിയ ബസ് സ്റ്റോപ്പിൽ. ഞാൻ രാവിലെ എത്തിയേക്കാം." അതും പറഞ്ഞ് ആ കോൾ കട്ട് ചെയ്തു. ആ കോൾ കട്ടാക്കിയ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. പിറ്റേ ദിവസം ഇന്നലെ പറഞ്ഞത് പ്രകാരം അസ്ന ആ ബസ് സ്റ്റോപ്പിൽ വന്ന് ഇരിപ്പുണ്ട്. അവളുടെ കൂടെ രണ്ട് വലിയ ബാഗുകളും ഉണ്ട്. അവിടേക്ക് വിഷ്ണു തന്റെ ഓട്ടോ കൊണ്ട് എത്തി. "എന്തായിരുന്നു അസ്നേ, കാണണം എന്ന് പറഞ്ഞത്? ഇത് എന്താ ബാഗ് ഒക്കെയായി?" വിഷ്ണു ചോദിച്ചു. "ഡാ, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി." "എന്തിന്?" വിഷ്ണു ഒരു ഞെട്ടലോടെ ചോദിച്ചു. "ഡാ, വീട്ടിൽ ഒരു ആലോചനയുമായി ഉപ്പ വന്നു. ഉപ്പയോട് ഞാൻ പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. ഉപ്പ സമ്മതിക്കുന്നില്ല ഡാ." "അത് എന്താ ഡീ? ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആയത് കൊണ്ടാണോ?" "അതൊന്നും അല്ല. ഉപ്പ പറഞ്ഞത്, ഒരു പിച്ചക്കാരന് എന്നെ കെട്ടിച്ചു കൊടുത്താലും നിനക്ക് കെട്ടിച്ചു തരില്ല എന്നാണ്. കാരണം നീ മുസ്ലിം അല്ല, അതുതന്നെ. ഞാൻ അതുകൊണ്ട് ഇറങ്ങി പോന്നു. ഞാൻ പ്രായപൂർത്തിയായ പെണ്ണാണ്. അതുകൊണ്ട് എനിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്." അസ്ന വിഷ്ണുവിനോടായി പറഞ്ഞു. "ഡീ, ഇത് വലിയ പ്രശ്നം ആവും. 'ലവ് ജിഹാദ്' കോപ്പ് എന്നൊക്കെ പറഞ്ഞ് ഇപ്പൊ തന്നെ ആളുകൾ ഇറങ്ങും. അതിലും ഭേദം നീ വീട്ടിലേക്ക് പോ. അതാണ് നല്ലത്. എന്നെക്കൊണ്ട് പറ്റില്ല ആളുകളുടെ കയ്യിൽ നിന്ന് അടി കൊള്ളാൻ." അസ്ന പറഞ്ഞു നിർത്തിയപ്പോൾ വിഷ്ണു മറുപടിയായി പറഞ്ഞു. "ഇത്രയ്ക്കും പേടി ആണെങ്കിൽ പിന്നെ എന്തിനാ പ്രേമിക്കാൻ പോയത്?പ്രേമിക്കുന്ന സമയത്ത് ഓർത്തില്ലേയിരുന്നോ ഞാൻ മുസ്ലിം ആണ് എന്ന്.നീ എന്തായാലും പോയിക്കോ, പോയി സുഖമായി ജീവിച്ചോ. ഞാൻ എന്തായാലും വീട്ടിലേക്ക് ഇല്ല." അസ്ന അത് പറഞ്ഞപ്പോൾ രണ്ട് സെക്കൻഡ് വിഷ്ണു മൗനം ആയി. അതിന് ശേഷം അവളുടെ ഒരു ബാഗ് എടുത്തു. "ഡീ അസ്നാ..." അപ്പോൾ തന്നെ അവിടേക്ക് ഒരാൾ വന്നു ഉറക്കെ വിളിച്ചു. "ഇക്കാക്ക..." അവൾ പറഞ്ഞു. "എന്താടീ ഇവിടെ ഇവന്റെ ഒപ്പം?" "ഇക്കാക്ക, എനിക്ക് വിഷ്ണുവിനെ ഇഷ്ടമാണ്." അത് കേട്ടതും ഷംനാദിന്റെ മുഖം ദേഷ്യം കൊണ്ട് മാറി. ഷംനാദ് അപ്പോൾ തന്നെ അവരുടെ അടുത്തേക്ക് ചെന്ന് വിഷ്ണുവിന്റെ മുഖത്ത് നോക്കി ഒരു അടി കൊടുത്തു. അതിന് ശേഷം അവളുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി. ഷംനാദിന്റെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. അവൻ ആ ബാഗുകളും എടുത്തു. വിഷ്ണു അവിടെ തന്നെ നിന്നു. അവളെ പിടിച്ചുവലിച്ചുകൊണ്ട് പോകുന്നത് നോക്കി. അല്പ സമയത്തിനുള്ളിൽ അവർ അസ്നയെ കൊണ്ട് വീട്ടിൽ എത്തി. "ഇക്കാ, അവനെ തല്ലിയത് ശരിയായില്ലട്ടോ. പാവം എന്റെ വിഷ്ണു. അവന് വേദനിച്ചിട്ടുണ്ടാവും." വീട്ടിൽ എത്തിയപ്പോൾ തന്നെ അസ്ന പറഞ്ഞു. "ഹ... ഹ... ഹ..." അസ്ന അത് പറയുന്നത് കേട്ടപ്പോൾ തന്നെ അവളുടെ ഇക്കാക്ക ഷംനാദ് ഒന്ന് ചിരിച്ചു. "എന്തിനാ ചിരിക്കുന്നത്?" അസ്ന കുറച്ചു ദേഷ്യത്തോടെ തന്നെ ഷംനാദിനോട് ചോദിച്ചു. "ബെസ്റ്റ് ആളെ ആണല്ലോ ഡീ നീ പ്രേമിച്ചത്. ഒരു പേടിത്തൊണ്ടൻ. അവൻ നല്ലൊരു ആണ് ആയിരുന്നു എങ്കിൽ, നിന്നെ ഞാൻ അവിടെ നിന്ന് വലിച്ചിഴച്ചുകൊണ്ട് വന്നപ്പോൾ എനിക്ക് രണ്ട് തന്നിട്ട് നിന്റെ കൈ പിടിച്ച് നടന്നു പോയേനെ. ഇത് ഒരു മാതിരി... അതാണ് ഞാൻ ഇന്നലെ പറഞ്ഞത്, അവന് പ്രശ്നങ്ങൾ നേരിടാനുള്ള ധൈര്യം ഉണ്ടോ എന്ന് നോക്കട്ടെ എന്ന്." അസ്നയുടെ ദേഷ്യം കണ്ടപ്പോൾ തന്നെ ഷംനാദ് പറഞ്ഞു. ------------------------------------------------- ഫ്ലാഷ് ബാക്ക് - ഇന്നലെ രാത്രി അസ്നയുടെ വീട്ടിൽ ഷംനാദ് അസ്നയുടെ മുറിയിലേക്ക് വന്നു. "മോളെ, എന്ത് പറ്റി?" ഷംനാദ് അസ്നയോട് ചോദിച്ചു. "ഇക്കാ, ഉപ്പയുടെ അടുത്ത് ഒന്ന് പറയോ എനിക്ക് ആ കല്യാണം വേണ്ടന്ന്?" ഷംനാദ് ചോദിച്ചതിന് അസ്ന മറുപടി പറഞ്ഞു. "അത് എന്താ?" "എനിക്ക് ഒരാളെ ഇഷ്ടമാണ്." "എന്താ അവന്റെ പേര്?" "വിഷ്ണു." "ബെസ്റ്റ്! ഇത് ഉപ്പയുടെ അടുത്ത് ഞാൻ പറയണ്ട താമസം, അപ്പോൾ തന്നെ നിന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്ക് എടുക്കാം." അസ്ന പേര് പറഞ്ഞപ്പോൾ തന്നെ ഷംനാദ് അസ്നയോട് പറഞ്ഞു. "എനിക്ക് അവനെ മറക്കാൻ പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ്." അസ്ന കുറച്ചു സങ്കടത്തോടെ ഷംനാദിനോട് പറഞ്ഞു. "ഞാൻ കൂടെ നിൽക്കാം. പക്ഷെ എനിക്ക് അറിയണം, ഒരു പ്രശ്നം വന്നാൽ അതിനെ നേരിടാനുള്ള ധൈര്യം അവന് ഉണ്ടോ എന്ന്. നീ അവനെ വിളിച്ചിട്ട് നാളെ അവനെ കാണണം എന്ന് പറ. നിനക്ക് ഒരു പ്രശ്നം വന്നാൽ ചങ്ക് പറിച്ചു കൂടെ നിൽക്കാൻ പറ്റുന്നവൻ ആണെങ്കിൽ, ഞാൻ നടത്തി തരാം നിങ്ങടെ കല്യാണം. ഒരു മാതിരി പേടിത്തൊണ്ടൻ ആണെങ്കിൽ, 'ഇക്കാ, പ്രേമം മണ്ണാങ്കട്ട' എന്നൊന്നും പറഞ്ഞ് എന്റെ അടുത്ത് വരരുത്." ഷംനാദ് അതും പറഞ്ഞ് ആ റൂമിൽ നിന്ന് പോയി. ------------------------------------------------- (പ്രസന്റ്) "അസ്നേ, നീ അവനെ മറന്നിട്ട് ഉപ്പ കൊണ്ട് വന്ന അജ്മലിനെ കെട്ടി സുഖമായി ജീവിക്കാൻ നോക്ക്. ഇവനൊരു മണകൊണാഞ്ചൻ. ഡാ വാ, പുറത്തോട്ട് പോകാം." അതും അസ്നയോട് പറഞ്ഞ് കൂട്ടുകാരനെ വിളിച്ചുകൊണ്ട് ഷംനാദ് പുറത്തോട്ട് പോയി. ഷംനാദ് പോയി കഴിഞ്ഞപ്പോൾ തന്നെ അസ്ന ഫോൺ എടുത്ത് അവളുടെ ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ചു. "ഹലോ." "ടോണി, നീ എവിടെ?" "എന്താ ഡീ?" "എനിക്ക് നിന്നെ ഒന്ന് കാണണം." "നാളെ മതിയോ ഡീ?" "മതി ഡാ. ഞാൻ എവിടെ വരണം?" "സ്ഥലം ഞാൻ വാട്സാപ്പ് ചെയ്യാം ഡീ." "ഓക്കേ ഡാ." അതും പറഞ്ഞ് അസ്ന ഫോൺ വെച്ചു. ടോണി പറഞ്ഞ സ്ഥലത്തേക്ക് അസ്ന എത്തി. ടോണി അവിടെ ഇരിപ്പുണ്ട്. അസ്ന അങ്ങോട്ട് നടന്ന് എത്തി. "ടോണി..." അവൾ വിളിച്ചു. "എന്താ ഡീ കാണണം എന്ന് പറഞ്ഞത്?" അവൾ വിളിച്ചപ്പോൾ ടോണി ചോദിച്ചു. "ഡാ, വീട്ടിൽ ഉപ്പ കല്യാണം ആലോചിച്ചു തുടങ്ങി. എനിക്ക് ആണെങ്കിൽ അതിനോട് താല്പര്യം ഇല്ല ഡാ. നീ ഒരു ഹെൽപ്പ് ചെയ്യണം." "സോറി ഡീ, നിന്നെ പ്രേമിക്കണം എന്ന് പറയരുത്. എനിക്ക് എന്തോ പ്രേമിക്കാൻ താല്പര്യം ഇല്ല." "അയ്യോ ഡാ, പ്രേമിക്കാൻ പറ്റിയ ഒരു പീസ്!" "എന്താ ഡീ, എനിക്ക് ഒരു കുഴപ്പം?" "ഒരു കുഴപ്പവും ഇല്ല. ഡാ, എനിക്ക് വിഷ്ണു എന്ന് പറഞ്ഞ ഒരാളെ ഇഷ്ടമാണ്. എനിക്ക് അവനില്ലാതെ പറ്റില്ല." അതും പറഞ്ഞ് അവൾ ഒന്ന് നിർത്തി. "ഞാൻ എന്താ ചെയ്യേണ്ടത്?" അപ്പോൾ തന്നെ ടോണി അസ്നയോട് ചോദിച്ചു. "ഡാ, ഉപ്പ കൊണ്ട് വന്ന ആ കല്യാണം എങ്ങനെയെങ്കിലും മുടക്കണം. പിന്നെ വിഷ്ണുവിന്റെ കൂടെ സുഖമായി ജീവിക്കണം. പക്ഷെ വിഷ്ണുവിന് പേടിയാണ്. അവന് പേടി ഇല്ല എന്ന് എന്റെ ഇക്കാക്ക് തോന്നിയാൽ ബാക്കി ഇക്കാക്ക ഏറ്റു." "അത്രയുള്ളൂ? ഇത് സിമ്പിൾ അല്ലേ, ഇത് ഞാൻ ഏറ്റു. ഡീ, പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ?" "എന്ത് പ്രശ്നം?" "നീ മുസ്ലിം, വിഷ്ണു എന്ന് പറയുന്നത് ഹിന്ദു.നിനക്ക് അറിയാലോ കുറച്ച് നാൾ മുൻപ് നവീൻ-ജാനകി എന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഡാൻസ് കളിച്ചിട്ട് അത് വൈറൽ ആയപ്പോൾ ഒരു വിഭാഗം ആളുകൾ അവരുടെ പേരിലെ ജാതി കണ്ടുപിടിച്ച നാടാണ് ഇത്. നിങ്ങൾ ഒന്നിച്ചാൽ ഇപ്പൊ ഇറങ്ങും 'ലവ് ജിഹാദ്' എന്ന് പറഞ്ഞ് ഒരു വിഭാഗം. അതാണ് ഞാൻ പറഞ്ഞ പ്രശ്നം." "ഇറങ്ങട്ടെ. ഡാ, പ്രണയത്തിന് ഒറ്റ ജാതിയുള്ളൂ, അതാണ് സ്നേഹം." "നീ എന്തായാലും പേടിക്കണ്ട, ഒരു ഐഡിയ ഉണ്ട്. അവന് ധൈര്യം ഉണ്ടോ എന്ന് അറിയാൻ." "എന്ത് ഐഡിയ?" അസ്ന അത് ചോദിച്ചുകൊണ്ട് ടോണിയുടെ മുഖത്തേക്ക് നോക്കി. ------------------------------------------------- പിറ്റേ ദിവസം അസ്ന ഒരു റോഡിലൂടെ നടന്നു വരികയാണ്. അവളുടെ പുറകെ ഷംനാദിന്റെ കൂട്ടുകാരനും ഉണ്ട്. അവിടെ വേറെ ആരും തന്നെ ഇല്ല. അവൻ വേഗം തന്നെ നടന്ന് അസ്നയുടെ അടുത്തേക്ക് അടുത്തു. അവൻ അവളെ വലിച്ച് ആ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി. എന്നാൽ അത് ടോണി കണ്ടു. ടോണി അങ്ങോട്ട് ഓടി ചെന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആ വഴി വിഷ്ണു നടന്നു വന്നു. "കോപ്പ്, എന്ത് വെയിൽ ആണ്. ഓട്ടോ ഇന്ന് തന്നെ പണി തന്നല്ലോ." അതും പിറുപിറുത്തുകൊണ്ട് ആ റോഡിലൂടെ നടന്നു വന്നു. അപ്പോൾ ആണ് അവൻ അസ്നയുടെ ചെരുപ്പ് കണ്ടത്. അസ്നയുടെ ശബ്ദവും അവന് കേൾക്കാം ആയിരുന്നു. അവൻ അങ്ങോട്ട് നടന്നു ചെന്നു. സുധീഷ് എന്ന ഷംനാദിന്റെ കൂട്ടുകാരൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. ആ നടക്കുന്ന ഓരോ സ്റ്റെപ്പിലും അവന്റെ ഷർട്ടിന്റെ ബട്ടൺസ് അഴിക്കുന്നുണ്ട്. അത് കണ്ട വിഷ്ണു ഓടി ചെന്നു. വിഷ്ണുവും സുധീഷും തമ്മിൽ ഇടി. "ദേ, നിന്റെ മറ്റവൻ ഇടി കൊണ്ട് ദേ മൂലയ്ക്ക് കിടക്കുന്നു. വിളിച്ചെഴുന്നേൽപ്പിച്ച് വീട്ടിൽ കൊണ്ടുപോ." ടോണിയെ ചൂണ്ടി കാണിച്ചുകൊണ്ട് വിഷ്ണു അസ്നയോട് പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി. സമയം കടന്നു പോയി. അന്ന് വൈകുന്നേരം അസ്നയുടെ വീട്ടിൽ അസ്നയുടെ മുറിയിൽ അവൾ കട്ടിലിൽ കിടക്കുകയാണ്. "മോളെ..." ഷംനാദ് അസ്നയെ വിളിച്ചു. "ഇക്കാ..." "ഡീ, ഇന്നലെ ഉപ്പ പറഞ്ഞ അജ്മലിന് നിന്നെ നേരിൽ കാണണം എന്ന്." "ഇക്കാ, എനിക്ക് ഒരു വാക്ക് തന്നിരുന്നു. എനിക്ക് ഒരു പ്രശ്നം വന്നാൽ വിഷ്ണുവിന് നേരിടാൻ പറ്റും എങ്കിൽ ഞങ്ങളുടെ കല്യാണം ഇക്കാക്ക നടത്തി തരാം എന്ന്." "പറഞ്ഞിരുന്നു. പക്ഷെ അവന്റെ ധൈര്യം എനിക്ക് മനസ്സിലായില്ലല്ലോ?" "എന്നാ ഇക്കാക്ക ഇത് ഒന്ന് കണ്ടു നോക്ക്." അതും പറഞ്ഞ് അസ്ന മൊബൈൽ എടുത്ത് ഷംനാദിന് നേരെ നീട്ടി. അവൻ അത് കാണുവാൻ തുടങ്ങി. അത് ഇന്ന് രാവിലെ വിഷ്ണു സുധീഷിനെ ഇടിക്കുന്നത് ആയിരുന്നു. "ഇപ്പൊ ഇക്കാക്ക് ബോധ്യം ആയോ, എനിക്ക് ഒരു പ്രശ്നം വന്നാൽ വിഷ്ണുവിന് എന്റെ കൂടെ നിൽക്കാൻ പറ്റും എന്ന്? പിന്നെ ഉപ്പ കൊണ്ട് വന്നവന് എന്നെ കെട്ടണം എന്ന് അല്ലേ? അവന്റെ അടുത്ത് വരാൻ പറ, നാളെ ബസ് സ്റ്റോപ്പിൽ." അസ്ന അത് പറഞ്ഞപ്പോൾ ഷംനാദ് ഒന്നും മിണ്ടാതെ പോയി. അസ്ന അപ്പോൾ തന്നെ ഫോൺ എടുത്ത് ടോണിക്ക് കോൾ ചെയ്തു. "ഹലോ." "ഡാ, നാളെത്തെ കാര്യം..." "നീ വിഷ്ണുവിന്റെ അടുത്ത് വരാൻ പറഞ്ഞാൽ മതി അസ്നേ." "ഡാ, എന്നെ കെട്ടണം എന്ന് പറഞ്ഞ് ഉപ്പയുടെ പുറകെ നടക്കുന്നവനോട് വരാൻ പറഞ്ഞിട്ടുണ്ട്." "അവനും പോന്നോട്ടെ. നാളെത്തോട് കൂടി ആ ഉളയുടെ ശല്യം തീരും അല്ലേ? ശരി ഡീ." അതും പറഞ്ഞ് ഫോൺ വെച്ചു. പിറ്റേ ദിവസം ബസ് സ്റ്റോപ്പിൽ അസ്നയും ഷംനാദും ടോണിയും ആ ബസ് സ്റ്റോപ്പിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോഴേക്കും വിഷ്ണു. വിഷ്ണു വന്ന് കഴിഞ്ഞപ്പോൾ തന്നെ അജ്മലും. "അസ്നേ, ഞാൻ ആണ് അജ്മൽ, നിന്റെ അജ്മൽ ഇക്ക. എനിക്ക് നിന്നെ എന്ത് ഇഷ്ടം ആണ് എന്നോ?" അജ്മൽ വന്നപ്പോൾ തന്നെ അസ്നയോട് പറഞ്ഞു. "എന്നെ എന്തിനാ വിളിച്ചത്? എനിക്ക് ഇവിടെ നിന്ന് സമയം കളയാൻ ഉള്ള സമയം ഒന്നും ഇല്ല. എനിക്ക് ഓട്ടോ ഉള്ളതാണ്." അപ്പോൾ തന്നെ വിഷ്ണു പറഞ്ഞു. "ബ്രോ, കുറച്ച് നേരം ഒന്ന് മിണ്ടാതെ ഇരിക്കോ?" വിഷ്ണു അത് പറഞ്ഞപ്പോൾ തന്നെ ടോണി അജ്മലിനോട് പറഞ്ഞു. അപ്പോൾ തന്നെ അങ്ങോട്ട് സുധീഷും വന്നു. "ഡാ ചെറ്റേ, നിന്നെ ഞാൻ കാണാൻ ഇരിക്കുവായിരുന്നു. എന്റെ കൂടെ നടന്നിട്ട് എന്റെ പെങ്ങളെ തന്നെ കേറി പിടിക്കും അല്ലേ?" സുധീഷിനെ കണ്ടപ്പോൾ തന്നെ ദേഷ്യത്തോടെ ഷംനാദ് അത് പറഞ്ഞുകൊണ്ട് സുധീഷിന്റെ കരണത്തിന് നോക്കി ഒരു അടി കൊടുത്തു. "ഇക്കാ, ആ ചേട്ടൻ അസ്നയോട് അങ്ങനെ ഒന്നും ചെയ്യില്ല. ഇത് ഞാനും ആ ചേട്ടനും അസ്നയും കൂടി ഉണ്ടാക്കിയ ഒരു ഡ്രാമയാണ്." ഷംനാദ് സുധീഷിനെ അടിച്ചപ്പോൾ ടോണി പറഞ്ഞു. "നാടകമോ?" വിഷ്ണു ചോദിച്ചു. ആർക്കും ഒന്നും മനസ്സിലാകാത്ത പോലെ എല്ലാവരും ടോണിയെ തന്നെ നോക്കി. "അതെ ബ്രോ. ഞാൻ എല്ലാം പറയാം." ------------------------------------------------- രണ്ട് ദിവസം മുൻപ് - അസ്നയും ടോണിയും നേരിൽ കണ്ട ദിവസം "ഒരു ഐഡിയ ഉണ്ട്." "എന്ത് ഐഡിയ?" ടോണിയോട് അതും ചോദിച്ചുകൊണ്ട് അസ്ന ടോണിയുടെ മുഖത്തേക്ക് നോക്കി. "നിന്റെ ഇക്കാക്കന്റെ ഒരു കൂട്ടുകാരൻ ഇല്ലേ? പുള്ളി ആള് എങ്ങനെ?" ടോണി അസ്നയോട് ചോദിച്ചു. "സുധീഷ് ഏട്ടൻ. ആ ഏട്ടൻ ഒരു പാവം ആണ്. ഇക്കാക്കന്റെ ചങ്ക് ആണ്." അസ്ന മറുപടി പറഞ്ഞു. "ഒക്കെ. നാളെ ഇവിടെ വെച്ച് പുള്ളി നിന്നെ കേറി പിടിക്കും. വിഷ്ണുവിനെ ഈ വഴി ഞാൻ വരുത്തിക്കും. വിഷ്ണു കാണുന്നു, വിഷ്ണു പുള്ളിനെ പിടിച്ച് പഞ്ഞിക്കിടുന്നു." ടോണി പറഞ്ഞു. "ഡാ, ഇത് വേണോ?" അസ്ന സംശയത്തോടെ ചോദിച്ചു. "ഇത് അല്ലാതെ അവന് ധൈര്യം ഉണ്ടോ എന്ന് നോക്കാൻ എന്റെ അടുത്ത് വേറെ വഴിയൊന്നും ഇല്ല." അങ്ങനെ ആ പ്ലാൻ നടത്താം എന്ന് ഓർത്ത് അവർ അവിടെ നിന്ന് പിരിഞ്ഞു. അങ്ങനെ അവരുടെ പ്ലാൻ നടക്കുന്ന ദിവസം - കൃത്യമായി പറഞ്ഞാൽ സുധീഷിനെ വിഷ്ണു തല്ലിയ ദിവസം. "ചേട്ടാ, അവളെ ചെന്ന് പിടിക്ക്." ടോണി സുധീഷിനോട് പറഞ്ഞു. സുധീഷ് അവളെ പിടിച്ചു വലിച്ച് ഇങ്ങോട്ട് എത്തിച്ചു. "നിന്റെ ഇക്കാക്കനെ കാണിക്കാൻ ഞാൻ ഫോണിൽ പകർത്താം. അതിനായി എന്റെ ഫോണിന്റെ ക്യാമറ ഓൺ ആക്കി ഇവിടെ വെക്കാം." അതും പറഞ്ഞ് ഫോൺ വെച്ച ശേഷം വിഷ്ണു വരുന്നുണ്ടോ എന്ന് ഒളിച്ചിരുന്നു നോക്കി. "വിഷ്ണു വരുന്നുണ്ട്. നിന്റെ ഒരു ചെരുപ്പ് തന്നെ." എന്നും പറഞ്ഞ് അസ്നയുടെ ഒരു ചെരുപ്പ് ഊരി ടോണി റോഡിൽ കൊണ്ട് വെച്ചു. "ഡീ അസ്നേ, നീ 'രക്ഷിക്കണേ' എന്നും പറഞ്ഞ് ഒച്ച ഉണ്ടാക്കിക്കോ. ഞാൻ ഇവിടെ ബോധം കെട്ട് കിടക്കാം. വിഷ്ണു വരുമ്പോൾ തന്നെ ചേട്ടൻ എന്റെ അടുത്ത്ന്ന് ഷർട്ടിന്റെ ബട്ടൺസ് ഊരിയിട്ട് അസ്നയുടെ അടുത്തേക്ക് ചെല്ലണം." ടോണി പറഞ്ഞു. ------------------------------------------------- പ്രസന്റ് "ഇതാണ് സത്യത്തിൽ സംഭവിച്ചത്. വിഷ്ണു ബ്രോ, ഞാൻ ഇവളുടെ കാമുകൻ ഒന്നും അല്ല. എനിക്ക് പ്രേമിക്കാനും താല്പര്യം ഇല്ല. ഇവൾ എന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്. ഇവൾക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ടാണ് ഞാൻ ഇത്രയൊക്കെ ചെയ്തത്." ടോണി പറഞ്ഞു. "ഷംനാദേ, ഞാൻ നല്ലവൻ ഒന്നും അല്ല. ഞാൻ പഠിക്കുന്ന സമയം എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു. അവളോട് എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്റെ കളറും ഞാൻ ഈ നൊണ്ടി നടക്കുന്നത് കൊണ്ടും അവൾ എന്നെ പുച്ഛിച്ചു. അന്ന് മുതൽ എല്ലാ പെൺപിള്ളേരോടും എനിക്ക് വെറുപ്പ് ആണ്. അവരുടെ ശരീരത്തോട് മാത്രമേ ആഗ്രഹം തോന്നിയിട്ടുള്ളൂ. പക്ഷെ നിന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്. അതുകൊണ്ട് അവളോട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഇനി തോന്നുകയും ഇല്ല." ടോണി പറഞ്ഞു നിർത്തിയപ്പോൾ സുധീഷ് കരഞ്ഞുകൊണ്ട് ഷംനാദിനോട് പറഞ്ഞു. "ഡാ, സോറി. ഞാൻ ഒന്നും അറിയാതെ തല്ലിയതാ. ഇവൾ ഇന്നലെ കാണിച്ചു തന്ന വീഡിയോ ഇവർ എഡിറ്റ് ചെയ്തതാണ് എന്ന് തോന്നുന്നു. സോറി ഡാ സുധിഷേ.വിഷ്ണു, എന്റെ പെങ്ങൾക്ക് നിന്നെ അത്ര ഇഷ്ടമാണ്. നിങ്ങൾ ജീവിക്ക്." അതും പറഞ്ഞ് അസ്നയുടെ കൈ വിഷ്ണുവിന്റെ കൈയിൽ പിടിപ്പിച്ചുകൊടുത്തു. "അത് പറ്റില്ല. അസ്ന എന്റെ പെണ്ണ് ആണ്." അജ്മൽ പറഞ്ഞു. "ഡാ ഉളേ, നിനക്ക് പറഞ്ഞത് ഒന്നും മനസ്സിലായില്ലേ? അവൾക്ക് നിന്നെ ഇഷ്ടം അല്ല. എന്നിട്ട് 'അസ്ന എന്റെ പെണ്ണ്' എന്നും പറഞ്ഞ് ഒലിപ്പിക്കുന്നു. ഒലിപ്പിച്ച് ആണുങ്ങളുടെ വില കളയാതെ ഒന്ന് പോയിക്കെ ഡാ ഉളേ." സുധീഷ് അജ്മൽനോട്‌ അത് പറഞ്ഞപ്പോൾ തന്നെ വിഷ്ണു അസ്നയെ വിളിച്ചുകൊണ്ട് രണ്ട് പേരും കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അവിടെ നിന്ന് നടന്നു നീങ്ങി. NB: പ്രണയത്തിന് മതമോ ഒന്നും നോക്കരുത്. അവിടെ ഒരു മതമേ പാടുള്ളൂ - മനുഷ്യൻ എന്ന ഒരേയൊരു മതം.പ്രണയം ആത്മാർത്ഥം ആയിട്ട് ആവണം. അങ്ങനെ ആത്മാർത്ഥം ആയിട്ടുള്ള പ്രണയം ആണെങ്കിൽ ഒന്നിക്കുക തന്നെ വേണം. ശുഭം വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️മുഹമ്മദ്‌ ബിനാസ് #ചെറുകഥകൾ #ചെറുകഥകൾ✍️ #സ്പെഷ്യൽ സ്റ്റോറീസ് ✍ #✍🏻ചെറുകഥ
മഷിപുരണ്ട പക ഈ കഥയും കഥപത്രങ്ങളും സങ്കൽപ്പികം മാത്രം ആണ്. ------------------------------------------------- ഒരു ടാറ്റു ഷോപ്പ് ഒരാൾ അവിടെ ഷോപ്പിന്റെ കസേരയിൽ ഇരിക്കുന്നുണ്ട്. അവന്റെ അടുത്തേക്ക് ഒരു പെണ്ണ് വന്നു. അവൻ അവിടെ ആ ഷോപ്പിൽ ഉള്ള ടാറ്റു ഡിസൈൻ ഉള്ള ബുക്ക്‌ നോക്കി. "എന്താ ടാറ്റു അടിക്കണോ?" "അവള് അവനോട് ചോദിച്ചു." "ഒരണ്ണം അടിച്ചോ?" "ഏത് ഡിസൈൻ വേണം?" " എന്റെ മുത്തിന് ഇഷ്ട്ടം ഉള്ള ഡിസൈൻ മതി." അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു നെറ്റി മുതൽ ഒരു വിരൽ വെച്ച് തടവി. അവളുടെ ആ വിരലുകൾ മെല്ലെ അവന്റെ ചുണ്ടുകൾ താണ്ടി അവന്റെ കഴുത്തിൽ എത്തി. ------------------------------------------------- കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരാണും പെണ്ണും ആ റോഡിലൂടെ കൈകൾ ചേർത്ത് പിടിച്ച് നടന്നു വരുന്നുണ്ട്. "ജോണേ," "എന്താ ഡീ റീനൂ?" "നമുക്ക് ഒരു ചായ കുടിച്ചാലോ?" "അതിനെന്താ, നീ വാ." അങ്ങനെ അവർ അടുത്ത് കണ്ട ഒരു കടയിൽ കയറി ചായ കുടിക്കാൻ. "ചേട്ടാ, രണ്ട് ലൈറ്റ് ചായ. മധുരം കുറച്ച് മതി." കടയിൽ കയറിയപ്പോൾ റീനു കടക്കാരനോട് പറഞ്ഞു. "റീനൂ," ജോൺ അവളെ വിളിച്ചു. "എന്താ ഡാ?" "ഞാൻ ഇന്നലെ പുതിയ ഒരു ടാറ്റൂ അടിച്ചു. എങ്ങനെയുണ്ട് എന്ന് നോക്കിയേ." അവൻ അപ്പോൾ തന്നെ അടിച്ച ടാറ്റൂ അവൾക്ക് കാണിച്ചു കൊടുത്തു. "പൊളിയാണല്ലോ ഡാ. ഡാ, എനിക്ക് ഇത് പഠിക്കണം എന്നുണ്ട്. പക്ഷേ വീട്ടുകാർ സമ്മതിക്കില്ല ഡാ." "റീനൂ, നമുക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നമ്മൾ നടത്തണം. അല്ലാതെ എനിക്ക് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു നടക്കരുത്. നിനക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായമായി. നീ ധൈര്യമായി ചെന്ന് പഠിക്ക്." അങ്ങനെ അവർ ആ ചായക്കടയിൽ നിന്ന് ചായ കുടിച്ച് പുറത്തേക്ക് ഇറങ്ങി. "ജോണേ, നീ പൊളിയാണ്. നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാൻ എന്തായാലും ടാറ്റൂ അടിക്കാൻ പഠിക്കും." അതും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു. "എന്നാൽ നീ വാ. എന്റെ ഒരു കൂട്ടുകാരന്റെ കടയുണ്ട്. ഞാൻ അവിടെ ആക്കിത്തരാം. അവിടെ നിന്ന് നിനക്ക് പഠിക്കാം." അപ്പോൾ തന്നെ ചായ കുടിച്ചിട്ട് റീനുവും ജോണും കാശ് കൊടുത്ത് ആ ചായക്കടയിൽ നിന്ന് ജോണിന്റെ കൂട്ടുകാരന്റെ ടാറ്റൂ ഷോപ്പിലേക്ക് പോയി. "ഫിലിപ്പേ!" ജോൺ ടാറ്റൂ ഷോപ്പിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ആളെ വിളിച്ചു. "ജോണേ, എന്താ ഡാ ഒരു മുന്നറിയിപ്പും ഇല്ലാതെ ഈ സമയത്ത് ഈ വഴിക്ക്?" "ഡാ, ഇത് റീനു." ഫിലിപ്പ് ചോദിച്ചപ്പോൾ ജോൺ പറഞ്ഞു. "അത് എനിക്കറിയാലോ. ഇത് നിന്റെ ഫിയാൻസി അല്ലേ?" ഫിലിപ്പ് തിരിച്ചു ചോദിച്ചു. "അതേ ഡാ. ഇവൾക്ക് ടാറ്റൂ പഠിക്കാൻ ഒരു മോഹം. നീ ഒന്ന് പഠിപ്പിച്ചു കൊടുക്കാമോ?" ജോൺ ഫിലിപ്പിനോടായി ചോദിച്ചു. "ഓ, അതിനെന്താ. ഞാൻ പഠിപ്പിക്കാലോ." ഫിലിപ്പ് ജോണിനോടായി പറഞ്ഞു. "അപ്പൊ ശരി ഡാ. താങ്ക്സ് ഡാ ഫിലിപ്പേ. റീനൂ, ഞാൻ പോട്ടെ. ഞാൻ നിന്നെ വിളിക്കാം." അതും പറഞ്ഞ് ജോൺ അവിടെ നിന്ന് പോയി. അവൾ ടാറ്റൂ അടിക്കാൻ പഠിക്കാൻ തുടങ്ങി. ടാറ്റൂ അടിക്കാൻ എല്ലാം പഠിച്ച ശേഷം അവൾ അവിടെ തന്നെ ടാറ്റൂ ആർട്ടിസ്റ്റ് ആയി ജോലിക്ക് കയറുകയും ചെയ്തു. പിറ്റേ ദിവസം ഒരു ആളൊഴിഞ്ഞ റോഡിൽ ആ റോഡിലൂടെ ഒരു ലേഡീസ് ബാഗും തൂക്കി ഒരാൾ നടന്നു വരുന്നുണ്ട്. ഒരു ട്രാൻസ്ജെൻഡർ എന്ന് പറയാവുന്ന, ആണിനെ പോലുള്ള ഒരു പെണ്ണ്. അവരുടെ വേഷം സാരി ആയിരുന്നു. ആ റോഡിൽ ബൈക്കിൽ സിഗരറ്റ് വലിച്ച് ഒരാൾ ഇരിപ്പുണ്ട്. ആ ട്രാൻസ്ജെൻഡർ അവിടെ എത്തി. സിഗരറ്റ് വലിച്ച് കൊണ്ടിരുന്നവൻ അവരുടെ മുന്നിൽ കയറി നിന്നു. അവൻ അവരെ അടിമുടി ഒന്ന് നോക്കി. "വഴിയിൽ നിന്ന് മാറിക്കേ. എനിക്ക് പോണം." ആ ട്രാൻസ്ജെൻഡർ പറഞ്ഞു. "നീ ഒരാണ് അല്ലേ? ആണുങ്ങളുടെ വില കളയാൻ നിന്നെപ്പോലുള്ള കുറേ എണ്ണങ്ങളുണ്ട്. എന്നിട്ട് ഒരു പേരും - ട്രാൻസ്ജെൻഡർ എന്ന്. ഇവിടെ ആണും പെണ്ണും മതി. അല്ലാതെ ആണും പെണ്ണും കെട്ട ഒരു വർഗ്ഗത്തിന്റെ ആവശ്യം ഇവിടെ ഇല്ല. അവളുടെ ഒരു സാരി!" അപ്പോഴാണ് ആ വഴി റീനു വന്നത്. അവൾ അത് കണ്ട് കുറച്ച് നേരം അവിടെ നിന്നു. അവൾ മൊബൈൽ എടുത്ത് അത് പകർത്താൻ തുടങ്ങി. അവൻ അവരുടെ സാരി വലിച്ചൂരാൻ തുടങ്ങി. ആ സാരി അവൻ വലിച്ചൂരിയപ്പോൾ തന്നെ അവർ രണ്ട് കൈ കൊണ്ടും ബ്ലൗസ് മുറുകെ പിടിച്ച് കരയാൻ തുടങ്ങി. അവൻ അവരുടെ നേരെ തുപ്പിയതിന് ശേഷം അവന്റെ ബൈക്ക് സ്റ്റാർട്ട് ആക്കി പോയി. അപ്പോൾ തന്നെ മൊബൈൽ ക്യാമറ ഓഫ് ആക്കി കൊണ്ട് റീനു അവരുടെ അടുത്തേക്ക് ചെന്നു. റീനു തന്റെ ചുരിദാറിന്റെ ഷാൾ ഊരി അവരുടെ കഴുത്തിലൂടെ ഇട്ട് പൊതിഞ്ഞു കൊടുത്തു. "പോട്ടെ, കരയണ്ട." റീനു അവരോട് പറഞ്ഞു "ഈ സമൂഹം മാറിയിട്ടില്ല. ഇപ്പോഴും ഇവിടെയുള്ളവർക്ക് ട്രാൻസ്ജെൻഡർ ആയ ഞങ്ങളോട് വെറുപ്പാണ്. ഞങ്ങൾക്കും ജീവിക്കണം. ഞങ്ങളും മനുഷ്യരാണ്." അവർ റീനുവിനോട് കരഞ്ഞു കൊണ്ട് പറഞ്ഞു. റീനു അവരെ ആശ്വസിപ്പിച്ച് കൊണ്ട് അവിടെ നിന്ന് പോയി. പിറ്റേ ദിവസം ഒരു വെയ്റ്റിംഗ് ഷെഡിൽ ജോൺ ബസ് സ്റ്റോപ്പിൽ ഇരിപ്പുണ്ട്. മൊബൈൽ നോക്കി അതിൽ കളിച്ചോണ്ടാണ് ഇരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോഴേക്കും റീനു അങ്ങോട്ട് വന്നു. ജോണിന്റെ കഴുത്തിൽ കൈ ഇട്ട് കൊണ്ട് ഇരുന്നു. "നീ എന്താ ഡീ കാണണം എന്ന് പറഞ്ഞത്? നീ ഇന്ന് ടാറ്റൂ ഷോപ്പിൽ പോയില്ലേ?" ജോൺ റീനുവിനോട് ചോദിച്ചു. "കുറച്ച് കഴിഞ്ഞ് പോണം. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് ആവോ?" അവൾ അപ്പോൾ തന്നെ ജോണിനോട് പറഞ്ഞു. "എന്താ ഡീ? എന്ത് പറ്റി? " "നീ ഇത് കണ്ടോ? ഞാൻ ഇന്നലെ നേരിൽ കണ്ടതാണ്." അതും പറഞ്ഞ് അവൾ ഫോണിൽ ഇന്നലെ എടുത്ത സംഭവം കാണിച്ചു കൊടുത്തു. "ഇങ്ങനെ കുറെ പേരുണ്ട് ഡീ.നീ ഇത് ഒന്നും കാര്യം ആക്കണ്ട.നീ വാ, നിന്നെ ഞാൻ ഷോപ്പിൽ ആക്കാം." അവൻ അത് കണ്ട് കഴിഞ്ഞ ശേഷം ഫോൺ അവൾക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു. അവളെ ടാറ്റൂ ഷോപ്പിൽ ഇറക്കിയ ശേഷം അവൻ വണ്ടി എടുത്ത് കൊണ്ട് പോയി. കുറച്ച് പോയി കഴിഞ്ഞപ്പോൾ അവൻ വണ്ടി നിർത്തി. അവന്റെ ചിന്തയിൽ മുഴുവൻ അവൾ കാണിച്ചു തന്ന വീഡിയോ ആയിരുന്നു. "അവനെപ്പോലുള്ളവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല." ജോൺ ആത്മഗതം പോലെ പറഞ്ഞു. അതേ സമയം ടാറ്റൂ ഷോപ്പിൽ. "റീനു ഞാൻ പുറത്തേക്ക് പോകെ ആണ് നോക്കിക്കോട്ടോ" ഫിലിപ്പ് റീനുവിനോട് അതും പറഞ്ഞു പുറത്തേക്ക് പോയി റീനു അവിടെ കസേരയിൽ ഇരുന്നു ഒന്ന് മയങ്ങി.ആ മയക്കത്തിൽ അവൾക്ക് സ്വപ്നം പോലെ ആ ട്രാൻസ്ജെൻഡർ പറഞ്ഞ വാക്ക്കൾ അവളുടെ കണ്ണ്കളിൽ മിന്നി മറഞ്ഞു അവരുടെ ആ കരച്ചിലും. റീനു പെട്ടന്ന് എഴുന്നേറ്റു. അതിന് ശേഷം ഫോണിൽ കിടന്ന വീഡിയോ ഒന്നും കുടി കണ്ട് നോക്കി റീനു എന്തോ ആലോചനയിലാണ്. "ഒരു പെണ്ണ് ഒന്ന് തീരുമാനിച്ച് ഇറങ്ങിയാൽ ആരെയും ഒരു നിമിഷം കൊണ്ട് തീർക്കാം. അവനൊരു കോഴി ആണെങ്കിൽ അവനെ FB വഴി ഇന്ന് ഒരു ദിവസം കൊണ്ട് വളച്ച് നാളെ അവനെ ഈ ടാറ്റൂ ഷോപ്പിൽ എത്തിക്കാൻ എനിക്ക് പറ്റും. അങ്ങനെ എത്തിയാൽ അവന്റെ അവസാനമാണ്." അവൾ ആലോചനക്ക്‌ ശേഷം ആത്മഗതമായി അത് പറഞ്ഞ ശേഷം ഫോൺ എടുത്ത് FBയിൽ എന്തൊക്കെയോ സെർച്ച് ചെയ്ത് അവന്റെ പേജ് കണ്ടുപിടിച്ചു. അവന് ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു. അവനെ പെട്ടെന്ന് തന്നെ അവൾ വളച്ചു. ------------------------------------------------- ടാറ്റൂ ഷോപ്പിൽ പിറ്റേ ദിവസം. ആദ്യം പറഞ്ഞ കാര്യത്തിന്റെ മുൻപും പിൻപും ആ സമയം ഷോപ്പിൽ ഫിലിപ്പ് ഉണ്ടായിരുന്നില്ല. ആ റോഡിൽ കണ്ടവൻ ആ ഷോപ്പിലേക്ക് വന്നു. "ഹായ് മോളു," അവൻ ഷോപ്പിൽ എത്തിയിട്ട് റീനുവിനോട് പറഞ്ഞു. "ഇരിക്ക്, ഞാൻ ഇപ്പോൾ വരാം" എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി. അവൻ അവിടെ ഷോപ്പിന്റെ കസേരയിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് അവൾ വന്നു. അവൾ അവന്റെ നെറ്റി മുതൽ ഒരു വിരൽ വെച്ച് തടവി. അവളുടെ ആ വിരലുകൾ മെല്ലെ അവന്റെ ചുണ്ടുകൾ താണ്ടി അവന്റെ കഴുത്തിൽ എത്തി. പെട്ടെന്ന് തന്നെ അവൾ ആ രണ്ട് കൈകൾ കൊണ്ട് അവന്റെ കഴുത്ത് ഞെരിച്ച് പിരിച്ചു. അവന്റെ കരച്ചിൽ അവിടെ മുഴങ്ങി കേട്ടു. അതിന് ശേഷം റീനു ചുരിദാറിന്റെ ഷാൾ അവന്റെ വായിൽ തിരുകി കയറ്റി. അതിന് ശേഷം അവൾ അവിടെ ഇരുന്ന പ്ലയർ എടുത്ത് അവന്റെ കൈവിരൽ അറുത്തു. അവന്റെ കരച്ചിൽ ഈ തവണ പുറത്തേക്ക് കേട്ടില്ല. അതിന് ശേഷം വീണ്ടും കഴുത്ത് ഞെരിച്ച് അവനെ കൊന്നു. അതിന് ശേഷം അവന്റെ ബോഡി അവൾ കാറിൽ കയറ്റി. അന്ന് ട്രാൻസ്ജെൻഡറിന്റെ സാരി ഊരിയ ആ സ്ഥലത്ത് കാർ നിർത്തി. ആ ബോഡി അവിടെ കൊണ്ടുപോയി ഇട്ടു. നാലുപാടും നന്നായി വീക്ഷിച്ച ശേഷം അവൾ അവിടെ നിന്ന് പോയി. പിറ്റേ ദിവസം ആ റോഡിൽ. ആ ട്രാൻസ്ജെൻഡർ നടന്നു വരികയായിരുന്നു. അവർ ആ ബോഡി കണ്ടു. ആ ബോഡിയിൽ ഒന്ന് തുപ്പിയ ശേഷം അവർ അവിടെ നിന്ന് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ബൈക്കിൽ ജോൺ അവിടെ എത്തി. അവൻ അത് കണ്ട ശേഷം വണ്ടി നിർത്തി അങ്ങോട്ട് ചെന്നു. ആ ബോഡി മൊത്തം നോക്കി. അതിന് ശേഷം എന്തോ ആലോചിച്ച ശേഷം ജോൺ അയാളുടെ വായിൽ തിരുകി വെച്ചിരുന്ന ഷാൾ എടുത്ത് മാറ്റി. ശേഷം ജോൺ അവിടെ നിന്ന് തിരിഞ്ഞ് നടന്നു. അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️മുഹമ്മദ്‌ ബിനാസ് #✍🏻ചെറുകഥ #സ്പെഷ്യൽ സ്റ്റോറീസ് ✍ #ചെറുകഥകൾ✍️ #ചെറുകഥകൾ
അവഗണനയ്ക്ക് കിട്ടിയ സമ്മാനം ഈ കഥയും കഥപത്രങ്ങളും സങ്കൽപ്പികം മാത്രം ആണ്. ------------------------------------------------- 2022 സെപ്റ്റംബർ മാസം, കോഴിക്കോട് ജില്ലയിലെ പറമ്പത്ത് എന്ന സ്ഥലത്ത് ഒരു ഹോസ്റ്റലിൽ. സമയം വൈകുന്നേരം അഞ്ച് മണി. ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആ ഹോസ്റ്റലിലേക്ക് വന്നു. അയാളുടെ വേഷം ഒരു നില ഷർട്ടും കറുത്ത പാന്റ്സും ആയിരുന്നു. ഫോണും നോക്കിക്കൊണ്ടാണ് അയാൾ ഹോസ്റ്റലിലേക്ക് കയറിയത്. ഹോസ്റ്റൽ എന്ന് പറഞ്ഞാൽ ഒരു രണ്ട് നില വീടാണ്. ആ ചെറുപ്പക്കാരൻ ഒരു റൂമിലേക്ക് കയറി. റൂമിലെ ജനലിന്റെ സൈഡിൽ തന്റെ ഫോൺ വെച്ച ശേഷം, അയാൾ ധരിച്ചിരുന്ന ഡ്രസ്സ് മാറ്റി വേറൊരു ഷർട്ടും ജീൻസും ഇട്ടു. ശേഷം ജനലിൽ വെച്ച ഫോൺ എടുത്ത് അയാൾ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. അയാൾ ആ കോൾ അറ്റൻഡ് ചെയ്തു. "ഹലോ." "ഇത് ഫൈസൽ അല്ലേ?" "അതെ, ആരാ?" "എന്റെ പേര് അഖിൽ.സിബിയാണ് എനിക്ക് ചേട്ടന്റെ നമ്പർ തന്നത്." "എന്തായിരുന്നു?" "ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ചെറിയ ബഡ്ജറ്റിൽ. എനിക്ക് ഒരു കഥ വേണമായിരുന്നു." "അഖിലേ, ഒന്നും വിചാരിക്കരുത്. ഞാൻ ഇപ്പോൾ കുറച്ച് തിരക്കിലാണ്. എന്റെ ജോലിയുടെ തിരക്ക്, പിന്നെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന 'അത്ഭുതക്കല്ല്' എന്ന ഷോർട്ട് ഫിലിമിന്റെ വർക്ക് നടക്കുന്നതിന്റെ തിരക്ക്. എല്ലാം കൂടി എഴുതാനുള്ള സമയം കിട്ടും എന്ന് തോന്നുന്നില്ല." "ധൃതി പിടിക്കേണ്ട. ഫ്രീ ആകുന്ന പോലെ എഴുതിയാൽ മതി. എന്നാൽ ഓവറായി താമസിക്കരുത് എന്നേയുള്ളൂ." "ഞാൻ ഉറപ്പ് പറയുന്നില്ല. ഞാൻ ശ്രമിച്ച് നോക്കാം. എങ്ങനെയുള്ള സബ്ജക്റ്റ് ആണ് ഉദ്ദേശിക്കുന്നത്?" "ഫാമിലി ഫീൽ ഗുഡ് മെസേജിങ് സംഭവം." "ഓക്കേ, ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം." അതും പറഞ്ഞ് ഫോൺ വെച്ചു. ഫൈസൽ ജോലി കഴിഞ്ഞ് വന്നിട്ട് ബാക്കിയുള്ള രാത്രി സമയവും മറ്റും ഉപയോഗിച്ച് അഖിലിന് വേണ്ടി ആ കഥ എഴുതാൻ തുടങ്ങി. ഏകദേശം ഒന്നര ആഴ്ച കൊണ്ട് ഫൈസൽ ആ കഥ പൂർത്തിയാക്കി. എന്നാൽ കഥ പൂർത്തിയായ അന്ന് രാത്രി തന്നെ, ഫൈസൽ ചെയ്ത 'അത്ഭുതക്കല്ല്' എന്ന ഷോർട്ട് ഫിലിം ലീക്ക് ആയി. ആ ഷോർട്ട് ഫിലിം വേണ്ടത്ര ശ്രദ്ധിക്കാതെ ചെയ്തത് ഫൈസലിന് ചീത്തപ്പേരുണ്ടാക്കി. എങ്കിലും അഖിൽ പറഞ്ഞ സ്ക്രിപ്റ്റ് പൂർത്തിയായത് കൊണ്ട് തന്നെ ഫൈസൽ അഖിലിനെ കോൾ ചെയ്തു. "ഹലോ, അഖിൽ അല്ലേ?" "അതെ." "ഞാൻ ഫൈസൽ ആണ്." "മനസ്സിലായി. പറഞ്ഞോളൂ?" "അഖിൽ അന്ന് പറഞ്ഞ പോലെയുള്ള കഥയായി. 'ബ്ലാക്ക്' എന്നാണ് ടൈറ്റിൽ ഇട്ടിരിക്കുന്നത്. അഖിൽ കഥ വായിച്ചിട്ട് വേറെ ടൈറ്റിൽ കിട്ടുകയാണെങ്കിൽ ഇട്ടോളൂ." "ബ്രോ, ഒന്നും വിചാരിക്കരുത്. എനിക്ക് ബ്രോയുടെ കഥ വേണ്ട. ഞാൻ വേറെ ആരെക്കൊണ്ടെങ്കിലും എഴുതിച്ചോളാം." "അതെന്താ?" "കഴിഞ്ഞ ദിവസം ഇറങ്ങിയ ബ്രോയുടെ 'അത്ഭുതക്കല്ല്' കണ്ടിരുന്നു. എന്ത് വർക്ക് ആണ് അത്. ഇത്ര മോശം ഷോർട്ട് ഫിലിം വേറെ ഞാൻ കണ്ടിട്ടില്ല. അത്ര മോശമായി ഒരു ഷോർട്ട് ഫിലിം എടുത്ത ആള് എഴുതിയ കഥ, ആ ഷോർട്ട് ഫിലിമിനേക്കാളും ബോർ ആയിരിക്കും എന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് എനിക്ക് താല്പര്യമില്ല." അഖിൽ അത് പറഞ്ഞത് ഫൈസലിന് ഭയങ്കര വിഷമം ഉണ്ടാക്കി. ഫൈസൽ 'ബ്ലാക്ക്' എന്ന സ്ക്രിപ്റ്റ് താൻ തന്നെ ഷോർട്ട് ഫിലിം ആക്കാൻ തീരുമാനിച്ചു. ഇത് വരെ ഫൈസൽ ചെയ്ത ഷോർട്ട് ഫിലിമുകളിൽ എല്ലാം അഭിനയിച്ചിരുന്നത് അവന്റെ ഫ്രണ്ട് സർക്കിളിലുള്ളവർ ആയിരുന്നു. എന്നാൽ ഇത്തവണ ഇതെല്ലാം മാറ്റാൻ തീരുമാനിച്ചു. അവൻ ഫേസ്ബുക്കിൽ മെമ്പറായിട്ടുള്ള സിനിമ ഗ്രൂപ്പുകളിൽ 'അഭിനേതാക്കളെയും ക്യാമറാമാനെയും തേടുന്നു' എന്ന് ഒരു പോസ്റ്റ് ഇട്ടു. അങ്ങനെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് കണ്ടിട്ട് പലരും ഫൈസലിന് മെസ്സേജ് അയച്ചു. മെസ്സേജ് അയച്ച എല്ലാവർക്കും അവൻ നമ്പർ കൊടുക്കുകയും, "ഈ നമ്പറിലേക്ക് കോൾ ചെയ്താൽ മതി" എന്ന് പറയുകയും ചെയ്തു. ചിലർ വിളിച്ചെങ്കിലും ആരും തന്നെ ആ വർക്കിൽ ഉറച്ച് നിന്നില്ല എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിൽ 'വിശുദ്ധ മെജോ' എന്ന സിനിമ കാണാൻ നിൽക്കുമ്പോൾ ഒരു കോൾ വന്നു ഫൈസലിന്. ഫൈസൽ ആ കോൾ അറ്റൻഡ് ചെയ്തു. "ഹലോ, ആരാ?" "എന്റെ പേര് കാലനിധി ഷാഹുൽ. ഒരു കാസ്റ്റിങ് കോൾ കണ്ടിട്ട് മെസ്സേജ് അയച്ചിരുന്നു. അപ്പോൾ നമ്പർ തന്നിരുന്നു. ഈ നമ്പറിലേക്ക് കോൾ ചെയ്യാൻ പറഞ്ഞു." "ഓക്കേ. മുൻപ് ഏതെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ?" "ഒരു അവാർഡ് വിന്നിങ് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്." "ഓക്കേ. എവിടെയാണ് സ്ഥലം?" "കൊല്ലം." "ഓക്കേ. നമ്മുടേത് ഒരു ചെറിയ വർക്ക് ആണ്. സാമ്പത്തികം ഒന്നും ഉണ്ടാവില്ല. ലൊക്കേഷൻ മിക്കവാറും എറണാകുളം ആയിരിക്കും. അപ്പോൾ ഇത്ര ദൂരം വരുന്നത് ബുദ്ധിമുട്ട് അല്ലേ? സെലക്ട് ആയാൽ വരാൻ?" "അത് കുഴപ്പമില്ല. എറണാകുളം എവിടെയായിരിക്കും?" "സെറ്റ് ആയിട്ടില്ല. നമ്മൾ ലൊക്കേഷൻ നോക്കിക്കൊണ്ടിരിക്കുന്നു." "വേണമെങ്കിൽ എന്റെ നാട്ടിൽ ലൊക്കേഷൻ സെറ്റ് ആക്കാം." "ഓക്കേ, ഞാൻ പറയാം.എനിക്ക് ഇയാളുടെ ഒരു ഫോട്ടോ അയക്കാമോ? ഞാൻ ആ ഫോട്ടോ നോക്കിയിട്ട് ഓക്കേ ആണെങ്കിൽ വിളിക്കാം." "ഒന്നും തോന്നരുത്. എന്റെ അടുത്ത് ഇപ്പോൾ നല്ല ഫോട്ടോ ഒന്നും ഇല്ല. എന്റെ എഫ്.ബി അക്കൗണ്ട് കയറി നോക്കിയാൽ കിട്ടും." "ഓക്കേ. Fb ഐഡി എന്താ?" "കാലനിധി ഷാഹുൽ." "ഓക്കേ, ഞാൻ നോക്കിയിട്ട് വിളിക്കാം." അതും പറഞ്ഞ് ഫോൺ വെച്ചു. അതിന് ശേഷം സിനിമക്ക് കയറി. ഇന്റർവെൽ ആയപ്പോൾ ഞാൻ ഫോൺ എടുത്ത് ഫേസ്ബുക്കിൽ 'കാലനിധി ഷാഹുൽ' എന്ന് ടൈപ്പ് ചെയ്ത് നോക്കി. അതിന് ശേഷം ഞാൻ അങ്ങോട്ട് അയാളെ വിളിച്ചു. "ഹലോ." "ഞാൻ ഫൈസൽ ആണ്. നേരത്തെ വിളിച്ചിരുന്നല്ലോ, അപ്പോൾ വിളിക്കാം എന്ന് പറഞ്ഞിരുന്നു." "മനസ്സിലായി. പറഞ്ഞോളൂ?" "ധ്യാൻ ചേട്ടന് ഒപ്പം (ആക്ടർ ധ്യാൻ ശ്രീനിവാസൻ) ഒരാൾ നിൽക്കുന്നത് ആണോ നിങ്ങളുടെ പ്രൊഫൈൽ?" "അതെ. ധ്യാൻ ചേട്ടന് ഒപ്പം ഉള്ളത് ഞാൻ ആണ്." "ഓക്കേ.ഞാൻ അത് ആണോ എന്ന് അറിയാൻ വിളിച്ചത് ആണ്.ഞാൻ അപ്പോൾ അകൗണ്ട് മൊത്തം ഒന്ന് ചെക്ക് ചെയ്തിട്ട് വിളിക്കാം." "ശരി." അതും പറഞ്ഞ് ഫോൺ വെച്ചു. അതിന് ശേഷം ആ സിനിമ കാണാൻ തുടങ്ങി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആ അക്കൗണ്ട് നോക്കി അയാളെ തിരിച്ച് വിളിച്ചു. "ഹലോ." "ഞാൻ അക്കൗണ്ട് നോക്കിയിട്ടുണ്ട്. ഓക്കേ ആണ് , റോൾ ഉണ്ടാവും." "താങ്ക്സ്. ലൊക്കേഷൻ ഇവിടെ സെറ്റ് ആക്കട്ടെ?" "ആക്കിക്കോ." "എങ്ങനെയുള്ള ലൊക്കേഷൻ ആണ് വേണ്ടത്?" "ഞാൻ വാട്സ്ആപ്പിൽ വോയ്‌സ് ഇടാം." "ശരി." അതിന് ശേഷം ആ കോൾ കട്ട് ചെയ്തു. ഞാൻ നേരെ ഫുഡ് കഴിച്ച് നേരെ ഹോസ്റ്റലിലേക്ക് പോയി. സമയം അതിവേഗത്തിൽ കടന്നു പോയി. ഞാൻ FB നോക്കിയപ്പോൾ മറ്റൊരാളുടെ മെസ്സേജ് കണ്ടു. ഞാൻ ആൾക്ക് എന്റെ നമ്പർ കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ ആൾ എന്നെ തിരിച്ച് വിളിച്ചു. "ഹലോ." "ഫൈസൽ അല്ലേ?" "അതെ, ആരാണ്?" "എന്റെ പേര് അനിൽ ആന്റണി. ഞാൻ FB-യിൽ മെസ്സേജ് അയച്ചപ്പോൾ നമ്പർ തന്നിരുന്നു." "ഓക്കേ. എവിടെയാ സ്ഥലം?" "ആലപ്പുഴ." "നമ്മുടെ ലൊക്കേഷൻ വരുന്നത് കൊല്ലത്താണ്. സെലക്ട് ആയാൽ ബ്രോക്ക് വരാൻ ബുദ്ധിമുട്ട് ആവില്ലേ?" "ഇല്ല." "വയസ്സ് എത്ര ഉണ്ട്?" "28." "ഓക്കേ, എന്നാൽ ഫോട്ടോ ഒന്ന് അയക്കാമോ? ഞാൻ നോക്കിയിട്ട് പറയാം." "ഫോട്ടോ മാത്രമല്ല, പെർഫോമൻസ് വീഡിയോ വേണമെങ്കിൽ അതും അയക്കാം." "വീഡിയോ വേണ്ട, ഫോട്ടോ മതി." "ഓക്കേ, എന്നാൽ ഇപ്പോൾ അയക്കാം." അങ്ങനെ ഫോട്ടോസ് അയച്ചു. അതിന് ശേഷം ആളെ വിളിച്ച് സെലക്ട് ചെയ്ത കാര്യം പറഞ്ഞു. ആളോട് സംസാരിച്ച് നിന്നപ്പോൾ ചെറിയ ഒരു സംഭവത്തിന് പറ്റിയ ഒരു തീം കിട്ടി. അങ്ങനെ സമയം കടന്നു പോയി. പിറ്റേ ദിവസം. "എന്റെ പേര് ഷെയ്ൻ. ഞാൻ ഷോർട്ട് ഫിലിം ഡയറക്ടർ ആണ്. 'മിന്നുവിന്റെ ദുഃഖം' എന്ന ഷോർട്ട് ഫിലിം ഞാൻ സംവിധാനം ചെയ്തതാണ്." "ഓക്കേ, ആയിക്കോട്ടെ. എന്റെ നമ്പർ ആര് തന്നു?" "ആലപ്പുഴയിലുള്ള രാഹുൽ ആണ് തന്നത്." "ഓക്കേ. എന്തായിരുന്നു വിളിച്ചത്?" "എനിക്ക് ഒരു കഥ വേണമായിരുന്നു, ഷോർട്ട് ഫിലിമിന് പറ്റിയത്. രാഹുൽ പറഞ്ഞു നിങ്ങൾ നന്നായി എഴുതും എന്ന്." "ചെറുതായിട്ട് എഴുതും. നിങ്ങൾ എങ്ങനെയുള്ള തീം ആണ് ഉദ്ദേശിക്കുന്നത്?" "ഒരു അവാർഡിന് എല്ലാം പറ്റിയ ഒരു മെസേജിങ് സബ്ജക്റ്റ്." "ബ്രോ, ഞാൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ എല്ലാം പരാജയം ആയിരുന്നു." "ഞാൻ അതിന് സംവിധാനം ചെയ്യാൻ അല്ലല്ലോ വിളിച്ചത്, കഥ ചോദിച്ചിട്ട് അല്ലേ?" "ഓക്കേ. ബ്രോക്ക് അത് ഒന്നും വിഷയമില്ലെങ്കിൽ എന്റെ അടുത്ത് ഒരു സ്ക്രിപ്റ്റ് ഉണ്ട്. 'ബ്ലാക്ക്' എന്നാണ് പേര്. ബഡ്ജറ്റ് അല്പം കൂടാൻ സാധ്യത ഉണ്ട്." "അത് കുഴപ്പമില്ല. ഒന്ന് വായിക്കാൻ പറ്റുമോ? ഞാൻ വായിച്ചിട്ട് പറയാം." "ഓക്കേ." അങ്ങനെ ആ കോൾ കട്ട് ചെയ്തിട്ട് ഞാൻ ആൾക്ക് ആ കഥ അയച്ചു കൊടുത്തു. ആൾക്ക് ആ കഥ ഇഷ്ടപ്പെട്ടു. ആൾ ആ സ്ക്രിപ്റ്റ് എടുത്തു. ഞാൻ അന്ന് അനിൽ പറഞ്ഞ തീം വെച്ച് 'ആരതി' എന്ന് പറഞ്ഞ എനിക്ക് പരിചയമുള്ള ഒരു കുട്ടിയെക്കൊണ്ട് ഒരു സ്ക്രിപ്റ്റ് എഴുതിപ്പിച്ചു. ടൈറ്റിൽ 'സിനിമയോടാണ് താല്പര്യം'. 'ബ്ലാക്ക്' ഷൂട്ടിങ് കഴിഞ്ഞ് ഒത്തിരി ഫെസ്റ്റിവലുകളിൽ പോയി. എല്ലാ സ്ഥലത്തുനിന്നും മികച്ച സ്ക്രിപ്റ്റ് റൈറ്റർക്കുള്ള അവാർഡ് എനിക്ക് കിട്ടി. ഞാൻ സംവിധാനം ചെയ്ത 'സിനിമയോടാണ് താല്പര്യം' കുഴപ്പമില്ലാത്ത വർക്ക് ആണ് എന്നുള്ള അഭിപ്രായം നേടി. അഖിലിന്റെ അവഗണനക്ക് കിട്ടിയ സമ്മാനമായി മാറി 'ബ്ലാക്ക്'ഉം 'സിനിമയോടാണ് താല്പര്യം'ഉം. NB : ആരെയും ഒരു വർക്ക് കണ്ട് വിലയിരുത്തരുത്. ആരെയും അവഗണിക്കുകയും ചെയ്യരുത്. ഓർക്കുക, എല്ലാവർക്കും പരാജയവും വിജയവും ഉണ്ടാവും.                                          ശുഭം വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #ചെറുകഥകൾ #ചെറുകഥകൾ✍️ #സ്പെഷ്യൽ സ്റ്റോറീസ് ✍ #✍🏻ചെറുകഥ
ഡേറ്റാ ട്രാപ്പും പെർമിഷനും "ഈ കഥയും കഥാപാത്രങ്ങളും ബ്രാൻഡ് നെയിമുകളും പൂർണ്ണമായും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളുമായോ, ഏതെങ്കിലും സ്ഥാപനവുമായോ ഇതിന് യാതൊരു ബന്ധവുമില്ല. യാദൃശ്ചികമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം."             ഇനി കഥയിലോട്ട് ------------------------------------------------- ആശുപത്രിയുടെ ICU-വിന്റെ പുറത്ത് ഒരു ചെറുപ്പക്കാരൻ ടെൻഷനോടെ ഇരിപ്പുണ്ടായിരുന്നു. അപ്പോഴാണ് ഒരു ഡോക്ടർ ICU-വിൽ നിന്ന് ഇറങ്ങി വന്നത്. "ഡോക്ടറേ, അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?" "കുഴപ്പമൊന്നുമില്ല. ഒരു ചെറിയ ഓപ്പറേഷൻ നടത്തണം. അത് എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. ആ ഓപ്പറേഷന് അൻപതിനായിരം രൂപ ചെലവ് വരും. അത് ക്യാഷ് കൗണ്ടറിൽ അടച്ചാൽ ഉടനെ ഓപ്പറേഷൻ തുടങ്ങാം. പൈസ എത്രയും പെട്ടെന്ന് ശരിയാക്കൂ." അതും പറഞ്ഞ് ഡോക്ടർ പോയി. "ദൈവമേ, ഇപ്പോൾ എന്റെ കയ്യിൽ അൻപതിനായിരം രൂപ ഇല്ലല്ലോ? അക്കൗണ്ടിൽ ആകെയുള്ളത് ഇരുപത്തി അയ്യായിരം രൂപയാണ്. ബാക്കി പൈസ ഞാൻ എവിടെ നിന്ന് ഒപ്പിക്കും?" അവൻ ഫോൺ എടുത്ത് കൂട്ടുകാരെയെല്ലാം വിളിക്കാൻ തുടങ്ങി. "ഡാ, ഞാൻ അരുണാണ്. എനിക്ക് കുറച്ച് പൈസയുടെ അത്യാവശ്യം ഉണ്ട് മച്ചാനേ. ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ?" അങ്ങനെ ഓരോ ഫ്രണ്ട്സിനെയും വിളിച്ചു ചോദിച്ച് അവൻ ഏകദേശം നാൽപതിനായിരം രൂപയോളം ഒപ്പിച്ചു. ഇനിയും വേണം പതിനായിരം രൂപ. അത് ഇനി ആരോട് ചോദിക്കും? ചോദിക്കാൻ ആരുമില്ലല്ലോ. അവൻ ആലോചിച്ചിരിക്കുമ്പോഴാണ് ഒരു ഐഡിയ തോന്നിയത്. "ഇൻസ്റ്റാഗ്രാം ഫ്രണ്ട്സിന്റെ അടുത്ത് ചോദിക്കാം." ഉടനെ ഇൻസ്റ്റാഗ്രാം തുറന്ന് പരിചയമുള്ളവർക്ക് മെസ്സേജ് അയച്ചു. പക്ഷേ രക്ഷയുണ്ടായില്ല. സ്റ്റോറി നോക്കുന്നതിനിടയിൽ ഒരു പരസ്യം കണ്ടു. നീല ബാക്ക്ഗ്രൗണ്ടിൽ ഒരു പെൺകുട്ടി പൈസ പിടിച്ചു നിൽക്കുന്നു. അതിൽ എഴുതിയിരുന്നത്:  0% Interest for the first month!  No CIBIL score required  Money in 5 Minutes!  Only Aadhaar card needed  അടിയിൽ 'Install' ബട്ടൺ ഉണ്ടായിരുന്നു. അരുൺ അതിൽ അമർത്തി. ഉടനെ ഫോണിൽ ഒരു APK ഫയൽ ഡൗൺലോഡായി. അരുൺ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറന്നു. ആപ്പ് ചോദിച്ച എല്ലാ പെർമിഷനുകളും അവൻ 'Allow' ചെയ്തു കൊടുത്തു. എന്നിട്ട് സൈനപ്പ് ചെയ്തു. ഏകദേശം അഞ്ച് മിനിറ്റിന് ശേഷം പരിചയമില്ലാത്ത ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് കോൾ വന്നു. "ഹലോ" "नमस्ते सर, मेरा नाम ऋत्विक शर्मा है। क्या आप हिंदी जानते हैं?"  [നമസ്‌തെ സാർ, എന്റെ പേര് റിത്വിക് ശർമ്മ. താങ്കൾക്ക് ഹിന്ദി അറിയാമോ?] "കുറച്ചൊക്കെ അറിയാം. എന്തായിരുന്നു?" "सर, आपने Instant Loans में अप्लाई किया था, वो अप्रूव हो गया है। 5 मिनट के अंदर पैसा आपके अकाउंट में क्रेडिट हो जाएगा। 10,000 रुपये में से हमारा सर्विस चार्ज और प्रोसेसिंग फी कट करके, बाकी 7,000 रुपये आपके अकाउंट में क्रेडिट होंगे।"  [സാർ, നിങ്ങൾ 'ഇൻസ്റ്റന്റ് ലോൺസിൽ' അപ്ലൈ ചെയ്ത ലോൺ അപ്പ്രൂവ് ആയിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളിൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. പതിനായിരം രൂപയിൽ നിന്ന് സർവീസ് ചാർജും പ്രോസസിംഗ് ഫീയും കഴിച്ച് ബാക്കി ഏഴായിരം രൂപയാണ് അക്കൗണ്ടിൽ വരുന്നത്.] "താങ്ക്സ് ഭയ്യാ." അരുൺ കോൾ കട്ട് ചെയ്തു. പറഞ്ഞത് പോലെ തന്നെ ഏഴായിരം രൂപ അക്കൗണ്ടിൽ വന്നു. ആ പൈസ കൂടി ചേർത്ത് ഓപ്പറേഷനുള്ള തുക അടച്ച് അരുൺ അമ്മയുടെ ഓപ്പറേഷൻ നടത്തി. ഒരു മാസത്തിന് ശേഷം അരുൺ നാട്ടിലെ കടയിൽ ചെന്നു. മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു. "ചേട്ടാ, എലിവിഷം ഉണ്ടോ?"  അവൻ സങ്കടത്തോടെ ചോദിച്ചു. "ഉണ്ട്." എലിവിഷം വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ വെയ്റ്റിംഗ് ഷെഡ്ഡിൽ നിന്ന് ആരോ വിളിച്ചു. "ഡാ അരുണേ." "എന്താ?"  അരുൺ തിരിച്ചു ചോദിച്ചു. "എവിടെ പോയതാ?"  അയാൾ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. "കടയിൽ പോയതാണ് മാഹീനെ."  അരുൺ മറുപടി പറഞ്ഞു. "വീട്ടിൽ എലിയുടെ ശല്യം ഉണ്ടോ?"  അരുണിന്റെ കയ്യിലെ എലിവിഷം നോക്കി മഹീൻ ചോദിച്ചു. "ആ, ഉണ്ട്."  അരുൺ ചെറിയ സങ്കടത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. "ഇൻസ്റ്റന്റ് ലോൺസിന്റെ അടുത്ത് നിന്ന് പൈസ ലോൺ എടുത്തിട്ടുണ്ടല്ലോ? ഇപ്പോൾ അവർ വിളിച്ച് ഭീഷണിപ്പെടുത്തുകയാണല്ലേ? ഈ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാനുള്ള ഐഡിയ ആരുടെ ആണ്? ഇപ്പോഴത്തെ എലിവിഷം കഴിച്ചിട്ട് എലി പോലും ചാവുന്നില്ല, പിന്നെയാണ് മനുഷ്യൻ." മഹീൻ വിളിച്ചു പറഞ്ഞത് കേട്ട് അരുൺ നിന്നു. പതിയെ തിരിഞ്ഞു നോക്കി. മഹീൻ ഓടി അരുണിന്റെ അടുത്തേക്ക് ചെന്നു. "നിന്നെ വിളിച്ചിരുന്നോ അവര്" മഹീൻ അരുണിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അരുൺ ചോദിച്ചു "ഉം, വിളിച്ചിരുന്നു. ഞാൻ അന്ന് എടുത്ത പതിനായിരം രൂപയും അതിന്റെ പലിശയും അടച്ചതാണ്. എന്നിട്ടും ഇപ്പോഴും വിളിക്കുന്നു, പെനാൽറ്റി ബാക്കിയുണ്ടെന്ന് പറഞ്ഞ്. ഇവരുടെ ശല്യം സഹിക്കാൻ വയ്യാതെ ആയി. ഇപ്പോൾ എന്റെ കോൺടാക്ട്സിലുള്ള എല്ലാവരെയും വിളിച്ച് ഞാൻ കള്ളനാണെന്ന് പറയുന്നു. അതുമാത്രമല്ല, എന്റെ ഫോണിൽ എന്റെ അനുവിന്റെയും ഫോട്ടോ ഉണ്ടായിരുന്നു. അത് മോർഫ് ചെയ്ത് അയച്ച് ഭീഷണിപ്പെടുത്തുകയാണ്. ഞാൻ കാരണം എന്റെ അനുവിന്റെ മാനം കൂടി അവർ കളയും. പാവം എന്റെ അനു, എന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ പാവം.അവളുടെ വിട്ടുകാര് എതിർത്തട്ട് പോലും എന്ത് ആത്മാർത്ഥയോടെ ആണ് എന്നോ എന്ന അനു സ്നേഹിച്ചത്. അത് എല്ലാം ആലോചിക്കുമ്പോൾ എന്റെ മുന്നിൽ ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല മഹീനേ." "നീ ആത്മഹത്യ ചെയ്താൽ പ്രശ്നം തീരുമോ? ഒരിക്കലും തീരില്ല. അവർ നിനക്ക് വേണ്ടപ്പെട്ട വേറെ ആരെയെങ്കിലും വിളിച്ച് ഭീഷണിപ്പെടുത്തും. അതാണ് ഉണ്ടാവുക.ചിലപ്പോൾ ഇനി വിളിച്ചു ഭീഷണി പെടുത്തുന്നത് നിന്റെ അമ്മയെയോ? പെങ്ങളെയോ? അല്ലങ്കിൽ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിന്റെ അനുവിനെ ആയിരിക്കാം. എന്നിട്ട് അവര് എന്ത് ചെയ്യണം അവര് നിന്നെ പോലെ ആത്മഹത്യാ ചെയ്യണോ?നീ എന്തിനാ ഇതിൽ നിന്ന് ലോൺ എടുത്തത്?"  മഹീൻ അരുണിനോട് ചോദിച്ചു. "അമ്മ ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ഓപ്പറേഷന് പൈസ തികയാതെ വന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഈ പരസ്യം കണ്ടത്. അങ്ങനെ എടുത്തതാണ്." "ഇൻസ്റ്റാഗ്രാമിൽ ആ സമയത്ത് അങ്ങനെ ഒരു പരസ്യം എങ്ങനെ വന്നു? നീ ഗൂഗിളിൽ ഇതിനെ പറ്റി എന്തെങ്കിലും സെർച്ച് ചെയ്തിരുന്നോ?"  മഹീൻ ചോദിച്ചു. "അമ്മ ഹോസ്പിറ്റലിൽ ആകുന്നതിന് രണ്ട് ദിവസം മുൻപ് ഞാൻ ഗൂഗിളിൽ ബാങ്ക് ലോണിന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി സെർച്ച് ചെയ്തിരുന്നു."  അരുൺ മറുപടി കൊടുത്തു. "അപ്പോൾ അതാണ് കാരണം. ഡാ അരുണേ, എന്നാലും നീ ഇതിൽ ചെന്ന് പെട്ടല്ലോ. സമ്മതിക്കണം. നിനക്ക് അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളല്ലേ? ഇങ്ങനെയുള്ളത് കാണുമ്പോൾ ഒന്ന് ചിന്തിച്ചുകൂടെ?" "മഹീനേ, അമ്മ ഹോസ്പിറ്റലിൽ ആയ സമയത്ത് ഒന്നും ചിന്തിക്കാൻ പറ്റിയില്ല. ഇത് ഇങ്ങനെയൊക്കെ വരുമെന്ന് ഞാൻ ഓർത്തില്ല. ഞാൻ പൈസ കറക്ട് ആയിട്ട് അടച്ചതാണ്." "ഇനി പറഞ്ഞിട്ട് കാര്യമില്ല. നീ പോലീസിൽ കംപ്ലയിന്റ് കൊടുക്ക്. അതാണ് വേണ്ടത്, അല്ലാതെ ആത്മഹത്യയല്ല. നീ നിയമം കൊണ്ട് അവരെ നേരിടണം. RBI-യുടെ അംഗീകാരം ഇല്ലാത്ത ആപ്ലിക്കേഷനുകൾ തട്ടിപ്പാണ്. സത്യം പറഞ്ഞാൽ '5 മിനിറ്റിനുള്ളിൽ ലോൺ' എന്ന് കാണുമ്പോൾ തന്നെ എടുത്ത് ചാടരുത്. നമ്മൾ ഉപയോഗിക്കുന്ന പല തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും നമ്മുടെ ഡാറ്റ വിൽക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നീ ആ ആപ്ലിക്കേഷനിൽ എല്ലാ പെർമിഷനും ഓൺ ആക്കിയപ്പോൾ തന്നെ നിന്റെ ഫോണിലുള്ള എല്ലാ ഡാറ്റയും അവർ എടുത്തു.നീ പൈസ അടച്ചലും അവര് അത് ഡിലീറ്റ് ആക്കാൻ ഒന്നും പോകുന്നില്ല.നിന്റെ മാത്രം അല്ല ഇങ്ങനെ ഉള്ള അപ്ലിക്കേഷൻ ചെന്ന് വിയുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെ എല്ലാം തന്നെ ആണ് അരുണേ.ഏത് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴും പെർമിഷൻ കൊടുക്കുന്നതിന് മുൻപ് വായിച്ചു നോക്കണം. ആ ആപ്ലിക്കേഷന് നമ്മുടെ കോൺടാക്ട്സിന്റെയും ഗാലറിയുടെയും പെർമിഷൻ ആവശ്യമുണ്ടോ എന്ന് നോക്കണം. ആവശ്യമുണ്ടെങ്കിൽ മാത്രമേ പെർമിഷൻ കൊടുക്കാവൂ. അല്ലാതെ ഒരിക്കലും കൊടുക്കരുത്. ഇപ്പോൾ നീ ആ എലിവിഷം കളഞ്ഞിട്ട് പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടുക്ക്. വേറെ കുഴപ്പമൊന്നും ഉണ്ടാവില്ല. അതിന് ശേഷം എന്തെങ്കിലും കുഴപ്പമുണ്ടായാൽ നമുക്ക് നോക്കാം ഡാ അരുണേ." മഹീൻ അത് പറഞ്ഞപ്പോൾ അരുണിന്റെ മുഖത്തെ സങ്കടം മാറി. അവൻ മഹീനെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് ആ എലിവിഷം വലിച്ചെറിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു. മഹീൻ ആ വെയ്റ്റിംഗ് ഷെഡ്ഡിൽ തന്നെ പോയി ഇരുന്നു.                                      അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #✍🏻ചെറുകഥ #സ്പെഷ്യൽ സ്റ്റോറീസ് ✍ #ചെറുകഥകൾ✍️ #ചെറുകഥകൾ #ചെറുകഥകൾ
വിടവാങ്ങും മുൻപേ        ✍️മുഹമ്മദ്‌ ബിനാസ് ആലപ്പുഴ ബീച്ചിൽ ഒരു ഉച്ച സമയം. കടലിലേക്ക് നോക്കി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. പെട്ടെന്നാണ് അവന്റെ പുറത്ത് ഒരു കൈ വന്നു തട്ടിയത്. അവൻ തിരിഞ്ഞു നോക്കി. അത് ഒരു പെൺകുട്ടിയായിരുന്നു. "എന്താടാ? എന്തിനാ നീ എന്നെ കാണണം എന്ന് പറഞ്ഞത്?" "എന്തേ? ഇന്ന് വേറെ ഏതെങ്കിലും അവന്റെ ഒപ്പം കോഫി കുടിക്കാൻ പോകാൻ ഉണ്ടായിരുന്നോ?" അവൻ അവളെ നോക്കിയിട്ട് ചോദിച്ചു: "എന്ത്? നിനക്ക് എന്ത് പറ്റി മനു?" "എനിക്ക് ഒരു കോപ്പും പറ്റിയില്ല. നിന്നെ ഇന്നലെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് എന്റെ ഫ്രണ്ട് കണ്ടിരുന്നു." "ഓ, ഡാ. അത് എന്റെ ഫ്രണ്ട് അഖിലയുടെ ചേട്ടനാണ്. ആ ചേട്ടന് എന്റെ ഒരു ഹെൽപ്പ് വേണം ആയിരുന്നു. അതുകൊണ്ട് എന്നെ കാണാൻ വന്നതാണ്." "കോപ്പാണ്. കണ്ടവന്മാരുടെ ഒപ്പം കറങ്ങി നടക്കുന്ന ഒരാളെ എനിക്ക് വേണ്ട, റീനു." അതും പറഞ്ഞ് അവൻ അവിടെനിന്ന് നടന്നു നീങ്ങി. റീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെ നിന്നുതന്നെ അവൾ പൊട്ടിക്കരഞ്ഞു. കാരണം, റീനു ആത്മാർത്ഥമായി സ്നേഹിച്ചവൻ വഴിയിൽ വെച്ചുതന്നെ "മോശക്കാരി" എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി പോയത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനു താമസിക്കുന്ന റൂമിൽ മനുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ഡാ മനു," അവന്റെ കൂട്ടുകാരൻ ജിതിൻ അങ്ങോട്ട് വന്ന് വിളിച്ചു. "എന്താടാ?" "ഡാ, നമുക്ക് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലിൽ പോയി കണ്ടാലോ?" "എന്തിന്? പൈസ കളയാനോ? അതിന്റെ ആവശ്യമില്ല. ഞാൻ ഇനി ആർക്കും ഒരു ഭാരം ആകാൻ ഉദ്ദേശിക്കുന്നില്ല. ഡോക്ടർ പറഞ്ഞതിലും മുൻപേ ഞാൻ ഈ ലോകത്തുനിന്ന് യാത്രയാവും." "ഡാ മനു, നീ എന്തൊക്കെയാടാ പറയുന്നത്?" "ഞാൻ പറഞ്ഞത് കാര്യമാണ്. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മരിച്ചാലും എന്റെ റീനു എന്നെ ഓർത്ത് കരയാൻ പാടില്ല എന്നുമാത്രം. ഇനി എന്തായാലും അത് ഉണ്ടാവില്ല." "അതെന്താ?" "നീ ഇന്നലെ പറഞ്ഞില്ലേ അവളെ ഇന്നലെ വേറെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് കണ്ടെന്ന്? ആ കാരണം പറഞ്ഞ് ഞാൻ അവളെ ഒഴിവാക്കി." "ഡാ, അത് അവളുടെ ഫ്രണ്ട് ആരെങ്കിലും ആയിരിക്കും. അവൾ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?" "എനിക്കറിയാം. അത് അവളുടെ ഫ്രണ്ടിന്റെ ചേട്ടനാണ് എന്ന്.  അവള് നല്ലൊരു പെണ്ണാണ്. ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി അവളുടെ ജീവൻ കളയാൻ പാടില്ല. ഇത് ആവുമ്പോൾ കുറച്ച് ദിവസം വിഷമം ഉണ്ടാവും. അത് പതിയെ മാറി എന്നോട് അവൾക്ക് ഒരു വെറുപ്പായി കൊള്ളും." "ഡാ, ഏതോ ഒരു ഡോക്ടർ ഇനി ഒരു മാസം മാത്രമേ ആയുസ്സുള്ളൂ എന്ന് പറഞ്ഞതിന് മരിക്കാൻ നടക്കുവാണോ നീ?വേറെ ഡോക്ടർമാരുണ്ട്. അവരെ പോയി കാണാം. ഏതെങ്കിലും ഡോക്ടർ വിചാരിച്ചാൽ നിന്നെ രക്ഷിക്കാൻ പറ്റിയലോ?" "ഏയ്, അതൊന്നും നടക്കില്ല ഡാ. ഞാൻ എന്തായാലും എന്റെ മരണത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു." "ഡാ, നിന്റെ അമ്മയുടെ കാര്യം ഒന്ന് ആലോചിച്ചുനോക്ക്. നിന്റെ അച്ഛൻ മരിച്ചിട്ടും നിനക്ക് വേണ്ടിയാണ് ആ സ്ത്രീ ഇത്രകാലം ജീവിച്ചത്." "ശരിയാണ്. ഞാൻ ലോക ഉടായിപ്പാണ് എന്ന്  അമ്മയെ അറിയിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു മോനെ അവരും വെറുത്തോളും." മനു അത് പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. അവൻ അപ്പോൾത്തന്നെ അവിടെനിന്ന് അവന്റെ റൂമിലേക്ക് കയറിപ്പോയി. ജിതിന് എങ്ങനെ മനുവിനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടി എടുത്ത് അവിടെനിന്ന് പോയി. ജിതിൻ റീനുവിന്റെ റൂമിന്റെ മുന്നിൽ എത്തി. റീനു അപ്പോൾ ആ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. "റീനു," ജിതിൻ അവളെ വിളിച്ചു. "എന്താ? നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ സമാധാനമായി കാണും അല്ലേ, മനുവും ഞാനും തമ്മിൽ പിരിഞ്ഞപ്പോൾ?" അവൾ നിറകണ്ണുകളോടെ ചോദിച്ചു. "ഡീ, നീയും മനുവും തമ്മിലുള്ള ബന്ധം കണ്ടിട്ട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ നിങ്ങൾ തമ്മിൽ ഒരിക്കലും പിരിയണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഡീ, മനു നിന്നെ മനപ്പൂർവം ഒഴിവാക്കിയതാണ്." "എന്തിന് വേണ്ടി?" "ഒരാഴ്ച മുൻപ് അവന് മൂത്രത്തിൽ പഴുപ്പ് വിശപ്പില്ലായ്മയും ക്ഷീണവും എല്ലാം കാരണം ഒരു ഡോക്ടറെ പോയി കണ്ടു. ഡോക്ടർ ടെസ്റ്റ് എല്ലാം ചെയ്ത് നോക്കിയിട്ട് പറഞ്ഞത് പാൻക്രിയാറ്റിക് ക്യാൻസർ ആണ് എന്ന്. ലാസ്റ്റ് സ്റ്റേജ് ആണ്. ഇനി കൂടിപ്പോയാൽ ഒരുമാസം ഉള്ളൂ എന്നാണ്. അത് അറിഞ്ഞതുകൊണ്ട് അവന് പ്രിയപ്പെട്ടവർ ആരും അവനെ ഓർത്ത് സങ്കടപ്പെടാതിരിക്കാനാണ് അവൻ അങ്ങനെ പറഞ്ഞത്. അവന് നിന്നോടുള്ള ദേഷ്യംകൊണ്ട് ഒന്നുമല്ല ഡീ. നീ ഒരിക്കലും അവനെ വെറുക്കരുത്. അവൻ വെറും ഒരു പാവമാണ്." "മനു ഇപ്പോൾ എവിടെയുണ്ട്? നാട്ടിലേക്ക് പോയോ?" "ഇല്ല, ഇവിടെ റൂമിൽ ഉണ്ട്." "എനിക്ക് അവനെ ഇപ്പോൾ തന്നെ കാണണം." "നീ വാ." അങ്ങനെ ജിതിൻ അവളെ വിളിച്ചുകൊണ്ട് മനുവിന്റെ റൂമിൽ ചെന്നപ്പോൾ മനു ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു. റീനു ആ കാഴ്ച കണ്ട് "മനു" എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞു. ജിതിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. തന്റെ കൂട്ടുകാരൻ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടിട്ട്. ഡോക്ടർ പറഞ്ഞ സമയത്തിന് കാത്തുനിൽക്കാതെ മനു തന്റെ പ്രിയപ്പെട്ട എല്ലാവരെയും തനിച്ചാക്കി ഈ ലോകത്തുനിന്ന് യാത്രയായി.                                      അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #❤ സ്നേഹം മാത്രം 🤗 #✍🏻ചെറുകഥ
*സാന്ത്വനം* ✍️മുഹമ്മദ്‌ ബിനാസ് ​അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു വീട്. രാത്രി എട്ടു മണിയോടെ ഒരു ബൈക്ക് ആ വീടിന്റെ മുറ്റത്ത് വന്നു നിന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം, ആ ചെറുപ്പക്കാരൻ ഹാന്റിലിൽ തൂക്കിയിട്ടിരുന്ന കവർ ബാഗുമായി വന്ന് കോളിംഗ് ബെൽ അടിച്ചു. അധികം വൈകാതെ തന്നെ ഏതാണ്ട് ഇരുപത്തിയെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു. ആ ചെറുപ്പക്കാരൻ കയ്യിലുണ്ടായിരുന്ന കവർ അവളുടെ കൈ കൊടുത്തു. ​"മീനു, ചോറ് എടുത്തു വെക്ക്." ​അതും പറഞ്ഞ് അരുൺ ഫ്രഷ് ആകാനായി തന്റെ മുറിയിലേക്ക് പോയി. അതിന് ശേഷം വന്ന് ഫുഡ്‌ കയിച്ചു എല്ലാം കഴിഞ്ഞു അവൻ റൂമിൽ എത്തി അമ്മക്ക്‌ കോൾ ചെയ്തു. ​"ഹലോ, അമ്മേ അരുണാണ്." ​"മനസ്സിലായിടാ. നീ എവിടെയാണ്?" ​"ഞാൻ ദാ വീട്ടിൽ എത്തിയതേയുള്ളൂ. ഓഫീസിൽ കുറച്ച് പെൻഡിങ് വർക്കുകൾ ഉണ്ടായിരുന്നു." ​"ഉം. മീനു എവിടെ?" ​"അവൾ അടുക്കളയിലുണ്ട്. പാത്രം കഴുകുകയാണെന്ന് തോന്നുന്നു.അവൾക്ക് കൊടുക്കണോ അമ്മേ?" ​"വേണ്ടടാ, അവൾ രാവിലെ എന്നെ വിളിച്ചിരുന്നു." ​"ശരി അമ്മേ. നാളെ രാവിലെ സന്തോഷേട്ടൻ അങ്ങോട്ട് വരും." ​"എന്തിന്?" ​"അതൊക്കെയുണ്ട്. സന്തോഷേട്ടൻ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ചേക്കണം. നാളെ ഞങ്ങളും അങ്ങോട്ട് വരുന്നുണ്ട്." ​അരുൺ ഫോൺ വെച്ചപ്പോഴേക്കും മീനു മുറിയിലേക്ക് വന്നു. ​"മീനു, നാളെ രാവിലെ റെഡിയാവണം കേട്ടോ." ​"എവിടെ പോകാനാണ്?" അവൾ സംശയത്തോടെ ചോദിച്ചു. ​"നാളെ ഞായറാഴ്ചയല്ലേ, നമുക്ക് നാളെ വീട്ടിൽ പോകാം.അമ്മേനെ കണ്ടിട്ട് ഒരു മാസം അവറായി. ​അവൾ ഒന്ന് മൂളിയ ശേഷം കട്ടിലിൽ വന്ന് കിടന്നു. "എന്താ മീനു, ഇന്ന് ഒരു മൈൻഡ് ഇല്ലാത്തത്?" ​"ഏയ്, ഒന്നുമില്ല ഏട്ടാ. ചെറിയൊരു തലവേദന, അത്രയേയുള്ളൂ." അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു. ​"വിക്സ് ഇട്ട് തിരുമ്മി തരട്ടെ?" ​"വേണ്ട, ഞാൻ പുരട്ടിയിരുന്നു. ഒന്ന് ഉറങ്ങിയാൽ മാറിക്കോളും." ​അരുൺ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത്, പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. അവളുടെ അരികിലായി അവനും ഉറങ്ങാൻ കിടന്നു. ​പിറ്റേന്ന് രാവിലെ തന്നെ അരുണും മീനുവും വീട്ടിൽ നിന്നിറങ്ങി. വീട്ടിലേക്കെണ് പോകുന്നത് എന്ന് പറഞ്ഞിട്ട് ഇത് ഇപ്പൊ എങ്ങോട്ട് ആണ് പോകുന്നത്?" ബൈക്കിന് പിന്നിലിരുന്ന് മീനു ചോദിച്ചു, " ​"എല്ലാം പറയാം മീനുട്ടീ," അരുൺ ബൈക്കിന്റെ വേഗത കൂട്ടി. വഴിയിൽ ഒരു കടയുടെ മുന്നിൽ അവൻ വണ്ടി നിർത്തി. "ഞാൻ ഇപ്പോ വരാം" എന്ന് പറഞ്ഞ് ഞാൻ(അരുൺ)കടയ്ക്കുള്ളിലേക്ക് കയറി ഒരു പാക്കറ്റ് മിഠായി വാങ്ങി. അത് പേപ്പറിൽ പൊതിഞ്ഞ് ഒരു കവറിലാക്കി അവൻ മീനുവിനെ ഏൽപ്പിച്ചു. ​യാത്ര ചെന്നു നിന്നത് 'സെന്റ് മേരീസ് ഓർഫനേജിന്' മുന്നിലായിരുന്നു. അവിടെ കുറച്ച് കുട്ടികളും സിസ്റ്റർമാരും അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ മീനു ഓടിച്ചെന്ന് അവിടുത്തെ ഒരു മദറെ കെട്ടിപ്പിടിച്ചു കരഞ്ഞു. ​"എന്തിനാ മീനുട്ടീ നീ കരയുന്നത്?" മദർ ആശ്വസിപ്പിച്ചു. ​"ഏയ് ഒന്നുമില്ല മദറേ, സന്തോഷം കൊണ്ട് കരഞ്ഞതാണ്." ​ "മീനു, കരഞ്ഞത് മതി. ഈ കവറിലെ മിഠായി എല്ലാവർക്കും എടുത്തു കൊടുക്ക്." ​"മിഠായിയോ?" അവൾ ചോദിച്ചു . ​"അതെ. നിന്റെ ബർത്ത് ഡേ അല്ലേ എനിക്കറിയാം. ഇന്ന് ഉച്ചയ്ക്ക് ഇവിടുത്തെ എല്ലാവർക്കും സദ്യ നൽകാൻ ഞാൻ ഇന്നലെത്തന്നെ പൈസ എല്ലാം ഏൽപ്പിച്ചിരുന്നു. കേക്ക് എല്ലാം വീട്ടിൽ സെറ്റ് ആണ്. നീ വളർന്നത് ഇവിടെ ഇവരുടെ കൂടെയല്ലേ, അതുകൊണ്ട് ഇവിടെ വന്ന് എല്ലാവരെയും കണ്ടിട്ട് പോകാമെന്ന് കരുതി." ​മിഠായിയെല്ലാം വിതരണം ചെയ്ത ശേഷം അവർ അരുണിന്റെ വീട്ടിലെത്തി. അവിടെ വെച്ച് അമ്മയ്ക്കും ഏട്ടനും കുടുംബത്തിനുമൊപ്പം മീനു കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ചു. ​രാത്രി മുറിയിൽ അരുൺ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് കൊണ്ട് ഇരുന്നപ്പോൾ ആണ് മീനു അവിടേക്ക് വന്നത്. ​"അരുൺ ഏട്ടാ, എന്തിനാ ഇന്ന് ഇത്രയും പണം വെറുതെ കളഞ്ഞത്?" , "ഞാൻ എപ്പോഴാണ് പൈസ വെറുതെ കളഞ്ഞത്? "ബർത്ത്ഡേക്ക് വേണ്ടി" അതിന് എന്താ ഞാൻ ഉണ്ടാക്കുന്ന നിനക്ക് കുടി വേണ്ടി അല്ലെ?എനിക്ക് നിന്നെ കൂടാതെ വേറെ ഭാര്യ ഒന്നും ഇല്ലല്ലോ കൊണ്ട് പോയി കൊടുക്കാനായിട്ട്.നിന്റെ ബെർത്ത ഡാ ആഘോഷിക്കണ്ടത് എന്റെ കടമയല്ലേ? ​"എന്ത് ബർത്ത് ഡേ ഏട്ടാ? എന്റെ ജീവിതത്തിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ദിവസമാണിത്.ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും എന്നേ വേണ്ട.ആറുമാസം പ്രായമുള്ളപ്പോൾ ഒരു കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാൻ? സെന്റ് മേരിസ് ഓർഫനേജിലെ മദർ അന്ന് കാണിച്ച കാരുണ്യം കൊണ്ടല്ലേ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്?" അതും പറഞ്ഞു അവള് പൊട്ടി കരഞ്ഞു. "മീനു, നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ വേണ്ടെന്ന് കരുതി നിനക്ക് ആരുമില്ലെന്ന് പറയരുത്.സെന്റ് മേരിസ് ഓർഫനേജിലെ കുട്ടികൾക്ക് നീ അവരുടെ ചേച്ചി അല്ലെ? അവിടുത്തെ സിസ്റ്റർമാർക്ക് നീ സ്വന്തം മകളാണ്. എന്റെ അച്ഛൻ മരിക്കുന്നത് വരെ നിന്നെ മരുമകളായല്ല, മകളായാണ് കണ്ടത്.എന്റെ അമ്മ അവരുടെ രണ്ടാമത്തെ മകന്റെ ഭാര്യ ആയിട്ട് അല്ല കണ്ടിട്ട് ഉള്ളത്? സ്വന്തം മോള് ആയിട്ട് ആണ്. പിന്നെ ഏട്ടനും ഏടത്തി അവര് നിന്നെ സ്വന്തം അനുജത്തി ആയിട്ട് കാണുന്നത്.പിന്നെ എന്റെ പെങ്ങൾ അവള് അവളുടെ രണ്ടാമത്തെ ചേട്ടന്റ ഭാര്യ ആയിട്ട് അല്ല നിന്നെ കാണുന്നത് സ്വന്തം ചേച്ചി ആയിട്ട് ആണ്. ഇന്നലത്തെ നിന്റെ തലവേദനയുടെ അർത്ഥം എനിക്ക് ഇന്നലെ തന്നെ മനസ്സിലായിരുന്നു.ഞാൻ പിന്നെ ഒന്നും പറഞ്ഞു ഇല്ല എന്നുള്ളു.വെറുതെ ഇനി നിനക്ക് ആരും ഇല്ല എന്ന് പറയെരുത് നിനക്ക് എല്ലാവരും ഉണ്ട്." ​അരുൺ അതും പറഞ്ഞു അവളെ ചേർത്തുപിടിച്ചു.അതിന് ശേഷം അവളുടെ കണ്ണ്ൽ നിന്ന് ഒഴുകിയ കണ്ണുനിര് അവൻ തുടച്ചു. അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️മുഹമ്മദ്‌ ബിനാസ് #✍🏻ചെറുകഥ #❤ സ്നേഹം മാത്രം 🤗 #സ്പെഷ്യൽ സ്റ്റോറീസ് ✍
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ്‌ ബിനാസ്* 𝗣𝗔𝗥𝗧 -𝟲𝟬 ​അങ്ങനെ റംസിയുടെ മറുപടി എന്തായിരിക്കുമെന്ന അറിയാനുള്ള ആകാംക്ഷയിൽ രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി തൃശ്ശൂർ റൗണ്ടിലെത്തി.ഞാൻ റൗണ്ട്ൽ എത്തി ഏകദേശം അരമണിക്കൂറിനുള്ളിൽ റംസിയുടെ കോൾ വന്നു. ഞാൻ വേഗം തന്നെ ആ കോൾ അറ്റൻഡ് ചെയ്തു. ​"ഹലോ..." ​"ഇക്ക എവിടെയാ? ഞാൻ റൗണ്ടിലെത്തി." ഫോൺ എടുത്ത ഉടനെ അവൾ ചോദിച്ചു. ​"ഞാൻ രാഗം തിയേറ്ററിന്റെ ഓപ്പോസിറ്റ് ഉണ്ട്." ​"ആ ശരി, ഞാൻ അങ്ങോട്ട് വരാം." ​"ഓക്കേ." ​അവൾ കോൾ കട്ട് ചെയ്തു. അധികം താമസിയാതെ റംസി അവിടേക്ക് വന്നു. എന്നെ കണ്ടതും അവൾ വന്ന് അടുത്തുതന്നെ ഇരുന്നു. ​"എത്തിയിട്ട് ഒത്തിരി നേരമായോ?" ഇരുന്ന ശേഷം അവൾ എന്നോട് ചോദിച്ചു. ​"ഇല്ല, ഇപ്പോ വന്നതേയുള്ളൂ." ​"ഇന്ന് പാർക്കിങ്ങിലോട്ട് (pay&park) പോയില്ലേ?" ​"ഇല്ല, ഞാൻ അവിടെ നിന്ന് ഇറങ്ങി. നാട്ടിലൊരു ഹോട്ടലിൽ ജോലി ശരിയായിട്ടുണ്ട്. അതുകൊണ്ട് ഇന്നലെ പാർക്കിങ്ങിലെ ജോലി നിർത്തി." ​"ഓ... അപ്പോൾ ജോലിയിൽ എപ്പോ കയറും?" ​"നാളെ കയറും." ​"ഉം... അപ്പോൾ എന്റെ മറുപടി വേണ്ടേ?" അവൾ മെല്ലെ എന്നോട് ആയി ചോദിച്ചു. ​"വേണം." ​"എനിക്ക് ഇഷ്ടമാണ്... പക്ഷേ നാട്ടിൽ ജോലിക്ക് കയറിയാൽ പിന്നെ എന്നെ കാണാൻ വരില്ലേ?" ​"നീ വിളിക്കുന്ന ആ നിമിഷം, ഞാൻ നിന്നെത്തേടി വരും." ​അങ്ങനെ കുറച്ചുനേരം അവളുടെ കൈകൾ ചേർത്തുപിടിച്ച് ഞാൻ അവിടെയിരുന്നു. അതിനുശേഷം ഞാൻ എറണാകുളത്തേക്കും അവൾ വീട്ടിലേക്കും മടങ്ങി. പിന്നീട് എറണാകുളത്തെ ഹോട്ടലിൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. ഇടയ്ക്കൊരിക്കൽ അവൾ എന്നെ വീട്ടിൽ കൊണ്ടുപോയി വീട്ടുകാർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു. ഓരോ തവണ എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് അവളെ കാണാൻ പോകുമ്പോഴും, എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ അവൾക്കായി ചെലവാക്കുകയായിരുന്നു എന്റെ പതിവ്. ​അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കുറച്ച് മദ്യപിച്ചു. മദ്യപിച്ചു കഴിഞ്ഞാൽ ആരെങ്കിലും വിളിച്ചു സംസാരിക്കുക എന്നത് എന്റെ ഒരു ശീലമാണല്ലോ. അന്ന് ഞാൻ അവളെ വിളിച്ചു. ​"ഹലോ ഇക്ക..." കോൾ എടുത്ത ഉടനെ അവൾ പറഞ്ഞു. ​"മുത്തേ... നിന്നെ ഞാൻ വഞ്ചിച്ചു, എന്നോട് ക്ഷമിക്ക്. ഇനി ഞാൻ കുടിക്കില്ല... എനിക്ക് വല്ലാത്ത സങ്കടമുണ്ട്." സങ്കടത്തോടെ ഞാൻ ഫോണിലൂടെ അവളോട് പറഞ്ഞു. അതിനുശേഷം ഫോൺ വെച്ചു. ​പിറ്റേന്ന് രാവിലെ ജോലിസ്ഥലത്ത് നിൽക്കുമ്പോൾ അവൾ എന്നെ വിളിച്ചു. മദ്യപിക്കുന്ന ഒരാളെ തനിക്ക് വേണ്ടെന്നും, നമുക്ക് പിരിയാമെന്നും അവൾ പറഞ്ഞു. ആ പ്രണയകഥ അവിടെ അവസാനിച്ചു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 ​"എന്നിട്ട്?" കഥ പറഞ്ഞു നിർത്തിയപ്പോൾ ഷാന ചോദിച്ചു. ​"എന്നിട്ട് എന്ത്? ഒന്നുമില്ല. പിന്നെ അവൾ വിളിച്ചത് കഴിഞ്ഞ ദിവസമാണ്. കുറച്ചുനാൾ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും പതുക്കെ ഞാൻ അതെല്ലാം മറന്നു. ജോലിയിലൊക്കെ ശ്രദ്ധിച്ചു മുന്നോട്ട് പോയി. അങ്ങനെയാണ് നിന്നെ പരിചയപ്പെടുന്നത്." ​"ഉം... എന്നാലും കുടിച്ചതിന്റെ പേരിൽ പരസ്പരം സ്നേഹിച്ചതൊക്കെ വേണ്ടെന്ന് വെക്കുമോ? അങ്ങനെയാണെങ്കിൽ എന്നേ ഇക്കയെ വേണ്ടെന്ന് വെക്കേണ്ടി വരും. തെറ്റുകൾ തിരുത്തി പറഞ്ഞു മനസ്സിലാക്കുകയല്ലേ വേണ്ടത്? പിന്നെ പറഞ്ഞിട്ട് കാര്യമില്ല,ഇക്കന്റെ അടുത്ത് എത്ര പറഞ്ഞലും മനസ്സിൽ ആവില്ലല്ലോ? " ​"എന്നാൽ നീ എന്നെ വേണ്ടെന്ന് വെച്ച് പൊയ്ക്കോ..." ​"അങ്ങനെ പോകാൻ പറ്റില്ലല്ലോ, ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയില്ലേ? ഇക്ക അവൾക്ക് വേണ്ടി ശമ്പളം മുഴുവൻ ചിലവാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന എനിക്ക് ഒരു മുട്ടുസൂചി പോലും വാങ്ങിത്തന്നിട്ടില്ലല്ലോ! മോശമായിപ്പോയി ഇക്ക." അവൾ പരിഭവം പോലെ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. ​"കേട്ട് കഴിഞ്ഞ നിന്റെ കാര്യം നോക്കണ്ടത് ഞാൻ അല്ലെ മോളെ ഷാന." ​അങ്ങനെ സംസാരിച്ച് സമയം കടന്നുപോയി. രാത്രിയായപ്പോൾ ഞാൻ ഉറങ്ങാനായി മറ്റൊരു മുറിയിലേക്ക് പോയി. പിറ്റേ ദിവസം ഞാൻ അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചു.ജോലി എല്ലാം ആയി മുന്നോട്ട് പോയി. ​എട്ടു മാസങ്ങൾക്ക് ശേഷം... ​എന്റെയും (ഷഹാന) ഷിയാസ് ഇക്കയുടെയും വിവാഹം കഴിഞ്ഞ് ആദ്യത്തെ രാത്രിയിൽ... "ഷിയാസ് ഇക്ക" മുറിയിൽ ഫോണിൽ നോക്കിയിരിക്കുന്ന ഷിയാസ് ഇക്കയെ ഞാൻ വിളിച്ചു. ​"എന്താണ് ഷാന?" ഇക്ക എന്നോട് ചോദിച്ചു. ​"ഫോണിൽ എന്താ പരിപാടി?" ​"പ്രത്യേകിച്ച് ഒന്നുമില്ല." ഇക്ക ഫോൺ ലോക്ക് ചെയ്ത് വെച്ചുകൊണ്ട് പറഞ്ഞു. ​"അങ്ങനെ ഒന്നുമില്ലാതെ ഇരിക്കില്ല, എന്തോ ഒളിക്കുന്നുണ്ട്. മുഖത്തൊരു കള്ളലക്ഷണം കാണുന്നുണ്ടല്ലോ." ​"നിനക്ക് വെറുതെ തോന്നുന്നതാണ് ഷാന." ​"ആണോ...? എങ്കിൽ ആ ഫോൺ ഇങ്ങോട്ട് തന്നേ." ​"എന്തിന്?" ഷിയാസ് ഇക്ക ഒരു നേട്ടലോടെ ചോദിച്ചു. ​"അതൊക്കെ ഉണ്ട്, തന്നേ." ​"അതൊന്നും വേണ്ട." ​"വേണം." ​അതും പറഞ്ഞ് അവിടെ ഇരുന്നിരുന്ന ഷിയാസ് ഇക്കയുടെ ഫോൺ ഞാൻ ഇടുത്തു. ​"ഷാന,എന്റെ ഫോൺ എന്റെ പ്രൈവസിയണ്? ഞാൻ നിന്റെ ഫോൺ ചോദിക്കാറില്ലല്ലോ." ​"ദാ, ഇങ്ങള് വേണമെങ്കിൽ നോക്കിക്കോ! എനിക്കൊന്നും ഒളിപ്പിക്കാനില്ല." എന്റെ ഫോൺ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ​"എനിക്ക് ഒന്നും നോക്കണ്ട, നിന്നെപ്പോലെ എനിക്ക് സംശയമില്ല." ​"പക്ഷേ എനിക്ക് ചെറിയ സംശയമുണ്ട്." ​അതും പറഞ്ഞു ഞാൻ ഫോൺ ലോക്ക് തുറന്നപ്പോൾ കണ്ടത് ഇൻസ്റ്റഗ്രാം ആയിരുന്നു. അതിൽ ഏതോ ഒരു പെൺകുട്ടിയുമായിട്ടുള്ള ചാറ്റ് കണ്ടു. ​"ഇതെന്താ ഇക്ക?" ഷിയാസ് ഇക്കാന്റെ അടുത്ത് ഞാൻ ചോദിച്ചു. ​"ടീ... ഇങ്ങോട്ട് മെസ്സേജ് വന്നപ്പോൾ ഞാൻ ചുമ്മാ മറുപടി കൊടുത്തെന്നേയുള്ളൂ. വേറെ ഒന്നുമില്ല." ​"ഇക്ക, ഒരു കാര്യം ഞാൻ പറയാം. നിങ്ങളുടെ ഈ 'കോഴി' പരിപാടി ഇന്നത്തോടെ അവസാനിപ്പിച്ചോണം." ​"ദേ... നിർത്തി! ഇനി ഒരിക്കലും ഇല്ല. ഇനി ഞാൻ ആരോടും ചാറ്റ് ചെയ്യില്ല നിന്നോട് അല്ലാതെ." ​"അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് കൊള്ളാം." ​അങ്ങനെ ഞങ്ങളുടെ ജീവിതം ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി അവിടെ തുടങ്ങി. അവസാനിച്ചു. നിയാസ്ന്റെ പ്രിയസഖി പോലെ തന്നെ ഇതും കുറെ എല്ലാം റിയാൽ ആയിട്ട് നടന്ന സംഭവങ്ങളെ കുറച്ചു എല്ലാം എന്റെ സങ്കല്പവും ചേർത്ത് ആണ് എഴുതിയേക്കുന്നത്. ഇനി ഫ്രീ ആവുന്ന അനുസരിച്ചു ഈ സ്റ്റോറിയുടെ മുന്നമെത്തെ സീസൺ ആയി വരാം. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #storry -തുടർകഥ #നോവൽ #തുടർകഥ
*❤️മനസ്സിലെ ചൂളംവിളി❤️* *ചെറുകഥ* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ വരി നിൽക്കുകയായിരുന്നു വിവേക്. അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. ​"ഹലോ, എബിൻ പറടാ..." ​"നീ സ്റ്റേഷനിൽ എത്തിയോ വിവേകേ?" ​"എത്തിയെടാ, ടിക്കറ്റ് എടുക്കാൻ നിൽക്കുകയാണ്." ​"ശരി, ഇനി എപ്പോഴാണ് നാട്ടിൽ നിന്ന് തിരിച്ചു വരുന്നത്?" ​"ഒരാഴ്ച കഴിഞ്ഞ് എത്തും." ​"ശരിടാ, നാട്ടിലെത്തിയിട്ട് വിളിക്ക്." ​ഫോൺ കട്ട് ചെയ്തപ്പോഴേക്കും വിവേകിന്റെ ഊഴമെത്തി. ​"എറണാകുളം, ഒരാൾ," അവൻ കൗണ്ടറിൽ പറഞ്ഞു. ​"105 രൂപ." ​വിവേക് ഫോണെടുത്ത് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചു. "ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ വരുന്നത്?" ടിക്കറ്റ് വാങ്ങിയ ശേഷം അവൻ ചോദിച്ചു, ​"എറണാകുളം ഇന്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ട്," അവർ മറുപടി നൽകി. ​അവൻ വേഗം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി ട്രെയിനിൽ കയറി. കമ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. ഭാഗ്യത്തിന് ഒരു സീറ്റ് മാത്രം ഒഴിവുണ്ട്. അതിന്റെ എതിർവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. ​"എക്സ്ക്യൂസ് മീ," വിവേക് അവളെ വിളിച്ചു. "എന്താ?" ​അവൾ കാതിലെ ഹെഡ്സെറ്റ് മാറ്റി ചോദിച്ചു, ​"ഞാൻ ഇവിടെ ഇരുന്നോട്ടെ?" വിവേക് തന്റെ ടിക്കറ്റ് കാണിച്ചുകൊണ്ട് ചോദിച്ചു. "ട്രെയിനിൽ ആദ്യമായിട്ടാണോ യാത്ര ചെയ്യുന്നത്?" ​അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, ​"അതെ, ഞാൻ എപ്പോഴും ബസിലാണ് പോകാറുള്ളത്. ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയില്ല." ​"ജനറൽ ടിക്കറ്റ് എടുത്താൽ ഈ കമ്പാർട്ട്മെന്റിൽ എവിടെ വേണമെങ്കിലും ഇരിക്കാം," അവൾ പറഞ്ഞു. ​"ഇത് ജനറൽ കമ്പാർട്ട്മെന്റ് ആണോ?" ​"അതെ, ഇരുന്നോളൂ." ​ബാഗ് മുകളിലെ റാക്കിൽ വെച്ച ശേഷം വിവേക് അവിടെ ഇരുന്നു. സീറ്റിലിരുന്നെങ്കിലും അവന്റെ കണ്ണ് അവളുടെ മുഖത്തായിരുന്നു. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന, പ്രത്യേക ഭംഗിയുള്ള ഒരു പെൺകുട്ടി. ​"എന്താ നോക്കുന്നത്?" അവൻ നോക്കുന്ന കണ്ടപ്പോൾ അവൾ ചോദിച്ചു. ​"ഏയ്... ഒന്നുമില്ല," വിവേക് ചമ്മലോടെ മറുപടി പറഞ്ഞു. ​"പേരെന്താ?" അവൾ ചോദിച്ചു. ​"വിവേക്." ​"വീട് എറണാകുളത്താണോ?" ​"അതെ, ഞാൻ ഇവിടെ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ലീവിന് നാട്ടിൽ പോകുകയാണ്," അവൻ പറഞ്ഞു. ​അവളൊന്ന് മൂളി. അപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് നീങ്ങിത്തുടങ്ങി. ​"കുട്ടിയുടെ പേരെന്താ?" വിവേക് തിരിച്ചു ചോദിച്ചു. ​"ആതിര." ​"എങ്ങോട്ടാണ് യാത്ര?" ​"ഞാനും എറണാകുളത്തേക്കാണ്. വീട് അവിടെയാണ്. ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു." ​സംസാരം നീണ്ടു. ആ യാത്രയ്ക്കിടയിൽ ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുന്നതായി വിവേകിന് തോന്നി. രാത്രി 9 മണിയോടെ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. ​"ആതിര എങ്ങനെയാണ് പോകുന്നത്?" സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ വിവേക് ചോദിച്ചു. ​"അച്ഛൻ വരും," അവൾ മറുപടി പറഞ്ഞു. ​യാത്ര പറഞ്ഞ് അവൾ പോയപ്പോൾ, ഒരു മനോഹരമായ ഓർമ്മയുമായി വിവേക് തന്റെ വീട്ടിലേക്കും നടന്നു. അവസാനിച്ചു വായനക്ക്‌ ശേഷം അഭിപ്രായം അറിയിക്കുക 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #storry -തുടർകഥ #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟱𝟵 "ഓക്കേ. ഞാൻ എന്റെ നമ്പർ തരാം, അതിലോട്ട് ഇട്ടാൽ മതി." ​"താങ്ക്സ് ഏട്ടാ... നമ്പർ പറയൂ." ​"97******96" ​"പേര് എന്താ ഏട്ടന്റെ?" നമ്പർ പറഞ്ഞു കൊടുത്തപ്പോൾ ആ കുട്ടി എന്നോട് ചോദിച്ചു. ​"മുഹമ്മദ്‌ ഷിയാസ്." ​"എന്റെ പേര് റംസിന. ഇത് എന്റെ കസിൻ." അത് പറഞ്ഞ് അവർ അവിടന്ന് തിരിഞ്ഞു നടന്നു. ​"ഒന്ന് നിന്നേ..." തിരിഞ്ഞു നടന്ന അവരോട് ഞാൻ പറഞ്ഞു. ​"എന്താ ഇക്കാ?" നിന്ന ശേഷം റംസിന എന്നോട് ചോദിച്ചു. ​"ഇന്നാ, ഈ സ്ലിപ്പ് കൈയ്യിൽ വെച്ചോ. തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ ഇല്ലെങ്കിൽ സ്ലിപ്പ് ചോദിക്കും അപ്പൊ കൊടുക്കേണ്ടി വരും." ​"പിന്നെ, ഇത് 50 രൂപയുടെ സ്ലിപ്പ് ആണ്. രണ്ട് മണിക്കൂർ വരെയേ ഇതിന് കാലാവധിയുള്ളൂ. അത് കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 10 രൂപ വീതം അധികം കൊടുക്കേണ്ടി വരും. ഞാൻ ഉണ്ടെങ്കിൽ എന്തെങ്കിലും ചെയ്തു തരാം, ഇല്ലെങ്കിൽത്ത കാര്യം എനിക്ക് അറിയില്ല." ​"ഓക്കേ ഇക്കാ." അതും പറഞ്ഞ് ആ സ്ലിപ്പ് വാങ്ങി അവർ നടന്നു. ഞാൻ അവർ പോകുന്നത് നോക്കി നിന്നു. ​എന്തോ, റംസിനയോട് ഒരു ഇഷ്ടം എന്റെ ഉള്ളിന്റെ ഉള്ളിൽ തോന്നിത്തുടങ്ങി. ചിലപ്പോൾ അവളുടെ ആ ലുക്ക് കണ്ടിട്ടായിരിക്കാം. ഞാൻ മനസ്സിൽ പറഞ്ഞു. ​സമയം കടന്നുപോയി. അന്ന് രാത്രി... ​എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അതൊരു പരിചയം ഇല്ലാത്ത നമ്പറായിരുന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു. ​"ഹലോ, ആരാ?" ​"ഷിയാസ് അല്ലേ?" അതൊരു പെൺശബ്ദമായിരുന്നു. ​"അതെ, ഇത് ആരാ?" ഞാൻ മറുപടി പറഞ്ഞു. ​"എന്റെ പേര് റംസിന. ഇന്ന് പാർക്കിംഗിൽ വെച്ച് കണ്ട..." ​"ആ... എനിക്ക് മനസ്സിലായി. എന്തായിരുന്നു വിളിച്ചത്?" ഞാൻ അവളോട് ചോദിച്ചു. ​"ഇക്ക തന്ന അൻപത് രൂപ അയച്ചിട്ടുണ്ട്. അത് പറയാൻ വിളിച്ചതാണ്." ​"അയ്യോ, അത് വേണ്ടായിരുന്നു." ​"അതെന്താ?" ​"ഏയ്... പ്രത്യേകിച്ച് കാരണം ഒന്നുമില്ല. പക്ഷെ വേണ്ടായിരുന്നു." ​"ഞാൻ ഒരു കാര്യം ചോദിക്കട്ടെ?" ​"ഓ... ചോദിച്ചോളൂ." ​"ഇക്കാക്ക് എന്നെ ഇഷ്ടമാണോ?" ​"എന്ത്?!" ​"എന്നെ ഇഷ്ടമാണോ എന്ന്?" ​"അത് പിന്നെ..." "​എനിക്ക് മനസ്സിലായി, ഞാൻ വണ്ടി എടുത്തു പോകാൻ നോക്കിയപ്പോൾ നോക്കി നിൽക്കുന്നത് വണ്ടിയുടെ മിററിലൂടെ ഞാൻ കണ്ടിരുന്നു. ആ നോട്ടം ഒരു സാധാരണ നോട്ടമല്ലെന്ന് എനിക്ക് തോന്നി.എന്തായാലും എന്റെ മറുപടി വേണ്ടേ?" ​"ആ... വേണം." ​"എങ്കിൽ നാളെ രാവിലെ തൃശൂർ റൗണ്ടിലേക്ക് വാ. മറുപടി ഞാൻ നേരിട്ട് പറയാം." ​അവൾ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു. അവളുടെ മറുപടി പോസിറ്റീവ് ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ച് ഞാൻ ഉറങ്ങാനായി കിടന്നു. ...തുടരും... അടുത്ത പാർട്ട്‌ഓട് കുടി ഈ കഥ അവസാനിക്കും. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #നോവൽ #തുടർകഥ #storry -തുടർകഥ
*💔മധുരപ്രതികാരം💔* ചെറുകഥ ഒരു ലേഡീസ് ഹോസ്റ്റലിലെ മുറിയിൽ ഫോണിൽ നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ശിവാനി. പെട്ടെന്നാണ് അവളുടെ കൂട്ടുകാരി മാളു അങ്ങോട്ട് വന്നത്. ​"ഡീ ശിവാനി, നീയിത് എന്താണ് ആലോചിച്ചിരിക്കുന്നത്?" മാളു ചോദിച്ചു. ​ "ഏയ്, ഒന്നുമില്ലടി മാളു." ശിവാനി പതുക്കെ തലയുയർത്തി കൊണ്ട് പറഞ്ഞു, ​"ശിവാനി, നീ കരയുകയായിരുന്നോ?" മാളു സംശയത്തോടെ ചോദിച്ചു. ​"ഏയ് അല്ല മാളു, നിനക്ക് തോന്നുന്നതാണ്," മുഖം വെട്ടിച്ചുകൊണ്ട് ശിവാനി മറുപടി നൽകി. ​"ശിവാനി, കള്ളം പറയരുത്. എന്താണ് കാര്യം എന്ന് വെച്ചാൽ തെളിച്ചു പറയൂ." ​ശിവാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. "മാളു, അടുത്ത മാസം ശ്യാമിന്റെ കല്യാണമാണ്. എന്നെ തേച്ചിട്ടാണ് ആ തെണ്ടി വേറെയൊരു പെണ്ണിനെ കെട്ടാൻ പോകുന്നത്. ഫോണിൽ അവന്റെ സ്റ്റാറ്റസും പഴയ ഫോട്ടോകളും കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ലടി." ​ "നിനക്ക് അവനോട് പ്രതികാരം ചെയ്യണോ?" മാളു കുറച്ചുനേരം ആലോചിച്ച ശേഷം ചോദിച്ചു. ​"എങ്ങനെ?" ശിവാനി ആകാംക്ഷയോടെ ചോദിച്ചു. ​"അവന്റെ കല്യാണം മുടക്കാം. അതാകുമ്പോൾ നല്ല അസ്സൽ പ്രതികാരമാകും." ​"അതെങ്ങനെ സാധിക്കും മാളു?" ​"ശിവാനി, ശ്യാം വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ എനിക്ക് അറിയാം. ഞാൻ അവളെ നിന്റെ മുന്നിൽ എത്തിക്കാം. നീ നിങ്ങളുടെ പ്രണയകഥയിൽ കുറച്ച് 'മസാല'യൊക്കെ ചേർത്ത് അവളോട് പറഞ്ഞാൽ മതി. ആ കല്യാണം താനേ മുടങ്ങിക്കോളും." ​ശിവാനിയുടെ മുഖത്ത് ഒരു വാശി തെളിഞ്ഞു. "ശരി മുത്തേ, സെറ്റ്! എന്നെ ചതിച്ചിട്ട് അവൻ സുഖമായി വേറൊരുത്തിയെ കെട്ടി ജീവിക്കണ്ട." ​"എന്നാൽ വേഗം റെഡിയാകൂ, നമുക്ക് ഇപ്പോൾ തന്നെ പോകാം." മാളു പറഞ്ഞു. ​അങ്ങനെ ശിവാനിയും മാളുവും കൂടി ഒരു കോഫി ഷോപ്പിലേക്ക് തിരിച്ചു. ശ്യാം വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്കുട്ടിയെ മാളു അങ്ങോട്ട് വിളിച്ചു വരുത്തിയിരുന്നു. അവർ എത്തി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഹരിതയും അവിടെയെത്തി. ​"മാളു, എന്താ ഇത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?" ശ്യാം കെട്ടാൻ പോകുന്ന പെണ്ണ്കുട്ടി ചോദിച്ചു. ​"ഇത് എന്റെ ഫ്രണ്ട് ശിവാനി. ഇവൾക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്." മാളു പരിചയപ്പെടുത്തി. ​"എന്നോട് എന്ത് കാര്യമാ?" ആ പെണ്ണ്കുട്ടി ചോദിച്ചു. ​"അത് ശിവാനി തന്നെ പറയും," മാളു പറഞ്ഞു. ​ "എന്താ തന്റെ പേര്?" ​"ഹരിത." ​"എനിക്ക് താൻ വിവാഹം കഴിക്കാൻ പോകുന്ന ശ്യാമിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. ഹരിത, അവനെക്കുറിച്ച് നന്നായി അന്വേഷിച്ചിട്ടാണോ ഈ കല്യാണത്തിന് സമ്മതിച്ചത്?" ​ "എന്ത് അന്വേഷിക്കാൻ? നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെച്ചാൽ വ്യക്തമായി പറയൂ." ഹരിതക്ക്‌ ഒന്നും മനസ്സിൽ ആകാത്തത് കൊണ്ട് ചോദിച്ചു. ​ "ഞാനും ശ്യാമും തമ്മിൽ വലിയ പ്രണയത്തിലായിരുന്നു. അവന്റെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ എന്നെ അവൻ നൈസ് ആയിട്ട് ഒഴിവാക്കി. അവൻ സ്നേഹിച്ചത് എന്നെയല്ല, എന്റെ ശരീരത്തെയായിരുന്നു. എന്നെ മാത്രമല്ല, വേറെയും ഒരുപാട് പെൺകുട്ടികളെ അവൻ ഇങ്ങനെ ചതിച്ചിട്ടുണ്ട്. നീയും ആ ചതിയിൽ പെടരുത് എന്ന് കരുതിയാണ് ഞാൻ ഇതൊക്കെ പറയുന്നത്." ശിവാനി ഒരു കള്ളകഥയുണ്ടക്കി ഹരിതയോട് പറഞ്ഞു. ​ "ഏയ്, ശ്യാമേട്ടൻ അങ്ങനെയുള്ള ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല." ​"അത് നിന്റെ വിശ്വാസം. ഞാൻ പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ ഈ ഫോട്ടോകൾ കണ്ടോ? ഇനിയിപ്പോൾ ഇത് AI കാലമായതുകൊണ്ട് വ്യാജമായി ഉണ്ടാക്കിയതാണെന്ന് നിനക്ക് തോന്നാം. അതുകൊണ്ട് അവൻ എനിക്ക് അയച്ച വാട്സാപ്പ് മെസ്സേജ്കൾ തന്നെ കാണിച്ചുതരാം." ​ശിവാനി തന്റെ ഫോണെടുത്ത് ശ്യാമിന്റെ നമ്പറിൽ നിന്നുള്ള ചാറ്റുകൾ കാണിച്ചു കൊടുത്തു. ​"ഇത് ശ്യാമിന്റെ നമ്പർ തന്നെയല്ലേ?" ശിവാനി ചോദിച്ചു. ​"അതെ," വിറയ്ക്കുന്ന ശബ്ദത്തോടെ ഹരിത മറുപടി നൽകി. ​"ദേ, ഈ മെസ്സേജ് നോക്ക്..." ശിവാനി അവൾക്ക് മെസ്സേജ് കാണിച്ചു കൊടുത്തു. അത് കണ്ടതും ഹരിതയുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ അവിടെനിന്നും ഇറങ്ങി പോയി. ​"ഡീ, നീ അവൾക്ക് എന്ത് മെസ്സേജ് ആണ് കാണിച്ചു കൊടുത്തത്? അവൾ ആകെ തകർന്നു പോയല്ലോ." ഹരിത പോയതും മാളു ചോദിച്ചു ​ "'ശിവാനി, നീ എനിക്ക് ചേരുന്നവളല്ല, എനിക്ക് വേറെ ഒരു പെണ്ണിനെ സെറ്റ് ആയിട്ടുണ്ട്, എനിക്ക് അവൾ മതി' എന്നുള്ള അവന്റെ മെസ്സേജ് ആണ് ഞാൻ കാണിച്ചത്." ശിവാനി ചിരിച്ചുകൊണ്ട് പറഞ്ഞു, "കൊള്ളാം! പക്ഷേ ശ്യാമും നീയും തമ്മിൽ അങ്ങനെയൊന്നും നടന്നിട്ടില്ലല്ലോ. പിന്നെ നീ എന്തിനാണ് അവളോട് അങ്ങനെയൊക്കെ കള്ളം പറഞ്ഞത്?" ​"നീ തന്നെയല്ലേ പറഞ്ഞത് കുറച്ച് മസാല ചേർക്കാൻ? അവൻ എന്റെ പുറകെ നടന്ന് പ്രേമിപ്പിച്ചിട്ട്, വേറെ നല്ലൊരാളെ കണ്ടപ്പോൾ എന്നെ വാട്സാപ്പിലൂടെ സിമ്പിൾ ആയിട്ട് ബ്രേക്ക് അപ്പ് ചെയ്തു. അന്നേ ഞാൻ കരുതിയതാണ് അവന് ഒരു പണി കൊടുക്കണമെന്ന്. ഇപ്പോൾ എന്റെ മനസ്സിന് സമാധാനമായി. ആ കല്യാണം എന്തായാലും മുടങ്ങും. എന്റെ പ്രതികാരം പൂർത്തിയായി. വാ മാളു, നമുക്ക് പോകാം." ​തന്റെ പ്രതികാരം വിജയിച്ച സന്തോഷത്തിൽ ശിവാനി മാളുവിനൊപ്പം ഹോസ്റ്റലിലേക്ക് നടന്നു. ​അവസാനിച്ചു വായനക്ക്‌ ശേഷം അഭിപ്രായം അറിയിക്കുക 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ